published-img

Daily Saints

Monday 21st of April

വി. കോണ്‍റാഡ് (1818-1894)


published-img
 

                     ഒരു കര്‍ഷകകുടുംബത്തില്‍ ഒന്‍പതു മക്കളില്‍ ഇളയവനായി ജനിച്ച ജോഹാനാണ് പിന്നീട് കോണ്‍റാഡ് എന്ന പേര് സ്വീകരിച്ചു വൈദി കനായി വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിനു മാതൃകയായത്. ജോഹാന് 14 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ മരണ ത്തോടെ ജോഹാന്‍ ആത്മീയമായ മാറ്റങ്ങള്‍ക്കു വിധേയനായി. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആഗ്രഹിച്ച ജോഹാന്‍ ആ പ്രദേശത്തുള്ള ദേവാലയങ്ങളിലെയെല്ലാം നിത്യസന്ദര്‍ ശകനായിരുന്നു. വി. കുര്‍ബാനയില്‍ പങ്കെടുക്കാനായി സൂര്യോദയത്തിനു മുന്‍പു തന്നെ ദേവാല യത്തിന്റെ വാതില്‍ക്കല്‍ കാത്തുനിന്നിരുന്ന ജോഹാന്‍ നാട്ടുകാര്‍ക്കെല്ലാം കൗതുകമായിരുന്നു. 31 വയസില്‍ കപ്യൂച്ച്യന്‍ സഭയില്‍ ചേര്‍ന്നപ്പോള്‍ ജോഹാന്‍ കോണ്‍റാഡ് എന്ന പേരു സ്വീകരിച്ചു. നാല്‍പതു വര്‍ഷത്തോളം ഒരു ചുമടെടുപ്പുകാരനെ പോലെയാണ് അദ്ദേഹം ജീവിച്ചത്. ഒട്ടേറെ തീര്‍ഥാടകരെത്തുമായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള ഒരു ദേവാലയത്തിലാ യിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനം. രോഗികളെ ശുശ്രൂഷിക്കു ന്നതില്‍ ആനന്ദം കണ്ടെത്തിയ കോണ്‍റാഡ് തീര്‍ഥാടകരായെത്തുന്ന രോഗികളെ ചുമന്നുകൊണ്ട് ദേവാലയ ത്തിലേക്കു പോകുമായിരുന്നു. ആ നാട്ടിലുള്ള കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടം. '' എനിക്കു ഒരു ആത്മീയ ജീവിതം നയിക്കാനുള്ള ഭാഗ്യം നല്‍കിയതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ഇത്രയും സന്തോഷകരവും സുഖകരവുമായ മറ്റൊരു പ്രവര്‍ത്തിയില്ല''- കോണ്‍റാഡ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അദ്ഭുതങ്ങള്‍ കോണ്‍റാഡിലൂടെ ദൈവം പ്രവര്‍ത്തിച്ചു. പല കാര്യങ്ങളും അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. ആളുകളുടെ മനസ് വായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഏറെ പ്രസിദ്ധമായിരുന്നു. രോഗബാധിതനായി 76-ാം വയസിലാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മറ്റു ചുമതലകളെല്ലാം ഒഴിഞ്ഞ് തന്റെ കിടക്കയില്‍ പോയി മരണം കാത്തുകിടന്നു. കുട്ടികള്‍ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ജപമാല ചൊല്ലി. മൂന്നാം ദിവസം അദ്ദേഹം മരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ കോണ്‍റാഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Tuesday 22nd of April

വി. മരിയ ഗബ്രിയേല (1914-1939)


published-img
 

             ഇറ്റലിയിലെ സര്‍ഡിനിയയില്‍ ഒരു ആട്ടിടയന്റെ മകളായാണ് മരിയ ജനിച്ചത്. ചെറുപ്രായത്തില്‍ വളരെ നിര്‍ബന്ധ ബുദ്ധിക്കാരിയായി രുന്നു അവര്‍. എന്തിനെയും വിമര്‍ശിക്കും, എന്തിനെയും എതിര്‍ക്കും, എപ്പോഴും ക്ഷോഭിക്കും. എന്നാല്‍, അതേസമയം തന്നെ വിനീതയും വിധേയയുമായിരുന്നു അവര്‍. മരിയയെ എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കുകയോ എന്തെങ്കിലും ചെയ്യണമെന്നു പറയുകയോ ചെയ്താല്‍ ആദ്യം അവള്‍ അതിനെ എതിര്‍ക്കും. പറ്റില്ലെന്നു പറയും. എന്നാല്‍, അടുത്ത നിമിഷം തന്നെ അതു ചെയ്യും. പതിനെട്ട് വയസു പ്രായമായപ്പോള്‍ മരിയ തന്റെ നാട്ടിലുള്ള യുവാക്കളുടെ ഒരു ക്രിസ്തീയ സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതോടെ മരിയയുടെ സ്വഭാവവും മാറി. പൂര്‍ണമായും ശാന്തസ്വഭാവക്കാരിയായി. മുന്‍കോപം ഇല്ലാതായി. 21-ാം വയസില്‍ സന്യാസിനിയാകണമെന്ന ആഗ്രഹത്തോടെ അവള്‍ മഠത്തില്‍ ചേര്‍ന്നു. എപ്പോഴും പ്രാര്‍ഥിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു മരിയയുടെ രീതി. വിവിധ ക്രൈസ്തവ വിശ്വാസികളെ യോജിപ്പിക്കണമെന്നുള്ള ആഗ്രഹത്തോ ടെയാണ് അവള്‍ പ്രവര്‍ത്തിച്ചത്. അതിനു വേണ്ടി തന്റെ ജീവിതം തന്നെ അവള്‍ മാറ്റിവച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയിലും ധ്യാനത്തിലുമായിരുന്നു അവര്‍. പ്രാര്‍ഥനകളാകട്ടെ, ക്രൈസ്തവ കൂട്ടായ്മയ്ക്കു വേണ്ടിയായിരുന്നുതാനും. വി. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തില്‍ അനുയായികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന ഈശോയെ ആണ് അവള്‍ എപ്പോഴും ധ്യാനിച്ചിരുന്നത്. ക്ഷയരോഗം ബാധിച്ചു അവശയായി കിടപ്പിലായപ്പോഴും തന്റെ പ്രാര്‍ഥനകള്‍ ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിനു വേണ്ടി മാത്രമാണ് അവള്‍ സമര്‍പ്പിച്ചത്. 1939ല്‍ ഇരുപത്തിയഞ്ചു വയസു മാത്രം പ്രായമുള്ളപ്പോള്‍ മരിയ മരിച്ചു. 1983 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെയും രോഗികകളുടെയും മധ്യസ്ഥയാണ് മരിയ. മരിയയുടെ ചില വാക്കുകള്‍ ശ്രദ്ധിക്കുക: ''എന്റെ ഈശോയാണ് എന്നെ ചുമതലപ്പെടുത്തിയത്. ഈ യുദ്ധത്തില്‍ എന്നെ അവിടുന്ന് പരാജയപ്പെടുത്തില്ല.'' ''ഞാന്‍ എനിക്കു മുന്നില്‍ ഒരു വലിയ കുരിശു കാണുന്നു. അവിടുത്തെ ത്യാഗത്തിനു മുന്നില്‍ എന്റെ ത്യാഗം ഒന്നുമല്ല.'' ''ദൈവം ആഗ്രഹിക്കുന്നത് എന്താണെങ്കിലും അതിലാണ് എന്റെ സന്തോഷവും സമാധാനവും.''


Wednesday 23rd of April

വി. ജോര്‍ജ് (എ.ഡി. 303)


published-img
 

               വിജയം കൊണ്ടുവരുന്ന വിശുദ്ധന്‍ എന്നാണ് വി. ജോര്‍ജ് അറിയപ്പെടുന്നത്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. ഈ വിശുദ്ധന്റെ നാമത്തിലുള്ള ദേവാലയങ്ങളും ഇവിടെ ഏറെയുണ്ട്. ലോകം മുഴുവന്‍ ക്രൈസ്തവര്‍ ഉള്ള സ്ഥലങ്ങളിലെല്ലാം വി. ജോര്‍ജ് അനുസ്മരിക്കപ്പെടുന്നു. മറ്റു മതസ്ഥര്‍ക്കിടയിലും വി. ജോര്‍ജിന്റെ ശക്തി അംഗീകരിക്കുന്നവര്‍ ഏറെയുണ്ട്. വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഒട്ടെറെ കഥകള്‍ നിലവിലുണ്ട്. ഇവയില്‍ ചിലതൊക്കെ പിന്നീട് രൂപപ്പെട്ടതാണെന്നു കരുതുന്നവരുമുണ്ട്. പലസ്തീനിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ജോര്‍ജ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ സൈന്യത്തില്‍ ചേര്‍ന്ന ജോര്‍ജ് ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ടവനായി മാറി. സന്തുഷ്ടനായ ചക്രവര്‍ത്തി ജോര്‍ജിനു മറ്റൊരു ഉയര്‍ന്ന പദവി നല്‍കുകയും ചെയ്തു. എന്നാല്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ജോര്‍ജ് ചക്രവര്‍ത്തിയുമായി ഇടഞ്ഞു. അസാമാന്യ ചങ്കൂറ്റത്തോടെ പരസ്യമായി തന്റെ രാജി അദ്ദേഹം പ്രഖ്യാപിച്ചു. അക്കാലത്ത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ധൈര്യമായിരുന്നു ജോര്‍ജിന്റേത്. കാരണം, മരണശിക്ഷ ഉറപ്പായിരുന്നു. ജോര്‍ജിനും ഇതറിയാമായിരുന്നു. അതുകൊണ്ടു തന്നെ തന്റെ പേരിലുള്ള സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് നല്‍കി മരണത്തിനു അദ്ദേഹം തയാറെടുത്തിരുന്നു. ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറഞ്ഞശേഷം അദ്ദേഹം രാജിപ്രഖ്യാപിച്ചു. ''ചെറുപ്പക്കാരാ. നിന്റെ ഭാവി എന്തായി തീരുമെന്നു ചിന്തിച്ചു നോക്കൂ.''-ഡിയോക്ലിഷ്യന്‍ പറഞ്ഞു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകുമെന്നും പ്രലോഭനങ്ങളുണ്ടായി. ജോര്‍ജ് വഴങ്ങിയില്ല. ''ഞാനൊരു ക്രിസ്ത്യാനിയാണ്. ഈ ഭുമിയിലുള്ള ഒന്നിനും എന്റെ വിശ്വാസത്തെ തകര്‍ക്കാനാവില്ല.'' അദ്ദേഹം് ഉറക്കെ വിളിച്ചു പറഞ്ഞു. ''ഒരു ദൈവവും നിന്നെ രക്ഷിക്കുകയില്ല. നീ മരിക്കാന്‍ പോകുകയാണ്'' എന്നു പ്രഖ്യാപിച്ചുകൊണ്ട് മരണശിക്ഷ തന്നെ ഡിയോക്ലിഷ്യന്‍ വിധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലടച്ചു. ദിവസങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം ഒടുവില്‍ ആ വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തി. അദ്ഭുതപ്രവര്‍ത്തകനായ വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തീ തുപ്പുന്ന ഭീകരജീവിയായ വ്യാളിയുടെ പിടിയില്‍ നിന്നു രാജകുമാരിയെ രക്ഷിക്കുന്ന കഥയാണ്. കുതിരപ്പുറത്തിരുന്നു കുന്തം കൊണ്ട് വ്യാളിയെ കുത്തുന്ന വിശുദ്ധന്റെ ചിത്രം മലയാളികള്‍ക്കിടയിലും വളരെ പ്രസിദ്ധമാണല്ലോ. ആ കഥ ഇങ്ങനെ: ലിബിയയിലെ സിലേന എന്ന സ്ഥലത്ത് ഒരുവലിയ താടകത്തില്‍ ഒരു വ്യാളി ജീവിച്ചിരുന്നു. ഈ വ്യാളിയെ കൊല്ലാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആ രാജ്യത്തെ പട്ടാളം ഒന്നിച്ച് വ്യാളിയെ നേരിട്ടു. പക്ഷേ, അവരെയും അത് തോല്‍പിച്ചു. പലരെയും കൊന്നു. ഒരു ദിവസം രണ്ട് ആടുകളെ വീതം നാട്ടുകാര്‍ വ്യാളിക്ക് ഭക്ഷണമായി എത്തിച്ചിരുന്നു. എന്നാല്‍ ആടുകളെല്ലാം തീര്‍ന്നപ്പോള്‍ വ്യാളിക്ക് തന്റെ ഭക്ഷണം കിട്ടാതായി. അതോടെ ഒരു ദിവസം ഒരു കന്യകയായ പെണ്‍കുട്ടിയെ വീതം ഭക്ഷിക്കാന്‍ തുടങ്ങി. ഒരോ ദിവസവും ഒരോ കുടുംബത്തിന്റെ ഊഴമായിരുന്നു. ഒടുവില്‍ ആ നാട്ടിലെ രാജകുമാരിയുടെ ഊഴമെത്തി. കരഞ്ഞു പ്രാര്‍ഥിച്ച രാജകുമാരിയുടെ പ്രാര്‍ഥന ദൈവം കേട്ടു. സൈനിക വേഷത്തില്‍ വി. ജോര്‍ജ് ഒരു കുതിരപ്പുറത്ത് കയറി അവിടെയെത്തി. വ്യാളിയുമായി ഏറ്റുമുട്ടി. അതിനെ കുന്തം കൊണ്ട് കുത്തി കൊന്നു. ഒരു നാട് മുഴുവന്‍ സന്തോഷത്താല്‍ മതിമറന്നു. ജോര്‍ജിന്റെ അദ്ഭുതപ്രവര്‍ത്തി കണ്ട് ആ നാട്ടുകാരെല്ലാം ക്രിസ്തുമതത്തില്‍ വിശ്വസിച്ചു. തന്റെ മകളെ രക്ഷിച്ച ജോര്‍ജിനു രാജാവ് നിരവധി സമ്മാനങ്ങള്‍ നല്‍കി. എന്നാല്‍, അവയെല്ലാം അവിടെയുള്ള പാവപ്പെട്ടവര്‍ക്കു തന്നെ ജോര്‍ജ് വീതിച്ചു നല്‍കി. ഒരു ഇറ്റാലിയന്‍ ഐതിഹ്യമാണിത്. എങ്കിലും അപകടങ്ങളില്‍ മധ്യസ്ഥനായി ജോര്‍ജ് എത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍ ഈ കഥ ലോകം മുഴുവന്‍ വളരെ വേഗം പ്രചരിച്ചു. ആദിമ ക്രൈസ്തവര്‍ക്കിടയില്‍ തന്നെ ജോര്‍ജിന്റെ വിശുദ്ധജീവിതവും രക്തസാക്ഷിത്വവും പ്രകീര്‍ത്തിക്കപ്പെട്ടു. പത്താം നൂറ്റാണ്ടോടെ വി. ജോര്‍ജിന്റെ മഹത്വം യൂറോപ്പിലെങ്ങും വ്യാപിച്ചു. സ്ത്രീകളുടെ സംരക്ഷകന്‍, സര്‍പ്പം, പിശാച് തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷകന്‍, പാവപ്പെട്ടവരുടെ മധ്യസ്ഥന്‍ എന്നിങ്ങനെയൊക്കെ വി. ജോര്‍ജ് അറിയപ്പെടുന്നു.


Thursday 24th of April

വി. മേരി എവുപ്രാസിയ (1796-1868)


published-img
 

                   ഫ്രഞ്ച് വിപ്ലവം ശക്തമായിരുന്ന സമയത്താണ് ഫ്രാന്‍സിലെ നോര്‍മോഷ്യര്‍ എന്ന ദ്വീപില്‍ ക്രൈസ്തവ വിശ്വാസമുള്ള കുടുംബത്തില്‍ റോസ് വിര്‍ജിനിയ എന്ന മേരി എവുപ്രാസിയ ജനിക്കുന്നത്. മതപീഡനങ്ങള്‍ വ്യാപകമായിരുന്ന സമയമായിരുന്നതിനാല്‍ റോസിന്റെ വിശ്വാസജീവിതം രൂപപ്പെട്ടത് വീട്ടില്‍ തന്നെയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി രാപകലില്ലാതെ പണിയെടുക്കുന്നതിനിടയിലും റോസിന്റെ അമ്മ മകളെ ഈശോയുടെ ജീവിതം മുഴുവന്‍ പഠിപ്പിച്ചു. ബൈബിളിലെ ഒരോ സംഭവങ്ങളും അമ്മയുടെ കാല്‍ക്കീഴിലിരുന്ന് അവള്‍ മനഃപാഠമാക്കി. തന്റെ പതിനെട്ടാം വയസില്‍ കന്യാസ്ത്രി മഠത്തില്‍ ചേരുമ്പോള്‍ മേരി എവുപ്രാസിയ എന്ന പേരു റോസ് സ്വീകരിച്ചു. വിശുദ്ധമായ ഒരു ജീവിതം നയിക്കണമെന്നതു മേരിയുടെ സ്വപ്നമായിരുന്നു. എല്ലാവരെയും അനുസരിച്ചു ജീവിച്ച് വിശുദ്ധനായ ഒരു മനുഷ്യന്റെ കഥ ഒരിക്കല്‍ മേരി കേട്ടു. അന്നുമുതല്‍ 'അനുസരണം' എന്നത് തന്റെ ജീവിതമന്ത്രമാക്കി മേരി മാറ്റി. തന്റെ മേലധികാരികളോട് ചോദിച്ച് അനുവാദം വാങ്ങിയ ശേഷം എല്ലാവരെയും അനുസരിച്ചു ജീവിക്കുമെന്നുള്ള നേര്‍ച്ച മേരി പരസ്യമായി പ്രഖ്യാപിച്ചു. തന്റെയൊപ്പം ജീവിക്കുന്ന സന്യാസിനികളിലേറെയും പൂര്‍ണമായ വിധേയത്തോടെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നു മനസിലാക്കിയ മേരി 1825 ല്‍ പുതിയൊരു സന്യാസ സമൂഹത്തിനു തുടക്കം കുറിച്ചു. വളരെ പെട്ടെന്നു തന്നെ ആ സമൂഹം ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം നല്‍കിയ സന്യാസിനികളെ മേരി അയച്ചു. അവര്‍ അവിടെയെല്ലാം സന്യാസിനിമഠങ്ങള്‍ തുടങ്ങി. ഇന്ത്യയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1868 ല്‍ മേരി മരിക്കുമ്പോള്‍ അഞ്ചു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കന്യാസ്ത്രീമഠങ്ങളും രണ്ടായിരത്തോളം കന്യാസ്ത്രീകളും ആ സന്യാസസമൂഹത്തിന്റെ കീഴില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1940 മേയ് രണ്ടിനു പോപ്പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നുകൊണ്ട് വി. മേരി എവുപ്രാസിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന വി. മേരിയുടെ ആരാധനാസമൂഹത്തിന് ഇന്ന് വിവിധ രാജ്യങ്ങളിലായി മുന്നൂറിലേറെ മഠങ്ങളുണ്ട്. ദൂരയാത്ര ചെയ്യുന്നവരുടെ മധ്യസ്ഥയായാണ് വി. മേരി എവുപ്രാസിയ അറിയപ്പെടുന്നത്.


Friday 25th of April

സുവിശേഷകനായ വി. മര്‍ക്കോസ് (ഒന്നാം നൂറ്റാണ്ട്)


published-img
 

                 ഈശോയുടെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ ശിഷ്യനായിരുന്നു വി. മര്‍ക്കോസ്. വിജാതീയരായ ക്രൈസ്തവര്‍ക്കു വേണ്ടി എ.ഡി. 60-70 കാലഘട്ടത്തില്‍ റോമില്‍ വച്ചു ഗ്രീക്ക് ഭാഷയിലാണ് വി. മര്‍ക്കോസ് സുവിശേഷമെഴുതിയത്. ആദ്യമായി എഴുതപ്പെട്ട സുവിശേഷം വി. മര്‍ക്കോസിന്റെ സുവിശേഷമാണെന്നാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. പിന്നീട് മത്തായിയും ലൂക്കായും സുവിശേഷമെഴുതിയപ്പോള്‍ അവര്‍ ആശ്രയിച്ചതും മര്‍ക്കോസിന്റെ സുവിശേഷത്തെയായിരുന്നു. അഹറോന്റെ ഗോത്രത്തില്‍ പെട്ട ഒരു യഹൂദനായിരുന്നു മര്‍ക്കോസ്. ഈശോയുടെ കാലത്തു തന്നെ മര്‍ക്കോസ് ശിഷ്യന്‍മാര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നത് വി. മര്‍ക്കോസിന്റെ തന്നെ സുവിശേഷത്തില്‍ നിന്നാണ്. ഈശോയെ പടയാളികള്‍ തടവിലാക്കിയപ്പോള്‍ ശിഷ്യന്‍മാരെല്ലാവരും അവിടുത്തെ വിട്ട് ഓടിപ്പോയി. ''എന്നാല്‍, ഒരു പുതപ്പുമാത്രം ദേഹത്തുചുറ്റിയിരുന്ന ഒരു യുവാവ് അവിടുത്തെ പിന്നാലെ പോയിരുന്നു. അവര്‍ അയാളെ പിടികൂടി. അയാള്‍ ആ പുതപ്പും ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.'' (മര്‍ക്കോസ് 14:51.52) ഈ യുവാവ് മര്‍ക്കോസ് ആയിരുന്നുവെന്നാണ് വിശ്വാസം. വി. പത്രോസ് ശ്ലീഹാ ഒരിക്കല്‍ കാരാഗൃഹത്തില്‍ നിന്നു രക്ഷപ്പെട്ടതിനു ശേഷം അഭയം പ്രാപിച്ചത് മര്‍ക്കോസിന്റെ ഭവനത്തിലായിരുന്നുവെന്ന് നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. മര്‍ക്കോസിന്റെ ഭവനത്തില്‍ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിന്റെ നേതൃത്വത്തില്‍ ഒെേട്ടറെ പേര്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന് നടപടി പുസ്തകത്തില്‍ വായിക്കാം. പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ അദ്ദേഹം മര്‍ക്കോസിനെ 'മകന്‍' എന്നാണ് വിളിക്കുന്നത്. പത്രോസ് ശ്ലീഹായുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു മര്‍ക്കോസ് എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. വി. പത്രോസിന്റെ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി കിട്ടണമെന്ന റോമാക്കാരുടെ ആഗ്രഹത്തെ തുടര്‍ന്നാണ് മര്‍ക്കോസ് സുവിശേഷം രചിച്ചത്. ഈ സുവിശേഷത്തിലുടനീളം വി. പത്രോസില്‍ നിന്നു മര്‍ക്കോസ് കേട്ട കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്രോസ് ഈശോയെ തള്ളിപ്പറയുന്ന സംഭവം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തില്‍ സുവിശേഷം പ്രചരിപ്പിക്കാനായി അലക്‌സാന്‍ട്രിയായിലെ മെത്രാനായി പത്രോസ് ശ്ലീഹാ മര്‍ക്കോസിനെ നിയമിച്ചു. അവിടെ വച്ച് വിജാതീയര്‍ മര്‍ക്കോസിനെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എ.ഡി. 68 ല്‍ വി. മര്‍ക്കോസ് കൊല്ലപ്പെട്ടു. വെനീസിലെ ബസലിക്കയില്‍ വി. മര്‍ക്കോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


Saturday 26th of April

വിശുദ്ധ ക്ലീറ്റസ് പാപ്പ


published-img
 

                  ഈശോ തന്റെ സഭ പടുത്തുയര്‍ത്തിയത് വി. പത്രോസിലൂടെയാണ്. ആദ്യത്തെ മാര്‍പാപ്പയായി പത്രോസ് ശ്ലീഹാ അറിയപ്പെടുന്നു. പത്രോസിന്റെ കാലശേഷം വി. ലീനസ് മാര്‍പാപ്പയായി. അതിനു ശേഷം സഭയെ നയിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് വി. ക്ലീറ്റസ് പാപ്പയ്ക്കാണ്. പത്രോസ് ശ്ലീഹാ തന്നെയാണ് ക്ലീറ്റസിനെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നതെന്നാണ് വിശ്വാസം. പീഡനങ്ങള്‍ സഹിച്ചു വളര്‍ന്നു വന്ന സഭയെ എ.ഡി. 76 മുതല്‍ 89 വരെ പതിമൂന്നു വര്‍ഷക്കാലം ക്ലീറ്റസ് പാപ്പ നയിച്ചു. ക്ലീറ്റസ് പാപ്പയുടെ കാലത്ത് നിരവധി പുതിയ വൈദികരെ നിയമിച്ചു. അദ്ദേഹം നിര്‍മിച്ച ഒരു ദേവാലയവും ആശുപത്രിയും പതിനെട്ടാം നൂറ്റാണ്ടുവരെ തകരാതെ നിന്നിരുന്നു. ടൈറ്റസ് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കാലത്ത് വി. ക്ലീറ്റസിന് സഭയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം സഹോദരനായ ഡൊമിഷ്യന്‍ ചക്രവര്‍ത്തിയായതോടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടു. മതവികാരം മറ്റേതു സാഹൂഹിക വികാരത്തെയുംകാള്‍ ശക്തമാണെന്നു മനസിലാക്കിയിരുന്ന ഡൊമിഷ്യന്‍ തന്റെ സാമ്രാജ്യത്തെ ഒരു മതാചാരത്തിന്റെ ചട്ടക്കൂട്ടില്‍ ഐക്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലാവരും തന്നെ ആരാധിക്കണമെന്നായിരിരുന്നു ഡൊമിഷ്യന്റെ കല്‍പന. 'ഞങ്ങളുടെ കര്‍ത്താവും ദൈവവും' എന്ന് എല്ലാവരും തന്നെ വിളിക്കണമെന്ന് അയാള്‍ കല്‍പന പുറപ്പെടുവിച്ചു. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (81-96) എ.ഡി. 91ല്‍ ഏപ്രില്‍ 26 നാണ് ക്ലീറ്റസ് പാപ്പ കൊല്ലപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വി. പത്രോസിന്റെ ശവകുടീരത്തിനരികിലായി വി. ക്ലീറ്റസിന്റെ ഭൗതികാവശിഷ്ടങ്ങളും സൂക്ഷിച്ചിട്ടുണ്ട്.


Sunday 27th of April

വി. സിത (1218 - 1278)


published-img
 

                    നാല്‍പത്തിയെട്ടു വര്‍ഷം വീട്ടുവേലക്കാരിയായി ജോലി ചെയ്ത് ജീവിച്ച വിശുദ്ധയാണ് സിത. ഇറ്റലിയിലെ ലുക്ക എന്ന സ്ഥലത്ത് വളരെ ദരിദ്രമായൊരു കുടുംബത്തിലാണ് അവള്‍ ജനിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം പന്ത്രണ്ടാം വയസില്‍ അവള്‍ വീട്ടുജോലി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് മരണം വരെ ആ വീട്ടില്‍ വേലക്കാരിയായി കഴിഞ്ഞു. രാത്രി ഏറെ വൈകി മാത്രമേ അവളുടെ ജോലികള്‍ കഴിഞ്ഞിരുന്നുള്ളു. പക്ഷേ, എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേല്‍ക്കും. അടുത്തുള്ള ദേവാലയത്തിലേക്ക് ഓടിപ്പോകും. വീട്ടിലുള്ളവര്‍ എഴുന്നേല്‍ക്കും മുന്‍പ് ദേവാലയത്തില്‍ നിന്ന് അവള്‍ മടങ്ങിയെത്തും. ഒരിക്കലും തന്റെ ജോലികളില്‍ ഒരു വീഴ്ചയും അവള്‍ വരുത്തിയിരുന്നില്ല. എന്നാല്‍, ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിപ്പോയ സിത വീട്ടിലെത്താന്‍ വൈകി. വീട്ടില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കേണ്ട സമയം മുഴുവന്‍ അങ്ങനെ ദേവാലയത്തില്‍ അറിയാതെ ചിലവഴിച്ചുപോയി. പ്രാര്‍ഥനയില്‍ നിന്നുണര്‍ന്നപ്പോള്‍ സമയം വൈകിയത് അറിഞ്ഞ് അവള്‍ ദുഃഖിതയായി. കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലേക്ക് ഓടി. എന്നാല്‍, സിത വീട്ടിലെത്തിയപ്പോള്‍ അടുക്കളയില്‍ ഒരു പാത്രം നിറയെ അപ്പം. തന്റെ യജമാനത്തിയാവും പ്രഭാതഭക്ഷണം ഉണ്ടാക്കിയതെന്ന് അവള്‍ കരുതി. വൈകിപ്പോയതിനു അവള്‍ അവരോട് ക്ഷമ ചോദിച്ചു. തന്റെ ജോലികള്‍ ചെയ്തതിന് അവരോടു നന്ദിയും പറഞ്ഞു. എന്നാല്‍, സിതയുടെ യജമാനത്തി അദ്ഭുതസ്തബ്ധയായി. താനല്ല അപ്പമുണ്ടാക്കിയതെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. എപ്പോഴും സൗമ്യമായി മാത്രമേ സിത സംസാരിക്കുമായിരുന്നുള്ളൂ. ഒരിക്കല്‍ പോലും അവള്‍ ആരോടും ക്ഷുഭിതയായി സംസാരിച്ചിട്ടില്ല. അവളുടെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ പലപ്പോഴും സിതയെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍, എല്ലാം യേശുവിന്റെ നാമത്തില്‍ സഹിക്കുവാനും കൂടുതല്‍ സൗമ്യമായി പെരുമാറാനും അവള്‍ക്കു കഴിഞ്ഞു. ആ വീട്ടില്‍ ഭിക്ഷ യാചിച്ചു വരുന്ന പാവങ്ങള്‍ക്കെല്ലാം അവള്‍ ധാരാളം ഭക്ഷണം കൊടുക്കുമായിരുന്നു. ഉടമസ്ഥര്‍ക്ക് ഇതില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ അവളോട് ഇതു പറയുകയും ചെയ്തു. വീട്ടുടമസ്ഥനും ഭാര്യയ്ക്കും സിതയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, സാധുക്കള്‍ക്കു തനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഭക്ഷണം അവള്‍ കൊടുത്തുകൊണ്ടേയിരുന്നു. തനിക്കു കിട്ടുന്ന ശമ്പളവും പാവങ്ങള്‍ക്കു വീതിച്ചുകൊടുക്കുകയാണ് അവള്‍ ചെയ്തത്. മറ്റു ജോലിക്കാര്‍ അവളെ പീഡിപ്പിച്ചു കൊണ്ടേയിരുന്നുവെങ്കിലും അവള്‍ അവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിച്ചു. മെല്ലെ വീട്ടുകാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും അവളോടുള്ള അനിഷ്ടം നീങ്ങി. സിത മൂലമാണ് ആ വീടിന് ഐശ്വര്യം കൈവരുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. 1272 ല്‍ സിത മരിച്ചപ്പോള്‍ ആ വീടിനു മുകളില്‍ അസാധാരണ പ്രകാശത്തോടെ ഒരു നക്ഷത്രം വന്നു നിന്നതായി പറയപ്പെടുന്നു. 1696 ല്‍ സിതയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പാചകക്കാരുടെയും വീട്ടുജോലിക്കാരുടെയും മധ്യസ്ഥയായാണ് സിത അറിയപ്പെടുന്നത്.


Monday 28th of April

വി. ലൂയിസ് മേരി ഡി മോണ്‍ഡ്‌ഫോര്‍ട്ട് (1673- 1716)


published-img
     

              പരിശുദ്ധ കന്യാമറിയത്തെ ഏറെ സ്‌നേഹിച്ച വിശുദ്ധനാണ് വി. ലൂയിസ്. ഫ്രാന്‍സിലെ സെയ്ന്റ് മലോയിലുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എട്ടു മക്കളില്‍ മൂത്തവനായിരുന്നു ലൂയിസ്. പാരീസില്‍ ജസ്യൂട്ട് സഭയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ഈശ്വര ചൈതന്യത്തിലാണ് ലൂയിസ് വളര്‍ന്നു വന്നത്. പത്തൊന്‍പതാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇരുപത്തിയേഴാം വയസില്‍ ലൂയിസ് പുരോഹിതപട്ടം സ്വീകരിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയും വിശ്വാസവുമായിരുന്നു ലൂയിസിന്റെ കൈമുതല്‍. എപ്പോഴും ജപമാല ചെല്ലുകയും മറ്റുള്ളവരെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയെ സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്ന സമയമായിരുന്നു അത്. മറിയത്തോട് പ്രാര്‍ഥിക്കുന്നത് ദൈവത്തിന് ഇഷ്ടമില്ലെന്നുള്ള ചിലരുടെ പ്രചാരണങ്ങള്‍ക്കെതിരെ ലൂയിസ് ശബ്ദമുയര്‍ത്തി. മറിയത്തോടുള്ള പ്രാര്‍ഥനകളെ പ്രോത്സാഹിപ്പിക്കുവാന്‍ ലൂയിസ് ശ്രമിച്ചു. പരിശുദ്ധ മറിയത്തിന്റെ ജപമാല ചൊല്ലുന്നതിന് ഒരു രൂപമുണ്ടാക്കിയത് ലൂയിസായിരുന്നു. എല്ലാം പരിപൂര്‍ണമായി മറിയത്തിനു സമര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്നായിരുന്നു ലൂയിസ് പഠിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. ലൂയിസിന്റെ ജീവിതം മരിയഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. 'മറിയത്തോടുള്ള യഥാര്‍ഥ ഭക്തി', 'പരിശുദ്ധ ജപമാലയുടെ രഹസ്യം' എന്നീ പുസ്തകങ്ങള്‍ ലൂയിസ് എഴുതി. ഈ പുസ്തകങ്ങള്‍ വായിച്ചു ധ്യാനിച്ചവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങളുണ്ടായി. 1716ലാണ് വി. ലൂയിസ് മരിച്ചത്. 1947 ല്‍ പോപ് പയസ് പന്ത്രെണ്ടമാന്‍ ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വി. ലൂയിസിന്റെ ജീവിതമാതൃകയാണ് ജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നത്. കന്യാമറിയത്തോടുള്ള ഭക്തി ജോണ്‍ പോള്‍ മാര്‍പാപ്പയുടെയും പ്രത്യേകതയായിരുന്നു.


Tuesday 29th of April

സിയനയിലെ വി. കാതറീന്‍ (1347-1380)


published-img
 

               പതിനാലാം നൂറ്റാണ്ടില്‍ കുരിശുയുദ്ധത്തിന്റെ കാലത്ത് ജീവിച്ചിരുന്ന വിശുദ്ധയാണ് കാതറീന്‍. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും മാനംകെട്ട സമയമായിരുന്നു അത്. തന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും സഭയെ നേര്‍വഴിക്കു നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് കാതറീന്റെ ഏറ്റവും വലിയ പുണ്യം. വി. കാതറീന്റെ ജീവിതം സംഭവബഹുലമായിരുന്നു. 23 മക്കളുള്ള ഒരു കുടംബത്തിലെ ഇരുപത്തിമൂന്നാമത്തെ കുട്ടിയായിരുന്നു കാതറീന്‍. ആറു വയസുപ്രായമുള്ളപ്പോള്‍ അവള്‍ക്ക് ഈശോയുടെ ദര്‍ശനമുണ്ടായി. അന്നു മുതല്‍ തന്റെ മണവാളന്‍ ക്രിസ്തുവാണെന്ന് അവള്‍ പ്രഖ്യാപിച്ചു. വീട്ടിനുള്ളില്‍ ഒരു മുറിയില്‍ ഇരുന്നു പ്രാര്‍ഥിക്കുകയായിരുന്നു അവള്‍ എപ്പോഴും ചെയ്തിരുന്നത്. എന്നാല്‍, വിവാഹപ്രായമെത്തിയപ്പോള്‍ വീട്ടുകാര്‍ അവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. വിവാഹാലോചനയുമായി വീട്ടുകാര്‍ മുന്നോട്ടുപോയപ്പോള്‍ അവള്‍ തന്റെ സുന്ദരമായി മുടി വെട്ടിക്കളഞ്ഞു. വിലപിടിപ്പുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയുന്നതിനു കാതറീനു താത്പര്യമില്ലായിരുന്നു. അത് ഒരു പാപമാണെന്നാണ് അവള്‍ വിശ്വസിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവള്‍ വീട്ടില്‍ തന്നെ കന്യാസ്ത്രീയെ പോലെ ജീവിച്ചു. മുന്നു വര്‍ഷക്കാലം അവള്‍ മറ്റൊരോടും സംസാരിച്ചില്ല. കുമ്പസാരക്കൂട്ടില്‍ മാത്രമാണ് അവളുടെ ശബ്ദം പുറത്തുവന്നിരുന്നത്. അക്കാലത്ത് ആ പ്രദേശത്താകെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. നിരവധി പേര്‍ മരിച്ചു. എല്ലാവരും രോഗത്തെ പേടിച്ചപ്പോള്‍ കാതറീന്‍ മാത്രം രോഗികളെ ശുശ്രൂഷിക്കാന്‍ മുന്നോട്ടുവന്നു. അവളുടെ പ്രാര്‍ഥനയിലൂടെ നിരവധി പേര്‍ക്കു രോഗസൗഖ്യം ലഭിച്ചു. കാതറീന്റെ ശ്രമഫലമായി നിരവധി പേര്‍ മാനസാന്തരപ്പെട്ടു ക്രിസ്തുവിന്റെ അനുയായികളായി. പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഭയ്ക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. യോഹന്നാന്‍ ഇരുപത്തിരണ്ടാം മാര്‍പാപ്പ അധികാരമേറ്റപ്പോള്‍ റോമില്‍ നിന്ന് സഭയുടെ ആസ്ഥാനം അവിഞ്ഞോണിലേക്കു മാറ്റുക പോലും ചെയ്തു. പിന്നീട് കുറെക്കാലത്തോളം അവിടെയായിരുന്നു സഭയുടെ ആസ്ഥാനം. പതിനൊന്നാം ഗ്രിഗറി പാപ്പ റോമിലേക്ക് സഭയുടെ ആസ്ഥാനം മാറ്റുമെന്ന് ദൈവത്തോട് നേര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അത് പൂര്‍ത്തിയാക്കുവാന്‍ പാപ്പായ്ക്കു കഴിഞ്ഞില്ല. ഒരിക്കല്‍ പാപ്പ കാതറീനോട് അവളുടെ അഭിപ്രായം ചോദിച്ചു. 'ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റുക' എന്നായിരുന്നു അവളുടെ മറുപടി. താന്‍ ദൈവത്തോട് സ്വകാര്യമായി നേര്‍ച്ച ചെയ്തിരുന്ന കാര്യം കാതറീന്‍ അറിഞ്ഞത് മാര്‍പാപ്പയെ അദ്ഭുതപ്പെടുത്തി. കാതറീന്റെ നിരന്തരസമ്മര്‍ദത്തിന്റെ ഫലമായി പാപ്പ റോമിലേക്കു തിരിച്ചു പോയെങ്കിലും ഗ്രിഗറി പാപ്പയുടെ മരണത്തോടെ സഭയില്‍ വീണ്ടും പ്രശ്‌നങ്ങളായി. കര്‍ദിനാളുമാര്‍ ചേര്‍ന്ന് ഉബന്‍ ആറാമനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. എന്നാല്‍, ഉര്‍ബന്‍ മാര്‍പ്പാപ്പ തങ്ങളുടെ ഇഷ്ടത്തിനു നീങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ഈ കര്‍ദിനാള്‍മാര്‍ തന്നെ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി ക്ലെമന്റ് ആറാമനെ മാര്‍പാപ്പയാക്കി തിരഞ്ഞെടുത്തു. ക്ലെമന്റിന്റെ ആസ്ഥാനം അവിഞ്ഞോണിലായിരുന്നു. സഭയുടെ ഏറ്റവും പ്രതിസന്ധിഘട്ടമായിരുന്നു അത്. ഒരേ സമയം മുന്നു മാര്‍പാപ്പമാര്‍ വരെ ഈ സമയത്ത് സഭയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രതിസന്ധി 36 വര്‍ഷം നീണ്ടുനിന്നു. സഭയിലെ യോജിപ്പിനു വേണ്ടിയാണ് കാതറീന്‍ പരിശ്രമിച്ചത്. 33-ാം വയസില്‍ പെട്ടെന്നു കാതറീന്‍ മരിച്ചു. രോഗകാരണമെന്താണെന്നു പോലും തിരിച്ചറിയാനായില്ല. വളരെ ചെറിയ പ്രായമേ ജീവിച്ചുള്ളുവെങ്കിലും കാതറീന്‍ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഏറെയായിരുന്നു. 1461 ല്‍ പോപ്പ് പയസ് രണ്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Wednesday 30th of April

വി. ജോസഫ് ബെനഡിക്ട് കൊട്ടലെങ്കോ (1786-1842)


published-img
 

                 'ഈ എളിയവരില്‍ ഒരുവനു എന്തെങ്കിലും നിങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ എനിക്കു തന്നെയാണ് ചെയ്യുന്നത്' എന്ന യേശുവിന്റെ വചനമാണ് ജോസഫ് കൊട്ടലെങ്കോ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഇറ്റലിയിലെ ട്യൂറിനു സമീപം ബ്രാ എന്ന സ്ഥലത്താണ് ജോസഫ് ജനിച്ചത്. ട്യൂറിനിലുള്ള ഒരു സെമിനാരിയിലായിരുന്നു മതപഠനം. എന്നാല്‍, പൗരോഹിത്യം എന്നത് ഒരു സേവനം എന്നതിനെക്കാള്‍ ഒരു ജീവിതമാര്‍ഗം എന്ന നിലയ്ക്കായിരുന്നു ജോസഫ് ആദ്യം കണ്ടത്. ഒരിക്കല്‍ ജോസഫ് ഒരു രോഗിയായ ഗര്‍ഭിണിയെ ശുശ്രൂഷിക്കാന്‍ നിയുക്തനായി. അവര്‍ പാവപ്പെട്ടവരായിരുന്നു. മരുന്നുവാങ്ങാനുള്ള പണമില്ലാതെയാണ് അവള്‍ രോഗിയായത്. ജോസഫ് അവരെ ശുശ്രൂഷിച്ചു. അവളുടെ കുമ്പസാരം കേട്ടു. പ്രാര്‍ഥിച്ചു. അന്ത്യകൂദാശ നല്‍കി. ഒരു മകള്‍ക്കു ജന്മം നല്‍കിയപ്പോള്‍ അവള്‍ മരിച്ചു. ജനിച്ചുവീണ കുഞ്ഞിനെ ജോസഫ് കൈകളിലെടുത്തു. അവള്‍ക്കു മാമോദീസ നല്‍കി. എന്നാല്‍ ആ കുഞ്ഞും അപ്പോള്‍ തന്നെ മരിച്ചു. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി മാറ്റിവയ്ക്കാന്‍ ജോസഫ് അതോടെ തീരുമാനിച്ചു. ട്യൂറിനില്‍ വലിയൊരു അനാഥാലയം അദ്ദേഹം തുടങ്ങി. ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ജോസഫ് ദിവസവും സംരക്ഷിച്ചുപോന്നത്. അനാഥരും വികലാംഗരും മന്ദബുദ്ധികളും അതില്‍ ഉള്‍പ്പെട്ടു. ജനങ്ങള്‍ നല്‍കുന്ന സംഭാവനയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം പോലും മുടക്കം വരാതെ ദൈവം അവരെ നോക്കി പരിപാലിച്ചു. ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം സമയം മാറ്റിവച്ചു. രോഗിയായ ശേഷവും ഈ പതിവ് അദ്ദേഹം തെറ്റിച്ചില്ല. രോഗിയായിരിക്കെ ഒരു യാത്ര പോകാന്‍ ജോസഫ് ഒരുങ്ങി. അപ്പോള്‍ കന്യാസ്ത്രീകളിലൊരാള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ''ഈ അവസ്ഥയില്‍ യാത്ര ചെയ്യരുത്. അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞങ്ങള്‍ക്ക് എന്തു സംഭവിക്കും?'' എന്ന് അവര്‍ ചോദിച്ചു. 'സമാധാനത്തോടെ ഇരിക്കുക. ഞാന്‍ ഇവിടെയായിരിക്കുന്നതിനെക്കാള്‍ കൂടുതലായി നിങ്ങളെ സഹായിക്കാന്‍ സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ കഴിയും. ഞാന്‍ അവിടെ പരിശുദ്ധ മറിയത്തെ കാല്‍ക്കീഴിലിരുന്ന് നിങ്ങളെ നോക്കി ഇരുന്നുകൊള്ളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, 1842 ല്‍ വി. ജോസഫ് അന്തരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 1st of May

വി. പനേഷ്യ (1378-1393)


published-img
 

 

 

 

                     പതിനഞ്ചാം വയസില്‍ രണ്ടാനമ്മയുടെ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട വിശുദ്ധയാണ് പനേഷ്യ. തന്റെ ബാല്യകാല ജീവിതം കൊണ്ടു തന്നെ ഒരു വിശുദ്ധയുടെ സ്ഥാനം നേടിയെടുക്കാന്‍ പനേഷ്യയ്ക്കു കഴിഞ്ഞു. ഇറ്റലിയിലെ നൊവാറയിലാണ് പനേഷ്യ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ തന്റെ അമ്മയെ അവള്‍ക്കു നഷ്ടപ്പെട്ടു. അനാഥയെ പോലെയാണവള്‍ വളര്‍ന്നത്. അമ്മയില്ലാത്തതിന്റെ വേദന ആ പിഞ്ചുമനസ് വല്ലാതെ അനുഭവിച്ചിരുന്നു. തന്റെ അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ചപ്പോള്‍ ഈ കുറവ് നികത്തപ്പെടുമെന്ന് അവള്‍ പ്രതീക്ഷിച്ചു. സ്വന്തമല്ലെങ്കിലും തനിക്ക് ഒരു അമ്മയെ കിട്ടുമല്ലോ. എന്നാല്‍, ആ മോഹങ്ങള്‍ വെറുതെയായി. നാടോടിക്കഥകളിലെ പോലെ ഒരു ക്രൂരയായിരുന്നു ആ സ്ത്രീ. പനേഷ്യയെ അവര്‍ എപ്പോഴും പീഡിപ്പിച്ചു. അഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ പനേഷ്യയെ ദുരസ്ഥലങ്ങളിലേക്ക് ആടുകളെ മേയ്ക്കാനായി അവര്‍ പറഞ്ഞയയ്ക്കുമായിരുന്നു. അവള്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും ഒന്നിലും ശ്രദ്ധയില്ലെന്നും ആരോപിച്ച് അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ദൈവവിശ്വാസമില്ലാത്ത ആ സ്ത്രീക്കു പനേഷ്യ പ്രാര്‍ഥിക്കുന്നതു കാണുന്നതു പോലും ഇഷ്ടമല്ലായിരുന്നു. എല്ലാ പീഡനങ്ങളും പനേഷ്യ സഹിച്ചു. തന്റെ വേദനകള്‍ ആ ബാലിക ദൈവത്തോടു പറഞ്ഞു. അവള്‍ക്ക് ഏക ആശ്രയവും അവിടുന്നായിരുന്നു. ഒരിക്കല്‍, പ്രാര്‍ഥനയില്‍ മുഴുകി മറ്റൊന്നുമറിയാതെ ഇരിക്കവേ, രണ്ടാനമ്മ എത്തി അവളെ മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങാനും ആ വേദനകള്‍ ദൈവത്തിന്റെ നാമത്തില്‍ സഹിക്കുവാനും ആ പിഞ്ചു മനസ് സന്നദ്ധമായിരുന്നുവെങ്കിലും ശരീരം അനുവദിച്ചില്ല. നൂല്‍ പിരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം കൊണ്ട് കുത്തേറ്റായിരുന്നു പനേഷ്യ മരിച്ചത്. മര്‍ദ്ദനമേറ്റ് മരിച്ച പനേഷ്യയുടെ കഥ വളരെ വേഗത്തില്‍ പ്രചരിച്ചു. അവളെ ഒരു വിശുദ്ധയായി ആ നാട്ടുകാര്‍ അന്നേ കണക്കാക്കിയിരുന്നു. പനേഷ്യയുടെ മരണശേഷം അവളുടെ നാമത്തില്‍ ഒട്ടേറെ അദ്ഭുതപ്രവര്‍ത്തികള്‍ നടന്നു. 1867ല്‍ ഒന്‍പതാം പയസ് മാര്‍പാപ്പ പനേഷ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആടുകളെ മേയ്ക്കുന്ന പെണ്‍കുട്ടികളുടെ മധ്യസ്ഥയായാണ് പനേഷ്യ അറിയപ്പെടുന്നത്.

 

 

 


Friday 2nd of May

ഈജിപ്തിലെ വി. അത്തനേഷ്യസ് (295-373)


published-img
 

             യേശു ഒരു സൃഷ്ടിയല്ലെന്നും അവിടുന്ന് പിതാവായ ദൈവത്തിന്റെ ഭാഗമാണെന്നും വിശ്വസിക്കുകയും സഭയെ നേര്‍വഴിക്കു നയിക്കുകയും ചെയ്ത വിശുദ്ധനാണ് അത്തനേഷ്യസ്. എ.ഡി. 325 ല്‍ നിഖ്യ സുനഹദോസില്‍ പങ്കെടുത്ത അത്തനേഷ്യസ് 45 വര്‍ഷത്തോളം അലക്‌സാന്‍ട്രിയായിലെ പേട്രിയര്‍ക്കായിരുന്നു. നിഖ്യാസുനഹദോസിലെ തീരുമാനങ്ങള്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ അത്തനേഷ്യസ് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. പിന്നീട് അലക്‌സാണ്ട്രിയയിലെ ബിഷപ്പായി അത്തനേഷ്യസ് സ്ഥനമേറ്റു. രോഗികളെ ശുശ്രൂഷിക്കുവാനും പാവങ്ങളെ സഹായിക്കുവാനും സദാ സന്നദ്ധനായിരുന്നു അത്തനേഷ്യസ്. ആരോടും അമിതമായി കോപിക്കുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിഖ്യ സുനഹദോസിലെ തന്റെ പങ്കാളിത്തം കൊണ്ടാണ് അത്തനേഷ്യസ് പ്രശസ്തനായത്. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. മുന്‍ ബിഷപ്പ് മരിച്ചപ്പോള്‍ ജനങ്ങളെല്ലാം അടുത്ത ബിഷപ്പായി അത്തനേഷ്യസിനെ ആവശ്യപ്പെടുകയും അങ്ങനെ ഈജിപ്തിലെ മെത്രാന്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കുകയുമായിരുന്നു. അത്തനേഷ്യസിനെ വധിക്കാന്‍ ആര്യന്‍ ചക്രവര്‍ത്തിമാര്‍ പലതവണയായി ശ്രമിച്ചു. യേശുവിന്റെ തിരുവചനങ്ങളും സുവിശേഷങ്ങളും അത്തനേഷ്യസിനു കാണാപാഠമായിരുന്നു. അപ്പസ്‌തോലന്‍മാര്‍ക്കു ശേഷം ക്രിസ്തുവിനെ ഇത്രയും അടുത്ത് പഠിക്കുകയും അവിടുത്തെ വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മറ്റൊരാള്‍ അതുവരെ ഇല്ലായിരുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലാണ് അത്തനേഷ്യസ് ജനിച്ചത്. നിരവധി മതഗ്രന്ഥങ്ങള്‍ അത്തനേഷ്യസ് എഴുതിയിട്ടുണ്ടായിരുന്നു. എഴുപത്തിയെട്ടാം വയസില്‍ അദ്ദേഹം മരിച്ചു.


Saturday 3rd of May

വി. പീലിപ്പോസ് ശ്ലീഹ (എ.ഡി. 80)


published-img
 

                        യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു പീലിപ്പോസ്. മറ്റൊരു ശിഷ്യനായിരുന്ന പത്രോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം. ബേത്‌സയ്ദായിലാണ് പീലിപ്പോസ് ജനിച്ചത്. പത്രോസിനെപ്പോലെ തന്നെ, മല്‍സ്യബന്ധനമായിരുന്നു പീലിപ്പോസിന്റെയും തൊഴില്‍. വിവാഹിതനും ധാരാളം പെണ്‍മക്കളുടെ അച്ഛനുമായിരുന്നെങ്കിലും യേശുവിന്റെ പിന്നാലെ ഒരു മടിയും കൂടാതെ ഇറങ്ങിത്തിരിച്ച ശിഷ്യനാണ് അദ്ദേഹം. യേശുവിനെ അനുഗമിക്കുന്നതിനു മുന്‍പ് പീലിപ്പോസ് സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഒരു ദിവസം ഈശോ ഗലീലിയയിലേക്കു പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്റെ പിന്നാലെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 'എന്നെ അനുഗമിക്കുക' എന്ന് ഈശോ ആദ്യമായി പറഞ്ഞത് പീലിപ്പോസിനോടായിരുന്നു. അതുകൊണ്ടു തന്നെ, ഈശോ കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്. മറ്റുള്ളവരെല്ലാം അവിടുത്തെ പിന്നാലെ പോകുകയായിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷത്തിലാണ് പീലിപ്പോസിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളുള്ളത്. മറ്റ് സുവിശേഷങ്ങളില്‍ പേരു പറഞ്ഞു പോയിട്ടുണ്ടെന്നു മാത്രം. നഥാനിയേലിനോട് യേശുവിനെ അനുഗമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പീലിപ്പോസിനെ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ കാണാം. ഈശോയുടെ അടുത്തേക്കു നഥാനിയേലിനെ അദ്ദേഹം കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഈശോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റുന്ന സന്ദര്‍ഭത്തിലും പീലിപ്പോസ് കടന്നുവരുന്നു. ''എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഇരുന്നൂറു ദനാറയെങ്കിലും വേണ്ടിവരും'' എന്ന് പീലിപ്പോസ് ഈശോയോട് പറയുന്നുണ്ട്. അന്ത്യത്താഴവേളയില്‍ 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ' എന്നപേക്ഷിക്കുന്നതും പീലിപ്പോസാണ്. ''ഇത്രയും കാലം ഞാന്‍ നിങ്ങളോടുകൂടിയായിരുന്നിട്ടും പീലിപ്പോസെ, നീ എന്നെ അറിയുന്നില്ല. എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു'' എന്നാണ് ഈശോ ഇതിനു മറുപടി പറയുന്നത്. നടപടി പുസ്തകത്തിലും പീലിപ്പോസിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സമരിയായിലും ഗ്രീസിലും ഏഷ്യയിലെ ഹീരാപ്പോളിസിലുമൊക്കെ സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. ക്രിസ്തുവര്‍ഷം എണ്‍പതിനോടടുത്തായിരുന്നു അത്. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലം. ഹീരാപ്പോളിസില്‍ ഒരു രാജാവ് ഉണ്ടായിരുന്നില്ല. റോമന്‍ ഗവര്‍ണറുടെ കീഴിലായിരുന്നു ആ രാജ്യത്തിന്റെ ഭരണം. ക്രിസ്തുമതത്തെ നഖശിഖാന്തം എതിര്‍ക്കുകയും ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ക്രൂരനായ ഗവര്‍ണറായിരുന്നു അയാള്‍. ഒരിക്കല്‍ ഗവര്‍ണറുടെ ഭാര്യക്കു മാറാരോഗം പിടിപ്പെട്ടു. പീലിപ്പോസ് അവിടെയെത്തുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയാല്‍ രോഗം സുഖപ്പെടുകയും ചെയ്തു. എന്നാല്‍, ഗവര്‍ണര്‍ ഇതോടെ കൂടുതല്‍ ക്ഷുഭിതനാകുകയാണ് ചെയ്തത്. അയാള്‍ പീലിപ്പോസിനെ തടവിലാക്കി. കാലിന്റെ കണ്ണയിലും തുടയിലും ദ്വാരങ്ങളുണ്ടാക്കി തലകീഴായി തൂക്കിയിട്ടു പീഡിപ്പിച്ചശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പീലിപ്പോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''നിന്റെ മഹത്വപൂര്‍ണമായ വസ്ത്രം എന്നെ അണിയിക്കുക. ഈ ലോകത്തിന്റെ ഭരണാധിപന്മാരെയും പൈശാചിക ശക്തികളെയും എതിര്‍ത്തു തോല്‍പിക്കും വരെ എന്നും വിളങ്ങുന്ന നിന്റെ അഭൗമപ്രകാശം എന്നെ വലയം ചെയ്യുക.'' യേശുവിന്റെ മറ്റൊരു ശിഷ്യനായിരുന്ന ചെറിയ യാക്കോബിന്റെ ഓര്‍മദിവസവും മേയ് മൂന്നിനാണ് ആചരിക്കുന്നത്.


Sunday 4th of May

വി. ഫേ്ാറിയാന്‍ (എ.ഡി. 304)


published-img
 

                      ഒരു ചെറിയ പാത്രത്തിലെ വെള്ളം കൊണ്ട് തീപടര്‍ന്നു പിടിച്ച ഒരു നഗരത്തെ തന്നെ രക്ഷിച്ച വിശുദ്ധനായാണ് വി. ഫേïാറിയാന്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഓസ്ട്രിയയില്‍ തമ്പടിച്ചിരുന്ന റോമന്‍ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇദ്ദേഹം. യേശുവിന്റെ ഉറച്ച വിശ്വാസിയായിരുന്നു അദ്ദേഹം. റോമന്‍ സൈനികനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച ഫേïാറിയാന്‍ രഹസ്യമായി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഇത് വളരെ ഗുരുതരമായ തെറ്റുകളായിരുന്നു. ഒരിക്കല്‍, ആ രാജ്യത്തെ ഒരു നഗരത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. പല വീടുകളും കത്തിനശിച്ചു. അവിടെ ഓടിയെത്തിയ ഫേïാറിയാന്‍ യേശുവിന്റെ നാമത്തില്‍ വന്‍ അദ്ഭുതം തന്നെ ചെയ്തു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് തീയുടെ മുകളിലേക്ക് ഒഴിച്ചു. കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിബാധ പൂര്‍ണമായി അണഞ്ഞു. ഒരിക്കല്‍ ഡയോഷ്യന്‍ ചക്രവര്‍ത്തി അവിടെയുള്ള ഒരുപറ്റം ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കല്‍പിച്ചു. എന്നാല്‍, ഈ ഉത്തരവ് അനുസരിക്കാന്‍ ഫേïാറിയാനു കഴിയുമായിരുന്നില്ല. അവന്‍ എതിര്‍ത്തു. തന്റെ വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ ഫേïാറിയാനെ ചക്രവര്‍ത്തി തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവനെ കൊന്നൊടുക്കുകയും ചെയ്തു. ഫേïാറിയാന്റെ കഴുത്തില്‍ ഒരു ഭാരമുള്ള കല്ലു കെട്ടിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫേïാറിയാന്റെ മൃതദേഹം പിന്നീട് ക്രൈസ്തവവിശ്വാസികളായ ചിലര്‍ ചേര്‍ന്ന് പുഴയില്‍ നിന്നു രഹസ്യമായി തപ്പിയെടുത്തു. 1138 ല്‍ ഫേïാറിയാന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലേക്ക് മാറ്റി. യുദ്ധങ്ങള്‍, അഗ്നിബാധ, വെള്ളത്തില്‍ വീണു മരണത്തോട് മല്ലടിക്കുന്നവര്‍, വെള്ളപ്പൊക്കബാധിതര്‍ തുടങ്ങിയവരുടെയൊക്കെ മധ്യസ്ഥനായാണ് ഫേïാറിയാന്‍ അറിയപ്പെടുന്നത്.


Monday 5th of May

വാഴ്ത്തപ്പെട്ട കാതറീന സിറ്റാഡിനി (1801-1857)


published-img
 

                    ഇറ്റലിയിലെ ബെര്‍ഗാമോയില്‍ 1801 നാണ് കാതറീന ജനിച്ചത്. ജിയോവന്നി ബാറ്റിസ്റ്റയുടെയും മാഗരിത്ത ലാന്‍സാനിയുടെയും മകളായ കാതറീനയ്ക്കു ഒരു ഇളയസഹോദരിയുമുണ്ടായിരുന്നു. പേര് ജൂഡിറ്റ. ആ രണ്ടു പെണ്‍മക്കളെയും ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ അമ്മയായ മാഗരിത്ത ശ്രദ്ധവച്ചിരുന്നു. എന്നാല്‍, കാതറീന് ഏഴു വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം അമ്മ മരിച്ചു. അതോടെ ആ കുരുന്നുകളുടെ ജീവിതം വഴിമുട്ടി. അച്ഛനായ ജിയോവന്നി അവരുടെ കാര്യത്തില്‍ ഒരു താത്പര്യവുമെടുത്തില്ലഫ. വേറെ വിവാഹം കഴിക്കുവാനും തന്റെ ഇഷ്ടത്തിനു ജീവിക്കാനുമാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. അയാള്‍ കാതറീനയെയും ജൂഡിറ്റയെയും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു പോയി. കാതറീനയുടെ ജന്മനാട്ടില്‍ തന്നെയുള്ള ഒരു അനാഥാലയത്തിലാണ് ആ കുട്ടികള്‍ പിന്നീട് വളര്‍ന്നത്. കാതറീനയുടെ ജീവിതത്തെ മാറ്റിമറിച്ച ദിവസങ്ങളായിരുന്നു അത്. യേശുവിനെ അടുത്തറിയാനും ദൈവസ്‌നേഹത്തിന്റെ ആഴമറിയാനും അനാഥാലയത്തിലെ ജീവിതം അവളെ സഹായിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയില്‍ എല്ലാ വേദനകളും അവര്‍ മറന്നു. തങ്ങള്‍ അനാഥരല്ലെന്നും ഈശോ തങ്ങളുടെ കൂടെയുണ്ടെന്നും കാതറീന വിശ്വസിച്ചു. ഏകദേശം 15 വര്‍ത്തോളം കാതറീനയും ജുഡിറ്റയും ആ അനാഥാലയത്തില്‍ ജീവിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ടു പുരോഹിതരുടെ സംരക്ഷണയിലാണ് പിന്നീട് ഇവര്‍ ജീവിച്ചത്. അതില്‍ ഒരാളായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയായിരുന്നു കാതറീനയുടെ ആത്മീയ ഗുരുനാഥന്‍. പിന്നീട് സിറ്റാഡിനി എന്ന പേരിലാണ് കാതറീന അറിയപ്പെട്ടതും. ഫാ. അന്റോണിയോയുടെ സംരക്ഷണയില്‍ ജീവിക്കുന്ന സമയത്ത് ഇറ്റലിയിലെ തന്നെ സോമാസ്‌ക എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ അധ്യാപികയായി കാതറീന ജോലി നോക്കി. ഒരു കന്യാസ്ത്രീയാകണമെന്ന മോഹം കാതറീനയ്ക്കുണ്ടായിരുന്നു. തന്റെ മോഹം അവള്‍ ഫാ. സിറ്റാഡിനിയോടു പറയുകയും ചെയ്തു. എന്നാല്‍, സോമാസ്‌കയില്‍ തന്നെ തുടരാനും പുതിയൊരു സന്യാസിനിമഠം തുടങ്ങാനുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. സോമാസ്‌കയില്‍ തന്നെ ഒരു വീട് വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു സ്‌കൂളിനു കാതറീന തുടക്കമിട്ടു. കാതറീനയുടെ വിദ്യാഭ്യാസരീതി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെ ഈശ്വരവിശ്വാസത്തില്‍ നിറയ്ക്കുവാനും വ്യക്തമായ ദിശാബോധം നല്‍കുവാനും കഴിഞ്ഞു എന്നതായിരുന്നു കാതറീനയുടെ മഹത്വം. കൂടുതല്‍ കുട്ടികള്‍ ആ സ്‌കൂളിലെത്തി. വൈകാതെ രണ്ടു സ്‌കൂളുകള്‍ കൂടി തുടങ്ങാന്‍ കാതറീനയ്ക്കു കഴിഞ്ഞു. ഈ സമയത്ത് തന്നെ, സുവിശേഷപ്രസംഗങ്ങള്‍ നടത്തുവാനും കാതറീന സമയം കണ്ടെത്തി. അവളുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ എത്തുന്നവര്‍ പ്രത്യേകമായൊരു ആത്മീയ അനുഭൂതി കിട്ടുമായിരുന്നു. നിരവധി പേര്‍ യേശുവിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. 1840 വരെ കാതറീനയുടെ സഹോദരി ജൂഡിറ്റയായിരുന്നു സ്‌കൂളുകളുടെ ഭരണച്ചുമതല വഹിച്ചിരുന്നത്. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം അവര്‍ മരിച്ചു. തൊട്ടടുത്ത വര്‍ഷം കാതറീനയുടെ സംരക്ഷകനും വൈദികനുമായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയും മരിച്ചു. ഈ മരണങ്ങള്‍ കാതറീനയെ തളര്‍ത്തി. അവളും രോഗബാധിതയായി. പൊതുവേദിയിലുള്ള സുവിശേഷപ്രസംഗങ്ങള്‍ക്കു പോകാതെയായി. കൂടുതല്‍ സമയവും സ്‌കൂളിലും തന്റെ നേതൃത്വത്തില്‍ നടന്നുവന്ന മഠത്തിലും അവള്‍ ചെലവഴിച്ചു. 1857 ല്‍ കാതറീന മരിച്ചു. 2001 ഏപ്രില്‍ 29 ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കാതറീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Tuesday 6th of May

വാഴ്ത്തപ്പെട്ട അന്ന റോസ ഗറ്റോര്‍നോ (1831-1900)


published-img
 

                      വളരെ സമ്പന്നവും എന്നാല്‍, യേശുവിന്റെ വിശ്വാസികളുമായിരുന്ന ഇറ്റലിയിലെ ജനോയിലുള്ള ഒരു കുടുംബത്തിലാണ് റോസ ജനിച്ചത്. റോസ മരിയ ബെനഡിക്ട എന്നായിരുന്നു അവരുടെ യഥാര്‍ഥ പേര്. അച്ഛന്‍ ഫ്രാന്‍സെസോ വളരെ സമ്പന്നനായിരുന്നതിനാലും അവരുടെ കുടുംബം സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനം വഹിച്ചിരുന്നതിനാലും വീട്ടില്‍ തന്നെയായിരുന്നു റോസിന്റെ വിദ്യാഭ്യാസം. വീട്ടിലെത്തി അധ്യാപകര്‍ അവളെ പഠിപ്പിച്ചു. ബാല്യകാലം മുതല്‍ തന്നെ യേശുവിനെക്കുറിച്ച് മാതാപിതാക്കളില്‍ നിന്ന് അവള്‍ അറിഞ്ഞിരുന്നുവെങ്കിലും ഒരു ക്രൈസ്തവ പെണ്‍കുട്ടി എന്നതിലപ്പുറം ആഴത്തിലുള്ള ഒരു ബന്ധം യേശുവിനോട് അവള്‍ക്കുണ്ടായിരുന്നില്ല. 1852ല്‍ ജെറോലമോ കുസ്‌തോ എന്ന യുവാവിനെ അന്ന വിവാഹം കഴിച്ചു. അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു. എങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെ നേരിടേണ്ടി വന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അവര്‍ക്ക് ഒരു കുട്ടിയുണ്ടായി. എന്നാല്‍, അവന്‍ ജന്മനാ മൂകനും ബധിരനുമായിരുന്നു. അതോടെ, അവള്‍ മാനസികമായി തകര്‍ന്നു. പിന്നീട് രണ്ടു കുട്ടികള്‍ കൂടി ഈ ദമ്പതികള്‍ക്കു ജനിച്ചു. അന്നയുടെ വിവാഹം കഴിഞ്ഞ് ആറാം വര്‍ഷം ജെറോലമോ രോഗബാധിതനായി. ചികിത്സകള്‍ ഏറെ നടത്തിയെങ്കിലും അയാള്‍ മരിച്ചു. മൂന്നു കുട്ടികളെ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍. ജീവിതം മുന്നോട്ടു നീക്കാന്‍ അന്ന ഏറെ ബുദ്ധിമുട്ടി. ഇതിനിടയ്ക്കു കൂനിന്‍മേല്‍ കുരു പോലെ ഇളയ കുട്ടിക്ക് മാറാരോഗം പിടിപ്പെടുകയും ചികിത്സകള്‍ ഫലിക്കാതെ മരിക്കുകയും ചെയ്തു. ആരായാലും ദൈവത്തെ ശപിച്ചു പോകും. യേശുവില്‍ വിശ്വസിച്ച്, അവിടുത്തെ മാര്‍ഗത്തിലൂടെ സഞ്ചരിച്ചിട്ടും അവള്‍ക്കു കിട്ടയത് വേദനകള്‍ മാത്രമാണ്. എന്നാല്‍, അവള്‍ ദൈവത്തെ കുറ്റപ്പെടുത്തിയില്ലï. ജീവിതത്തോടു മടുപ്പ് തോന്നിയില്ല. അവള്‍ യേശുവിനെ കൂടുതല്‍ സ്‌നേഹിക്കുകയാണ് ചെയ്തത്. തന്റെ ജീവിതാനുഭവങ്ങള്‍ തനിക്കുള്ള ദൈവത്തിന്റെ പാഠങ്ങളായി അവള്‍ കണ്ടു. വേദനയും പട്ടിണയും ഒറ്റപ്പെടുത്തലുമെല്ലാം അനുഭവിച്ചിട്ടും മറ്റുള്ളവര്‍ ഇതിനെക്കാള്‍ എത്രയോ വേദനകള്‍ സഹിക്കുന്നുണ്ട് എന്നാണ് അന്ന ചിന്തിച്ചത്. പാവങ്ങളെ സഹായിക്കുവാനും അവര്‍ക്കു വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാനും അവള്‍ ആഗ്രഹിച്ചു. അതേസമയം തന്നെ, തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് അവള്‍ ആകുലയായിരുന്നു. സ്വന്തമായി ഒരു സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കാനുള്ള ആഗ്രഹം അവള്‍ മനസിലിട്ടു നടന്നു. 1866ല്‍ പോപ് പയസ് ഒന്‍പതാമനെ കണ്ടു തന്റെ ആഗ്രഹങ്ങളും തന്റെ ബലഹീനതകളും അവള്‍ വിവരിച്ചു. സന്യാസിനി സമൂഹത്തിനു തുടക്കം കുറിക്കാനായിരുന്നു പോപ്പും നിര്‍ദേശിച്ചത്. വൈകാതെ, പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയായ അന്നയുടെ നാമത്തില്‍ ഒരു ആരാധനാ സമൂഹത്തിന് റോസ് തുടക്കമിട്ടു. അതോടെ അന്ന റോസ എന്ന പേര് സ്വീകരിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കുമൊപ്പം അവരെപ്പോലെ ജീവിക്കുക എന്നതായിരുന്നു ആ സന്യാസിനി സമൂഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. അവര്‍ ചെയ്ത പ്രേഷിതപ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു തന്നെ ജനശ്രദ്ധ നേടി. അന്ന റോസ മരിക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലായി 368 സന്യാസിനി മഠങ്ങള്‍ ഇവരുടെ കീഴിലായി സുവിശേഷ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1900ലാണ് റോസ് മരിച്ചത്. കൃത്യം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 2000ത്തില്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Wednesday 7th of May

വി. അഗസ്റ്റിനോ റോസെല്ലി (1818-1902)


published-img
 

              ഒരു ആട്ടിടയനായിരുന്നു അഗസ്റ്റിനോ. ഇറ്റലിയിലെ വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച അഗസ്റ്റിനോ വര്‍ഷങ്ങളോളം ആടുകളെ മേയിച്ചു ജീവിച്ചു. വളരെ ചെറിയ പ്രായം മുതല്‍ തന്നെ യേശുവിനെ തന്റെ ജീവിതത്തിന്റെ വഴികാട്ടിയായി അഗസ്റ്റിനോ കണ്ടിരുന്നു. ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുമ്പോള്‍, ഏകാന്തമായ കുന്നിന്‍ചെരിവുകളിലിരുന്ന് അവന്‍ പ്രാര്‍ഥിച്ചു. ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ, തന്റെ ജീവിതം യേശുവിനു വേണ്ടി മാറ്റിവയ്ക്കണമെന്ന ദൈവവിളി അവനുണ്ടായി. ഒരു പുരോഹിതനാകാനുള്ള തീരുമാനം അങ്ങനെയാണ് അഗസ്റ്റിനോ എടുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ആട്ടിടയന്‍ ഒരു പുരോഹിതനാകുന്നതെങ്ങനെ? ഈ ചിന്തയാണ് അവനെ അലട്ടിയിരുന്നത്. വിദ്യാഭ്യാസ ജീവിതം അഗസ്റ്റിനോയുടെ സ്വപ്നം മാത്രമായിരുന്നു. എന്നാല്‍, ദൈവം അവനു വഴി കാണിച്ചുകൊടുത്തു. സാമ്പത്തിക സഹായം ലഭിക്കുകയും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുകയും ചെയ്തു. 1846 ല്‍ പുരോഹിതസ്ഥാനം ലഭിച്ചു. 1874 മുതല്‍ 22 വര്‍ഷക്കാലം ഇറ്റലിയിലെ ഒരു അനാഥാലയത്തിന്റെ ചുമതലയായിരുന്നു അഗസ്റ്റിനോയ്ക്ക്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവിതം വഴിതെറ്റി പോകുന്ന വേശ്യകളടക്കമുള്ള പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സ്ഥാപനം അഗസ്റ്റിനോ തുടങ്ങി. അവിടെയെത്തിയവരില്‍ ഏറിയ പങ്കും വേശ്യകളായിരുന്നു. മറ്റാരും സഹായിക്കാനില്ലാതെ, പട്ടിണിയില്‍ നിന്നു രക്ഷ നേടാന്‍ പാപം ചെയ്യേണ്ടിവന്ന സ്ത്രീകളായിരുന്നു മറ്റുള്ളവര്‍. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ക്ക് അഗസ്റ്റിനോ തുടക്കമിട്ടു. 1902ല്‍ മാറാരോഗം പിടിപ്പെട്ട് അഗസ്റ്റിനോ മരിച്ചു. 1995ലാണ് അഗസ്റ്റിനോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2001 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ അഗസ്റ്റിനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 8th of May

വി. അകാസിയൂസ് (303)


published-img
 

                    ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് അകാസിയൂസ്. അഗാത്തിയൂസ്, അഗതസ് തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ത്രാസ് എന്ന സ്ഥലത്ത് തമ്പടിച്ചിരുന്ന റോമന്‍ സൈന്യത്തിലെ ഒരു ശതാധിപനായിരുന്നു അകാസിയൂസ്. ക്രിസ്തുവിന്റെ അനുയായിയായിരുന്നു അദ്ദേഹം. റോമന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ക്രൈസ്തവ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്ത അകാസിയൂസ്, ഡിയോക്ലിഷന്‍ ചക്രവര്‍ത്തി മതപീഡനം വ്യാപകമാക്കിയതോടെ അതിനെ എതിര്‍ക്കുകയായിരുന്നു. തന്റെ ആജ്ഞകള്‍ ലംഘിക്കുന്ന ശതാധിപനെ ഡിയോക്ലിഷന്‍ തടവിലാക്കി. വിശ്വാസം നിഷേധിച്ച് റോമന്‍ ദൈവത്തെ ആരാധിക്കാന്‍ തയാറാകുന്നവരെ ഡിയോക്ലീഷന്‍ മോചിപ്പിക്കുമായിരുന്നു. എന്നാല്‍, യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് അകാസിയൂസ് എടുത്തത്. ദിവസങ്ങളോളം തടവില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ദിവസവും ചമ്മട്ടികൊണ്ട് എണ്ണമില്ലാത്ത അടി കിട്ടി. ദേഹം മുഴുവന്‍ രക്തത്താല്‍ കുളിച്ച് തടവില്‍ കഴിഞ്ഞു. യേശുവിനെ തള്ളിപ്പറയാന്‍ തയാറാവുന്നില്ലെന്നു മനസിലാക്കിയതോടെ അകാസിയൂസിനെ തലയറുത്ത് കൊലപ്പെടുത്തി. 'നാല്‍പതു വിശുദ്ധ സേവകര്‍' എന്നറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളാണ് വി. അകാസിയൂസ്. വിവിധ രോഗങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വിശുദ്ധരോട് പ്രാര്‍ഥിക്കുകയും രോഗം മാറുകയും ചെയ്യുന്നു എന്ന് അനുഭവപ്പെട്ടതോടെയാണ് നാല്‍പതു വിശുദ്ധ സേവകര്‍ എന്ന പേരില്‍ ഇവര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തലവേദനയില്‍ നിന്നുള്ള രക്ഷയ്ക്കാണ് അകാസിയൂസിനെ മധ്യസ്ഥനായി പ്രാര്‍ഥിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്ലേഗിന്റെ ലക്ഷണങ്ങള്‍ പലതായിരുന്നു. ഈ ഒരോ ലക്ഷണങ്ങള്‍ക്കും ഒരോ വിശുദ്ധരോട് പ്രാര്‍ഥിക്കുന്ന പതിവ് അന്നു മുതലാണ് തുടങ്ങിയത്. ഈ നാല്‍പതു വിശുദ്ധരില്‍ ഒരോരുത്തര്‍ക്കും ഒരോ ഓര്‍മദിവസമുണ്ടെങ്കിലും എല്ലാവരെയും ഒന്നിച്ച് അനുസ്മരിക്കുന്നത് ഓഗസ്റ്റ് എട്ടിനാണ്. നാല്‍പതു വിശുദ്ധരോടുള്ള പ്രാര്‍ഥനകളും നൊവേനകളും ലുത്തിനിയയും ഏറെ പ്രസിദ്ധമാണ്. നാല്‍പതു വിശുദ്ധ സേവകരെ അനുസ്മരിച്ചു പ്രാര്‍ഥിക്കുന്ന പതിവ് കത്തോലിക്കാ സഭ പിന്നീട് നിര്‍ത്തിയെങ്കിലും ഈ വിശുദ്ധരോട് പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ നേടുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്.


