•  
     
                     ദൈവം സൃഷ്ടിച്ച മനുഷ്യര്‍ ദൈവത്തിനെതിരായി പാപം ചെയ്തു. ദൈവം അവരെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ അവരെ ഉപേക്ഷിക്കാന്‍ ദൈവം തയ്യാറായില്ല. അവിടുന്ന് പാപികളെപ്പോലും സ്നേഹിച്ചു. അവരെ പാപത്തില്‍നിന്നു രക്ഷിക്കാന്‍ വഴികള്‍ ഒരുക്കി.
     
                     അബ്രാഹം എന്നൊരാളെ ദൈവം ഇതിനായി പ്രത്യേകം വിളിച്ചു. ഹാരാന്‍ എന്ന ദേശത്താണ് അബ്രാഹം വസിച്ചിരുന്നത്. സാറാ ആയിരുന്നു അബ്രാഹത്തിന്‍റെ ഭാര്യ. അവര്‍ രണ്ടുപേരും കര്‍ത്താവിനെ അനുസരിച്ച് ജീവിച്ചിരുന്നു. "കര്‍ത്താവ് അബ്രാമിനോട്അ രുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക്പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹിതമാകും" (ഉല്‍പത്തി 12:1-3).
     
                      ദൈവം കല്പിച്ചതനുസരിച്ച് അബ്രാഹം ഭാര്യയോടും സഹോദരപുത്രന്‍ ലോത്തിനോടും ഒപ്പം ഹാരാനില്‍നിന്ന് പുറപ്പെട്ട്കാ നാന്‍ ദേശത്തുവന്ന് താമസമാക്കി. "കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാട് നിന്‍റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും" (ഉല്‍പത്തി 12:7).
     
                    അബ്രാഹത്തിനും സാറായ്ക്കും മക്കളുണ്ടായിരുന്നില്ല. അവര്‍ക്ക്ഏറെ പ്രായമുണ്ടായിരുന്നു. എന്നാല്‍ ദൈവം അവര്‍ക്ക് ഒരു മകനെ വാഗ്ദാനം ചെയ്തു. അബ്രാഹം ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു. ദൈവം പറഞ്ഞതുപോലെ: അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. അവന്‍റെ പേര് ഇസഹാക്ക് എന്നാണ്.
     
                       ഇസഹാക്കിനും പുത്രന്മാരുണ്ടായി- ഏസാവും യാക്കോബും. യാക്കോബിന് പന്ത്രണ്ടു പുത്രന്മാര്‍ ഉണ്ടായി. അവരിലൂടെ അബ്രാഹത്തിന്‍റെ സന്തതിപരമ്പര വളര്‍ന്നുവന്നു. അവര്‍ പന്ത്രണ്ടു ഗോത്രങ്ങളായി തിരിഞ്ഞു. ദൈവം അബ്രാഹത്തിനു വാഗ്ദാനം ചെയ്തിരുന്ന നാട്ടില്‍ അവര്‍ ജീവിക്കുകയും ചെയ്തു. യാക്കോബിന്‍റെ സന്തതിപരമ്പരയെ ഇസ്രായേല്‍ എന്നാണ് വിളിക്കുന്നത്.
     
                      

     യാക്കോബിന്‍റെ പന്ത്രണ്ടു പുത്രډാരില്‍ ഒരാളായിരുന്നു ജോസഫ്.യാക്കോബിന് ഏറ്റവും ഇഷ്ടമുള്ള മകനായിരുന്നു അവന്‍. എന്നാല്‍ അവന്‍റെ സഹോദരന്മാരില്‍ ചിലര്‍ അവനെ വെറുത്തു.
    അവര്‍ അവനെ ഈജിപ്തുകാര്‍ക്ക് അടിമയായി വിറ്റു. എന്നാല്‍ ദൈവം അവന്‍റെ കൂടെ ഉണ്ടായിരുന്നു.
    ദൈവപരിപാലനയാല്‍ അവന്‍ ഈജിപ്തിന്‍റെ അധിപനായി നിയമിതനായി.
     
                  യാക്കോബിന്‍റെ മക്കള്‍ താമസിച്ചിരുന്ന കാനാന്‍ ദേശത്ത് വലിയ ക്ഷാമം ഉണ്ടായി. അവര്‍ ഗോതമ്പുവാങ്ങുവാനായി ഈജിപ്തിലെ ഫറവോയുടെ അടുത്തെത്തി. ഭരണാധികാരിയായ ജോസഫ് തന്‍റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. അവന്‍ അവരെ ഈജിപ്തില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു.
    അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ വസിക്കാന്‍ തുടങ്ങി.
     