Friday 9th of May

വി. പക്കേമിയൂസ് ( എ.ഡി. 292- )


published-img
 

                         ഈജിപ്തിലെ തെബസ് എന്ന നഗരത്തില്‍ ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായാണ് പക്കേമിയൂസ് ജനിച്ചത്. ഒരു സൈനികനായിരുന്നു ഇദ്ദേഹം. ഇരുപതാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാമോദീസ സ്വീകരിക്കുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു. സൈനിക ജീവിതം ഉപേക്ഷിച്ച ശേഷം എ.ഡി. 317ല്‍ പക്കേമിയൂസ് സന്യാസിയായി. വിശുദ്ധമായ ഒരു ജീവിതമായിരുന്നു പക്കേമിയൂസ് നയിച്ചിരുന്നത്. ഒരിക്കല്‍ ഉറക്കത്തില്‍ ഒരു മാലാഖ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. പുതുതായി ഒരു സന്യാസസമൂഹത്തിനു രൂപം കൊടുക്കണമെന്നായിരുന്നു മാലാഖ നിര്‍ദേശിച്ചത്. എ.ഡി. 323 ല്‍ നൈല്‍നദിയിലുള്ള ഒരു ദ്വീപില്‍ പക്കേമിയൂസ് തന്റെ ആശ്രമം സ്ഥാപിച്ചു. നിരവധി സന്യാസിമാര്‍ പക്കേമിയൂസിനൊപ്പം പ്രേഷിതപ്രവര്‍ത്തനം നടത്താന്‍ തയാറായി മുന്നോട്ടു വന്നു. മുഴുവന്‍ സമയ പ്രാര്‍ഥനയല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആശ്രമ ജോലികള്‍ ചെയ്യാനും പറമ്പില്‍ പണിയെടുക്കാനും ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനുമൊക്കെ കൃത്യമായി സമയം കണ്ടെത്തുകയും അതിനനുസരിച്ച് ആശ്രമനിയമങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു. പക്കേമിയൂസ് നിയമങ്ങള്‍ എന്ന പേരില്‍ ഇവ പ്രസിദ്ധമായി. ഈജിപ്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നിരവധി ആശ്രമങ്ങള്‍ അദ്ദേഹം തുടങ്ങി. ഏതാണ്ട് നാല്‍പതു വര്‍ഷത്തോളം ഇങ്ങനെ നിരവധി സന്യാസിമാരുടെ ആത്മീയ ഗുരുനാഥനായി അദ്ദേഹം ജീവിച്ചു. പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ അദ്ദേഹം രോഗബാധിതനായി. മരിക്കുന്നതിനു മുന്‍പ് തന്റെ ശിഷ്യന്‍മാരെയെല്ലാം വിളിച്ചുകൂട്ടി അവര്‍ക്കെല്ലാം ചുമതലകള്‍ വിഭജിച്ചു നല്‍കിയ അദ്ദേഹം മരണം കാത്തു കിടന്നു. വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.


Saturday 10th of May

വി. സോളാങ്കി (-880)


published-img
 

                      ഫ്രാന്‍സിലെ ബോര്‍ഗസില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിക്കുകയും തന്റെ പാതിവ്രത്യം സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത വിശുദ്ധയാണ് സോളാങ്കി. മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ദരിദ്രരായ മാതാപിതാക്കളുടെ മകളായാണ് സോളാങ്കി ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ചാരിത്ര്യം ഒരിക്കലും നഷ്ടപ്പെടുത്താതെ യേശുവിനു വേണ്ടി ജീവിക്കുമെന്നു അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതീവ സുന്ദരിയായിരുന്നു അവള്‍. അതുകൊണ്ടു തന്നെ പലരും അവളെ മോഹിച്ചിരുന്നു. ബെര്‍ണാഡ് ഡി ലാ ഗോത്തി എന്നൊരു പ്രഭുകുമാരന്‍ അവളെ പ്രണയിച്ചിരുന്നു. സോളാങ്കിയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അയാള്‍ പറഞ്ഞു. എന്നാല്‍ അവള്‍ ആ വിവാഹാഭ്യര്‍ഥന നിഷേധിച്ചു. തന്റെ ജീവിതം യേശുവിനു സമര്‍പ്പിച്ചിരിക്കുകയാണെന്ന് സോളാങ്കി തീര്‍ത്തുപറഞ്ഞു. അയാള്‍ അവളെ ഏറെ നിര്‍ബന്ധിച്ചു. നിരവധി പ്രലോഭനങ്ങള്‍ അവള്‍ക്കു മുന്‍പില്‍ വച്ചെങ്കിലും സോളാങ്കി വഴങ്ങിയില്ല. അവളോട് തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കിയ ബെര്‍ണാഡ് അവളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു. രാത്രി അവള്‍ ഉറങ്ങിക്കിടക്കവെ അവന്‍ എത്തി. അവളെ ബലമായി പിടിച്ചു കുതിരപ്പുറത്ത് കയറ്റി പാഞ്ഞുപോയി. സോളാങ്കി ബഹളം വയ്ക്കുകയും ചാടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ പുഴയുടെ കുറകെ പോയിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ കുതിരപ്പുറത്തുനിന്ന് ചാടി. ക്ഷുഭിതനായ പ്രഭുകുമാരന്‍ അപ്പോള്‍ തന്നെ വാള്‍ കൊണ്ട് അവളുടെ തലയറുത്തു. സോളാങ്കിയുടെ ജീവിതത്തെക്കുറിച്ച് നിരവധി കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മരണശേഷം തലയില്ലാതെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും തന്റെ കൈകളില്‍ മുറിഞ്ഞുവീണ തല എടുത്തുകൊണ്ട് അടുത്തുള്ള ദേവാലയത്തിലേക്ക് പോയിയെന്നും അതു കണ്ടു നിന്ന ജനങ്ങളോട് അവള്‍ സുവിശേഷം പ്രസംഗിച്ചെന്നുമാണ് അതിലൊരു കഥ. ഏതായാലും സോളാങ്കിയുടെ മരണശേഷം നിരവധി അദ്ഭുതങ്ങള്‍ അവളുടെ നാമത്തില്‍ സംഭവിച്ചു. ആട്ടിടയരുടെയും മാനഭംഗത്തിനിരയാകുന്നവരുടെയും മധ്യസ്ഥയായാണ് സോളാങ്കി അറിയപ്പെടുന്നത്.


Sunday 11th of May

വി. ഇഗ്നേഷ്യസ് (1701-1781)


published-img
 

                  ദരിദ്രനായ ഒരു കര്‍ഷകന്റെ മകനായിരുന്നു ഇഗ്നേഷ്യസ്. ഒരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം. മറ്റ് ആറു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു ഇഗ്നേഷ്യസിന്. പട്ടിണിയുടെ ദിവസങ്ങളായിരുന്നു എന്നും. വളരെ ചെറിയ പ്രായം മുതല്‍ തന്നെ കര്‍ഷകനായ അച്ഛനൊപ്പം കൃഷിജോലികള്‍ ചെയ്യാന്‍ ഇഗ്നേഷ്യസ് നിര്‍ബന്ധിതനായി. എന്നാല്‍, 17 വയസു പ്രായമായപ്പോള്‍ പെട്ടെന്നൊരു ദിവസം അവന്‍ രോഗബാധിതനായി. ദാരിദ്ര്യത്തിനിടയില്‍ രോഗം കൂടിയായതോടെ ആ കുടുംബം ജീവിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. തന്റെ രോഗം മാറ്റിത്തരണമെന്നു കരഞ്ഞു പ്രാര്‍ഥിച്ച ഇഗ്നേഷ്യസ് രോഗം മാറിയാല്‍ പുരോഹിതനായി പ്രേഷിതപ്രവര്‍ത്തനം നടത്താമെന്നു ശപഥം ചെയ്തു. രോഗം മാറി. എന്നാല്‍, പുരോഹിതനാകാന്‍ ഇഗ്നേഷ്യസിനെ അച്ഛന്‍ അനുവദിച്ചില്ല. കുറച്ചുനാള്‍ കൂടി കാത്തിരിക്കാനായിരുന്നു അയാള്‍ ഇഗ്നേഷ്യസിനോട് ആവശ്യപ്പെട്ടത്. അങ്ങനെയിരിക്കെ ഒരു ദിവസം കുതിരപ്പുറത്തു യാത്ര ചെയ്യുകയായിരുന്ന ഇഗ്നേഷ്യസ് പെട്ടെന്നു കുതിരയുടെ മേലുള്ള നിയന്ത്രണം വിട്ടു. കുതിര ചീറിപ്പാഞ്ഞു. ഭയംകൊണ്ട് അവന്‍ ദൈവത്തെ വിളിച്ചു. തന്റെ ശപഥം പാലിച്ചുകൊള്ളാമെന്നു ആവര്‍ത്തിച്ചു പ്രാര്‍ഥിച്ചു. പെട്ടെന്ന് കുതിര ഓട്ടം നിര്‍ത്തി. തന്നെ പല തവണ മരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ദൈവത്തെ അവന്‍ സ്തുതിച്ചു. വൈകാതെ വി. ബെനഡിക്ടിന്റെ കീഴിലുള്ള സന്യാസിമഠത്തില്‍ ചേര്‍ന്നു. അവിടെ 15 വര്‍ഷത്തോളം സേവനം ചെയ്തശേഷം അദ്ദേഹം വീടുകള്‍ തോറും കയറിയിറങ്ങി യേശുവിന്റെ നാമം പ്രസംഗിച്ചു. എല്ലാ വീടുകളിലും കയറി സംഭാവനകളും ഭക്ഷണസാമഗ്രികളും സ്വീകരിച്ച് സന്യാസിമഠത്തില്‍ എത്തിക്കുക ഇഗ്നേഷ്യസിന്റെ ചുമതലയായിരുന്നു. എന്നാല്‍, അവിടെയുള്ള പിശുക്കനായ ഒരു പണക്കാരന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാന്‍ തയാറായില്ല. തന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാതെ പോകുന്നു എന്നു മനസിലാക്കിയ അയാള്‍ ഇഗ്നേഷ്യസിന്റെ മേലധികാരികളോട് പരാതി പറഞ്ഞു. അവരുടെ ആവശ്യപ്രകാരം ഇഗ്നേഷ്യസ് അയാളുടെ വീട്ടില്‍ പോയി. ഒരു ചാക്ക് നിറയെ അരി അയാള്‍ കൊടുത്തയച്ചു. ആ ചാക്കില്‍ നിന്ന് അരി പൂര്‍ണമായി എടുത്തുകഴിഞ്ഞപ്പോള്‍ ചാക്കില്‍ഫ നിന്നു രക്തമൊഴുകാന്‍ തുടങ്ങി. ''ഇത് പാവങ്ങളുടെ രക്തമാണ്'' എന്നു ഇഗ്നേഷ്യസ് വിളിച്ചുപറഞ്ഞു. ആ വീട്ടില്‍ ഞാന്‍ ഭിഷയാചിക്കാന്‍ പോകാഞ്ഞതും ഇതു കൊണ്ടുതന്നെ. 1781 മേയ് 11ന് ഇഗ്നേഷ്യസ് മരിച്ചു. 1951ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 12th of May

വി. പാന്‍ക്രസ് (290- 304)


published-img
 

                        പതിനാലാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി അനാഥനായി തീര്‍ന്ന ബാലനായിരുന്നു പാന്‍ക്രസ്. മാതാപിതാക്കള്‍ മരിച്ചതോടെ അനാഥനായി തീര്‍ന്ന പാന്‍ക്രസിനെ അമ്മാവനായ ഡയോണിയൂസ് റോമിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഇരുവരും ക്രിസ്തു മതവിശ്വാസികളായി മാറി. ക്രിസ്തുമതം സ്വീകരിക്കുക എന്നാല്‍ മരണം വരിക്കുക എന്നായിരുന്നു ആ കാലത്ത് അര്‍ഥം. ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചക്രവര്‍ത്തിയായിരുന്ന ഡിയോക്ലീഷ്യന്‍ ഉത്തരവിട്ടിരുന്ന സമയം. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഇരുവരും തടവിലാക്കപ്പെട്ടു. എന്നാല്‍, യേശുവിനെ തള്ളിപ്പറയുന്നതിലും ഭേദം മരണം വരിക്കുന്നതാണെന്നു പതിനാലു വയസുമാത്രം പ്രായമുള്ള പാന്‍ക്രസ് ഉറക്കെ വിളിച്ചുപറഞ്ഞു. ക്ഷുഭിതനായ സൈന്യാധിപന്‍ പാന്‍ക്രസിനെ തലയറുത്തു കൊന്നു. പാന്‍ക്രസിനൊപ്പം മൂന്നു പേര്‍ കൂടി മരണം വരിച്ചു. വി. നെറേസ്, വി. അഷിലേസ്, വി. ഡൊമിറ്റില എന്നിവരായിരുന്നു അവര്‍. എല്ലാവര്‍ക്കു പിന്നീട് വിശുദ്ധ പദവി ലഭിച്ചു. ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭ സ്ഥാപിക്കപ്പെട്ടപ്പോള്‍ പാന്‍ക്രസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിറ്റാലിയന്‍ മാര്‍പാപ്പ ഇംഗ്ലണ്ടിലേക്ക് അയച്ചു. പാന്‍ക്രസിന്റെ നാമത്തിലാണ് വി. അഗസ്റ്റിന്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ ദേവാലയം സ്ഥാപിച്ചത്. പാന്‍ക്രസിന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ല. പതിനാലാം വയസില്‍ കൊല്ലപ്പെട്ടു എന്നതു മാത്രമാണ് അറിവുള്ള കാര്യം. എന്നാല്‍, ആ വിശുദ്ധന്റെ നാമത്തില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങള്‍ ലഭിച്ചു. കൗമാര പ്രായക്കാരുടെ മധ്യസ്ഥനാണ് വി. പാന്‍ക്രസ്.


Tuesday 13th of May

വി. ജോണ്‍ എന്ന മൗനി ( 454-558)


published-img
 

                   അര്‍മീനിയായിലെ ഒരു കുലീന കുടുംബത്തിലാണ് ജോണ്‍ ജനിച്ചത്. ദൈവവിശ്വാസമുള്ള മാതാപിതാക്കള്‍ അവനെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ആത്മീയവിശുദ്ധിയില്‍ ജീവിക്കണമെന്നു വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോണ്‍ പ്രതിജ്ഞയെടുത്തിരുന്നു. തന്റെ നാവ് പാപത്തിനു കാരണമാകുന്നുവെന്നു മനസിലാക്കിയ ജോണ്‍ വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നു. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. മാതാപിതാക്കളുടെ മരണശേഷം നിക്കോപൊലീസില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ആശ്രമത്തിന് ജോണ്‍ തുടക്കമിട്ടു. ജോണിനെപോലെ തന്നെ തീവ്ര ദൈവവിശ്വാസികളായിരുന്ന പത്തുപേര്‍ കൂടി ആശ്രമത്തില്‍ ചേര്‍ന്നു. വര്‍ഷങ്ങളോളം പ്രാര്‍ഥനകളിലും ഉപവാസങ്ങളിലും നിറഞ്ഞ് പുരോഹിത ജോലി നിര്‍വഹിച്ച ജോണിനെ ഇരുപത്തിയെട്ടാം വയസില്‍ സെബസ്തയിലെ ആര്‍ച്ച് ബിഷപ്പ് അര്‍മീനിയയിലെ കൊളോണിയല്‍ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്തു. തന്റെ ചുമതലകള്‍ ജോണ്‍ ഭംഗിയായി നിര്‍വഹിച്ചു. എങ്കിലും തന്റെ തപസിനും പ്രാര്‍ഥനകള്‍ക്കും ഒരു മുടക്കവും ജോണ്‍ വരുത്തിയില്ല. അര്‍ഫമീനിയന്‍ ഗവര്‍ണര്‍ അനാവശ്യമായി പള്ളിക്കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ജോണ്‍ അസ്വസ്ഥനായിരുന്നു. ഒരു ദിവസം രാത്രി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ ആകാശത്ത് കുരിശിന്റെ ആകൃതിയില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടതായും ആരോ തന്നോട് സംസാരിക്കുന്നതായും ജോണിനു തോന്നി. ''നീ രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വെളിച്ചത്തെ അനുഗമിക്കുക.'' ജോണ്‍ ആ വെളിച്ചം നീങ്ങിയതിനു പിന്നാലെ നടന്നു. വിശുദ്ധനായ സാബാസിന്റെ ആശ്രമത്തിന്റെ മുന്നില്‍ വരെ ജോണ്‍ എത്തിയപ്പോള്‍ വെളിച്ചം അപ്രത്യക്ഷമായി. നൂറ്റന്‍പതിലേറെ സന്യാസിനിമാര്‍ അവിടെയുണ്ടായിരുന്നു. ജോണ്‍ അവരോടൊപ്പം കൂടി. പ്രാര്‍ഥനകളില്‍ മുഴുകി ജീവിച്ചു. ആരും ജോണ്‍ ഒരു മെത്രാനാണെന്ന കാര്യം അറിഞ്ഞില്ല. ആശ്രമത്തിലെ എല്ലാ ജോലികളും ജോണ്‍ ചെയ്തു. വെള്ളം കോരി, കല്ലുകള്‍ ചുമന്നു, കൃഷിപ്പണികള്‍ ചെയ്തു. വി. സാബാസിനു ജോണിനെ ഇഷ്ടമായി. അവനെ ഒരു പുരോഹിതനാക്കാന്‍ സാബാസ് തീരുമാനിച്ചു. ഇതറിഞ്ഞ ജോണ്‍ സാബാസിന്റെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു. ''പിതാവേ, ഞാന്‍ മെത്രാന്‍ പദവി സ്വീകരിച്ചവനാണ്. എന്നാല്‍, എന്റെ പാപങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി ഇവിടെയെത്തുക യായിരുന്നു. ദൈവത്തിന്റെ വരവ് പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്.'' തന്നെ എല്ലാവരും തിരിച്ചറിഞ്ഞതിനാല്‍ ജോണ്‍ അവിടെ നിന്നും പോയി. മരുഭൂമിയില്‍ പോയി തപസിരുന്നു. എഴുപത്തിയാറു വര്‍ഷം അവിടെ പ്രാര്‍ഥനയില്‍ മുഴുകി ജോണ്‍ ജീവിച്ചു.


Wednesday 14th of May

വി. മത്തിയാസ് ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)


published-img
 

                       യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്തയ്ക്കു പകരക്കാരനായി ശ്ലൈഹികസ്ഥാനം ഏറ്റെടുത്ത മത്തിയാസ് യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും സാക്ഷിയായിരുന്നു. മത്തിയാസ് യേശുവിന്റെ ആദ്യശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവിന് 72 ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ 12 പേര്‍ക്കു മാത്രമായിരുന്നു ശ്ലൈഹിക പദവി ഉണ്ടായിരുന്നത്. ആദിമസഭയുടെ പ്രതിനിധികളായ നൂറ്റിയിരുപതോളം പേരുടെ സാന്നിധ്യത്തിലായിരുന്നു മത്തിയാസിനെ ശ്ലീഹായായി തിരഞ്ഞെടുത്തത്. പത്രോസായിരുന്നു തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. ഈ സംഭവം ബൈബിളില്‍ നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. യൂദാസ് മരിച്ച സംഭവം പത്രോസ് എല്ലാവരെയും അറിയിച്ചു. പകരക്കാരനായി മറ്റൊരു ശ്ലീഹായെ തിരഞ്ഞെടുക്കണമായിരുന്നു. രണ്ടു പേരെയാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചത്. മത്തിയാസും .യൗസേപ്പ് ബര്‍സബാസുമായിരുന്നു ആ രണ്ടു പേര്‍. ഒടുവില്‍ അവര്‍ കുറിയിട്ടു. മത്തിയാസിന്റെ പേര് കിട്ടി. അവനു ശ്ലീഹപദവി കൊടുക്കുകയും ചെയ്തു. മത്തിയാസ് എന്ന പദത്തിന്റെ അര്‍ഥം യഹോവയുടെ ദാനം എന്നാണ്. യൂദാസിനു പകരക്കാരനായി ദൈവം സഭയ്ക്കു നല്‍കിയ ദാനമായിരുന്നു മത്തിയാസ്. പലസ്തീനയില്‍ വച്ചാണ് മത്തിയാസ് കൊല്ലപ്പെടുന്നത്. മോശയുടെ നിയമത്തിന്റെ ശത്രുവെന്ന് ആരോപിച്ച് യഹൂദന്‍മാര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. മദ്യപാന ആസക്തിയുള്ളവര്‍, വസൂരിരോഗ ബാധിതര്‍, ശില്‍പികള്‍ തുടങ്ങിയവരുടെ മധ്യസ്ഥനായാണ് മത്തിയാസ് ശ്ലീഹാ അറിയപ്പെടുന്നത്.


Thursday 15th of May

വി. ഡിംപ്ന (ഏഴാം നൂറ്റാണ്ട്)


published-img
 

                അയര്‍ലന്‍ഡിലെ ഒരു ഗോത്രവിഭാഗത്തിന്റെ തലവനായിരുന്ന ഡാമന്‍ എന്ന നീചനായ ഒരു ഭരണാധിപന്റെ മകളായിരുന്നു ഡിംപ്ന. അവളുടെ അമ്മ അതീവ സുന്ദരിയും യേശുവില്‍ വിശ്വസിച്ചിരുന്നവളുമായിരുന്നു. എന്നാല്‍, ഡിംപ്നയുടെ ബാല്യകാലത്തു തന്നെ അവള്‍ക്ക് അമ്മയെ നഷ്ടമായി. മറ്റൊരു സുന്ദരിയെ ഭാര്യയായി സ്വന്തമാക്കാനുള്ള അന്വേഷണത്തിലായി ഡാമന്‍ പിന്നീട്. പലരാജ്യങ്ങളിലും സഞ്ചരിച്ച് അയാള്‍ തനിക്കു പറ്റിയ ഭാര്യയെ തിരഞ്ഞു. എന്നാല്‍, അയാള്‍ മനസില്‍ ആഗ്രഹിച്ചതുപോലെ ആരെയും കണ്ടെത്താനായില്ല. നിരാശനായ ഡാമന്‍ തിരിച്ചെത്തി. ഡിംപ്ന അമ്മയെ പോലെ തന്നെ അതീവ സുന്ദരിയായിരുന്നു. അമ്മയിലൂടെ അവള്‍ അറിഞ്ഞ യേശുവിനെ സ്‌നേഹിക്കുകയും അവനു വേണ്ടി ജീവിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം വളരെ നാളുകള്‍ കൂടി ഡാമന്‍ ഡിംപ്നയെ കണ്ടു. കാമഭ്രാന്തനായ ആ മനുഷ്യന്‍ തന്റെ ഭാര്യയെക്കാള്‍ സുന്ദരിയാണ് മകളെന്നു മനസിലായപ്പോള്‍ അവളെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറുകയും അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. അവളുടെ അമ്മയുടെ കുടുംബസുഹൃത്തായിരുന്ന ഒരു മുതിര്‍ന്ന വൈദികനാണ് അവള്‍ക്കു അഭയം നല്‍കിയത്. ആ വൈദികനൊപ്പം അവള്‍ ബെല്‍ജിയത്തിലേക്ക് കടന്നു. ഡാമന്‍ മകളെ കണ്ടുപിടിക്കാന്‍ ആവുന്നതും ശ്രമിച്ചു. ഒടുവില്‍ അയാളുടെ അന്വേഷണം ബെല്‍ജിയത്തിലു മെത്തി. പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഒരു ദിവസം തന്റെ കൈയിലുണ്ടായിരുന്ന പണം മാറ്റി ബെല്‍ജിയം നാണയങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഡാമന്‍ ഒരു പണം വ്യാപാരിയുടെ അടുത്തെത്തി. ഡാമന്റെ പണം കണ്ടപ്പോഴെ വ്യാപാരി ഇതു മാറികിട്ടുകയില്ലെന്നു പറഞ്ഞു. അയാള്‍ ഡിംപ്നയുടെ കൈയില്‍ നിന്നു ഈ പണം കണ്ടിട്ടുണ്ടാവുമെന്നു മനസിലാക്കി ഡാമന്‍ ആ പ്രദേശത്ത് കൂടുതല്‍ അന്വേഷിക്കുകയും ഒടുവില്‍ ഗീല്‍ എന്ന സ്ഥലത്തു വച്ച് അവരെ കണ്ടെത്തുകയും ചെയ്തു. ആ വൈദികനെ അപ്പോള്‍ തന്നെ അയാള്‍ വെട്ടിക്കൊന്നു. ഡിംപ്നയോട് തന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ആ നീചനായ അച്ഛന്‍ ആവശ്യപ്പെട്ടു. അവള്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവളെയും തലയറുത്തു കൊന്നു. ഡിംപ്ന കൊല്ലപ്പെട്ട സ്ഥലത്ത് പിന്നീട് അദ്ഭുതങ്ങളുടെ പ്രവാഹമായി. അവിടെയെത്തി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം അദ്ഭുതങ്ങള്‍ കിട്ടിത്തുടങ്ങി. അപസ്മാര രോഗികള്‍, മാനസിക രോഗികള്‍, അനാഥര്‍, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍, ബലാത്സംഗത്തിന് ഇരയാകുന്നവര്‍ തുടങ്ങിയവരുടെയെല്ലാം മധ്യസ്ഥയാണ് ഡിംപ്ന.


Friday 16th of May

വി. ജോണ്‍ നെപ്പോമൂസെന്‍ (1330-1383)


published-img
 

                  ജോണിന്റെ ജനനം മാരകമായ രോഗവും വഹിച്ചുകൊണ്ടായിരുന്നു. ബൊഹീമിയയിലെ നെപ്പോമുക്കിലായിരുന്നു ജോണിന്റെ വീട്. അവന്റെ മാതാപിതാക്കള്‍ ദൈവവിശ്വാസമുള്ളവരായിരുന്നു. അവര്‍ പരിശുദ്ധ കന്യാമറിയത്തോട് തന്റെ മകനു വേണ്ടി കരഞ്ഞുപ്രാര്‍ഥിച്ചു. അദ്ഭുതകരമായ അനുഗ്രഹത്താല്‍ അവന്റെ രോഗം മാറുകയും ചെയ്തു. ചെറിയ പ്രായം മുതല്‍ തന്നെ ജോണ്‍ യേശുവിനെ സ്വന്തം നാഥനും ദൈവവുമായി സ്വീകരിച്ചു. എന്നും ദേവാലയത്തില്‍ പോകുകയും പ്രാര്‍ഥനകളില്‍ ഉറച്ച വിശ്വാസത്തോടെ പങ്കാളിയാകുകയും ചെയ്തു. വൈകാതെ ജോണ്‍ പുരോഹിതനായി. ബൊഹീമിയയിലെ രാജാവായിരുന്ന വെഞ്ചശ്ലാസ് ഒരിക്കല്‍ ജോണിനെ നോമ്പുകാല പ്രസംഗത്തിനായി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. യൂവാവായ രാജാവ് മദ്യപാനിയും അലസനുമായിരുന്നു. ജെയിന്‍ എന്നായിരുന്നു രാജാവിന്റെ പത്‌നിയുടെ പേര്. രാജ്ഞിയായ അവര്‍ വളരെ വിശുദ്ധമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. രാജാവ് അവളെ ഏറെ സ്‌നേഹിച്ചിരുന്നു. എന്നാല്‍, അവളുടെ അമിതഭക്തി അയാള്‍ക്കിഷ്ടപ്പെട്ടില്ല. രാജ്ഞിയുടെ ജീവിതത്തില്‍ അയാള്‍ക്കു ചില സംശയങ്ങള്‍ തോന്നി. അവള്‍ കുമ്പസാരിച്ചിരുന്ന പുരോഹിതന്‍ ജോണായിരുന്നു. രാജാവ് ജോണിനെ വിളിച്ചുവരുത്തുകയും രാജ്ഞി കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നോട് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കുമ്പസാരരഹസ്യം ഒരിക്കലും പുറത്തുപറയാന്‍ഫ പാടില്ല എന്നറിയാവുന്ന ജോണ്‍ ഒന്നും പറയാന്‍ തയാറായില്ല. ജോണ്‍ കുമ്പസാരരഹസ്യം പറയുന്നതുവരെ പീഡനമേല്‍പ്പിക്കാന്‍ഫ രാജാവ് കല്‍പിച്ചു. മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. പീഡനങ്ങളെല്ലാം ജോണ്‍ യേശുവിന്റെ നാമത്തില്‍ സഹിച്ചു. എത്ര ശ്രമിച്ചിട്ടും കുമ്പസാരരഹസ്യം പറയാന്‍ ജോണ്‍ തയാറാവുന്നില്ലെന്നു കണ്ടപ്പോള്‍ രാജാവ് ജോണിനെ ചുട്ടുകൊന്നശേഷം മൃതദേഹം പുഴയില്‍ എറിഞ്ഞു. 1729 പോപ്പ് ഇന്നസെന്റ് പതിമൂന്നാമന്‍ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 17th of May

വി. പാസ്‌കല്‍ ബേലോണ്‍ (1540-1592)


published-img
                       ഒരു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് 'അമ്മേ' എന്നാവും. എന്നാല്‍ 'ഈശോ' എന്ന് വാക്ക് ആദ്യമായി പഠിക്കുകയും ആദ്യമായി വിളിക്കുകയും ചെയ്ത ബാലനായിരുന്നു പാസ്‌കല്‍. അവന്റെ മാതാപിതാക്കള്‍ അവനെ ആദ്യമായി പഠിപ്പിച്ച വാക്കുകളും ഈശോ, മറിയം, യൗസേപ്പ് എന്നിവയായിരുന്നു. 1540 മേയ് 24 ന് സ്‌പെയിനിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് പാസ്‌കല്‍ ജനിച്ചത്. അന്ന് ഒരു പന്തകുസ്താ ദിനമായിരുന്നു. പന്തകുസ്ത എന്ന വാക്കിന്റെ സ്പാനിഷ് രൂപമായിരുന്നു പാസ്‌ക്. പരിശുദ്ധാത്മാവിന്റെ പാസ്‌ക് ദിനത്തില്‍ ജനിച്ചതിനാല്‍ ആ ബാലനു പാസ്‌കല്‍ എന്നു മാതാപിതാക്കള്‍ പേരിട്ടു. വി. കുര്‍ബാനയോടുള്ള ഭക്തിയാണു പാസ്‌കലിനെ ഒരു വിശുദ്ധനാക്കി മാറ്റിയത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ വി. കുര്‍ബാനയെയും ദേവാലയത്തെയും സക്രാരിയെയും പാസ്‌കല്‍ സ്‌നേഹിച്ചു. ആദ്യമായി ദേവാലയത്തില്‍ പോയപ്പോള്‍ കൈകുഞ്ഞായിരുന്ന പാസ്‌കല്‍ സക്രാരിയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നുവെന്ന് പാസ്‌കലിന്റെ അമ്മ എലിസബത്ത് ജുബേറ പിന്നീട് പറഞ്ഞിട്ടുണ്ട്. ഏഴാം വയസുമുതല്‍ 24-ാം വയസു വരെ പാസ്‌കല്‍ ഒരു ആട്ടിടയനായാണ് ജോലി നോക്കിയത്. ഇടയ്ക്കു പാചകക്കാരനായും കാവല്‍ക്കാരനായുമൊക്കെ ജോലി ചെയ്തു. ആട്ടിടയനായിരിക്കെ തനിക്കൊപ്പം ആടുകളെ മേയ്ക്കാനെത്തിയിരുന്ന ഒരു യുവ റൗഡി സംഘത്തെ തന്റെ ഉപദേശങ്ങളിലൂടെയും പ്രാര്‍ഥനയിലൂടെയും നേര്‍വഴിക്കു നയിക്കാന്‍ പാസ്‌കലിനു കഴിഞ്ഞു. ഒരിക്കല്‍, ഒരു മലമുകളില്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ അങ്ങകലെയുള്ള ദേവാലയത്തില്‍ വി.കുര്‍ബാനയ്ക്കായി മണി മുഴങ്ങുന്നതു പാസ്‌കല്‍ കേട്ടു. അവന്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചു. അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും ഒരു സ്വര്‍ണ കാസയും തിരുവോസ്തിയും പാസ്‌കലിനു കാണിച്ചുകൊടുക്കുകയും ചെയ്തു. ബാല്യം മുതല്‍ തന്നെ പാവങ്ങളോടും രോഗികളോടും പാസ്‌കല്‍ വല്ലാത്തൊരു കാരുണ്യമാണ് പ്രദര്‍ശിപ്പിച്ചത്. തനിക്കു കിട്ടുന്നതില്‍ നിന്നു വീട്ടില്‍ കൊടുത്തശേഷം മിച്ചം കിട്ടിയിരുന്ന തുക മുഴുവന്‍ പാവങ്ങള്‍ക്ക് അവന്‍ ദാനം ചെയ്തു. 24-ാം വയസില്‍ മോണ്‍ഫോര്‍ട്ടിലെ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മണിക്കൂറുകളോളം മറ്റെല്ലാം മറന്ന് ദേവാലയത്തിലെ തിരുഹൃദയ സ്വരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുക പാസ്‌കലിന്റെ പതിവായിരുന്നു. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തവേ, രണ്ടു തവണ പാസ്‌കലിനെ ചാരനെന്ന പേരില്‍ തടവിലാക്കി. എന്നാല്‍ പിന്നീട് തെറ്റുകാരനല്ലെന്നു കണ്ടു മോചിപ്പിച്ചു. എന്നാല്‍, ഒരു രക്തസാക്ഷിയായി മാറണമെന്നുള്ള തന്റെ മോഹം സാധിക്കാതെ പോയതില്‍ പാസ്‌കല്‍ ദുഃഖിതനാവുകയാണു ചെയ്തത്. 1592 ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ പാസ്‌കല്‍ മരിച്ചു. മരണശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ച മൂന്നു ദിവസവും അദ്ഭുതങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. പാസ്‌കലിനു അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ ആ വിശുദ്ധന്റെ അനുഗ്രഹത്താല്‍ രോഗങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും മോചനം നേടി. 1690ല്‍ പാസ്‌കലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Sunday 18th of May

വി. ഫെലിക്‌സ് (1515-1587)


published-img
 

                    ഉണ്ണിയേശുവിനെ കൈയിലെടുക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ഫെലിക്‌സ് എന്നു വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ കന്യാമറിയ ത്തിന്റെ ഭക്തനായിരുന്ന ഫെലിക്‌സിന് ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെടുകയും ഉണ്ണിയെ കൈകളില്‍ ഏല്‍പ്പിക്കുകയു മായിരുന്നു. ഇറ്റലിയിലെ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഫെലിക്‌സ് ജനിച്ചത്. യേശുവില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കുടുംബമായിരുന്നു അവന്റേത്. കുഞ്ഞുനാള്‍ മുതല്‍ ആട്ടിടയനായി ജോലി നോക്കിയ ഫെലിക്‌സിനെ ഒന്‍പതാം വയസില്‍ ഒരാള്‍ വാടകയ്‌ക്കെടുത്തു. അയാളുടെ ആടുകളെ നോക്കുക, കൃഷിപ്പണികള്‍ ചെയ്യുക തുടങ്ങിയ ചുമതലകളായിരുന്നു അവന്. ഇരുപതു വര്‍ഷത്തോളം അവിടെ ഫെലിക്‌സ് ജോലിനോക്കി. ഒരിക്കല്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടിരിക്കെ രണ്ടു കാളകള്‍ ഫെലിക്‌സിനെ കുത്താന്‍ ശ്രമിക്കുകയും അവന്‍ കലപ്പയുടെ മുകളില്‍ കിടന്ന് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍., ഫെലിക്‌സ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫെലിക്‌സിന്റെ യജമാനന്‍ ഈ സംഭവത്തിനു സാക്ഷിയായിരുന്നു. ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടല്‍ മൂലമാണ് ഫെലിക്‌സ് രക്ഷപ്പെട്ടതെന്നു ബോധ്യമായ യജമാനന്‍ അവനെ മതപഠനത്തിനായി പോകാന്‍ അനുവദിച്ചു. അപ്പോള്‍ 30 വയസു പ്രായമായിരുന്നെങ്കിലും ഫെലിക്‌സിന്റെ വിശ്വാസത്തിന്റെ ശക്തി മനസിലാക്കിയ കപ്യൂച്യന്‍ സഭാ പുരോഹിതര്‍ അവനെ സഭയില്‍ ചേരാന്‍ അനുവദിച്ചു. പുരോഹിതനായ ശേഷം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ഫെലിക്‌സ് റോമിലേക്ക് പോയി. അവിടെ നാല്‍പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. രോഗികളുടെ പ്രിയപ്പെട്ടവനായിരുന്നു ഫെലിക്‌സ്. താന്‍ സന്ദര്‍ശിച്ച രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും പകര്‍ന്നു കൊടുക്കുവാന്‍ ഫെലിക്‌സിനു കഴിഞ്ഞു. ''പ്രിയപ്പെട്ട സഹോദരാ, നമുക്കു പോകാം. കൈകളില്‍ ജപമാലയേന്തൂ, കണ്ണുകള്‍ ഭൂമിയുടെ നേര്‍ക്കും ആത്മാവിനെ സ്വര്‍ഗത്തിന്റെ നേരെയും ഉയര്‍ത്തു.'' പ്രേഷിതജോലികള്‍ക്കു പോകുമ്പോള്‍ ഫെലിക്‌സ് തന്റെയൊപ്പമുള്ളവരോട് ഇങ്ങനെ പറയുമായിരുന്നു. പരിശുദ്ധ മാതാവിനോടുള്ള ജപമാല ചൊല്ലുകയായിരുന്നു ഫെലിക്‌സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് ആ വിശുദ്ധന്‍ ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കുമായി മാറ്റിവച്ചു. രോഗിയായി കിടപ്പിലായപ്പോഴും അവശത മറന്ന് പ്രാര്‍ഥന തുടരുകയാണ് ഫെലിക്‌സ് ചെയ്തത്. മരണസമയത്ത് പരിശുദ്ധ കന്യാമറിയവും മാലാഖമാരും തന്നെ കൈനീട്ടി വിളിക്കുന്നതായുള്ള ദര്‍ശനം ഫെലിക്‌സിനുണ്ടായി. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെലിക്‌സ് മരിച്ചത്. 1712ല്‍ പോപ് ക്ലെമന്റ് പതിനൊന്നാമന്‍ ഫെലിക്‌സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 19th of May

വി. പീറ്റര്‍ സെലസ്റ്റിന്‍ പാപ്പ (1221-1296)


published-img
 

                             അഞ്ചു മാസക്കാലം മാര്‍പാപ്പയായിരിക്കുകയും താന്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നു പറഞ്ഞു രാജിവയ്ക്കുകയും ചെയ്ത വിശുദ്ധനാണ് പീറ്റര്‍ സെലസ്റ്റിന്‍. അതിനു മുന്‍പോ പിന്നീടോ ഇങ്ങനെയൊരു സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പീറ്ററിന്റെ ജീവിതകഥ പോലും വിശുദ്ധമാണ്. പന്ത്രണ്ടു മക്കളുള്ള ഒരു ഇറ്റാലിയന്‍ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായിരുന്നു പീറ്റര്‍. പീറ്റര്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. എന്നാല്‍, പീറ്ററിന്റെ അമ്മ മക്കളെയെല്ലാം യേശുക്രിസ്തുവിന്റെ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിക്കൊണ്ടുവന്നു. ആ അമ്മ മക്കളെയെല്ലാം വിളിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. ''നിങ്ങളില്‍ ആരാണ് ഒരു വിശുദ്ധനായി മാറുന്നത്?.'' എപ്പോഴും ആദ്യം ഉത്തരം പറഞ്ഞിരുന്നത് പീറ്ററായിരുന്നു. ''അമ്മേ, ഞാന്‍ ഒരിക്കല്‍ ഒരു വിശുദ്ധനായി മാറും.'' വീടിനടുത്തുള്ള ഒരു മലയുടെ മുകളില്‍ ഒരു ഗുഹയ്ക്കുള്ളിലിരുന്നു പ്രാര്‍ഥിക്കുക പീറ്ററിന്റെ പതിവായിരുന്നു. അമ്മയെ സഹായിക്കാനായി ജോലികള്‍ ചെയ്യാന്‍ പോകുമായിരുന്നുവെങ്കിലും ബാക്കി സമയം മുഴുവന്‍ ആ ഗുഹയ്ക്കുള്ളിലിരുന്ന് പ്രാര്‍ഥിക്കുയായിരുന്നു പീറ്റര്‍ ചെയ്തിരുന്നത്. പീറ്ററിന്റെ വിശുദ്ധി തിരിച്ചറിഞ്ഞ നാട്ടുകാര്‍ അവനെ ഒരു പുരോഹിതനാകാന്‍ സഹായിച്ചു. ഇരുപതു വയസുള്ളപ്പോള്‍ പീറ്റര്‍ ഒരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു. ഒട്ടെറെ ശിഷ്യന്‍മാര്‍ ആ ചെറുപ്രായത്തില്‍ തന്നെ പീറ്ററിനുണ്ടായിരുന്നു. റൊട്ടിയും വെള്ളവും മാത്രമായിരുന്നു പീറ്ററിന്റെ ഭക്ഷണം. മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ചു. ചില ദിവസങ്ങളില്‍ ഭക്ഷണം തന്നെ കഴിച്ചില്ല. തറയില്‍ കിടന്നുറങ്ങി. കല്ല് തലയിണയാക്കി. നിക്കോളോസ് നാലാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാളുമാര്‍ സമ്മേളിച്ചെങ്കിലും ദിവസങ്ങളോളം ആരെയും തിരഞ്ഞെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രണ്ടുവര്‍ഷത്തോളം അങ്ങനെ കടന്നുപോയി. ഒരിക്കല്‍ പീറ്റര്‍ കര്‍ദിനാളുമാരെ സന്ദര്‍ശിച്ച് ഈ കാലതാമസം ദൈവത്തിന് ഇഷ്ടമാകുന്നില്ലെന്ന് അറിയിച്ചു. പിന്നീട് കര്‍ദിനാളുമാര്‍ യോഗം ചേര്‍ന്നപ്പോള്‍ പീറ്ററിനെ മാര്‍പാപ്പയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പീറ്റര്‍ മാര്‍പാപ്പയായി. വത്തിക്കാനിലെ മാര്‍പാപ്പയുടെ അരമനയില്‍ പലകകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു പര്‍ണശാലയിലാണ് പീറ്റര്‍ കഴിഞ്ഞത്. കാനന്‍ നിയമം ശരിക്കു പഠിച്ചിട്ടില്ലാത്തതിനാല്‍ മാര്‍പാപ്പയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല പോകുന്നതെന്നു പീറ്റര്‍ വൈകാതെ തിരിച്ചറിഞ്ഞു. തന്റെ തെറ്റുകുറ്റങ്ങള്‍ക്കു പരസ്യമായി ക്ഷമ ചോദിച്ച ശേഷം പീറ്റര്‍ മാര്‍പാപ്പ സ്ഥാനം രാജിവയ്ക്കുകയും ഏകാന്തവാസവും തപസും പുനഃരാരംഭിക്കുകയും ചെയ്തു. 1313ല്‍ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Tuesday 20th of May

സിയന്നയിലെ വി. ബെര്‍ണാഡീന്‍ (1380-1444)


published-img
 

                             വിശുദ്ധനായിരുന്ന വിന്‍സന്റ് ഫെററര്‍ ഒരിക്കല്‍ ഒരു ദേവാലയത്തില്‍ സുവിശേഷ പ്രസംഗം നടത്തുകയായിരുന്നു. ധാരാളം ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. എല്ലാവരും വളരെ ശ്രദ്ധയോടെ വിന്‍സന്റിന്റെ ഒരോ വാക്കും ശ്രവിച്ചു. പെട്ടെന്ന്, പ്രസംഗം ഇടയ്ക്കുവച്ചു നിര്‍ത്തിയശേഷം ഫെററര്‍ ജനങ്ങളോട് പ്രഖ്യാപിച്ചു. ''ഇവിടെ കൂടിയിരിക്കുന്നവരില്‍ എന്നെക്കാള്‍ വലിയ സുവിശേഷ പ്രാസംഗികനായി മാറുന്ന ഒരു യുവാവുണ്ട്.'' വിന്‍സന്റ് ഫെററര്‍ പ്രവചിച്ചതു പോലെ സംഭവിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു യുവാവ് പിന്നീട് വളരെ പ്രശസ്തനായ സുവിശേഷ പ്രാസംഗികനായി മാറി. പേര് ബെര്‍ണാഡീന്‍. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച ബെര്‍ണാഡീന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാഥനായി തീര്‍ന്നു. അവന്റെ മൂന്നാമത്തെ വയസില്‍ അമ്മയെയും ഏഴാം വയസില്‍ അച്ഛനെയും നഷ്ടമായി. പിന്നീട് തന്റെ അമ്മയുടെ സഹോദരിയായ ഡിയാന എന്ന സ്ത്രീയാണ് ബെര്‍ണാഡീനെ വളര്‍ത്തിയത്. പിന്നീട് വലിയ പ്രാസംഗികനായി തീര്‍ന്ന ബെര്‍ണാഡീനു ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നു. എന്നാല്‍, ബെര്‍ണാഡീന്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചതോടെ, അവന്റെ വിക്ക് അദ്ഭുതകരമായി ഇല്ലാതായി. ബെര്‍ണാഡീന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നവര്‍ക്ക് ദൈവികമായ അനുഭൂതി പകര്‍ന്നുകിട്ടുമായിരുന്നു. ധാരാളം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച് യേശുവിനെ നാഥനും ദൈവവുമായി സ്വീകരിച്ചു. ഇറ്റലി മുഴുവന്‍ ബെര്‍ണാഡീന്റെ വിശുദ്ധിയെപ്പറ്റി പ്രചരിച്ചു. ഏതാണ്ട് പതിനെട്ടു വര്‍ഷത്തോളം സുവിശേഷ പ്രസംഗം നടത്താത്ത ഒരു ദിവസം പോലും ബെര്‍ണാഡീന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി രോഗികളെ ബെര്‍ണാഡീന്‍ സുഖപ്പെടുത്തി. അവരില്‍ ഏറിയ പങ്കും കുഷ്ഠ രോഗികളായിരുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ഒരു ഭയവും കൂടാതെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് ബെര്‍ണാഡീന്‍ ശീലമാക്കിയിരുന്നു. മരണ സമയത്ത്, ബെര്‍ണാഡീന്‍ ഇങ്ങനെയാണ് പ്രാര്‍ഥിച്ചത്. ''എന്റെ പിതാവേ, അങ്ങയുടെ നാമം ഞാന്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. എന്നെ അനുഗ്രഹിക്കണമേ..''


Wednesday 21st of May

വി. ഗോഡ്രിക് (1107-1170)


published-img
 

                               സാഹസികനായ ഒരു വിശുദ്ധനായിരുന്നു ഗോഡ്രിക്. പാപം നിറഞ്ഞ ഒരു ജീവിതത്തില്‍ നിന്നു വിശുദ്ധിയിലേക്ക് കടന്നുവന്നതായിരുന്നു ആ ജീവിതം. കരയിലൂടെയും കടലിലൂടെയും പതിനായിരക്ക ണക്കിനു കിലോമീറ്റര്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ടാവും. ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിലൂടെ തുടങ്ങിയ ആ യാത്ര പിന്നീട് യൂറോപ്പ് മുഴുവന്‍ വ്യാപിപ്പിച്ചു. ഇംഗ്ലണ്ടിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ഗോഡ്രിക് ജനിച്ചത്. മൂന്നു മക്കളില്‍ മൂത്തവന്‍. യുവാവായിരിക്കെ വീടുകളിലെത്തി കച്ചവടം നടത്തുകയായിരുന്നു ഗോഡ്രിക്കിന്റെ തൊഴില്‍. പിന്നീട് ദൂരസ്ഥലങ്ങളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. യാത്രകള്‍ക്കിടയില്‍ വളരെ മോശപ്പെട്ട ഒരു ജീവിതമായിരുന്നു അയാള്‍ നയിച്ചത്. മദ്യപാനം പതിവായിരുന്നു. കുടിച്ചു ലക്കു കെട്ട് ആളുകളോട് വഴക്കുകൂടുക, അവരെ മര്‍ദിക്കുക, വേശ്യകളോടൊപ്പം അന്തിയുറങ്ങുക... ഇങ്ങനെയായിരുന്നു ജീവിതം. ഗോഡ്രിക്കിന്റെ ജീവിതത്തെ പറ്റിയുള്ള ചില പുസ്തകങ്ങളില്‍ അയാള്‍ ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നുവെന്നും കാണാം. വിശുദ്ധനായിരുന്ന കത്ത്ബര്‍ട്ടിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിച്ചതോടെയാണ് ഗോഡ്രിക്കില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. കത്ത്ബര്‍ട്ടിന്റെ ജീവിതം ഗോഡ്രിക്കിനെ വല്ലാതെ ആകര്‍ഷിച്ചു. ആ വിശുദ്ധനെ പോലെ ജീവിക്കാനായിരുന്നെങ്കില്‍... ജറുസലേമിലേക്കു ഒരു തീര്‍ഥയാത്ര നടത്തിയാണ് തന്റെ വിശുദ്ധ ജീവിതത്തിനു ഗോഡ്രിക് തുടക്കം കുറിച്ചത്. പിന്നീട് വര്‍ഷങ്ങളോളം വനാന്തരത്തില്‍ തപസ് അനുഷ്ഠിച്ചു. താന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തമായിട്ടാണ് മരണം വരെ അദ്ദേഹം ജീവിച്ചത്. പകലും രാത്രിയും മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകി. ആ സമയം തന്നെ അദ്ദേഹത്തിനു മതിയായില്ല. രോഗങ്ങള്‍ ബാധിച്ചപ്പോള്‍ അവയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. വന്യമൃഗങ്ങളോടുള്ള അടുപ്പമാണ് ഗോഡ്രിക്കിനെ പ്രശസ്തനാക്കിയത്. മൃഗങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിനൊപ്പം കഴിഞ്ഞു. ഒട്ടേറെ അദ്ഭുതങ്ങളും ഗോഡ്രിക് പ്രവര്‍ത്തിച്ചു.


Thursday 22nd of May

വി. റീത്ത (1386- 1457)


published-img
 

                        അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയാണ് വി. റീത്ത. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല എന്നു കരുതുന്ന അപേക്ഷകള്‍ പോലും ദൈവസന്നിധിയില്‍ നിന്നു വിശ്വാസികള്‍ക്കു വാങ്ങിക്കൊടുക്കുന്ന വിശുദ്ധയായി റീത്ത അറിയപ്പെടുന്നു. ഇറ്റലിയിലെ ഉംബ്രിയ എന്ന സ്ഥലത്ത് ജനിച്ച റീത്ത സന്യാസിനിയാകും മുന്‍പ് ഒരു കുടുംബിനിയായിരുന്നു. ഇരുപതാം വയസില്‍ വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയായി. ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ വിധവയായി. മക്കള്‍ കൂടി നഷ്ടപ്പെട്ടതോടെ അനാഥയായി. ഒടുവില്‍ സന്യാസിനിയുമായി. നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുള്ള ജീവിതമായിരുന്നുവെങ്കിലും എന്നും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. പ്രാര്‍ഥനയുടെയും അടിയുറച്ച വിശ്വാസത്തിന്റെയും ശക്തിയില്‍ അവള്‍ വേദനകളെ നിഷ്പ്രയാസം നേരിട്ടു. റീത്തായുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. കുട്ടികളില്ലാത്തതിന്റെ വേദനയൊഴിച്ചാല്‍ മറ്റെല്ലാംകൊണ്ടും അവര്‍ സന്തുഷ്ടരായിരുന്നു. 'യേശുവിന്റെ സമാധാനപാലകര്‍' എന്നാണ് നാട്ടുകാര്‍ അവരെ വിളിച്ചിരുന്നത്. വാര്‍ധക്യത്തിനടുത്ത് എത്തിയിരുന്ന അവര്‍ക്ക് വളരെ നാളുകള്‍ നീണ്ട പ്രാര്‍ഥനയുടെ ഫലമായി റീത്ത ജനിച്ചു. മാര്‍ഗരീത്ത എന്നായിരുന്നു അവളുടെ ദേവാലയത്തിലെ പേര്. മാതാപിതാക്കളുടെ വിശ്വാസത്തിനൊപ്പം അവള്‍ വളര്‍ന്നു. പന്ത്രണ്ടാം വയസില്‍ യേശുവിനു വേണ്ടി തന്റെ ജീവിതം നീക്കിവയ്ക്കുമെന്നു കന്യാസ്ത്രീയാകുമെന്നും അവള്‍ പ്രതിജ്ഞ ചെയ്തു. എന്നാല്‍, റീത്തായുടെ തീരുമാനത്തോട് അവരുടെ മാതാപിതാക്കള്‍ യോജിച്ചില്ല. അവളെ വിവാഹിതയായി കാണാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. റീത്തയ്ക്കു തന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടി വന്നു. അങ്ങനെ പതിനെട്ടാം വയസില്‍ അവള്‍ വിവാഹിതയാകുകയും ഇരട്ട ആണ്‍കുട്ടികളുടെ അമ്മയാകുകയും ചെയ്തു. പൗലോ മാന്‍സിനി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. പൗലോ ഒരു കാവല്‍ക്കാരനായാണ് ജോലി നോക്കിയുരുന്നത്. ഒരു മുഴുക്കുടിയനായിരുന്നു അയാള്‍. റീത്തയെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നത് അയാളുടെ വിനോദമായിരുന്നു. പൗലോയ്ക്ക് ഒട്ടേറെ ശത്രുക്കളുമുണ്ടായിരുന്നു. റീത്ത എന്നും തന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിച്ചു. പതിനെട്ടു വര്‍ഷത്തോളം റീത്തായ്‌ക്കൊപ്പം ജീവിച്ച ആ മനുഷ്യന്‍ അവളുടെ പ്രാര്‍ഥനകളുടെ ഫലമായി ഒടുവില്‍ നേര്‍വഴിയിലേക്കു വന്നു. തെറ്റുകള്‍ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍, ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. പെട്ടെന്ന് ഒരു ദിവസം തന്റെ പഴയ ശത്രുക്കളുടെ കൈകളാല്‍ പൗലോ കൊല്ലപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോടു പോലും ക്ഷമിക്കാന്‍ റീത്തയ്ക്കു കഴിഞ്ഞു. അവള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍, റീത്തയുടെ രണ്ട് ആണ്‍മക്കളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രണ്ടു മക്കളെയും റീത്തയ്ക്കു നഷ്ടപ്പെട്ടു. അവരും കൊല്ലപ്പെട്ടു. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ, സന്യാസിനിയായി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചു. അഗസ്റ്റീനിയന്‍ മഠത്തില്‍ ചേരാനായിരുന്നു അവളുടെ ആഗ്രഹം. റീത്തായുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളായി ചില സന്യാസിനികള്‍ അവിടെയുണ്ടായിരുന്നു. റീത്ത അവരോട് പ്രതികാരം ചെയ്യാനാണ് മഠത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്നു കരുതി മഠാധിപര്‍ അവളെ സഭയില്‍ ചേര്‍ത്തില്ല. റീത്ത കണ്ണീരോടെ പ്രാര്‍ഥിച്ചു. ഒരിക്കല്‍, പ്രാര്‍ഥനയ്ക്കിടയില്‍ വി. അഗസ്റ്റീനും വി. നിക്കോളാസും സ്‌നാപകയോഹന്നാനും അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ അവളെ ആ രാത്രിയില്‍ തന്നെ മഠത്തില്‍ കൊണ്ടു ചെന്നാക്കി. മഠത്തിന്റെ വാതിലുകളെല്ലാം ഭദ്രമായി അടച്ചിരുന്നതിനാല്‍ റീത്ത മഠത്തിനുള്ളില്‍ എത്തിയത് മറ്റു സന്യാസിനികളെ അദ്ഭുതപ്പെടുത്തി. റീത്ത പറഞ്ഞത് അവര്‍ വിശ്വസിച്ചു. അവളെ സന്യാസിനിയാകാന്‍ അനുവദിച്ചു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന റീത്ത രോഗികളെ ശുശ്രൂക്ഷി ക്കുവാനും അനാഥരെ സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങി. നാല്‍പതു വര്‍ഷത്തോളം ആ മഠത്തില്‍ റീത്ത ജീവിച്ചു. അവളുടെ അവസാന കാലത്ത് ഒരു ദിവസം യേശു കുരിശില്‍ സഹിച്ച പീഡനങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടിരിക്കവേ, പെട്ടെന്ന് ഭിത്തിയിലുണ്ടായിരുന്ന യേശുവിന്റെ കുരിശുരൂപത്തില്‍ നിന്നു തെറിച്ചുവന്ന എന്തോ ഒന്ന് അവളുടെ നെറ്റിയില്‍ വന്നു കൊള്ളുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആ മുറിവ് പിന്നീട് പഴുക്കുകയും ദു:സഹമായ വേദന അനുഭവിക്കുകയും ചെയ്തുവെങ്കില്‍ അതെല്ലാം യേശുവിന്റെ നാമത്തില്‍ അവള്‍ സഹിച്ചു. ക്ഷയരോഗം കൂടി ബാധിച്ചതോടെ റീത്ത തീര്‍ത്തും അവശയായി. അധികം വൈകാതെ അവള്‍ മരിച്ചു. 1900 ല്‍ റീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Friday 23rd of May

വി.ജോവാന്‍ ആന്റിഡ് തോററ്റ് (1756-1826)


published-img
 

                       തുകല്‍കൊണ്ട് വസ്ത്രങ്ങളുണ്ടാക്കിയിരുന്ന ഒരു പാവപ്പെട്ട ഫ്രഞ്ചുകാരന്റെ മകളായിരുന്നു ജോവാന്‍. അവള്‍ക്കു പതിനാറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ അച്ഛനെ സഹായിക്കുവാനും തന്റെ ഇളയസഹോദരങ്ങളെ വളര്‍ത്തു വാനുമുള്ള ചുമതലകള്‍ ജോവാന്റെ കൈകളിലായി. പ്രാര്‍ഥന യായിരുന്നു അവളുടെ ശക്തി. യേശുവിലുള്ള ഉറച്ച വിശ്വാസം എല്ലാ ചുമതലകളും ഭംഗിയായി നിര്‍വഹിക്കാന്‍ അവളെ സഹായിച്ചു. 1787 ല്‍ അവള്‍ സെന്റ് വിന്‍സന്റ് ഡി പോളിന്റെ നാമത്തിലുള്ള സന്യാസിനി മഠത്തില്‍ ചേര്‍ന്നു. മഠത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ സേവനം ചെയ്യുകയായിരുന്നു ജോവാന്റെ പ്രധാന ചുമതല. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നുള്ള മതപീഡനം മൂലം സന്യാസിനി ജീവിതം അവസാനിപ്പിക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും അവള്‍ അതു നിരസിക്കുകയും അധികാരികളെ ധിക്കരിക്കുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളായിരുന്നു ശിക്ഷ. പിന്നീട് വര്‍ഷങ്ങളോളം ആ പീഡനകളുടെ വേദന ജോവാന് അനുഭവിക്കേണ്ടിവന്നു. 1790ല്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പോകുകയും അവിടെ പ്രേഷിതപ്രവര്‍ത്തനം തുടരുകയും ചെയ്തു. എന്നാല്‍, അവിടെയും എതിര്‍പ്പുകളുണ്ടായി. അങ്ങനെ ജോവാന്റെ നേതൃത്വത്തിലുള്ള സംഘം കുറച്ചുകാലം ജര്‍മനിയിലേക്ക് പ്രവര്‍ത്തനം മാറ്റി. പിന്നീട് സഭാനേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരിച്ചെത്തുകയും അവിടെ സ്‌കൂളുകളും ആശുപത്രിയും തുടങ്ങുകയും ചെയ്തു. ജോവാന്റെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹത്തില്‍ ധാരാളം സന്യാസിനികള്‍ അംഗമായി. പല സ്ഥലങ്ങളിലും മഠങ്ങള്‍ തുടങ്ങി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങിലൊക്കെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1828 ല്‍ ജോവാന്‍ രോഗബാധിതയായി മരിച്ചു. 1934ല്‍ പോപ് പയസ് പതിനൊന്നാമന്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Saturday 24th of May

വി. യൊഹാന്ന (ഒന്നാം നൂറ്റാണ്ട്)


published-img
 

                         യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധയാണ് യൊഹാന്ന. വി. ലൂക്കായുടെ സുവിശേഷം 24-ാം അധ്യായം 10-ാം വാക്യത്തില്‍ യൊഹാന്നയെപ്പറ്റി പറയുന്നുണ്ട്. യേശുവിനെ അടക്കിയിരുന്ന കല്ലറയ്ക്കു മുന്നില്‍ സുഗന്ധദ്രവ്യങ്ങളുമായി എത്തിയ സ്ത്രീകളുടെ സംഘത്തില്‍ അംഗമായിരുന്നു യൊഹാന്ന. എന്നാല്‍, ഒഴിഞ്ഞുകിടക്കുന്ന ഒരു കല്ലറയാണ് അവര്‍ക്കു കാണാന്‍ കഴിഞ്ഞത്. ''മഗ്ദലേന മറിയവും യൊഹാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യം ശിഷ്യന്‍മാരോട് പറഞ്ഞത്'' എന്നു ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം. ജെസിക്ക എന്ന പേരിലും യൊഹാന്ന അറിയപ്പെടുന്നു. ഹേറോദോസ് രാജാവിന്റെ കാര്യസ്ഥന്‍മാരില്‍ ഒരാളായിരുന്ന 'കൂസ' എന്നയാളായിരുന്നു യൊഹാന്നയുടെ ഭര്‍ത്താവ്. യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തപ്പോഴൊക്കെ പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കൊപ്പം യൊഹാന്നയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ''അശുദ്ധാത്മാക്കളില്‍ നിന്നും വ്യാധികളില്‍നിന്നും മോചിതരായ ഏതാനും സ്ത്രീകളും ഏഴു പിശാചുകള്‍ വിട്ടുപോയവളും മഗ്ദലേന എന്നറിയപ്പെട്ടിരുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ 'കൂസാ'യുടെ ഭാര്യ യൊഹാന്നയും ശോശന്നയും തങ്ങള്‍ക്കുണ്ടായിരുന്നവകൊണ്ട് അവരെ സഹായിച്ചുപോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു'' (ലൂക്ക 8:2-3) ഹേറോദേസ് രാജാവ് തലയറുത്തു കൊന്ന സ്‌നാപകയോഹന്നാനെ അടക്കം ചെയ്തത് യൊഹാന്നയാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്‌നാപകയോഹന്നാന്റെ തല മാത്രമാണ് അവള്‍ക്കു കിട്ടിയത്. അവള്‍ അത് എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചു. യൊഹാന്നയുടെ മരണം എങ്ങനെയായിരുന്നവെന്നത് സംബന്ധിച്ച് വ്യക്തമായ അറിവുകളൊന്നും ഇന്നില്ല.


Sunday 25th of May

പാസിയിലെ വി. മേരി മഗ്ദലേന (1566-1607)


published-img
 

                       ഇറ്റലിയിലെ ഫേïാറന്‍സില്‍ കാതറീന്‍ എന്ന പേരില്‍ വളര്‍ന്ന ബാലികയാണ് പിന്നീട് മേരി മഗ്ദലേന എന്ന പേരില്‍ കന്യാസ്ത്രീയായി മാറിയത്. യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിച്ച വിശുദ്ധയായാണ് മേരി മഗ്ദലേന അറിയപ്പെടുന്നത്. പതിനാറാം വയസില്‍ ഫേïാറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്ന മേരി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാരകമായ രോഗത്തിന് അടിമയായി. അതികഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവ യേശുവിന്റെ നാമത്തില്‍ അവള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. 'മരണം വരെ സഹിക്കും' എന്ന വിശ്വാസപ്രഖ്യാപനത്തെ അവള്‍ 'മരിക്കാതെ സഹിക്കും' എന്നാക്കി മാറ്റി. ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് 40 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ആവര്‍ത്തിച്ചു. ഈ സമയത്ത് അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായതായും യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞതായും കരുതപ്പെടുന്നു. ഈ സമയത്ത് അവള്‍ക്കുണ്ടായ അനുഭവങ്ങളും ദര്‍ശനങ്ങളും ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ അവള്‍ കുറിച്ചുവച്ചു. ഇങ്ങനെ നാലു പുസ്തകങ്ങള്‍ എഴുതി. മേരിയിലൂടെ ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുവാനും മറ്റുള്ളവരുടെ ഹൃദയം വായിക്കുവാനും അവള്‍ക്കു കഴിഞ്ഞു. 1607 ല്‍ 41 -ാം വയസില്‍ മേരി മഗ്ദലേന മരിച്ചു. 1669ല്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 26th of May

വി. മേരി ആന്‍ ഡി പരേഡസ് (1618-1645)


published-img
 

                        'യേശുവിന്റെ മരിയാന' എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധയാണ് വി. മേരി ആന്‍. ഇക്വഡോറിലെ ക്വിറ്റോയിലുള്ള ഒരു കുലീന കുടുംബത്തിലാണ് മേരി ജനിച്ചത്. മേരിയുടെ ജനനം തന്നെ സ്വര്‍ഗീയമായ ഒരു അനുഭവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികമായ പല സംഭവങ്ങളും അവളുടെ ജനനത്തോട് അനുബന്ധിച്ച് ഉണ്ടായി. വളരെ ചെറിയ പ്രായത്തില്‍ തന്നെ മേരി അനാഥയായി. മേരിയുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് അവള്‍ പിന്നീട് ജീവിച്ചത്. പരിശുദ്ധ കന്യാമറിയത്തോടു ള്ള അവളുടെ ഭക്തി എല്ലാവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. അത്രയ്ക്കു തീവ്രമായി അവള്‍ മാതാവിനോട് പ്രാര്‍ഥിച്ചു. ഉപവാസം, ദാനധര്‍മം, അച്ചടക്കം എന്നിവയിലൂടെ തന്റെ വിശ്വാസത്തെ വളര്‍ത്താനാണ് അവള്‍ ആഗ്രഹിച്ചത്. മേരിയ്ക്കു പത്തുവയസു മാത്രമുള്ളപ്പോള്‍ താനൊരു കന്യാസ്ത്രീയാകുമെന്ന് അവള്‍ ശപഥം ചെയ്തു. ഡൊമിനിക്കന്‍ സന്യാസിനിസമൂഹത്തില്‍ ചേരാനായിരുന്നു അവളുടെ ആദ്യ ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു സാധ്യമല്ല എന്നു മനസിലാക്കിയപ്പോള്‍ മേരി ഒരു സന്യാസിനിയെ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. സഹോദരിയുടെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി അവള്‍ കഴിഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്കു പോകാനല്ലാതെ അവള്‍ വീടിനു പുറത്തിറങ്ങി പോലുമില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവള്‍ ഉറങ്ങിയിരുന്നത്. എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ മാത്രമാണ് അവള്‍ ഭക്ഷണം തന്നെ കഴിച്ചിരുന്നത്. അതും ഒന്നോ രണ്ടോ കഷണം ഉണക്ക റൊട്ടി. വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഭിക്കുന്ന തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണം. മേരിയുടെ വിശുദ്ധിയുടെ തെളിവായിരുന്നു അവളുടെ ജീവിതം. മേരി പ്രവചിക്കുന്നതു പോലെയൊക്കെ സംഭവിച്ചു. മറ്റുള്ളവരുടെ മനസിലുള്ളത് അവര്‍ പറയാതെ തന്നെ അറിയാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. ഒട്ടെറെ രോഗികളെ സുഖപ്പെടുത്തി. രോഗികളെ യേശുവിന്റെ ക്രൂശിത രൂപം കൊണ്ട് അനുഗ്രഹിക്കുകയാണ് അവള്‍ ചെയ്തിരുന്നത്. അവരെല്ലാം അദ്ഭുതകരമായി സുഖം പ്രാപിച്ചു. രോഗബാധിതനായി മരിച്ച ഒരാളെ മേരി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. മേരിയുടെ മരണവും ഒരു അദ്ഭുതമായിരുന്നു. അക്കാലത്ത് ക്വിറ്റോയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നിരവധി പേര്‍ മരിച്ചു. തന്റെ ജീവനും അവര്‍ക്കൊപ്പം എടുക്കപ്പെടട്ടേ എന്നവള്‍ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മേരിയും മരിച്ചുവീണു. അവള്‍ മരിച്ചുവീണതോടെ അവിടെയെങ്ങും ലില്ലിപ്പൂക്കളുടെ സുഗന്ധം പരന്നു. അനാഥരുടെയും രോഗികളുടെയും മധ്യസ്ഥയായാണ് മേരി അറിയപ്പെടുന്നത്. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Tuesday 27th of May

വി. അഗസ്റ്റിന്‍ കാന്റര്‍ബറി (എ.ഡി.605)


published-img
 

                     കാന്റര്‍ബറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന അഗസ്റ്റിന്‍ ഇറ്റലിയിലെ റോമിലാണ് ജനിച്ചത്. അവിടെ വിശുദ്ധനായിരുന്ന ആന്‍ഡ്രുവിന്റെ സന്യാസിമഠത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മഠാധിപതിയായുള്ള സേവനം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്കു പോകാന്‍ അഗസ്റ്റിനോട് ആവശ്യപ്പെട്ടത് പോപ്പ് ഗ്രിഗറി ഒന്നാമനായിരുന്നു. തന്റെ മഠത്തില്‍ തന്നെയുണ്ടായിരുന്ന മറ്റു 40 സന്യാസികള്‍ക്കൊപ്പം അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലണ്ടില്‍ ആഗ്ലി എന്ന അറിയപ്പെട്ടിരുന്ന ഒരു വിഭാഗം കാട്ടുജാതിക്കാരുണ്ടായിരുന്നു. ഇവരോട് യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അങ്ങനെ അവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയു മായിരുന്നു അഗസ്റ്റിന്റെ പ്രധാന ചുമതല. എന്നാല്‍, ആഗ്ലി വിഭാഗക്കാരുടെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ കേട്ടതോടെ അഗസ്റ്റിനു ഭയമായി. അവര്‍ തന്നെ കൊന്നുകളയുമെന്നു പേടിച്ച് അയാള്‍ തിരിച്ച് റോമിലേക്ക് പോയി. ഇതറിഞ്ഞ ഗ്രിഗറി പാപ്പ അഗസ്റ്റിനു കത്തെഴുതി. ''യേശുവിന്റെ നാമത്തില്‍ നീ മുന്നോട്ടു പോകുക. നീ അനുഭവിക്കുന്ന വേദനകള്‍ക്കെല്ലാം മധുരമുള്ള പ്രതിഫലം നിനക്കു ദൈവംതരും.'' മാര്‍പാപ്പയുടെ കത്തുവായിച്ചതോടെ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ദൈവം അവരെ വഴിനടത്തി. ഇംഗ്ലണ്ടിലെ കെന്റിലെ രാജാവായിരുന്ന എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വിശ്വാസി യായിരുന്നത് അവര്‍ക്കു തുണയായി. അവര്‍ അവരെ സഹായിച്ചു. അഗസ്റ്റിന്റെ പ്രാര്‍ഥനയും ദൈവികശക്തിയും മനസിലാക്കിയതോടെ എഥെല്‍ബര്‍ട്ട് രാജാവും ക്രിസ്തു മതത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു. രാജാവും 10000 പേരും മാമോദീസ സ്വീകരിച്ചു ക്രിസ്തുവിന്റെ അനുയായികളായി. ഇതെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പല വിഭാഗത്തിലുള്ള ആയിരക്കണക്കിനാളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു.


Wednesday 28th of May

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി (1471-1541)


published-img
 

                 ലണ്ടനിലെ ടവര്‍ ഹില്ലില്‍ വച്ച് തലയറുത്ത് കൊല്ലപ്പെട്ട വിശുദ്ധയാണ് മാര്‍ഗരറ്റ്. ഒരു പ്രഭുവിന്റെ മകളായിരുന്നു മാര്‍ഗരറ്റ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് നാലാമന്‍, റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ് എന്നിവരുടെ സഹോദരിയായിരുന്നു മാര്‍ഗരറ്റിന്റെ അമ്മ. മാര്‍ഗരറ്റിന് 20 വയസു പ്രായമുള്ളപ്പോള്‍ സര്‍ റിച്ചാര്‍ഡ് പോളി എന്നൊരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍ ജനിച്ചു. മാര്‍ഗരറ്റിന്റെ മക്കളിലൊരാള്‍ പിന്നീട് കര്‍ദിനാള്‍ ആയി മാറുകയും ചെയ്തു. അധികം വൈകാതെ മാര്‍ഗരറ്റ് വിധവയുമായി. അപ്പോള്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ സംരക്ഷകയായിരുന്നു മാര്‍ഗരറ്റ്. സാലിസ്ബറിയിലെ പ്രഭ്വിയായി മാര്‍ഗരറ്റിനെ രാജാവ് നിയമിക്കുകയും തന്റെ മകളായ മേരി രാജകുമാരിയുടെ ഗാര്‍ഹിക അധ്യാപിക എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. എന്നാല്‍, രാജാവിന്റെ അധാര്‍മിക പ്രവൃത്തികളെ എതിര്‍ക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചതോടെ ഹെന്റി അസ്വസ്ഥനായി. മതപരമായ കാര്യങ്ങളില്‍ താന്‍ പറയുന്നതാണ് അവസാന വാക്കെന്ന രാജാവിന്റെ നയത്തെ മാര്‍ഗരറ്റിന്റെ മകനും കാര്‍ദിനാളുമായ റെഡിനാള്‍ഡ് പോളി എതിര്‍ത്തതോടെ മാര്‍ഗരറ്റിന്റെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കാന്‍ രാജാവ് തീരുമാനിച്ചു. മാര്‍ഗരറ്റിന്റെ രണ്ടു മക്കളെ കൊല്ലുകയും അവളെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം അവള്‍ തടവറയില്‍ കഴിഞ്ഞു. പീഡനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍, യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യമായാണ് മാര്‍ഗരറ്റ് കണ്ടത്. ഒടുവില്‍ തലയറുത്ത് കൊല്ലപ്പെട്ടതോടെ യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാനും അവള്‍ക്കു സാധിച്ചു. 1886 പോപ് ലിയോ പതിമൂന്നാമന്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Thursday 29th of May

പിസയിലെ വി. ബോണ (1156-1207)


published-img
 

                    ബോണ' എന്ന വാക്കിന്റെ ലത്തീന്‍ ഭാഷയിലുള്ള അര്‍ഥം 'നല്ലത്' എന്നാണ്. ഇറ്റലിയിലെ പിസായില്‍ ജനിച്ച ബോണയുടെ ജീവിതവും നല്ലതിന്റെ അല്ലെങ്കില്‍ നന്മയുടെ പ്രതീകമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധയായി ജീവിക്കാന്‍ ബോണയ്ക്കു കഴിഞ്ഞു. പത്താം വയസില്‍ അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്നു. പതിനാലാം വയസില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ഥാടനം നടത്തി. പലസ്തീന്‍ രാജ്യം തുര്‍ക്കികളുടെ പക്കല്‍ നിന്നു തിരിച്ചു പിടിക്കുന്നതിനു വേണ്ടി ക്രിസ്തുമതവിശ്വാസികള്‍ നടത്തിയ യുദ്ധത്തിന്റെ കാലമായിരുന്നു അത്. കുരിശുയുദ്ധം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ ബോണയുടെ അച്ഛനും പങ്കെടുത്തി രുന്നു. അച്ഛനെ കാണാന്‍ വേണ്ടിയാണ് വിശുദ്ധ നാടുകളിലേക്കുള്ള യാത്ര ബോണ നടത്തിയത്. തിരിച്ചു നാട്ടിലേക്കു മടങ്ങവേ, മുസ്‌ലിം തീവ്രവാദി സംഘത്തില്‍ പെട്ട ചിലയാളുകള്‍ ചേര്‍ന്ന് അവളെ തടവിലാക്കി. എന്നാല്‍ അവളുടെ നാട്ടില്‍ നിന്നുള്ള ചില ക്രൈസ്തവവിശ്വാസികള്‍ ചേര്‍ന്ന് ബോണയെ അവിടെനിന്ന് രക്ഷിച്ചു. പിന്നീട് റോം, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയും ദേവാലയങ്ങളും വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ തവണയും തീര്‍ഥാടനസംഘത്തെ നയിച്ചത് ബോണയായിരുന്നു. ബോണയ്ക്ക് അന്‍പതു വയസുള്ളപ്പോള്‍ അവള്‍ രോഗബാധിതയാകുകയും പെട്ടെന്നു തന്നെ മരിക്കുകയും ചെയ്തു. എയര്‍ ഹോസ്റ്റസുമാരുടെ മധ്യസ്ഥയായി ബോണയെ പ്രഖ്യാപിച്ചത് പോപ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. 1962ലായിരുന്നു ആ പ്രഖ്യാപനം. തീര്‍ഥാടകള്‍, യാത്ര ചെയ്യുന്നവര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരുടെയും മധ്യസ്ഥയാണ് ബോണ.


Friday 30th of May

ജോവാന്‍ ഓഫ് ആര്‍ക് (1412-1431)


published-img
 

                       ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവര്‍ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍. വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു. ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. 'ഈശോ, മറിയം' എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍.


Saturday 31st of May

വി. പെട്രോനില (ഒന്നാം നൂറ്റാണ്ട്)


published-img
 

                   പെട്രോനില എന്ന വിശുദ്ധയുടെ ജീവിതത്തെപ്പറ്റി ഒട്ടെറെ കഥകളുണ്ട്. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ പുത്രിയാണ് പെട്രോനില എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതിസുന്ദരിയായിരുന്നു അവള്‍ എന്നതിനാല്‍ പുരുഷന്‍മാരുടെ കണ്ണില്‍പെടാതിരിക്കാനായി പത്രോസ് ശ്ലീഹാ അവളെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വളര്‍ത്തിയതെന്നും ചില കഥകളുണ്ട്. എന്നാല്‍ ഇവയൊക്കെയും വെറും കെട്ടുകഥകളാണെന്നും പത്രോസിന്റെ ആത്മീയ മകള്‍ മാത്രമാണ് പെട്രോനില എന്നുമുള്ള വിശ്വാസത്തിനാണ് കൂടുതല്‍ ചരിത്രകാരന്‍മാരുടെ പിന്തുണയുള്ളത്. യേശു പത്രോസിനെ ശിഷ്യനാക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന് മക്കളുണ്ടായിരുന്നോ എന്ന് ഉറപ്പില്ല. പത്രോസിന്റെ ജോലിക്കാരിയായിരുന്നു പെട്രോനില എന്നും അദ്ദേഹത്തിനൊപ്പം പ്രേഷിതപ്രവര്‍ത്തനത്തി നിറങ്ങിയ പെണ്‍കുട്ടിയാണ് അവളെന്നും വിശ്വസിക്കുന്നവരുമുണ്ട്. രോഗിയായ അവളെ പത്രോസ് ശ്ലീഹാ സുഖപ്പെടുത്തുകയായിരുന്നുവത്രേ. കന്യകയായിരുന്ന പെട്രോനിലയുടെ മരണത്തെ പ്പറ്റിയും പല കഥകളുണ്ട്. ഫïാകസ് എന്നു പേരുള്ള ഒരു ഗോത്രവര്‍ഗക്കാരനായ രാജാവ് അവളോട് വിവാഹഅഭ്യര്‍ഥന നടത്തി. എന്നാല്‍, അവള്‍ അതു നിരസിച്ചു. ഫïാകസ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാന്‍ അയാള്‍ കച്ചകെട്ടിയിറങ്ങി. പെട്രോനില കരഞ്ഞു പ്രാര്‍ഥിക്കുകയും നിരാഹാരവ്രതം ആരംഭിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ കഴിക്കാതിരുന്ന അവള്‍ മൂന്നാം ദിവസം മരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പെട്രോനിലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


Sunday 1st of June

രക്തസാക്ഷിയായ വി. ജസ്റ്റിന്‍ (103-167)


published-img
 

                     ഒരു സത്യാന്വേഷകനായിരുന്നു ജസ്റ്റിന്‍. പ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പഠിക്കാനായി തന്റെ ജീവിതം മാറ്റിവച്ച ഈ വിശുദ്ധന്‍ ഒടുവില്‍ യേശുവിന്റെ അനുയായി ആയി മാറുകയും യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിക്കെ എന്ന പ്രദേശത്താണ് ജസ്റ്റിന്‍ ജനിച്ചത്. സോക്രട്ടീസ്., പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ചിന്തകരുടെ പുസ്തകങ്ങള്‍ പഠിച്ച് സൃഷ്ടാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കുകയായിരുന്ന ജസ്റ്റിന് പക്ഷേ, അവനെ തൃപ്തിപ്പെടുത്തുന്ന ഉത്തരമൊന്നും ആ ഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം വി.ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. തന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവന് വി.ഗ്രന്ഥത്തില്‍ നിന്നു ലഭിച്ചു. ദൈവത്തിനു വേണ്ടി രക്തസാക്ഷിയായി മാറിയവരുടെ കഥകള്‍ അവനെ ആകര്‍ഷിച്ചു. മുപ്പതാം വയസില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് അവന്‍ ക്രിസ്തുവിന്റെ അനുയായി ആയി മാറി. താന്‍ എന്തുകൊണ്ട് യേശുവിന്റെ മാര്‍ഗത്തിലൂടെ ജീവിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചു. പിന്നീട് പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് ആളുകളെ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. വി.കുര്‍ബാനയില്‍ യേശുവിന്റെ മാംസവും രക്തവുമായി കണക്കാക്കി അപ്പവും വീഞ്ഞും കൊടുക്കുന്നതിനപ്പറ്റി തെറ്റിധരിച്ച് ക്രൈസ്തവരെ കൊലയാളികളാക്കി ചിത്രീകരിക്കാന്‍ അക്കാലത്ത് ചില വിജാതീയര്‍ ശ്രമിച്ചു. ക്രിസ്ത്യാനികള്‍ അവരുടെ രഹസ്യയോഗങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് അതിന്റെ മാംസവും രക്തവും കഴിക്കുകയാണ് എന്നായിരുന്നു അവര്‍ പറഞ്ഞു പ്രചരിപ്പിച്ചത്. ഇത്തരം ആരോപണങ്ങളെയെല്ലാം താത്വികമായി നേരിടാനും ക്രിസ്തീയ ആചാരങ്ങളെ വ്യക്തമായി വിവരിക്കുവാനും ജസ്റ്റിന് ശ്രമിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. എന്നാല്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രവര്‍ത്തി ജസ്റ്റിനെ തടവിലാക്കി. ജസ്റ്റിനെ റോമന്‍ ന്യായാധിപന്‍ വിചാരണ ചെയ്യുന്നത് വായിച്ചിരിക്കുന്നത് നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ന്യായാധിപന്‍ ജസ്റ്റിനോട് റോമന്‍ ദൈവത്തെ ആരാധിക്കുവാനും ചക്രവര്‍ത്തിയെ അനുസരിക്കാനും കല്‍പിച്ചു. ജസ്റ്റിന്‍ പറഞ്ഞു: ''ഞങ്ങളുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുന്നതിന്റെ പേരില്‍ ഞങ്ങളെ തടവിലാക്കാനോ ശിക്ഷിക്കുവാനോ താങ്കള്‍ക്ക് അധികാരമില്ല.'' ന്യായാധിപന്‍: ''എന്താണ് നിങ്ങളുടെ ദൈവം പഠിപ്പിക്കുന്നത്?'' ജസ്റ്റിന്‍: ''ഞാന്‍ എല്ലാ തത്വജ്ഞാനികളുടെ ചിന്തകളും പഠിച്ചിട്ടുള്ളവനാണ്. എന്നാല്‍, സത്യം അവിടെയൊന്നുമല്ല, അത് യേശുവിലാണ് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.'' ന്യായാധിപന്‍: എന്താണ് സത്യമെന്നാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ജസ്റ്റിന്‍: ''ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുക. അവിടുന്നാണ് നാം കാണുന്നതും കാണാത്തതുമായ സര്‍വതും സൃഷ്ടിച്ചത്. മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിലും വിശ്വസിക്കു.'' ന്യായാധിപന്‍: ''നീ ഒരു ക്രിസ്ത്യാനിയാണോ?'' ജസ്റ്റിന്‍: ''തീര്‍ച്ചയായും.'' ന്യായാധിപന്‍: ''നിന്നെ തലയറുത്ത് കൊലപ്പെടുത്തിയാല്‍ നീ സ്വര്‍ഗത്തിലേക്ക് പോകുമെന്ന് നിനക്കു തോന്നുന്നുണ്ടോ?'' ജസ്റ്റന്‍: ''അതൊരു തോന്നലല്ല. സത്യമാണ്. ഞാന്‍ യേശുവിന്റെ നാമത്തില്‍ പീഡകള്‍ സഹിച്ച് കൊല്ലപ്പെട്ടാല്‍ എനിക്കു സ്വര്‍രാജ്യത്തില്‍ പ്രവേശിക്കാനാകുമെന്ന് ഉറപ്പുണ്ട്.'' ജസ്റ്റിനും ന്യായാധിപനുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം ഒരു ഗ്രന്ഥമായി എഴുതപ്പെട്ടിട്ടുണ്ട്. എ.ഡി. 165ലാണ് ജസ്റ്റിനെ റോമന്‍ പടയാളികള്‍ കൊലപ്പെടുത്തിയത്.


Monday 2nd of June

വി. മാര്‍സിലനസും വി. പീറ്ററും (എ.ഡി. 304)


published-img
 

             വി. കുര്‍ബാനയുടെ പ്രാര്‍ഥനകളില്‍ സ്മരിക്കുന്ന രണ്ടു വിശുദ്ധരാണ് മാര്‍സിലനസും പീറ്ററും. മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് റോമില്‍ ജീവിച്ചിരുന്ന ഇവര്‍ രണ്ടു പേരും ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് കൊല്ലപ്പെട്ട രക്തസാക്ഷികളാണ്. ആദ്യകാല സഭയുടെ ചരിത്രത്തില്‍ നിന്നു ഒഴിച്ചുനിര്‍ത്താനാവാത്ത രണ്ടു പേരുകളാണ് ഇവരുടേത്. മാര്‍സിലനസ് ഒരു വൈദികനായിരുന്നു. പിശാചു ബാധിതരെ സുഖപ്പെടുത്തുന്നതിനു വേണ്ടി സഭ ചുമതലപ്പെടുത്തിയ ഒരു വ്യക്തിയായിരുന്നു പീറ്റര്‍. ഇരുവരും യേശുവിനോടുള്ള സ്‌നേഹത്തില്‍ മതിമറന്നു ജീവിച്ചവരായിരുന്നു. നിരവധി പേരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിന് ഇവര്‍ക്കു സാധിച്ചു. ഒട്ടേറെ അദ്ഭുതങ്ങള്‍ ചെയ്യുവാനും നിരവധി പേരെ സുഖപ്പെടുത്തുവാനും അതുവഴി അവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു എന്നതായിരുന്നു ഇവരുടെ മഹത്വം. പിശാചുബാധിതരെ സുഖപ്പെടുത്തുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവര്‍ത്തനം. യേശുവിന്റെ നാമത്തില്‍ അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. അക്കാലത്ത് റോം ഭരിച്ചിരുന്നതു ക്രൈസ്തവ വിരോധിയായ ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയായിരുന്നു. ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിന് അദ്ദേഹം ശ്രമിച്ചുപോന്നു. ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും തിരഞ്ഞുപിടിച്ച് തടവിലാക്കിയത് ഇവര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചായിരുന്നു. തെറ്റുകള്‍ക്കു ക്ഷമ ചോദിക്കുകയും മേലില്‍ ക്രിസ്തുവില്‍ വിശ്വസിക്കില്ലെന്നു ശപഥം ചെയ്യുകയും ചെയ്താല്‍ തടവറയില്‍ നിന്നു മോചിപ്പിക്കാമെന്നു ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍, യേശുവിനെ കൈവിടാന്‍ അവര്‍ തയാറായില്ല. തടവറയില്‍ പീഡനങ്ങളേറ്റ് കഴിയുമ്പോഴും അവര്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. മറ്റു തടവുകാരെയെല്ലാം ക്രിസ്തുവിനെ കുറിച്ചു പഠിപ്പിച്ച് ക്രൈസ്തവമത വിശ്വാസികളാക്കി മാറ്റി. ഇവര്‍ ജയിലില്‍ കഴിയുന്ന സമയത്ത് അര്‍ത്തേമിയൂസ് എന്നു പേരായ ജയില്‍ ഉദ്യോഗസ്ഥന്റെ മകളെ പിശാച് ബാധിച്ചു. പോളിന എന്നായിരുന്നു അവളുടെ പേര്. മറ്റു തടവുകാരില്‍ നിന്ന് പീറ്ററിന്റെയും മാര്‍സിലനസിന്റെയും അദ്ഭുതപ്രവര്‍ത്തികള്‍ കേട്ടറിഞ്ഞ അര്‍ത്തേമിയൂസ് തന്റെ മകളെ സുഖപ്പെടുത്തണമെന്ന് അവരോട് അഭ്യര്‍ഥിച്ചു. അവര്‍ അപ്രകാരം ചെയ്തു. ഈ സംഭവത്തിനു സാക്ഷികളായി നിന്നിരുന്ന അര്‍ത്തേമിയൂസും കുടുംബവും ആ ക്ഷണത്തില്‍ ക്രിസ്തുവില്‍ വിശ്വസിച്ചു. ഈ സംഭവം കേട്ടറിഞ്ഞ് ക്ഷുഭിതനായ ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും വനത്തില്‍ കൊണ്ടു പോയി തലയറുത്ത് കൊല്ലുവാന്‍ ഉത്തരവിട്ടു. കൊല്ലാനായി കൊണ്ടുപോയ ആരാച്ചാരോടും അവര്‍ ക്രിസ്തുവിനെ കുറിച്ച് പറഞ്ഞു. വാള്‍ കൊണ്ട് തല മുറിച്ചു മാറ്റപ്പെടു ന്നതിനു തൊട്ടുമുന്‍പു വരെ അവര്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി. അവരുടെ ശിരസ് ഛേദിച്ച ആരാച്ചാര്‍ മാനസിക സംഘര്‍ഷത്തിന് അടിമയാകുകയും പിന്നീട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു.


Tuesday 3rd of June

ഉഗാണ്ടയിലെ 22 രക്തസാക്ഷികള്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)


published-img
 

                        പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യത്തില്‍ ഒരാള്‍ പോലും യേശു എന്ന നാമം കേട്ടിട്ടുണ്ടായിരു ന്നില്ല. പൈശാചികമായ ഒരൂ സാമൂഹികാവസ്ഥയായിരുന്നു അന്ന് അവിടെ നിലനിന്നിരുന്നത്. അടിമത്തം, വ്യഭിചാരം, മന്ത്രവാദം എന്നിങ്ങനെയുള്ള സാമൂഹിക വിപത്തുകള്‍ വ്യാപകമായിരുന്ന ആ രാജ്യത്ത് യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ച 22 വിശുദ്ധരുടെ കഥ ഏതൊരു ക്രൈസ്തവ വിശ്വാസിയും വായിച്ചിരിക്കേണ്ടതാണ്. ഫാ. ലൂര്‍ദല്‍, ഫാ. ലിവിന്‍ഹക് എന്നീ രണ്ടു പുരോഹിതരാണ് ഉഗാണ്ടയില്‍ ആദ്യമായി യേശു വിന്റെ നാമം വിളിച്ചുപറയുന്നത്. വൈറ്റ് ഫാദേഴ്‌സ് സൊസൈറ്റി എന്ന സന്യാസി സമൂഹത്തില്‍ നിന്നുള്ള വൈദികരായിരുന്നു ഇവര്‍. പട്ടിണിയില്‍ മുഴുകി ജീവിച്ചിരുന്ന ഈ രാജ്യത്തെ ജനങ്ങ ളുടെ ഇടയിലേക്ക് യേശുവിന്റെ നാമത്തില്‍ ഇവര്‍ കടന്നുചെന്നു. മ്യൂടെസ എന്ന പേരായ രാജാവായിരുന്നു അന്ന് ഉഗാണ്ട ഭരിച്ചിരുന്നത്. പുരോഹിതരെ ഇരുകൈകളും നീട്ടി രാജാവ് സ്വാഗതം ചെയ്തു. അവര്‍ അവിടെ പ്രേഷിത പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റാന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, അന്ന് അവിടെ പ്രചാരത്തിലുണ്ടായിരുന്ന ചില പ്രാചീന മതങ്ങളുടെ നേതാക്കന്‍മാര്‍ എതിര്‍ത്തതോടെ മ്യുടെസ രാജാവ് ഇവരെ പുറത്താക്കി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജാവ് മരിക്കുകയും മകന്‍ വാന്‍ഗ രാജാവാകുകയും ചെയ്തു. വാന്‍ഗ പുരോഹിതരെ തിരിച്ചുവരാന്‍ അനുവദിച്ചു. ക്രിസ്തുമതം വീണ്ടും പ്രചരിച്ചു തുടങ്ങി. വാന്‍ഗയുടെ മന്ത്രിസഭയിലെ പ്രധാനിക ളിലൊരാളായിരുന്ന ജോസഫ് മുഗാസ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ നേതാവായി രുന്നു. രാജാവിന് ഇയാള്‍ പ്രിയപ്പെട്ടവനായിരുന്നുവെങ്കിലും ശത്രുക്കളുടെ വാക്കു വിശ്വസിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു. ഈ സംഭവത്തോടെ ക്രിസ്ത്യാനികളായ എല്ലാവരും ഭയപ്പെടുമെന്നും ക്രിസ്തുമതം ഉപേക്ഷിക്കുമെന്നുമാണ് രാജാവ് കരുതിയത്. എന്നാല്‍, നേരെ മറിച്ചാണ് സംഭവിച്ചത്. അവരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു നിരവധി പേര്‍ പുതുതായി ക്രിസ്തുമതത്തില്‍ ചേര്‍ന്നു. പിന്നീട് ഒന്നിനുപിറകെ ഒന്നായി 22 പേരെ രാജാവ് കൊലപ്പെടുത്തി. ചിലരെ ഒന്നിച്ചാണ് വധിച്ചത്. ചിലരെ തലയറുത്ത് കൊന്നു. മറ്റുചിലരെ അഗ്നിക്കിരയാക്കി. ഈ രക്തസാക്ഷികളില്‍ നിന്ന് കരുത്താര്‍ജിച്ച് ഉഗാണ്ടയില്‍ സഭ വളര്‍ന്നു. 1920 ന് ആറിന് 22 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1964ല്‍ പോപ്പ് പോള്‍ ആറാമന്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.


Wednesday 4th of June

വി. ഫ്രാന്‍സീസ് കരാക്കിയോളോ (1563-1608)


published-img
 

                 ഇറ്റലിയിലെ നേപ്പിള്‍സിലുള്ള കരാക്കിയോളോ എന്നു പേരായ ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാന്‍സീസ് ജനിച്ചത്. അസ്‌കാനിയോ എന്നായിരുന്നു ഫ്രാന്‍സീസിന്റെ ആദ്യ പേര്. എല്ലാവിധ സൗകര്യങ്ങളും സ്വാധീനവും പണവുമുള്ള കുടുംബമായിരുന്നുവെങ്കിലും ഇവയെല്ലാം ഉപേക്ഷിച്ച്, മാതാവിന്റെ ജപമാല ചൊല്ലി, വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു ജീവിക്കാനാണു ബാലനായ ഫ്രാന്‍സീസ് ആഗ്രഹിച്ചത്. പാവപ്പെട്ടവരെ സഹായിക്കാനും നിത്യവും അവര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കുവാനും അവന്‍ തയാറായി. പ്രാര്‍ഥനയ്ക്കിടെ ചിലപ്പോഴൊക്കെ നായാട്ടിനു പോകുക ഫ്രാന്‍സീസ് പതിവാക്കിയിരുന്നു. എന്നാല്‍, ദൈവഹിതത്തിന് യോജിച്ച വിനോദമല്ലായിരുന്നു അത്. വൈകാതെ ഫ്രാന്‍സീസിനു കുഷ്ഠരോഗം പിടിപ്പെട്ടു. മുറിയില്‍ നിന്നു പുറത്തിറങ്ങാനാവാതെ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നതോടെ നായാട്ടും അവസാനിച്ചു. ഫ്രാന്‍സീസ് ദൈവത്തില്‍ അഭയം പ്രാപിച്ചു. തീഷ്ണത യോടെ പ്രാര്‍ഥിച്ചു. ഒടുവില്‍ മാറാവ്യാധിയായി അക്കാലത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കുഷ്ഠരോഗത്തില്‍ നിന്ന് അവന്‍ പൂര്‍ണമായും സുഖപ്പെട്ടു. തനിക്കുള്ള സ്വത്തുക്കളെല്ലാം വിറ്റ് ആ പണം മുഴുവന്‍ ദരിദ്രര്‍ക്കു വീതിച്ചു കൊടുത്ത ശേഷം മാതാപിതാക്കളെയും ഉപേക്ഷിച്ച് ഫ്രാന്‍സീസ് പൗരോഹിത്യപഠനത്തിനായി നേപ്പിള്‍സിലേക്കു പോയി. ജയില്‍പുള്ളികളെ നിത്യവും സന്ദര്‍ശിക്കുക, അടിമജോലി ചെയ്യുന്നവരെ സഹായിക്കുക വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്നവരെ മരണത്തിനായി ഒരുക്കുക തുടങ്ങിയവയില്‍ ശ്രദ്ധവച്ചാണ് ഫ്രാന്‍സീസ് പിന്നീട് ജീവിച്ചത്. ഒഴിവുസമയങ്ങളില്‍ മുഴുവന്‍ യേശുവിന്റെ തിരുഹൃദയത്തെ ക്കുറിച്ച് ധ്യാനിക്കുവാനും പ്രാര്‍ഥിക്കുവാനും ശ്രമിച്ചു. ഫ്രാന്‍സീസിനു 25 വയസുള്ളപ്പോള്‍ മറ്റു രണ്ടു യുവപുരോഹിതര്‍ക്കൊപ്പം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കം കുറിച്ചു. വളരെ കര്‍ശനമായ നിയമങ്ങളായിരുന്നു ആ സഭയുടേത്. ചമ്മട്ടിയടി ഏല്‍ക്കുക, ഭക്ഷണം ഉപേക്ഷിക്കുക, രോമച്ചട്ട അണിയുക, വിശുദ്ധ കുര്‍ബാനയെ ആരാധിക്കുക തുടങ്ങിയ പ്രായശ്ചിത്തങ്ങള്‍ ഒരോ ദിവസവം ഒരോരുത്തര്‍ എന്ന കണക്കില്‍ അവര്‍ ചെയ്തു പോന്നു. ഒരു സ്ഥാനമാനങ്ങളും സ്വീകരിക്കുകയില്ല എന്നതായിരുന്നു അവരുടെ മറ്റൊരു ശപഥം. പിന്നീട് ഫ്രാന്‍സീസിന്റെ ജീവിതവിശുദ്ധി മനസിലാക്കി മാര്‍പാപ്പ അദ്ദേഹത്തെ മെത്രാനാക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ സ്വീകരിക്കുകയില്ല എന്ന ശപഥത്തില്‍ ഫ്രാന്‍സീസ് ഉറച്ചു നിന്നു. കടുത്ത പനിയെ തുടര്‍ന്ന് 1608ലാണ് ഫ്രാന്‍സീസ് മരിച്ചത്. 1807ല്‍ പോപ് പയസ് ഏഴാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 5th of June

വി. ബോനിഫസ് (680-755)


published-img
 

                     ജര്‍മനിയുടെ അപ്പസ്‌തോലികനായി അറിയപ്പെടുന്ന മെത്രാനാണ് വി. ബോനിഫസ്. ഇംഗ്ലണ്ടിലെ ഡെവണ്‍ഷയറില്‍ ജനിക്കുകയും ഇംഗ്ലണ്ടില്‍ തന്നെ വിദ്യാഭ്യാസം നടത്തുകയും ചെയ്ത ബോനിഫസിന്റെ യഥാര്‍ഥ പേര് വില്‍ഫ്രിഡ് എന്നായിരുന്നു. ഗ്രിഗറി ദ്വിതീയന്‍ മാര്‍പാപ്പയാണ് ബോനിഫസ് എന്ന പേര് അദ്ദേഹത്തിനു കൊടുക്കുന്നത്. ഒരു പറ്റം ക്രൈസ്തവ സന്യാസികളുടെ സ്വാധീനത്താലാണ് വില്‍ഫ്രിഡ് പുരോഹിതനാകാന്‍ തീരുമാനി ക്കുന്നത്. മുപ്പതാം വയസില്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. ജര്‍മനിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്താനാണ് അദ്ദേഹം ചുമതലപ്പെട്ടത്. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി എന്നതാണ് വില്‍ഫ്രിഡിന്റെ ഏറ്റവും വലിയ നേട്ടം. ഗ്രിഗറി തൃതീയന്‍, സക്കറി തുടങ്ങിയ മാര്‍പാപ്പമാരുടെ കീഴിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മെത്രാനായി നിയമിച്ചപ്പോഴാണ് ബോനിഫസ് എന്ന പേര് മാര്‍പാപ്പ നല്‍കുന്നത്. ഒരു വിശുദ്ധനായാണ് ബോനിഫസിനെ എല്ലാവരും കണ്ടിരുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കണ്ടെത്തി. ജീവിതരീതികളും ഒരു വിശുദ്ധനെ പോലെ തന്നെയായിരുന്നു. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈസ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫസ് ഇവരെയെല്ലാം മാനസാന്തരപ്പെടുത്തി. യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍ ബോനിഫസ് ഓക്കുതടികൊണ്ട് നിര്‍മിച്ച ജൂപ്പിറ്റര്‍ ദേവന്റെ പടുകൂറ്റന്‍ വിഗ്രഹത്തെ ആരാധിക്കുന്ന ഒരുപറ്റം ആളുകളുടെ ഇടയില്‍ കടന്നുചെന്നു. തടികൊണ്ടുള്ള ആ ദൈവത്തെ ആരാധിക്കുന്നവരെ കണ്ടു ക്ഷുഭിതനായ ബോനിഫസ് ആ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഒരു മഴുവുമായി കടന്നുചെന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ തടിദൈവം തകര്‍ന്നു വീണു. ''നിങ്ങളുടെ ദൈവം എന്റെ ഈ മഴുവില്‍ അവസാനിച്ചു. ഒരിക്കലും തകര്‍ക്കപ്പെടാനാവത്ത ശക്തനായ ദൈവമാണ് എന്റേത്'' - ബോനിഫസ് വിളിച്ചുപറഞ്ഞു. ജനങ്ങളില്‍ ചിലര്‍ പ്രതിഷേധസ്വരമുയര്‍ത്തി ബോനിഫസിനെ നേരിടാന്‍ ചെന്നു. എന്നാല്‍, അവരില്‍ നല്ലൊരു ശതമാനം പേരും അപ്പോള്‍ തന്നെ മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിച്ചു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തെ സഹായിക്കാനായി ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ബോനിഫസിന്റെ രീതി. കേരളത്തിലെ നാടന്‍ കളികളിലൊന്നായി കുട്ടിയും കോലും പോലൊരു കളി അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ചെറിയ ഒരു മരക്കമ്പിലേക്ക് വലിയൊരു കമ്പ് എറിയുന്ന കളി. വലിയ കമ്പ് പരിശുദ്ധാത്മാവും ചെറിയ കമ്പ് പിശാചുമാണെന്ന് വിവരിച്ച് ബോനിഫസ് അവര്‍ക്കൊപ്പം കളിക്കുമായിരുന്നു. ബോനിഫസിന്റെ ഇത്തരം ജനകീയ സുവിശേഷപ്രചാരണത്തിലൂടെ ജര്‍മനിയില്‍ വളരെ വേഗത്തില്‍ ക്രിസ്തുമതം പ്രചരിക്കപ്പെട്ടു. ബോനിഫസിന് ശത്രുക്കളും ഏറെയുണ്ടായിരുന്നു. ക്രിസ്തുമതം ശക്തിപ്രാപിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ പിറകോട്ട് പോകേണ്ടി വന്ന പ്രാചീനമതങ്ങളുടെ പ്രചാരകര്‍ അദ്ദേഹത്തെ വധിക്കാന്‍ തക്കംപാത്തിരുന്നു. ഒരിക്കല്‍ ഒരു പ്രാര്‍ഥനാചടങ്ങില്‍ നില്‍ക്കവേ ആയുധധാരികളായി നിരവധി പേര്‍ ചാടിവീണു. ബോനിഫസിനെയും കൂടെയുണ്ടായിരുന്നു സന്യാസിനികളും വൈദികരുമടക്കം 52 പേരെ അവര്‍ വധിച്ചു.


Friday 6th of June

വി നോര്‍ബെര്‍ട്ട് (1080-1134)


published-img
 

                         ജര്‍മനിയിലെ ഒരു കുലീന രാജകുടുംബത്തിലാണ് നോര്‍ബെര്‍ട്ട് ജനിച്ചത്. രാജകീയ സുഖസൗകര്യങ്ങളില്‍ മതിമറന്നു ജീവിച്ചിരുന്ന നോര്‍ബെര്‍ട്ടിനെ വിശുദ്ധിയുടെ പാതയിലേക്ക് തിരിച്ചുവിട്ടത് ദൈവം തന്നെയായിരുന്നു. പുരോഹിതനാകാന്‍ വേണ്ടി ഇറങ്ങിത്തി രിച്ചെങ്കിലും അത് യേശുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ടായിരുന്നില്ല, മറിച്ച്, ഒരു ജോലി എന്ന നിലയ്ക്കായിരുന്നു. പുരോഹിതനായാല്‍ തന്റെ സുഖസൗകര്യങ്ങള്‍ക്കു നിയന്ത്രണം വരുത്തേണ്ടിവരുമെന്ന് മനസിലാക്കിയപ്പോള്‍ പഠനം പാതിവഴിയില്‍ നിറുത്തുകയും ചെയ്തു. ഒരിക്കല്‍ നോര്‍ബെര്‍ട്ട് ഒരു കുതിരയുടെ പുറത്ത് കയറി യാത്ര ചെയ്യുമ്പോള്‍ ഒരു അപകടമുണ്ടാവുകയും മരണം മുന്നില്‍ കാണുകയും ചെയ്തു. കുതിരപ്പുറത്തു നിന്നു വീണ് ബോധമില്ലാതെ മണിക്കൂറുകള്‍ വഴിയില്‍ കിടന്നു. ബോധം തിരികെ കിട്ടിയപ്പോള്‍ തനിക്കു ദൈവം തന്ന ജീവനാണ് എന്ന ബോധ്യപ്പെട്ട് ഉറച്ചവിശ്വാസത്തോടെ യേശുവിലേക്ക് മടങ്ങുകയും ചെയ്തു. അന്നുമുതല്‍ പുതിയൊരു ജീവിതത്തിനു തുടക്കമായി. രോമച്ചട്ട ധരിച്ചു. പ്രാര്‍ഥനകളും ഉപവാസവുമായി അടച്ചിട്ട മുറിയില്‍ കഴിഞ്ഞു. പിന്നീട് പുരോഹിതനായ ശേഷം തന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേരെ ക്രിസ്തുവിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. സുവിശേഷപ്രസംഗത്തിനുള്ള ഒരു അവസരം പോലും അദ്ദേഹം പാഴാക്കുമായിരുന്നില്ല. തന്റെ സന്യാസ സഭയില്‍ ഒട്ടെറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നോര്‍ബെര്‍ട്ട് ശ്രമിച്ചു. പലതിലും അദ്ദേഹം വിജയം കണ്ടു. പിന്നീട് നോര്‍ബെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുതിയൊരു സന്യാസ സഭയ്ക്കും തുടക്കംകുറിച്ചു. ദേവാലയചുമതലകള്‍ മാത്രം നിര്‍വഹിക്കുന്ന സാധാരണ വൈദികരില്‍ നിന്നു വ്യത്യസ്തമായ പുതിയൊരു ശൈലി രൂപപ്പെടുത്തിയെടുത്ത് പുരോഹിത ര്‍ക്കു മുഴുവന്‍ മാതൃകയാകാനും നോര്‍ബെര്‍ട്ടിനു കഴിഞ്ഞു. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തിരഞ്ഞുപിടിച്ച് അവരോടു സംസാരിച്ച് നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേക താത്പര്യം എടുത്തിരുന്നു. 1134 ല്‍ അദ്ദേഹം മരിച്ചു. പോപ് ഗ്രിഗറി പതിമൂന്നാമന്റെ കാലത്ത് 1582ല്‍ നോര്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 7th of June

വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ (1549-1626)


published-img
 

                 വി. ത്രേസ്യയുടെ സന്തതസഹചാരിയായിരുന്നു ആനി ഗാര്‍സിയ. ആടുകളെ മേയ്ച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ആനി. വളരെ ദരിദ്രമായ കുടുംബമായിരുന്നു അവളുടേത്. മലമുകളില്‍ ആടുകളെ മേയ്ക്കുമ്പോള്‍ അവള്‍ക്ക് കൂട്ട് യേശു മാത്രമായിരുന്നു. യേശുവിന്റെ മണവാട്ടിയാകാന്‍ തന്റെ ജീവിതം മാറ്റിവയ്ക്കുമെന്ന് വളരെ ചെറിയ പ്രായത്തില്‍ തന്നെ അവള്‍ ശപഥം ചെയ്തു. പതിമൂന്നു വയസ് മാത്രമുള്ളപ്പോള്‍ കന്യാസ്ത്രീയാകുവാനായി കര്‍മലീത്ത കോണ്‍വന്റില്‍ അവള്‍ എത്തി. എന്നാല്‍, ചെറിയ പ്രായത്തില്‍ കന്യാസ്ത്രീയാകാന്‍ അനുവാദമില്ലെന്നു പറഞ്ഞ് അധികാരികള്‍ അവളെ മടക്കി അയയ്ക്കുകയാണു ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങള്‍ തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് അവള്‍ ജീവിച്ചു. ആനിയുടെ സഹോദരന്‍മാര്‍ക്ക് അവളുടെ തീരുമാനത്തോടെ വിയോജിപ്പാണ് ഉണ്ടായിരുന്നത്. അവര്‍ കര്‍ശനമായി എതിര്‍ത്തു. കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ അവരില്‍ നിന്ന് ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. എന്നാല്‍, ആനി അതെല്ലാം നിശ്ശബ്ദയായി സഹിച്ചു. ഇരുപതാം വയസിള്‍ ആനി വീണ്ടും കാര്‍മലീത്ത കോണ്‍വന്റിലെത്തി. 1572 ല്‍ അവള്‍ വ്രതവ്യാഖ്യാനം നടത്തി. മഠത്തിന്റെ സുപ്പീരിയറായിരുന്ന അമ്മ ത്രേസ്യക്കു (വി. ത്രേസ്യ) ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വി. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ വി. ത്രേസ്യ മരിക്കുന്നതും ആനിയുടെ മടിയില്‍ കിടന്നായിരുന്നു. കന്യാസ്ത്രീയുള്ള ജീവിതത്തിനിടയ്ക്ക് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും അപ്പോഴെല്ലാം വി. ത്രേസ്യയുടെ വാക്കുകളാണ് അവള്‍ക്കു തുണയായി നിന്നത്. ആനി കവിതകളെഴുതുമായിരുന്നു. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമിടയ്ക്ക് കവിതകളിലൂടെ അവള്‍ ദൈവത്തോട് സംസാരിച്ചു. ആനിയുടെ കവിതകള്‍ പിന്നീട് പുസ്തകരൂപത്തില്‍ ഇറങ്ങി. കര്‍മലീത്ത സഭയുടെ വിവിധ സന്യാസിനി സമൂഹങ്ങള്‍ പല ഭാഗത്തായി തുടങ്ങുന്നതിനും ആനി മുന്‍കൈയെടുത്തു. 1826 ല്‍ ബെല്‍ജിയത്തില്‍ വച്ച് ആനി മരിച്ചു. 1917ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ ആനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Sunday 8th of June

യോര്‍ക്കിലെ വി. വില്യം (1154)


published-img
 

                    സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നു നീക്കം ചെയ്യപ്പെടുകയും പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ ആ സ്ഥാനം തിരിച്ചുകിട്ടുകയും ചെയ്ത വിശുദ്ധനാണ് വില്യം. ഇംഗ്ലണ്ടിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച വില്യത്തിന്റെ അച്ഛന്‍ ഹെന്റി ഒന്നാമന്‍ രാജാവിന്റെ ഖജാന്‍ജിയായിരുന്നു. അച്ഛന്‍ രാജാവിന്റെ പണം സൂക്ഷിപ്പു കാരനായിരുന്നെങ്കില്‍ മകന്‍ യോര്‍ക്കിലെ ദേവാലയത്തിന്റെ ഖജാന്‍ജിയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഈ സ്ഥാനം ഏറ്റെടുത്ത വില്യം തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു പോന്നു. പിന്നീട് സ്റ്റീഫന്‍ രാജാവിന്റെ ഔദ്യോഗിക പുരോഹിതനായി വില്യം മാറുകയും ചെയ്തു. 1140ല്‍ വില്യം ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാല്‍, ഒരു വിഭാഗം പുരോഹിതര്‍ ഈ നിയമനത്തെ ചോദ്യം ചെയ്തു. വില്യം അഴിമതിക്കാരനാണെന്നും രഹസ്യമായി ലൈംഗിക ജീവിതം നയിക്കുന്നവനാണെന്നുമായിരുന്നു ആരോപണം. രാജകുടുംബവുമായുള്ള ബന്ധത്തിലും ദുരൂഹതകളുണ്ടെന്ന് അവര്‍ വാദിച്ചു. വത്തിക്കാന്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു ആരോപണങ്ങള്‍ പോലും തെളിയിക്കാനായില്ല. എന്നാല്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പോപ് യൂജിന്‍ മൂന്നാമന്റെ കാലത്ത് വീണ്ടും ആരോപണങ്ങള്‍ എതിര്‍വിഭാഗം ഉയര്‍ത്തികൊണ്ടുവന്നു. പോപ് ആരോപണങ്ങള്‍ വിശ്വസിക്കുകയും ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വില്യമിനെ നീക്കുകയും ചെയ്തു. സഭാവിശ്വാസികളായ നല്ലൊരു ശതമാനം ആളുകളും ഈ തീരുമാനത്തില്‍ ദുഃഖിതരായി. അവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. വില്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന പുരോഹിതരുടെ മഠം തീവച്ചു നശിപ്പിക്കാനും ചിലര്‍ തയാറായി. എന്നാല്‍, വില്യം എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനിന്നു. പ്രാര്‍ഥനയും ഉപവാസവുമായി ഒരു സന്യാസിയായി അദ്ദേഹം ജീവിച്ചു. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അനസ്റ്റാസിയസ് നാലാമന്‍ മാര്‍പാപ്പയായപ്പോള്‍ കേസില്‍ പുനരന്വേഷണം നടത്തുകയും നിരപരാധിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വില്യത്തിനെ വീണ്ടും ആര്‍ച്ച് ബിഷപ്പാക്കുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് സ്ഥാനം തിരികെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ രോഗബാധിതനായി വില്യം മരിച്ചു. 1226 ല്‍ പോപ് ഹൊണോറിയസ് മൂന്നാമന്‍ വില്യത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വില്യത്തിനെ എതിര്‍ത്തിരുന്ന പുരോഹിതര്‍ പോലും അപ്പോഴേക്കും തങ്ങളുടെ തെറ്റു മനസിലാക്കിയിരുന്നു. അവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.


Monday 9th of June

വി. അന്ന മരിയ തേഗി (1769-1837)


published-img
 

                ഏഴു മക്കളുടെ അമ്മയായിരുന്നു വി. അന്ന. പിന്നീട് മക്കളുടെ എണ്ണം എണ്ണിയാലൊതുങ്ങാത്ത പോലെ വ്യാപിച്ചു. ഇറ്റലിയിലെ സഭാമക്കളുടെയെല്ലാം അമ്മയായി അന്ന മാറി. 48 വര്‍ഷം അവള്‍ ദാമ്പത്യജീവിതം നയിച്ചു. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച അന്ന വളര്‍ന്നത് റോമിലായിരുന്നു. രണ്ടു വര്‍ഷം മാത്രമേ അന്നയെ അവളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിട്ടുള്ളൂ. അവിടെവച്ച് അവള്‍ വായിക്കാന്‍ പഠിച്ചുവെന്നു മാത്രം. വീട്ടുകാരെ സഹായിക്കുവാനായി ചെറിയ പ്രായത്തില്‍ തന്നെ അന്ന ജോലികള്‍ ചെയ്തു. വിനയം, അച്ചടക്കം, എളിമ, അനുസരണം എന്നിങ്ങനെ എല്ലാ നല്ലഗുണങ്ങളും അവള്‍ക്കുണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്നു കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമാണ് ലഭിച്ചതെങ്കിലും അന്ന അവരോട് വിധേയത്തോടെ പെരുമാറി. ഡൊമിനികോ തേഗി എന്ന ഇറ്റാലിയന്‍ യുവാവിനെയാണ് അന്ന വിവാഹം കഴിച്ചത്. അയാള്‍ സത്യസന്ധനായിരുന്നു. എന്നാല്‍, വലിയ മുന്‍കോപിയുമായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അണിഞ്ഞൊരുങ്ങി നടക്കാനും ആഭരണങ്ങളണിയാനും ഏറെ താത്പര്യം പ്രകടിപ്പിച്ച അന്ന മെല്ലെ ദൈവത്തില്‍ നിന്ന് അകന്നുതുടങ്ങി. ആത്മീയ ജീവിതവും ലൗകിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴഞ്ഞു. ഒരിക്കല്‍, ദേവാലയത്തില്‍ കുമ്പസാരത്തിനിടെ ഒരു വൈദികന്‍ അവളെ തെറ്റുകള്‍ പറഞ്ഞു മനസിലാക്കി. അതോടെ, അന്ന പൂര്‍ണമായും ദൈവികപാതയിലേക്ക് തിരിച്ചുവന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ഒരു ക്രൈസ്തവകൂട്ടായ്മയില്‍ അംഗമായി. അന്നയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ ലഭിച്ചു. കുടുംബകാര്യ ങ്ങള്‍ ഭംഗിയായി നോക്കണമെന്നും കുടുംബസമാധാനം ഉറപ്പാക്കണമെന്നും മാത്രമായിരുന്നു ഡൊമിനികോ ഉപാധി വച്ചത്. എല്ലാ വീട്ടമ്മമാര്‍ക്കും ഉത്തമ മാതൃകയാണ് അന്നയുടെ ജീവിതം. ദാരിദ്ര്യത്തിനിടയിലും തന്റെ ഏഴുമക്കളെയും ഒരു കുറവും വരുത്താതെ അവള്‍ വളര്‍ത്തി. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തില്‍ പോകും. വിശുദ്ധ കുര്‍ബാന കൈക്കൊള്ളും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗം പിടിപെടുമ്പോള്‍ മാത്രം അവരെ ശുശ്രൂഷിക്കുന്നതിനു വേണ്ടി വിശുദ്ധ കുര്‍ബാന മുടക്കി. പകല്‍ മുഴുവന്‍ അവള്‍ കുടുംബത്തിനു വേണ്ടി ജോലികള്‍ ചെയ്തു. വൈകിട്ട് അത്താഴത്തിനു ശേഷം കുടുംബപ്രാര്‍ഥന ഒഴിവാക്കിയിരുന്നില്ല. മക്കളും ഭര്‍ത്താവുമായി ഒന്നിച്ചിരുന്നു പരിശുദ്ധ മാതാവിന്റെ ജപമാല ചൊല്ലി. ഒരോ ദിവസത്തെയും വിശുദ്ധരുടെ കഥകള്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. എല്ലാ ഞായറാഴ്ചകളിലും ആ കുടുംബം ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിക്കുമായിരുന്നു. ഉപവാസവും പ്രാര്‍ഥനയും ദാനദര്‍മവും വഴി അന്ന ദൈവത്തിന്റെ പ്രിയങ്കരിയായി മാറി. മറ്റുള്ളവരുടെ മനസ് വായിക്കുവാനും പാപികളെ മാനസാന്തരപ്പെടുത്താനും സഭാവിരുദ്ധരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനുമുള്ള കഴിവ് അവള്‍ക്കു ദൈവം കൊടുത്തു. ഏതാണ്ട് 47 വര്‍ഷത്തോളം സൂര്യന്റെ ആകൃതിയിലുള്ള ഒരു പ്രകാശരൂപത്തെ അവള്‍ക്ക് ദൈവം കാണിച്ചുകൊടുക്കുമായിരുന്നു. അതായിരുന്നു അന്നയുടെ ശക്തി. അന്നയെ കാണുവാനും ഉപദേശങ്ങള്‍ തേടുവാനുമായി നിരന്തരം സന്ദര്‍ശകര്‍ എത്തിക്കൊണ്ടേയിരുന്നു. പാവപ്പെട്ടവര്‍, രാജകുടുംബക്കാര്‍, പുരോഹിതര്‍, ബിഷപ്പുമാര്‍ എന്നു തുടങ്ങി മാര്‍പാപ്പ വരെ അന്നയുടെ ഉപദേശങ്ങള്‍ ശ്രവിച്ചു. എല്ലാവരോടും വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ അവള്‍ക്കു കഴിഞ്ഞു. അന്നയുടെ ഭര്‍ത്താവിന്റെ മുന്‍കോപം കുടുംബസമാധാനത്തില്‍ തകര്‍ച്ചകള്‍ക്കു സാധ്യതയിട്ടു വെങ്കിലും ഒരു ഉത്തമകുടുംബനാഥയായി തന്റെ കുടുംബത്തെ ഒരു സ്വര്‍ഗമാക്കി മാറ്റുവാന്‍ അന്നയ്ക്കു കഴിഞ്ഞു. പീഡാനുഭവവാരത്തിലെ തിങ്കളാഴ്ച ദിവസം തന്റെ മരണത്തെ കുറിച്ച് അവള്‍ക്കു സൂചന ലഭിച്ചു. ദുഃഖ വെള്ളിയാഴ്ച ദിവസം മരിക്കുമെന്നായിരുന്നു ദര്‍ശനം. തന്നെ സ്‌നേഹിച്ചിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ്, അവരെയെല്ലാം അനുഗ്രഹിച്ച് അവള്‍ മരണത്തിനു വേണ്ടി കാത്തിരുന്നു. ദുഃഖ വെള്ളിയാഴ്ച ദിവസം തന്നെ അന്ന മരിക്കുകയും ചെയ്തു.


Tuesday 10th of June

അയര്‍ലന്‍ഡിലെ വി. ബ്രിജിത്ത് (453-523)


published-img
 

                         വി. പാട്രിക്ക് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു മുന്‍പു വരെ അയര്‍ലന്‍ഡ് അക്രൈസ്തവ മതങ്ങളുടെ കേന്ദ്രമായിരുന്നു. മന്ത്രവാദവും നരബലിയുമൊക്കെ വ്യാപകമായിരുന്ന ആ രാജ്യത്തു ള്ള മതങ്ങളെല്ലാം തന്നെ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിച്ചു പോന്നു. അത്തരം ഒരു മതത്തിന്റെ തലവനായിരുന്ന ഡ്യൂബാച്ച് എന്ന ഗോത്രരാജാവിനു തന്റെ അടിമയിലുണ്ടായ മകളായിരുന്നു ബ്രിജിത്ത്. വി. പാട്രിക്കില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച ആ സ്ത്രീ കുഞ്ഞുബ്രിജിത്തിനെയും യേശുവിനെപ്പറ്റി പഠിപ്പിച്ചു. ബ്രിജിത്ത് ജനിച്ച് അധികം നാളുകള്‍ കഴിയും മുന്‍പു തന്നെ അവളുടെ അമ്മയെ മറ്റൊരാള്‍ വിലയ്ക്കു വാങ്ങി. ബ്രിജിത്തും അമ്മയ്‌ക്കൊപ്പം പോയി. പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ ദൈവികചൈതന്യത്തിലാണു ബ്രിജിത്ത് വളര്‍ന്നുവന്നത്. കുറെ വര്‍ഷങ്ങള്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞശേഷം അവള്‍ തന്റെ അച്ഛനായ ഗോത്രരാജാവിന്റെ അടുത്തേക്കു മടങ്ങി. പാവങ്ങളോ ടുള്ള കരുണയും സ്‌നേഹവും മൂലം പലപ്പോഴും അവള്‍ തന്റെ അച്ഛന്റെ കൈവശമുള്ള പണവും സാധനങ്ങളും അവര്‍ക്കെടുത്തു കൊടുക്കുമായിരുന്നു. ഒരിക്കല്‍, ഡ്യൂബാച്ച് ഇതറിഞ്ഞു ക്ഷുഭിതനായി. എല്ലാ മനുഷ്യരിലും യേശുവുണ്ടെന്നും താന്‍ യേശുവിനെയാണു സഹായിച്ചതെന്നുമാണ് അവള്‍ മറുപടി പറഞ്ഞത്. വി. പാട്രിക്കിന്റെ പ്രസംഗങ്ങളില്‍ ആകര്‍ഷിതയായ ബ്രിജിത്ത് തന്റെ ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. എന്നാല്‍, അതീവ സുന്ദരിയായിരുന്ന ബ്രിജിത്തിനെ വിവാഹം കഴിക്കാന്‍ പലരും ആഗ്രഹിച്ചിരുന്നു. തന്നെ ഒരു യുവഗായകനു വിവാഹം കഴിച്ചു കൊടുക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. തന്നെയൊരു വിരൂപയാക്കണമെന്നായിരുന്നു അവളുടെ പ്രാര്‍ഥന. ബ്രിജിത്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. അവളുടെ കണ്ണില്‍ നീരു വന്നു. മുഖം വിരൂപമായി. ഇരുപതാമത്തെ വയസില്‍ വി. പാട്രിക്കിന്റെ ശിഷ്യനായിരുന്നു വി. മെല്ലില്‍ നിന്നു അവള്‍ വെള്ള ഉടുപ്പും ശിരോവസ്ത്രവും വാങ്ങി സന്യാസിനിയായി. ആ ക്ഷണത്തില്‍ അവളുടെ വൈരൂപ്യം മാറി. ഈ സംഭവത്തിനു ധാരാളം പേര്‍ സാക്ഷിയായിരുന്നു. അവരില്‍ പല സ്ത്രീകളും ബ്രിജിത്തിന്റെ ശിഷ്യരായി മാറി. അയര്‍ലന്‍ഡിലെ ആദ്യ സന്യാസിനി മഠത്തിനു ബ്രിജിത്ത് തുടക്കം കുറിച്ചു. പിന്നീട് അയര്‍ലന്‍ഡില്‍ നിരവധി സ്ഥലങ്ങളില്‍ അവള്‍ സന്യാസിനി മഠങ്ങള്‍ തുടങ്ങി. ആ രാജ്യത്തില്‍ അങ്ങോളമിങ്ങോളം അവള്‍ സഞ്ചരിച്ചു. 523 ഫെബ്രുവരി ഒന്നിനാണ് ബ്രിജിത്ത് മരിച്ചത്. അതുകൊണ്ടുതന്നെ പല സഭകളും അവളുടെ ഓര്‍മദിവസം ആചരിക്കുന്നത് ഫെബ്രുവരി ഒന്നിനാണ്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് മറ്റു ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്.


Wednesday 11th of June

വി. ബര്‍ണാബാസ് (എ.ഡി. 61)


published-img
 

                     തനിക്കുള്ള സ്വത്തും പണവുമെല്ലാം ഒരു മടിയും കൂടാതെ ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധനായ വി. ബര്‍ണാബാസിന്റെ കഥ ബൈബിളില്‍ നടപടി പുസ്തകത്തില്‍ നമുക്കു വായിക്കാം. പെന്തകുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ശിഷ്യന്‍മാരിലേക്ക് തീനാളത്തിന്റെ രൂപത്തില്‍ ഇറങ്ങിവന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ശിഷ്യന്‍മാര്‍ സുവിശേഷപ്രസംഗങ്ങള്‍ ആരംഭിച്ചു. തനിക്കുള്ളതെല്ലാം വിറ്റ് ആ പണം ശിഷ്യന്‍മാരെ ഏല്‍പിച്ച ബര്‍ണാബാസിന്റെ യഥാര്‍ഥ പേര് യൗസേപ്പ് എന്നായിരുന്നു. നടപടി പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ''കര്‍ത്താവായ ഈശോയുടെ ഉത്ഥാനത്തിനു ശ്ലീഹന്‍മാര്‍ വലിയ പ്രാഭവത്തോടെ സാക്ഷ്യം നല്‍കി...വീടുകളും പുരയിടങ്ങളും ഉണ്ടായിരുന്നവര്‍ അവയെല്ലാം വിറ്റു കിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ഒരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു. സൈപ്രസുകാരനായ യൗസേപ്പ് എന്നൊരു ലേവായനുണ്ടായിരുന്നു. ശ്ലീഹന്‍മാര്‍ അദ്ദേഹത്തെ 'ആശ്വാസത്തിന്റെ പുത്രന്‍' എന്നര്‍ഥമുള്ള 'ബര്‍ണബാ' എന്നാണു വിളിച്ചിരുന്നത്. അദ്ദേഹവും തനിക്കു സ്വന്തമായുണ്ടായിരുന്ന നിലം വിറ്റുകിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു.'' നടപടി പുസ്തകത്തില്‍ മറ്റു പല ഭാഗങ്ങളില്‍ ബര്‍ണാബാസിനെപ്പറ്റി പറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹന്‍മാരോടൊപ്പം ബര്‍ണാബാസ് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാനായി പോയി. പൗലോസിന്റെയും ബര്‍ണാബാസിന്റെയും പ്രസംഗങ്ങളും അദ്ഭുതപ്രവര്‍ത്തികള്‍ക്കും സാക്ഷിയായവര്‍ പൗലോസിനെ ഗ്രീക്ക് ദൈവങ്ങളായ ഹെര്‍മസ് എന്നും സേവൂസ് എന്നും വിളിച്ചതായി നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. പൗലോസും ബര്‍ണാബാസും ജെറുസലേം സുനേഹദോസു വരെ ഒന്നിച്ചു യാത്ര ചെയ്തു. പല സ്ഥലങ്ങളിലും അവര്‍ സുവിശേഷം പ്രസംഗിച്ചു. പിന്നീട് ചെറിയ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും രണ്ടു വഴിക്കു പോയി. സൈപ്രസില്‍ വച്ച് എ.ഡി. 61 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. 'ബര്‍ണാബാസിന്റെ സുവിശേഷം' എന്ന പേരില്‍ ഒരു അപോക്രിപ് ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്.


Thursday 12th of June

ഈജിപ്തിലെ വി. ഓണോഫിറസ് (നാലാം നൂറ്റാണ്ട്)


published-img
 

                           എഴുപതു വര്‍ഷത്തോളം മരുഭൂമിയില്‍ പ്രാര്‍ഥനയും ഉപവാസവു മായി യേശുവിനെ മാത്രം ധ്യാനിച്ചു കഴിഞ്ഞിരുന്ന വിശുദ്ധനാണ് ഓണോഫിറസ്. ശരിക്കും ഒരു സന്യാസി. സ്‌നാപകയോഹന്നാനെ പോലെയായിരുന്നു ഓണോഫിറസിന്റെ ജീവിതം. ഏകാന്തമായ ജീവിതം. ഒരു തരത്തിലുള്ള ജീവിതസുഖങ്ങളുമില്ല. മരുഭൂമിയില്‍ കിട്ടുന്ന ഈത്തപ്പഴം മാത്രമായിരുന്നു ഭക്ഷണം. വിശപ്പ്, ദാഹം, ഉറക്കം പോലുള്ള ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ഓണോഫിറസിനെ ബാധിച്ചേയില്ല. വസ്ത്രങ്ങളൊന്നും ധരിക്കാതെ പൂര്‍ണനഗ്നനായാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. വളര്‍ന്നു കിടക്കുന്ന മുടി. ചിലപ്പോള്‍ ഇലകള്‍ കൊണ്ടു നഗ്നത മറച്ചു. ഓണോഫിറസിനെപ്പറ്റി കുറെക്കാല ത്തോളം ആര്‍ക്കും അറിവു തന്നെയുണ്ടായിരുന്നില്ല. മരുഭൂമികളിലൂടെ സഞ്ചരിക്കുന്ന ചില സന്യാസികളാണ് അദ്ദേഹത്തിന്റെ കഥ പുറംലോകത്ത് എത്തിച്ചത്. അപ്പോഴും ഓണോഫിറസി ന്റെ മറ്റു പശ്ചാത്തലങ്ങളോ വിവരങ്ങളോ പുറത്തറിഞ്ഞില്ല. അതു കൊണ്ടു തന്നെ, അദ്ദേഹം എവിടെയാണു ജനിച്ചതെന്നോ എങ്ങനെ മരുഭൂമിയിലെത്തി എന്നോ വ്യക്തമായ അറിവ് ഇപ്പോഴുമില്ല. എ.ഡി. 400 ല്‍ ഓണോഫിറസ് മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഫനൂഷ്യസ് എന്ന വിശുദ്ധനാണ് മരുഭൂമിയില്‍ വച്ച് ഓണോഫിറസിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഓണോഫിറസിന്റെ ജീവിതമാതൃക പഠിക്കുവാനായി എത്തിയ ഫനൂഷ്യസ് രോഗബാധിതനായി മരിച്ച ഓണോഫിറസിനെ അദ്ദേഹം താമസിച്ചിരുന്ന ഗുഹയുടെ സമീപത്തുള്ള മറ്റൊരു ചെറിയ ഗുഹയില്‍ അടക്കം ചെയ്തു. അടക്കം ചെയ്ത ഉടന്‍ തന്നെ ആ ഗുഹ അപ്രത്യക്ഷമായതായി വിശ്വസിക്കപ്പെടുന്നു. ഓണോഫിറസിന്റെ ജീവിതകഥയ്ക്കു മരുഭൂമിയില്‍ സമാനരീതിയില്‍ ജീവിച്ച വിശുദ്ധ ജെറോമിന്റെ കഥയുമായി സാമ്യമുണ്ട്. ഇത് രണ്ടും ഒരാള്‍ തന്നെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.


Friday 13th of June

പാദുവായിലെ അന്തോണി (1195-1231)


published-img
 

                  അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണി കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നിരവധി അനുഗ്രഹങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എത്രയോ പേര്‍ നമ്മുടെ ചുറ്റുമുണ്ട്. എന്തുചോദിച്ചാലും യേശുവില്‍ നിന്ന് അതു നമുക്കു വാങ്ങിത്തരുന്ന വിശുദ്ധനാണ് അന്തോണിയെ ന്നാണ് വിശ്വസിക്കപ്പെടുന്നത്. വളരെ സമ്പന്നമായ ഒരു കുടുംബത്തി ലാണ് അന്തോണി (ആന്റണി) ജനിച്ചത്. എന്നാല്‍, യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്. അവിടെനിന്നു മടങ്ങുന്ന വഴിക്കു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയും ഒടുവില്‍ ഇറ്റലിയില്‍ എത്തിച്ചേരുകയും ചെയ്തു. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗചാതുര്യം ഏവര്‍ക്കും ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. നദിക്കരയില്‍ നിന്നു പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുവാനായി മല്‍സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തേക്ക് എത്തുമായിരുന്നുവെന്ന് കഥയുണ്ട്. നോഹയുടെ കാലത്ത്, ദൈവം എല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചപ്പോള്‍ മല്‍സ്യങ്ങളെ മാത്രം സംരക്ഷിച്ചുവെന്നും ദൈവത്തിന്റെ ഇഷ്ടമനുസരിച്ചാണു മല്‍സ്യങ്ങള്‍ ജീവിച്ചതെന്നും അദ്ദേഹം അപ്പോള്‍ പ്രസംഗിച്ചു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചു പഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തി വരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പിച്ചു. ആന്റണിയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്കു കണക്കില്ല. വി.കുര്‍ബാനയ്ക്കു മധ്യേ വിശ്വാസികള്‍ക്കു കൊടുക്കുന്ന തിരുവോസ്തി വെറും അപ്പക്കഷണം മാത്രമാണെന്നും അതില്‍ ദൈവമില്ലെന്നും ഒരിക്കല്‍ ഒരാള്‍ ആന്റണിയോടു പറഞ്ഞു. ഇത് താന്‍ തെളിയിക്കുമെന്നു അയാള്‍ പറഞ്ഞു. തന്റെ കഴുതയെ മൂന്നു ദിവസം പട്ടിണിക്കിട്ടിട്ട് അതിന്റെ നേരെ ഓട്‌സും ആന്റണി കൊണ്ടുവരുന്ന തിരുവോസ്തിയും നീട്ടുമ്പോള്‍ കഴുത എന്തു സ്വീകരിക്കുമെന്നു നോക്കാമെന്നായിരുന്നു പരിഹാസരൂപേണ അയാള്‍ പറഞ്ഞത്. ആന്റണി അതിനു തയാറായി. കഴുതയ്ക്കു നേരെ അയാള്‍ ഓട്‌സ് നീക്കി. കഴുത അതിലേക്കു നോക്കുക പോലും ചെയ്യാതെ ആന്റണി കൊണ്ടു വന്ന തിരുവോസ്തിയെ വണങ്ങി. 1231 ജൂണ്‍ 13ന് ആന്റണി മരിച്ചു.


Saturday 14th of June

സ്‌തോത്ര കവിയായ ജോസഫ് (810-886)


published-img
 

                   ആയിരത്തിലേറെ പ്രാര്‍ഥനാഗീതങ്ങളും കവിതകളും രചിച്ചിട്ടുള്ള ജോസഫ് ഇറ്റലിയിലെ സിസിലിയിലാണു ജനിച്ചത്. ഒന്‍പതാം നൂറ്റാണ്ടില്‍. ക്രൈസ്തവ വിശ്വാസികളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നതുകൊണ്ടു ജനിച്ചപ്പോള്‍ മുതല്‍ ക്രൈസ്തവ ചൈതന്യത്തിലാണു ജോസഫ് വളര്‍ന്നത്. അറബികളുടെ അധിനിവേശസമയത്ത് തെസലോനിക്കയിലേക്കു പോകുകയും അവിടെ സന്യാസജീവിതം തുടങ്ങുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സന്യാസസഭയില്‍ ചേര്‍ന്നെങ്കിലും മതപീഡനകാലത്ത് ജോസഫിന് അവിടെ നിന്നു റോമിലേക്കു പോകേണ്ടിവന്നു. ഈ യാത്രയ്ക്കിടെ ഒരു കൊള്ളസംഘം ജോസഫിനെ തടവിലാക്കി. അവരുടെ വാസസ്ഥലത്തു വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞു. അടിമയെ പോലെ പണിയെടുത്തു. മര്‍ദ്ദനങ്ങളും പട്ടിണിയും സഹിച്ചു. അപ്പോഴെല്ലാം യേശു മാത്രമായിരുന്നു ജോസഫിന് ആശ്വാസം പകര്‍ന്നിരുന്നത്. തന്റെയൊപ്പം തടവില്‍ കഴിഞ്ഞിരുന്നവരെയും മറ്റ് അടിമകളെയും യേശുവിനെപ്പറ്റി പഠിപ്പിക്കാന്‍ ജോസഫ് ഈ അവസരം വിനിയോഗിച്ചു. അവരെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകര്‍ഷിതരായി ക്രിസ്തുമതം സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട അടിമജീവിതത്തിനൊടുവില്‍ ജോസഫും മറ്റു ചില തടവുകാരും ചേര്‍ന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കാണ് പിന്നീട് ജോസഫ് പോയത്. അവിടെ പുതിയൊരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു. സലോനിക്കയിലെ ബിഷപ്പായി മാറിയ ശേഷം വിഗ്രഹാരാധകനായ ചക്രവര്‍ത്തി തിയോഫിലസിനെ എതിര്‍ത്തു. ഇതോടെ വീണ്ടും നാടുവിടേണ്ട അവസ്ഥ വരികയും മറ്റൊരു സ്ഥലത്തേക്കു പോകുകയും ചെയ്തു. ജോസഫ് എഴുതിയ സ്‌തോത്രഗീതങ്ങള്‍ വളരെ പ്രസിദ്ധങ്ങളായിരുന്നു. ആയിരത്തിലേറെ പ്രാര്‍ഥനാ ഗീതങ്ങള്‍ അദ്ദേഹം എഴുതപ്പെട്ടിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്.