                ജോസഫ് മരിച്ചുകഴിഞ്ഞപ്പോള്‍ ഈജിപ്തുകാര്‍ അവരെ അടിമകളാക്കി മാറ്റി. അവര്‍ അവരെ പലതരത്തിലും പീഡിപ്പിച്ചു. ദൈവം മോശ എന്ന പ്രവാചകനെ തെരഞ്ഞെടുത്ത് അവനിലൂടെ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് അവരെ രക്ഷിച്ചു. അവയെല്ലാം ദൈവം നല്കിയ രക്ഷയുടെ വഴികളായിരുന്നു.
     
                     പാപത്തിന് അടിമകളായിത്തീര്‍ന്ന മനുഷ്യരെ രക്ഷിക്കുവാനായിട്ടാണ്ദൈവം ഈ വഴികളെല്ലാം ഒരുക്കിയത്. മനുഷ്യരെ രക്ഷിക്കാനുള്ളദൈവത്തിന്‍റെ പദ്ധതിയില്‍ ഒരു പ്രഥമസ്ഥാനം
    ഇസ്രായേലിനുണ്ട്.എന്തെന്നാല്‍ ഇസ്രായേല്‍ വംശത്തില്‍നിന്നാണ് മനുഷ്യരക്ഷയ്ക്കായി ഈശോ ജനിച്ചത്.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    പാപികളെ സ്നേഹിക്കുകയും അവരെ
    രക്ഷിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്ന ദൈവമേ,
    നډ ചെയ്ത് വളരാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ.
     
     

    നമുക്കു പാടാം

     

    മാനവമക്കള്‍ക്കു രക്ഷയേകാന്‍
    ദൈവമൊരുക്കിയ പദ്ധതിയില്‍
    അബ്രാഹം ഇസഹാക്ക് യാക്കോബിവര്‍
    പൂര്‍വ്വപിതാക്കളായ് വാണിടുന്നു
    യാക്കോബിന്‍ മക്കളാം പന്ത്രണ്ടുപേര്‍
    ഇസ്രായേല്‍ വംശത്തില്‍ ഗോത്രങ്ങളായ്
    ഈജിപ്തിന്‍ അടിമത്തം പൂകിയപ്പോള്‍
    മോചകനായന്ന് മോശയെത്തി
     
     
     

    ബൈബിള്‍ വായന                      (ഉല്‍പത്തി  12:1-9)

    എന്‍റെ ബൈബിള്‍ വാക്യം

     

    കടങ്കഥ

     

    അച്ചനിലുണ്ട്; കൊച്ചനിലില്ല.
    ബ്രാക്കറ്റിലുണ്ട്; ലോക്കറ്റിലില്ല.
    ഹംസത്തിലുണ്ട്; സിംഹത്തിലില്ല.
    ഉത്തരം: ഉല്‍പത്തി 17:15
     

    കണ്ടെത്താം കളിക്കാം

     
    താഴെയുള്ള കോളങ്ങളില്‍നിന്ന് ഉചിതമായ അക്ഷരങ്ങള്‍
    തെരഞ്ഞെടുത്ത് പൂരിപ്പിക്കുക. ശരിയുത്തരത്തിന്‍റെ നമ്പറുകള്‍
    ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.
     
    1. ദൈവം പ്രത്യേകം വിളിച്ച ആള്‍ (5,11,9)
     
    2. മനുഷ്യര്‍ക്കുള്ള രക്ഷകന്‍ (2,8)
     
    3. അബ്രാഹം ആദ്യം താമസിച്ചിരുന്ന സ്ഥലം (7,4,10)
     
    4. യാക്കോബിന്‍റെ പുത്രന്മാരുടെ എണ്ണം (1,3,6)
     
     
    പ ഈ ന്ത്ര രാ അ
    ണ്ട് ഹാ ശോ ഹം ന്‍ ബ്രാ
    1 2 3 4 5 6 7 8 9 10 11

     

    മുദ്രാവാക്യം ഏറ്റുചൊല്ലാം

     

    ദൈവം നമ്മുടെ സ്രഷ്ടാവ്! ഈശോ നമ്മുടെ രക്ഷകന്‍!
    (ഇതുപോലുള്ള മൂന്നു മുദ്രാവാക്യങ്ങള്‍ എഴുതുക)