Sunday 15th of June

വി. ജെര്‍മാനിയ കസിന്‍ (1579- 1601)


published-img
 

                ചില നാടോടികഥകളില്‍ കാണുന്ന ദുഷ്ടയായ രണ്ടാനമ്മ. അവരുടെ പീഡനങ്ങളേറ്റുവാങ്ങുന്ന സാധുവായ പെണ്‍കുട്ടി. ജെര്‍മാനിയയുടെ ജീവിതം ഇത്തരം നാടോടികഥകളുടെ തനിയാവര്‍ത്തനമായിരുന്നു. കര്‍ഷകനായ ലോറന്റ് കസിന്‍ എന്നയാളുടെ മകളായിരുന്നു ജെര്‍മാനിയ. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി. പിഞ്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ മാറാരോഗം പിടിപ്പെടുകയും വലത്തെ കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. ലോറന്റ് രണ്ടാമതും വിവാഹം കഴിച്ചു. ദുഷ്ടയായ രണ്ടാനമ്മയുടെ പീഡനമായിരുന്നു പിന്നീട്. വീടിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ ഒരു കുതിരാലയത്തിലാണു ജെര്‍മാനിയയ്ക്കു രണ്ടാനമ്മ അന്തിയുറങ്ങാന്‍ സ്ഥലം കൊടുത്തിരുന്നത്. വയ്‌ക്കോല്‍ വിരിച്ചു നിലത്താണ് അവള്‍ ഉറങ്ങിയത്. ഭക്ഷണം വല്ലപ്പോഴും മാത്രമേ കിട്ടിയുള്ളു. നിസാരകുറ്റങ്ങള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കാനും ആ സ്ത്രീ ശ്രമിച്ചു. ഒരിക്കല്‍ തിളച്ച വെള്ളമെടുത്ത് അവളുടെ മുഖത്തേയ്ക്ക് ഒഴിച്ചു. ജെര്‍മാനിയയ്ക്കു ഒന്‍പതു വയസു പ്രായമായപ്പോള്‍ അവളെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിട്ടു. പ്രാര്‍ഥനായിരുന്നു ഈ സമയത്ത് പ്രധാനമായി അവള്‍ ചെയ്തിരുന്നത്. എല്ലാ വേദനകളും ആ പിഞ്ചുമനസ് യേശുവിനു സമര്‍പ്പിച്ചു. എല്ലാ ദിവസവും വി. കുര്‍ബാന കാണുക, ജപമാല ചൊല്ലുക തുടങ്ങിയ കാര്യങ്ങളൊന്നും ജെര്‍മാനിയ മുടക്കിയില്ല. ആടുകളെ മേയാന്‍ വിട്ടശേഷം അവള്‍ ദേവാലയത്തില്‍ പോകുമായിരുന്നു. ഈ സമയത്ത്, ആടുകളെ കൂട്ടംതെറ്റാതെ സംരക്ഷിക്കാന്‍ മാലാഖമാര്‍ അവള്‍ക്കു തുണയായി. ഒരിക്കല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സമയം വൈകിയപ്പോള്‍ ഒരു വലിയ നദിയുടെ മുകളിലൂടെ നടന്ന് അവള്‍ അക്കരെയെത്തിയതായി വിശ്വസിക്കപ്പെടുന്നു. വല്ലപ്പോഴും മാത്രമേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെങ്കിലും ആ കിട്ടുന്ന ഭക്ഷണം പോലും പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ അവള്‍ താത്പര്യമെടുത്തു. അവള്‍ക്കു ചുറ്റും കൂട്ടുകാരെ പോലെ എത്തിയ കുട്ടികളെയെല്ലാം ജെര്‍മാനിയ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍, അപ്പം മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി രണ്ടാനമ്മ അവളെ വലിയൊരു വടികൊണ്ടു മര്‍ദ്ദിക്കുവാന്‍ തുടങ്ങി. നാട്ടുകാര്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു ഇത്. ജെര്‍മാനിയ പ്രാര്‍ഥിച്ചുകൊണ്ടു തന്റെ മേല്‍വസ്ത്രം അഴിച്ചു. ഉടനെ അവള്‍ക്കു ചുറ്റും പൂക്കള്‍ വര്‍ഷിക്കപ്പെട്ടു. ഇതു കണ്ടുനിന്നവരെല്ലാം അവളുടെ വിശുദ്ധി അംഗീകരിക്കുകയും അവളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഈ സംഭവത്തോടെ അവളുടെ മാതാപിതാക്കള്‍ ജെര്‍മാനിയയെ തിരികെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാല്‍, പഴയ കുതിരാലയത്തില്‍ തന്നെ കിടന്നുകൊള്ളാമെന്ന് അവള്‍ മറുപടി പറഞ്ഞു. 1601 ല്‍ ഒരു ദിവസം തന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ ജെര്‍മാനിയയെ കണ്ടെത്തി. ജെര്‍മാനിയയുടെ മാധ്യസ്ഥതയില്‍ നാനൂറിലേറെ അദ്ഭുതങ്ങള്‍ സംഭവിച്ചു. എല്ലാവിധ രോഗങ്ങളും സുഖപ്പെട്ടു. 1867ല്‍ പോപ്പ് പയസ് ഒന്‍പതാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 16th of June

വിശുദ്ധ ലുത്ഗാര്‍ഡിസ് (1182- 1246)


published-img
 

               മോടിയായി വസ്ത്രങ്ങളണിഞ്ഞു നടക്കുവാന്‍ മാത്രം ആഗ്രഹിച്ച നെതര്‍ലന്‍ഡ്‌സിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ലൂത്ഗാര്‍ഡിസ്. പരിശുദ്ധ ഹൃദയത്തിന്റെ ലൂത്ഗാര്‍ഡ് എന്നു പിന്നീട് അറിയപ്പെട്ട ഈ വിശുദ്ധ കന്യാസ്ത്രീയായത് വിവാഹജീവിതം സാധ്യമല്ല എന്നതുകൊണ്ടു മാത്രമായിരുന്നു. പന്ത്രണ്ടാം വയസില്‍ അവള്‍ ബെനഡിക്ടന്‍ സന്യാസിനി സഭയില്‍ ചേര്‍ന്നു. ലൂത്ഗാര്‍ഡിസിന്റെ വിവാഹത്തിനു സ്ത്രീധനമായി മാറ്റിവച്ചിരുന്ന തുക നഷ്ടപ്പെട്ടു പോയതിനാല്‍ ഇനി ഒരു വിവാഹജീവിതം സാധ്യമല്ല എന്ന ചിന്തയിലാണ് കന്യാസ്ത്രീയായത്. ആത്മീയമായ മറ്റൊരു വിളിയും അവള്‍ക്കുണ്ടായിരുന്നില്ല. ലൂത്ഗാര്‍ഡിന് ഏതാണ്ടു പത്തൊന്‍പതു വയസ് പ്രായമായപ്പോള്‍ ഒരു ദിവസം അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായി. തന്റെ ശരീരത്തിലെ അഞ്ചു തിരുമുറിവുകള്‍ യേശു അവള്‍ക്കു കാണിച്ചു കൊടുത്തു. ഈ സംഭവത്തോടെ ലൂത്ഗാര്‍ഡിന്റെ ജീവിതം മാറിമറിഞ്ഞു. പ്രാര്‍ഥനകള്‍ ക്കിടയ്ക്ക് യേശുവിന്റെ ദര്‍ശനം പിന്നീട് പലപ്പോഴും അവള്‍ക്കു ലഭിച്ചു. യേശുവിന്റെ പോലെയുള്ള ക്ഷതങ്ങള്‍ അവളുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. തലമുടികള്‍ക്കിടയില്‍ നിന്നു ചിലപ്പോള്‍ രക്തം ഒഴുകുമായിരുന്നു. ബെനഡിക്ടയിന്‍ സഭയിലെ നിയമങ്ങള്‍ അത്ര കര്‍ശനമായിരുന്നില്ല. കൂടുതല്‍ ത്യാഗവും വേദനയും സഹിക്കുവാന്‍ അവള്‍ തയാറായിരുന്നു. വിശുദ്ധ ക്രിസ്റ്റീനയുടെ ഉപദേശത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ സിസ്‌റ്റേറിയന്‍ സഭയില്‍ ചേര്‍ന്നു. പിന്നീടുള്ള 30 വര്‍ഷക്കാലം അവിടെയാണ് അവള്‍ ജീവിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പല അദ്ഭുതപ്രവര്‍ത്തികളും ലൂത്ഗാര്‍ഡിസ് ചെയ്തു. പലരെയും സുഖപ്പെടുത്തി. സംഭവങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു. അവളുടെ പ്രസംഗം കേട്ടവരൊക്കെയും യേശുവില്‍ അലിഞ്ഞുചേര്‍ന്നു. മരിക്കുന്നതിനു മുന്‍പുള്ള പതിനൊന്നു വര്‍ഷം അവള്‍ പൂര്‍ണമായും അന്ധയായി ആണു ജീവിച്ചത്. അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇത് ഒരു ദൈവാനുഗ്രഹമായാണ് ലൂത്ഗാര്‍ഡിസ് കണ്ടത്. ലോകവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് അവള്‍ യേശുവിനെ മാത്രം ധ്യാനിച്ചു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ പിറ്റേന്ന് അവള്‍ മരിച്ചു.


Tuesday 17th of June

വി. ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി (1845 - 1916)


published-img
 

                 പോളണ്ടിലെ അതിസമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ച ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ്. 1989 ല്‍. അതിനു ആറു വര്‍ഷം മുന്‍പ് മാത്രമാണ് അദ്ദേഹത്തിനു വാഴ്ത്തപ്പെ ട്ടവന്‍ എന്ന പദവി ലഭിക്കുന്നത്. തന്റെ ജന്മനാടു കൂടിയായ പോളണ്ടില്‍ വച്ച് പതിനായിരക്കണക്കിന് ആളുകള്‍ സാക്ഷിയായി നില്‍ക്കവേ ജോണ്‍ പോള്‍ രണ്ടാമന്‍ ആ പദവി അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആല്‍ബര്‍ട്ട് സമ്പന്നനായ ഒരു കുടംബത്തിലാണ് ജനിച്ചതെന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിനു നിരവധി എസ്‌റ്റേറ്റുകള്‍ ഉണ്ടായിരുന്നു. അവ നോക്കി നടത്തുന്നതിനു വേണ്ടി ആല്‍ബര്‍ട്ട് ഉന്നത പഠനം നടത്തിയത് കാര്‍ഷിക വിഷയങ്ങളിലായിരുന്നു. പോളണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റി. രാഷ്ട്രീയ സംഘട്ടനത്തിനിടയ്ക്ക് അദ്ദേഹത്തിനു മുറിവേറ്റതിനെത്തുടര്‍ന്നു ഒരു കാല്‍ മുറിച്ചുനീക്കേണ്ടതായും വന്നു. ക്രാകോവ് എന്ന ആല്‍ബര്‍ട്ടിന്റെ ജന്മനാട്ടില്‍ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു ആല്‍ബര്‍ട്ട്. നല്ലൊരു കലാകാരന്‍ മനുഷ്യസ്‌നേഹിയായിരിക്കുമല്ലോ.ആല്‍ബര്‍ട്ടി നും മറ്റുള്ളവരോടുള്ള കരുണയും സ്‌നേഹവും ചെറിയ പ്രായം മുതല്‍ തന്നെയുണ്ടായിരുന്നു. തനിക്കു ചുറ്റും ജീവിക്കുന്നവരുടെ വേദന തന്റെ വേദനയായി ആല്‍ബര്‍ട്ട് കണ്ടു. പാവങ്ങളെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും ആല്‍ബര്‍ട്ട് സമയം കണ്ടെത്തി. ചിത്രകാരനായും രാഷ്ട്രീയക്കാരനായുമുള്ള ജീവിതം അദ്ദേഹം ക്രമേണ മടുത്തു. പാവങ്ങളോ ടൊത്ത് കഴിയുവാനും അവരെ ആശ്വസിപ്പിക്കുവാനും യേശുവിന്റെ അനുയായി ആകുന്നതാണ് നല്ലതെന്ന് ആല്‍ബര്‍ട്ട് തിരിച്ചറിഞ്ഞു. അദ്ദേഹം ദൈവവിളി സ്വീകരിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് തന്റെ ജീവിതം പാവങ്ങള്‍ക്കുവേണ്ടി നീക്കിവച്ചു. നിരവധി സന്യാസ സമൂഹങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1916ല്‍ അദ്ദേഹം മരിച്ചു. മരണശേഷം ആല്‍ബര്‍ട്ടിന്റെ മധ്യസ്ഥതയില്‍ നിരവധി അദ്ഭുതങ്ങള്‍ സംഭവിച്ചു.


Wednesday 18th of June

വി. ഓസാന ആന്ദ്രേസി (1449 - 1505)


published-img
 

                      അഞ്ചു വയസുള്ളപ്പോള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ദര്‍ശനമുണ്ടായി എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധയാണ് ഓസാന. ഇറ്റലിയിലെ കുലീനമായ കുടുംബത്തില്‍ നിക്കോളാസ് എന്നും ആഗ്നസ് എന്നും പേരുള്ള ദമ്പതികളുടെ മകളായി ജനിച്ച ഓസാനയുടെ ബാല്യ കാലത്തെ കൂട്ടുകാര്‍ മാലാഖമാരായിരുന്നു. അവളുടെ സ്വപ്നങ്ങ ളില്‍ മാലാഖമാരും സ്വര്‍ഗവും എല്ലാം ആവര്‍ത്തിച്ചു വന്നു കൊണ്ടിരുന്നു. തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ മാതാപിതാക്കള്‍ അവള്‍ക്ക് ആലോചനകള്‍ കൊണ്ടുവന്നു. വിവാഹ ജീവിതത്തിനു വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും അവള്‍ തന്റെ ശപഥത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 17ാം വയസില്‍ അവള്‍ ഡൊമിനിഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. എന്നാല്‍ വ്രതവാഗ്ദാനം നടത്തുന്നതിനു അവള്‍ക്കു സാധിച്ചില്ല. മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണം തടസമായിവന്നു. തന്റെ ഇളയസഹോദരങ്ങളെ പോറ്റേണ്ട ചുമതല ഓസാനയ്ക്കു വന്നു. അങ്ങനെ 37 വര്‍ഷം അവള്‍ ജീവിച്ചു. എപ്പോഴും മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക ഓസാനയുടെ ശീലമായിരുന്നു. തന്റെ ജോലികള്‍ ക്കിടയിലെല്ലാം അവള്‍ യേശുവുമായി സംസാരിച്ചുകൊണ്ടേയിരുന്നു. നിരവധി ദര്‍ശനങ്ങള്‍ ഓസാനയ്ക്കുണ്ടായി. കുരിശും ചുമന്നുകൊണ്ടു നീങ്ങുന്ന യേശുവിനെ അവള്‍ കണ്ടു. ദൈവവുമായി സംസാരിക്കുമ്പോഴെല്ലാം ബോധം മറഞ്ഞു മറ്റൊരു ലോകത്ത് എത്തുമായിരുന്നു ഓസാന. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു മുറിവുകള്‍ അവളുടെ ദേഹത്തും ഉണ്ടായി. എന്നാല്‍, അവയില്‍ നിന്നു രക്തം ഒലിച്ചിരുന്നില്ല. പാവങ്ങളെ സഹായിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അവള്‍ സമയം കണ്ടെത്തി. തന്റെ ജീവിതം പൂര്‍ണമായി യേശുവിന് സമര്‍പ്പിച്ച ഈ വിശുദ്ധ 1505 ല്‍ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മധ്യസ്ഥയായാണ് ഓസാന അറിയപ്പെടുന്നത്.


Thursday 19th of June

വി. റൊമുവാള്‍ഡ് (951- 1027)


published-img
 

                      ഇറ്റലിയിലെ കുലീനമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു റൊമുവാള്‍ഡ്. തന്റെ യൗവനകാലം ആഘോഷപൂര്‍വം ജീവിച്ച റൊമുവാള്‍ഡ് യേശുവിലേക്ക് അടുത്തതു വളരെ വൈകിയാ യിരുന്നു. ധാരാളം സുഹൃത്തുക്കള്‍. തന്റെ കുടുബത്തിന്റെ സമ്പത്ത് അദ്ദേഹം ശരിക്കും ഉപയോഗിച്ചു. ഒരിക്കല്‍ തന്റെ പിതാവും മറ്റൊരാളുമായുള്ള ഒരു ഏറ്റുമുട്ടലിനു റൊമുവാള്‍ഡ് സാക്ഷിയായി. ഒരാള്‍ മരിച്ചു വീഴും വരെ യുദ്ധം തുടരുക എന്ന രീതിയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു ദ്വന്ദയുദ്ധം. അച്ഛന്റെ മരണം സംഭവിക്കുമോ എന്ന പേടിയായിരുന്നു റൊമുവാള്‍ഡിന് ആദ്യം. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്. ഏറ്റുമുട്ടലിനൊടുവില്‍ അച്ഛന്‍ തന്റെ ശത്രുവിനെ കൊന്നു. അച്ഛന്റെ വിജയം റൊമുവാള്‍ഡിന് സന്തോഷത്തെക്കാള്‍ ദുഃഖമാണ് നല്‍കിയത്. ലോകത്തിലെ പകയും വിദ്വേഷവും ആ മനസിനെ വല്ലാതെ ഉലച്ചു. അച്ഛന്‍ ചെയ്ത തെറ്റിനു പരിഹാരമായി സന്യാസജീവിതം സ്വീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. യേശുവിലാണു യഥാര്‍ഥ സ്‌നേഹവും സത്യവുമെന്ന് അദ്ദേഹം മനസിലാക്കി. ഇറ്റലിയിലെ ക്ലാസെയിലുള്ള ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ ചേരുകയാണ് റൊമുവാള്‍ഡ് പിന്നീട് ചെയ്തത്. 996 മുതല്‍ 999 വരെ അദ്ദേഹം സന്യസ്തജീവിതം അവിടെ നയിച്ചു. എവിടെയെങ്കിലും ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനയുമായി കഴിയുവാന്‍ റൊമുവാള്‍ഡ് ആഗ്രഹിച്ചില്ല. ഇറ്റലി മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തു. ഇറ്റലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ റൊമുവാള്‍ഡ് നിരവധി സന്യാസസമൂഹങ്ങള്‍ക്കു തുടക്കം കുറിച്ചു. നിരവധി പേരെ യേശുവിലേക്ക് ആനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ അവസാന 14 വര്‍ഷം സിറ്റ്‌റിയ മലയില്‍ ഏകാന്തജീവിതം നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളും മറ്റുള്ളവര്‍ക്കു നല്‍കി അദ്ദേഹം അവിടെ മരണം വരെ ജീവിച്ചു. മരണം ശേഷം അദ്ദേഹത്തെ ഫാബ്രിയാനോ എന്ന സ്ഥലത്ത് അടക്കം ചെയ്തു. 1583 ല്‍ പോപ് ഗ്രിഗറി പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1969 മുന്‍പു വരെ റൊമുവാള്‍ഡിന്റെ ഓര്‍മദിവസം ഫെബ്രുവരി ഏഴാനായിരുന്നു ആചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നീക്കം ചെയ്ത ദിവസം എന്ന നിലയ്ക്കായിരുന്നു ആ ദിവസം ആചരിച്ചിരുന്നത്.


Friday 20th of June

വി. അല്‍ബാന്‍ (എ.ഡി. മൂന്നാം നൂറ്റാണ്ട്)


published-img
 

                        ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയാണ് അല്‍ബാന്‍. ഒരു സൈനികനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരു ക്രൈസ്തവ പുരോഹിതനെ അദ്ദേഹം പരിചയപ്പെട്ടു. ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സൈനികനായിരുന്നു അദ്ദേഹം. മറ്റു പട്ടാളക്കാരുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ആ പുരോഹിതനെ അല്‍ബാന്‍ ഒളിച്ചു താമസിപ്പിച്ചു. അദ്ദേഹത്തോടൊത്ത് ജീവിച്ച സമയം കൊണ്ട് യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് ബോധ്യം വന്ന് അല്‍ബാന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഒരു ദിവസം പുരോഹിതനെ പിടിക്കാനായി പട്ടാളക്കാര്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വളഞ്ഞപ്പോള്‍ തന്റെ വേഷം പുരോഹിതനു കൊടുത്ത് അദ്ദേഹത്തെ രക്ഷപെടാന്‍ അല്‍ബാന്‍ അനുവദിച്ചു. പുരോഹിതന്റെ വേഷം അല്‍ബാനും ധരിച്ചു. ആ വേഷത്തില്‍ നിന്ന അല്‍ബാനെ പടയാളികള്‍ പിടികൂടി. എന്നാല്‍. തന്റെ വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാന്‍ അല്‍ബാന്‍ തയാറായില്ല. ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി അല്‍ബാന്‍ മാറുകയാണ് പിന്നീട് സംഭവിച്ചത്. അദ്ദേഹം കൊല ചെയ്യപ്പെട്ടു. അല്‍ബാനെ കൊല്ലുവാന്‍ ആദ്യം നിയോഗി ക്കപ്പെട്ട പട്ടാളക്കാരന്‍ അദ്ദേഹത്തെ കൊല്ലാന്‍ തയാറെടുക്കുന്ന സമയം കൊണ്ട് അല്‍ബാന്റെ ജീവിതകഥ മനസിലാക്കി. യേശുവിന്റെ സ്‌നേഹം അയാള്‍ അനുഭവിച്ചു. അല്‍ബാനെ കൊല്ലാന്‍ പാടില്ലെന്നു അഭ്യര്‍ഥിക്കുകയും താന്‍ ആ ജോലി ചെയ്യില്ലെന്നു ഉറച്ചു വിളിച്ചുപറയുകയും ചെയ്തു. ഫലം, അല്‍ബാനു ശേഷം ഇയാളും രക്തസാക്ഷിയായി. അല്‍ബാനെ കൊല്ലാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് അല്‍ബാന്റെ വേഷമണിഞ്ഞു രക്ഷപ്പെട്ട പുരോഹിതനും ഓടിയെത്തി. പടയാളികള്‍ ആ പുരോഹിതനെയും പിടികൂടി. അദ്ദേഹത്തെയും കൊന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ മൂന്നു രക്തസാക്ഷികളായി ഇവര്‍ മാറി.


Saturday 21st of June

ദരിദ്രനായ വി. ലാസര്‍ (യേശുവിനു മുന്‍പ്)


published-img
 

                 ലൂക്കായുടെ സുവിശേഷത്തില്‍ യേശു പറയുന്ന ഒരു ഉപമയിലെ കഥാപാത്രമാണ് ലാസര്‍. ലാസര്‍ യേശു സൃഷ്ടിച്ച ഒരു സാങ്കല്‍പിക കഥാപാത്രമല്ല. അദ്ദേഹം യേശുവിന്റെ കാലത്തോ അതിനു മുന്‍പോ ജീവിച്ചിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു. ആ വ്യക്തിയുടെ കഥ യേശു ഉപമയായി പറഞ്ഞുവെന്നു മാത്രം. എന്നാല്‍, ലാസര്‍ എന്നാണ് ജീവിച്ചതെന്നോ, അയാളുടെ മറ്റു വിവരങ്ങളോ ഇന്നു ലഭ്യമല്ല. ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു. ആഡംബരത്തോടെ ജീവിച്ചിരുന്ന അയാളുടെ വീടിന്റെ പടിവാതില്ക്കല്‍ കാത്തുകിടന്നിരുന്ന ദരിദ്രനായിരുന്നു ലാസര്‍. ലാസറിന്റെ ദേഹം മുഴുവന്‍ വ്രണങ്ങളായിരുന്നു. ധനവാന്‍ ഭക്ഷിച്ച ശേഷം അയാളുടെ മേശയില്‍ നിന്നു താഴെ വീണു കിടക്കുന്ന ഉച്ഛിഷ്ടം കഴിച്ചാണ് അയാള്‍ ജീവിച്ചിരുന്നത്. ലാസറും ധനവാനും മരിച്ചു. ലാസര്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കപ്പെട്ടു. അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ചു. ധനവാന്‍ നരകത്തിലേക്ക് പോയി. തന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷകള്‍ അവന്‍ അവിടെ അനുഭവിച്ചു. പീഡനങ്ങള്‍ സഹിക്കവയ്യാതെ അയാള്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ ലാസര്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്നതു കണ്ടു. ധനവാന്‍ അബ്രാഹത്തോടു വിളിച്ചു പറഞ്ഞു. 'എന്നോട് കരുണ തോന്നണമേ..ലാസറിനെ ഇങ്ങോട്ട് അയച്ച് എന്റെ വേദനകള്‍ കുറച്ചു തരേണമേ..' എന്നാല്‍ അബ്രാഹം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ''നിന്റെ ജീവിത കാലത്ത് എല്ലാ സുഖസൗകര്യങ്ങളും നിനക്കു ലഭിച്ചു. അതേ സമയം അവിടെ കഷ്ടതകള്‍ സഹിച്ച ലാസറിനെ നീ ഗൗനിച്ചില്ല. ഇന്ന് ലാസര്‍ സുഖം അനുഭവിക്കുന്നു. നീ വേദന അനുഭവിക്കുന്നു.'' ലാസറിനെ നരകത്തിലേക്ക് അയയ്ക്കാന്‍ പാടില്ലെന്നു പറഞ്ഞ അബ്രാഹ ത്തോട് എങ്കില്‍ ലാസറിനെ തന്റെ ഭൂമിയിലെ വസതിയിലേക്ക് അയയ്ക്കണമെന്നും അവിടെയുള്ള വരെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും ധനവാന്‍ ആവശ്യപ്പെടുന്നു. അബ്രാഹം പറഞ്ഞു: ''അവര്‍ക്കു മോശയും പ്രവാചകരും ഉണ്ടല്ലോ. അവരെ ശ്രവിക്കട്ടെ. മോശയെയും പ്രവാചകരെയും അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരാള്‍ ഉയര്‍ത്താലും അവര്‍ക്കു ബോധ്യം വരികയില്ല.'' കുഷ്ഠരോഗികളുടെയും ദരിദ്രരുടെയും മധ്യസ്ഥനായാണ് ലാസര്‍ അറിയപ്പെടുന്നത്. സ്വര്‍ഗരാജ്യം സ്വന്തമാക്കിയവന്‍ എന്നു യേശു തന്നെ വെളിപ്പെടുത്തിയ വ്യക്തിയാണ് ലാസര്‍. സ്വര്‍ഗത്തില്‍ അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ച ലാസര്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ഥനകള്‍ കേള്‍ക്കു കയും അത് ദൈവത്തിങ്കല്‍ എത്തിക്കുകയും ചെയ്യും. ലാസറിന്റെ പേരില്‍ നിരവധി സന്യാസ സമൂഹങ്ങളുണ്ട്. കുഷ്ഠരോഗികള്‍ മാത്രം അംഗങ്ങളായ ഒരു സമൂഹവും ജറുസലേമില്‍ രൂപം കൊണ്ടു. കുഷ്ഠരോഗികളായ മറ്റുള്ളവരെ സഹായിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജറുസ ലേമില്‍ കുഷ്ഠരോഗികള്‍ക്കായി ഒരു ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.


Sunday 22nd of June

വി. തോമസ് മൂര്‍ (1478-1535)


published-img
 

                  സാഹിത്യകാരനും ഫലിതസാമ്രാട്ടുമായിരുന്നു വിശുദ്ധനായ തോമസ് മൂര്‍. തമാശ പറഞ്ഞ്, പുഞ്ചിരിയോടെ മരണത്തെ സ്വീകരിച്ച വിശുദ്ധനാണ് അദ്ദേഹം. തന്നെ കഴുത്തറുത്ത് കൊല്ലാനെത്തിയ സൈനികനോട് തന്റെ താടിയില്‍ പിടിച്ചുകൊണ്ട് 'ഈ താടിയെ വെട്ടിമുറിക്കരുത്. ഈ രോമങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. തോമസ് മൂറിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാവും. അത്രയ്ക്കു പ്രശസ്തി അദ്ദേഹം നേടിയിരുന്നു; ജീവിച്ചിരിക്കുമ്പോഴും മരണശേഷവും. ലണ്ടനിലാണ് മൂര്‍ ജനിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മോര്‍ട്ടന്റെ സഹായിയായിരുന്നു മൂര്‍. അദ്ദേഹത്തിന്റെ സംരക്ഷണയിലായിരുന്നു തോമസ് മൂറിന്റെ വിദ്യാഭ്യാസവും. ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന തോമസ് മൂര്‍ രണ്ടു തവണ വിവാഹം കഴിച്ചു. ഒരു മകനും മൂന്നു പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. 1529ല്‍ ഹെന്റി എട്ടാമന്‍ രാജാവ് അദ്ദേഹത്തിനു 'ലോഡ് ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കര്‍' എന്ന പദവി നല്‍കി. എന്നാല്‍, ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരിയായി രാജാവ് സ്വയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതോടെ തോമസ് മൂര്‍ രാജാവുമായി പിണങ്ങി. മൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 'രാജാവാണ് സഭയുടെ പരമാധികാരി' എന്നു സത്യം ചെയ്യണമെന്ന് തോമസ് മൂറിനോട് കല്‍പിച്ചെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. കാരാഗൃഹത്തിലായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയും മകളും നിരവധി തവണ രാജാവിനു വഴങ്ങി മരണശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെന്ന് അഭ്യര്‍ഥിക്കാനെത്തിയെങ്കിലും മൂര്‍ അതിനു തയാറായില്ല. തടവറയില്‍ നിന്ന് തന്റെ മകള്‍ മാര്‍ഗരറ്റിനു തോമസ് മൂര്‍ കത്തെഴുതി. ''എന്റെ മകളെ, എനിക്ക് എന്തു സംഭവിക്കുമെന്നോര്‍ത്ത് നീ ആകുലപ്പെടേണ്ടതില്ല. ഈ ലോകത്തില്‍ എനിക്ക് എന്തു സംഭവിക്കുന്നുവോ അത് ദൈവത്തിന്റെ തീരുമാനപ്രകാരമാണെന്നു മനസിലാക്കുക. അവിടുത്തെ ഇഷ്ടപ്രകാരമല്ലാതെ ഈ ലോകത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ദൈവത്തിന്റെ തീരുമാനം എന്തു തന്നെയായാലും അത് എന്റെ നല്ലതിനു വേണ്ടിയായിരിക്കും.'' ഒടുവില്‍ തോമസ് മൂറിനു മരണശിക്ഷ വിധിക്കപ്പെട്ടു. കൊലമരത്തിലേക്ക് കയറുമ്പോഴും മൂര്‍ തന്റെ സ്വതസിദ്ധമായ ഫലിതം കൈവിട്ടില്ല. ''മുകളിലേക്ക് കയറുമ്പോള്‍ എന്നെ ഒന്നു സഹായിച്ചേക്കൂ..താഴേയ്ക്കു ഞാന്‍ തന്നെ പോന്നുകൊള്ളാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. 1535 ല്‍ അദ്ദേഹം രക്തസാ ക്ഷിത്വം വഹിച്ചു. 1935ല്‍ പോപ് പയസ് പതിനൊന്നാമന്‍ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 23rd of June

വി. എഥല്‍ഡ്രെഡ (640-679)


published-img
 

                   ഇംഗ്ലണ്ടിലെ രാജകുടുംബത്തിലൊന്നില്‍ ജനിച്ച എഥല്‍ഡ്രെഡ വിശുദ്ധയായ ജുര്‍മിന്റെ സഹോദരിയായിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചിട്ടും എഥല്‍ഡ്രെഡ ഒരു കന്യകയായി തുടര്‍ന്നു എന്നാണ് കഥ. എഥല്‍ഡ്രെഡയുടെ ആദ്യം വിവാഹം മൂന്നു വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനു ശേഷം ഭര്‍ത്താവ് മരിച്ചു. ആ മൂന്നു വര്‍ഷത്തിനിടയ്ക്കു ഒരിക്കല്‍ പോലും അവര്‍ ലൗകിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഇനി എന്നും കന്യകയായി തുടരുമെന്ന് യേശുവിന്റെ നാമത്തില്‍ അവള്‍ ശപഥം ചെയ്തുവെങ്കിലും ചില കുടുംബസാഹചര്യങ്ങള്‍ മൂലം അവള്‍ക്കു വീണ്ടും വിവാഹം കഴിക്കേണ്ടതായി വന്നു. പുതിയ ഭര്‍ത്താവിനോട് ആദ്യ ദിവസം തന്നെ തന്റെ ശപഥത്തെക്കുറിച്ച് അവള്‍ പറഞ്ഞു. സഹോദരനെയും സഹോദരിയെയും പോലെ ജീവിക്കാമെന്ന് അയാള്‍ സമ്മതിച്ചു. എന്നാല്‍, പീന്നീട് ആ മനുഷ്യന്‍ അവളെ സാമ്പത്തികമായും മറ്റും ദുരുപയോഗപ്പെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അവള്‍ അയാളെ ഉപേക്ഷിച്ചു. എഥല്‍ഡ്രെഡയുമായി ഭാര്യാഭര്‍ത്താക്ക ന്‍മാരെ പോലെ ജീവിക്കാന്‍ അയാള്‍ മോഹിച്ചിരുന്നു. വിശുദ്ധനായി പിന്നീട് പ്രഖ്യാപിക്കപ്പെട്ട ബിഷപ്പ് വില്‍ഫ്രണ്ടിനെ സമീപിച്ച് തന്റെ ഭാര്യയെ വ്രതവാഗ്ദാനത്തില്‍ നിന്നു പിന്തിരിപ്പി ക്കണമെന്ന് അയാള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബിഷപ്പ് അതിനു തയാറായില്ല. എഥല്‍ഡ്രെഡയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ആ മനുഷ്യനില്‍ നിന്നു രക്ഷനേടുന്നതിനു വേണ്ടി ദൂരസ്ഥലത്തുള്ള ഒരു സന്യാസസമൂഹത്തിലേക്ക് അവളെ ബിഷപ്പ് പറഞ്ഞയച്ചു. ഭര്‍ത്താവ് പിന്തുടര്‍ന്നു. ഏഴു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ എഥല്‍ഡ്രെഡയെ കണ്ടെത്താനാവാതെ ആ മനുഷ്യന്‍ പിന്‍വാങ്ങി. എഥല്‍ഡ്രെഡ തന്റെ ബന്ധുവായ വിശുദ്ധ എബ്ബയ്‌ക്കൊപ്പം കുറച്ചുനാള്‍ ജീവിച്ചു. പിന്നീട് പൂര്‍ണമായും സന്യാസവ്രതം സ്വീകരിച്ചു. പാവങ്ങളോടുള്ള എഥല്‍ഡ്രെഡയുടെ കാരുണ്യം വളരെ പ്രസിദ്ധമായിരുന്നു. അവള്‍ അവര്‍ക്കെല്ലാം പ്രിയങ്കരിയായി മാറി. നിരവധി രോഗികളെ സുഖപ്പെടുത്തി. ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാകുന്നതു വരെ അവള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. പഴയകാല ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകളുടെ പ്രായശ്ചിത്തമായാണ് എഥല്‍ഡ്രെഡ തന്റെ രോഗത്തെ കണ്ടത്. വിധവകളുടെ മധ്യസ്ഥയായാണ് എഥല്‍ഡ്രെഡ അറിയപ്പെടുന്നത്.


Tuesday 24th of June

സ്‌നാപകയോഹന്നാന്‍ (യേശുവിന്റെ കാലഘട്ടം)


published-img
 

         യേശുക്രിസ്തുവിന്റെ ബന്ധുവാണ് യോഹന്നാന്‍. കന്യകാമറിയ ത്തിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെയും സക്കറിയയുടെയും മകനായ യോഹന്നാന്‍ യേശുവിനു മുന്‍പുള്ള അവസാന പ്രവാചക നായി കണക്കാക്കപ്പെടുന്നു. യോഹന്നാന്റെ പിതാവ് സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍പ്പെട്ട സക്കറിയയ്ക്കും എലിസബത്തിനും ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒറു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു. എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം എലിസബത്തി നെ സന്ദര്‍ശിക്കുവാനായി പോയി. മറിയത്തെ കണ്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടന്ന് ശിശു തുള്ളിച്ചാടിയതായി ബൈബിള്‍ പറയുന്നു. കുഞ്ഞു ജനിച്ചപ്പോള്‍ അവനു 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ യോഹന്നാന്‍ മരുഭൂമിയില്‍ തപസ് അനുഷ്ഠിച്ച് തുടങ്ങി. തേനും കിഴങ്ങുകളും മാത്രമായിരുന്നു ഭക്ഷണം. ജോര്‍ദാന്‍ നദിയില്‍ വച്ച് നിരവധി പേരെ യോഹന്നാന്‍ ജ്ഞാനസ്‌നാനപ്പെടുത്തി. ധാരാളം ശിഷ്യന്‍മാരും യോഹന്നാന് ഉണ്ടായിരുന്നു. വരാനിരിക്കുന്ന രക്ഷകന്‍ യോഹന്നാന്‍ തന്നെയാണെന്നു പലരും വിശ്വസിച്ചു. ''എനിക്കു പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്റെ ചെരുപ്പിന്റെ ചരട് അഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല'' എന്നാണ് യോഹന്നാന്‍ യേശുവിനെ കുറിച്ചു ജനങ്ങളോട് പറഞ്ഞത്. യേശുവിനെ സ്‌നാപക യോഹന്നാന്‍ സ്‌നാനപ്പെടുത്തുന്ന സംഭവവും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവനായി ആരുമില്ലെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. മകളുടെ വാക്കുകള്‍ വിശ്വസിച്ച് ഹേറോദോസ് രാജാവ് യോഹന്നാനെ തലയറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് ഏറെക്കാലത്തോളം യോഹന്നാന്റെ തല രാജാവ് സൂക്ഷിച്ച് വച്ചിരുന്നതായി പറയപ്പെടുന്നു. എ.ഡി. 30ലാണ് യോഹന്നാന്റെ മരണം എന്നാണ് കരുതപ്പെടുന്നത്.


Wednesday 25th of June

ജോസ് മരിയ എസ്‌ക്രിവ (1902- 1975)


published-img
 

                ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ ഓപസ് ഡേയിക്ക് വില്ലന്‍ സ്ഥാനം കൊടുത്തു എന്നല്ലാതെ മറ്റൊരു അടിസ്ഥാനവും ആ ആരോപണത്തിനില്ല. ഓപസ് ഡേയി യഥാര്‍ഥത്തില്‍ യേശുവിന്റെ വിശുദ്ധ കുരിശിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ്. ഈ സമൂഹത്തിനു തുടക്കം കുറിച്ച വിശുദ്ധനാണ് ജോസ് മരിയ എസ്‌ക്രിവ. ജോസ്, ഡോളോറസ് എസ്‌ക്രിവ എന്നീ ദമ്പതികളുടെ ആറു മക്കളില്‍ ഒരാളായിരുന്ന ജോസ് മരിയ. സ്‌പെയിനിലെ ഒരു ചെറുകിട ബിസിനസുകാരനായിരുന്നു ജോസ് മരിയയുടെ പിതാവ് ജോസ്. ബിസിനസ് ഒരു പരാജയമായിരുന്നു. കടങ്ങള്‍ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി. ഒടുവില്‍ സര്‍വവും വിറ്റു കടങ്ങള്‍ വീട്ടി, സ്‌പെയിനിലെ മറ്റൊരു ദൂരനാട്ടിലേക്ക് ആ കുടുംബം മാറിതാമസിച്ചു. അവിടെ വച്ചാണ് ജോസ് മരിയ തന്റെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത്. ഒരിക്കല്‍ അദ്ദേഹം ഒരു ക്രൈസ്തവ സന്യാസിയെ പരിചയപ്പെട്ടു. മഞ്ഞുമലയില്‍ തപസ് അനുഷ്ഠിച്ചിരുന്ന ആ സന്യാസിയുടെ കാല്‍പാടുകള്‍ പിന്തുടരാനും യേശുവിനെ സ്‌നേഹിക്കുവാനും ജോസ് മരിയ തീരുമാനിച്ചു. പൗരോഹിത്യപഠനത്തിനായി ജോസ് മരിയ ലോഗ്‌റോനയിലെ സെമിനാരിയില്‍ ചേര്‍ന്നു. അവിചാരിതമായി പിതാവ് മരിച്ചതോടെ അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു. 1925 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് ജോസ് മരിയ പിന്നീട് നിയമപഠനത്തിനായി പോയി. മാഡ്രിഡില്‍ വച്ച് 1928 ലാണ് ജോസ് മരിയ 'ഓപസ് ഡേയി' എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നത്. സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കൂട്ടായ്മയായിരുന്നു 'ഓപസ് ഡേയി'യുടെ ലക്ഷ്യം. 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി അഹോരാത്രം ജോസ് മരിയ കഷ്ടപ്പെട്ടു. തന്റെ ജീവിതം വിശുദ്ധിയുടെ പ്രതീകമാക്കി ജോസ് മരിയ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുകയും ചെയ്തു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് നാടുവിട്ടുപോകുകയും രഹസ്യമായി പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്ത ജോസ് മരിയ യുദ്ധം കഴിഞ്ഞപ്പോള്‍ മാഡ്രിഡില്‍ മടങ്ങിയെത്തി. ജോസ് മരിയ ഒരു സുവിശേഷ പ്രാസംഗികനും പൗരോഹിത്യവിദ്യാര്‍ഥികളുടെ അധ്യാപകനും നിയമജ്ഞനുമൊക്കെയായിരുന്നു. 1943 ല്‍ ഓപസ് ഡേയിയുടെ ഭാഗമായി വിശുദ്ധ കുരിശിനെ ധ്യാനിക്കുന്ന പുരോഹിതരുടെ കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ച് 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച ജോസ് മരിയ വത്തിക്കാനിലെ മതപഠന വിദഗധരില്‍ ഒരാളായിരുന്നു. 'ഓപസ് ഡേയി' വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. 1975 ല്‍ ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു. ജോസ് മരിയയുടെ മാധ്യസ്ഥത വഴി നിരവധി പേര്‍ക്ക് രോഗശാന്തി ലഭിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Wednesday 25th of June

ജോസ് മരിയ എസ്‌ക്രിവ (1902- 1975)


published-img
 

                  ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ ഓപസ് ഡേയിക്ക് വില്ലന്‍ സ്ഥാനം കൊടുത്തു എന്നല്ലാതെ മറ്റൊരു അടിസ്ഥാനവും ആ ആരോപണത്തിനില്ല. ഓപസ് ഡേയി യഥാര്‍ഥത്തില്‍ യേശുവിന്റെ വിശുദ്ധ കുരിശിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ്. ഈ സമൂഹത്തിനു തുടക്കം കുറിച്ച വിശുദ്ധനാണ് ജോസ് മരിയ എസ്‌ക്രിവ. ജോസ്, ഡോളോറസ് എസ്‌ക്രിവ എന്നീ ദമ്പതികളുടെ ആറു മക്കളില്‍ ഒരാളായിരുന്ന ജോസ് മരിയ. സ്‌പെയിനിലെ ഒരു ചെറുകിട ബിസിനസുകാരനായിരുന്നു ജോസ് മരിയയുടെ പിതാവ് ജോസ്. ബിസിനസ് ഒരു പരാജയമായിരുന്നു. കടങ്ങള്‍ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി. ഒടുവില്‍ സര്‍വവും വിറ്റു കടങ്ങള്‍ വീട്ടി, സ്‌പെയിനിലെ മറ്റൊരു ദൂരനാട്ടിലേക്ക് ആ കുടുംബം മാറിതാമസിച്ചു. അവിടെ വച്ചാണ് ജോസ് മരിയ തന്റെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത്. ഒരിക്കല്‍ അദ്ദേഹം ഒരു ക്രൈസ്തവ സന്യാസിയെ പരിചയപ്പെട്ടു. മഞ്ഞുമലയില്‍ തപസ് അനുഷ്ഠിച്ചിരുന്ന ആ സന്യാസിയുടെ കാല്‍പാടുകള്‍ പിന്തുടരാനും യേശുവിനെ സ്‌നേഹിക്കുവാനും ജോസ് മരിയ തീരുമാനിച്ചു. പൗരോഹിത്യപഠനത്തിനായി ജോസ് മരിയ ലോഗ്‌റോനയിലെ സെമിനാരിയില്‍ ചേര്‍ന്നു. അവിചാരിതമായി പിതാവ് മരിച്ചതോടെ അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു. 1925 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് ജോസ് മരിയ പിന്നീട് നിയമപഠനത്തിനായി പോയി. മാഡ്രിഡില്‍ വച്ച് 1928 ലാണ് ജോസ് മരിയ 'ഓപസ് ഡേയി' എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നത്. സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കൂട്ടായ്മയായിരുന്നു 'ഓപസ് ഡേയി'യുടെ ലക്ഷ്യം. 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി അഹോരാത്രം ജോസ് മരിയ കഷ്ടപ്പെട്ടു. തന്റെ ജീവിതം വിശുദ്ധിയുടെ പ്രതീകമാക്കി ജോസ് മരിയ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുകയും ചെയ്തു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് നാടുവിട്ടുപോകുകയും രഹസ്യമായി പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്ത ജോസ് മരിയ യുദ്ധം കഴിഞ്ഞപ്പോള്‍ മാഡ്രിഡില്‍ മടങ്ങിയെത്തി. ജോസ് മരിയ ഒരു സുവിശേഷ പ്രാസംഗികനും പൗരോഹിത്യവിദ്യാര്‍ഥികളുടെ അധ്യാപകനും നിയമജ്ഞനുമൊക്കെയായിരുന്നു. 1943 ല്‍ ഓപസ് ഡേയിയുടെ ഭാഗമായി വിശുദ്ധ കുരിശിനെ ധ്യാനിക്കുന്ന പുരോഹിതരുടെ കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ച് 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച ജോസ് മരിയ വത്തിക്കാനിലെ മതപഠന വിദഗധരില്‍ ഒരാളായിരുന്നു. 'ഓപസ് ഡേയി' വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. 1975 ല്‍ ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു. ജോസ് മരിയയുടെ മാധ്യസ്ഥത വഴി നിരവധി പേര്‍ക്ക് രോഗശാന്തി ലഭിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 27th of June

അലക്‌സാണ്ട്രിയായിലെ വി. സിറില്‍ (376-444)


published-img
 

                      പൗരസ്ത്യസഭയുടെ അലങ്കാരം എന്നു വിശേഷിക്കപ്പെട്ട വിശുദ്ധ നാണ് സിറില്‍. ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെ തെയോഫിലൂസ് മെത്രാന്റെ സഹോദര പുത്രനായിരുന്നു അദ്ദേഹം. മരുഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുക പതിവാക്കിയിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. യേശുവിന്റെ വഴികളിലൂടെ കൂടുതല്‍ സഞ്ചരിക്കുവാനുള്ള മോഹം അദ്ദേഹത്തെ ഒരു പുരോഹിതനാക്കി മാറ്റി. ഏഫേസൂസില്‍ നടന്ന സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. പരിശുദ്ധ കന്യാമറിയത്തിനു ദിവ്യത്വം നല്‍കണമെന്നു വാദിക്കുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്ത സിറില്‍ യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ടെന്നു വാദിച്ച നൊസ്‌റ്റോറിയസിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്നു നെസ്‌റ്റോറിയസ്. ഈ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനു വേണ്ടി സിറില്‍ പോരാടി. 'അഭിനവ യൂദാസ്' എന്നാണ് നെസ്‌റ്റോറിയസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തോട് സിറില്‍ സ്‌നേഹവും ആദരവും പുലര്‍ത്തുകയും ചെയ്തിരുന്നു. ''ഞാന്‍ ഒന്നിനെയും വെറുക്കുന്നില്ല. എനിക്ക് നെസ്‌റ്റോറിയസിനോട് സ്‌നേഹമുണ്ട്. എന്നെക്കാള്‍ കൂടുതലായി ആരും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല-'' സിറില്‍ ഇങ്ങനെയെഴുതി. യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ട് എന്നായിരുന്നു നെസ്‌റ്റോറിയസ് വാദിച്ചിരുന്നത്. ഒന്നു മനുഷ്യനും ഒന്നു ദൈവവും. മനുഷ്യനായ യേശുവിന്റെ അമ്മയാണ് മറിയം എന്നും അതിനാല്‍ 'ദൈവമാതാവ്' എന്ന് അവരെ വിളിക്കുന്നതു ശരിയല്ലെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍, യേശു പരിപൂര്‍ണമനുഷ്യനായിരിക്കുന്നതു പോലെ പരിപൂര്‍ണദൈവവുമാണെന്നായിരുന്നു സിറിലിന്റെ വാദം. എ.ഡി. 412ല്‍ സിറില്‍ അലക്‌സാണ്ട്രിയായിലെ മെത്രാപ്പോലീത്തയായി. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും നിരവധി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥന ചൊല്ലഫിക്കൊണ്ടിരിക്കവെ 444 ജനുവരി 28 ന് അദ്ദേഹം മരിച്ചു.


Saturday 28th of June

വി. ഇറേനിയൂസ് (130-202)


published-img
 

                അടുത്ത കാലത്തായി വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷ യമായിട്ടുള്ള ഒരു വിശുദ്ധനാണ് ആദിമസഭയുടെ പിതാവായിരുന്ന വി. ഇറേനിയൂസ്. അടുത്തയിടെ പുറത്തിറങ്ങിയ 'യൂദാസിന്റെ സുവിശേഷം' എന്ന നോസ്റ്റിക് ഗ്രന്ഥത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇറേനിയൂസ് കടന്നു വന്നത്. യൂദാസിന്റെ സുവിശേഷം സത്യമാണെന്നു വാദിക്കുന്നവരും ഇത് തള്ളിക്കളയേണ്ടതാണ് എന്നു വാദിക്കുന്നവരും ഇറേനിയൂസിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദിമസഭാപിതാക്കന്‍മാരില്‍ പ്രമുഖ സ്ഥാനമുള്ള ഇറേനിയൂസ് എ.ഡി. 180 ല്‍ പാഷാണ്ഡതകള്‍ക്കെതിരെ എഴുതിയ ലേഖനങ്ങളിലൊന്നില്‍ 'യൂദാസിന്റെ സുവിശേഷ'ത്തെ പറ്റിയും എഴുതിയിരുന്നു. ഈ കൃതി തള്ളിക്കളയേണ്ടതാണെന്നും 'കെയ്‌നിറ്റ്‌സ്' എന്ന വിഭാഗം എഴുതിയ സത്യത്തോടു ബന്ധമില്ലാത്ത ഗ്രന്ഥമാണ് ഇതെന്നും ഇറേനിയൂസ് എഴുതിവച്ചു. അദ്ദേഹത്തിന്റെ ലേഖനം ഒന്നുകൊണ്ടു മാത്രം 'യൂദാസിന്റെ സുവിശേഷം' തള്ളിക്കളയേണ്ടതാണ് എന്ന് സഭ പറയുന്നു. 'യൂദാസിന്റെ സുവിശേഷം' മറ്റു ബൈബിള്‍ സുവിശേഷങ്ങളുടെ കാലത്തുതന്നെയോ അതിനു തൊട്ടുപിന്നാലെയോ എഴുതപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ആ സുവിശേഷത്തിനു വേണ്ടി വാദിക്കുന്നവര്‍ ഇറേനിയൂസിന്റെ ലേഖനം എടുത്തുകാണിക്കുന്നത്. എ.ഡി. 180ല്‍ ബിഷപ്പ് ഇറേനിയൂസ് ഈ പുസ്തകത്തെക്കുറിച്ച് എഴുതിയത് അതിനു മുന്‍പു തന്നെ യൂദാസിന്റെ സുവിശേഷം എഴുതപ്പെട്ടിരുന്നു എന്നതിനു തെളിവായി ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ബൈബിളിലെ കായേല്‍, ഏശാവ് തുടങ്ങിയ പഴയ നിയമ കഥാപാത്രങ്ങളെ യും യൂദാസ് അടക്കമുള്ള പുതിയനിയമത്തിലെ 'വില്ലന്‍'മാരെയും വലിയവരായി കണ്ട വിഭാഗമാ യിരുന്നു 'കെയിനിറ്റ്‌സ്'. ആദിമസഭയെ വഴിതെറ്റിക്കുവാന്‍ ഇത്തരം നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇറേനിയൂസിന്റെ പുസ്തകങ്ങളിലൂടെ കാണാം. ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനായിരുന്നു ഇറേനിയൂസ്. ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ദൈവശാസ്ത്രവിഷയങ്ങളോട് ഏറെ താത്പര്യ മുണ്ടായിരുന്നു അദ്ദേഹത്തിന്. യേശുവിന്റെ ശിഷ്യന്‍മാരുടെ ശിഷ്യനായിരുന്ന പാപ്പിയാസിന്റെ ശിഷ്യനായിരുന്നു ഇറേനിയൂസ്. മറ്റു മതവിഭാഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായി രുന്നു. ഈ അറിവ് എല്ലാ മതങ്ങളെയും വിശദമായി മനസിലാക്കി വിലയിരുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ഇറേനിയൂസിന്റെ ഭാഷ വളരെ ലളിതവും എളുപ്പം മനസിലാകുന്നതു മായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് യേശുവില്‍ വിശ്വസിച്ചു. സെവേരൂസ് ചക്രവര്‍ത്തിയുടെ ക്രൈസ്തവപീഡനത്തിന്റെ ഭാഗമായി ഇറേനിയൂസും കൊല്ലപ്പെടുകയാ യിരുന്നു. 202 ല്‍ മറ്റ് അനേകം ക്രിസ്ത്യാനികള്‍ക്കൊപ്പം അദ്ദേഹവും രക്തസാക്ഷിത്വം വരിച്ചു. മരണത്തെ ധീരമായി നേരിട്ട് യേശുവിനു വേണ്ടി ഇരുകൈയും നീട്ട് സ്വീകരിച്ച ഇറേനിയൂസിന്റെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ അക്കാലത്ത് ക്രൈസ്തവരക്തസാക്ഷികളായി മാറി.


Sunday 29th of June

വി. പത്രോസ് ശ്ലീഹാ (യേശുവിന്റെ കാലം)


published-img
 

                 യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്ന പത്രോസ് ശ്ലീഹായുടെ ഓര്‍മദിവസമാണിന്ന്. പത്രോസ് എന്ന വാക്കിന്റെ അര്‍ഥം 'പാറ' എന്നാണ്. ''പത്രോസെ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും'' എന്നാണ് യേശു പത്രോസിനോട് പറഞ്ഞത്. വെറുമൊരു മല്‍സ്യത്തൊഴിലാളിയെ യേശു കൈപിടിച്ച് തന്റെ സഭയുടെ പിതാവാക്കി. ഗലീലിയയിലെ ബെത്തസയിദായിലാണ് പത്രോസ് ജനിച്ചത്. 'ശിമയോന്‍' എന്നായിരുന്നു പത്രോസിന്റെ ആദ്യ പേര്. പത്രോസും സഹോദരനായ അന്ത്രയോസും മീന്‍പിടിത്തക്കാരായിരുന്നു. പത്രോസ് തന്റെ വിവാഹശേഷം ഭാര്യയോടും അന്ത്രയോസിനോടുമൊപ്പം കഫര്‍ണാമിലേക്ക് മാറിത്താമസിച്ചു. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി അവതരിക്കുന്ന രക്ഷകനെക്കുറിച്ച് പത്രോസ് ഏറെ കേട്ടിട്ടുണ്ടായിരുന്നു. രക്ഷകനു വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് അവര്‍ യേശുവിനു വഴിയൊരുക്കുവാനായി വന്ന സ്‌നാപകയോഹന്നാനെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗ ത്തില്‍ ആകര്‍ഷിതരായി പത്രോസും അന്ത്രയോസും യോഹന്നാന്റെ ശിഷ്യന്‍മാരായി. അന്ത്രയോ സാണ് യേശുവിനെ ആദ്യമായി കാണുന്നത്. ഇതാണ് രക്ഷകന്‍ എന്നു തിരിച്ചറിഞ്ഞ അന്ത്രയോസ് പത്രോസിനെ യേശുവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പത്രോസിനെ കണ്ടപ്പോള്‍ യേശു പറഞ്ഞു: ''നീ യൗനായുടെ പുത്രനായ ശിമയോനാണല്ലോ, ഇനി മുതല്‍ നീ കേപ്പാ (പാറ) എന്നര്‍ഥമുള്ള പത്രോസ് എന്നു വിളിക്കപ്പെടും.'' (യോഹന്നാന്‍ 1: 42) യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ ആദ്യപേരാണ് പത്രോസിന്റേത്. എല്ലാ സുവിശേഷകന്‍മാരും പത്രോസിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. പ്രഥമശിഷ്യന്‍ എന്ന സ്ഥാനം യേശുവും പത്രോസിനു കൊടുത്തിരുന്നു. ''നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും. നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരും. ഭൂമിയില്‍ നീ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും. ഭൂമിയില്‍ നീ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെടും.'' (മത്തായി 16: 18-19) പത്രോസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറയുന്ന സംഭവവും ബൈബിളില്‍ പറയുന്നുണ്ട്. യേശുവിന്റെ പ്രവചനമായിരുന്നു അത്. ''കോഴി കൂവുന്നതിനു മുന്‍പ് നീ എന്നെ മൂന്നു തവണ തള്ളിപ്പറയും'' എന്നു യേശു പറഞ്ഞു. പീന്നീട് പടയാളികള്‍ അവിടുത്തെ തടവിലാക്കി. പത്രോസും പിന്നാലെ പോയി. അവിടെ ഒളിഞ്ഞുനിന്ന് യേശുവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവിടെ വച്ച് ചിലര്‍ 'നീ യേശുവിനൊപ്പം ഉണ്ടായിരുന്നവനല്ലേ?' എന്നു ചോദിക്കുമ്പോള്‍ പത്രോസ് അത് നിഷേധിക്കുന്നു. എന്നാല്‍, മറ്റു ശിഷ്യന്‍മാരെല്ലാം ഓടിയൊളിച്ച അവസ്ഥയി ലാണ് പത്രോസ് ഇതു പറയുന്നതെന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തെ തെറ്റുപറയാന്‍ പറ്റുകയില്ല. മാത്രമല്ല പത്രോസ് താന്‍ ചെയ്തു പോയതിനെയോര്‍ത്ത് പശ്ചാത്തപിക്കുന്നുമുണ്ട്. യേശുവിന്റെ മരണശേഷം ആദിമക്രൈസ്തവ സമൂഹത്തെ പത്രോസാണ് നയിക്കുന്നത്. ഒറ്റുകാരനായ യൂദാസിനു പകരക്കാരനായി മത്തിയാസിനെ തിരഞ്ഞെടുക്കുന്നതും വിജാതീയനായ കെര്‍ണേലിയൂസിന്റെ കുടുംബത്തെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ നടപടി പുസ്തകത്തില്‍ വായിക്കാം. ഏഴു വര്‍ഷം അന്ത്യോക്യയിലാണ് പത്രോസ് ചിലവഴിച്ചത്. പിന്നീട് റോമിലേക്ക് മാറി. ആദ്യത്തെ പോപ്പാണ് പത്രോസ്. നീറോ ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം 67 ജൂണ്‍ 29 ന് പത്രോസിനെ വത്തിക്കാനില്‍ വച്ച് കുരിശില്‍ തറച്ചു കൊല്ലുകയായിരുന്നു.


Monday 30th of June

വി. പൗലോസ് ശ്ലീഹാ ( ഒന്നാം നൂറ്റാണ്ട്)


published-img
 

                    സാവൂളിന്റെ ജീവിത കഥ ബൈബിളില്‍ വിശദമായി പറയുന്നുണ്ട്. നടപടി പുസ്തകത്തില്‍ സാവൂളിന്റെ മാനസാന്തര കഥ വായിക്കാം. ബൈബിളിലെ 14 പുസ്തകങ്ങള്‍ പൗലോസ് എന്ന പേരു സ്വീകരിച്ച ഈ വിശുദ്ധന്റെ ലേഖനങ്ങളാണ്. സാവൂള്‍ എന്നായിരുന്നു പൗലോസിന്റെ ആദ്യ പേര്. ബെഞ്ചമിന്‍ ഗോത്രത്തിലായിരുന്നു സാവൂളിന്റെ ജനനം. ഏഷ്യാമൈനറിലെ ടാര്‍സൂസ് എന്ന നഗരം അന്ന് റോമാക്കാരുടെ കൈവശമായിരുന്നു. യേശുവിന്റെ ശിഷ്യന്‍മാരെ എല്ലാവരെയും കൊന്നൊ ടുക്കുമെന്ന് ശപഥം ചെയ്തിരുന്ന ആളായിരുന്നു സാവൂള്‍. ക്രിസ്ത്യാനികളോട് അടങ്ങാത്ത കോപമായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ അദ്ദേഹം റോമിന്റെ മഹാപുരോഹിതനെ സമീപിച്ച്, ക്രിസ്ത്യാനികളെ പിടിച്ചുകെട്ടി ജറുസലേമിലേക്ക് കൊണ്ടുപോകുന്നതിനു നിര്‍ദേശം നല്‍കണമെന്നു അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഈയാവശ്യം നടപ്പാക്കിയെടുക്കുന്നതിനായി അദ്ദേഹം ഡമാസ്‌കസിലേക്ക് പോയി. എന്നാല്‍, ദൈവം അദ്ഭുതകരമായി പ്രവര്‍ത്തിച്ചു. ഡമാസ്‌കസിലേക്കുള്ള യാത്രാമധ്യേ ഒരു പ്രകാശം സാവൂള്‍ കണ്ടു. അദ്ദേഹം നിലത്തുവീണു. യേശുവിന്റെ ശബ്ദം മുഴങ്ങി. ''സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ യേശുവാണു ഞാന്‍.'' യേശുവിന്റെ ദര്‍ശനം സാവൂളിനെ മാനസാന്തരപ്പെടുത്തി. അദ്ദേഹം പൗലോസ് എന്ന പേര് സ്വീകരിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം യേശുവിന്റെ നാമം വിളിച്ചു പറഞ്ഞുതുടങ്ങി. സുവിശേഷം പ്രസംഗിച്ചു. അനേകം പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി. യഹൂദര്‍ യേശുവിന്റെ ശിഷ്യന്‍മാരെ പിടികൂടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. അവര്‍ പൗലോസിനെ നോട്ടമിട്ടു. ഇതറിഞ്ഞ പൗലോസ് ജറുസലേമിലെത്തി. അപ്പസ്‌തോലനായ പത്രോസിനെ കണ്ടു. ജറുസലേമില്‍ തന്നെ കുറച്ചുദിവസം കൂടി തങ്ങാനാണ് പത്രോസ് പറഞ്ഞത്. നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്ത് അവിടെയെല്ലാം ക്രൈസ്തവസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തത് പൗലോസാണ്. നിരവധി പ്രേഷിതയാത്രകള്‍ അദ്ദേഹം നടത്തി. എ.ഡി.57ല്‍ കേസരെയായില്‍ വച്ചാണു പൗലോസ് തടവിലാക്കപ്പെട്ടത്. പീന്നീട് കാരാഗൃഹത്തിലിരുന്ന് അദ്ദേഹം ക്രൈസ്തവ സമൂഹത്തിനോട് സംസാരിച്ചത് ലേഖനങ്ങളിലൂടെയായിരുന്നു. ഇന്ന് നാം വായിക്കുന്ന പൗലോസിന്റെ 14 ലേഖനങ്ങളില്‍ ഏറെയും കാരാഗൃഹത്തില്‍ നിന്ന് എഴുതിയ വയാണ്. എ.ഡി. 67ലാണ് പൗലോസ് കൊല്ലപ്പെടുന്നത്. തലവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. തെറിച്ചുവീണ അദ്ദേഹത്തിന്റെ ശിരസ് മൂന്നു തവണ തെറിച്ചു ചാടിയെന്നു വിശ്വസിക്കപ്പെടുന്നു. മാനസാന്തരപ്പെട്ടാല്‍ ഏതൊരു കൊടുംപാപിക്കും യേശുവിന്റെ അനുയായി ആയി മാറാം എന്നതിനു ഉദാഹരണമാണ് പൗലോസ് ശ്ലീഹാ.


Tuesday 1st of July

വി. ജൂനിപെറോ സെറ (1713-1784)


published-img
 

                മിഗേല്‍ ജോസ് സെറ എന്ന പേരിലും അറിയപ്പെടുന്ന ജൂനിപെറോ സെറ എന്ന വിശുദ്ധന്‍ 1713 ല്‍ സ്‌പെയിനിലെ പെട്രയിലാണ് ജനി,ത്. ബാലനായിരിക്കെ തന്നെ മിഗേല്‍ യേശുവിന്റെ പ്രിയപ്പെട്ട കുഞ്ഞാടായിരുന്നു. നിത്യവും പ്രാര്‍ഥിക്കുക, ചെറിയ തോതില്‍ ഉപവാസം അനുഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബാലനായ മിഖായേല്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. കഴിവതും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തിരുന്നു. പതിനഞ്ചാം വയസില്‍ പാല്‍മയിലുള്ള ഫ്രാന്‍സീഷ്യന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന മിഗേല്‍ 17-ാം വയസില്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. അന്നു മുതല്‍ മിഗേല്‍, 'ജൂനിപെറോ' എന്ന പേരു സ്വീകരി,ു. 'ദൈവത്തിന്റെ വിദൂഷകന്‍' എന്നായിരുന്നു 'ജുനിപെറോ' എന്ന വാക്കിന്റെ അര്‍ഥം. 1737 ല്‍ ജൂനിപെറോ പൗരോഹിത്യം സ്വീകരി,ു. ലുല്ലിയന്‍ സര്‍വകലാശാലയില്‍ ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപകനുമായിരുന്നു അദ്ദേഹം. 1749 ല്‍ സഭ അദ്ദേഹത്തെ പ്രേഷിത പ്രവര്‍ത്തനത്തിനായി നോര്‍ത്ത് അമേരിക്കയിലേക്ക് അയ,ു. നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിലുള്ള പ്രദേശങ്ങളില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു. എങ്കിലും അവയെല്ലാം സഹി,് യേശുവിനു വേണ്ടി തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹി,ു. അവിടെവ,് അദ്ദേഹത്തിന്റെ ഒരു കാലിന് വീക്കം അനുഭവപ്പെട്ടു. കൊതുക് കടി,് രോഗാണുക്കള്‍ കയറിയതായിരുന്നു കാരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാല് തളര്‍ന്നതു പോലെയാവുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ആസ്മായും അദ്ദേഹത്തെ വല്ലാതെ ശല്യപ്പെടുത്തി. പക്ഷേ, ഈ വേദനകളിലൊന്നും ജൂനിപെറോ തളര്‍ന്നില്ല. പിന്നീട് തന്റെ മരണം വരെ ആ വേദന അദ്ദേഹം സഹി,ു. മെക്‌സിക്കന്‍ മേഖലയിലുള്ള സന്യാസസമൂഹങ്ങളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തു. അമേരിക്കയില്‍, പ്രത്യേകി,് വടക്കേ അമേരിക്കയില്‍ സഭയുടെ വളര്‍,യ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയാിരുന്നു ജൂനിപെറോ സെറ. ആയിരക്കണക്കിന് ആളുകളെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി. 21 സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാറ്റിനുമുപ രിയായി യൂറോപ്യന്‍ രീതിയിലുള്ള കൃഷി, കന്നുകാലിവളത്തല്‍, കരകൗശലവിദ്യങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം അന്നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി. 1784ല്‍ കാലിഫോര്‍ണിയയില്‍ വ,് അദ്ദേഹം മരി,ു. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജൂനിപെറോയെ വിശുദ്ധനായി പ്രഖ്യാപി,ു.


Wednesday 2nd of July

വി. ബെര്‍ണദീന്‍ റിയലിനോ ( 1530-1616)


published-img
 

                  അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും പിന്നീട് മുപ്പതാം വയസില്‍ ഈശോ സഭയില്‍ ചേര്‍ന്നു പുരോഹിതനാകുകയും ചെയ്ത വിശുദ്ധനാണ് ബെര്‍ണദീന്‍ റയലിനോ. ഇറ്റലിയിലെ വളരെ കുലീനമായ ഒരു കുടുംബത്തിലാണ് ബെര്‍ണദീന്‍ ജനി,ത്. വളരെ മിക, വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭി,ിരുന്നു. 1556 ല്‍ അദ്ദേഹം അഭിഭാഷകനായി. പിന്നീട് ഇറ്റഴിയിലെ ഫെലിസാനോ, കസീന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മേയര്‍ പദവി അലങ്കരി,ു. അലക്‌സാണ്ട്രിയയില്‍ ചീഫ് ടാക്‌സ് കളക്ടര്‍ എന്ന നിലയിലും ജോലി നോക്കി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് അദ്ദേഹം ദൈവത്തിന് വലിയ സ്ഥാനം കൊടുത്തിരു ന്നില്ല. എന്നാല്‍ 1564ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ ബെര്‍ണദീന് അവസരം ലഭി,ു. അവിടെ വ,് യേശുവില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു മനസിലായി. എന്താണ് യഥാര്‍ഥ ദൈവ സ്‌നേഹമെന്ന് തിരി,റിഞ്ഞതോടെ, അദ്ദേഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ തീരുമാനി,ു. 1564ല്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന ബെര്‍ണദീന്‍ 1567ല്‍ പുരോഹിത നായി. നേപ്പിള്‍സിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പിന്നീട് ദക്ഷിണ ഇറ്റലി യിലെ ലേ,ില്‍ ഒരു കോളജ് സ്ഥാപിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ നിയോഗി,ു. അവിടെ കോളജ് സ്ഥാപി, ശേഷം ബെര്‍ണദീന്‍ റെക്ടര്‍ പദവി വഹി,ു. അന്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വളരെ പ്രിയപ്പെട്ടവനായി ബെര്‍ണദീന്‍ വളരെ വേഗം മാറി. എല്ലാവരെയും അദ്ദേഹം സ്‌നേഹി,ു. പാവങ്ങള്‍ക്ക് തുണയായി നിന്നു. ഒട്ടേറെ രോഗികളെ അദ്ദേഹം സുഖപ്പെടുത്തി. പാവങ്ങളും രോഗികളും അനാഥരുമായ നിരവധി പേര്‍ക്ക് നിത്യവും ആഹാരവും വെള്ളവും കൊടുക്കാന്‍ അദ്ദേഹം ശ്രമി,ിരുന്നു. അവര്‍ക്കു വേണ്ടി വീഞ്ഞ് സൂക്ഷി,ിരുന്ന ബെര്‍ണദീന്റെ പാത്രം എല്ലാവരും കഴി,ു കഴിയാതെ ശൂന്യമാകില്ലായിരുന്നു എന്നൊരു കഥയുണ്ട്. 'യേശുവേ, മാതാവേ...' എന്നു വിളി,പേക്ഷി,ുകൊണ്ടാണ് അദ്ദേഹം മരണം വരി,ത്. 1947 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപി,ു.


Thursday 3rd of July

വി. തോമാശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)


published-img
 

           യേശുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരില്‍ ഒരാളായിരുന്നു വി. തോമാശ്ലീഹാ. യൂദാസ് ദിദിമോസ് തോമസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 'യേശുവിന്റെ ഊര്‍ജ്ജസ്വലനായ ശിഷ്യന്‍' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമാ എവിടെയാണ് ജനി,തെന്ന് വ്യക്തമായ അറിവില്ല. ഒരു ആശാരിപണിക്കാരനായിരുന്നു തോമാ എന്നു കരുതപ്പെടുന്നു. ബൈബിളിലെ ആദ്യ മൂന്നു സുവിശേഷങ്ങളില്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ തോമസിന്റെ പേരും ഉണ്ട് എന്നതൊഴി,ാല്‍ തോമാശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. അതേസമയം, യോഹന്നാന്റെ സുവിശേഷത്തില്‍ അദ്ദേഹത്തെപ്പറ്റി ഏറയുണ്ട് താനും. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ തോമസ് ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം വന്നപ്പോള്‍ മറ്റ് ശിഷ്യന്‍മാര്‍ യേശു വന്ന കാര്യം പറഞ്ഞു. എന്നാല്‍ തോമസ് ഇതു വിശ്വസി,ില്ല. ''അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആ ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈയിടുകയും ചെയ്തിട്ടല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല'' എന്നാണ് തോമസ് പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ യേശു വീണ്ടും ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. യേശു തോമായോട് പറഞ്ഞു. ''നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍ഫ കാണുക, നിന്റെ കൈനിട്ടീ എന്റെ വിലാപ്പുറത്ത് ഇടുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.'' (യോഹന്നാന്‍ 20,28) ഇതു കേട്ട് തെളിവുകള്‍ പരിശോധിക്കാതെ, തോമസ് 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നു വിളി,് തന്റെ വിശ്വാസം ഏറ്റുപറയുന്നതായി സുവിശേഷത്തില്‍ കാണാം. ഇന്ത്യയെ കൂടാതെ പാലസ്തീന, പേര്‍ഷ്യാ, മേദിയ തുടങ്ങിയ സ്ഥലങ്ങളിലും തോമാശ്ലീഹാ പ്രേഷിതപ്രവര്‍ത്തനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. 'തോമായുടെ നടപടികള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ കഥ പറയുന്നത്. ഇന്ത്യയിലേക്ക് പോകണമെന്ന് യേശു ഒരു ദര്‍ശനത്തില്‍ തോമായോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു താത്പര്യമെടുത്തില്ലെന്ന് ഈ പുസ്‌കത്തില്‍ കാണാം. ''അവിടെയുള്ളവര്‍ കാട്ടുമൃഗങ്ങളെപ്പോലെ ശക്തരും ദൈവവചനം കടക്കാനാവാത്തവിധം അവരുടെ ഹൃദയം കഠിനവുമാണ്'' എന്ന തോമ പറഞ്ഞു. യേശു അവനോട് പറഞ്ഞു. ''ഞാന്‍ നിന്നോട് കൂടെ യുണ്ടാവും. നീ ധൈര്യപൂര്‍വം പോകുക. എന്റെ കൃപയിലാശ്രയിക്കുക.'' യഹൂദരായ ക,വടക്കാ രോടൊപ്പം അങ്ങനെ തോമാശ്ലീഹാ ഇന്ത്യയിലെത്തി. എ.ഡി. 52 നവംബര്‍ 21-ാം തീയതി തോമശ്ലീഹാ കൊടുങ്ങല്ലൂരിലെത്തി. കേരളത്തില്‍ നിരവധി പേരെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. അദ്ദേഹം ഇവിടെ പ്രവര്‍ത്തി, അദ്ഭുതപ്രവര്‍ത്തികളെപ്പറ്റിയുള്ള കഥകള്‍ ഒരു വലിയ പുസ്‌കമെഴുതാനുള്ളതിനെക്കാള്‍ അധികമുണ്ട്. കേരളത്തില്‍ കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോക്കമംഗലം, പറവൂര്‍, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങിളിലായി ഏഴു ദേവാലയങ്ങള്‍ തോമശ്ലീഹാ സ്ഥാപി,ു. ചിന്നമലയില്‍ ഒരു ഗുഹയില്‍ വ,് അദ്ദേഹം കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.


Friday 4th of July

പോര്‍ചുഗലിലെ വി. എലിസബത്ത് (1271-1336)


published-img
 

                              രാജകുമാരിയായി ജനിക്കുകയും പീന്നീട് രാജ്ഞിയാകുകയും ചെയ്ത വിശുദ്ധയാണ് എലിസബത്ത്. സമ്പത്തും പ്രൗഡിയും അധികാരങ്ങളുമുണ്ടായിട്ടും വളരെ എളിമയോടെ ജീവിക്കുകയും യേശുവില്‍ ഉറ,ുവിശ്വസിക്കുകയും ചെയ്ത ഈ വിശുദ്ധയെ അപകടഘട്ടങ്ങളില്‍ ദൈവം തുണ,ു. സ്‌പെയ്‌നിലെ അര്‍ഗോണ്‍ പ്രദേശത്തുള്ള പെഡ്രോ എന്ന രാജാവിന്റെ മകളായിരുന്നു എലിസബത്ത്. ചെറിയ പ്രായത്തില്‍ തന്നെ എലിസബത്ത് യേശുവിനെ സ്‌നേഹി,ു തുടങ്ങിയിരുന്നു. ദിവ്യബലിയില്‍ പങ്കെടുക്കുക, വി. കുര്‍ബാന സ്വീകരിക്കുക, ധ്യാനിക്കുക, സുവിശേഷങ്ങള്‍ വായിക്കുക തുടങ്ങിയവയിലൊക്കെ അവര്‍ വളരെ താത്പര്യം പ്രകടിപ്പി,ിരുന്നു. പന്ത്രണ്ട് വയസുള്ളപ്പോള്‍ എലിസബത്തിനെ പോര്‍ചുഗലിലെ ഡെന്നീസ് രാജാവ് വിവാഹം കഴി,ു. ക്രൈസ്തവവിശ്വാസിയായിരുന്നില്ല രാജാവ്. പക്ഷേ, എലിസബത്തിനെ അവരുടെ വിശ്വാസത്തിനനുസരി,് ജീവിക്കാന്‍ രാജാവ് അനുവദി,ു. രാജ്ഞിയായെങ്കിലും വളരെ ലളിതമായ ജീവിതമാണ് എലിസബത്ത് തുടര്‍ന്നും നയി,ത്. ആര്‍ഭാടമുള്ള ജീവിതം വേണ്ടെന്നുവ,ു. ലളിതമായ വസ്ത്രങ്ങള്‍ മാത്രം ധരി,ു. ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിക്കുകയും ചെയ്തു. ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കുവാനും രോഗികളെ സന്ദര്‍ശി,് അവരെ സഹായിക്കുവാനും എലിസബത്ത് രാജ്ഞി സമയം കണ്ടെത്തി. തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിലും ഭാര്യയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിലും ഒരു വീഴ്ചയും എലിസബത്ത് വരുത്തിയിരുന്നില്ല. എന്നാല്‍, രാജാവിനെ തെറ്റിദ്ധരിപ്പിക്കാനും രാജ്ഞിയുമായി അകറ്റുവാനും രാജാവിന്റെ അംഗരക്ഷകരില്‍ ഒരാള്‍ ശ്രമി,ു. രാജ്ഞിയും അവരുടെ ഭടന്‍മാരില്‍ ഒരാളും തമ്മില്‍ പതിവില്‍ കവിഞ്ഞ അടുപ്പമുണ്ടെന്ന് അംഗരക്ഷകന്‍ രാജാവിനോട് പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട രാജാവ് രാജ്ഞിയുടെ ഭടനെ വധിക്കുവാന്‍ തീരുമാനി,ു. എന്നാല്‍, മറ്റാരും അറിയാതെ രഹസ്യമായി അവനെ കൊല്ലാനാണ് രാജാവ് ആഗ്രഹി,ത്. ആരാ,ാരോട് രാജാവ് പറഞ്ഞു: ''എന്റെ കല്‍പനയും കൊണ്ട് ഒരാള്‍ വരും. അയാളെ തീ,ൂളയില്‍ ഇട്ട് കൊല്ലണം.'' ആരാ,ാര്‍ സമ്മതി,ു. രാജ്ഞിയുമായി ബന്ധമുണ്ടെന്ന് സംശയി, ഭടനെ രാജാവ് വിളി,് ഒരു കല്‍പന കൊടുത്തു. 'ഇത് ആരാ,ാര്‍ക്ക് കൊണ്ടു കൊടുക്കുക.' ഭടന്‍ കല്‍പനയുമായി പോയി. പോകുന്നവഴിക്ക് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെ കയറാനും വി. കുര്‍ബാന കാണാനും അയാള്‍ക്കു തോന്നി. രാജാവിനെ തെറ്റിദ്ധരിപ്പി, അംഗരക്ഷകന്‍ അപ്പോള്‍ ആ വഴി വന്നു. ''ഇത് ആരാ,ാര്‍ക്കുള്ള രാജകല്‍പനയാണ്. ഇതൊന്ന് അയാള്‍ക്കു കൊടുക്കാമോ?'' എന്നു ചോദി,ു. അംഗരക്ഷകന്‍ സമ്മതി,ു. അയാള്‍ അതുമായി പോയി തീ,ൂളയില്‍ വീണ് കൊല്ലപ്പെട്ടു. ഇതേസമയത്ത് തന്നെ, രാജാവിന് തന്റെ തെറ്റു മനസിലായിരുന്നു. ഇതിനകം തന്നെ അയാള്‍ കൊല്ലപ്പെട്ടു കാണും എന്നു കരുതി അദ്ദേഹം അസ്വസ്ഥനായി. എന്നാല്‍, ഭടന്‍ ഒരു കുഴപ്പവുമില്ലാതെ തിരികെയെത്തിയത് കണ്ടതോടെ രാജ്ഞിയുടെ വിശുദ്ധി രാജാവ് അംഗീകരി,ു. ഭര്‍ത്താവ് മരിക്കുന്നതു വരെ അദ്ദേഹത്തെ ശുശ്രൂഷി,് എലിസബത്ത് രാജ്ഞി ജീവി,ു. അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഫ്രാന്‍സിഷ്യന്‍ സഭയില്‍ ചേര്‍ന്നു. മരണം വരെ അവിടെ ജീവി,ു.


Saturday 5th of July

റോമിലെ വി. സോ (മൂന്നാം നൂറ്റാണ്ട്)


published-img
 

                യേശുവിനു വേണ്ടി പീഡനങ്ങളേറ്റുവാങ്ങി, തീവ്രമായ വേദന അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധര്‍ ഏറെപ്പേരുണ്ട്. എന്നാല്‍, അവരെക്കാളധികമായി വേദന സഹിച്ച് മരണം ഏറ്റുവാങ്ങിയ ഒരു വിശുദ്ധയാണ് സോ. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ച ഈ വിശുദ്ധയുടെ ജീവിതത്തെപ്പറ്റി അധികമൊന്നും പുറത്തുവന്നിട്ടില്ല. ഡിയോക്ലീഷന്‍ എന്ന ക്രൈസ്തവവിരുദ്ധനായ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായി മാറിയ അനേകം പേരില്‍ ഒരാളായിരുന്നു സോയും. യേശുവില്‍ വിശ്വസിക്കുന്നവരെയൊക്കെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു ഡിയോക്ലീഷന്‍ ചെയ്തിരുന്നത്. ഇംപീരിയല്‍ റോമിലെ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥനായിരുന്ന നികോസ്ട്രാറ്റസിന്റെ ഭാര്യയായിരുന്നു സോ. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസിന്റെ വാക്കുകള്‍ സോ തന്റെ ജീവിതത്തില്‍ പകര്‍ത്തി. പത്രോസ് ശ്ലീഹായെ ഒരു ഭക്തയെപ്പോലെ സ്‌നേഹിച്ചു. അക്കാലത്ത് യേശുവില്‍ വിശ്വസിക്കുക എന്നത് രഹസ്യമായി ചെയ്യേണ്ട കാര്യമായിരുന്നു. പുറത്തറിഞ്ഞാല്‍ മരണത്തില്‍ കുറഞ്ഞ ശിക്ഷയൊന്നുമില്ല. സോയുടെ ക്രിസ്തീയ വിശ്വാസം ഭരണകൂടം അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ വി. പത്രോസ് ശ്ലീഹായുടെ ശവകുടീരത്തിനരികില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കവേ, ചില ഭടന്‍മാര്‍ അവളെ കാണുകയും തടവിലാക്കുകയും ചെയ്തു. യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ചെന്ന് പരസ്യമായി വിളിച്ചുപറയുന്നതു വരെ പീഡിപ്പിക്കുക യായിരുന്നു ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ രീതി. സോയും പീഡനങ്ങള്‍ ഏറ്റുവാങ്ങി. വേദന ഏറുമ്പോള്‍ അവള്‍ യേശുവിന്റെ നാമം ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ കൂടുതല്‍ പീഡനങ്ങള്‍ നല്‍കുവാന്‍ തുടങ്ങി. ഒന്നൊന്നായി നിരവധി ശിക്ഷാമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും സോ തന്റെ വിശ്വാസം കൈവിടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ കൂടുതല്‍ ക്രൂരമായ രീതികളിലേക്ക് സൈനികര്‍ കടന്നു. സോയുടെ നീണ്ട മുടി ഒരു മരത്തില്‍ കെട്ടിയെ ശേഷം അവളെ തൂക്കിയിട്ടു. മുടി വലിയുന്നതിന്റെ വേദനയ്ക്കിടെ ചാട്ടവാറുകൊണ്ട് അടിച്ചു. യേശുവിനെ തള്ളിപ്പറയാന്‍ സൈനികര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് എല്ലാ വേദനകളില്‍ നിന്നും മോചനം കിട്ടുമായിരുന്നു. പക്ഷേ, സോ അതിനു തയാറായില്ല. സോയുടെ കാല്‍ക്കീഴില്‍ തീയിട്ട സൈനികര്‍ അവസാനമായി ഒരിക്കല്‍ കൂടി അവളോട് വിശ്വാസം തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു. അതും നിഷേധിച്ചതോടെ അവര്‍ തീ ശക്തമാക്കി. പാദങ്ങള്‍ മുതല്‍ വെന്തുവെന്ത് അവള്‍ മരിച്ചു. വി. സോയെ പോലെ വേദന അനുഭവിച്ച് മരണം വരിച്ച എത്ര പേരുണ്ടാവും? പക്ഷേ, ആ വേദനയെക്കാളും ജീവനെക്കാളും വലുതായി അവള്‍ കണ്ടത് യേശുവിന്റെ സ്‌നേഹമായിരുന്നു.


Sunday 6th of July

വി. മരിയ ഗൊരേത്തി (1890-1902)


published-img
 

                     പന്ത്രണ്ട് വയസു മാത്രം പ്രായമുള്ളപ്പോള്‍ നെഞ്ചില്‍ പതിനാലു തവണ കുത്തേറ്റ് മരിച്ച മരിയ ഗൊരേത്തി എന്ന വിശുദ്ധയുടെ ഓര്‍മദിവസമാണ് ഇന്ന്. വി. മരിയ ഗൊരേത്തിയുടെ കഥ നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതു പോലെ ദൈവികസാന്നിധ്യമുള്ളതുമാണ്. വളരെ ദരിദ്രമായിരുന്നു അവളുടെ കുടുംബം. കര്‍ഷകനായിരുന്ന അച്ഛന്‍ ലൂഗി ഗൊരേത്തിയും അമ്മ അസൂന്തയും വളരെ കഷ്ടപ്പെട്ടിട്ടാണ് അവരുടെ ആറു മക്കളെ വളര്‍ത്തിയിരുന്നത്. മരിയയ്ക്കു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അതീവ സുന്ദരിയായിരുന്നു മരിയ. പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയും അവള്‍ക്കുണ്ടായി രുന്നു. മാതാപിതാക്കളെ സഹായിക്കുവാന്‍ എപ്പോഴും അവള്‍ ശ്രദ്ധിച്ചിരുന്നു. പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിച്ച ആ ബാലിക, ഒരു കാലത്തും ചെറിയ പാപം പോലും ചെയ്യില്ലെന്നു ശപഥം ചെയ്തിരുന്നു. മരിയയ്ക്ക് ഒന്‍പതു വയസ് പ്രായമുള്ളപ്പോള്‍ അവളുടെ അച്ഛന്‍ മലേറിയ രോഗം ബാധിച്ചു മരിച്ചു. അതോടെ ആ കുടുംബം അനാഥമായി. ഒരു നേരത്തെ ആഹാരത്തിനു പോലും വക കണ്ടെത്താനാകാതെ വന്നതോടെ അമ്മ അസൂന്ത 'സെറെനെല്ലി' എന്ന ധനിക കുടുംബത്തില്‍ വീട്ടുജോലി ചെയ്യുവാനായി പോയി. മരിയയും അമ്മയോടൊത്ത് അവിടെയാണ് ജീവിച്ചിരുന്നത്. സെറെനെല്ലി കുടുംബത്തിലെ അലക്‌സാണ്ട്രോ എന്ന പേരുള്ള പത്തൊന്‍പതുകാരന്‍ മരിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം കിടക്ക പങ്കിടാന്‍ പലതവണ ക്ഷണിച്ചു. എന്നാല്‍, അവള്‍ ഒരിക്കലും അതിനു വഴങ്ങിയില്ല. മരിയ അമ്മയോട് വിവരം പറഞ്ഞെങ്കിലും മറ്റു ജീവിതമാര്‍ഗമില്ലാത്തതിനാല്‍ അവര്‍ക്ക് ആ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. മരിയ അമ്മയോട് പറഞ്ഞു: ''എന്റെ ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കിയാല്‍ കൂടി ഞാന്‍ പാപം ചെയ്യില്ല.'' അലക്‌സാണ്ട്രോ മരിയയെ വശത്താക്കാന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. പന്ത്രണ്ട് വയസു മാത്രം പ്രായമുള്ള ആ ബാലിക യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ''അങ്ങ് എന്റെ കൂടെയുള്ളപ്പോള്‍ എനിക്കു പേടിയില്ല. എന്റെ കരുത്ത് അങ്ങാണ്. എന്നെ വഴിനടത്തേണമേ..'' ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്‌സാണ്ട്രോ കയറിവന്നു. അവളെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. മരിയ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് പതിനാലു തവണ അവളെ കുത്തി. കുത്തുകൊണ്ട് രക്തം വാര്‍ന്ന ശരീരവുമായി അവളെ അടുത്തുള്ള ദേവാലയത്തിലെ വൈദികനും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമായിരുന്നു മരിയയുടെ ആദ്യകുര്‍ബാന സ്വീകരണം. മരണക്കിടക്കയില്‍ വച്ച് മരിയ വൈദികനോട് പറഞ്ഞു: ''അലക്‌സാണ്ട്രോയോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരിക്കല്‍ അയാള്‍ക്ക് ചെയ്ത തെറ്റിനെകുറിച്ച് ബോധ്യമുണ്ടാവും. അയാള്‍ മാനസാന്തരപ്പെടും.'' പിറ്റേന്ന് മരിയ മരിച്ചു. അലക്‌സാണ്ട്രോയെ കോടതി 30 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്കു വിധിച്ചു. ജയിലിലായിരിക്കുമ്പോള്‍ അലക്‌സാണ്ട്രോയ്ക്ക് മരിയയുടെ ദര്‍ശനമുണ്ടായി. ലില്ലിപ്പൂക്കള്‍ അണിഞ്ഞ്, വെള്ളവസ്ത്രം ധരിച്ച്, മരിയ ഒരു പൂന്തോട്ടത്തില്‍ നില്‍ക്കുന്നതായി അയാള്‍ കണ്ടു. അവള്‍ അവന്റെ അടുത്തേക്ക് വന്നതായും ലില്ലിപ്പൂക്കള്‍ സമ്മാനിച്ചതായും സ്വപ്നം കണ്ടതോടെ അലക്‌സാണ്ട്രോയ്ക്ക് താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായി. അവന്‍ പശ്ചാത്തപിച്ചു. 1950ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കാന്‍ ജയില്‍ മോചിതനായ അലക്‌സാണ്ട്രോയും എത്തിയിരുന്നു. അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടരലക്ഷത്തോളം വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്. മരിയയുടെ അമ്മ അസൂന്തയും ചടങ്ങിനെത്തിയിരുന്നു. തന്റെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഏക സ്ത്രീയാണ് അസുന്ത.


Monday 7th of July

വി. വില്ലിബാള്‍ഡ് (700- 781)


published-img
 

        എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച വിശുദ്ധനാണ് വില്ലിബാള്‍ഡ്. മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേറ്റു പുതിയ ജീവിതത്തിലേക്ക് കടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന വില്ലിബാള്‍ഡ്, വിശുദ്ധനായ റിച്ചാര്‍ഡ് രാജാവിന്റെ മകനായിരുന്നു. അവരുടെ കുടുംബം മുഴുവന്‍ വിശുദ്ധരായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. വില്ലിബാള്‍ഡിന്റെ സഹോദരങ്ങളായി വിന്നിബാള്‍ഡ്, വാള്‍ബുര്‍ഗ എന്നിവരും വിശുദ്ധരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് വില്ലിബാള്‍ഡ് രോഗബാധിതനായി മരിച്ചു. ദുഃഖിതരായ മാതാപിതാക്കള്‍ കരഞ്ഞുപ്രാര്‍ഥിച്ചു. വില്ലിബാള്‍ഡിനെ തിരികെനല്‍കിയാല്‍ യേശുവിനു വേണ്ടി അവന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. അദ്ഭുതം പോലെ വില്ലിബാള്‍ഡിന് ജീവന്‍ തിരികെ കിട്ടി. അഞ്ചാം വയസില്‍ തന്നെ ഹാംപ്‌ഷെയറിലെ ആശ്രമത്തില്‍ വില്ലിബാള്‍ഡ് പ്രവേശിച്ചു. വിദ്യാഭ്യാസവും അവിടെ തന്നെ ചെയ്തു. വില്ലിബാള്‍ഡിന് ഇരുപത്തിരണ്ട് വയസായപ്പോള്‍ അച്ഛന്‍ റിച്ചാര്‍ഡിന്റെയും വിന്നിബാള്‍ഡിന്റെയുമൊപ്പം റോമിലേക്ക് തീര്‍ഥയാത്ര പോയി. യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡി നെയും രോഗം ബാധിച്ചുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് അദ്ദേഹം ജറുസലേമിലെ വിശുദ്ധ നാടുകള്‍ കാണുവാനായി പോയി. ജറുസലേമില്‍ തീര്‍ഥയാത്രയ്ക്ക് എത്തിയ ആദ്യ ഇംഗ്ലീഷുകാരന്‍ വില്ലിബാള്‍ഡ് ആണെന്നു കരുതപ്പെടുന്നു. ജറുസലേം യാത്രയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരു യാത്രാവിവരണവും എഴുതി. പിന്നീട് യൂറോപ്പിലെ നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പോപ് ഗ്രിഗറി മൂന്നാമന്റെ നിര്‍ദേശമനുരിച്ച് അദ്ദേഹം ജര്‍മനിയിലെത്തി വി. ബോനിഫസിനെ പ്രേഷിത ജോലികളില്‍ സഹായിച്ചു. നിരവധി സന്യാസിസമൂഹങ്ങള്‍ക്ക് രൂപം കൊടുത്ത അദ്ദേഹം 781 ല്‍ മരിച്ചു. പോപ്പ് ലിയോ ഏഴാമന്‍ 938 ല്‍ വില്ലിബാള്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Tuesday 8th of July

വി. സുന്നിവ (പത്താം നൂറ്റാണ്ട് )


published-img
 

                അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു സുന്നിവ. അതീവ സുന്ദരിയായിരുന്നു അവള്‍. ശരീരം പോലെ തന്നെ അവളുടെ ഹൃദയത്തിനും സൗന്ദര്യമുണ്ടായിരുന്നു. ഒരു രാജകുമാരിയായിരുന്നു വെങ്കിലും പാവങ്ങളെ സ്‌നേഹിക്കുവാനും രോഗികളെ ശുശ്രൂഷി ക്കാനും സുന്നിവ തയാറാകുമായിരുന്നു. അവളുടെ പിതാവ് അയര്‍ലന്‍ഡിലെ പ്രാചീന മതങ്ങളിലൊന്നിന്റെ വിശ്വാസിയായിരു ന്നുവെങ്കിലും സുന്നിവ യേശുവിന്റെ പ്രിയ പുത്രിയായിരുന്നു. അയര്‍ലന്‍ഡില്‍ ക്രിസ്തുമതം വ്യാപിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെക്കുറിച്ച് കേട്ടതുമുതല്‍ തന്റെ നാഥനായ് അവിടുത്തെ അവള്‍ സ്വീകരിച്ചു. സുന്നിവയ്ക്കു വിവാഹപ്രായമെത്തിയപ്പോള്‍ രാജാവ് മറ്റൊരു രാജാവുമായി അവളുടെ വിവാഹം നിശ്ചയിച്ചു. ആ വിവാഹത്തില്‍ നിന്നു രക്ഷ നേടുന്നതിനു വേണ്ടി സുന്നിവ അവളുടെ സഹോദരന്‍ അല്‍ബാന്റെയും ക്രൈസ്തവ വിശ്വാസികളായ മറ്റ് ചിലരുടെയും കൂടെ നാടു വിട്ടു. നോര്‍വീജിയന്‍ തീരത്തുള്ള ഒരു ദ്വീപിലെ ഒഴിഞ്ഞ ഗുഹയ്ക്കുള്ളിലാണ് അവര്‍ മറഞ്ഞിരുന്നത്. സുന്നിവയുടെ പിതാവ് തന്റെ സൈനികരെ അയച്ച് പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അവര്‍ ആ ഗുഹയ്ക്കുള്ളില്‍ തന്നെ കഴിഞ്ഞു. സമീപസ്ഥലങ്ങളില്‍ നിന്ന് പഴങ്ങളും കായ്കനികളും ഭക്ഷിച്ചു. ഉപവാസം അനുഷ്ഠിച്ചു. നിരന്തരമായ പ്രാര്‍ഥന അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ആ പ്രദേശത്തുള്ള നാട്ടുകാരുടെ കന്നുകാലികള്‍ ആ സമയത്ത് മോഷണം പോയി. ഗുഹയ്ക്കു ള്ളില്‍ ജീവിക്കുന്ന സുന്നിവയും കൂട്ടരുമാണ് മോഷണം നടത്തുന്നതെന്ന് അവരില്‍ ആരോ പറഞ്ഞു. ഇതുവിശ്വസിച്ച ഗോത്രത്തലവന്‍ തന്റെ അംഗരക്ഷകരുടെ വലിയൊരു സംഘത്തെ സുന്നിവയെ പിടിക്കാനായി പറഞ്ഞയച്ചു. എന്നാല്‍, അവര്‍ അവിടെ എത്തിയപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ഒരു വലിയ കല്ല് വന്ന് ഗുഹയുടെ കവാടം അടയ്ക്കുകയും ചെയ്തു. സുന്നിവയെയും കൂട്ടരെയും പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഗുഹയ്ക്കു സമീപത്ത് നിന്ന് അസാധാരണമായ വെളിച്ചം ആളുകള്‍ കാണാന്‍ തുടങ്ങി. ആ പ്രദേശത്തെ രാജാവ് ഇതറിയുകയും ഗുഹയുടെ മുന്നിലുള്ള കല്ല് നീക്കാന്‍ ഉത്തരവിടുകയും ചെയ്തു. കല്ല് നീക്കിയപ്പോള്‍ സുന്നിവയുടെ മൃതദേഹം ഒരു മാറ്റവുമില്ലാതെ അവിടെ കാണപ്പെട്ടു. സുന്നിവയുടെ ജീവിതത്തെ പറ്റി മറ്റുപല കഥകളും നിലവിലുണ്ട്. ചില കഥകളില്‍ സുന്നിവ ഒരു സന്യാസിനിയാണെന്നു പറയപ്പെടുന്നു.


Wednesday 9th of July

വി. വെറോനിക്കാ ജൂലിയാനി (1660-1727)


published-img
 

            "നിങ്ങളില്‍ രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന്, ഇല്ലാത്തവന് കൊടുക്കട്ടെ,' എന്നാണ് യേശു പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് അധികമായി ഉള്ളതല്ല, തന്റെ സമ്പാദ്യം മുഴുവനും ദരിദ്രര്‍ക്ക് നല്‍കുവാന്‍ തയാറായ വിശുദ്ധയാണ് വെറോനിക്കാ ജൂലിയാനി. ഇറ്റലിയിലാണ് വെറോനിക്കാ ജനിച്ചത്. ബാല്യകാലം മുതല്‍ തന്നെ യേശുവിനെ തന്റെ മണവാളനായി അവള്‍ പ്രതിഷ്ഠിച്ചു. യേശുവിന്റെ പീഡാനുഭ വം പ്രത്യേകമായി ധ്യാനിക്കുവാനും പരിശുദ്ധമാതാവിനോട് നിരന്തരം പ്രാര്‍ഥിക്കുവാനും വെറോനിക്ക പ്രത്യേകം താത്പര്യമെടുത്തിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ വെറോനിക്കയുടെ പിതാവ് അവള്‍ക്കു വിവാഹാലോചനകള്‍ കൊണ്ടുവന്നു. എന്നാല്‍, യേശുവിന്റെ മണവാട്ടിയാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെ ïന്നാണ് അവള്‍ പറഞ്ഞത്. പിതാവ് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവള്‍ യേശുവിനോട് പ്രാര്‍ഥിച്ചു. വൈകാതെ, വെറോനിക്കയ്ക്ക് രോഗങ്ങള്‍ ബാധിച്ചു. വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി. വെറോനിക്കയുടെ വിശ്വാസം മനസിലാക്കിയ പിതാവ് അവളെ കന്യാസ്ത്രീ യാകാന്‍ അനുവദിച്ചു. ക്ലാരസഭയിലാണ് വെറോനിക്ക ചേര്‍ന്നത്. അവളുടെ വിശുദ്ധജീവിതം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ബിഷപ്പ് മഠത്തിന്റെ സുപ്പീരിയറിനോട് പറഞ്ഞു. ''വെറോനിക്കയെ ശ്രദ്ധിച്ചുകൊള്ളുക. ഇവള്‍ ഒരു വലിയ വിശുദ്ധയാകും.'' യേശു കുരിശും വഹിച്ചുകൊണ്ടു നീങ്ങുന്നതിന്റെ ദര്‍ശനങ്ങള്‍ പലതവണ അവള്‍ക്കുണ്ടായി. യേശുവിന്റെ പഞ്ചക്ഷതങ്ങളും മുള്‍കീരീടം അണിഞ്ഞതിന്റെ മുറിവുകളും വി. വെറോനിക്കയ്ക്കുമുണ്ടായിരുന്നു. ഇത് ഒരു രോഗമാണോ എന്നറിയാന്‍ പല ചികിത്സകളും പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസാധാരണ രോഗം എന്ന് ഡോക്ടര്‍ഫമാര്‍ വിധിയെഴുതി. 67 വയസുള്ളപ്പോള്‍ അപോലെക്‌സി എന്ന രോഗം ബാധിച്ച് അവള്‍ മരിച്ചു.


Thursday 10th of July

വി. ഫെലിസിത്ത (രണ്ടാം നൂറ്റാണ്ട്)


published-img
 

                     കുലീനവും സമ്പന്നവുമായ ഒരു റോമന്‍ കുടുംബത്തിലെ അംഗ മായിരുന്ന വി. ഫെലിസിത്ത ഏഴു ആണ്‍മക്കളുടെ അമ്മയായിരുന്നു. തന്റെ മക്കളെയെല്ലാം ഒന്നിനു പിറകെ ഒന്നായി കൊന്നൊടുക്കുന്ന കാഴ്ച കണ്ടുകൊണ്ടുനില്‍ക്കേണ്ടി വന്ന വിശുദ്ധയാണവര്‍. യേശു വിന്റെ നാമത്തെപ്രതി ഫെലിസിത്തയും ഏഴുമക്കളും രക്തസാക്ഷി കളായി മാറിയ സംഭവം ഒരു നാടോടിക്കഥ പോലെ ക്രിസ്തീയ കുടുംബങ്ങളിലെ അമ്മമാര്‍ തങ്ങളുടെ മക്കളെ പഠിപ്പിച്ചു പോന്നിരുന്നവയാണ്. ക്രിസ്തീയ ചൈതന്യത്തില്‍ വളരുവാനും വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്ന കഥയാണ് ഇവരുടേത്. ഭര്‍ത്താവ് മരിച്ച ശേഷം ഏഴ് ആണ്‍മക്കളെ ഫെലിസിത്ത ഒറ്റയ്ക്കാണ് വളര്‍ത്തിക്കൊണ്ടുവന്നത്. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നുവെങ്കിലും ഏഴു മക്കളെ വളര്‍ത്തുന്നതിന്റെ കഷ്ടപ്പാട് നിശ്ശബ്ദമായി അവര്‍ സഹിച്ചുപോന്നു. മക്കളെയെല്ലാം യേശുവിനെക്കുറിച്ച് പഠിപ്പിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് കുടുംബപ്രാര്‍ഥന ചൊല്ലി. ഉപവാസം അനുഷ്ഠിച്ചു. ദാനധര്‍മങ്ങള്‍ ചെയ്യുന്നതില്‍ മക്കളില്‍ ഒരാള്‍ പോലും വീഴ്ചവരുത്തിയില്ല. പ്രാര്‍ഥനയുടെയും ഉപവാസ ത്തിന്റെയും പ്രതിഫലം ദൈവം സമൃദ്ധമായി അവര്‍ക്കു നല്‍കി. അവരുടെ കുടുംബത്തിന് ഐശ്വര്യങ്ങള്‍ കിട്ടിക്കൊണ്ടേയിരുന്നു. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന നാട്ടുകാരെ യേശുവിലേക്ക് നയിക്കുവാന്‍ ഇവരുടെ ജീവിതം മാതൃകയായി. റോമന്‍ ദൈവങ്ങളില്‍ നിന്ന് നാട്ടുകാര്‍ അകലുന്നതും അവരെല്ലാം യേശുവിലേക്ക് തിരിയുന്നതും വിജായതീയരായ ഭരണാധിപന്‍മാരെ ക്ഷുഭിതരാക്കി. ഫെലിസിത്തയും കുടുംബവും ചെയ്യുന്നത് രാജ്യദ്രോഹ മാണെന്ന് അവര്‍ ചക്രവര്‍ത്തിയെ ധരിപ്പിച്ചു. അന്റേണിയസ് ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരം ഫെലിസിത്തയെയും കുടുംബത്തെയും തടവിലാക്കി. യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കണം എന്നൊരു വ്യവസ്ഥ മാത്രമാണ് അവര്‍ വച്ചത്. എന്നാല്‍, ഇത് ഫെലിസിത്ത ആദ്യം തന്നെ നിഷേധിച്ചു. ഏഴു മക്കള്‍ക്കും വളരെ സുപ്രധാനമായ പദവികള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. മക്കളെ ഒരോരുത്തരെയായി വിളിച്ച് യേശുവിനെ ഉപേക്ഷിച്ചാല്‍ സമ്പത്തും പദവികളും നല്‍കാമെന്നു പറഞ്ഞെങ്കിലും ആരും വഴങ്ങിയില്ല. മക്കളെ താന്‍ കൊലമരത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ഫെലിസിത്തയ്ക്ക് അറിയാമായിരുന്നു. പക്ഷേ, എല്ലാറ്റിലും വലുത് യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതാണെന്ന് അവര്‍ മനസിലാക്കിയിരുന്നു. ഫെലിസിത്തയും മക്കളും വഴങ്ങുന്നില്ലെന്നു കണ്ടതോടെ ശിക്ഷാനടപടികള്‍ ആരംഭിച്ചു. ഫെലിസിത്തയെ സാക്ഷിയാക്കി മക്കളെ ഒരോരുത്തരെയായി കൊന്നു. ചിലരെ അടിച്ചുകൊന്നു. ചിലരെ കൊക്കയില്‍ തള്ളി. ചിലരുടെ കഴുത്തറത്തു. പ്രാര്‍ഥനയുടെ ശക്തിയാല്‍ ഫെലിസിത്ത എല്ലാറ്റിനും സാക്ഷിയായി. ഒടുവില്‍ അവരും കൊല ചെയ്യപ്പെട്ടു.


Friday 11th of July

വി. ബെനഡിക്ട് (480-547)


published-img
 

                    അയ്യായിരത്തിലേറെ വിശുദ്ധരെ സമ്മാനിച്ച ബെനഡിക്ടന്‍ സഭയുടെ സ്ഥാപകനാണ് വി. ബെനഡിക്ട്. 'പ്രാര്‍ഥിക്കുക, ജോലി ചെയ്യുക' എന്ന സിദ്ധാന്തം അദ്ദേഹം ലോകം മുഴുവനുമുള്ള സന്യാസികള്‍ക്കായി നല്‍കി. ബെനഡിക്ടന്‍ സഭയില്‍ നിന്ന് 24 മാര്‍പാപ്പമാരും 4500ലേറെ മെത്രാന്‍മാരും ഉണ്ടായിട്ടുണ്ട് എന്നു മനസിലാക്കുമ്പോള്‍ ഈ സന്യാസിസമൂഹത്തിന്റെ വ്യാപ്തി ബോധ്യമാകും. ഇറ്റലിയിലെ ഉംബ്രിയയില്‍ എ.ഡി. 480 ല്‍ ജനിച്ച ബെനഡിക്ടിന്റെ ഇരട്ടസഹോദരനും ഒരു വിശുദ്ധനായിരുന്നു. സ്‌കോളാസ്റ്റിക എന്നായിരുന്നു ആ വിശുദ്ധന്റെ പേര്. റോമിലായിരുന്നു ബെനഡിക്ടിന്റെ വിദ്യാഭ്യാസജീവിതം. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ ബെനഡിക്ടിന് ഇഷ്ടമായില്ല. അച്ചടക്കമില്ലായ്മയും സുഖങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാര്‍ഥികളുടെ അലച്ചിലും ബെനഡിക്ടിന്റെ മനസ് മടുപ്പിച്ചു. ആരോടും മിണ്ടാതെ ബെനഡിക്ട് അവിടം വിട്ടു. സുബിയാക്കോ പര്‍വതനിരകളിലുള്ള ഒരു ഗുഹയില്‍ പോയി പ്രാര്‍ഥനയും ഉപവാസവുമായി അദ്ദേഹം ജീവിതം തുടങ്ങി. റൊമാനൂസ് എന്നു പേരായ ഒരു സന്യാസി മാത്രമേ ബെനഡിക്ട് എവിടെയുണ്ടെന്ന് അറിഞ്ഞിരുന്നുള്ളു. അദ്ദേഹം ബെനഡിക്ടിനു യഥാസമയം ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തു.. എന്നാല്‍, വളരെ പെട്ടെന്ന് ബെനഡിക്ടിന്റെ വിശുദ്ധ ജീവിതത്തെക്കുറിച്ച് നാട്ടുകാര്‍ അറിഞ്ഞുതുടങ്ങി. നിരവധി പേര്‍ മരുഭൂമിയിലെത്തി അദ്ദേഹത്തെ കണ്ടു. ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി മാറി, അവിടെത്തന്നെ താമസം ആരംഭിച്ചു. തന്റെ ശിഷ്യന്‍മാര്‍ക്കുവേണ്ടി ബെനഡിക്ട് ഒരു സന്യാസജീവിതരീതി ഉണ്ടാക്കി. ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ കര്‍ശനമായ രീതികളില്‍ ചില ശിഷ്യന്‍മാര്‍ അസ്വസ്ഥരായി. അദ്ദേഹത്തെ കൊല്ലുവാന്‍ അവര്‍ തീരുമാനിച്ചു. വിഷം ചേര്‍ത്ത ഭക്ഷണം അവര്‍ അദ്ദേഹത്തിനു കൊടുത്തു. കഴിക്കുന്നതിനു മുന്നോടിയായി ബെനഡിക്ട് ഭക്ഷണത്തെ ആശീര്‍വദിച്ചു. അപ്പോള്‍ത്തന്നെ പാത്രം തകരുകയും ഭക്ഷണം താഴെവീണു നശിക്കുകയും ചെയ്തു. ഗുഹയിലെ ജീവിതം മൂന്നാം വര്‍ഷം അദ്ദേഹം അവസാ നിപ്പിച്ചു. നിരവധി സന്യാസസമൂഹങ്ങള്‍ക്ക് പിന്നീട് അദ്ദേഹം തുടക്കമിട്ടു. സന്യാസികള്‍ അനുഷ്ഠിക്കേണ്ട ജീവിതമാതൃക അദ്ദേഹം എഴുതി ഉണ്ടാക്കി. ബെനഡിക്ടിന്റെ കാലത്തോടെ യാണ് സന്യാസസമൂഹങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെ ഉണ്ടാകുന്നത്. സന്യാസികള്‍ ഒന്നിച്ചിരി ക്കണമെന്നും ഒരു കൂട്ടായ്മയായി സമൂഹത്തെ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്യാസികള്‍ പ്രാര്‍ഥനയും ഉപവാസവും മാത്രമായി ജീവിക്കേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസം അദ്ദേഹം പൊളിച്ചെഴുതി. പ്രാര്‍ഥനയ്‌ക്കൊപ്പം പഠനവും കൈത്തൊഴിലും കൃഷിപ്പ ണികളും ചെയ്യുന്നവരായിരുന്നു ബെനഡ്കിടിന്റെ ശിഷ്യസമൂഹം. ബെനഡിക്ടിന് അദ്ഭുത കരമായ വരങ്ങള്‍ ദൈവം കൊടുത്തിരുന്നു. അദ്ദേഹം കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു, രോഗികളെയും പിശാചുബാധിതരെയും സുഖപ്പെടുത്തി. ഒരിക്കല്‍ മരിച്ചു പോയ ഒരു യുവാവിനെ അദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തന്റെ ശവകുടീരം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. മരണദിവസം ശിഷ്യന്‍മാര്‍ക്കൊപ്പം അദ്ദേഹം ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. കുറച്ചുസമയത്തിനുള്ളില്‍ ബെനഡിക്ട് മരിച്ചു.


Saturday 12th of July

വി. വെറോനിക്ക (ഒന്നാം നൂറ്റാണ്ട്)


published-img
 

              വെറോനിക്കയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ക്രിസ്ത്യാനികള്‍ കുറവാ യിരിക്കും. കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് യേശു നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്നു വാര്‍ന്നൊഴുകിയ രക്തം തന്റെ തൂവാലകൊണ്ട് തുടച്ച വിശുദ്ധയാണ് വെറോനിക്ക. യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞുവെന്നാണ് വിശ്വാസം. യേശു കുരിശും വഹിച്ചുകൊണ്ട് നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ മുള്‍മുടിയുണ്ടായിരുന്നു. മുള്ളുകൊണ്ട് തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. പിന്നില്‍ നിന്ന് പടയാളികള്‍ ചാട്ടവാറു കൊണ്ട് അവിടുത്തെ പ്രഹരിച്ചു. അദ്ദേഹത്തെ ഒരു വലിയ ഗണം വിശ്വാസികള്‍ അനുഗമിച്ചിരുന്നു. അവരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു. കുരിശും ചുമന്നുകൊണ്ട് മുന്നോട്ടു നീങ്ങാനാവാതെ നിലത്തുവീണ യേശുവിന്റെ അടുത്തേക്ക് വെറോനിക്ക ഓടിയെത്തി. തന്റെ തൂവാലകൊണ്ട് അവിടുത്തെ മുഖം തുടച്ചു. വെറോനിക്കയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഏറെയൊന്നുമില്ല. അതേസമയം, നിരവധി കഥകള്‍ പ്രചരിച്ചു പോന്നു. ഇവയില്‍ ഏതാണ് സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതില്‍ സംശയമുണ്ട്. പലരാജ്യങ്ങളിലും പലതരത്തിലാണ് വെറോനിക്കയുടെ കഥ പ്രചരിച്ചത്. യേശുവിന്റെ കുരിശുമരണത്തിനു ശേഷം വെറോനിക്ക റോമിലെത്തിയെന്ന് ഇറ്റലിയിലെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചുപോന്നു. യേശുവിന്റെ മുഖം പതിഞ്ഞ തൂവാല പലരെയും കാണിച്ചു. തിബേറിയൂസ് ചക്രവര്‍ത്തിയായിരുന്നു അന്ന് റോം ഭരിച്ചിരുന്നത്. വെറോനിക്ക തിബേറിയൂസിനെ യേശുവിന്റെ ചിത്രം കാണിച്ചുവെന്നും ആ ചിത്രത്തില്‍ അദ്ദേഹം സ്പര്‍ശിച്ചുവെന്നും കരുതപ്പെടുന്നു. വി.പത്രോസും പൗലോസും റോമിലുണ്ടായിരുന്ന സമയത്ത് തന്നെ വെറോനിക്കയും അവിടെയുണ്ടായിരുന്നു. സുവിശേഷത്തില്‍ പറയുന്ന 'സക്കേവൂസ്' എന്ന ധനവാന്റെ ഭാര്യയായി വെറോനിക്ക ജീവിച്ചുവെന്നാണ് ഫ്രാന്‍സില്‍ പ്രചരിച്ച കഥ. സക്കേവൂസിനൊപ്പം വെറോനിക്ക റോമിലെത്തിയെന്നും അവിടെ സന്യാസികളായി ജീവിച്ചുവെന്നും കഥകളുണ്ട്.


Sunday 13th of July

വി. മാര്‍ഗരീത്ത (രക്തസാക്ഷിത്വം എ.ഡി. 304)


published-img
 

                 മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ച മാര്‍ഗരീത്ത എന്ന വിശുദ്ധയുടെ കഥ കേട്ടാല്‍ 'ഒരു നാടോടിക്കഥ' എന്നു തോന്നും. ഈ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന സംഭവങ്ങളില്‍ കുറച്ചൊക്കെ കഥകള്‍ ഉണ്ടാവാം. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമില്ല. യേശുവിന്റെ നാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ് കന്യകയായ മാര്‍ഗരീത്ത. മാര്‍ഗരത്ത്, മരീന, മറീന്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന മാര്‍ഗരീത്തയ്ക്ക് ജനിച്ച് അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി. മാര്‍ഗരീത്തയുടെ അച്ഛന്‍ പാഷണ്ഡമതങ്ങളിലൊന്നിന്റെ പുരോഹിതനായിരുന്നു. മാര്‍ഗരീത്തയെ വളര്‍ത്താന്‍ അയാള്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. ക്രിസ്തുമതവിശ്വാസിയായ ഒരു സ്ത്രീയാണ് പിന്നീട് മാര്‍ഗരീത്തയെ വളര്‍ത്തിയത്. അവരിലൂടെ ആദ്യമായി യേശുവിന്റെ നാമം അവള്‍ കേട്ടു. അവള്‍ യേശുവിനെ സ്‌നേഹിച്ചുതുടങ്ങി. യേശുവിന്റെ നാമത്തില്‍ എന്നും നിത്യകന്യകയായി തുടരു മെന്ന് അവള്‍ ശപഥം ചെയ്തു. മാര്‍ഗരീത്ത അതീവ സുന്ദരിയായിരുന്നു. ഒരിക്കല്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കെ ഒരു റോമന്‍ മേലധികാരി അവളെ കണ്ടു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തനിക്കൊപ്പം കിടക്ക പങ്കിടാന്‍ അയാള്‍ ക്ഷണിച്ചു. എന്നാല്‍ മാര്‍ഗരീത്ത വഴങ്ങിയില്ല. നിരാശനായ ആ ഉദ്യോഗസ്ഥന്‍ മാര്‍ഗരീത്തയെ ക്രിസ്തുമത വിശ്വാസി എന്ന പേരില്‍ തടവിലാക്കി. യേശുവിന്റെ അനുയായികളെ റോമന്‍ സൈന്യം കൊന്നൊടുക്കി കൊണ്ടിരുന്ന സമയമായിരുന്നു അത്. മാര്‍ഗരീത്തയെ വിചാരണ ചെയ്തപ്പോള്‍ യേശുവിനെ തള്ളിപ്പറഞ്ഞാല്‍ അവളെ മോചിപ്പിക്കാമെന്നു ന്യായാധിപന്‍ പറഞ്ഞെങ്കിലും അവള്‍ അത് പുച്ഛിച്ചുതള്ളി. മാര്‍ഗരീത്തയ്ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. ഒരു വലിയ കുട്ടകത്തില്‍ തിളച്ച വെള്ളത്തിലേക്ക് അവര്‍ മാര്‍ഗരീത്തയെ എറിഞ്ഞു. എന്നാല്‍ച്ച അവള്‍ക്ക് ഒരു ശതമാനം പോലും പൊള്ളലേറ്റില്ല. പലതവണ ശ്രമിച്ചുവെങ്കിലും അവളെ കൊലപ്പെടുത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ തലയറുത്ത് മാര്‍ഗരീത്തയെ കൊന്നു. മാര്‍ഗരീത്തയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന കഥ അവള്‍ ഒരു വ്യാളിയെ കൊലപ്പെടുത്തുന്ന സംഭവമാണ്. ഒരിക്കല്‍ മാര്‍ഗരീത്തയെ ഒരു ഭീകരവ്യാളി വിഴുങ്ങി. വ്യാളിയുടെ വയറ്റില്‍ കിടക്കവേ, മാര്‍ഗരീത്ത തന്റെകൈയിലിരുന്ന കുരിശുകൊണ്ട് ആ വ്യാളിയെ തൊട്ടു. ഉടന്‍ തന്നെ അതിന്റെ വയറുകീറുകളും മാര്‍ഗരീത്ത പുറത്തു വരികയും ചെയ്തു. ഗര്‍ഭി ണികളുടെയും നവജാതശിശുക്കളുടെയും മധ്യസ്ഥയായാണ് മാര്‍ഗരീത്ത അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍ 250ലേറെ ദേവാലയങ്ങളില്‍ മാര്‍ഗരീത്തയാണ് മധ്യസ്ഥ.


Monday 14th of July

വി. കാമിലസ് (1550-1614)


published-img
 

                  ഇറ്റലിയിലെ നേപ്പിള്‍സിലുള്ള ഒരു സൈനികനും ഭാര്യയ്ക്കും അവരുടെ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സമ്മാനമായിരുന്നു കാമിലസ്. അറുപതു വയസുള്ളപ്പോഴാണ് കാമിലസിന്റെ അമ്മ അവനെ പ്രസവിച്ചത്. കാമിലസിന്റെ ബാല്യകാലവും യൗവനവും അവന്‍ ചെലവഴിച്ച രീതി കണ്ടവര്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല ഇവന്‍ ഒരു വിശുദ്ധനായി മാറുമെന്ന്. അങ്ങനെയൊരു പശ്ചാത്തലത്തിലായിരുന്നു കാമിലസിന്റെ ജീവിതം. കാമിലസ് കുട്ടിയായിരിക്കുമ്പോള്‍ അമ്മ മരിച്ചു. പിന്നീട് അച്ഛന്റെയൊപ്പമാണ് അവന്‍ ജീവിച്ചത്. പടയാളിയായിരുന്ന ആ മനുഷ്യന് തന്റെ മകന് കൊടുക്കാന്‍ തന്റെ വാളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കാമിലസും സൈനികനായി ജോലി ചെയ്തു തുടങ്ങി. നേപ്പിള്‍സിനു വേണ്ടി തുര്‍ക്കികള്‍ ക്കെതിരേ അവന്‍ യുദ്ധം ചെയ്തു. ഒരു സൈനികനു യോജിക്കുന്ന ശരീരപ്രകൃതിയായിരുന്നു കാമിലസിന്റേത്. ആറര അടി ഉയരം. ഉയരത്തിനനുസരിച്ച് കരുത്തുള്ള ശരീരം. ചൂതാട്ടവും ചീട്ടുകളിയുമായിരുന്നു അവന്റെ പ്രധാന വിനോദം. ഒരിക്കല്‍ യുദ്ധത്തിനിടയ്ക്ക് കാമിലസിന്റെ കാലിനു ഗുരുതരമായി മുറിവേറ്റു. ചൂതുകളിച്ച് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ തിനാല്‍ കാമിലസിന് ചികിത്സയ്ക്കു പോലും പണം കൈയിലുണ്ടായിരുന്നില്ല. ആശുപത്രിയിലെ ശിപായിയായി ജോലി നോക്കിയാണ് ചികിത്സാചെലവുകള്‍ക്ക് അയാള്‍ പണം കണ്ടെത്തിയി രുന്നത്. കാലിലെ വ്രണം സുഖപ്പെടാത്തതിനാല്‍ സൈന്യത്തിലും പിന്നീട് ജോലി ചെയ്യാന്‍ സാധിച്ചില്ല. കൈയില്‍ കാശില്ല, ജോലിയില്ല, കാലില്‍ സുഖപ്പെടാത്ത വ്രണം. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ വലയുന്ന അവസ്ഥയിലാണ് കാമിലസ് ഒരു കപ്പൂച്ചിന്‍ വൈദികനുമായി പരിചയപ്പെടുന്നത്. അദ്ദേഹം കപ്പൂച്ചിന്‍ സഭയുടെ കെട്ടിടനിര്‍മാണങ്ങള്‍ നോക്കിനടത്തുന്ന ജോലി കാമിലസിന് തരപ്പെടുത്തിക്കൊടുത്തു. അവിടെവച്ച്, കാമിലസ് ആദ്യമായി യേശുവിന്റെ സ്‌നേഹം മനസിലാക്കി മാനസാന്തരപ്പെട്ടു. ഒരു വൈദികനാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ കാലിലെ മുറിവ് സുഖപ്പെടാത്തതിനാല്‍ കാമിലസിനെ സെമിനാരിയില്‍ ചേര്‍ത്തില്ല. നിരാശനായ കാമിലസ് തന്റെ കാല്‍ സുഖപ്പെടുത്തുന്നതിനുവേണ്ടി റോമിലേക്ക് പോയി. അവിടെ വച്ച് വിശുദ്ധ ഫിലിപ്പ് നേരിയെ അദ്ദേഹം പരിചയപ്പെട്ടു. വിദ്യാഭ്യാസം ഇല്ല എന്ന പരാതി പരിഹരിക്കുന്നതിനായി 32-ാം വയസില്‍ കൊച്ചുകുട്ടികള്‍ക്കൊപ്പം സ്‌കൂള്‍പഠനം നടത്തിയ കാമിലസ് പിന്നീട് വൈദികന്‍ വരെയായി. കാമിലസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് രോഗികളെ ശുശ്രൂഷിക്കാനും യുദ്ധരംഗത്ത് സഹായമെ ത്തിക്കുവാനും ഒക്കെയായി ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു. കാമിലസിന് രോഗികളെ സുഖ പ്പെടുത്തുവാനുള്ള അദ്ഭുത വരം ലഭിച്ചിരുന്നു. 1614ല്‍ അദ്ദേഹം മരിച്ചു. 1746ല്‍ പോപ് ബെനഡിക്ട് പതിനാലാമനാണ് കാമിലസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Tuesday 15th of July

കീവിലെ വി. വ്‌ളാഡിമീര്‍ (956-1015)


published-img
 

                      യുക്രൈനിന്റെ തലസ്ഥാനമായ കീവ് ഒരു കാലത്ത് ഭരിച്ചിരുന്നത് വ്‌ളാഡിമീര്‍ എന്ന ചക്രവര്‍ത്തിയായിരുന്നു. അക്രൈസ്തവ മതങ്ങളായിരുന്നു അന്ന് കീവ് സാമ്രാജ്യം മുഴുവനുമുണ്ടായിരുന്നത്. വ്‌ളാഡിമീറും അത്തരമൊരു മതത്തിന്റെ പ്രചാരകനായിരുന്നു. തന്റെ മതം പ്രചരിപ്പിക്കുന്നതിനു വേണ്ടി ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. വിഗ്രഹാരാധനയും നരബലിയും പോലുള്ള പ്രാചീനമായ ആചാരങ്ങളില്‍ വ്‌ളാഡിമീര്‍ പങ്കെടുത്തുപോന്നു. വ്‌ളാഡിമീറിന് ഏഴു ഭാര്യമാരുണ്ടായിരുന്നു. ഒരിക്കല്‍ ബൈസാന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന ബേസില്‍ രണ്ടാമനുമായി വ്‌ളാഡിമീര്‍ ഒരു സൈനിക കരാര്‍ സ്ഥാപിച്ചു. ശത്രുരാജ്യങ്ങളെ ഒന്നിച്ച് നേരിടുന്നതിനു വേണ്ടിയായിരുന്നു കരാര്‍. ബള്‍ഗേറിയ, ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരെ അവര്‍ യുദ്ധം നയിച്ചു. ബേസില്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസിയായിരുന്നു. ചക്രവര്‍ത്തിയുടെ സഹോദരി ആനിയെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിച്ചു. ആനി യേശുവിനെ ആരാധിച്ചിരുന്ന ഉത്തമ ക്രിസ്തുശിഷ്യയായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിക്കുന്നതായി അറിഞ്ഞ ആനി വിവാഹത്തിന് ഒരു വ്യവസ്ഥ വച്ചു. അക്രൈസ്തവ മതവിശ്വാസം അവസാനി പ്പിച്ച് ക്രിസ്തുമതത്തില്‍ വിശ്വസിക്കണം. വ്‌ളാഡിമീര്‍ സമ്മതിച്ചു. വ്‌ളാഡിമീര്‍ മാമോദീസ മുങ്ങി. ബേസില്‍ എന്ന പേരും സ്വീകരിച്ചു. ആനിയിലൂടെ യേശുവിനെ മനസിലാക്കിയ വ്‌ളാഡിമീര്‍ തന്റെ നാട്ടില്‍ തിരികെയെത്തിയതോടെ കീവിലും തന്റെ ഭരണത്തിനു കീഴിലുള്ള സ്ഥലങ്ങളിലുമെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം തന്നെ മുന്‍പ് പണികഴിപ്പിച്ചിരുന്ന ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ചു. ബൈസാന്റയിന്‍ ആരാധനാക്രമമാണ് വ്‌ളാഡിമീര്‍ സ്വീകരിച്ചത്. റഷ്യയിലെങ്ങും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ വ്‌ളാഡിമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ക്രിസ്തുവില്‍ വിശ്വസിച്ചതോടെ തന്റെ ഭരണം മെച്ചപ്പെടുത്താനും എല്ലാ ജനങ്ങളെയും സഹാ യിക്കാനും വ്‌ളാഡിമീര്‍ തീരുമാനിച്ചു. കോടതികള്‍ സ്ഥാപിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സംവിധാനമൊരുക്കി. പാവങ്ങള്‍ക്ക് ചികിത്സ നല്‍കുവാന്‍ ആശുപത്രികളും സ്ഥാപിച്ചു. വ്‌ളാഡിമീറിനും ആനിക്കും ഉണ്ടായ രണ്ടു മക്കളായ ബോറിസും ഗെല്‍ബും പില്‍ക്കാലത്ത് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്.


Saturday 4th of October

വി. ചാള്‍സ് ബോറോമിയോ (1538-1584)


published-img
ഇറ്റലിയിലെ മിലാനിലുള്ള സമ്പന്നമായ പ്രഭു കുടുംബത്തിലാണ് ചാള്‍സ് ജനിച്ചത്. ബോറോമിയ കുടുംബം അന്ന് വളരെ പ്രസിദ്ധ മായിരുന്നു. പ്രഭു ഗിബെര്‍ട്ടോ രണ്ടാമന്റെ മകനായിരുന്നു അദ്ദേഹം. മാര്‍പാപ്പയായിരുന്ന പയസ് നാലാമന്റെ അനന്തരവന്‍. സംസാര വൈകല്യമുണ്ടായിരുന്നുവെങ്കിലും ചാള്‍സ് അതിസമര്‍ഥനായി രുന്നു. കടുത്ത ദൈവഭക്തനുമായിരുന്നു ചാള്‍സ്. മിലാനിലും യൂണിവേഴ്‌സിറ്റി ഓഫ് പാവിയായിലുമായായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിന്നീട് പോപ്പായ ഗ്രിഗറി പതിമൂന്നാമന്‍ ചാള്‍സിന്റെ ഗുരുനാഥന്‍മാരില്‍ ഒരാളായിരുന്നു. അമ്മാവന്‍ പോപ്പായിരുന്നതിനാല്‍ വളരെ വേഗം ചാള്‍സിനു സ്ഥാനമാനങ്ങള്‍ ലഭിച്ചു. 22-ാം വയസില്‍ ചാള്‍സ് കാര്‍ഡിനാള്‍ ഡീക്കന്‍ പദവിയിലെത്തി. പക്ഷേ, അധികാരത്തില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നവനല്ലായിരുന്നു അദ്ദേഹം. പുരോഹിതനാകുന്നതിനു മുന്‍പുതന്നെ ചാള്‍സ് പിതാവിനോട് കുടുംബസ്വത്തില്‍ തനിക്കുള്ള ലാഭവിഹിതം സാധുക്കള്‍ക്ക് കൊടുക്കു വാനാണ് അഭ്യര്‍ഥിച്ചത്. മിലാനിലെ മെത്രാനായി ചുമതലയേറ്റ ശേഷവും അദ്ദേഹം കാര്യമായി അങ്ങോട്ട് പോയിരുന്നില്ല. ട്രെന്‍ഡ് സുനേഹദോസ് നടക്കുന്ന സമയമായിരുന്നു. പൂര്‍ണമായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നത്. അതിനുശേഷം അദ്ദേഹം മിലാനിലേക്ക് പോയി. പോപ് പയസ് അഞ്ചാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റപ്പോള്‍ ആ പേര് അദ്ദേഹത്തിനു നിര്‍ദേശിച്ചത് ചാള്‍സായിരുന്നു. മിലാനിലെ ചുമതലകള്‍ക്കായി അദ്ദേഹം സമയം ചെലവഴിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ചാള്‍സ


Sunday 5th of October

വി. എലിസബത്തും വി. സക്കറിയായും (ഒന്നാം നൂറ്റാണ്ട്)


published-img
പ്രവാചകനായ സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ എലിസ ബത്തിന്റെയും സക്കറിയായുടെയും ഓര്‍മദിവസമാണിന്ന്. സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍ പ്പെട്ടവനായിരുന്നു അദ്ദേഹം. യേശുവിന്റെ മാതാവായ കന്യമറിയത്തിന്റെ ബന്ധുകൂടിയായിരുന്ന എലിസബത്ത് അഹരോ ന്റെ പുത്രിമാരില്‍ ഒരാളായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നു. ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ക്കു മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. ദൈവ ദൂതന്‍ പറഞ്ഞു: '' ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്‌വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ചതാണ്. അവ നീ വിശ്വസിക്കാകയാല്‍ ഇത് സംഭവിക്കുന്നതുവരെ നീ സംസാരശക്തി നഷ്ടപ്പെട്ടവനായിത്തീരും.'' എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയി. മറിയത്തെ കണ്ടമാത്രയില്‍ എലിസബത്ത് സന്തോഷം കൊണ്ട് മതിമറന്നു. ഗര്‍ഭസ്ഥശിശു ഉദരത്തില്‍ കിടന്നു കുതിച്ചു ചാടി. എലിസബത്ത് പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നു സിദ്ധിച്ചു?.'' മറിയം പറഞ്ഞു: ''ഇതാ ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍ ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.'' മറിയം എലിസബത്തിനൊപ്പം മൂന്നു മാസം താമസിച്ചശേഷമാണ് പിന്നീട് സ്വഭവനത്തിലേക്ക് തിരിച്ചുപോയതെന്നു ബൈബിള്‍ പറയുന്നു. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം ആദ്യമായി സന്ദര്‍ശിക്കുന്നത് എലിസബത്തിനെയാണ് എന്നത് ആ കുടുംബത്തോട് ദൈവത്തിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണ്. യഥാകാലം എലിസബത്ത് ഒരു കുഞ്ഞിനെ പ്രസവിച്ചു. അവനു പേരിടേണ്ട ദിവസം വന്നപ്പോള്‍ 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. സക്കറിയാ ഉറക്കെ വിളിച്ചുപറഞ്ഞു: ''ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ.''


Wednesday 15th of October

St. Teresa of Avila


published-img

Teresa of Ávila was born Teresa Ali Fatim Corella Sanchez de Capeda y Ahumada in Ávila, Spain. Less than twenty years before Teresa was born in 1515, Columbus opened up the Western Hemisphere to European colonization. Two years after she was born, Luther started the Protestant Reformation. Out of all of this change came Teresa pointing the way from outer turmoil to inner peace.

Teresa's father was rigidly honest and pious, but he may have carried his strictness to extremes. Teresa's mother loved romance novels but because her husband objected to these fanciful books, she hid the books from him. This put Teresa in the middle -- especially since she liked the romances too. Her father told her never to lie but her mother told her not to tell her father. Later she said she was always afraid that no matter what she did she was going to do everything wrong.

When she was seven-years-old, she convinced her older brother that they should "go off to the land of the Moors and beg them, out of love of God, to cut off our heads there." They got as far as the road from the city before an uncle found them and brought them back. Some people have used this story as an early example of sanctity, but this author think it's better used as an early example of her ability to stir up trouble.

After this incident she led a fairly ordinary life, though she was convinced that she was a horrible sinner. As a teenager, she cared only about boys, clothes, flirting, and rebelling. When she was 16, her father decided she was out of control and sent her to a convent. At first she hated it but eventually she began to enjoy it -- partly because of her growing love for God, and partly because the convent was a lot less strict than her father.

Still, when the time came for her to choose between marriage and religious life, she had a tough time making the decision. She'd watched a difficult marriage ruin her mother. On the other hand being a nun didn't seem like much fun. When she finally chose religious life, she did so because she though that it was the only safe place for someone as prone to sin as she was.

Once installed at the Carmelite convent permanently, she started to learn and practice mental prayer, in which she "tried as hard as I could to keep Jesus Christ present within me....My imagination is so dull that I had no talent for imagining or coming up with great theological thoughts." Teresa prayed this way off and on for eighteen years without feeling that she was getting results. Part of the reason for her trouble was that the convent was not the safe place she assumed it would be.

Many women who had no place else to go wound up at the convent, whether they had vocations or not. They were encouraged to stay away from the convents for long period of time to cut down on expenses. Nuns would arrange their veils attractively and wear jewelry. Prestige depended not on piety but on money. There was a steady stream of visitors in the parlor and parties that included young men. What spiritual life there was involved hysteria, weeping, exaggerated penance, nosebleeds, and self- induced visions.

Teresa suffered the same problem that Francis of Assisi did -- she was too charming. Everyone liked her and she liked to be liked. She found it too easy to slip into a worldly life and ignore God. The convent encouraged her to have visitors to whom she would teach mental prayer because their gifts helped the community economy. But Teresa got more involved in flattery, vanity and gossip than spiritual guidance. These weren't great sins perhaps but they kept her from God.

Then Teresa fell ill with malaria. When she had a seizure, people were so sure she was dead that after she woke up four days later she learned they had dug a grave for her. Afterwards she was paralyzed for three years and was never completely well. Yet instead of helping her spiritually, her sickness became an excuse to stop her prayer completely: she couldn't be alone enough, she wasn't healthy enough, and so forth. Later she would say, "Prayer is an act of love, words are not needed. Even if sickness distracts from thoughts, all that is needed is the will to love."

For years she hardly prayed at all "under the guise of humility." She thought as a wicked sinner she didn't deserve to get favors from God. But turning away from prayer was like "a baby turning from its mother's breasts, what can be expected but death?"

When she was 41, a priest convinced her to go back to her prayer, but she still found it difficult. "I was more anxious for the hour of prayer to be over than I was to remain there. I don't know what heavy penance I would not have gladly undertaken rather than practice prayer." She was distracted often: "This intellect is so wild that it doesn't seem to be anything else than a frantic madman no one can tie down." Teresa sympathizes with those who have a difficult time in prayer: "All the trials we endure cannot be compared to these interior battles."

Yet her experience gives us wonderful descriptions of mental prayer: "For mental prayer in my opinion is nothing else than an intimate sharing between friends; it means taking time frequently to be alone with him who we know loves us. The important thing is not to think much but to love much and so do that which best stirs you to love. Love is not great delight but desire to please God in everything."

As she started to pray again, God gave her spiritual delights: the prayer of quiet where God's presence overwhelmed her senses, raptures where God overcame her with glorious foolishness, prayer of union where she felt the sun of God melt her soul away. Sometimes her whole body was raised from the ground. If she felt God was going to levitate her body, she stretched out on the floor and called the nuns to sit on her and hold her down. Far from being excited about these events, she "begged God very much not to give me any more favors in public."

In her books, she analyzed and dissects mystical experiences the way a scientist would. She never saw these gifts as rewards from God but the way he "chastised" her. The more love she felt the harder it was to offend God. She says, "The memory of the favor God has granted does more to bring such a person back to God than all the infernal punishments imaginable."

Her biggest fault was her friendships. Though she wasn't sinning, she was very attached to her friends until God told her "No longer do I want you to converse with human beings but with angels." In an instant he gave her the freedom that she had been unable to achieve through years of effort. After that God always came first in her life.

Some friends, however, did not like what was happening to her and got together to discuss some "remedy" for her. Concluding that she had been deluded by the devil, they sent a Jesuit to analyze her. The Jesuit reassured her that her experiences were from God but soon everyone knew about her and was making fun of her.

One confessor was so sure that the visions were from the devil that he told her to make an obscene gesture called the fig every time she had a vision of Jesus. She cringed but did as she was ordered, all the time apologizing to Jesus. Fortunately, Jesus didn't seem upset but told her that she was right to obey her confessor. In her autobiography she would say, "I am more afraid of those who are terrified of the devil than I am of the devil himself." The devil was not to be feared but fought by talking more about God.

Teresa felt that the best evidence that her delights came from God was that the experiences gave her peace, inspiration, and encouragement. "If these effects are not present I would greatly doubt that the raptures come from God; on the contrary I would fear lest they be caused by rabies."

Sometimes, however, she couldn't avoid complaining to her closest Friend about the hostility and gossip that surrounded her. When Jesus told her, "Teresa, that's how I treat my friends" Teresa responded, "No wonder you have so few friends." But since Christ has so few friends, she felt they should be good ones. And that's why she decided to reform her Carmelite order.

At the age of 43, she became determined to found a new convent that went back to the basics of a contemplative order: a simple life of poverty devoted to prayer. This doesn't sound like a big deal, right? Wrong.

When plans leaked out about her first convent, St. Joseph's, she was denounced from the pulpit, told by her sisters she should raise money for the convent she was already in, and threatened with the Inquisition. The town started legal proceedings against her. All because she wanted to try a simple life of prayer. In the face of this open war, she went ahead calmly, as if nothing was wrong, trusting in God.

"May God protect me from gloomy saints," Teresa said, and that's how she ran her convent. To her, spiritual life was an attitude of love, not a rule. Although she proclaimed poverty, she believed in work, not in begging. She believed in obedience to God more than penance. If you do something wrong, don't punish yourself -- change. When someone felt depressed, her advice was that she go some place where she could see the sky and take a walk. When someone was shocked that she was going to eat well, she answered, "There's a time for partridge and a time for penance." To her brother's wish to meditate on hell, she answered, "Don't."

Once she had her own convent, she could lead a life of peace, right? Wrong again. Teresa believed that the most powerful and acceptable prayer was that prayer that leads to action. Good effects were better than pious sensations that only make the person praying feel good.

At St. Joseph's, she spent much of her time writing her Life. She wrote this book not for fun but because she was ordered to. Many people questioned her experiences and this book would clear her or condemn her. Because of this, she used a lotof camouflage in the book, following a profound thought with the statement, "But what do I know. I'm just a wretched woman." The Inquisition liked what they read and cleared her.

At 51, she felt it was time to spread her reform movement. She braved burning sun, ice and snow, thieves, and rat-infested inns to found more convents. But those obstacles were easy compared to what she face from her brothers and sisters in religious life. She was called "a restless disobedient gadabout who has gone about teaching as though she were a professor" by the papal nuncio. When her former convent voted her in as prioress, the leader of the Carmelite order excommunicated the nuns. A vicar general stationed an officer of the law outside the door to keep her out. The other religious orders opposed her wherever she went. She often had to enter a town secretly in the middle of the night to avoid causing a riot.

And the help they received was sometimes worse than the hostility. A princess ordered Teresa to found a convent and then showed up at the door with luggage and maids. When Teresa refused to order her nuns to wait on the princess on their knees, the princess denounced Teresa to the Inquisition.

In another town, they arrived at their new house in the middle of the night, only to wake up the next morning to find that one wall of the building was missing.

Why was everyone so upset? Teresa said, "Truly it seems that now there are no more of those considered mad for being true lovers of Christ." No one in religious orders or in the world wanted Teresa reminding them of the way God said they should live.

Teresa looked on these difficulties as good publicity. Soon she had postulants clamoring to get into her reform convents. Many people thought about what she said and wanted to learn about prayer from her. Soon her ideas about prayer swept not only through Spain but all of Europe.

In 1582, she was invited to found a convent by an Archbishop but when she arrived in the middle of the pouring rain, he ordered her to leave. "And the weather so delightful too" was Teresa's comment. Though very ill, she was commanded to attend a noblewoman giving birth. By the time they got there, the baby had already arrived so, as Teresa said, "The saint won't be needed after all." Too ill to leave, she died on October 4 at the age of 67.

She is the founder of the Discalced Carmelites. In 1970 she was declared a Doctor of the Church for her writing and teaching on prayer, one of two women to be honored in this way.

St. Teresa is the patron saint of Headache sufferers. Her symbol is a heart, an arrow, and a book. She was canonized in 1622.

 

 


Wednesday 15th of October

ആവിലായിലെ വി. ത്രേസ്യ (1515-1582)


published-img
ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ മരണം വരിക്കുന്നതിനു വേണ്ടി വീടുവിട്ടിറങ്ങിയ വിശുദ്ധയാണ് വി. തെരേസ. ആവിലായിലെ അമ്മത്രേസ്യ എന്ന് ഈ വിശുദ്ധ കേരളത്തില്‍ അറിയപ്പെടുന്നു. നവീകൃത കര്‍മലീത്ത സഭയുടെ സ്ഥാപക കൂടിയാണ് അവര്‍. സ്‌പെയിനിലെ ആവിലാ എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ അല്‍ഫോണ്‍സു സാഞ്ചസ് എന്നൊരാളുടെ മകളായാണ് ത്രേസ്യ ജനിച്ചത്. അമ്മ അഹൂദാ ഭക്തയായ ഒരു സ്ത്രീയായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ അവര്‍ മകള്‍ക്കു പറഞ്ഞുകൊടുക്കുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ത്രേസ്യ സഹോദരനൊപ്പം ഒരു ആശ്രമത്തിന്റെ മാതൃക ഉണ്ടാക്കി. ബാല്യകാല കളികളില്‍ സന്യാസിനിയായി മാത്രമാണ് അവള്‍ വേഷമിട്ടത്. ഏഴു വയസുള്ളപ്പോള്‍ സഹോദരനെയും വിളിച്ചുകൊണ്ട് അവള്‍ വീടുവിട്ടിറങ്ങി. പക്ഷേ, വഴിയില്‍ വച്ച് ഇളയച്ഛന്‍ പിടികൂടി. താന്‍ ആഫ്രിക്കയിലേക്ക് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോകുകയാണെന്നാണ് അവള്‍ പറഞ്ഞത്. 'എനിക്ക് എത്രയും വേഗം ദൈവത്തെ കാണണം. അതിനു ഞാന്‍ ആദ്യം മരിക്കണം.' ഇതായിരുന്നു ത്രേസ്യയുടെ വാക്കുകള്‍. ബാല്യകാലത്ത് നിര വധി രോഗങ്ങള്‍ അവളെ അലട്ടിയിരുന്നു. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകളും രോഗം സൗഖ്യമാക്കി. ത്രേസ്യയ്ക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. അമ്മ യുടെ മരണം അവളുടെ വിശ്വാസത്തെ ബാധിക്കുവാന്‍ തുടങ്ങി. അയല്‍ക്കാരിയായ ഒരു സ്ത്രീയു ടെ പ്രേരണയാല്‍ നിരവധി കാല്പനിക കഥകള്‍ അവള്‍ വായിച്ചു. മോടിയായി വസ്ത്രമണിയു വാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള മോഹങ്ങള്‍ അവള്‍ക്കുണ്ടായി. എന്നാല്‍ അധികം വൈകാ തെ താന്‍ തെറ്റായ വഴിയിലേക്കാണ് പോകുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു. പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരികെവന്നു. പതിനേഴ് വയസുള്ളപ്പോള്‍ പിതാവിന്റെ ഇഷ്ടം വകവയ്ക്കാതെ കന്യാസ്ത്രീയാകാന്‍ തീരുമാനി ച്ച് വീടുവിട്ടിറങ്ങി. കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. ദൈവവിളിയോടുള്ള ത്രേസ്യയുടെ അഭിനിവേ ശം തിരിച്ചറിഞ്ഞ അല്‍ഫോണ്‍സു സാഞ്ചസ് വൈകാതെ മകളുടെ ഇഷ്ടം അനുവദിച്ചു. വ്രത വാഗ്ദാനം നടത്തിയ ശേഷവും രോഗങ്ങള്‍ ത്രേസ്യയെ നിരന്തരം വേട്ടയാടി. വേദനകള്‍ യേശുവിനെപ്രതി അവള്‍ സഹിച്ചു. പ്രാര്‍ഥനകള്‍ ത്രേസ്യയ്ക്കു ശക്തിപകര്‍ന്നു. ഈ സമയത്ത് നിരവധി ദൈവദര്‍ശനങ്ങള്‍ ത്രേസ്യയ്ക്ക് ഉണ്ടാകുമായിരുന്നു. വി. ഫ്രാന്‍സീസ് ബോര്‍ജിയോ (ഒക്‌ടോബര്‍ 10 ലെ വിശുദ്ധന്‍) ആയിരുന്നു അവളുടെ ആത്മീയ പിതാവ്. കര്‍മലീത്ത സഭയെ നവീകരിക്കുവാനുള്ള നിര്‍ദേശം ദര്‍ശനത്തിലൂടെ ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് ബോര്‍ജിയോയുടെ ഉപദേശപ്രകാരം പല നവീകരണങ്ങളും വരുത്തി. 17 കന്യാ സ്ത്രീ മഠങ്ങളും പുരോഹിതര്‍ക്കുള്ള 15 ആശ്രമവും സ്ഥാപിക്കപ്പെട്ടു. ത്രേസ്യയുടെ സന്തത സഹചാരിയായിരുന്നു വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ (ജൂണ്‍ ഏഴിലെ വിശുദ്ധ). അമ്മ ത്രേസ്യക്കു ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ ആനി ഗാര്‍സിയയുടെ മടിയില്‍കിടന്ന് വി. ത്രേസ്യ മരിച്ചു. 'തിരുസഭയുടെ ഒരു കുഞ്ഞായി മരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു' എന്നായിരുന്നു ത്രേസ്യയുടെ അവസാന വാക്കുകള്‍. 1622 ല്‍ പോപ് ഗ്രിഗറി പതിനഞ്ചാമന്‍ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Thursday 16th of October

വി. ജെറാഡ് മജെല്ല (1725-1755)


published-img
ഇറ്റലിയിലെ മുറോയില്‍ ജനിച്ച ജെറാഡ് ഒരു തയ്യല്‍ക്കാരന്റെ മകനായിരുന്നു. ജെറാഡിനു പന്ത്രണ്ടു വയസു പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദരിദ്രരായ ആ കുടുംബത്തിന്റെ ഏക ആശ്രയം ആ തയ്യല്‍ക്കാരന്റെ വരുമാനമായിരുന്നു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ജെറാഡിന്റെ കുടുംബം ഒരോ ദിവസവും തള്ളിനീക്കിയത്. ദരിദ്ര രായിരുന്നുവെങ്കിലും ദൈവത്തിന്റെ പ്രത്യേക കാരുണ്യം ആ കുടുബത്തിന്റെ മേലുണ്ടായിരുന്നു. അച്ഛന്റെ സഹായിയായി നിന്ന് തയ്യല്‍ പഠിച്ചിരുന്നതിനാല്‍ പട്ടിണി കിടന്നു മരിക്കാതെ കുടുംബം പോറ്റാന്‍ ജെറാഡിനു കഴിഞ്ഞു. പുരോഹിതനാകണമെന്ന ആഗ്രഹവുമായി കപ്യൂച്ചിയന്‍ സഭയെ സമീപിച്ചുവെങ്കിലും പ്രായം തികഞ്ഞില്ലെന്ന പേരില്‍ അവര്‍ തിരിച്ചയച്ചു. പിന്നീട് ലാസിഡോണിയയിലെ ബിഷപ്പിന്റെ വീട്ടില്‍ വേലക്കാരനായി ജെറാഡ് ജോലിനോക്കി. ബിഷപ്പ് മരിച്ചപ്പോള്‍ തിരികെ വന്ന് തയ്യല്‍ജോലികള്‍ പുന:രാരംഭിച്ചു. ജെറാഡ് ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. സമൃദ്ധമായി വരങ്ങള്‍ നല്‍കി ദൈവം അദ്ദേഹ ത്തെ അനുഗ്രഹിച്ചു. ജെറാഡിന്റെ സ്പര്‍ശനത്താല്‍ രോഗങ്ങള്‍ സുഖപ്പെട്ടു. സംഭവിക്കാനിരി ക്കുന്ന കാര്യങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. ഒരു പുരോഹിതനല്ലാതിരുന്നിട്ടും അദ്ദേഹ ത്തിന്റെ ഉപദേശങ്ങള്‍ തേടുവാന്‍ വൈദികരും കന്യാസ്ത്രീകളും എത്തുമായിരുന്നു. 1752 ല്‍ ജെറാഡ് വി. അല്‍ഫോന്‍സസ് ലിഗോരിയുടെ (ഓഗസ്റ്റ് ഒന്നിലെ വിശുദ്ധന്‍) ശിഷ്യത്വം സീകരിച്ചു. നിരവധി പേരെ യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവരാനും പാപത്തില്‍ മുഴുകി ജീവിച്ചവരെ നേര്‍വഴിക്കു കൊണ്ടുവരാനും ജെറാഡിനു സാധിച്ചു. ജീവിതത്തില്‍ അഭിമൂഖീ കരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളെയെല്ലാം നേരിടേണ്ടത് എങ്ങനെയെന്ന് സ്വന്തം ജീവിതത്തി ലൂടെ അദ്ദേഹം കാണിച്ചുതന്നു. ഒരിക്കല്‍ അവിവാഹിതയായ നെറിയ കാജിയാനോ എന്ന സ്ത്രീ ഗര്‍ഭിണിയായി. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ ജെറാഡാണെന്ന് ആ സ്ത്രീ പറഞ്ഞു. ആരോപണങ്ങളുമായി വന്നവരോട് ജെറാഡ് ഒരക്ഷരം പോലും പറഞ്ഞില്ല. അദ്ദേഹം നിശ്ശബ്ദനായി ഇരുന്നതേയുള്ളു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ത്രീ താന്‍ കളവാണു പറഞ്ഞതെന്ന് വെളിപ്പെടുത്തി. ജെറാഡിനോട് അവര്‍ മാപ്പിരന്നു. ജെറാഡിനെ സംശയിച്ചവരൊക്കെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ എന്തുകൊണ്ട് അവ നിക്ഷേധിച്ചില്ലെന്ന് ജെറാഡിനോട് വി. അല്‍ഫോന്‍സസ് ചോദിച്ചു. നിശ്ശബ്ദനായി സഹിക്കുന്നതാണ് ദൈവഹിതം എന്നായിരുന്നു ജെറാഡിന്റെ മറുപടി. ജെറാഡ് ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. അവര്‍ക്ക് ആശ്വാസമേകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 29 വയസു മാത്രമായിരുന്നു ആ വിശുദ്ധന്റെ ആയുസ്. ക്ഷയരോഗം ബാധിച്ച് അദ്ദേഹം മരിച്ചു. 1904 ല്‍ പോപ് പയസ് പത്താമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 16th of October

St. Gerard Majella


published-img

St. Gerard Majella is the patron of expectant mothers. He was born in 1726 in Muro, Italy to a family of seven. Majella grew up in a poverty with a great respect for the poor. As he was just 12 when his father passed away, he was forced to grow up fast. Shortly after his father's death, his mother sent him away to live with his uncle and learn to become a tailor, like his father. After a few years of working as a sewing apprentice, Majella took on a job with the local Bishop of Lacedonia as a servant.

Once Majella began earning money as a journeyman at the age of 21, he split his earnings with his mother, the poor of Muro and the rest in offerings for the poor souls. As the days passed, Majella began to grow pale and thin, often fasting and in prayer at a nearby Cathedral.

He applied to the Capuchin monastery at Muro twice, but was turned down both times. Majella was told his health was not well enough for such a strenuous life. However, Majella did not give up. In 1749, at the age of 23, he joined the Congregation of the Most Holy Redeemer and just three years later became a professed lay brother.

Majella lived with the three vows of Poverty, Chasity and Obedience. He stayed close with the poor and worked very many different jobs. He served as sacristan, gardener, porter, infirmarian, and tailor. However, because of his great piety, extraordinary wisdom, and his gift of reading consciences, he was permitted to counsel communities of religious women. Majella was often called on by the poor and the sick. Wherever his presence was demanded he graciously presented himself. He was there to "do the Will of God."

This humble servant of God also had faculties associated with certain mystics including, levitation, bi-location and the ability to read souls. His charity, obedience, and selfless service as well as his ceaseless mortificationfor Christ, made him the perfect model of lay brothers.

Throughout his years of life, several reported miracles are tied to Majella including, restoring a boy's life after he fell from a high cliff; blessing a poor farmer's crops, ridding it of mice; blessing a poor family's supply of wheat, causing it to last until the next harvest; and he multiplied bread for the poor on several occasions.

Along with his miracles effected through prayers for woman in labor, Majella's last recorded miracle is one that many credit toward his becoming the patron of expectant mothers. Shortly before his death, Majella encountered a young girl. He had dropped his handkerchief and she set out to return it, only to be told to keep it. Majella told her she "may need it someday." Years after Majella's passing, the young girl became married and with child. She unexpectedly went into labor and was on the verge of losing her baby. She called for Majella's handkerchief to be applied to her. Almost immediately, her pain abated and she proceeded to give birth to a healthy child, something very rare during that time.

His prayers are sought for the children, unborn children, women in childbirth, mothers, expectant mothers, motherhood, falsely accused people, good confessions, lay brothers and Muro Lucano, Italy.

Even as Majella became ill with tuberculosis, he only desired to live in God's will. His one last request was that a small placard be placed on his door stating, "Here the will of God is done, as God wills, and as long as God wills." Majella was told the Will of God wanted him to get better, and almost at once he became well. However, this only lasted for a month and quickly he became very ill once again. St. Gerard Majella died of disease on October 16, 1755 at the age of 29, living in the religious life for six years.

Due to the numerous miracles performed through Majella's prayers, proceedings for his canonization began shortly after his death. In 1893, Majella was beatified by Pope Leo XIII and on December 11, 1904, Pope Pius X canonized the man of God.

Prayer: O Great Saint Gerard, beloved servant of Jesus Christ, perfect imitator of your meek and humble Savior, and devoted Child of the Mother of God: enkindle within my heart one spark of that heavenly fire of charity which glowed in your heart and made you an angel of love. O glorious Saint Gerard, because when falsely accused of crime, you did bear, like your Divine master, without murmur or complaint, the calumnies of wicked men, you have been raised up by God as the Patron and Protector of expectant mothers. Preserve me from danger and from the excessive pains accompanying childbirth, and shield the child which I now carry, that it may see the light of day and receive the lustral waters of baptism through Jesus Christ our Lord. Amen.


Friday 17th of October

St. Ignatius of Antioch


published-img
"I prefer death in Christ Jesus to power over the farthest limits of the earth. He who died in place of us is the one object of my quest. He who rose for our sakes is my one desire." 

 

CHESAPEAKE, Va. (Catholic Online) - The second Bishop of Antioch, Syria, this disciple of the beloved Disciple John was consecrated Bishop around the year 69 by the Apostle Peter, the first Pope. A holy man who was deeply loved by the Christian faithful, he always made it his special care to defend "orthodoxy" (right teaching) and "orthopraxy" (right practice) among the early Christians. 

 


In 107, during the reign of the brutal Emperor Trajan, this holy Bishop was wrongfully sentenced to death because he refused to renounce the Christian faith. He was taken under guard to Rome where he was to be brutally devoured by wild beasts in a public spectacle. During his journey, his travels took him through Asia Minor and Greece. He made good use of the time by writing seven letters of encouragement, instruction and inspiration to the Christians in those communities. We still have these letters as a great treasure of the Church today. 

The content of the letters addressed the hierarchy and structure of the Church as well as the content of the orthodox Christian faith. It was Bishop Ignatius who first used the term "catholic" to describe the whole Church. These letters connect us to the early Church and the unbroken, clear teaching of the Apostles which was given to them directly by Jesus Christ. They also reveal the holiness of a man of God who became himself a living letter of Christ. The shedding his blood in the witness of holy martyrdom was the culmination of a life lived conformed to Jesus Christ. Ignatius sought to offer himself, in Christ, for the sake of the Church which he loved. His holy martyrdom occurred in the year 107. 

In his pastoral letters he regularly thanked his brother and sister Christians for their concern for his well being but insisted on following through in his final witness of fidelity: "I know what is to my advantage. At last I am becomŹing his disciple. May nothing entice me till I happily make my way to Jesus Christ! Fire, cross, struggles with wild beasts, wrenching of bones, mangling of limbs-let them come to me, provided only I make my way to Jesus Christ. I would rather die and come to Jesus Christ than be king over the entire earth. Him I seek who died for us; him I love who rose again because of us." 

Bishop Ignatius was not afraid of death. He knew that it had been defeated by the Master. He followed the Lord Jesus into his Passion, knowing that he would rise with Him in his Resurrection. He wrote to the disciples in Rome: "Permit me to imitate my suffering God ... I am God's wheat and I shall be ground by the teeth of beasts, that I may become the pure bread of Christ." The beauty of this Eucharistic symbolism in these words reflects the deep theology of a mystic. He was dedicated to defending the true teaching handed down by the Apostles so that the brothers and sisters in the early Christian communities, and we who stand on their shoulders, would never be led astray by false teaching. He urged them to always listen to their Bishops because they were the successors of the Apostles. He died a Martyrs death in Rome, devoured by two lions in one of the cruel demonstrations of Roman excess and animosity toward the true faith. Anticipating this event he wrote these inspired words: 

 

A letter to the Romans by St Ignatius of Antioch 

 


"I am God's wheat and shall be ground by the teeth of wild animals. I am writing to all the churches to let it be known that I will gladly die for God if only you do not stand in my way. I plead with you: show me no untimely kindness. Let me be food for the wild beasts, for they are my way to God. I am God's wheat and shall be ground by their teeth so that I may become Christ's pure bread. Pray to Christ for me that the animals will be the means of making me a sacrificial victim for God. No earthly pleasures, no kingdoms of this world can benefit me in any way. I prefer death in Christ Jesus to power over the farthest limits of the earth. He who died in place of us is the one object of my quest. He who rose for our sakes is my one desire. 

The time for my birth is close at hand. Forgive me, my brothers. Do not stand in the way of my birth to real life; do not wish me stillborn. My desire is to belong to God. Do not, then, hand me back to the world. Do not try to tempt me with material things. Let me attain pure light. Only on my arrival there can I be fully a human being. Give me the privilege of imitating the passion of my God. If you have him in your heart, you will understand what I wish. You will sympathize with me because you will know what urges me on. 

The prince of this world is determined to lay hold of me and to undermine my will which is intent on God. Let none of you here help him; instead show yourselves on my side, which is also God's side. Do not talk about Jesus Christ as long as you love this world. Do not harbor envious thoughts. And supposing I should see you, if then I should beg you to intervene on my behalf, do not believe what I say. Believe instead what I am now writing to you. For though I am alive as I write to you - still - my real desire is to die. My love of this life has been crucified, and there is no yearning in me for any earthly thing. Rather within me is the living water which says deep inside me: "Come to the Father." I no longer take pleasure in perishable food or in the delights of this world. I want only God's bread, which is the flesh of Jesus Christ, formed of the seed of David, and for drink I crave his blood, which is love that cannot perish. 

I am no longer willing to live a merely human life, and you can bring about my wish if you will. Please, then, do me this favour, so that you in turn may meet with equal kindness. Put briefly, this is my request: believe what I am saying to you. Jesus Christ himself will make it clear to you that I am saying the truth. Only truth can come from that mouth by which the Father has truly spoken. Pray for me that I may obtain my desire. I have not written to you as a mere man would, but as one who knows the mind of God. If I am condemned to suffer, I will take it that you wish me well. If my case is postponed, I can only think that you wish me harm." 

 

 

Friday 17th of October

വി. മാര്‍ഗരറ്റ് മേരി അലകോക് ( 1647-1690)


published-img
പരിശുദ്ധ കന്യമറിയത്തിന്റെ അനുഗ്രഹത്താല്‍ ബാല്യകാലത്തു തന്നെ ഗുരുതരമായ രോഗത്തില്‍ നിന്നു മോചനം നേടിയവളായി രുന്നു മാര്‍ഗരറ്റ്. ഫ്രാന്‍സിലെ ലാന്റക്കൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച മാര്‍ഗരറ്റിന്റെ മാതാപിതാക്കള്‍ ഉത്തമക്രൈസ്തവ വിശ്വാസികളാ യിരുന്നു. അച്ഛന്റെ മരണം മാര്‍ഗരറ്റിന്റെ ബാല്യകാല ജീവിതത്തെ വല്ലാതെ ബാധിച്ചു. അതുവരെ ഭക്ഷണത്തിനോ വസ്ത്രങ്ങള്‍ക്കോ മുട്ടുണ്ടായിരുന്നില്ല ആ കുടുംബത്തിന്. വളരെ വേഗം ആ കുടുംബം ദരിദ്രരുടെ പട്ടികയിലേക്ക് വീണു. ഒരു നേരത്തെ ആഹാരം കുടുംബാംഗങ്ങള്‍ക്കെല്ലാംകൂടി തികച്ചു കിട്ടാത്ത അവസ്ഥ. ഈ സമയങ്ങളിലെല്ലാം ഒരോദിവസവും യേശുവിന്റെ കരുണയാല്‍ ജീവിതം മുന്നോട്ടു നീങ്ങി. അതീവസുന്ദരിയായിരുന്നു മാര്‍ഗരറ്റ്. നര്‍ത്തകിയായി ജോലി നോക്കിയാല്‍ പണം കിട്ടുമെന്നറി ഞ്ഞതോടെ അവള്‍ ആ വഴിക്കു കുറെ മുന്നോട്ടുനീങ്ങി. ആ സമയത്തു രോഗങ്ങള്‍ പിന്നെയും മാര്‍ഗരറ്റിനെ അലട്ടുവാന്‍ തുടങ്ങി. മാതാവിനോടുള്ള പ്രാര്‍ഥന മാത്രമായിരുന്നു ഏക ആശ്വാസം. തന്റെ രോഗങ്ങളെല്ലാം മറിയത്തിന്റെ അദ്ഭുതശക്തിയാല്‍ നീങ്ങിയതോടെ അവള്‍ പ്രതിജ്ഞയെ ടുത്തു: 'എന്റെ ജീവിതം ഇനി യേശുവിനായി പൂര്‍ണമായി മാറ്റിവയ്ക്കും.'പാരലെമോണിയായിലെ വിസിറ്റേഷന്‍ മഠത്തില്‍ചേര്‍ന്നു കന്യാസ്ത്രീയാകുവാന്‍ അവള്‍ തീരുമാനിച്ചു. അവള്‍ക്കൊപ്പം മഠത്തിലുണ്ടായിരുന്ന ചില കന്യാസ്ത്രീകള്‍ ചില അപവാദങ്ങള്‍ പറഞ്ഞു പരത്തി. നര്‍ത്തകി യായി ജീവിച്ച കാലം അവര്‍ ആരോപണങ്ങള്‍ക്കു കാരണമാക്കി. മാര്‍ഗരറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' യേശുവിനെ ക്രൂശിച്ച റോമന്‍പടയാളികളെക്കാള്‍ എത്രയോ വിശുദ്ധരാണ് എന്നെ പീഡിപ്പിക്കുന്നവര്‍'' യേശുവിന്റെ ഹൃദയത്തെ ധ്യാനിച്ചു പ്രാര്‍ഥിക്കുകയായിരുന്നു മാര്‍ഗരറ്റ് എപ്പോഴും ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായി. ''മനുഷ്യവംശത്തോടുള്ള എന്റെ സ്‌നേഹം എന്റെ ഹൃദയത്തില്‍ കാണുക. ആ ഹൃദയത്തിന്റെ സ്‌നേഹം നീ ലോകമെങ്ങും പ്രചരിപ്പിക്കുക.'' പിന്നീട് പലപ്പോഴും അവളോട് യേശു സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, യേശുവിനെ കാണുക എന്നത് എഫല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണെന്ന് കരുതിയ മാര്‍ഗറീത്ത ആദ്യമൊന്നും ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നിഫല്ല. പിന്നീട്, യേശു തന്നെ ആവശ്യപ്പെട്ടതനുസരിച്ച് തിരുഹൃദയത്തിന്റെ വണങ്ങുവാനായി ഒരു തിരുനാള്‍ ഉണ്ടാവണമെന്ന് മാര്‍ഗരറ്റ് വാദിച്ചു. സഭ ഒടുവില്‍ ഇത് അംഗീകരിച്ചു. ദര്‍ശനത്തിലൂടെ വി. മാര്‍ഗരറ്റിനോട് യേശു 12 വാഗ്ദാനങ്ങള്‍ നല്‍കി. അവ ഇതാണ്: 1. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ജീവിതത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്‍കും 2. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ കുടുംബങ്ങളില്‍ സമാധാനം നല്‍കും 3. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ ക്ലേശങ്ങളിലും വേദനകളില്‍ അവരെ ഞാന്‍ ആശ്വസിപ്പിക്കും 4. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ അവര്‍ക്കു തുണയേകും 5. തിരുഹൃദയത്തെ ആരാധിക്കുന്നവരുടെ എഫല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ കൂടെയുണ്ടാകും 6. അവര്‍ ചെയ്തുപോയ പാപങ്ങള്‍ കടലുപോലെ അതിരുകളിഫല്ലാത്ത എന്റെ കാരുണ്യത്തില്‍ മോചിക്കപ്പെടും 7. അവരുടെ വിശ്വാസവും ഭക്തിയും ശക്തമാക്കപ്പെടും 8. ശക്തമായ വിശ്വാസമുള്ളവര്‍ പരിപൂര്‍ണതയിലേക്ക് എത്തും 9. തിരുഹൃദയ ചിത്രം സ്ഥാപിച്ച് പ്രാര്‍ഥിക്കുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും 10. പുരോഹിതര്‍ക്ക് ഏതു കഠിനഹൃദയനെയും സ്പര്‍ശിക്കുവാനുള്ള ശക്തി ഞാന്‍ നല്‍കും 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തില്‍ എഴുതപ്പെടും. അത് ഒരു കാലത്തും മായുകിഫല്ല. 12. തിരുഹൃദയ സ്തുതിക്കായി ഒന്‍പതു മാസാദ്യ വെള്ളിയാഴ്ച വി. കുര്‍ബാന കാണുന്നവരുടെ മരണസമയത്ത് ഞാന്‍ കൂടെയുണ്ടാവും. വി. മാര്‍ഗരറ്റിന്റെ വിവരണം അനുസരിച്ചാണ് യേശുവിന്റെ തിരുഹൃദയം ചിത്രീകരിക്കപ്പെട്ടത്. ഈശോയ്ക്ക് നമ്മോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി മാംസളമായ തിരുഹൃദയമാണ് ചിത്രകാരന്‍മാര്‍ അവതരിപ്പിക്കുന്നത്. കുരിശുമരണത്തിനു മുന്‍പ് യേശുവിന്റെ തലയില്‍ അണിയിച്ച മുള്‍മുടി ഹൃദയത്തില്‍ വരിഞ്ഞുമുറിക്കിയിരിക്കുന്നതായും ഹൃദയത്തിനു മുകളില്‍ അഗ്നിനാളങ്ങള്‍ ഉയരുന്നതായും ചിത്രീകരിക്കപ്പെട്ടു. ഹൃദയത്തിനു മുകളില്‍ ഒരു കുരിശും. 1690 ഒക്‌ടോബര്‍ 17ന് മാര്‍ഗരറ്റ് മരിച്ചു. 1920ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Saturday 18th of October

വി. ലൂക്കാ സുവിശേഷകന്‍ (ആദ്യ നൂറ്റാണ്ട്)


published-img
പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം ആദ്യമായി വരച്ച ചിത്രകാരന്‍ സുവിശേഷകനായ ലൂക്കായാണെന്നാണ് വിശ്വാസം. ചിത്രകാരന്‍, വൈദ്യന്‍, ഗ്രന്ഥരചയിതാവ്, സുവിശേഷപ്രവര്‍ത്തകന്‍ അങ്ങനെ പലതലങ്ങളില്‍ ലൂക്കാ ആദിമക്രൈസ്തവ സഭയുടെ കാലത്ത് തന്റെ സാന്നിധ്യം അറിയിച്ചു. ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന മാതാപിതാക്കളുടെ മകനായി അന്ത്യോക്യയിലാണു ലൂക്കാ ജനി ച്ചത്. ലൂക്കായുടെ മാതാപിതാക്കള്‍ അടിമകളായിരുന്നുവെന്ന് കരുതപ്പെടുന്നു. ക്രിസ്തുമതത്തി ലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ വിജാതീയരില്‍ ഒരാളായിരുന്നു ലൂക്കാ. ലൂക്കായ്ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു. അന്ത്യോക്യയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. വൈദ്യനായി കുറെനാള്‍ കപ്പലില്‍ ജോലി നോക്കി. യാത്രകള്‍ക്കിടയില്‍ ഗ്രീസിലും ഈജിപ്തിലും മറ്റും സന്ദര്‍ശനം നടത്തി. പുതിയ അറിവ് നേടാനുള്ള മാര്‍ഗമായാണ് അദ്ദേഹം യാത്രകളെ കണ്ട ത്. അവിടെനിന്നെല്ലാം കിട്ടാവുന്ന വിദ്യാഭ്യാസം അദ്ദേഹം നേടി. ട്രോവാസില്‍ നിന്നു ഫിലിപ്പിയാ യിലേക്ക് പോകും വഴിയാണ് വി. പൗലോസ് ശ്ലീഹാ ലൂക്കായെ പരിചയപ്പെടുന്നത്. പൗലോസിന്റെ വാക്കുകള്‍ ലൂക്കായെ യേശുവിലേക്ക് അടുപ്പിച്ചു. പിന്നീട് പൗലോസ് ശ്ലീഹായ്‌ക്കൊപ്പം ലൂക്കാ പ്രേഷിത യാത്രകള്‍ നടത്തി. കൊളോസോസിനുള്ള ലേഖനത്തില്‍ 'നമ്മുടെ പ്രിയങ്കരനായ ഭിഷ്വഗരന്‍ ലൂക്കാ' എന്നാണ് പൗലോസ് ശ്ലീഹാ അദ്ദേഹത്തെ വിളിക്കുന്നത്. (കൊളോ 4:14) പൗലോസ് ശ്ലീഹാ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമ്പോഴും പിന്നീട് അദ്ദേഹത്തിന്റെ മരണ സമയത്തും ലൂക്കാ കൂടെയുണ്ടായിരുന്നു. മൂന്നാമത്തെ സുവിശേഷത്തിന്റെയും നടപടി പുസ്തകത്തിന്റെയും രചയിതാവാണ് ലൂക്കാ. തെയോഫിലോസ് എന്ന സുഹൃത്തിന് എഴുതുന്ന പോലെയാണ് ഈ രണ്ടു പുസ്തകങ്ങളും അദ്ദേഹം എഴുതിയത്. മര്‍ക്കോസിന്റെ സുവിശേഷമാണ് അടിസ്ഥാനമാക്കിയതെങ്കിലും മര്‍ക്കോ സിന്റെ സുവിശേഷത്തിലില്ലാത്ത പല കാര്യങ്ങളും ലൂക്കാ എഴുതുന്നുണ്ട്. യേശുവിന്റെ മാതാവായ മറിയത്തെ സന്ദര്‍ശിച്ച് സംസാരിച്ച ശേഷമാണ് ലൂക്കാ സുവിശേഷം എഴുതിയതെന്ന് കരുതപ്പെടുന്നു. മറിയത്തിന്റെ ചിത്രം ആദ്യമായി വരച്ചത് ലൂക്കായാണെന്നതും മാതാവിന്റെ സങ്കീര്‍ത്തനം സുവിശേഷത്തിലുണ്ട് എന്നതും ഈ വിശ്വാസത്തിനു ശക്തിപകരുന്നു. യേശുവിന്റെയും സ്‌നാപകയോഹന്നാന്റെയും ബാല്യകാലവും ലൂക്കാ അവതരിപ്പിക്കുന്നുണ്ട്. പൗലോസ് ശ്ലീഹാ യേശുവിനെ കുറിച്ചു പറഞ്ഞ കാര്യങ്ങവും മര്‍ക്കോസിന്റെ സുവിശേഷവും അടിസ്ഥാനമാക്കിയാവും അദ്ദേഹം സുവിശേഷമെഴുതിയത്. എ.ഡി. 60 ല്‍ അക്കയായില്‍ വച്ചാണ് സുവിശേഷം എഴുതപ്പെട്ടതെന്നാണ് ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നത്. യഹൂദനല്ലായിരുന്നു എന്നതിനാല്‍ വിജാതീയരെ മനസില്‍ കണ്ടാണ് അദ്ദേഹം രചന നിര്‍വഹിച്ചത്. ഇറ്റലിയിലും ഫ്രാന്‍സിലും മാസിഡോണിയായിലും ലൂക്കാ സുവിശേഷം പ്രസംഗിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും ചില വാദങ്ങളുണ്ട്. എ.ഡി. 74 ല്‍ ഗ്രീസില്‍ വച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നും അതല്ല, സാധാരണ മരണമായിരുന്നുവെന്നും രണ്ടു പക്ഷമുണ്ട്.


Saturday 18th of October

St. Luke


published-img

Luke, the writer of the Gospel and the Acts of the Apostles, has been identified with St. Paul's "Luke, the beloved physician" (Colossians 4:14). We know few other facts about Luke's life from Scripture and from early Church historians.

It is believed that Luke was born a Greek and a Gentile. In Colossians 10-14 speaks of those friends who are with him. He first mentions all those "of the circumcision" -- in other words, Jews -- and he does not include Luke in this group. Luke's gospel shows special sensitivity to evangelizing Gentiles. It is only in his gospel that we hear the parable of the GoodSamaritan, that we hear Jesus praising the faith of Gentiles such as the widow of Zarephath and Naaman the Syrian (Lk.4:25-27), and that we hear the story of the one grateful leper who is a Samaritan (Lk.17:11-19). According to the early Church historian Eusebius Luke was born at Antioch in Syria.

In our day, it would be easy to assume that someone who was a doctor was rich, but scholars have argued that Luke might have been born a slave. It was not uncommon for families to educate slaves in medicine so that they would have a resident family physician. Not only do we have Paul's word, but Eusebius, Saint Jerome, Saint Irenaeus and Caius, a second-century writer, all refer to Luke as a physician.

We have to go to Acts to follow the trail of Luke's Christian ministry. We know nothing about his conversion but looking at the language of Acts we can see where he joined Saint Paul. The story of the Acts is written in the third person, as an historian recording facts, up until the sixteenth chapter. In Acts 16:8-9 we hear of Paul's company "So, passing by Mysia, they went down to Troas. During the night Paul had a vision: there stood a man of Macedonia pleading with him and saying, 'Come over to Macedonia and help us.' " Then suddenly in 16:10 "they" becomes "we": "When he had seen the vision, we immediately tried to cross over to Macedonia, being convinced that God had called us to proclaim the good news to them."

So Luke first joined Paul's company at Troas at about the year 51 and accompanied him into Macedonia where they traveled first to Samothrace, Neapolis, and finally Philippi. Luke then switches back to the third person which seems to indicate he was not thrown into prison with Paul and that when Paul left Philippi Luke stayed behind to encourage the Church there. Seven years passed before Paul returned to the area on his third missionary journey. In Acts 20:5, the switch to "we" tells us that Luke has left Philippi to rejoin Paul in Troas in 58 where they first met up. They traveled together through Miletus, Tyre, Caesarea, to Jerusalem.

Luke is the loyal comrade who stays with Paul when he is imprisoned in Rome about the year 61: "Epaphras, my fellow prisoner in Christ Jesus, sends greetings to you, and so do Mark, Aristarchus, Demas, and Luke, my fellow workers" (Philemon 24). And after everyone else deserts Paul in his final imprisonment and sufferings, it is Luke who remains with Paul to the end: "Only Luke is with me" (2 Timothy 4:11).

Luke's inspiration and information for his Gospel and Acts came from his close association with Paul and his companions as he explains in his introduction to the Gospel: "Since many have undertaken to set down an orderly account of the events that have been fulfilled among us, just as they were handed on to us by those who from the beginning were eyewitnesses and servants of the word, I too decided, after investigating everything carefully from the very first, to write an orderly account for you, most excellent Theophilus" (Luke 1:1-3).

Luke's unique perspective on Jesus can be seen in the six miracles and eighteen parables not found in the other gospels. Luke's is the gospel of the poor and of social justice. He is the one who tells the story of Lazarus and the Rich Man who ignored him. Luke is the one who uses "Blessed are the poor" instead of "Blessed are the poor in spirit" in the beatitudes. Only in Luke's gospel do we hear Mary 's Magnificat where she proclaims that God "has brought down the powerful from their thrones, and lifted up the lowly; he has filled the hungry with good things, and sent the rich away empty" (Luke 1:52-53).

Luke also has a special connection with the women in Jesus' life, especially Mary. It is only in Luke's gospel that we hear the story of the Annunciation, Mary's visit to Elizabeth including the Magnificat, the Presentation, and the story of Jesus' disappearance in Jerusalem. It is Luke that we have to thank for the Scriptural parts of the Hail Mary: "Hail Mary full of grace" spoken at the Annunciation and "Blessed are you and blessed is the fruit of your womb Jesus" spoken by her cousin Elizabeth.

Forgiveness and God's mercy to sinners is also of first importance to Luke. Only in Luke do we hear the story of the Prodigal Son welcomed back by the overjoyed father. Only in Luke do we hear the story of the forgiven woman disrupting the feast by washing Jesus' feet with her tears. Throughout Luke's gospel, Jesus takes the side of the sinner who wants to return to God's mercy.

Reading Luke's gospel gives a good idea of his character as one who loved the poor, who wanted the door to God's kingdom opened to all, who respected women, and who saw hope in God's mercy for everyone.

The reports of Luke's life after Paul's death are conflicting. Some early writers claim he was martyred, others say he lived a long life. Some say he preached in Greece, others in Gaul. The earliest tradition we have says that he died at 84 Boeotia after settling in Greece to write his Gospel.

A tradition that Luke was a painter seems to have no basis in fact. Several images of Mary appeared in later centuries claiming him as a painter but these claims were proved false. Because of this tradition, however, he is considered a patron of painters of pictures and is often portrayed as painting pictures of Mary.

 

Sunday 19th of October

Sts. Isaac Jogues and Rene Goupil


published-img
In 1642 the Huron country was in great distress. Harvests were poor, sickness abounded, and clothing was scarce. Quebec was the only source of supplies, and Isaac Jogues was chosen to lead an expedition. It reached its objective safely and started back well supplied with goods for the mission, but the Iroquois, the bitter enemies of the Hurons, and fiercest of all Indian tribes, were on the war-path and ambushed the returning expedition. The story of the ill-treatment and torture of the captives cannot be told here. Suffice it to say that Jogues and his assistant, Rene Goupil, besides being beaten to the ground and assailed several times with knotted sticks and fists, had their hair, beards and nails torn off and their forefingers bitten through. What grieved them far more, was the cruelty practiced on their Christian converts. The first of all the martyrs to suffer death was Rene Goupil, who was tomahawked on September 29, 1642, for having made the Sign of the Cross on the brow of some children. This Rene Goupil was a remarkable man. He had tried hard to be a Jesuit and had even entered the Novitiate, but his health forced him to give up the attempt. He then studied surgery and found his way to Canada, where he offered his services to the missionaries, whose fortitude he emulated. Rene Goupil is one of the North American martyrs who died at the hands of the Indians between the years 1642-1649. Their feast day is October 19.

 


Sunday 19th of October

വി. ആഗ്നസ് (1602-1634)


published-img
ഏഴു വയസുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ തന്റെ ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച വിശുദ്ധയാണ് ആഗ്നസ്. ഫ്രാന്‍സിലെ ലെ പുയില്‍ 1602 നവംബര്‍ 17 നാണ് ആഗ്നസ് ജനിച്ചത്. മാതാപിതാക്ക ള്‍ സ്‌നേഹസമ്പന്നരായിരുന്നു. ഒരു കാര്യത്തിലും കുറവു വരുത്താ തെ അവര്‍ ആഗ്നസിനെ വളര്‍ത്തി. പക്ഷേ, ആഗ്നസ് അസ്വസ്ഥയാ യിരുന്നു. പ്രാര്‍ഥിക്കുവാനും തനിച്ചിരിക്കാനും അവള്‍ ഇഷ്ടപ്പെട്ടു. ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ ആഗ്നസ് കടുത്ത വിഷാദ രോഗത്തിന്റെ അടിമയായതു പോലെ പെരുമാറി. ദൈവസ്‌നേഹത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം അവളെ അലട്ടിയിരുന്നു. മാതാപിതാക്കള്‍ക്ക് അവളുടെ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായില്ല. ഒരിക്കല്‍ ഏകാന്തതമായി ഇരുന്നു പ്രാര്‍ഥിക്കവേ അവള്‍ക്ക് ഒരു ദര്‍ശനമു ണ്ടായി. യേശുവിന് പൂര്‍ണമായി സമര്‍പ്പിച്ചു കൊണ്ട് ജീവിച്ചാല്‍ എല്ലാ ദുഃഖങ്ങളും അകലുമെന്ന് ഒരു ശബ്ദം അവള്‍ കേട്ടു. യേശുവിന്റെയും മറിയത്തിന്റെയും അടിമയായി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിയെത്തിയ ആഗ്നസിനെ കണ്ട് മാതാപിതാക്കള്‍ അദ്ഭുതപ്പെട്ടു. അവള്‍ വളരെ സന്തോഷവതിയായിരുന്നു. എല്ലാ ദുഃഖങ്ങളും അവളില്‍ നിന്ന് അകന്നുപോയി. വിശുദ്ധനായ ലൂയിസ് മാരി എഴുതിയ 'മറിയത്തോടുള്ള യഥാര്‍ഥ ഭക്തി' എന്ന പുസ്തകത്തില്‍ ആഗ്നസിന്റെ മറ്റൊരു ത്യാഗത്തിന്റെ കഥ പറയുന്നുണ്ട്. മനുഷ്യവംശത്തിനു വേണ്ടി പീഡനങ്ങളേറ്റു വാങ്ങി കുരിശില്‍ മരിച്ച യേശുവിനെ പോലെ ആകാന്‍ ആഗ്നസ് കൊതിച്ചിരുന്നു. സ്വയം പീഡിപ്പിക്കുന്നതിനു വേണ്ടി വലിയൊരു ചങ്ങല എടുത്ത് അവള്‍ അരയില്‍ കെട്ടിയിരുന്നു. അതിന്റെ ഭാരം വഹിച്ചുകൊണ്ടും നടക്കുമ്പോള്‍ അതു മുറുകി ഉണ്ടാകുന്ന വേദന സഹിച്ചു കൊണ്ടുമാണ് പിന്നീട് മരണം വരെ ആഗ്നസ് ജീവിച്ചതെന്ന് വി. ലൂയിസ് എഴുതുന്നു. ഇരുപത്തി യൊന്നാം വയസില്‍ ഡൊമിനിഷ്യന്‍ സഭയില്‍ ചേര്‍ന്ന ആഗ്നസ് മാതൃകാപരമായ സന്യാസ ജീവിതമാണ് നയിച്ചത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ആഗ്നസ് ആ കന്യാസ്ത്രീ മഠത്തിന്റെ സുപ്പീരിയര്‍ പദവിയിലെത്തി. മൂന്നു വര്‍ഷത്തോളം ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ പൂര്‍ണമായി പ്രാര്‍ഥനയുമായി ആഗ്നസ് കഴിഞ്ഞു. 1634 ല്‍ മുപ്പത്തിരണ്ടാം വയസില്‍ അവള്‍ മരിച്ചു. 1994 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ ആഗ്നസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Monday 20th of October

വി. ബെര്‍ട്ടില്ല (1888-1922)


published-img
അന്ന ഫ്രാന്‍സീസ് ബെസ്‌കാര്‍ഡിന്‍ എന്നായിരുന്നു സിസ്റ്റര്‍ ബെര്‍ട്ടില്ലയുടെ ആദ്യ പേര്. ഇറ്റലിയിലെ ബ്രെന്റോളാ എന്ന സ്ഥല ത്ത് വളരെ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു അന്ന ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. അച്ഛന്‍ ആഞ്ജ ലോ ബെസ്‌കാര്‍ഡിന്‍ ഒരു കടുത്ത മദ്യപാനിയായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം മകള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഇടയ്ക്കി ടെ അടുത്തുള്ള ഒരു ഗ്രാമീണ വിദ്യാലയത്തില്‍ അവള്‍ പഠിക്കുവാന്‍ പോകുമായിരുന്നു. അടുത്തുള്ള വീടുകളില്‍ വീട്ടുജോലി ചെയ്താണ് അവള്‍ പഠിക്കുവാന്‍ മാര്‍ഗം കണ്ടെത്തിയിരുന്നത്. പിന്നീട് പഠനം മുടങ്ങി. വേലക്കാരിയായി ജോലി ചെയ്തു പോന്നു. യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരു കന്യാസ്ത്രീയാകണമെന്ന് അവള്‍ അതിയായി മോഹിച്ചിരുന്നു. അടുത്തുള്ള ഒരു മഠത്തില്‍ എത്തി അവള്‍ അവിടെ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും അവര്‍ അവളെ ചേര്‍ത്തില്ല. പിന്നീട് വികാരിയച്ചന്റെ നിര്‍ദേശപ്രകാരം തിരുഹൃദയത്തിന്റെ പുത്രിമാര്‍ എന്ന സന്യാസസഭയില്‍ ചേര്‍ന്നു. ബെര്‍ട്ടില്ല എന്ന പേര് സ്വീകരിച്ചു. നാലു വര്‍ഷത്തോളം മഠത്തിലെ പാചകവും തുണി അലക്കും അടക്കമുള്ള ജോലികള്‍ മാത്രമാണ് അവള്‍ ചെയ്തിരുന്നത്. മഠത്തിന്റെ വകയായുള്ള ഒരു ആശുപത്രിയില്‍ നഴ്‌സിങ്ങിനു പഠിച്ചു. പഠനശേഷം അവിടെ തന്നെ ജോലി ചെയ്യാന്‍ ആരംഭിച്ചു. ബെര്‍ട്ടില്ലയുടെ ജീവിതം മാറിമറിയുന്നത് നഴ്‌സായുള്ള ജീവിത്തിലൂടെയാണ്. കുട്ടികളുടെ വാര്‍ഡിലായിരുന്നു അവള്‍ സേവനം ചെയ്തിരുന്നത്. രോഗികളോടുള്ള അവളുടെ സ്‌നേഹവും പരിചരണവും ഏവരിലും മതിപ്പുളവാക്കി. അവരുടെ വേദനകളില്‍ ബെര്‍ട്ടില്ലയുടെ സാന്നിധ്യം തന്നെ ആശ്വാസം പകരുന്നതായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ ശമിപ്പിക്കുന്ന മാലാഖയാണ് ബെര്‍ട്ടില്ലയെന്ന് രോഗികള്‍ പറയുമായിരുന്നു. ഈ സമയത്തു തന്നെ ബെര്‍ട്ടില്ലയെയും രോഗം ബാധിച്ചു. തീവ്രമായ വേദന സഹിച്ചുകൊണ്ടാണ് അവള്‍ മറ്റുള്ളവരെ ആശ്വസിപ്പിച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് പരുക്കേറ്റ ഇറ്റാലിയന്‍ സൈനികരെയും അവള്‍ ഒരു മാലാഖയെ പോലെ ശുശ്രൂഷിച്ചു. യുദ്ധത്തിനിടയ്ക്ക് ആശുപത്രിക്കു സമീപം ബോംബാക്രമണമുണ്ടായി. പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, ബെര്‍ട്ടില്ല രോഗികള്‍ക്കൊപ്പം തന്നെ നിന്നു. അവര്‍ക്കു ധൈര്യം പകര്‍ന്നുകൊടുത്തു. ബെര്‍ട്ടില്ലായുടെ ജനപ്രീതിയില്‍ അസ്വസ്ഥയായിരുന്ന ഒരു മേലധികാരി അവളെ ആശുപത്രിയിലെ തുണികള്‍ അലക്കുന്ന ജോലിയിലേക്ക് മാറ്റി. ആരോടും പരാതി പറയാതെ നിശബ്ദയായി അവള്‍ അതു നിര്‍വഹിച്ചു. പിന്നീട് രോഗികളുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് അവളെ കുട്ടികളുടെ വാര്‍ഡിലേക്ക് തിരികെ കൊണ്ടുവന്നു. 1922 ന് ബെര്‍ട്ടില്ല മരിച്ചു. 1961 ല്‍ പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ബെര്‍ട്ടില്ലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 20th of October

St. Paul of the Cross


published-img
St. Paul of the Cross was born at Ovada in the Republic of Genoa, January 3, 1694. His infancy and youth were spent in great innocence and piety. He was inspired from on high to found a congregation; in an ecstacy he beheld the habit which he and his companions were to wear. After consulting his director, Bishop Gastinara of Alexandria in Piedmont, he reached the conclusion that God wished him to establish a congregation in honor of the Passion of Jesus Christ. On November 22, 1720, the bishop vested him with the habit that had been shown to him in a vision, the same that the Passionists wear at the present time. From that moment the saint applied himself to repair the Rules of his institute; and in 1721 he went to Rome to obtain the approbation of the Holy See. At first he failed, but finally succeeded when Benedict XIV approved the Rules in 1741 and 1746. Meanwhile St. Paul built his first monastery near Obitello. Sometime later he established a larger community at the Church of St. John and Paul in Rome. For fifty years St. Paul remained the indefatigable missionary of Italy. God lavished upon him the greatest gifts in the supernatural order, but he treated himself with the greatest rigor, and believed that he was a useless servant and a great sinner. His saintly death occurred at Rome in the year 1775, at the age of eighty-one. He was canonized by Pope Pius IX in 1867. His feast day is October 20.


Tuesday 21st of October

St. Hilarion


published-img
Abbot and disciple of St. Anthony the Great, companion of St. Hesychius. He was born in Tabatha, Palestine, and was educated in Alexandria, Egypt. He stayed with St. Anthony in the desert there before becoming a hermit at Majuma, near Gaza, Israel. In 356, Hilarion returned to St. Anthony in the Egyptian desert and found that his fame had Spread there too. He fled to Sicily to escape notice, but Hesychius traced him there. The two went to Dalmatia, Croatia, and then to Cyprus. Hilarion performed so many miracles that crowds flocked to him when it was discovered he was in any region. He died on Cyprus, and St. Hesychius secretly took his remains back to Palestine. His cult is now confined to local calendars.


Tuesday 21st of October

രക്തസാക്ഷികളായ വി. ഉര്‍സുളയും 11000 കന്യകമാരും (നാലാം നൂറ്റാണ്ട്)


published-img
ഉര്‍സുള എന്ന വിശുദ്ധയുടെയും അവളുടെ കൂടെ രക്തസാക്ഷിത്വം വരിച്ച 11000 കന്യകമാരുടെയും കഥ അവിശ്വസനീയമായി തോന്നാം. ഏതോ ഒരു നാടോടിക്കഥ എന്നു പറഞ്ഞു തള്ളിക്കളയുകയുമാവാം. പക്ഷേ, ഈ നാടോടിക്കഥയിലും സത്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. ഇംഗ്ലണ്ടിലെ കോര്‍ണവേയിലെ ക്രൈസ്തവ വിശ്വാസിയായ രാജാവ് ഡിംനോക്കിന്റെ മകളായിരുന്നു ഉര്‍സുള. സുന്ദരിയായ രാജകുമാരിക്ക് ഉത്തമവിദ്യാഭ്യാസം തന്നെ രാജാവ് നല്‍കി. യേശുവില്‍ നിറഞ്ഞ ഭക്തിയോടെ അവള്‍ വളര്‍ന്നു വന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ഉര്‍സുളയ്ക്കുണ്ടായിരുന്നു. തന്റെ ജീവിതം യേശുവിന്റെ മണവാട്ടിയായി ജീവിക്കുവാനുള്ളതാണെന്ന് അവള്‍ ശപഥം ചെയ്തു. എന്നാല്‍, മകളെ അര്‍മോറികയിലെ വിജാതീയനായ രാജാവിനു വിവാഹം ചെയ്തു കൊടുക്കാ മെന്ന് ഡിംനോക്ക് രാജാവ് വാക്കു കൊടുത്തിരുന്നു. അദ്ദേഹം ഉര്‍സുളയെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഉര്‍സുള തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം മൂന്നു മാസത്തെ സമയം കൊടുത്തു. വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചശേഷം മൂന്നു മാസം കൊണ്ട് തിരികെയെത്തി തീരുമാനം അറിയിക്കാമെന്ന് ഉര്‍സുളയും സമ്മതിച്ചു. ഉര്‍സുള യുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും രാജാവ് ഒരുക്കി. പതിനൊന്നു കപ്പലുകള്‍. ഒരു കപ്പലില്‍ ഉര്‍സുളയും ആയിരം തോഴിമാരും. മറ്റ് 10 കപ്പലുകളിലായി 10000 കന്യകകളായ തോഴിമാര്‍. രാജ്യം ഒത്തുചേര്‍ന്ന് അവര്‍ക്ക് യാത്രയയപ്പു നല്കി. കപ്പല്‍സംഘം ജര്‍മന്‍ തീരത്ത് എത്താറായപ്പോള്‍ വന്‍കൊടുങ്കാറ്റ് ആരംഭിച്ചു. കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിനടന്നു. ഉര്‍സുളയുടെ ഭക്തിയും പ്രാര്‍ഥനയുമാണ് എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നുകൊടുത്തത്. ഒട്ടും ഭയപ്പെടാതെ യേശുവില്‍ ഉറച്ച് വിശ്വസിച്ച് അവള്‍ മറ്റുള്ളവരെ സംരക്ഷിച്ചു. തന്റെ കൂടെ യാത്ര ചെയ്തിരുന്ന എല്ലാവരെയും യേശുവിന്റെ നാമത്തിന്റെ ശക്തി അവള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. ഒടുവില്‍ റെയിന്‍ നദിക്കു സമീപമുള്ള തുറമുഖത്ത് കപ്പല്‍ എത്തിച്ചേര്‍ന്നു. കാട്ടുജാതിക്കാരായ ഒരു വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശമായിരുന്നു അത്. അവരുടെ രാജകുമാരന്‍ ഉര്‍സുളയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് അവളെ സ്വന്തമാക്കാന്‍ ശ്രമിച്ചു. ഉര്‍സുള അയാളുടെ മോഹനവാഗ്ദാനങ്ങളില്‍ പതിച്ചില്ല. തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവച്ചിരിക്കുന്നതാണെന്നും ഒരു ശക്തിക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അവള്‍ പറഞ്ഞു. ക്ഷുഭിതരമായ കാട്ടുവര്‍ഗക്കാര്‍ ഉര്‍സുളയെ കൊലപ്പെടുത്തി. അവള്‍ക്കൊപ്പ മുണ്ടായിരുന്ന പതിനായിരത്തോളം കന്യകമാരും വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് മരണം ഏറ്റുവാങ്ങി. ഉര്‍സുളയുടെ കഥയ്ക്ക് പല വകഭേദങ്ങളുമുണ്ട്. ഉര്‍സുളയുടെയും കൂട്ടരുടെയും കപ്പല്‍ യാത്രയുടെ ലക്ഷ്യം സംബന്ധിച്ചാണ് കഥകളേറെയും. മകളുടെ നിത്യകന്യത്വ ശപഥം മാറ്റിയെടുക്കുന്നതിനുവേണ്ടി രാജാവ് തന്നെ ഉര്‍സുളയെ സര്‍വ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒരുക്കിയ കപ്പലില്‍ ഉല്ലാസയാത്രയ്ക്ക് വിടുകയായിരുന്നുവെന്നതാണ് അതിിലൊന്ന്. ഉര്‍സുളയെ വിവാഹം ചെയ്യാനിരിക്കുന്ന രാജാവിന്റെ കൊട്ടാരത്തിലേക്ക് അവളെ യാത്രയാക്കുകയായി രുന്നുവെന്നും റോമന്‍ ചക്രവര്‍ത്തിയുടെ ആക്രമണം ഭയന്ന് ഉര്‍സുളയെയും രാജ്യത്തിലെ മറ്റു കന്യകമാരെയും സുരക്ഷിത സ്ഥാനത്തേക്ക് അയയ്ക്കുകയായിരുന്നുവെന്നും രണ്ടു കഥകള്‍കൂടിയുണ്ട്. ഉര്‍സുളയ്‌ക്കൊപ്പം മരിച്ചത് 11000 കന്യകമാരല്ല, 11 പേര്‍ മാത്രമാണെന്നും വാദമുണ്ട്. മരണം സംബന്ധിച്ച് കഥകള്‍ പലതുണ്ട്. എന്നു ജനിച്ചെന്നോ എന്നു മരിച്ചെന്നോ കൃത്യമായ വിവരങ്ങളില്ല. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ കത്തോലിക്ക സഭ വിശുദ്ധരുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഉര്‍സുളയെ നീക്കുക പോലും ചെയ്തു. പക്ഷേ, ഉര്‍സുളയുടെ മാധ്യസ്ഥത യാചിച്ച് പ്രാര്‍ഥിക്കുന്നതിനോ അവരുടെ നാമത്തിലുള്ള ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ വിലക്കില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന വിശുദ്ധരിലൊരാളാണ് ഉര്‍സുള. ഉര്‍സുലീന്‍ സന്യാസസഭ ഈ വിശുദ്ധയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു.


Wednesday 22nd of October

വി. മേരി ശലോമി (ഒന്നാം നൂറ്റാണ്ട്)


published-img
സെബദിയുടെ ഭാര്യയായ മേരി ശലോമിയെപ്പറ്റി പുതിയ നിയമത്തില്‍ പരാമര്‍ശമുണ്ട്. സെബദീപുത്രന്‍മാര്‍ എന്നറിയപ്പെടുന്ന ശ്ലീഹന്‍മാരായ യോഹന്നാന്റെയും യാക്കോബിന്റെയും അമ്മയാണ് ശലോമി. പരിശുദ്ധ കന്യാമറിയത്തിന്റെ ബന്ധുവാണ് ശലോമി എന്നും വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ശലോമി സാക്ഷിയായിരുന്നുവെന്ന് ബൈബിള്‍ സൂചന തരുന്നുണ്ട്. യേശുവിന്റെ മരണം വിവരിച്ച ശേഷം മത്തായി ഇങ്ങനെ എഴുതുന്നു. ''ഗലീലിയാ മുതല്‍ യേശുവിനെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടേറെ സ്ത്രീകള്‍ ഇവയെല്ലാം നോക്കികൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.'' യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴും മഗ്ദലന മറിയം അവിടെ ഉണ്ടായിരുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇതു വിവരിക്കുന്നുണ്ട്. ''ശാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ശലോമിയും അവിടുത്തെ മൃതശരീരം പൂശുന്നതിനു സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ഒന്നാം ദിവസം സൂര്യനുദിച്ചപ്പോള്‍ തന്നെ അവര്‍ ശവകുടീരത്തിലേക്ക് പോയി. 'ആരാണ് നമുക്കു വേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ലുരുട്ടി മാറ്റിത്തരിക?' എന്നവര്‍ പരസ്പരം പറഞ്ഞു. എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു; അതാകട്ടെ വളരെ വലുതായിരുന്നു.'' (മര്‍ക്കോസ് 16:1-4) മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ ശലോമി യേശുവിനോട് തന്റെ മക്കളെ സ്വര്‍ഗരാജ്യത്തില്‍ ഉന്നതസ്ഥാനത്ത് ഇരുത്തണമെന്ന് അഭ്യര്‍ഥിക്കുന്ന സംഭവവും വിവരിക്കുന്നു. ''അങ്ങയുടെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ അങ്ങയുടെ വലതുഭാഗത്തും മറ്റവന്‍ ഇടതുഭാഗത്തും ഇരിക്കുന്നതിന് അങ്ങ് കല്‍പിച്ചാലും.'' എന്നാണ് ശലോമി യേശുവിനെ സാഷ്ടാംഗം പ്രണമിച്ചശേഷം അപേക്ഷിക്കുന്നത്. എന്നാല്‍ യേശുവിന്റെ മറുപടി ഇങ്ങനെ യായിരുന്നു: ''എന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള വരം കൊടുക്കുക എന്റെ അധികാരത്തില്‍ പ്പെട്ടതല്ല. അത് എന്റെ പിതാവ് ആര്‍ക്കായി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. യേശുവിന്റെ മരണശേഷം ശലോമി ഇറ്റലിയിലേക്ക് പോയെന്നും അവിടെ ലോകരക്ഷകനായ യേശുവിന്റെ സദ്‌വാര്‍ത്ത ജനത്തെ അറിയിച്ചും സുവിശേഷം പ്രസംഗിച്ചും മരണം വരെ കഴിഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.


Wednesday 22nd of October

St. Pope John Paul II


published-img

Karol J. Wojtyla, known as John Paul II since his October 1978 election to the papacy, was born in Wadowice, a small city 50 kilometres from Cracow, on May 18, 1920. He was the second of two sons born to Karol Wojtyla and Emilia Kaczorowska. His mother died in 1929. His eldest brother Edmund, a doctor, died in 1932 and his father, a non-commissioned army officer died in 1941.

He made his First Holy Communion at age 9 and was confirmed at 18. Upon graduation from Marcin Wadowita high school in Wadowice, he enrolled in Cracow's Jagiellonian University in 1938 and in a school for drama.

The Nazi occupation forces closed the university in 1939 and young Karol had to work in a quarry (1940-1944) and then in the Solvay chemical factory to earn his living and to avoid being deported to Germany.

In 1942, aware of his call to the priesthood, he began courses in the clandestine seminary of Cracow, run by Cardinal Adam Stefan Sapieha, archbishop of Cracow. At the same time, Karol Wojtyla was one of the pioneers of the "Rhapsodic Theatre," also clandestine.

After the Second World War, he continued his studies in the major seminary of Cracow, once it had re-opened, and in the faculty of theology of the Jagiellonian University, until his priestly ordination in Cracow on November 1, 1946.

Soon after, Cardinal Sapieha sent him to Rome where he worked under the guidance of the French Dominican, Garrigou-Lagrange. He finished his doctorate in theology in 1948 with a thesis on the topic of faith in the works of St. John of the Cross. At that time, during his vacations, he exercised his pastoral ministry among the Polish immigrants of France, Belgium and Holland.

 
 


Thursday 23rd of October

St. John of Capistrano


published-img
St. John was born at Capistrano, Italy in 1385, the son of a former German knight in that city. He studied law at the University of Perugia and practiced as a lawyer in the courts of Naples. King Ladislas of Naples appointed him governor of Perugia. During a war with a neighboring town he was betrayed and imprisoned. Upon his release he entered the Franciscan community at Perugia in 1416. He and St. James of the March were fellow students under St. Bernardine of Siena, who inspired him to institute the devotion to the holy Name of Jesus and His Mother. John began his brilliant preaching apostolate with a deacon in 1420. After his ordination he traveled throughout Italy, Germany, Bohemia, Austria, Hungary, Poland, and Russia preaching penance and establishing numerous communities of Franciscan renewal. When Mohammed II was threatening Vienna and Rome, St. John, at the age of seventy, was commissioned by Pope Callistus IIIto preach and lead a crusade against the invading Turks. Marching at the head of seventy thousand Christians, he gained victory in the great battle of Belgrade against the Turks in 1456. Three months later he died at Illok, Hungary. His feast dayis October 23. He is the patron of jurists.


Thursday 23rd of October

വി. ജോണ്‍ കപ്പിസ്ട്രാനോ ( 1386-1456)


published-img
ജര്‍മനിയില്‍ ഉയര്‍ന്ന സൈനികപദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ മകനായാണ് ജോണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തു തന്നെ പിതാവ് മരിച്ചു. എങ്കിലും മികച്ച വിദ്യാഭ്യാസം നേടാന്‍ ജോണിനു കഴിഞ്ഞു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം ഇറ്റലി യിലെ നേപ്പിള്‍സിലെ അഭിഭാഷകജോലി ചെയ്തു. നേപ്പിള്‍സിലെ ലാന്‍ഡിസ്ലാസ് രാജാവിന്റെ കാലത്ത് പെറുഗിയയിലെ ഗവര്‍ണറായി ജോണ്‍ നിയമിതനായി. അക്കാലത്ത് ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജോണ്‍ തടവുകാരനായി പിടിക്കപ്പെട്ടു. അതുവരെയും യേശുവിന്റെ യഥാര്‍ഥ സ്‌നേഹം അനുഭവിക്കാതെ ജീവിച്ച ജോണിന് ജയില്‍ജീവിതം പുതിയൊരു തുടക്കമായി. തന്റെ ജീവിതം യേശുവിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. ജോണ്‍ യുദ്ധത്തിനു പുറപ്പെടുന്നതിനു തൊട്ടു മുന്‍പായിരുന്നു അദ്ദേഹത്തി ന്റെ വിവാഹം. അതിനാല്‍, ഭാര്യയോടൊത്ത് സഹവസിക്കുന്നതിന് ജോണിനു കഴിഞ്ഞിരുന്നില്ല. ജയില്‍മോചിതനായി തിരികെയെത്തിയപ്പോള്‍ അദ്ദേഹം ഭാര്യയോട് യേശുവിനു വേണ്ടി ജീവിക്കുവാനുള്ള തന്റെ പുതിയ തീരുമാനം അറിയിച്ചു. ഭാര്യയുടെ അനുമതിയോടെ അദ്ദേഹം വിവാഹബന്ധം വേര്‍പ്പെടുത്തി, ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു. നാലാം വര്‍ഷം അദ്ദേഹം പുരോഹിതനായി. വിശുദ്ധരായ സിയന്നയിലെ ബെര്‍ണമാഡീന്‍ (മേയ് 20 ലെ വിശുദ്ധന്‍) മാര്‍ച്ചസിലെ ജയിംസ് എന്നിവരുടെ സഹപ്രവര്‍ത്തകനായിരുന്നു. ജോണിന്റെ പ്രസംഗപാടവം അതുല്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനെത്തുന്ന വര്‍ക്ക് ദൈവികമായ അനുഭൂതി പകര്‍ന്നുകിട്ടുമായിരുന്നു. ധാരാളം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച് യേശുവിനെ നാഥനും ദൈവവുമായി സ്വീകരിച്ചു. ജോണിന്റെ പ്രസംഗം കേള്‍ക്കാന്‍ ഒരു യോഗത്തിനു തന്നെ അരലക്ഷത്തിലേറെ ആളുകള്‍ എത്തുമായിരുന്നു. നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കഴിഞ്ഞു. സഭാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയും വിശ്വാസം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയും നിരവധി തവണ മാര്‍പാപ്പമാര്‍ ജോണിനെ ദൂതനായി പല സ്ഥലങ്ങളിലേക്കും അയച്ചിരുന്നു. തുര്‍ക്കികള്‍ക്കെതിരെയുള്ള കുരിശുയുദ്ധത്തിനു നേതൃത്വം കൊടുക്കാനും ജോണ്‍ ചുമതലപ്പെട്ടു. എഴുപതിനായിരത്തോളം ക്രൈസ്തവ ഭടന്‍മാര്‍ക്ക് നേതൃത്വം കൊടുത്ത് യുദ്ധത്തിനിറങ്ങിയ ജോണ്‍ ബെല്‍ഗ്രേഡിലെ യുദ്ധം വിജയിക്കുകയും ചെയ്തു. യുദ്ധത്തിനിടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണവും. 1690 ല്‍ പോപ് അലക്‌സാണ്ടര്‍ എട്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 24th of October

St. Anthony Mary Claret


published-img

Claretian archbishop and founder. Anthony was born in Salient in Catalonia, Spain, in 1807, the son of a weaver. He took up weaving but then studied for the priesthood, desiring to be a Jesuit. Ill health prevented his entering the Order, and he served as a secular priest. In 1849, he founded the Missionary Sons of the Immaculate Heart of Mary, known today as the Claretians, and the Apostolic Training Institute of the Immaculate Conception, Claretian nuns. From 1850 to 1857, Anthony served as the archbishop of Santiago de Cuba, Cuba. He returned to the court of Queen Isabella II as confessor, and went into exile with her in 1868. In 1869 and 1870, Anthony participated in the First Vatican Council. He died in the Cistercian monastery of Fontfroide in southern France on October 24, 1870. Anthony Mary Claret had the gift of prophecy and performed many miracles. He was opposed by the liberal forces of Spain and Cuba and endured many trials.

 
 


Saturday 25th of October

St. Daria


published-img
There is very little known about them. Chrysanthus was an Egyptian, son of a Patrician, Polemius. He was brought to Romefrom Alexandria during the reign of Numerian, and despite the objections of his father, who had brought him to Rome, was baptized by a priest named Carpophorus. Chrysanthus refused is father's attempts to get him married, finally married Daria, a Greek and a priestess of Minerva, converted her, and convinced her to live with him in chastity. When they converted a number of Romans, Chrysanthus was denounced as a Christian to Claudius, the tribune. Chrysanthus' attitude under torture so impressed Claudius that he and his wife, Hilaria, two sons, and seventy of his soldiers became Christians, whereupon the Emperor had them all killed. Daria was sent to a brothel, where she was defended by a lion, brought before Numerian, who ordered her execution, and was stoned and then buried alive. When several followers of Daria and Chrysanthus were found praying at their crypt, among them Diodorus, a priest, and Marianus, a deacon, they were all entombed alive. Their feast day is October 25.


Saturday 25th of October

വി. ക്രിസന്തിയൂസും ഭാര്യ ദരിയയും (മൂന്നാം നൂറ്റാണ്ട്)


published-img
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയുക. എന്നാല്‍ വിവാഹം സ്വര്‍ഗത്തിനു വേണ്ടി നടന്നു എന്നു പറയാമെങ്കില്‍ അത് വിശുദ്ധ ദമ്പതികളായി ക്രിസന്തിയൂസിനെയും ഭാര്യ ദരിയയെയും കുറിച്ചായിരിക്കും. അവര്‍ ജീവിച്ചതും വിവാഹം കഴിച്ചതും ഒടുവില്‍ കല്ലേറു കൊണ്ട് രക്തസാക്ഷിത്വം വരിച്ചതും യേശുവിനു വേണ്ടി യായിരുന്നു. ആദിമ സഭയുടെ കാലത്ത്, യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനാളുകളില്‍ ഇവരും ഉള്‍പ്പെടുന്നു. ഗ്രീക്കുകാരായിരുന്നു ഈ ദമ്പതികള്‍. ക്രിസന്തിയൂസ് അലക്‌സാണ്ട്രിയയിലെ ഒരു കുലീനകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ക്കൊപ്പം അലക്‌സാണ്ട്രിയയില്‍ നിന്ന് റോമിലേക്ക് ഇവര്‍ താമസം മാറ്റി. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു ക്രിസന്തിയൂസിന്റെ കുടുംബം. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ വിദ്യാഭ്യാസം നടത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്തെ അറിയപ്പെടുന്ന ചിന്തകരും തത്വജ്ഞാനികളുമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപകര്‍. ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടിയെങ്കിലും ആത്മീയ കാര്യങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഒന്നുമറിയാതെ അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെയെരിക്കെ ഒരു ദിവസം, ദൈവം ഇടപെട്ടാലെന്നതുപോലെ ക്രിസന്തിയൂസിന് യേശുവിനെക്കുറിച്ച് എഴുതപ്പെട്ട ചില ലേഖനങ്ങളും സുവിശേഷങ്ങളും എവിടെനിന്നോ ലഭിച്ചു. ഇതുവായിച്ചതോടെ, അദ്ദേഹത്തിന്റെ അജ്ഞത നീങ്ങി. അദ്ദേഹം ഒരു ക്രൈസ്തവ പുരോഹി തനെ സന്ദര്‍ശിച്ച് തന്നെ ജ്ഞാനസ്‌നാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകന്‍ യേശുവിന്റെ വിശ്വാസിയായത് ക്രിസന്തിയൂസിന്റെ പിതാവിന് ഇഷ്ടമായില്ല. എങ്ങനെയെങ്കിലും മകനെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടി അദ്ദേഹം പല മാര്‍ഗങ്ങളും പരീക്ഷിച്ചു. ഒരിക്കല്‍ വേശ്യകളായ ചില സ്ത്രീകളെ ഏര്‍പ്പാട് ചെയ്ത് ക്രിസന്തിയൂസിന്റെ മുറിയില്‍ കയറ്റി ഒരു രാത്രി മുറി പുറത്തുനിന്ന് പൂട്ടിയിട്ടു. അവര്‍ പലതരത്തിലും ക്രിസന്തിയൂ സിനെ വശീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും വിജയിച്ചില്ല. പിന്നീട് മകനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന സുന്ദരിയായ ദരിയ അങ്ങനെ ക്രിസന്തിയൂസിന്റെ ഭാര്യയായി. എന്നാല്‍, ആദ്യരാത്രി തന്നെ ക്രിസന്തിയൂസ് ഭാര്യയെ യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവന്നു. അവള്‍ മാനസാന്തരപ്പെട്ടു. മേലില്‍ സഹോദരീസഹോദര ബന്ധം മാത്രം പുലര്‍ത്തി ഒന്നിച്ചുജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. പിതാവിന്റെ മരണത്തോടെ ക്രിസന്തിയൂസ് പരസ്യമായി സുവിശേഷം പ്രസംഗിക്കുവാന്‍ ഇറങ്ങിത്തിരിച്ചു. നിരവധി പേരെ അദ്ദേഹവും ദരിയയും ചേര്‍ന്ന് യേശുവിലേക്ക് കൊണ്ടുവന്നു. അന്ന് റോം ഭരിച്ചിരുന്ന നുമേറിയന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹം ക്രിസന്തിയൂസിനെയും ദരിയയെയും തടവിലാക്കി. യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരു ന്നതിനെ തുടര്‍ന്ന് ഇരുവരെയും കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ കൊലനടത്തുവാനായി ചുമതലപ്പെട്ടിരുന്ന ക്ലോഡിയസ് എന്ന ഗവര്‍ണര്‍ ക്രിസന്തിയൂസിന്റെ ദൈവഭക്തി തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടു. ക്ഷുഭിതനായ ചക്രവര്‍ത്തി ക്ലോഡിയസിനെയും അദ്ദേഹത്തിന്റെ പുത്രന്‍ മാരെയും ഭാര്യയെയും കൊലപ്പെടുത്തി. ക്രിസന്തിയൂസിനെയും ദരിയയെയും കല്ലെറിഞ്ഞാണ് കൊന്നത്. ഇരുവരെയും കൊല്ലുന്നതുകൊണാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. കൈകള്‍ കൂപ്പി നിന്ന് ഒരു ഭാവമാറ്റവുമില്ലാതെ ദരിയ മരണം ഏറ്റുവാങ്ങുന്നത് കണ്ടുനിന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 'ദരിയ ഒരു ദേവതയാകുന്നു'


Sunday 26th of October

വി. എവറിസ്തൂസ് പാപ്പ (മരണം എ.ഡി. 107)


published-img
അഞ്ചാമത്തെ പോപ്പായിരുന്നു വി. എവറിസ്തൂസ്. വി. പത്രോസ് ശ്ലീഹായ്ക്കു ശേഷമുള്ള നാലാമത്തെ മാര്‍പാപ്പ. വി. ക്ലെമന്റ് ഒന്നാ മന്റെ പിന്‍ഗാമിയായി എ.ഡി. 99 ലാണ് എവറിസ്തൂസ് മാര്‍പാപ്പയാ കുന്നത്. യേശുവിന്റെ തലമുറയ്ക്കു ശേഷമുള്ള പുതിയ നൂറ്റാണ്ട് പിറന്നത് എവറിസ്തൂസ് മാര്‍പാപ്പയായിരിക്കുമ്പോഴാണ്. അപ്പ സ്‌തോലനായ വി. യോഹന്നാന്‍ കൊല്ലപ്പെടുന്നതും എവറിസ്തൂ സിന്റെ കാലത്താണെന്നു കരുതപ്പെടുന്നു. ബേത്‌ലഹേമിില്‍ ജനിച്ച എവറിസ്തൂസ് ഒരു യഹൂദനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ബേത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയിലേക്ക് കുടിയേറി താമസിക്കുകയായിരുന്നു. എവറിസ്തൂസ് എങ്ങനെയാണ് യേശുവിന്റെ വിശ്വാസിയായതെന്ന് ഇന്ന് വ്യക്തമായി അറിയില്ല. എ.ഡി. 99 മുതല്‍ എട്ടുവര്‍ഷത്തോളം അദ്ദേഹം മാര്‍പാപ്പയായിരുന്ന കാലത്തെ കുറിച്ചുമാത്രമാണ് ഇന്ന് നമുക്ക് അറിയാവുന്നത്. ആദിമസഭയുടെ പിതാവായ ഐറേനിയൂസ് എഴുതിയ ലേഖനങ്ങളില്‍ എവറിസ്തൂസ് പാപ്പയുടെ ഭരണകാലം പറയുന്നുണ്ട്. റോമാനഗരത്തെ പല ഇടവകകളായി തിരിച്ചത് എവറിസ്തൂസ് പാപ്പയുടെ കാലത്തായിരുന്നു. ഒരോ ഇടവകയുടെയും ചുമതല ഒരോ വൈദികര്‍ക്ക് അദ്ദേഹം കൊടുത്തു. ഏഴു ഡീക്കന്‍മാരെ നിയമിച്ച് ഈ ഇടവകകള്‍ അവരുടെ ചുമതലയിലാക്കി. നോമ്പുകാലത്ത് അദ്ദേഹം മെത്രാന്‍മാരെ നിയമിച്ചു. വി. കുര്‍ബാന കൂദാശകളില്‍ ഉള്‍പ്പെടുത്തിയത് എവറിസ്തൂസ് പാപ്പയായിരുന്നു. എവറിസ്തൂസ് പാപ്പ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു എന്ന് പല പുരാതന ഗ്രന്ഥങ്ങളിലും കാണാം. പക്ഷേ, എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് കൃത്യമായി അറിവില്ല.


Sunday 26th of October

St. Bean


published-img
On December 16, there is named in the Roman Martyrology and in certain Irish calendars a Saint Bean in Ireland, who had been confused with the St. Bean whose feast is still observed in the Scottish diocese of Aberdeen, but on October 26, as founder of the bishopric of Mortlach in Banff which was the forerunner of that of Aberdeen. Nothing else is known about him. The fourteenth century chronicler Fordun, states that he was made bishop by Pope Benedict VIII, at the request of Malcolm Canmore, who is said to have founded an episcopal monastery at Mortlach. If true, this would be between 1012 and 1024; but the See of Mortlach is generally said to date from 1063. St. Bean's dwelling place is supposed to have been at Balvanie, near Mortlach (Bal-beni-mor, "the dwelling of Bean the Great"). His feast day is October 26th.


Monday 27th of October

St. Frumentius


published-img

Called "Abuna" or "the fa­ther' of Ethiopia, sent to that land by St. Athanasius. Frumentius was born in Tyre, Lebanon. While on a voyage in the Red Sea with St. Aedesius, possibly his brother, only Frumentius and Aedesius survived the shipwreck. Taken to the Ethiopian royal court at Aksum, they soon attained high positions. Aedesius was royal cup bearer, and Fruementius was a secretary. They introduced Christianity to that land. When Abreha and Asbeha inherited the Ethiopian throne from their father, Frumentius went to Alexandria, Egypt, to ask St. Athanasius to send a missionary to Ethiopia. He was consecrated a bishop and converted many more upon his return to Aksum. Frumentius and Aedesius are considered the apostles of Ethiopia.

 
 

 


Monday 27th of October

വി. ഫ്രൂമെന്‍സിയസ് ( 308-380)


published-img
എത്യോപ്യയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന ഫ്രൂമെന്‍ സിയസ് ടയറിലെ ഒരു രത്‌നവ്യാപാരിയുടെ മകനായാണ് ജനിച്ചത്. സഹോദരനായ എദേസിയൂസും ഫ്രൂമെന്‍സിയസും കൂടെ ഒരിക്കല്‍ പിതൃസഹോദരനൊപ്പം വ്യാപാര ആവശ്യത്തിനായി എത്യോപ്യ യിലേക്ക് കപ്പലില്‍ യാത്ര ചെയ്തു. അവരുടെ കപ്പല്‍ ഒരു തുറമുഖ ത്തിനു സമീപത്തുവച്ച് കൊടുങ്കാറ്റില്‍ തകര്‍ന്നു. എദേസിയൂസും ഫ്രൂമെന്‍സിയസും ഒഴിച്ച് ബാക്കിയെല്ലാവരും മരണമടഞ്ഞു. അനാഥരായ ഈ രണ്ടു ബാലന്‍മാരെ ചില കാട്ടുവര്‍ഗക്കാര്‍ ചേര്‍ന്ന് അക്‌സമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. രാജാവിന് രണ്ടു കൂട്ടികളോടും കരുണ തോന്നി. എദേസിയൂസിനെ തന്റെ വീട്ടില്‍ സഹായിയായും ഫ്രൂമെന്‍സിയസിനെ തന്റെ രാജ്യസഭയിലെ സെക്രട്ടറിയായും നിയമിച്ചു. രണ്ടുപേരും യേശുവില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ആ രാജ്യത്തിലുള്ള സകലരും. രാജാവ് മരിച്ചതോടെ രാജ്യഭരണം രാജ്ഞി ഏറ്റെടുത്തു. അവരെ സഹായിക്കുവാന്‍ ഫ്രൂമെന്‍സിയസ് സദാ തയാറായിരുന്നു. സഹോദരങ്ങളുടെ വിശ്വാസ തീഷ്ണത തിരിച്ചറിഞ്ഞ രാജ്ഞി ആ രാജ്യത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഫ്രൂമെന്‍സിയസിനെ അനുവദിച്ചു. ഫ്രൂമെന്‍സിയസ് അലക്‌സാണ്ട്രിയയില്‍ പോയി ബിഷപ്പ് അത്തനേഷ്യസിനെ കണ്ടു. എത്യോപ്യയില്‍ സഭയെ നയിക്കുന്നതിനു വേണ്ട അധികാരം അദ്ദേഹം ഫ്രൂമെന്‍സിയസിനു നല്‍കി. ഒരു ബിഷപ്പായി അദ്ദേഹത്തെ വാഴിച്ചു. തിരിച്ചെത്തിയ ഫ്രൂമെന്‍സിയസ് ആ രാജ്യം മുഴുവനുമുള്ള ജനങ്ങളെ യേശുവിലേക്ക് ആനയിച്ചു. എത്യോപ്യ യില്‍ യേശുവിന്റെ നാമം എത്തിയത് ഫ്രൂമെന്‍സിയസ് വഴിയായിരുന്നു. ആ രാജ്യം മുഴുവനും ഇന്നും ഫ്രൂമെന്‍സിയസിനെ തങ്ങളുടെ അപ്പസ്‌തോലനായി കണ്ട് ആരാധിക്കുന്നു.


Tuesday 28th of October

ശ്ലീഹന്‍മാരായ ശിമയോനും യൂദാസ് തദേവൂസും (ഒന്നാം നൂറ്റാണ്ട്)


published-img
യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഉള്‍പ്പെട്ടിരുന്ന ശിമയോ ന്റെയും യൂദാസ് തദേവൂസിന്റെയും ഓര്‍മദിവസമാണിന്ന്. ഇരുവരും ശിഷ്യന്‍മാരുടെ പട്ടികയിലെ അവസാന പേരുകാരാണെങ്കിലും വളരെ പ്രധാനപ്പെട്ടവര്‍ തന്നെ. സുവിശേഷം പ്രസംഗിക്കവേ ഒന്നിച്ച് രക്തസാക്ഷിത്വം വരിച്ചു എന്ന വിശ്വാസമുള്ളതിനാലാണ് ഇരുവ രുടെയും ഓര്‍മദിവസം ഒന്നിച്ച് ആചരിക്കുന്നത്. ചെറിയ ശിമയോന്‍ എന്നറിയപ്പെടുന്ന ശിമയോന്‍, 'തീവ്രവാദിയായ ശിമയോന്‍' എന്നാണ് വിളിക്കപ്പെടുന്നത്. പത്രോസ് ശ്ലീഹായുടെ പേരും ശിമയോന്‍ എന്നായതിനാല്‍ ഇരുവരെയും തിരിച്ചറിയുന്നതിനുവേണ്ടിയാവും ഈ വിശേഷങ്ങള്‍ പേരിനൊപ്പം ചേര്‍ത്തുവിളിച്ചിരുന്നത്. വി. ഗ്രന്ഥത്തില്‍ 13 'ശിമയോന്‍'മാരെപ്പറ്റി പരാമര്‍ശമുണ്ട്. 'തീവ്രവാദി'യായ ശിമയോന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍ ശിഷ്യന്‍മാരുടെ പട്ടികയില്‍ മാത്രമേ പരാമര്‍ശമുള്ളൂ. ആദിമസഭാ പിതാക്കന്‍മാരുടെ ലേഖനങ്ങളിലോ അപ്രാമാണിക ഗ്രന്ഥങ്ങളിലോ ഈ ശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടിക എഴുതുമ്പോള്‍ 'കാനാന്‍കാരനായ ശിമയോന്‍' എന്നും ലൂക്കാ 'തീവ്രവാദിയായ ശിമ യോന്‍' എന്നും എഴുതുന്നു. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന വിഭാഗത്തില്‍പെടുന്നവനായിരുന്നു ശിമയോന്‍. അതുകൊണ്ടാണ് ഇങ്ങനെയൊരു വിളിപ്പേര് അദ്ദേഹത്തിനു കിട്ടിയത്. 'ശ്ലീഹന്‍മാരുടെ സഹനസമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയാ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ശ്ലീഹായാണെന്ന് കരുതപ്പെടുന്നു. ശിമ യോന്റെ രക്തസാക്ഷിത്വം നടന്നത് എവിടെയാണെന്ന് കൃത്യമായി പറയുക വയ്യ. പല പുരാതനരേഖകളിലും വ്യത്യസ്ത സ്ഥലങ്ങളാണ് കാണുന്നത്. യേശുക്രിസ്തുവിന്റെ ബന്ധുവായിരുന്നു യൂദാസ് തദേവൂസ്. പരിശുദ്ധ മറിയത്തിന്റെ സഹോദരിയായ മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്. സഹോദരനായ കൊച്ചുയാക്കോബും യേശുവിന്റെ ശിഷ്യനായിരുന്നു. യേശു മരിച്ചപ്പോള്‍ അവിടുത്തെ കുരിശിന്റെ ചുവട്ടില്‍ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളില്‍ കാണാം. പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാസ് തദേവൂസ് സുവിശേഷം പ്രസംഗിച്ചുവെന്നു കാണാം. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിലാണ് യൂദാസ് തദേവൂസുമൊപ്പം ശിമയോന്‍ മരിക്കുന്ന വിവരമുള്ളത്. എ.ഡി. 66 ല്‍ ഇരുവരും ചേര്‍ന്ന് പേര്‍ഷ്യയിലേക്ക് പോയി. അവിടെ സുവിശേഷം പ്രസംഗിച്ചു. എന്നാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗവും പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. അവര്‍ ശിഷ്യന്‍മാരെ പിടികൂടി വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിച്ചു. തയാറാകാതെ വന്നതോടെ ഇരുവരെയും കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ശിമയോന് പ്രത്യക്ഷനായി. ജനത്തെ പൂര്‍ണമായി നശിപ്പിച്ചിട്ട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒന്നാകെ മരിച്ചിട്ടു തങ്ങള്‍ രക്ഷപ്പെടുന്നില്ലെന്ന് ശിമയോന്‍ ദൂതനോട് പറഞ്ഞു. അങ്ങനെ ഇരുവരും മരണം ഏറ്റുവാങ്ങി, രക്തസാക്ഷികളായി. യാക്കോബ് വാളിനിരയായെങ്കില്‍ യൂദാസ് തദേവൂസിനെ കുരിശില്‍ കെട്ടിയിട്ട ശേഷം അസ്ത്രമയച്ച് കൊല്ലുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.


Tuesday 28th of October

St. Jude Thaddaeus


published-img

St. Jude, known as Thaddaeus, was a brother of St. James the Less, and a relative of Our Saviour. He was one of the 12 Apostles of Jesus and his attribute is a club. Images of St. Jude often include a flame around his head, which represent his presence at Pentecost, when he accepted the Holy Spirit alongside the other apostles. Another attribute is St. Jude holding an image of Christ, in the Image of Edessa.

Sometimes he can also be seen holding a carpenter's ruler or is depicted with a scroll or book, the Epistle of Jude.

Biblical scholars agree St. Jude was a son of Clopas and his mother Mary was the Virgin Mary's cousin. Ancient writers tell us that he preached the Gospel in Judea, Samaria, Idumaea, Syria, Mesopotamia, and Lybia. According to Eusebius, he returned to Jerusalem in the year 62, and assisted at the election of his brother, St. Simeon, as Bishop of Jerusalem.

Saint Jude is not the same person as Judas Iscariot, who betrayed Our Lord and despaired because of his great sin and lack of trust in God's mercy.

Jude was the one who asked Jesus at the Last Supper why He would not manifest Himself to the whole world after His resurrection. Little else is known of his life. Legend claims that he visited Beirut and Edessa and could have been martyred with St. Simon in Persia.

He is an author of an epistle (letter) to the Churches of the East, particularly the Jewish converts, directed against the heresies of the Simonians, Nicolaites, and Gnostics. Though Saint Gregory the Illuminator has been credited as the "Apostle to the Armenians," the Apostles Jude and Bartholomew are believed to have brought Christianity to Armenia, where Jude was rumored to have later been martyred.

There is some debate about where Jude died, though most Biblical scholars agree he was martyred. He is believed to have been martyred either in Armenia or Beirut.

Following his death, St. Jude's body was brought to Rome and left in a crypt in St. Peter's Basilica. Today his bones can be found in the left transept of St. Peter's Basilica under the main altar of St. Joseph in a tomb he shares with the remains of the apostle Simon the Zealot.

Pilgrims came to St. Jude's grave to pray and many reported a powerful intercession, leading to the title, "The Saint for the Hopeless and the Despaired." Two Saints, St. Bridget of Sweden and St. Bernard, had visions from God asking them to accept St. Jude as "The Patron Saint of the Impossible."

Roman Catholics invoke St. Jude when in desperate situations because his New Testament letter stresses that the faithful should persevere in the environment of harsh, difficult circumstances -just as their forefathers had done before them; therefore, he is the patron saint of desperate cases.

The Chicago Police Department and Clube de Regatas do Flamengo - the Rio de Janeiro soccer team - have made Saint Jude their patron saint and there are several hospitals who have also accepted him as their patron saint, including the well-known children's hospital St. Jude Children's Research Hospital in Memphis, Tennessee.

There have also been several sites across the world dedicated to the Apostle Jude, including shrines and churches. The National Shrine of Saint Jude was founded in 1955 and can be found in England.

There are two mentions of Jude in the New Testament: Luke 6:16 and Acts 1:13.

When Jude was mentioned in the Bible, it was often in relation to James (Jude of James) which is traditionally interpreted to mean "Jude, brother of James" as in the King James version of Luke 6:16; however, "Jude, son of James" appears in Protestant translations such as the NIV, NIRV, and the New King James Version. The same discrepancy occurs in Acts 1:13.

In John 14:22, a disciple called "Judas not Iscariot" is assumed to be the apostle Jude, though critics believe it is too ambiguous to believe it is a certainty.

When the apostles are listed in Matthew 10:3 and Mark 3:18, Jude's name does not appear but "Thaddeus" does. This occurrence led early Christians to believe Jude was known as both "Jude" and "Thaddeus," the latter of which could have been a sort of nickname.

"Thaddeus" may have become a popular nickname for Jude following Judas Iscariot's betrayal. To add further confusion to Jude's second name, the name Thaddeus is often indistinguishable from Thaddeus of Edessa, one of the Seventy Disciples.

A popular Roman Catholic prayer to Saint Jude is:

"O most holy apostle, Saint Jude, faithful servant and friend of Jesus, the Church honoureth and invoketh thee universally, as the patron of hopeless cases, and of things almost despaired of. Pray for me, who am so miserable.

"Make use, I implore thee, of that particular privilege accorded to thee, to bring visible and speedy help where help was almost despaired of. Come to mine assistance in this great need, that I may receive the consolation and succor of Heaven in all my necessities, tribulations, and sufferings, particularly (here make your request) and that I may praise God with thee and all the elect throughout eternity.

"I promise thee, O blessed Jude, to be ever mindful of this great favour, to always honour thee as my special and powerful patron, and to gratefully encourage devotion to thee. Amen."

The Novena - a prayer said nine days in a row - to Saint Jude is:

"Apostle and Martyr, great in virtue and rich in miracles, near kinsman of Jesus Christ, faithful intercessor for all who invoke thee, special patron in time of need; to thee I have recourse from the depth of my heart, and humbly beg thee, to whom God hath given such great power, to come to my assistance; help me now in my urgent need and grant my earnest petition. I will never forget thy graces and the favors thou dost obtain for me and I will do my utmost to spread devotion to thee. Amen."

 

 

 

 

 


Wednesday 29th of October

St. Narcissus


published-img
St. Narcissus Bishop of Jerusalem October 29 Second Century     St. Narcissus was born towards the close of the first century, and was almost fourscore years old when he was placed at the head of the church of Jerusalem, being the thirtieth bishop of that see. In 195, he and Theophilus, bishop of Caesarea in Palestine, presided in a council of the bishops of Palestine held at Caesarea, about the time of celebrating Easter; in which it was decreed that this feast is to be kept always on a Sunday, and not with the Jewish passover. Eusebius assures us, that the Christians of Jerusalem preserved in his timethe remembrance of several miracles which God had wrought by this holy bishop; one of which he relates as follows. One year on Easter-eve the deacons were unprovided with oil for the lamps in the church, necessary at the solemn divine officethat day. Narcissus ordered those who had care of the lamps to bring him some water from the neighboring wells. This being done, he pronounced a devout prayer over the water; then bade them pour it into the lamps; which they did, and it was immediately converted into oil, to the great surprise of the faithful. Some of this miraculous oil was kept there as a memorial at the time when Eusebius wrote his history. The veneration of all good men for this holy bishop could not shelter him from the malice of the wicked. Three incorrigible sinners, fearing his inflexible severity in the observance of ecclesiastical discipline, laid to his charge a detestable crime, which Eusebius does not specify. They confirmed their atrocious calumny by dreadful oaths and imprecations; one wishing he might perish by fire, another, that he might be struck with a leprosy, and the third, that he might lose his sight, if what they alleged was not the truth. Notwithstanding these protestations, their accusation did not find credit; and, some time after, the divine vengeance pursued the calumniators. The first was burnt in his house, with his whole family, by an accidental fire in the night; the second was struck with a universal leprosy; and the third, terrified by these examples, confessed the conspiracy and slander, and by the abundance of tears which he continually shed for his sins, lost his sight before his death.     Narcissus, notwithstanding the slander had made no impression on the people to his disadvantage, could not stand the shock of the bold calumny, or rather made it an excuse for leaving Jerusalem, and spending some time in solitude, which had long been his wish. He spent several years undiscovered in his retreat, where he enjoyed all the happiness and advantage which a close conversation with God can bestow. That his church might not remain destitute of a pastor, the neighboring bishops of the province, after some time, placed in it Pius, and after him Germanion, who, dying in a short time, was succeeded by Gordius. While this last held the see, Narcissus appeared again like one from the dead. The whole body of the faithful, transported at the recovery of their holy pastor, whose innocence had been most authentically vindicated, conjured him to reassume the administration of the diocese. He acquiesced; but afterwards, bending under the weight of extreme old age, made St. Alexander his coadjutor. This primitive example authorizes the practice of coadjutorships; which, nevertheless, are not allowable by the canons except in cases of the perpetual inability of a bishop through age, incurable infirmity, or other impediment as Marianus Victorius observes in his notes upon St. Jerome. St. Narcissus continued to serve his flock, and even other churches, by his assiduous prayers and his earnest exhortations to unity and concord, as St. Alexander testifies in his letter to the Arsinoites in Egypt, where he says that Narcisus was at that time about one hundred and sixteen years old. The Roman Martyrologyhonors his memory on the 29th of October.     The pastors of the primitive church, animated with the spirit of the apostleswere faithful imitators of their heroic virtues, discovering the same fervent zeal. the same contempt of the world, the same love of Christ. If we truly respect the church as the immaculate spouse of our Lord, we will incessantly pray for its exaltation and increase, and beseech the Almighty to give it pastors according to his own heart, like those who appeared in the infancy of Christianity. And, that no obstacle on our part may prevent the happy effects of their zeal, we should study to regulate our conduct by the holy maxims which they inculcate, we should regard them as the ministers of Christ; we should listen to them with docility and attention; we should make their faith the rule of ours, and shut our ears against the language of profane novelty. O! that we could once more see a return of those happy days when the pastor and the people had but one heart and one soul; when there was no diversity in our belief; when the faithful seemed only to vie with each other in their submission to the church, and in their desire of sanctification.


Wednesday 29th of October

ശ്ലീഹന്‍മാരായ ശിമയോനും യൂദാസ് തദേവൂസും (ഒന്നാം നൂറ്റാണ്ട്)


published-img
യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഉള്‍പ്പെട്ടിരുന്ന ശിമയോ ന്റെയും യൂദാസ് തദേവൂസിന്റെയും ഓര്‍മദിവസമാണിന്ന്. ഇരുവരും ശിഷ്യന്‍മാരുടെ പട്ടികയിലെ അവസാന പേരുകാരാണെങ്കിലും വളരെ പ്രധാനപ്പെട്ടവര്‍ തന്നെ. സുവിശേഷം പ്രസംഗിക്കവേ ഒന്നിച്ച് രക്തസാക്ഷിത്വം വരിച്ചു എന്ന വിശ്വാസമുള്ളതിനാലാണ് ഇരുവ രുടെയും ഓര്‍മദിവസം ഒന്നിച്ച് ആചരിക്കുന്നത്. ചെറിയ ശിമയോന്‍ എന്നറിയപ്പെടുന്ന ശിമയോന്‍, 'തീവ്രവാദിയായ ശിമയോന്‍' എന്നാണ് വിളിക്കപ്പെടുന്നത്. പത്രോസ് ശ്ലീഹായുടെ പേരും ശിമയോന്‍ എന്നായതിനാല്‍ ഇരുവരെയും തിരിച്ചറിയുന്നതിനുവേണ്ടിയാവും ഈ വിശേഷങ്ങള്‍ പേരിനൊപ്പം ചേര്‍ത്തുവിളിച്ചിരുന്നത്. വി. ഗ്രന്ഥത്തില്‍ 13 'ശിമയോന്‍'മാരെപ്പറ്റി പരാമര്‍ശമുണ്ട്. 'തീവ്രവാദി'യായ ശിമയോന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍ ശിഷ്യന്‍മാരുടെ പട്ടികയില്‍ മാത്രമേ പരാമര്‍ശമുള്ളൂ. ആദിമസഭാ പിതാക്കന്‍മാരുടെ ലേഖനങ്ങളിലോ അപ്രാമാണിക ഗ്രന്ഥങ്ങളിലോ ഈ ശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടിക എഴുതുമ്പോള്‍ 'കാനാന്‍കാരനായ ശിമയോന്‍' എന്നും ലൂക്കാ 'തീവ്രവാദിയായ ശിമ യോന്‍' എന്നും എഴുതുന്നു. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന വിഭാഗത്തില്‍പെടുന്നവനായിരുന്നു ശിമയോന്‍. അതുകൊണ്ടാണ് ഇങ്ങനെയൊരു വിളിപ്പേര് അദ്ദേഹത്തിനു കിട്ടിയത്. 'ശ്ലീഹന്‍മാരുടെ സഹനസമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയാ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ശ്ലീഹായാണെന്ന് കരുതപ്പെടുന്നു. ശിമ യോന്റെ രക്തസാക്ഷിത്വം നടന്നത് എവിടെയാണെന്ന് കൃത്യമായി പറയുക വയ്യ. പല പുരാതനരേഖകളിലും വ്യത്യസ്ത സ്ഥലങ്ങളാണ് കാണുന്നത്. യേശുക്രിസ്തുവിന്റെ ബന്ധുവായിരുന്നു യൂദാസ് തദേവൂസ്. പരിശുദ്ധ മറിയത്തിന്റെ സഹോദരിയായ മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്. സഹോദരനായ കൊച്ചുയാക്കോബും യേശുവിന്റെ ശിഷ്യനായിരുന്നു. യേശു മരിച്ചപ്പോള്‍ അവിടുത്തെ കുരിശിന്റെ ചുവട്ടില്‍ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളില്‍ കാണാം. പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാസ് തദേവൂസ് സുവിശേഷം പ്രസംഗിച്ചുവെന്നു കാണാം. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിലാണ് യൂദാസ് തദേവൂസുമൊപ്പം ശിമയോന്‍ മരിക്കുന്ന വിവരമുള്ളത്. എ.ഡി. 66 ല്‍ ഇരുവരും ചേര്‍ന്ന് പേര്‍ഷ്യയിലേക്ക് പോയി. അവിടെ സുവിശേഷം പ്രസംഗിച്ചു. എന്നാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗവും പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. അവര്‍ ശിഷ്യന്‍മാരെ പിടികൂടി വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിച്ചു. തയാറാകാതെ വന്നതോടെ ഇരുവരെയും കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ശിമയോന് പ്രത്യക്ഷനായി. ജനത്തെ പൂര്‍ണമായി നശിപ്പിച്ചിട്ട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒന്നാകെ മരിച്ചിട്ടു തങ്ങള്‍ രക്ഷപ്പെടുന്നില്ലെന്ന് ശിമയോന്‍ ദൂതനോട് പറഞ്ഞു. അങ്ങനെ ഇരുവരും മരണം ഏറ്റുവാങ്ങി, രക്തസാക്ഷികളായി. യാക്കോബ് വാളിനിരയായെങ്കില്‍ യൂദാസ് തദേവൂസിനെ കുരിശില്‍ കെട്ടിയിട്ട ശേഷം അസ്ത്രമയച്ച് കൊല്ലുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.


Thursday 30th of October

അല്‍ഫോന്‍സസ് റോഡ്രിഗസ് (1531-1617)


published-img
സ്‌പെയിനിലെ ഒരു വസ്ത്രവ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂന്നാമനായാണ് അല്‍ഫോന്‍സസ് പിറന്നത്. മാതാപിതാക്കള്‍ സമ്പന്നരായിരുന്നെങ്കിലും ഭക്തരായിരുന്നു. ബാലനായിരിക്കു മ്പോള്‍ തന്നെ അല്‍ഫോന്‍സസ് കന്യാമറിയത്തെ ആരാധിച്ചിരുന്നു. എന്നും മാതാവിന്റെ ചിത്രത്തില്‍ ചുംബിക്കും. ജപമാല മുടക്കം കൂടാതെ ചെല്ലും. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസം അദ്ദേഹത്തിന്റെ വിശ്വാസത്തെ കൂടുതല്‍ തീഷ്ണമാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അല്‍ഫോന്‍സസിനു വിദ്യാഭ്യാസം പാതിവഴിയില്‍ നിറുത്തേണ്ടിവന്നു. പിതാവിന്റെ മരണം ബിസിനസ് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. വീട്ടില്‍ മടങ്ങിയെത്തി കുടുംബകാര്യങ്ങളിലും കച്ചവടത്തിലും മാത്രം ശ്രദ്ധപതിപ്പിച്ചു മുന്നോട്ടു നീങ്ങി. എല്ലാ ദിവസവും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുവാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. വൈകാതെ അദ്ദേഹം വിവാഹിതനുമായി. മേരി സുരേസ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. അവര്‍ യേശുവില്‍ ഒന്നായി ജീവിച്ചുപോന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു. മേരി മൂന്നു തവണ പ്രസവിച്ചു. ആദ്യരണ്ടു തവണയും കുട്ടികള്‍ ജനിച്ചപ്പോഴെ മരിച്ചുപോയി. ഒരു മകന്‍ മാത്രം ജീവിച്ചു. നാലാം വര്‍ഷം മേരിയും മരിച്ചു. അല്‍ഫോന്‍സസിന്റെ സഹോദരിമാരാണ് പിന്നീട് അദ്ദേഹത്തിന്റെ മകനെ വളര്‍ത്തിയത്. ജീവിതം എത്ര അര്‍ഥമില്ലാത്തതാണെന്ന് അദ്ദേഹം ചിന്തിച്ചുതുടങ്ങി. ദുരന്തങ്ങള്‍ ഒരോന്നായി അദ്ദേഹത്തെ പിടികൂടി. കച്ചവടം പൊളിഞ്ഞു. വൈകാതെ, സര്‍വതും വിറ്റ് തന്റെ സഹോദരിമാര്‍ക്കും മകനുമൊപ്പം മറ്റൊരു ദേശത്തേക്ക് പോയി. മാസങ്ങള്‍ക്കുള്ളില്‍ താന്‍ ആര്‍ക്കുവേണ്ടി ജീവിക്കുന്നുവോ ആ മകനും മരിച്ചു. അതോടെ ദൈവം തന്നെ വിളിക്കുന്നത് അവിടത്തെ സേവകനാകുന്നതിനാണെന്ന് അല്‍ഫോന്‍സസിനു തോന്നി. ജെസ്യൂട്ട് സഭയില്‍ ചേരുന്നതിനു വേണ്ടി അദ്ദേഹം അവരെ സമീപിച്ചു. എന്നാല്‍ വിദ്യാഭ്യാസം കമ്മിയായതിനാല്‍ അവിടെ അവര്‍ പ്രവേശനം കൊടുത്തില്ല. വഴിയരികിലും വിജനപ്രദേശത്തും കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. എന്തെങ്കിലും ജോലികള്‍ ചെയ്തു കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിച്ചു. വല്ലപ്പോഴും മാത്രം ഭക്ഷണം കഴിക്കും. ബാക്കി പണം സാധുക്കള്‍ക്കു നല്‍കും. ഇത്രയും പരീക്ഷണങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടും അദ്ദേഹം യേശുവിനെ കൈവിട്ടില്ല. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ജപമാലയും സുകൃതജപങ്ങള്‍ ചൊല്ലിക്കൊണ്ടുമാണ് ജോലികള്‍ ചെയ്തിരുന്നത്. മജോര്‍ക്ക എന്ന സ്ഥലത്തുള്ള ജെസ്യൂട്ട് സഭയുടെ കോളജില്‍ പോര്‍ട്ടറായും കാവല്‍ക്കാരനായും 46 വര്‍ഷം അദ്ദേഹം ജോലി ചെയ്തു. വിശുദ്ധനായ പീറ്റര്‍ ക്ലാവര്‍ (സെപ്റ്റംബര്‍ 9 ലെ വിശുദ്ധന്‍) അവിടെ യായിരുന്നു വിദ്യാഭ്യാസം നിര്‍വഹിച്ചത്. അദ്ദേഹം അല്‍ഫോന്‍സസിനെ ഏറെ സ്‌നേഹിച്ചിരുന്നു. അല്‍ഫോന്‍സസിന്റെ ഉപദേശം മാനിച്ചാണ് ക്ലാവര്‍ മിഷനറി പ്രവര്‍ത്തനത്തിനായി അമേരിക്ക യിലേക്ക് പോയതും അവിടെ അടിമത്തത്തിനെതിരെ പൊരുതിയതും. വിദ്യാഭ്യാസം അധികം ഇല്ലായിരുന്നുവെങ്കിലും അല്‍ഫോന്‍സസിന്റെ ഉപദേശങ്ങള്‍ തേടുവാന്‍ പുരോഹിതരും ദൈവശാസ്ത്രജ്ഞരും വരെ എത്തുമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അല്‍ഫോന്‍സസി നെ ജനങ്ങളെ ഒരു വിശുദ്ധനെപ്പോലെയാണ് കണക്കാക്കിയിരുന്നത്. അവസാനകാലത്ത് രോഗങ്ങള്‍ അദ്ദേഹത്തെ ഏറെ വേട്ടയാടി. എങ്കിലും അദ്ദേഹം തന്റെ സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുത്തു. മരിക്കുന്നതിന്റെ തൊട്ടു തലേന്ന് രാത്രി അദ്ദേഹത്തിന് സ്വര്‍ഗത്തിന്റെ ദര്‍ശനമുണ്ടായെന്നു കരുതപ്പെടുന്നു. അദ്ദേഹം എഴുതിയ ആധ്യാത്മിക കുറിപ്പുകള്‍ ചേര്‍ത്ത് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.


Thursday 30th of October

St. Alphonsus Rodriguez


published-img
Confessor and Jay brother, also called Alonso. He was born in Segovia, Spain, on July 25, 1532, the son of a wealthy merchant, and was prepared for First Communion by Blessed Peter Favre, a friend of Alphonsus' father. While studying with the Jesuits at Alcala, Alphonsus had to return home when his father died. In Segovia he took over the family business, was married, and had a son. That son died, as did two other children and then his wife. Alphonsus sold his business and applied to the Jesuits. His lack of education and his poor health, undermined by his austerities, made him less than desirable as a candidate for the religious life, but he was accepted as a lay brother by the Jesuits on January 31, 1571. He underwent novitiate training and was sent to Montesion College on the island of Majorca. There he labored as a hall porterfor twenty-four years. Overlooked by some of the Jesuits in the house, Alphonsus exerted a wondrous influence on many. Not only the young students, such as St. Peter Claver, but local civic tad and social leaders came to his porter's lodge for advice tad and direction. Obedience and penance were the hallmarks of his life, as well as his devotion to the Immaculate Conception. He experienced many spiritual consolations, and he wrote religious treatises, very simple in style but sound in doctrine. Alphonsus died after a long illness on October 31, 1617, and his funeral was attended by Church and government leaders. He was declared Venerable in 1626, and was named a patron of Majorca in 1633. Alphonsus was beatified in 1825 and canonized in September 1888 with St. Peter Claver.


Friday 31st of October

St. Wolfgang


published-img
Wolfgang (d. 994) + Bishop and reformer. Born in Swabia, Germany, he studied at Reichenau under the Benedictines and at Wurzburg before serving as a teacher in the cathedral school of Trier. He soon entered the Benedictines at Einsiedeln (964) and was appointed head of the monastery school, receiving ordination in 971. He then set out with a group of monks to preach among the Magyars of Hungary, but the following year (972) was named bishop of Regensburg by Emperor Otto II (r. 973-983). As bishop, he distinguished himself brilliantly for his reforming zeal and his skills as a statesman. He brought the clergy of the diocese into his reforms, restored monasteries, promoted education, preached enthusiastically, and was renowned for his charity and aid to the poor, receiving the title Eleemosynarius Major (Grand Almoner). He also served as tutor to Emperor Henry II (r. 1014-1024) while he was still king. Wolfgang died at Puppingen near Linz, Austria. He was canonized in 1052 by Pope St. Leo IX (r. 1049-1054). Feast day: October 31.


Friday 31st of October

വി. ക്യൂന്‍ടിന്‍ (മൂന്നാം നൂറ്റാണ്ട്)


published-img
ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച അനേക വിശുദ്ധരില്‍ ഒരാളാണ് ക്യൂന്‍ടിന്‍. ഒരു റോമന്‍ സെനറ്ററുടെ മക നായിരുന്നു അദ്ദേഹം. യുവാവായിരിക്കെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ക്യൂന്‍ടിന്‍ യേശുവിനു വേണ്ടി തന്റെ ജീവിതം സമര്‍പ്പി ക്കുമെന്ന് തീരുമാനിച്ചു. സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന പതിനൊന്ന് പേര്‍ക്കൊപ്പം അദ്ദേഹം ഗാളിലേക്ക് പോയി. അവിടെ യേശുവിന്റെ നാമം നിരവധിപേരിലേക്ക് എത്തിക്കാന്‍ ഈ സംഘത്തിനു കഴിഞ്ഞു. സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സിലേക്ക് വ്യാപിപ്പിക്കുന്നതിനാല്‍ മറ്റു പതിനൊന്നു പേരും അങ്ങോട്ട് പോയപ്പോള്‍ ക്യുന്‍ടിന്‍ അവര്‍ക്കൊപ്പം പോയില്ല. അദ്ദേഹം ആ നാട്ടില്‍ തന്നെ തുടര്‍ന്നു. അവിടെ വളരെ വേഗം ക്രൈസ്തവ വിശ്വാസം പ്രചരിക്കപ്പെട്ടു. ക്യുന്‍ടിനായിരുന്നു അതിന്റെ പ്രധാന കാരണക്കാരന്‍. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ജനക്കൂട്ടമെത്തു മായിരുന്നു. അനേകര്‍ക്ക് അദ്ദേഹം രോഗശാന്തി നല്‍കി. തളര്‍വാതരോഗികളെ സുഖപ്പെടുത്തി. അന്ധര്‍ക്കു കാഴ്ചകൊടുത്തു. ഇതെല്ലാം അദ്ദേഹം നിര്‍വഹിച്ചത് കുരിശടയാളത്തിലുള്ള ഒരു ആശീര്‍വാദം കൊണ്ടുമാത്രമായിരുന്നു.റോമന്‍ ചക്രവര്‍ത്തിയായ മാക്‌സിമിയാന്റെ പ്രോസിക്യൂട്ടറായിരുന്ന റിക്ടിവാറസ് ക്രൈസ്തവപീഡനത്തിനു പേരുകേട്ടയാളായിരുന്നു. ക്യുന്‍ടിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ അദ്ദേഹത്തിന്റെ ചെവിയിലെത്തി. അദ്ദേഹം തടവിലാക്കപ്പെട്ടു. ചങ്ങലയിലിട്ട് ദിവസങ്ങളോളം അദ്ദേഹത്തെ മര്‍ദ്ദിച്ചു. റിക്ടിവാറസ് ക്യുന്‍ടിനോട് ചോദിച്ചു: ''കുലീനമായൊരു കുടുംബത്തില്‍ അറിയപ്പെടുന്ന ഒരു പിതാവിന്റെ മകനായി ജനിച്ചിട്ടും കുരിശില്‍ മരിച്ച ഒരുവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ നിനക്ക് എങ്ങനെ തോന്നി? നീ ഇത്ര മഠയനാണോ?''ക്യുന്‍ടിന്‍ മറുപടി പറഞ്ഞു: ''ഈ ലോകത്തിന്റെയും സ്വര്‍ഗത്തിന്റെയും അധിപനായ ദൈവത്തിന്റെ പുത്രനാകുന്നതിലും വലിയ ഭാഗ്യമെന്താണുള്ളത്?. അവിടത്തെ വാക്കുകള്‍ അനുസരിക്കുകയാണ് ഞാന്‍ ചെയ്തത്.'' നിരന്തരമായ പീഡനങ്ങളുടെ ആരംഭ മായിരുന്നു അത്. പീഡനങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ തലയറുത്ത് കൊന്നു. മൃതശരീരം പുഴയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ശരീരം പുഴയില്‍ നിന്ന് കണ്ടെടുക്കുകയും യഥാവിധം സംസ്‌കരിക്കുകയും ചെയ്തു.


Saturday 1st of November

വി. റൂത്ത് (ക്രിസ്തുവിനു മുന്‍പ്)


published-img
ദാവീദ് രാജാവിന്റെ പിതാമഹിയായിരുന്നു റൂത്ത്. അതായത്, യേശുവിന്റെ വംശാവലിയില്‍ ദാവീദിനും മുന്‍പേയുള്ളവര്‍. പക്ഷേ, അവള്‍ യഹൂദയായിരുന്നില്ല. മോവാബ് വംശത്തില്‍പ്പെട്ട റൂത്ത് സുകൃതിനിയും സുന്ദരിയുമായിരുന്നു. പഴയനിയമത്തില്‍ ന്യായാ ധിപന്‍മാരുടെ പുസ്തകത്തിനുശേഷം റൂത്തിന്റെ പുസ്തകം വായി ക്കാം. യഹൂദവംശജ പോലുമല്ലാത്ത ഒരു സ്ത്രീയെ വിശുദ്ധയായി അംഗീകരിക്കുവാനും അവരുടെ പേരിലുള്ള പുസ്തകം പഴയ നിയമത്തില്‍ ഉള്‍പ്പെടുത്തുവാനും കാരണം ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവിനോടുള്ള അവരുടെ വിശ്വസ്തതയും ജീവിതവിശുദ്ധിയും തന്നെയായിരുന്നു. മോവാബ് വംശത്തില്‍പ്പെട്ട റൂത്ത് പ്രാകൃതമതങ്ങളിലൊന്നില്‍ വിശ്വസിച്ചിരുന്ന സ്ത്രീയായിരുന്നു. ഇസ്രയേല്‍ക്കാരനും യഹൂദനുമായ കിലിയോന്‍ എന്നയാളെയാണ് റൂത്ത് വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയായ നവോമിയുടെയും ഒപ്പം മോവാബില്‍ത്തന്നെയാണ് അവര്‍ ജീവിച്ചു. എന്നാല്‍ റൂത്തിന്റെ ദാമ്പത്യജീവിതം അധികം നീണ്ടുനിന്നില്ല. കിലിയോന്‍ അകാല ത്തില്‍ മരണമടഞ്ഞു. ഭര്‍ത്താവ് മാത്രമല്ല, ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും മരിച്ചതോടെ റൂത്തും അമ്മായിയമ്മയും ഭര്‍തൃസഹോദരന്റെ ഭാര്യയും മാത്രം ശേഷിച്ചു. നവോമി തന്റെ നാടായ ബേത്‌ലഹേമിലേക്ക് തിരികെപോകാന്‍ തീരുമാനിച്ചു. അവള്‍ റൂത്തിനോടും മറ്റൊരു മകന്റെ ഭാര്യയായ ഓര്‍ഫയോടും തങ്ങളുടെ നാട്ടിലേക്ക് പൊയ്‌ക്കോളാന്‍ പറഞ്ഞു. ഓര്‍ഫ അപ്രകാരം ചെയ്തു. എന്നാല്‍, റൂത്ത് അമ്മായിയമ്മയെ വിട്ടുപോകാന്‍ തയാറായില്ല. വിവാഹജീവിത ത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കു മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അവളുടെത്. സ്വന്തം ഭര്‍ത്താവ് മരിച്ചുപോയിട്ടും അവള്‍ അദ്ദേഹത്തിന്റെ അമ്മയെ സ്വന്തം അമ്മയെക്കാള്‍ അധികമായി സ്‌നേഹിച്ചു. റൂത്ത് നവോമിയോടു പറഞ്ഞ വാക്കുകള്‍ അതിന് ഉദാഹരണമാണ്. ''അമ്മയെ ഉപേക്ഷിക്കു വാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തേക്ക് ഞാനും വരും. അമ്മ വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും. അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്ക പ്പെടും. മരണം തന്നെ എന്നെ അമ്മയില്‍ നിന്നു വേര്‍പ്പെടുത്തിയാല്‍ കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്കിക്കൊള്ളട്ടെ.'' റൂത്ത് അമ്മായിമ്മയ്‌ക്കൊപ്പം പോയി ബേത്‌ലഹേമില്‍ താമസമാക്കി. ഇതിനിടയില്‍ നവോമിയുടെ ഭര്‍തൃകുടുംബത്തില്‍പ്പെട്ട ബോവാസ് എന്ന ധനികനായ മനുഷ്യന്റെ വയലില്‍ റൂത്ത് പണിയെടുക്കുവാന്‍ പോയി. നവോമിയുടെ നിര്‍ബന്ധപ്രകാരം റൂത്ത് ബോവാ സിനെ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. റൂത്തില്‍ ബോവാസിന് ഓബദ് എന്ന പുത്രന്‍ ജനിച്ചു. ഓബദിന്റെ പുത്രനായിരുന്നു ജസ്സെ. ജസ്സെയാണ് ദാവീദിന്റെ പിതാവ്. അങ്ങനെ ദാവീദിന്റെ പിതാമഹിയാകാനും യേശുവിന്റെ വംശാവലിയില്‍ ഉള്‍പ്പെടുവാനും റൂത്തിനു ഭാഗ്യം ലഭിച്ചു. നാല് അധ്യായങ്ങളും 85 വാക്യങ്ങളുമുള്ള റൂത്തിന്റെ പുസ്തകം ബൈബിളിലെ ചെറിയ ഗ്രന്ഥങ്ങളിലൊന്നാണ്.


Saturday 1st of November

St. Valentine Berrio-Ochoa


published-img

Bishop and martyr of Vietnam. A native of Ellorio, Spain, he entered the Dominican Order and was sent to the Philippines. From there he went to Vietnam in 1858, serving as a vicar apostolic and titular bishop until betrayed by an apostate. He was martyred by beheading with St. Jerome Hermosilla and Blessed Peter Amato, by enemies of the Church. He was canonized in 1988 by Pope John Paul II.

 
 


Sunday 2nd of November

St. Victorinus of Pettau


published-img
Bishop and martyr. Originally a Greek, he became bishop of Pettau, in Pannonia (later Styria, Austria). He was martyred during the persecutions of Emperor Diocletian (r. 284-305). Victorinus was also the author of several biblical cornrnentaries, although he may have been an adherent of Millenarianism, a heresy of that time.


Sunday 2nd of November

വി. എസ്താഷ്യസ് (രണ്ടാം നൂറ്റാണ്ട്)


published-img
നാല്പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിശുദ്ധനാണ് എസ്താഷ്യസ്. പ്ലാസിഡസ് എന്നായിരുന്നു ആദ്യപേര്. ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ റോമന്‍ ജനറ ലായി ജോലി നോക്കിയിരുന്ന പ്ലാസിഡസ് വിജാതീയനായിരുന്നു. ക്രൈസ്തവ മതം സ്വീകരിക്കുന്നവരെ പീഡിപ്പിക്കുന്ന കാലമായി രുന്നു അത്. പ്ലാസിഡസ് പീഡനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. യേശുവിന്റെ നാമം സ്വീകരിക്കുന്നവരെ പരിഹസരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം വനത്തില്‍ നായാട്ടിലേര്‍പ്പെട്ടിരിക്കവേ, ഒരു കലമാന്‍ മുന്നില്‍ പ്പെട്ടു. അതിന്റെ കൊമ്പുകള്‍ക്കിടയില്‍ ഒരു കുരിശുരൂപം തിളങ്ങുന്നതായി പ്ലാസിഡസിന് അനുഭവപ്പെട്ടു. താന്‍ ചെയ്തുകൂട്ടിയ തെറ്റുകളെപ്പറ്റി അദ്ദേഹത്തിന് ബോധ്യംവന്നു. ക്രിസ്ത്യാ നികളെ പീഡിപ്പിച്ചതിനുള്ള പ്രായശ്ചിത്തമായി യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങു വാന്‍ അദ്ദേഹം തീരുമാനിച്ചു. പ്ലാസിഡസ് ഭാര്യയും രണ്ടും മക്കളുമൊപ്പം ക്രിസ്തുമതം സ്വീകരിച്ചു. എസ്താഷ്യസ് എന്ന പേര് സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ചതോടെ അദ്ദേഹ ത്തിന് തന്റെ ജോലി നഷ്ടമായി. സകലസ്വത്തുക്കളും പിടിച്ചെടുക്കപ്പെട്ടു. പരിപൂര്‍ണ ദാരിദ്ര്യത്തിലേക്ക് അദ്ദേഹം വലിച്ചെറിയപ്പെട്ടു. ഭാര്യയെയും മക്കളെയും റോമന്‍ അധികാരികള്‍ അദ്ദേഹത്തില്‍ നിന്നു വേര്‍പ്പെടുത്തുകയും ചെയ്തു. എസ്താഷ്യസിനെ ജനറല്‍ സ്ഥാനത്തു നിന്നു നീക്കിയത് റോമന്‍ സൈന്യത്തിനു തിരിച്ചടിയായി. അദ്ദേഹം കഴിവുറ്റ സൈനികമേധാവിയായിരുന്നു. ബാര്‍ബേറിയന്‍ ആക്രമണത്തെ നേരിടുന്നതിനു വേണ്ടി അദ്ദേഹത്തെ ചക്രവര്‍ത്തി തിരിച്ചുവിളിച്ചു. അങ്ങനെ ഭാര്യയും മക്കളുമായി അദ്ദേഹം വീണ്ടും ഒത്തുചേര്‍ന്നു. എസ്താഷ്യസ് സൈന്യത്തിന്റെ മേധാവിയായി തിരികെയെത്തിയതോടെ റോം യുദ്ധം ജയിച്ചു. യേശുവിനെ തള്ളിപ്പറഞ്ഞ് റോമന്‍ ദൈവങ്ങളില്‍ വിശ്വസിച്ചാല്‍ ഉയര്‍ന്ന പദവിയും സമ്പത്തും ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍ എസ്താഷ്യസ് അതിനു തയാറായില്ല. ക്ഷുഭിതനായ ചക്രവര്‍ത്തി എസ്താഷ്യസിനെയും കുടുംബത്തെയും സിംഹങ്ങള്‍ക്കു ഭക്ഷണമായി നല്‍കുവാന്‍ വിധിച്ചു. എന്നാല്‍ സിംഹങ്ങള്‍ ആ കുടുംബത്തെ ഒന്നും ചെയ്തില്ല. ചിരപരിചിതനായ യജമാനനോടെന്ന പോലെ അവര്‍ എസ്താഷ്യസിനോടു പെരുമാറി. പിന്നീട്, വലിയൊരു വെങ്കലപാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിനുള്ളിലേക്ക് ആ കുടുംബം എറിയപ്പെട്ടു. യേശുവിന്റെ നാമത്തില്‍ പീഡനമേറ്റുവാങ്ങി മരിക്കുവാനുള്ള അദ്ദേഹത്തിന്റെ മോഹം അങ്ങനെ സഫലമായി. എ.ഡി. 188 ലായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.


Monday 3rd of November

വി. മാര്‍ട്ടിന്‍ ( 1579-1639)


published-img
പെറുവിലെ ലിമ എന്ന കൊച്ചുപട്ടണത്തില്‍ ജീവിച്ച നീഗ്രോക്കാ രിയായ ഒരു അടിമസ്ത്രീ പിഴച്ചുപെറ്റ സന്താനമായിരുന്നു വി. മാര്‍ട്ടിന്‍. അമ്മയുടെ പേര് അന്ന എന്നായിരുന്നു. 'അജ്ഞാതനായ അച്ഛന്റെ മകന്‍' എന്നെഴുതിയാണ് മാര്‍ട്ടിനെ ദേവാലയത്തില്‍ മാമോദീസ മുക്കിയത്. യഥാര്‍ഥത്തില്‍ മാര്‍ട്ടിന്റെ പിതാവ് ജുവാന്‍ എന്നു പേരുള്ള സ്‌പെയിന്‍കാരനായ ഒരു പ്രഭുവായിരുന്നു. ഈ സത്യം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു. മാര്‍ട്ടിന് ഒരു സഹോദരി കൂടിയുണ്ടായിരുന്നു. അവള്‍ അച്ഛനെ പോലെ യൂറോപ്യന്‍ വര്‍ണമുള്ളവളും മാര്‍ട്ടിന്‍ അമ്മയെ പോലെ നീഗ്രോയുമായിരുന്നു. പൂര്‍ണ ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന ഈ കുട്ടികള്‍ ആത്മീയതയില്‍ സമ്പന്നരായിരുന്നു. മാര്‍ട്ടിന്‍ ചെറിയ പ്രായത്തില്‍ത്തന്നെ നിത്യവും ദേവാലയത്തില്‍ പോവുകയും പ്രാര്‍ഥനകളില്‍ സജീവ മായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മക്കളെ ആ നീഗ്രോ സ്ത്രീ വളര്‍ത്തിയിരുന്നത്. അമ്മ കഠിനമായി ജോലി ചെയ്ത് മാര്‍ട്ടിനു കൊണ്ടുകൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും മാര്‍ട്ടിന്‍ സാധുക്കള്‍ക്ക് ദാനം ചെയ്യുമായിരുന്നു. മകന്റെ ദാനശീലവും മഹത്വവും കേട്ടറിഞ്ഞ പിതാവ് രണ്ടു മക്കളെയും തന്റെ നാട്ടിലേക്ക് കൊണ്ടു പോയി. അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. ഈ കാലത്ത് ഒരു ഡോക്ടറുടെ സഹായിയായി മാര്‍ട്ടിന്‍ കുറച്ചുനാള്‍ നിന്നു. പതിനൊന്നാം വയസില്‍ മാര്‍ട്ടിന്‍ തിരികെ നാട്ടിലേക്ക് പോന്നു. ലിമയിലെ ഡൊമിനിക്കന്‍ സഭയുടെ ആശ്രമത്തില്‍ വേലക്കാരനായി ജോലി നോക്കി. പകല്‍ ജോലി. രാത്രിയില്‍ പ്രാര്‍ഥനയും വേദപുസ്തക വായനയും. ഒന്‍പതു വര്‍ഷം മാര്‍ട്ടിന്‍ അങ്ങനെ ജീവിച്ചു. പാവപ്പെട്ടവരെ സഹായിക്കുവാന്‍ സദാതത്പരനായിരുന്നു മാര്‍ട്ടിന്‍. സമ്പന്നരുടെ അടുത്ത് ചെന്ന് സംഭാവന സ്വീകരിച്ച് അതുകൊണ്ട് സാധുക്കളെ സഹായിക്കുമായിരുന്നു. ആഴ്ചയില്‍ 2000 ഡോളര്‍ വരെ മാര്‍ട്ടിന് സംഭാവനയായി ലഭിക്കുമായിരുന്നു. ആ കാലത്ത് 2000 ഡോളര്‍ എന്നത് എത്ര വലിയ തുകയാണെന്ന് ഓര്‍ത്തുനോക്കുക. മാര്‍ട്ടിന്റെ സേവനതത്പരതയും എളിമയും കണ്ടറിഞ്ഞ സഭാധികാരികള്‍ അദ്ദേഹത്തെ ഡൊമിനി ക്കന്‍ സഭയിലെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. കറുത്ത വര്‍ഗക്കാരെ പുരോഹിതനായി എടുക്കുവാന്‍ അന്ന് അധികാരികള്‍ തയാറായിരുന്നില്ല. പകല്‍ സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി മാര്‍ട്ടിന്‍ മാറ്റിവച്ചു. രോഗികള്‍ക്ക് പുതപ്പ്, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയൊക്കെ കൃത്യമായി എത്തിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി പേര്‍ക്ക് മാര്‍ട്ടിനിലൂടെ അദ്ഭുതകരമായ രോഗശാന്തി ലഭിച്ചു. മാര്‍ട്ടിന്റെ പ്രാര്‍ഥനയും ആശീര്‍വാദവും കൊണ്ടുമാത്രം മാറാരോഗങ്ങള്‍ സുഖപ്പെട്ടു. അടിമകള്‍ക്കു വേണ്ടിയും തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയും രണ്ട് സ്ഥാപനങ്ങള്‍ മാര്‍ട്ടിന്‍ സ്ഥാപിച്ചു. തെരുവിലൂടെ അലയുന്ന പൂച്ചകളെയും നായ്ക്കളെയും പോലും അദ്ദേഹം സംരക്ഷിക്കുമായിരുന്നു. ഉപവാസം, പ്രാര്‍ഥന എന്നിവയില്‍ ഒരു വീഴ്ചയും മാര്‍ട്ടിന്‍ വരുത്തിയിരുന്നില്ല. പ്രാര്‍ഥനാ സമയത്ത് അദ്ദേഹത്തിന്റെ പാദങ്ങള്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങുമായിരുന്നു. ഒരേ സമയത്ത് തന്നെ പല സ്ഥലത്ത് പ്രത്യക്ഷപ്പെടുവാനുള്ള വരവും മാര്‍ട്ടിനുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. അറുപതാം വയസില്‍ അദ്ദേഹം മരിച്ചു. വെറുമൊരു അടിമസ്ത്രീയുടെ മകനായി ജനിച്ച്, ലോകം മുഴുവന്‍ അറിയപ്പെടുന്നവനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത് പെറുവിലെ വൈസ്‌റോയിയും പ്രഭുവും രണ്ടു മെത്രാക്കന്‍മാരും ചേര്‍ന്നായിരുന്നു.


Monday 3rd of November

St. Martin de Porres


published-img

St. Martin de Porres was born in Lima, Peru on December 9, 1579. Martin was the illegitimate son to a Spanish gentlemen and a freed slave from Panama, of African or possibly Native American descent. At a young age, Martin's father abandoned him, his mother and his younger sister, leaving Martin to grow up in deep poverty. After spending just two years in primary school, Martin was placed with a barber/surgeon where he would learn to cut hair and the medical arts.

As Martin grew older, he experienced a great deal of ridicule for being of mixed-race. In Peru, by law, all descendants of African or Indians were not allowed to become full members of religious orders. Martin, who spent long hours in prayer, found his only way into the community he longed for was to ask the Dominicans of Holy Rosary Priory in Lima to accept him as a volunteer who performed the most menial tasks in the monastery. In return, he would be allowed to wear the habit and live within the religious community. When Martin was 15, he asked for admission into the Dominican Convent of the Rosary in Lima and was received as a servant boy and eventually was moved up to the church officer in charge of distributing money to deserving poor.

During his time in the Convent, Martin took on his old trades of barbering and healing. He also worked in the kitchen, did laundry and cleaned. After eight more years with the Holy Rosary, Martin was granted the privilege to take his vows as a member of the Third Order of Saint Dominic by the prior Juan de Lorenzana who decided to disregard the law restricting Martin based on race.

However, not all of the members in the Holy Rosary were as open-minded as Lorenzana; Martin was called horrible names and mocked for being illegitimate and descending from slaves.

Martin grew to become a Dominican lay brother in 1603 at the age of 24. Ten years later, after he had been presented with the religious habit of a lay brother, Martin was assigned to the infirmary where he would remain in charge until his death. He became known for encompassing the virtues need to carefully and patiently care for the sick, even in the most difficult situations.

Martin was praised for his unconditional care of all people, regardless of race or wealth. He took care of everyone from the Spanish nobles to the African slaves. Martin didn't care if the person was diseased or dirty, he would welcome them into his own home.

Martin's life reflected his great love for God and all of God's gifts. It is said he had many extraordinary abilities, including aerial flights, bilocation, instant cures, miraculous knowledge, spiritual knowledge and an excellent relationship with animals. Martin also founded an orphanage for abandoned children and slaves and is known for raising dowry for young girls in short amounts of time.

During an epidemic in Lima, many of the friars in the Convent of the Rosary became very ill. Locked away in a distant section of the convent, they were kept away from the professed. However, on more than one occasion, Martin passed through the locked doors to care for the sick. However, he became disciplined for not following the rules of the Convent, but after replying, "Forgive my error, and please instruct me, for I did not know that the precept of obedience took precedence over that of charity," he was given full liberty to follow his heart in mercy.

Martin was great friends with both St. Juan Macías, a fellow Dominican lay brother, and St. Rose of Lima, a lay Dominican.

In January of 1639, when Martin was 60-years-old, he became very ill with chills, fevers and tremors causing him agonizing pain. He would experience almost a year full of illness until he passed away on November 3, 1639.

By the time he died, he was widely known and accepted. Talks of his miracles in medicine and caring for the sick were everywhere. After his death, the miracles received when he was invoked in such greatness that when he was exhumed 25 years later, his body exhaled a splendid fragrance and he was still intact.

St. Martin de Porres was beatified by Pope Gregory XVI on October 29, 1837 and canonized by Pope John XXIII on May 6, 1962.

He has become the patron saint of people of mixed race, innkeepers, barbers, public health workers and more. His feast day is November 3.


Tuesday 4th of November

St. Charles Borromeo


published-img

Saint Charles Borromeo was born on October 2, 1538 at the castle of Arona on Lake Maggiore near Milan. His father was the Count of Arona and his mother a member of the House of Medici. He was the third of six children born to the couple.

At the age of 12, the young Count Charles Borromeo dedicated himself to a life of service to the Church. His uncle gave to him the family income from the Benedictine abbey of Saints Gratinian and Felinus. Even as a youth, his integrity was obvious. He was explicit in telling his father that he could only keep the money required for his education and to prepare him for service to the Church. All other funds belonged to the poor of the Church and were to be passed along to them.

The young count suffered from a speech impediment that made him appear slow to those who did not know him. Despite this challenge, he performed well and impressed his teachers. He attended the University of Pavia and learned Latin. He was praised because he was hardworking and thorough.

In 1554 his father passed away and although Charles was a teenager, responsibility for his household fell to him. Charles continued in his studies and earned a doctorate in canon and civil law.

His responsibility for his household resulted in financial difficulties, and Charles earned a reputation for being short of funds.

Life sped up for the young count after his uncle, Cardinal Giovanni Angelo Medici became Pope Pius IV on December 25, 1559. The new pope asked his nephew to come to Rome and appointed him as a cardinal-deacon. With the rank came the job of assisting and advising his uncle full-time. A month later, Pope Pius IV made his nephew a cardinal.

With the new rank came even more duties including the government of the Papal States, the supervision of the Knights of Malta, the Franciscans, and the Carmelites. He was only 23 years old.

The young Borromeo used his leadership role in the Vatican to promote learning and he established a literary academy. He wrote of some of the lessons and lectures in the book, Noctes Vaticanae.

Borromeo was appointed administrator of the Archdiocese of Milan in 1560. Since he would become the ecclesiastical administrator of Milan, he decided that the Lord was calling him to the priesthood.

In 1561, he founded a college at Pavia dedicated to St. Justina of Padua.

In 1562 his brother died and his family urged him to leave the service of the church to preserve the family name. However, Borromeo refused. He became more insistent upon becoming a good bishop and in compelling others to lead exemplary lives of clerical service.

Borromeo was ordained first to the order of deacon. Then, he was ordained to the holy priesthood on September 4, 1563. Then, he was ordained as a bishop on December 7, 1563. He became Archbishop of Milan in May 12, 1564.

In 1566, Archbishop Borromeo's benefactor and uncle, Pope Pius IV died. Borromeo had already developed a reputation as a young, idealistic reformer in Rome, and he continued that mission in Milan. Milan was the largest diocese in the Catholic Church at the time and corruption was rampant.

The driving out of corruption was a critical matter during Borromeo's time. The Protestant Reformation was spreading throughout northern Europe and constantly threatened to move south. The greatest defense against Protestant doctrinal errors and claims against the hierarchy of the Catholic Church was reform and the restoration of integrity to the Catholic Church. Archbishop Borromeo saw this clearly and he made this his mission.

His strategy was to provide education to many clergy he saw as ignorant. He founded schools and seminaries and colleges for clergy.

He also ended the selling of indulgences, a form of simony (Catholic Catechism #2120, and ordered monasteries to reform themselves. He made a lot of visits to various locations to inspect for himself. He ordered the simplification of church interiors, which was a major point of contention between some Catholics and Protestants. The complex and busy interiors were claimed to be a distraction from the worship of God. This danger was acknowledged during the Council of Trent which Archbishop Borromeo enforced. Even tombs belonging to his own relatives were cleared of inappropriate ornaments and embellishments.

His work of cleaning up the Church also made him enemies. On one occasion a member of a small, decrepit order known as the "Humiliati" attempted to assassinate him with a pistol, but missed.

Many of his subordinates and secular officials complained about the Archbishop throughout his career. However, the existence of these enemies only emboldened Borromeo and served as confirmation that his efforts to eradicate corruption were working.

In 1576 a famine struck Milan followed by the plague, and many of the wealthy and powerful fled the city. Archbishop Borromeo remained. He used his own fortune to feed the starving people. When that money was spent, he took loans and went deep into debt. He may have fed 70,000 people per day. Eventually, the Archbishop convinced the local governor to return to his post and care for the people.

In 1583, Archbishop Borromeo traveled to Switzerland and began work suppressing heresy there. Protestant heresies, along with witchcraft and sorcery had been widely reported. He founded the Collegium Helveticum to serve and educate Swiss Catholics.

Eventually, the Archbishop's life of work and toil began to take its toll. In 1584, he became ill with a fever. He returned to Milan where his conditioned worsened. When it became obvious he would die, he was given his last Sacraments. He died on November 3, at the age of 46.

He was beatified on May 12, 1602 by Pope Paul V. He was subsequently canonized by Pope Paul V on November 1, 1610.

St. Charles Borromeo's feast day is celebrated on November 4. He is the patron of bishops, catechists, Lombardy, Italy, Monterey, California, cardinals, seminarians, spiritual leaders, and Sao Carlos in Brazil.

St. Charles Borromeo has a beautiful shrine in the Milan Cathedral and is often depicted in art wearing his robes, barefoot, carrying the cross with a rope around his neck and his arm raised in blessing.

 

Wednesday 5th of November

St. Elizabeth


published-img

What we know of St. Elizabeth comes from the Gospel, the book of Luke, in particular. In Luke, Elizabeth, a daughter of the line of Aaron, and the wife of Zacharias, was "righteous before God" and was "blameless" but childless. Elizabeth is also a cousin to the Virgin Mary.

Zachariah, desiring a child, went to pray in the temple and was told by the angel Gabriel, "Do not be afraid, Zechariah; your prayer has been heard. Your wife Elizabeth will bear you a son, and you are to call him John. He will be a joy and delight to you, and many will rejoice because of his birth, for he will be great in the sight of the Lord. He is never to take wine or other fermented drink, and he will be filled with the Holy Spirit even before he is born." (Luke 1:13-15).

Zachariah was skeptical because both himself and his wife were elderly. For his skepticism, Zachariah was rendered mute until the prophecy had been fulfilled.

Elizabeth became pregnant shortly thereafter and she rejoiced.

Gabriel then visited the Virgin Mary at Nazareth, telling her that she would conceive of the Holy Spirit and become the mother of Jesus.

Mary then visited Elizabeth, and her baby leapt in her womb. Filled with the Holy Spirit, Elizabeth proclaimed to Mary, Blessed are you among women, and blessed is the child you will bear! But why am I so favored, that the mother of my Lord should come to me? As soon as the sound of your greeting reached my ears, the baby in my womb leaped for joy. Blessed is she who has believed that the Lord would fulfill his promises to her!" (Luke 1:41-45).

Mary visited with Elizabeth for three months, both women pregnant with child. After Mary returned home, Elizabeth gave birth to a son and named him John. This child was chosen by God to be John the Baptist. John would baptize Christ as an example to all, that all must be reborn of water and spirit.

Although Elizabeth's neighbors assumed the child would be named Zachariah, her husband insisted that John be his name. This astonished the neighbors for there were no men named John in Elizabeth's family, but Zachariah's insistence ended the debate. At the moment Zachariah insisted that they obey the will of God, and name him John, his speech returned.

After this, there is no more mention in the Bible about Elizabeth.

There are mentions of Elizabeth in the apocryphal works, but these are not within the cannon of the Bible. In the Apocrypha, it mentions that her husband, Zachariah, was murdered in the temple.

St. Elizabeth's feast day is celebrated on November 5.

 
 

Thursday 6th of November

St. Leonard


published-img
According to unreliable sources, he was a Frank courtier who was converted by St. Remigius, refused the offer of a See from his godfather, King Clovis I, and became a monk at Micy. He lived as a hermit at Limoges and was rewarded by the king with all the land he could ride around on a donkey in a day for his prayers, which were believed to have brought the Queen through a difficult delivery safely. He founded Noblac monastery on the land so granted him, and it grew into the town of Saint-Leonard. He remained there evangelizing the surrounding area until his death. He is invoked by women in labor and by prisoners of war because of the legend that Clovis promised to release every captive Leonard visited. His feast day is November 6.


Thursday 6th of November

നോബ്ലാക്കിലെ വി. ലിയൊനാര്‍ഡ് (ആറാം നൂറ്റാണ്ട്)


published-img
ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ക്ലോവിസ് ഒന്നാമന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ലിയൊനാര്‍ഡ്. ഇന്നത്തെ ഫ്രാന്‍സും ജര്‍മനിയും ചേരുന്നതായിരുന്നു പഴയ ഫ്രാന്‍ കിഷ് സാമ്രാജ്യം. ആര്‍ച്ച്ബിഷപ്പ് റെമിജിയസാണ് ലിയൊനാര്‍ഡിനെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുന്നത്. ഒരിക്കല്‍ ഒരു യുദ്ധത്തില്‍ ക്ലോവിസ് രാജാവ് പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ രാജ്ഞി ലിയൊനാര്‍ഡിനെ വിളിച്ച് ആര്‍ച്ച്ബിഷപ്പിന്റെ സഹായം അഭ്യര്‍ഥിക്കുവാന്‍ ആവശ്യപ്പെട്ടു. രാജ്ഞി യേശുവിന്റെ ശക്തിയാല്‍ യുദ്ധം ജയിക്കാനാവും എന്നു വിശ്വസിച്ചിരുന്നു. റെമിജിയസിന്റെ പ്രാര്‍ഥനയാല്‍ യുദ്ധത്തിന്റെ ഗതി മാറുകയും ശത്രുക്കള്‍ പരാജയപ്പെട്ട് പിന്മാറുകയും ചെയ്തു. ഈ സംഭവത്തോടെ രാജാവും ലിയൊനാര്‍ഡുമടക്കം ആയിരക്കണക്കിന് ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. കൊട്ടാരത്തിലെ ജോലി തന്റെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകയില്ലെന്നു തിരിച്ചറിഞ്ഞ ലിയൊനാര്‍ഡ് വൈകാതെ ജോലി രാജിവച്ചു. സകലതും ദൈവത്തിനു സമര്‍പ്പിച്ച് അദ്ദേഹം സന്യാസജീവിതത്തിന് തുടക്കമിട്ടു. സുവിശേഷം പ്രസംഗിച്ച് നിരവധിയാളുകളെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. ലിയൊനാര്‍ഡിന്റെ സഹോദരനായ ലിവിയാര്‍ഡും ഇതേമാതൃക പിന്തു ടര്‍ന്ന് കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ഒരു ആശ്രമം പണിത് അവിടെ താമസം തുടങ്ങി. ആര്‍ച്ച് ബിഷപ്പ് റെമിജിയസിന്റെ ശിഷ്യനായി കുറച്ചുകാലം ജീവിച്ച ലിയൊനാര്‍ഡിന് കൂടുതല്‍ ഏകാന്തത തന്റെ പ്രാര്‍ഥനകള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നി. മാത്രമല്ല, തന്റെ പ്രിയപ്പെട്ട ഉദ്യോ ഗസ്ഥനെ തിരികെ കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ രാജാവ് ഏറെ ആഗ്രഹിച്ചിരുന്നു. നിരവധി ദൂതന്‍മാരെ രാജാവ് ലിയൊനാര്‍ഡിന്റെ പക്കലേക്ക് അയച്ചു. എന്നാല്‍, തന്റെ ജീവിതം ഇനി പൂര്‍ണമായും യേശുവിനുള്ളതാണെന്ന് ലിയൊനാര്‍ഡ് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഏകാന്തത തേടി അദ്ദേഹം വനത്തിലേക്ക് പോയി. അവിടെ ഒരു ആശ്രമം പണിത് പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിക്കുവാന്‍ തുടങ്ങി. നോബ്ലാക്ക് എന്നായിരുന്നു ആ വനത്തിന്റെ പേര്. കാട്ടുപഴങ്ങള്‍ മാത്രമായിരുന്നു പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം ഭക്ഷിച്ചിരുന്നത്. ആകെയുള്ള ബന്ധം ദൈവവുമായിട്ടായിരുന്നു. വളരെ അപൂര്‍വമായി മാത്രം അദ്ദേഹം നാട്ടിലേക്ക് പോയിരു ന്നുള്ളു. അതും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ ആശുപത്രികളും ജയിലുകളും സന്ദര്‍ശിച്ച് നിരാലംബരെ ആശ്വസിപ്പിക്കുന്നതിനോ മാത്രം. ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ മാനസാ ന്തരപ്പെടുത്തുവാനും അവരെയൊക്കെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരുവാനും ലിയൊനാര്‍ ഡിനു കഴിഞ്ഞിരുന്നു. എ.ഡി. 559 ലായിരുന്നു ലിയൊനാര്‍ഡിന്റെ മരണം. ലിയൊനാര്‍ഡിന്റെ മരണശേഷം നിരവധി അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ ലഭിച്ചു. ബാവരിയയിലെ ഒരു കൊച്ചുഗ്രാമത്തില്‍ മാത്രം 4000 പേര്‍ക്കാണ് അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടു ലഭിച്ചത്.


Friday 7th of November

വി. പീറ്റര്‍ യൂ (1768-1814)


published-img
ചൈനയില്‍ ജീവിച്ച് യേശുവിനായി രക്തസാക്ഷിത്വം വരിച്ച നിര വധി വിശുദ്ധരില്‍ പ്രമുഖനാണ് പീറ്റര്‍ യൂ. ക്രിസ്തീയ വിശ്വാസികള ല്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച യൂ ബാല്യകാലം മുതല്‍ തന്നെ സദ്ഗുണങ്ങളാല്‍ പൂരിതനായിരുന്നു. എല്ലാകാര്യത്തിലും നീതി ബോധം പ്രകടിപ്പിച്ചിരുന്ന യൂ പാവപ്പെട്ടവരെ സഹായിക്കുവാനും നിരാലംബര്‍ക്കു തുണയേകുവാനും എപ്പോഴും ശ്രമിച്ചിരുന്നു. യുവാ വായിരിക്കെ യൂ ഒരു വലിയ ഹോട്ടല്‍ തുടങ്ങി. കച്ചവടം അഭിവൃദ്ധി പ്രാപിച്ച സമയത്ത് അദ്ദേഹം വിവാഹിതനുമായി. വളരെ ഉല്‍സാഹിയും സംസാരപ്രിയനുമായി രുന്നു യൂ. അക്കാലത്ത് അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു സംഘം ക്രൈസ്തവ മിഷനറിമാരെത്തി. അവരുടെ സംസാരവും പെരുമാറ്റവും യൂവിനെ ആകര്‍ഷിച്ചു. തന്റെ ദൈവവിശ്വാസം തെറ്റായ വഴിയിലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വീട്ടിലെത്തി തന്റെ ദേവന്‍മാരുടെ ചിത്രങ്ങളെല്ലാം അദ്ദേഹം നശിപ്പിച്ചശേഷം അദ്ദേഹം മാമോദീസ മുങ്ങി ക്രൈസ്തവ വിശ്വാസിയായി. പീറ്റര്‍ എന്ന പേര് സ്വീകരിച്ചു. താന്‍ കണ്ടുമുട്ടിയിരുന്നവ രോടെല്ലാം ക്രിസ്തുവിനെപ്പറ്റി അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. പലരെയും യേശുവിലേക്ക് ആകര്‍ഷിക്കാന്‍ യൂവിന്റെ സംസാരത്തിനു കഴിഞ്ഞു. ആ നാട്ടിലെ ക്രൈസ്തവര്‍ക്ക് നേതൃത്വം കൊടുത്തത് യൂ ആയിരുന്നു. പിന്നീട് ചൈനയുടെ പലഭാഗങ്ങളിലും സന്ദര്‍ശിച്ച് അദ്ദേഹം സുവിശേഷ പ്രവര്‍ത്തനം നടത്തി. ക്രൈസ്തവ മതത്തെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ശ്രമം ആരംഭിച്ചപ്പോള്‍ യൂ അറസ്റ്റിലായി. തടവില്‍ കൊടുംപീഡനങ്ങളായിരുന്നു. എങ്കിലും യേശുവിനെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല. ജയിലില്‍ തന്റെ കൂടെയുണ്ടായിരുന്നവരെയും അദ്ദേഹം മാനസാന്തരപ്പെടുത്തി യേശുവിന്റെ അനുയായിയാക്കി. ഒരു കുരിശുരൂപം നിലത്തിട്ടശേഷം അതില്‍ ചവിട്ടാന്‍ പീറ്റര്‍ യൂവിനോട് അധികാരികള്‍ ആവശ്യപ്പെട്ടു. അതിനു തയാറാകുന്നില്ലെന്നു കണ്ടതോടെ അദ്ദേഹത്തെ വധിച്ചു. പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ 2000 ഒക്‌ടോബര്‍ ഒന്നിന് പീറ്റര്‍ യൂവിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 7th of November

St. Achillas


published-img
Bishop and theologian who lived in an era of dispute in the Church. Achillas was the bishop of Alexandria, Egypt, one of the most powerful cities in the world at the time. Succeeding as bishop a man named St. Peter the Martyr, Achillas ordained Arius, who was to begin the influential heresy of Arianism. When Achillas recognized the untruths in Arius' preaching, he took steps to defend the faith and was attacked by Arius and another heretical group called the Meletians. Achillas remained firm in the faith. A council held in Alexandria condemned Arius and forced him to flee to Palestine. Achillas, however, did not live to see this condemnation.


Friday 7th of November

വി. റിച്ചാര്‍ഡ്


published-img
 

                             വിശുദ്ധരായ വന്ദിക്കപ്പെടുന്ന മൂന്നു മക്കളുടെ പിതാവാണ് രാജാവാ യ റിച്ചാര്‍ഡ്. വില്ലിബാള്‍ഡ് (ജൂലൈ ഏഴിലെ വിശുദ്ധന്‍), വിനിബാ ള്‍ഡ് (ഡിസംബര്‍ 18ലെ വിശുദ്ധന്‍), വാള്‍ബുര്‍ഗ എന്നിവരായിരുന്നു റിച്ചാര്‍ഡ് രാജാവിന്റെ മക്കള്‍. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചി ലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. റിച്ചാര്‍ഡ് രാജാവി നെപ്പറ്റി പല ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയെല്ലാം പലതരത്തില്‍ വ്യത്യാസങ്ങളുണ്ട്. വെസെക്‌സിലെ രാജാവായിരുന്നു റിച്ചാര്‍ഡ് എന്നും, രാജകുമാരന്‍ മാത്രമായിരുന്നുവെന്നും രണ്ടുതരത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഭക്തനായിരുന്നു റിച്ചാര്‍ഡ്. അദ്ദേഹത്തിന്റെ പ്രാര്‍ഥനകളുടെ ശക്തി എത്രയധികമായിരുന്നു വെ ന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറയാം. മകനായ വില്ലിബാള്‍ഡ് ജനിച്ച് അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് രോഗബാധിതനായി മരിച്ചു. റിച്ചാര്‍ഡിന് അതു താങ്ങാവുന്നതിലും അപ്പുറമായിരു ന്നു. അദ്ദേഹം ദൈവത്തോടു കരഞ്ഞുപ്രാര്‍ഥിച്ചു. വില്ലിബാള്‍ഡിനെ തിരികെ നല്‍കിയാല്‍ യേശുവിനു വേണ്ടി തന്റെയും മക്കളുടെയുംജീവിതം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അദ്ഭുതം പോലെ വില്ലിബാള്‍ഡിന് ജീവന്‍ തിരികെ കിട്ടി. (ചില പുസ്തകങ്ങളില്‍ വില്ലിബാള്‍ഡ് മരിച്ചിരുന്നില്ലെന്നും രോഗം മൂര്‍ച്ഛിച്ച് മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥയിലെത്തിയതേയുള്ളുവെന്നും കാണുന്നു.) പിന്നീട് തന്റെ മക്കളായ വില്ലിബാള്‍ഡിനെയും വിനിബാള്‍ഡിനെയും കൂട്ടി റിച്ചാര്‍ഡ് റോമിലേക്ക് തീര്‍ഥയാത്ര പോയി. യാത്രാമധ്യേ ഇറ്റലിയിലെ ലൂക്കയില്‍ വച്ച് അദ്ദേഹത്തിനു മലേറിയ ബാധിച്ചു മരിച്ചു. റിച്ചാര്‍ഡിന്റെ ശവകുടീരത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.


Saturday 8th of November

St. Castorius


published-img
St. Castorius is the patron saint of sculptors and his feast day is November 8th. Castorius, Claudius, Nicostratus, and Symphorian are called "the four crowned martyrs" who were tortured and executed in Pannonia, Hungary during the reign of Diocletian. According to legend, they were employed as carvers at Sirmium (Mitrovica, Yugoslavia) and impressed Diocletian with their art, as did another carver, Simplicius. Diocletian commissioned them to do several carvings, which they did to his satisfaction, but they then refused to carve a statue of Aesculapius, as they were Christians. The emperor accepted their beliefs, but when they refused to sacrifice to the gods, they were imprisoned. When Diocletian's officer Lampadius, who was trying to convince them to sacrifice to the gods, suddenly died, his relatives accused the five of his death; to placate the relatives, the emperor had them executed. Another story has four unnamed Corniculari beaten to death in Rome with leaden whips when they refused to offer sacrifice to Aesculapius. They were buried on the Via Lavicana and were later given their names by Pope Militiades. Probably they were the four Pannonian martyrs (not counting Simplicius) whose remains were translated to Rome and buried in the Four Crowned Ones basilica there. A further complication is the confusion of their story with that of the group of martyrs associated with St. Carpophorus in the Roman Martyrology under November 8th.


Saturday 8th of November

മകുടം ചൂടിയ നാലു രക്തസാക്ഷികള്‍ (-305)


published-img
ക്രൈസ്തവവിരോധിയും മതപീഡകനുമായ റോമിലെ ഡൈക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച നാലു വിശുദ്ധ രുടെ ഓര്‍മദിവസമാണ് ഇന്ന്. അഭിഷിക്തരായ നാലു സഹോദരന്‍ മാര്‍ എന്നും ഈ രക്തസാക്ഷികള്‍ വിളിക്കപ്പെടുന്നു. റോമില്‍ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. സെവേരസ്, സെവേരിയാനസ്, കാര്‍പോഫോറസ്, വിക്‌ടോറിനസ് എന്നായിരുന്നു ഇവരുടെ പേരുക ള്‍. എന്നാല്‍ ഈ പേരുകളെ സംബന്ധിച്ചും ഇവരുടെ ജോലിയെ സംബന്ധിച്ചും ആശയക്കുഴപ്പം ഇന്നും നിലനില്ക്കുന്നുണ്ട്. ഇവര്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ശില്പങ്ങളുണ്ടാക്കുക യായിരുന്നു ഇവരുടെ തൊഴിലെന്നും ഒരു വാദമുണ്ട്. ഡൈക്ലീഷന്‍ ചക്രവര്‍ത്തിക്കു വേണ്ടി റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഇവര്‍ ഉണ്ടാക്കി കൊടുത്തിരുന്നു. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം ചക്രവര്‍ത്തിക്കുവേണ്ടി റോമന്‍ ദൈവങ്ങളെ ഉണ്ടാക്കുവാന്‍ ഇവര്‍ തയാറായില്ല. ഇതോടെ ചക്രവര്‍ത്തി ക്ഷുഭിതനായി അഞ്ചു പേരെയും കൊല്ലുകയായിരുന്നുവെന്നാണ് ഒരു വിശ്വാസം. മറ്റൊന്ന്, റോമന്‍ ഉദ്യോഗസ്ഥരായ ഇവര്‍ പരസ്യമായി ചക്രവര്‍ത്തിയുടെ വിഗ്രഹാരാധനയെ എതിര്‍ത്തുവെന്നും ആ കുറ്റത്തിന് ചക്രവര്‍ത്തി അവരെ തടവിലാക്കി പീഡിപ്പിച്ച ശേഷം മരിക്കുന്നതുവരെ ഈയക്കട്ടിയുള്ള ചമ്മട്ടി കൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ്. ഏതാണ് ശരിയെന്ന് ഉറപ്പിച്ചുപറയുക സാധ്യമല്ല. പക്ഷേ, ഇവരെ ലാവിക്കന്‍ വേയില്‍ സംസ്‌ക രിച്ചുവെന്നതും പോപ് ഗ്രിഗ്രറി ഇവരുടെ നാമത്തില്‍ റോമില്‍ ഒരു ദേവാലയം പണികഴിപ്പിച്ചുവെ ന്നതിനും സംശയത്തിന് അടിസ്ഥാനമില്ല. എ.ഡി. 841 ല്‍ പോപ് ലിയോ നാലാമന്‍ ഇവരുടെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലെ ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ശില്‍പികളുടെയും ചിത്ര കാരന്മാരുടെയും കല്ലുവെട്ടുകാരുടെയും മാധ്യസ്ഥരായി ഇവര്‍ അറിയപ്പെടുന്നു.


Sunday 9th of November

വി. തിയോഡോര്‍ ടീറോ (-304)


published-img
യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മറ്റൊരു വിശുദ്ധനാണ് തിയോഡോര്‍. രക്തസാക്ഷികളില്‍ ഏറെ ജനപ്രിയനാണ് ഈ വിശുദ്ധന്‍. കുലീനമായ ഒരു കുടുംബത്തില്‍ ജനിച്ച തിയോഡോര്‍ യുവാവായിരിക്കെ സൈന്യത്തില്‍ ചേര്‍ന്നു. സമര്‍ഥനായ ഒരു പോരാളിയായിരുന്നു അദ്ദേഹം. സൈന്യാധിപന് തിയോഡോറിനെ ഏറെ ഇഷ്ടമായിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. യേശുവില്‍ വിശ്വ സിച്ചിരുന്നവര്‍ പോലും തങ്ങളുടെ വിശ്വാസം പരസ്യമായി പറയാന്‍ തയാറായിരുന്നില്ല. പോന്തൂസിലേക്ക് സൈന്യത്തിനൊപ്പം തിയോഡോര്‍ പോകാന്‍ ഒരുങ്ങുന്ന സമയത്ത്, റോമന്‍ ചക്രവര്‍ത്തി ഒരു വിളംബരം പുറപ്പെടുവിച്ചു. ക്രൈസ്തവ മതം സ്വീകരിച്ചിട്ടുള്ളവര്‍ വിശ്വാസത്തെ തള്ളിപ്പറഞ്ഞ് റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളെ പരസ്യമായി വണങ്ങണമെന്നായിരുന്നു അത്. അങ്ങനെ ചെയ്യാത്തവര്‍ വധിക്കപ്പെടും. ശിക്ഷ നടപ്പിലാക്കേണ്ടത് സൈനികരായിരുന്നുതാനും. എന്നാല്‍ തിയോഡോര്‍ തന്റെ സൈന്യാധിപന്റെ അടുത്ത് ചെന്നിട്ടു പറഞ്ഞു: ''എന്റെ ശരീരത്തെ ഒരോ അവയവവും മുറിച്ചുമാറ്റിയാലും ഞാന്‍ എന്റെ ദൈവത്തെ തള്ളിപ്പറയില്ല.'' തിയോഡോ റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സൈന്യാധിപന്‍ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടിയൊന്നും എടുത്തില്ല. തിയോഡോറിനെ ഉപദേശിച്ച് തന്റെ വഴിയേ കൊണ്ടുവരാമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ തിയോഡോര്‍ റോമന്‍ ദൈവത്തിന്റെ വിഗ്രഹം വച്ചിരുന്ന ദേവാലയം തീവച്ചു നശിപ്പിച്ചു കളഞ്ഞപ്പോള്‍ ന്യായാധിപന്‍ ക്ഷുഭിതനായി അദ്ദേഹത്തെ തടവിലാക്കി. ഭക്ഷണമോ വെള്ളമോ പോലും കൊടുക്കാതെ ദിവസങ്ങളോളം അദ്ദേഹത്തെ തടവറയില്‍ പാര്‍പ്പിച്ചു. അദ്ദേഹം പ്രാര്‍ഥന യില്‍ മുഴുകി. യേശുവിന്റെ ദര്‍ശനങ്ങള്‍ അദ്ദേഹത്തിനുണ്ടായി. വിചാരണയ്ക്കായി കൊണ്ടു ചെന്നപ്പോള്‍ ന്യായാധിപന്‍ തിയോഡോറിനോട് ചോദിച്ചു: ''നിന്റെ ദൈവത്തെ തള്ളിപ്പറയാന്‍ നീ തയാറാണോ?''. ''ഒരിക്കലുമല്ല. എന്റെ അവസാന ശ്വാസം വരെ ഞാന്‍ യേശുവിന്റെ നാമം ഉച്ച രിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്രൂരമായ മര്‍ദനങ്ങളായിരുന്നു പിന്നീട്. ഇരുമ്പു ചങ്ങല ചമ്മട്ടിയാക്കി അദ്ദേഹത്തെ മര്‍ദിച്ചു. തീപ്പൊള്ളലേല്പിച്ചു. ''നിന്നെ രക്ഷിക്കുവാനുള്ള ശക്തി നിന്റെ യേശുവിനില്ല'' എന്ന് ന്യായാധിപന്‍ പരിഹസിച്ചു. ''വേണ്ട, എനിക്ക് ഈ പീഡന ങ്ങളില്‍ നിന്നു രക്ഷവേണ്ട. ഞാന്‍ ഇവയെ സ്വാഗതം ചെയ്യുന്നു. യഥാര്‍ഥ രക്ഷ എന്റെ യേശുവില്‍ ക്കൂടി തന്നെ'' എന്ന് തിയോഡോര്‍ മറുപടി പറഞ്ഞു. അഗ്നിയിലേക്കെറിഞ്ഞാണ് തിയോഡോറി നെ വധിച്ചത്. ഒരു പുഞ്ചിരിയോടെ കൈ കൊണ്ട് കുരിശടയാളം വരച്ച് അദ്ദേഹം മരണം ഏറ്റുവാങ്ങി.


Sunday 9th of November

St. Benignus


published-img

Bishop of Ireland, the son of Sechnaa, the psalm singer of St, Patrick. Sechnan was a chief in Meath, Ireland, converted by St. Patrick. Benignus became a disciple of St. Patrick and succeeded him as the chief bishop of Ireland. He converted the Irish in Clare, Kerry, and Connaught. Benignus served as the superior of an abbey at Drumlease, erected by St. Patrick.

 
 

 


Monday 10th of November

St. Leo the Great


published-img

Saint Leo the Great, also known as Pope Saint Leo I, was born into a Roman aristocratic family. His response to the call of the Lord transformed him into one of the greatest popes of Christian history. In fact, he was the first pope to be given the title "the Great." Details pertaining to Leo's place of birth are not known, but it is believed his ancestors come from Tuscany.

St. Leo the Great became a very well-known deacon of the Church by 431, serving the church under the pontificate of Pope Celestine I. Leo was widely respected for his love for the Lord, intelligence and persuasive nature. He was also gifted in bringing reconciliation between disputing groups of Christians.

That is why he was often sent out to settle disputes, both secular and theological. Following the pontificate of Pope Celestine, the next Pope was Pope Sixtus III.

Pope Sixtus III passed away while Leo was visiting Gaul at the request of Emperor Valentinian III. His task was to bring peace between one of Gaul's chief military commanders and the chief magistrate. Leo was then unanimously elected as the next pope to succeed Pope Sixtus III in 440. His swift election reflected the respect he had garnered among the people from his service to the Lord and the affection the faithful had this pastoral and wise servant of the Lord.

Pope Leo was deeply dedicated to his service as pope. He saw himself as privileged to sit in the Chair of St Peter, as the servant of the servants of God. He worked diligently as "Peter's successor." Over time, Leo became known as one of the best administrative popes of the ancient Church. But, he was so much more.

During his reign, he tirelessly fought to preserve the unity of the Church and its faith; and to ensure the safety of his people against invasions from armies which sought to destroy the Church and the Christian influence on culture which she brought to bear.

Pope Leo I focused his pontificate on four main areas. He continuously worked to oppose and root out numerous heresies which were threatening the Western Church. Among them were Pelagianism, which involved denying Original Sin and failing to understand the necessity of God's grace for salvation.

At the foundation of the Pelagian error was the mistaken notion that we can perfect ourselves without God's grace and assistance.

The other major heresy threatening the Church was Manichaeism.

This heresy denied the goodness of the human body, creation, and even matter itself. It failed to understand the full implications of the Incarnation of Jesus Christ. In fact, it denigrated the human body. In short, it viewed everything material as evil. That denies the very teaching of the Hebrew Scriptures and the New Testament. It also rejects the very heart of the Gospel message.

Pope Leo I was a great defender of the orthodox teaching of the Catholic Christian Church and protected the full deposit of faith. The whole Church is still indebted to him for this.

During this same period, some Eastern Christians began questioning the teaching of the Church concerning the relationship between Jesus' humanity and his divinity, and how to articulate this mystery of the Christian faith.

In response, Leo resolved the doctrinal controversy with a letter setting down the Church's official teaching on Jesus Christ as One Person with a human and a divine nature which could not be separated. This profound and theologically astute letter reconciled the disputing parties. It preserved the core teaching concerning Jesus Christ. Finally, it affirmed the fullness of what occurred in the Incarnation, as well as its implications for all men and women who are baptized into Jesus Christ.

To this day, Leo's letter is heralded and praised, not only for bringing peace, but for preserving the fullness of Christian truth and doctrine. It helped the whole Church enter more fully into the heart of the Gospel message of who Jesus is - and who we can become in Him, as we cooperate with grace.

Along with his dynamic faith and outstanding theological wisdom, Pope Leo I was also courageous. He led Rome's defense against Attila the Hun's barbarian invasion on Italy in 452, by taking on the role of peacemaker.

Pope St Leo focused heavily on the pastoral care of his people. He inspired and helped to foster charitable work in areas of Rome affected heavily by famine, refugees and poverty. To him, being a Christian was not only about embracing the fullness of the Gospel theologically but living it out in a world filled with hurt, suffering and needs.

Pope Leo I was renowned for his profoundly spiritual sermons. With his words, Leo could reach the everyday needs and interests of his people. It was his reputation as an "instrument of the call to holiness, well-versed in Scripture and ecclesiastical awareness" that helped him become one of the greatest popes in the history of the Church.

Leo died on November 10, 461. He wished to be buried as close as possible to St. Peter's tomb. His body was first laid in the entrance of St. Peter's basilica but was later moved inside the basilica in 688.

Pope Leo I's papacy has been described as one of the most important in the Church's history. Nearly 100 sermons and 150 letters of Leo I have been preserved; one of them is still, to this day, used in the Office of Readings on Christmas.

In 1754, Pope Benedict XIV proclaimed Leo I a Doctor of the Church. Pope Leo I faithfully and unequivocally held to the belief that everything he did and said as pope represented Jesus Christ, and St. Peter. He discharged his office, and vocation, with dynamic faith, great pastoral care and excellence. His feast day is celebrated on November 10.

 

Monday 10th of November

ആന്‍ഡ്രൂ അവെല്ലിനോ (1521-1608)


published-img
ഇറ്റലിയിലെ സിസിലിയില്‍ ജനിച്ച ആന്‍ഡ്രുവിന്റെ ആദ്യ പേര് ലൊറെന്‍സോ എന്നായിരുന്നു. വെനീസിലായിരുന്നു വിദ്യാഭ്യാസം. ചരിത്രം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദം സമ്പാദിച്ചശേഷം അദ്ദേഹം പൗരോഹിത്യത്തിലേക്ക് തിരിഞ്ഞു. ഇരുപത്തിയാറാം വയസില്‍ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് സിവല്‍ കാനന്‍ നിയമങ്ങള്‍ പഠിച്ച് നേപ്പിള്‍സിലെ സഭാനിയമങ്ങളുടെ കോടതിയില്‍ ജോലി നോക്കി. ഒരിക്കല്‍ കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ തന്റെ ഒരു സുഹൃത്തിനെ രക്ഷിക്കാന്‍ ആന്‍ഡ്രൂവിന് ഒരു കള്ളം പറയേണ്ടി വന്നു. കള്ളസാക്ഷ്യം പറഞ്ഞ് കേസ് ജയിച്ചുവെങ്കിലും ആ സംഭവം അദ്ദേഹത്തെ മാറ്റിമറിച്ചു. താന്‍ ചെയ്തത് ദൈവ കല്പനയുടെ ലംഘനമാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി. അഭിഭാഷക നായുള്ള ജോലി തന്നെ ഉപേക്ഷിച്ച് പശ്ചാത്താപത്തിന്റെ വഴി തിരഞ്ഞെടുത്തു. നേപ്പിള്‍സിലെ ഒരു കോണ്‍വന്റ് അക്കാലത്ത് പരക്കെ സംസാരവിഷയമായിരുന്നു. അച്ചടക്കരാ ഹിത്യവും സദാചാരപരമല്ലാത്ത പ്രവൃത്തികളും മൂലം ചീത്തപ്പേര് കേള്‍പ്പിച്ച ആ കോണ്‍വന്റിനെ ശരിയായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍ച്ചബിഷപ്പ്, ബിഷപ്പ് ആന്‍ഡ്രുവിനെ ചുമത ലപ്പെടുത്തി. അദ്ദേഹം മികച്ച ഒരു മാതൃകയായി പ്രവര്‍ത്തിച്ചു. നിരന്തരമായ പരിശ്രമത്തിലൂടെ നഷ്ടപ്പെട്ടു പോയ സല്‍പ്പേരു വീണ്ടെടുത്ത് കോണ്‍വന്റില്‍ ഈശ്വരചൈതന്യം മടക്കികൊണ്ടു വന്നു. എന്നാല്‍, ഈ പ്രവൃത്തി ചിലരുടെ ശത്രുതയ്ക്കു കാരണമായി. കോണ്‍വന്റില്‍ നിന്ന് അദ്ദേഹം പറഞ്ഞുവിട്ട ചില ആളുകള്‍ ചേര്‍ന്ന് ആന്‍ഡ്രുവിനെ ആക്രമിച്ചു. മാരകമായി പരുക്കേറ്റ് മരണത്തെ മുന്നില്‍കണ്ടുവെങ്കിലും ആന്‍ഡ്രു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മാതൃകാപുരോഹിതനായിരുന്നു അദ്ദേഹം. വി. കുര്‍ബാന ഭക്തിപൂര്‍വം അദ്ദേഹം അര്‍പ്പി ക്കുന്നതു കാണാന്‍ നിരവധി ആളുകള്‍ എത്തുമായിരുന്നു. നിരവധി പേരെ അദ്ദേഹം യേശുവി ലേക്ക് അടുപ്പിച്ചു. പാപത്തില്‍ മുഴുകി ജീവിച്ചവരെ നേര്‍വഴിയിലേക്ക് കൊണ്ടുവന്നു. വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്. നേപ്പിള്‍സിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ മൃതദേഹം അടക്കം ചെയ്തു. 1712 ല്‍ പോപ് ക്ലെമന്റ് പതിനൊ ന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Tuesday 11th of November

ടൂര്‍സിലെ വി. മാര്‍ട്ടിന്‍ (316-397)


published-img
വിശുദ്ധരിലെല്ലാം പൊതുവായി കാണുന്ന സ്വഭാവഗുണങ്ങളിലൊ ന്നാണ് അനുകമ്പ. എല്ലാവരും ദൈവത്തിന്റെ മക്കളും സ്വര്‍ഗരാജ്യ ത്തിനു തുല്യ അവകാശികളുമാണെന്നു തിരിച്ചറിവ് നേടുമ്പോള്‍ മാത്രമേ ഒരാള്‍ വിശുദ്ധിയിലേക്ക് അടുക്കുകയുള്ളു. സഹജീവികളെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്ത ടൂര്‍സിലെ വി. മാര്‍ട്ടിന്‍ അനുകമ്പ, ഉപവി എന്നീ സ്വര്‍ഗീയ പുണ്യ ങ്ങളുടെ ഉടമയായിരുന്നു. ഇറ്റലിയിലെ പാവിയായിലാണ് വളര്‍ന്നതെങ്കിലും മാര്‍ട്ടിന്‍ ജനിച്ചത് പന്നോണിയായിലായിരുന്നു (ഇന്നത്തെ ഹംഗറിയിലുള്ള ഒരു സ്ഥലം). അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിജാതീയരും യേശു വിന്റെ നാമം കേട്ടിട്ടില്ലാത്തവരുമായിരുന്നു. റോമന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മകനെയും ഒരു സൈനിക ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, മാര്‍ട്ടിന്‍ വ്യത്യസ്തനായിരുന്നു. ബാലനായിരിക്കെ യേശുവിനെ കുറിച്ചു കേട്ടറിഞ്ഞ നാള്‍ മുതല്‍ അവന്‍ തന്റെ വീടിനു സമീപത്തുള്ള ദേവാലയത്തില്‍ പോകുമായി രുന്നു. ക്രിസ്തുമതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും കൂടുതല്‍ മനസിലാക്കുവാന്‍ മാര്‍ട്ടിന്‍ ശ്രമിച്ചു. പതിനഞ്ചാമത്തെ വയസില്‍ മാര്‍ട്ടിന്‍ പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സൈന്യത്തി ല്‍ ചേര്‍ന്നു. റോമന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകനായാണ് അദ്ദേഹം ജോലി നോക്കിയത്. സൈനികജോലിക്കിടയിലും ക്രൈസ്തവ മൂല്യങ്ങള്‍ മാര്‍ട്ടിന്‍ കാത്തുപരിപാലിച്ചിരുന്നു. സാധുക്ക ളോടുള്ള സ്‌നേഹം മറ്റൊരു സൈനികനിലും ഇല്ലാത്ത വിധം തീവ്രമായിരുന്നു. ഒരിക്കല്‍ തന്റെ ഔദ്യോഗിക വേഷമണിഞ്ഞ് കുതിരപ്പുറത്ത് വരികയായിരുന്ന മാര്‍ട്ടിന്‍ വഴിയരികില്‍ ഉടുതുണി പോലുമില്ലാതെ തണുത്തുവിറച്ചു കിടന്നിരുന്ന ഒരു ഭിക്ഷക്കാരനെ കാണാനിടയായി. മാര്‍ട്ടിന്റെ കൈയില്‍ അയാള്‍ക്കു നല്‍കാന്‍ പണമോ വസ്ത്രമോ അപ്പോള്‍ ഉണ്ടായിരുന്നില്ല. തന്റെ ഔദ്യോഗിക മേലങ്കി അദ്ദേഹം രണ്ടായി കീറിയെടുത്ത് ഒരു ഭാഗം ആ സാധുവിനു നല്‍കി. അന്നു രാത്രി മാര്‍ട്ടിന്‍ ഒരു സ്വപ്നം കണ്ടു. താന്‍ ഭിക്ഷക്കാരനു നല്‍കിയ മേലങ്കിയണിഞ്ഞ് യേശു ക്രിസ്തു നില്‍ക്കുന്നു.! ഈ സംഭവത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ മാമോദീസ മുങ്ങി ക്രിസ്ത്യാനിയായി. ആ സമയത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ആരെയും കൊല്ലുവാന്‍ ക്രൈസ്തവനായ തനിക്കു കഴിയുകയില്ലെന്നു മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. ഉത്തരവാദിത്വലംഘനത്തിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടച്ചു. യുദ്ധരംഗത്തേക്ക് മാര്‍ട്ടിനെ ഇറക്കിവിടാനായിരുന്നു അധികാരികളുടെ പദ്ധതി. എന്നാല്‍, ശത്രുരാജ്യം പിന്മാറിയതോടെ യുദ്ധം ഉണ്ടായില്ല. മാര്‍ട്ടിനെ സൈന്യത്തില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. പോയിറ്റിയേഴ്‌സിലെ വി. ഹിലാരിയുടെ ആത്മീയ ശിഷ്യനായാണ് മാര്‍ട്ടിന്‍ പിന്നീട് ജീവിച്ചത്. ഒരിക്കല്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനു വേണ്ടി ദൂരയാത്ര ചെയ്യവേ കൊള്ളക്കാര്‍ മാര്‍ട്ടിനെ ആക്രമിച്ചു. പണവും വസ്ത്രങ്ങളും തട്ടിയെടുത്തു. എന്നാല്‍ അവരിലൊരാളെ മാര്‍ട്ടിന്‍ മാനസാന്തരപ്പെടുത്തി. മാര്‍ട്ടിന്റെ വാക്കുകള്‍ ആരെയും യേശുവിലേക്ക് അടുപ്പിക്കുമായിരുന്നു. എ.ഡി. 371 ല്‍ മാര്‍ട്ടിന്‍ ടൂര്‍സിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അവിടെ തന്റെയൊപ്പം നിന്ന ഒരു പറ്റം സന്യാസിമാരുമായി ചേര്‍ന്ന വിജാതീയ വിഗ്രഹാരാധനക്കാരെ മാനസാന്തരപ്പെടുത്തി. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും നശിപ്പിച്ചു. തന്റെ ആശ്രമത്തില്‍ നിന്നു പുറത്തിറങ്ങാതെ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുകയാണ് പിന്നീട് മാര്‍ട്ടിന്‍ ചെയ്തത്. തന്റെ കാണാനെത്തുന്നവരോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. നിരവധി അദ്ഭുതപ്രവൃത്തികള്‍ മാര്‍ട്ടിന്‍ വഴി ദൈവം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ നിരപരാധിയായ ഒരു തടവുകാരനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ മാര്‍ട്ടിന്‍ രാജാവിന്റെ അടുത്തെത്തി. ആ സമയത്ത് ഉറക്കമായിരുന്ന രാജാവിന് സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും ബിഷപ്പ് മാര്‍ട്ടിന്‍ കാണാനെത്തിയ വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഉണര്‍ന്ന രാജാവ് മാര്‍ട്ടിന്റെ അടുത്തെത്തുകയും തടവുകാരനെ മോചിപ്പിക്കാന്‍ സമ്മതി ക്കുകയും ചെയ്തു. പനി ബാധിച്ചാണ് മാര്‍ട്ടിന്‍ മരിച്ചത്. മരണത്തിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ തന്റെ മരണദിവസം അദ്ദേഹം സഹായികളോടു പറഞ്ഞിരുന്നു. എ.ഡി. 397ലാണ് വി. മാര്‍ട്ടിന്‍ മരിച്ചത്.


Tuesday 11th of November

St. Martin of Tours


published-img

Saint Martin of Tours was born in in Savaria, Pannonia in either the year 316 or 336 AD. That region is what is today the nation of Hungary. His father was a tribune, which is a high-ranking officer in the Imperial Horse Guard. Martin and his family went with his father when he was assigned to a post at Ticinum, in Northern Italy. It is here that Martin would grow up.

Just before Martin was born, Christianity was legalized in the Roman Empire and the bloody persecution of Christians soon came to an end. It was not the official religion of the State, but it could be practiced and proclaimed openly. The Gospel message soon flourished in ancient Rome, transforming the empire. Martin's parents were pagans, but at the age of 10, Martin chose to respond to the call of the Gospel and become a Christian.

At the age of fifteen, Martin was required to follow his father into the cavalry corps of the Roman military. By the time he was 18, Martin is believed to have served in Gaul, and also eventually Milan and Treves. Scholars think he served as part of the emperor's guard.

As a young soldier, Martin encountered a beggar in Amiens. The beggar was unclothed and it was very cold. Martin removed his cloak and with his sword, he cut it in half. He gave this half to the beggar and dressed himself in the remnant. That night, Martin had a vision in which Christ appeared to him. The vision spoke to him, "Martin, a mere catechumen has clothed me." A catechumen is one who is being instructed in the Christian faith. In the early centuries of Christianity, that was a long process of instruction - and Martin was deeply dedicated to it.

About the age of 20, Martin made clear to his superiors that he would no longer fight, following his formed Christian conscience. He refused his pay prior to a battle and announced he would not join in the combat. He became the first recognized conscientious objector in recorded history. His proclamation occurred before a battle near the modern German city of Worms. His superiors accused him of cowardice and ordered that he be imprisoned. Martin offered to demonstrate his sincerity by going into battle unarmed. This was seen as an acceptable alternative to jailing him, but before the battle could occur, the opposing army agreed to a truce and no conflict took place. Martin was subsequently released from military service.

Now out of the military service, Martin could fully dedicate himself to service of Jesus Christ and the Church. He traveled to Tours where he began studying under Hilary of Poitiers, who is now recognized as a doctor of the Church. Martin's studies lasted until Hilary was forced into temporary exile, likely because of his refusal to participate in a political dispute.

Martin then traveled to Italy. According to one account, Martin was confronted by a highwayman and led him to faith in Jesus Christ. Another account tells of Martin confronting the Devil. While on this journey, Martin had a vision which compelled him to return to his mother in Pannonia. He did so and led his own mother to faith in Jesus Christ. Martin attempted to persuade his father to embrace faith in Jesus Christ, but as far as we know, his father refused.

After bringing his mother to the Church, Martin then turned to confronting a growing heresy which was afflicting the faithful and sowing confusion. He became involved in countering the Arian heresy, which denied the divinity of Jesus Christ. The reaction against him was so violent from the Arian leaders that he was compelled to flee. Martin took up residence on an island in the Adriatic where he lived as a hermit for a time.

Martin's teacher Hilary returned to Tours from temporary exile in 361 so Martin traveled there to work and study. Hilary gave Martin a small grant of land where he and his disciples lived.

Martin established a monastery which would be inhabited by the Benedictines. Established in 361, the Liguge Abbey was destroyed during the French Revolution, then reestablished in 1853. The abbey remains to this day. From the site of his abbey, Martin worked to bring people to faith in Jesus Christ and Baptism into His Church in the surrounding areas. He was an extraordinary evangelist.

In 371, the city of Tours needed a new bishop and the people decided to call Martin to the office. Martin did not want the job so the people decided to trick him into the office. The people insisted he was needed to administer to someone sick, so he came out as quickly as he could. He did not even bother to improve his appearance. When he learned it was a trick to make him a bishop, Martin actually tried to hide. He was quickly discovered and the people called him forward to be ordained to the office of Bishop. Even though he did not really want the office, he was ordained - and he became a holy and hardworking Bishop.

As a Bishop Martin established a system of parishes to manage his diocese. He made a point to visit each parish at least once per year. In addition to his appointed rounds, Martin combated paganism, particularly the Druid religion which was still prevalent at the time. He passionately and faithfully proclaimed the Gospel of Jesus Christ and won many to the Christian faith.

Yet, he longed for more prayer and wanted to pursue a monastic life. In the year 372 Martin established an abbey at Marmoutier so he could retreat there and live as a monk with the many disciples he had attracted.

In the following years, a heresy broke out in the church. An aesthetic sect called the Priscillianists after their leader, Priscillian, had developed in Spain and Gaul. The First Council of Saragossa condemned the heresy, but the Priscillians did not change they practices. This prompted one bishop, Ithacius of Ossonoba to petition the Roman Emperor Magnus Maximus to put him to death. Martin was opposed to the sentence of death, and was joined by Bishop Ambrose of Milan in his opposition. Martin traveled to Trier where the Emperor held court. Martin was able to persuade the Emperor to refrain from putting Priscillian and his followers to death. However, after Martin left, Ithacius persuaded the Emperor to change his mind again and Priscillian and his followers were executed in 385.

Martin was so upset by Ithacius, he refused to communicate with his fellow bishop until the Emperor pressured him to resume communicating with his colleague.

Martin died in Candes-Saint-Martin, Gaul in 397.

The Hagiographer Sulpicius Severus, knew Martin personally and wrote about his life. Many miracles and the casting out of demons were attributed to Martin during his lifetime. According to one account, Martin, while trying to win Druids to follow Jesus Christ and renounce their pagan beliefs, was dared to stand in the path of a sacred tree that was being felled. Martin agreed and was missed by the falling pine, although standing right in its path. This was widely seen as miraculous and a symbol that the message he proclaimed about Jesus Christ was true. Many were converted to the Christian faith.

Veneration of St. Martin became popular in the Middle Ages, and was popular with the Frankish kings.

Saint Martin is the patron of the poor, soldiers, conscientious objectors, tailors, and winemakers. Many locations across Europe have also been placed under his patronage. His feast is on November 11. He commonly appears on horseback and is shown cutting his cloak in half with a sword.

 

Wednesday 12th of November

St. Josaphat of Polotsk


published-img

Josaphat, an Eastern Rite bishop, is held up as a martyr to church unity because he died trying to bring part of the Orthodox Church into union with Rome.

In 1054, a formal split called a schism took place between the Eastern Church centered in Constantinople and the Western Church centered in Rome. Trouble between the two had been brewing for centuries because of cultural, political, and theological differences. In 1054 Cardinal Humbert was sent to Constantinople to try and reconcile the latest flare up and wound up excommunicating the patriarch. The immediate problems included an insistence on the Byzantine rite, married clergy, and the disagreement on whether the Holy Spirit proceeded from the Father and the Son. The split only grew worse from there, centering mostly on whether to except the authority of the Pope and Rome.

More than five centuries later, in what is now known as Byelorussia and the Ukraine but what was then part of Poland-Lithuania, an Orthodox metropolitan of Kiev and five Orthodox bishops decided to commit the millions of Christians under their pastoral care to reunion with Rome. Josaphat Kunsevich who was born in 1580 or 1584 was still a young boy when the Synod of Brest Litovsk took place in 1595-96, but he was witness to the results both positive and negative.

Many of the millions of Christians did not agree with the bishops decision to return to communion with the Catholic Church and both sides tried to resolve this disagreement unfortunately not only with words but with violence. Martyrs died on both sides. Josaphat was a voice of Christian peace in this dissent.

After an apprenticeship to a merchant, Josaphat turned down a partnership in the business and a marriage to enter the monastery of the Holy Trinity at Vilna in 1604. As a teenager he had found encouragement in his vocation from two Jesuits and a rector who understood his heart. And in the monastery he found another soulmate in Joseph Benjamin Rutsky. Rutsky who had joined the Byzantine Rite under orders of Pope Clement VIII after converting from Calvinism shared the young Josaphat's passion to work for reunion with Rome. The two friends spent long hours making plans on how they could bring about that communion and reform monastic life.

The careers of the two friends parted physically when Josaphat was sent to found new houses in Rome and Rutsky was first made abbot at Vilna. Josaphat replaced Rutsky as abbot when Rutsky became metropolitan of Kiev. Josaphatimmediately put into practice his early plans of reform. Because his plans tended to reflect his own extremely austere ascetic tendencies, he was not always met with joy. One community threatened to throw him into the river until his general compassion and his convincing words won them over to a few changes.

Josaphat faced even more problems when he became first bishop of Vitebsk and then Polotsk in 1617. The church there was literally and figuratively in ruins with buildings falling apart, clergy marrying two or three times, and monks and clergy everywhere not really interested in pastoral care or model Christian living. Within three years, Josaphat had rebuilt the church by holding synods, publishing a catechism to be used all over, and enforcing rules of conduct for clergy. But his most compelling argument was his own life which he spent preaching, instructing others in the faith, visiting the needy of the towns.

But despite all his work and the respect he had, the Orthodox separatists found fertile ground with they set up their own bishops in the exact same area. Meletius Smotritsky was named his rival archbishop of Polotsk. It must have hurt Josaphatto see the people he had served so faithfully break into riots when the King of Poland declared Josaphat the only legitimate archbishop. His former diocese of Vitebsk turned completely against the reunion and him along with two other cities.

But what probably hurt even more was that the very Catholics he looked to for communion opposed him as well. Catholics who should have been his support didn't like the way he insisted on the use of the Byzantine rite instead of the Roman rite. Out of fear or ignorance, Leo Sapiah, chancellor of Lithuania, chose to believe stories that Josaphat was inciting the people to violence and instead of coming to his aid, condemned him. Actually his only act of force was when the separatists took over the church at Mogilev and he asked the civil power to help him return it to his authority.

In October 1623, Josaphat decided to return to Vitebsk to try to calm the troubles himself. He was completely aware of the danger but said, "If I am counted worthy of martyrdom, then I am not afraid to die."

The separatists saw their chance to get rid of Josaphat and discredit him if they could only stir Josaphat's party to strike the first blow. Then they would have an excuse to strike back. Their threats were so public that Josaphat preached on the gospel verse John 16:2, "Indeed, an hour is coming when those who kill you will think that by doing so they are offering worship to God." He told the people, "You people want to kill me. You wait in ambush for me in the streets, on the bridges, on the highways, in the marketplace, everywhere. Here I am; I came to you as a shepherd. You know I would be happy to give my life for you. I am ready to die for union of the Church under St. Peter and his successor the Pope."

But aside from words, Josaphat insisted that his party not react in anyway that did not show patience and forbearance. When the separatists saw that they were not getting the violent response they had hoped for they decided to wear Josaphatand the others down as they plotted more direct action. A priest named Elias went to the house where everyone was staying and shouted insults and threats to everyone he saw, focusing on calumniating Josaphat and the Church of Rome.

Josaphat knew of the plot against him and spent his day in prayer. In the evening he had a long conversation with a beggar he had invited in off the streets.

When Elias was back the next morning of November 12, the servants were at their wits' ends and begged Josaphat's permission to do something. Before he went off to say his office he told them they could lock Elias away if he caused trouble again. When he returned to the house he found that the servants had done just that and Josaphat let Elias out of the room.

But it was too late. The mistake had been made. Elias had not been hurt in anyway but as soon as the mob saw that Eliashad been locked up they rejoiced in the excuse they had been waiting for. Bells were rung and mobs descended on the house. By the time they reached the house, Elias had been released but the mob didn't care; they wanted the blood they had been denied for so long.

Josaphat came out in the courtyard to see the mob beating and trampling his friends and servants. He cried out, "My children what are you doing with my servants? If you have anything against me, here I am, but leave them alone!" With shouts of "Kill the papist" Josaphat was hit with a stick, then an axe, and finally shot through the head. His bloody body was dragged to the river and thrown in, along with the body of a dog who had tried to protect him.

The unsung heroes of this horrible terrorism were the Jewish people of Vitebsk. Some of the Jewish people risked their own lives to rush into the courtyard and rescue Josaphat's friends and servants from the bloodthirsty mobs. Through their courage, lives were saved. These same Jewish people were the only ones to publicly accuse the killers and mourn the death of Josaphat while the Catholics of the city hid in fear of their lives.

As usual violence had the opposite affect from that intended. Regret and horror at how far the violence had gone and the loss of their archbishop swung public opinion over toward the Catholics and unity. Eventually even Archbishop Meletius Smotritsky, Josaphat's rival, was reconciled with Rome. And in 1867 Josaphat became the first saint of the Eastern church to be formally canonized by Rome.


Wednesday 12th of November

വി. ലിവിനസ് (ഏഴാം നൂറ്റാണ്ട്)


published-img
സ്‌കോട്ട്‌ലന്‍ഡിലെ പ്രഭുകുടുംബത്തില്‍ ജനിച്ച ലിവിനസിന്റെ അമ്മ അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു. ലിവിനസ് പഠിച്ചതും വളര്‍ന്നതും അയര്‍ലന്‍ഡിലായിരുന്നു. ഉന്നത വിദ്യാഭ്യാസം ഇംഗ്ലണ്ടിലും. കാന്റര്‍ബറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന വി. അഗസ്റ്റിന്റെ ശിഷ്യനായി തീര്‍ന്ന ലിവിനസ് അദ്ദേഹത്തില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ബെല്‍ജിയത്തിലേക്ക് മറ്റു മുന്നു പേരുമൊത്ത് സുവിശേഷപ്രവര്‍ത്തനത്തിനു പോയ ലിവിനസ് അവിടെ നിരവധി പേരെ യേശുവിലേക്ക് കൊണ്ടുവന്നു. പാവപ്പെട്ടവരെ സഹായിച്ചു. രോഗികളെ ആശ്വസിപ്പിച്ചു. പിന്നീടു ഗെന്റിലെ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന ലിവിനസിന്റെ സുവിശേഷ പ്രസംഗങ്ങള്‍ നിരവധി പേരെ മാനസാന്തരപ്പെടുത്തി. വിജാതീയ മതങ്ങളില്‍ വിശ്വസിച്ചിരുന്ന വിഗ്രഹാരാധനക്കാര്‍ യേശുവിനെക്കുറിച്ച് ആദ്യമായി കേട്ടു. യഥാര്‍ഥ ദൈവത്തിന്റെ ശക്തിയും സ്‌നേഹവും സംരക്ഷ ണവും വി. ലിവിനസിലൂടെ അനുഭവിച്ചറിഞ്ഞവരൊക്കെയും ക്രിസ്തുമതം സ്വീകരിച്ചു. വിഗ്രഹാ രാധനക്കാര്‍ സ്വാഭാവികമായും ലിവിനസിന്റെ ശത്രുക്കളായി മാറി. അദ്ദേഹത്തെ വധിക്കുവാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു. ഒടുവില്‍ അവര്‍ അദ്ദേഹത്തെ പിടികൂടി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. സുവിശേഷപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറായാല്‍ കൊല്ലാതെ വിടാമെന്ന് അവര്‍ പറഞ്ഞു. ആ നിര്‍ദേശം ലിവിനസ് പരിഹസിച്ചു തള്ളി. മര്‍ദ്ദനങ്ങളേറ്റുവാങ്ങി കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉറക്കെ പ്രസംഗിക്കുവാന്‍ തുടങ്ങി. മര്‍ദ്ദകര്‍ അദ്ദേഹത്തിന്റെ നാക്ക് മുറിച്ചു കളഞ്ഞു. ഒടുവില്‍ അതിക്രൂരമായി ലിവിനസിനെ കൊല്ലപ്പെടുത്തി. മുറിച്ചുമാറ്റിയ ലിവിനസിന്റെ നാവ് നിലത്തുകിടന്നപ്പോള്‍ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു എന്നൊരു ഐതിഹ്യം ഇന്നും പ്രചാരത്തിലുണ്ട്.


Thursday 13th of November

വി. സ്റ്റാനിസ്ലോസ് കോസ്റ്റകാ (1550-1568)


published-img
പോളണ്ടിലെ പ്രമുഖനായ ഒരു സെനറ്ററുടെ മകനായി ജനിച്ച സ്റ്റാ നിസ്ലോസ് അമ്മയുടെ ഉദരത്തില്‍ കിടന്നപ്പോള്‍ തന്നെ യേശുവിനെ സ്വീകരിച്ച വിശുദ്ധനായാണ് അറിയപ്പെടുന്നത്. സ്റ്റാനിസ്ലോസിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ അവരുടെ വയറിനു മുകളില്‍ യേശു എന്ന് എഴുതിയതു പോലെ ഒരു പ്രകാശലിഖിതം കാണപ്പെട്ടു. തനിക്കു പിറക്കാന്‍ പോകുന്ന മകന്‍ യേശുവിന്റെ പ്രിയപ്പെട്ടവനായി തീരുമെന്ന് മനസിലാക്കിയ ആ അമ്മ മകനെ ബാല്യകാലം മുതല്‍ തന്നെ യേശുവിനോടുള്ള ഭക്തിയാല്‍ നിറച്ച് വളര്‍ത്തി. പതിനാലാമത്തെ വയസില്‍ സ്റ്റാനിസ്ലോസ് ജെസ്യൂട്ട് സഭയുടെ (ഈശോ സഭ) കീഴിലുള്ള ഒരു കോളജില്‍ ചേര്‍ന്നു. സഹോദരന്‍ പോളും കൂടെയുണ്ടായിരുന്നു. എല്ലാവരും കളികളും മറ്റു വിനോദങ്ങളുമായി നടന്നപ്പോള്‍ സ്റ്റാനിസ്ലോസ് മാത്രം ഒതുങ്ങി എവിടെയെങ്കിലും മാറി ഇരുന്ന് പ്രാര്‍ഥിക്കുമായിരുന്നു. സഹോദരനായ പോളിനു തന്റെ കൂടെ കളിക്കാന്‍ വരാത്ത സഹോദരനോട് വിദ്വേഷം വളര്‍ന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവനെ പരിഹസിക്കുക, മര്‍ദ്ദിക്കുക എന്നിവയൊക്കെ പോള്‍ പതിവാക്കി. ഇതുമൂലം അനുഭവിച്ച മാന സിക ക്ലേശം രോഗങ്ങളാണു സ്റ്റാനിസ്ലോസിനു സമ്മാനിച്ചത്. മരണം മുന്നില്‍ കണ്ടപ്പോള്‍ ഒരു പുരോഹിതനെ വിളിച്ച് തനിക്ക് വി. കുര്‍ബാന നല്‍കുവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ കൂടെയുള്ള സഹോദരനടക്കമുള്ളവര്‍ അതിനും തയാറായില്ല. ആരും തുണയില്ലാതെ വന്നപ്പോള്‍ സ്റ്റാനിസ്ലോസിന് ഏക ആശ്രയം യേശുവായിരുന്നു. തന്റെ മധ്യസ്ഥനായ വി. ബാറബറായോട് അദ്ദേഹം കരഞ്ഞു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാത്രിയില്‍ വി. ബാറബറ രണ്ടു മാലാ ഖമാര്‍ക്കൊപ്പം എത്തി തനിക്കു വി. കുര്‍ബാന നല്‍കുന്നതായി സ്റ്റാനിസ്ലോസ് സ്വപ്നം കണ്ടു. മറ്റൊരു ദിവസം പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. രോഗങ്ങളില്‍ നിന്നു താത്കാലിക വിടുതല്‍ പ്രാപിച്ചിരിക്കുന്നതായി കന്യാമറിയം അദ്ദേഹത്തോടു പറഞ്ഞു. ഈശോ സഭയില്‍ ചേര്‍ന്ന് പ്രേഷിത പ്രവര്‍ത്തനം നടത്തുവാനും മാതാവ് ആവശ്യപ്പെട്ടു. മകന്‍ ഈശോ സഭയില്‍ ചേരുന്നതിനോട് സ്റ്റാനിസ്ലോസിന്റെ പിതാവിന് താത്പര്യമുണ്ടാ യിരുന്നില്ല. വീട്ടില്‍ നിന്ന് വേഷംമാറി ഒളിച്ചോടി അദ്ദേഹം ഓക്‌സബര്‍ഗില്‍ വി. പീറ്റര്‍ കനീഷ്യ സിന്റെ സമീപത്തെത്തി. അദ്ദേഹത്തിനൊപ്പം റോമിലേക്ക് പോയ സ്റ്റാനിസ്ലോസ് വി. ഫ്രാന്‍സീസ് ബോര്‍ജിയയുടെ(ഒക്‌ടോബര്‍ പത്തിലെ വിശുദ്ധന്‍) സഹായത്തോടെ ഈശോ സഭയില്‍ ചേര്‍ന്നു. സന്യാസിയായി പത്തുമാസം പിന്നിട്ടപ്പോള്‍ തന്നെ, സ്റ്റാനിസ്ലോസിന്റെ വിശുദ്ധിയും എളിമയും ഭക്തിയും സര്‍വരിലും മതിപ്പുണ്ടാക്കി. എന്നാല്‍, രോഗങ്ങള്‍ അപ്പോഴും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. മരണം അടുത്തിരിക്കുന്നതായി ബോധ്യപ്പെട്ടപ്പോള്‍ വി. ലോറന്‍സിനോട് അദ്ദേഹം പ്രാര്‍ഥിച്ചു. മാതാവിന്റെ സ്വര്‍ഗാരോപണ ദിവസം തന്റെ മരണം സംഭവിക്കണം എന്നാ യിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന. ആഗസ്റ്റ് 12-ാം തീയതി അദ്ദേഹത്തിനു പനി കൂടുതലായി. പിറ്റേന്ന് അന്ത്യകൂദാശ സ്വീകരിച്ചു. സ്വര്‍ഗാരോപണതിരുനാള്‍ ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ആഘോഷകരമായ തിരുനാള്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെ അദ്ദേഹം മരിച്ചു. പതിനെട്ടാം വയസുവരെയെ ജീവിച്ചുള്ളുവെങ്കിലും നിത്യതയിലേക്ക് കടന്നുചെല്ലാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.


Thursday 13th of November

St. Frances Xavier Cabrini


published-img

St. Frances Xavier Cabrini was born as Maria Francesca Cabrini on July 15, 1850 in Sant' Angelo Lodigiano, Lombardy, Italy. She was born two months premature and the youngest of thirteen children. Unfortunately, only three of her siblings survived past adolescence and Frances would live most of her life in a fragile and delicate state of health.

Frances became dedicated to living a life for religious work from a young age and received a convent education at a school ran by the Daughters of the Sacred Heart. She graduated with high honors and a teaching certificate.

When Frances was 18, she applied for admission to the religious congregation of the Daughters of the Sacred Heart, but was turned down because of her poor health. Instead, a priest asked her to teach at the House of Providence Orphanage in Cadagono, Italy. She taught at the girls' school for six years and drew a community of women in to live the religious way of life.

In 1877, she became Mother Cabrini after she finally made her vows and took the religious habit, also adding Xavier to her name in honor of St. Francis Xavier.

When the House of Providence Orphanage closed, her bishop asked her, along with six other women from her orphanage in Cadagono, to found the Missionary Sisters of the Sacred Heart to care for the poor children in both schools and hospitals. Frances composed the Rule and Constitution for the religious institute.

In its first five years, the institute established seven homes and a free school and nursery. Frances wanted to continue her mission in China, but Pope Leo XIII urged her to go to the United States, a nation that was becoming flooded with Italian immigrants who needed her help. "Not to the East, but the West," was his advice to her.

On March 31, 1889, Frances arrived in New York City along with six other sisters ready to begin her new journey. However, right from the beginning she encountered many disappointments and hardships. The house originally attended for her new orphanage was no longer available, but Frances did not gve up, even though the archbishop insisted she return to Italy.

After she refused, Archbishop Michael Corrigan found them housing with the convent of the Sisters of Charity. Frances then received permission to found an orphanage in what is now West Park, New York and now known as Saint Cabrini Home.

Filled with a deep trust in God and endowed with a wonderful administrative ability, Frances founded 67 institutions, including orphanages, schools, and hospitals, within 35 years dedicated to caring for the poor, uneducated, sick, abandoned, and especially for the Italian immigrants. Her institutions were spread out in places all over the United States, including New York, Colorado, and Illinois.

Frances was known for being as resourceful as she was prayerful. She was always able to find people to donate their money, time, and support for her institutions.

In 1909, Frances became a naturalized citizen of the United States.

Eight years later, on December 22, 1917, Frances passed at the age of 67, due to complications from dysentery at the Columbus Hospital, one of her own hospitals, in Chicago, Illinois.

Frances' body was originally placed at the Saint Cabrini Home, but was exhumed in 1931 as part of her canonization process. Her head is preserved in Rome at the chapel of the congregation's international motherhouse. One of her arms is at the national shrine in Chicago, and the rest of her body rests at a shrine in New York.

Frances has two miracles attributed to her. She restored sight to a child who was believed to have been blinded by excess silver nitrate, and she healed a terminally ill member of her congregation.

St. Frances Xavier Cabrini was beatified on November 13, 1938, by Pope Pius XI and canonized by Pope Pius XII on July 7, 1946, making her the first United States citizen to be canonized. Her feast day is celebrated on November 13 and she is the patron saint of immigrants.

 

 

Friday 14th of November

St. Lawrence O'Toole


published-img
St. Lawrence, it appears, was born about the year 1125. When only ten years old, his father delivered him up as a hostage to Dermod Mac Murehad, King of Leinster, who treated the child with great inhumanity, until his father obliged the tyrant to put him in the hands of the Bishop of Glendalough, in the county of Wicklow. The holy youth, by his fidelity in corresponding with the divine grace, grew to be a model of virtues. On the death of the bishop, who was also abbot of the monastery, St. Lawrence was chosen abbot in 1150, though he was only twenty-five years old, and governed his numerous community with wonderful virtue and prudence. In 1161 St. Lawrence was unanimously chosen to fill the new metropolitan See of Dublin. About the year 1171 he was obliged, for the affairs of his diocese, to go over to England to see the king, Henry II, who was then at Canterbury. The Saint was received by the Benedictine monks of Christ Church with the greatest honor and respect. On the following day, as the holy archbishop was going to the altar to officiate, a maniac, who had heard much of his sanctity, and who was led on by the idea of making so holy a man another St. Thomas, struck him a violent blow on the head. All present concluded that he was mortally wounded; but the Saint came to himself, asked for some water, blessed it, and having his wound washed with it, the blood was immediately stopped, and the Archbishop celebrated Mass. In 1175 Henry II of England became offended with Roderic, the monarch of Ireland, and St.Lawrence undertook another journey to England to negotiate a reconciliation between them. Henry was so moved by his piety, charity, and prudence that he granted him everything he asked, and left the whole negotiation to his discretion. Our Saint ended his journey here below on the 14th of November, 1180, and was buried in the church of the abbey at Eu, on the confines of Normandy. His feast day is November 14th.


Friday 14th of November

വി. ലൂസിയ (1476-1544)


published-img
ഇറ്റലിയിലെ ഉമ്പ്രിയായിലുള്ള നര്‍നിയെന്ന സ്ഥലത്ത് ജീവിച്ച ബര്‍ത്തൊലോമോ ബ്രൊക്കാഡെല്ലി- ജെന്റിലീന ദമ്പതികളുടെ പതിനൊന്നു മക്കളില്‍ മൂത്തവളായിരുന്നു ലൂസിയ. 'ലൂസി ബ്രൊ ക്കാഡെല്ലി' എന്ന പേരിലും ഈ വിശുദ്ധ അറിയപ്പെടുന്നു. ദൈവഭയ ത്താല്‍ മക്കളെ വളര്‍ത്തിയ ആ മാതാപിതാക്കള്‍ ലൂസിയയുടെ അസാധാരണമായ ഭക്തിയിലും ദൈവസ്‌നേഹത്തിലും സന്തു ഷ്ടരായിരുന്നു. തന്റെ അഞ്ചാം വയസില്‍ തന്നെ ലൂസിയയ്ക്കു പരിശുദ്ധ മറിയത്തിന്റെ ദര്‍ശനമുണ്ടായി. ഏഴാം വയസില്‍ രണ്ടാമതും ദര്‍ശനമുണ്ടാവുകയും പന്ത്രണ്ടാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് വ്രതവാഗ്ദാനം ചെയ്യുമെന്ന് അവള്‍ ശപഥം ചെയ്യുകയും ചെയ്തു. എന്നാല്‍, പിതാവിന്റെ അകാലത്തിലുള്ള നിര്യാണം അവളുടെ തീരുമാനങ്ങള്‍ക്കു തിരിച്ചടിയായി. അമ്മാവന്റെ സംരക്ഷണയിലാണ് പിന്നീട് അവള്‍ വളര്‍ന്നത്. അദ്ദേഹം ലൂസിയയെ വിവാഹം ചെയ്ത് അയയ്ക്കാന്‍ തീരുമാനിച്ചു. പതിനഞ്ചാം വയസില്‍ മിലാനിലെ പ്രഭുവായിരുന്ന പീറ്ററോ ഡി അലെസ്സിയോയുമായുള്ള അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. പീറ്റെറോയോടുള്ള സ്‌നേഹവും കുടുംബത്തോടുള്ള കടപ്പാടും ഒരു വശത്തും സന്യാസജീവിതം സ്വീകരിക്കണ മെന്നുള്ള മോഹം മറുവശത്തും. കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലായതോടെ അവള്‍ക്ക് രോഗങ്ങളും പിടിക്കപ്പെട്ടു. പരിശുദ്ധ കന്യാമറിയത്തിന്റെയും വി. ഡൊമനിക്കിന്റെയും (ഓഗസ്റ്റ് എട്ടിലെ വിശുദ്ധന്‍) വി. കാതറീന്റെയും (ഏപ്രില്‍ 29ലെ വിശുദ്ധ) വി. ആഗ്നസിന്റെയും (ഏപ്രില്‍ 20ലെ വിശുദ്ധ) ദര്‍ശനമുണ്ടവുന്നതു വരെ രോഗങ്ങള്‍ വിട്ടൊഴിഞ്ഞില്ല. രോഗങ്ങളില്‍ നിന്നു മോചനമായതോടെ അവള്‍ വിവാഹത്തിനു സമ്മതിച്ചു. പീറ്റെറോ നല്ലൊരു മനുഷ്യനായിരുന്നു. ലൂസിയയുടെ ജീവിതലക്ഷ്യങ്ങള്‍ മനസിലാക്കിയ അദ്ദേഹം അവളെ ലൈംഗികമോഹത്താല്‍ സ്പര്‍ശിച്ചുപോലുമില്ല. ഇരുവരും സഹോദരീ സഹോദരന്മാരെ പോലെ ജീവിച്ചു. പ്രഭുപത്‌നിയായതോടെ ആ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അവള്‍ ഏറ്റെടുത്തു. ഭൃത്യ ന്മാരെയും ദാസികളെയും സഹോദരരെ പോലെ സ്‌നേഹിച്ചു. അവര്‍ക്ക് മതപഠനം നടത്തി. ഭിക്ഷക്കാരെയും പാവപ്പെട്ടവരെയും സഹായിച്ചു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു സന്യാസിനിയാകുകയാണ് തന്റെ ലക്ഷ്യമെന്നും മറ്റു പല കാര്യങ്ങളും ചെയ്യുവാനുണ്ടെന്നുമായിരുന്നു അവളുടെ വാദം. എന്നാല്‍ ഭര്‍ത്താവ് അതിനു സമ്മതിച്ചില്ല. ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിച്ചാല്‍ അവള്‍ക്കുണ്ടാകാവുന്ന ആപത്തു കളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെട്ടിരുന്നു. പീറ്റെറോ അവളെ വീട്ടില്‍ പൂട്ടിയിട്ടു. ഇത് അവര്‍ തമ്മിലുള്ള വിവാഹജീവിതത്തിന്റെ അവസാനം കുറിക്കാന്‍ കാരണമായി. ലൂസിയ അവളുടെ വീട്ടിലേക്ക് മടങ്ങി. പീറ്റെറോ ദുഃഖിതനായിരുന്നു. അദ്ദേഹവും ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന് സന്യാസ ജീവിതം തിരഞ്ഞെടുത്തു. സുവിശേഷപ്രസംഗകന്‍ എന്ന നിലയില്‍ പിന്നീട് അദ്ദേഹം പേരെടുക്കുകയും ചെയ്തു. വിറ്റെര്‍ബോ എന്ന സ്ഥലത്തേക്ക് പോയ ലൂസിയ അവിടെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ദര്‍ശനങ്ങള്‍ മുടങ്ങാതെ അവള്‍ക്കു ലഭിച്ചിരുന്നു. ചിലപ്പോള്‍ പ്രാര്‍ഥനയ്ക്കിടെ അവള്‍ അബോ ധാവസ്ഥയിലേക്ക് വഴുതിവീണു. അവളുടെ ശരീരത്തില്‍ യേശുവിന്റെ തിരുമുറിവുകള്‍ പോലെ പഞ്ചക്ഷതങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി. നിരവധി വിശ്വാസികള്‍ അവളെ കാണുവാന്‍ എത്തു മായിരുന്നു. സഭാ അധികാരികള്‍ നേരിട്ട് അവളുടെ ശരീരത്തിലെ രൂപമാറ്റങ്ങള്‍ പഠിച്ചു. എന്നാല്‍ ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ലൂസിയയുടെ രോഗാവസ്ഥകള്‍ വിശുദ്ധി യുടെ ലക്ഷണമാണോ എന്നറിയുന്നതിനുള്ള ചുമതല അവര്‍ പോപ്പിനു കൈമാറി. ലൂസിയയില്‍ കണ്ട മാറ്റങ്ങള്‍ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് വത്തിക്കാന്‍ വിധിയെഴുതി. മുടങ്ങാതെ പ്രാര്‍ഥിക്കുവാന്‍ പോപ് അവളോട് ആവശ്യപ്പെട്ടു. ഫെറാറയിലെ പ്രഭ്വ വി. കാതറീന്റെ നാമത്തില്‍ നാര്‍നിയില്‍ ഒരു കോണ്‍വന്റ് പണികഴിപ്പിച്ച പ്പോള്‍ ലൂസിയയെ അതിന്റെ ചുമതലക്കാരിയാക്കി. കര്‍ശനമായ നിഷ്ഠകളുള്ള ഒരു ആശ്രമമായി അവര്‍ അതിനെ മാറ്റിയെടുത്തു. എന്നാല്‍ ആശ്രമത്തിലുള്ള ചില സന്യാസിനികള്‍ക്കു ലൂസിയ യുടെ കഠിനമായ നിഷ്ഠകള്‍ക്കൊപ്പം മുന്നോട്ടുനീങ്ങുക സാധ്യമായിരുന്നില്ല. പ്രഭ്വി പലപ്പോഴും സൈനിക അകമ്പടിയോടെ കോണ്‍വന്റ് സന്ദര്‍ശിച്ചിരുന്നത് രണ്ടു നഗരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായി. ലൂസിയയുടെ പഞ്ചക്ഷതങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടു ക്കാന്‍ നിരവധി സന്ദര്‍ശകരെയും പ്രഭ്വി ആശ്രമത്തില്‍ കൊണ്ടുവരുമായിരുന്നു. അധികം വൈകാതെ ഡൊമിനിക്കന്‍ സഭാധികാരികള്‍ സുപ്പീരിയര്‍ സ്ഥാനത്തു നിന്ന് ലൂസിയയെ നീക്കി. പിന്നീടുള്ള 39 വര്‍ഷം അടച്ചിട്ട മുറിയില്‍ പരിപൂര്‍ണ ഏകാന്തതയിലാണ് ലൂസിയ ജീവിച്ചത്. തന്റെ കുമ്പസാരക്കാരനോട് മാത്രമേ അവര്‍ സംസാരിച്ചിരുന്നുള്ളു. 68-ാം വയസില്‍ ലൂസിയ മരിച്ചു. അവരുടെ ശവകുടീരത്തില്‍ നിന്ന് നിരവധി അദ്ഭുതങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിച്ചുതുടങ്ങി. അതോടെ അവിടെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് രണ്ടുതവണ ലൂസിയയുടെ ശവകുടീരം മാറ്റി. ഫെറാറയിലെ കത്തീഡ്രല്‍ ദേവാ ലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ലൂസിയയുടെ മൃതദേഹം ഇപ്പോഴും മരണസമയത്തേതു പോലെ തന്നെ കാണപ്പേടുന്നു.


Saturday 15th of November

മഹാനായ വി. ആല്‍ബര്‍ട്ട്


published-img
ജീവിച്ചിരിക്കുമ്പോള്‍ തന്നെ 'മഹാന്‍' എന്ന് ആളുകള്‍ വിളിച്ചു തുടങ്ങിയ വിശുദ്ധനാണ് വി. ആല്‍ബര്‍ട്ട്. വി. തോമസ് അക്വിനാസി ന്റെ ഗുരു കൂടിയാണ് ഇദ്ദേഹം. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായി രുന്ന സ്വാബിയ എന്ന സ്ഥലത്താണ് ആല്‍ബര്‍ട്ട് ജനിച്ചത്. പിതാവ് ഉന്നതപദവിയിലിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പാദുവാ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഡൊമിനിക്കന്‍ സഭയുടെ ആരംഭകാലത്ത് സുവിശേഷ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ആല്‍ബര്‍ട്ട് പുരോഹിതനാകാന്‍ തീരുമാനമെടുത്തു. പുരോഹിതനായ ശേഷം ഡൊമിനിക്കന്‍ സഭയില്‍ ദൈവശാസ്ത്രം പഠിപ്പിച്ചുപോന്നു. കൊളോണ്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അധ്യാപകവൃത്തി. ഇക്കാലത്താണ് പിന്നീട് ലോകം അറിയപ്പെടുന്ന വിശുദ്ധനായി മാറിയ തോമസ് അക്വിനാസിനെ പഠിപ്പിച്ചത്. പ്രകൃതിശാസ്ത്രവും തത്വശാസ്ത്രവും തമ്മില്‍ ഇടകലര്‍ത്തി നിരവധി പഠനങ്ങള്‍ നടത്തിയ ആല്‍ബര്‍ട്ട് നിരവധി പുസ്തകങ്ങളും രചിച്ചു. തത്വചിന്ത യൂറോപ്പിലേക്ക് കൊണ്ടുവന്നതു ആല്‍ബര്‍ട്ടായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഗ്രീക്ക്, അറബിക് ശാസ്ത്രങ്ങളും അദ്ദേഹം യൂറോപ്പിനു പരിചയപ്പെടുത്തി. ഗ്രീക്ക് തത്വചിന്തകനായ അരിസ്‌ടോട്ടിലിന്റെ സ്ഥാനമാണ് ജനങ്ങള്‍ ആല്‍ബര്‍ട്ടിനു നല്‍കിയിരുന്നത്. വിശ്വാസത്തെ യുക്തിയുമായി ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പഠനങ്ങളും ഏറെ ജനപിന്തുണ നേടിയെടുത്തിരുന്നു. തോമസ് അക്വിനാസ് പിന്നീട് പ്രവര്‍ത്തിച്ചതും ഇത്തരത്തിലായിരുന്നു. പരിശുദ്ധ മറിയത്തോടുള്ള ആല്‍ബര്‍ട്ടിന്റെ ഭക്തിയും തീവ്രമായിരുന്നു. വി. കുര്‍ബാനയ്ക്കു മുന്തിയ സ്ഥാനമാണ് വിശ്വാസജീവിതത്തിലുള്ളതെന്നും അദ്ദേഹം പഠിപ്പിച്ചു. ദാനധര്‍മങ്ങളിലൂടെ മാത്രമേ ദൈവത്തിലേക്ക് മനുഷ്യന് അടുക്കുവാനാവുകയുള്ളു എന്ന് എപ്പോഴും പറഞ്ഞിരുന്ന ആല്‍ബര്‍ട്ട് എളിമയും വിനീതഭാവവും കൈമുതലാക്കിയാണ് ജീവിച്ചത്. മെത്രാന്‍ പദവിവരെയെ ത്തിയെങ്കിലും ശിശുസഹജമായ വിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹം കൈവിട്ടിരുന്നില്ല. യാത്രകളെല്ലാം കാല്‍നടയായി മാത്രമാണ് നടത്തിയത്. 1280 ല്‍ 74-ാം വയസില്‍ അദ്ദേഹം മരിച്ചു. 1931 ല്‍ പോപ് പയസ് പതിനൊന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 15th of November

St. Albert the Great


published-img

The saint and doctor of the Church who would be known as Albertus Magnus was born sometime before the year 1200. He was probably born in Bavaria, a fact we infer because he referred to himself as "Albert of Lauingen," a town which still stands today in southern Germany.

We do not know for sure all the details of his family origins, but we know he was well educated. He attended the University of Padua where he learned about Aristotle and his writings. This instruction in philosophy would become the foundation of his later work.

Sometime around the year 1223 or so, Albert experienced an encounter with the Blessed Virgin Mary. This encounter moved him so much that he chose to become a member of the Dominican Order. He thereafter studied theology.

He excelled in his studies and later became a lecturer for the Dominicans at Cologne. He also traveled around the region to lecture gaining regional, then international acclaim.

At the same time he started lecturing, Albert produced "Summa de Bono," after collaboration with Phillip the Chancellor, who was a renown theologian from France.

In 1245, Albert became a master of theology under Gueruc of Saint-Quentin. He was the first German Dominican to achieve the title. He later went on to teach theology at the University of Paris, and became the Chair of Theology at the College of St. James. One of his students was the famous Thomas Aquinas who would also become a doctor of the Church and a saint.

Albert was very interested in Aristotle, and he made commentary on nearly all of Aristotle's works. He also studied the teachings of several Muslim scholars. At this time, the Islamic world led Europe in terms of scholarship, science, and medicine.

In 1254, Albert became the provincial of the Dominican Order. By all accounts, he was a capable and efficient administrator.

Five years later, in 1259, Albert participated in the General Chapter of the Dominicans along with Thomas Aquinas and several other contemporary leaders of the Order. They created a program of study for the Dominican order and developed a curriculum for philosophy. From this course of study would later arise the Pontifical University of Saint Thomas Aquinas, in Rome. Today, the university which is known as the "Angelicum," is one of the foremost theological colleges in the world. It is still run by the Dominican order.

In 1260, impressed with his acumen, Pope Alexander IV appointed Albert as bishop of Regensburg. Although he was a bishop, Albert refused to ride a horse and went everywhere on foot. This seemingly unusual practice was consistent with the rules of his order. The life of a bishop did not agree with Albert and he resigned from his post in 1263.

In that same year, Pope Urban IV accepted his resignation and reassigned him to preach about the Eighth Crusade to German-speaking people. The crusade was intended to recapture the city of Tunis in North Africa for Christendom, and was a total failure.

In his later years, Albert became renowned as a mediator. He mediated disputes between individuals as well as resolving a dispute between the people of Colonge and their bishop. He also founded Germany's oldest university in that city.

Before his death, he mourned the early passing of his great student, Thomas Aquinas, who would later be recognized as a saint and doctor of the Church. Aquinas died in 1274. Albert spent his last years defending the work of Aquinas which is among the most important work in the Church.

Albert became ill in 1278 and he died on November 15, 1280.

During his life, Albert wrote thirty eight volumes covering topics ranging from philosophy to geography, astronomy, law, friendship and love.

Three years after his death, his grave was opened and his body found to be incorrupt. When his grave was again opened centuries later in 1483, they only found his skeleton. His relics are presently found in the St. Andreas church in Colonge.

Albert was beatified in 1622 by Pope Gregory XV. He was canonized and recognized as a doctor of the Church in 1931, by Pope Pius IX. He is the patron saint of scientists. His feast day is November 15.

 

Sunday 16th of November

St. Margaret of Scotland


published-img

St. Margaret of Scotland, or Margaret of Wessex, was an English princess born in Hungary to Princess Agatha of Hungary and English Prince Edward the Exile around 1045. Her siblings, Cristina and Edgar the Atheling were also born in Hungary around this time.

Margaret and her family returned to England when she was 10-years-old and her father was called back as a potential successor to the throne. However, Edward died immediately after the family arrived, but Margaret and Edgar continued to reside at the English court.

Margaret's family fled from William the Conqueror after his victory at the Battle of Hastings in 1066. Her widowed mother set out to take her children north to Northumbria.

Tradition says, Agatha decided to leave Northumbria and return to the continent, but her family's ship got caught in a storm. The storm drove their ship even more north to Scotland, where they were shipwrecked in 1068. The spot they landed on is now known as "St. Margaret's Hope."

Malcolm Canmore III, the king of Scotland, welcomed Margaret and her family and put them under his protection. He soon fell deeply in love with the beautiful and kind princess. Margaret and Malcolm became married in 1070 at the castle of Dunfermline.

Together, they had eight children, six sons and two daughters. All of whom were raised with deep Catholic Christian faith. They lived as a holy family, a domestic church.

Margaret's kind-nature and good heart was a strong influence on Malcolm's reign. She softened his temper and helped him become a virtuous King of Scotland. Together they prayed, fed the hungry, and offered a powerful example of living faith in action. Margaret was placed in charge of all domestic affairs and was often consulted with state matters, as well.

She promoted the arts and education in Scotland. She encouraged Church synods and was involved in efforts to correct the religious abuses involving Bishops, priests and laypeople.

Her impact in Scotland led her to being referred to as, "The Pearl of Scotland."

She constantly worked to aid the poor Scotland. She encouraged people to live a devout life, grow in prayer, and grow in holiness. She helped to build churches, including the Abbey of Dunfermline, where a relic of the true Cross is kept. She was well-known for her deep life of prayer and piety. She set aside specific times for prayer and to read Scripture. She didn't eat often and slept very little so she would have more time for her devotions. She lived holiness of life as a wife, mother and lay woman; truly in love with Jesus Christ.

Malcolm supported Margaret in all her endeavors and admired her religious devotion so much he had her books decorated in jewels, gold and silver. One of these decorated books, a gospel book with portraits of the four evangelists, is now kept in Oxford at the Bodleian Library after it was miraculously recovered from a river.

In 1093, Malcolm and their oldest son were killed during the Battle of Alnwick. Already ill and worn from a life full of austerity and fasting, Margaret passed away four days after her husband, on November 16, 1093.

Her body was buried before the high alter at Dunfermline.

In 1250, Pope Innocent IV canonized Margaret as a Saint, acknowlegeing her life of holiness and extraordinary virtue. She was honored for her work for reform of the Church and her personal holiness.

In 1259, Margaret's and Malcolm's bodies were transferred to a chapel in the eastern apse of Dunfermline Abbey. In 1560, Mary Queen of Scots came into possession of Margaret's head. It was kept as a relic. She insisted that it, and Margaret's prayers from heaven, helped assist her in childbirth. Her head later ended up with the Jesuits at the Scots' College, Douai, France, but was lost during the French Revolution.

St. Margaret is the patron saint of Scotland and her feast day is celebrated on November 16.

 
 

Sunday 16th of November

അസീസിയിലെ വി. ആഗ്നസ് (1197-1253)


published-img
വിശുദ്ധരായ സഹോദരിമാരില്‍ ഒരാളാണ് ആഗ്നസ്. സഹോദരി വിശുദ്ധ ക്ലാരയും (ഓഗസ്റ്റ് 12ലെ വിശുദ്ധ) ആഗ്നസും ചേര്‍ന്ന് രൂപം കൊടുത്ത ക്ലാരസഭ ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന സ ന്യാസസമൂഹമാണ്. വി. ഫ്രാന്‍സീസ് അസീസിയാണ് (ഒക്‌ടോബര്‍ നാലിലെ വിശുദ്ധന്‍) ഇരുവര്‍ക്കും വഴികാട്ടിയായി പ്രവര്‍ത്തിച്ചത്. ഇറ്റലിയിലെ അസീസിയിലുള്ള ഒരു പ്രഭുവിന്റെ മൂന്നു പെണ്‍മക്കളാ യിരുന്നു ക്ലാര, ആഗ്നസ്, ബെയാട്രിസ് എന്നിവര്‍. ബാല്യകാലം മുതല്‍ തന്നെ ക്രൈസ്തവ വിശ്വാസത്തിലാണ് ഈ കുട്ടികള്‍ വളര്‍ന്നുവന്നത്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായി ക്ലാരയാണ് ആദ്യം ദൈവ വഴി തിരഞ്ഞെടുത്തത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അവള്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ആഗ്നസും ക്ലാരയ്‌ക്കൊപ്പം ചേര്‍ന്നു. ഇതോടെ മാതാപിതാക്കള്‍ അസ്വസ്ഥരായി. അവര്‍ മഠത്തിലെത്തി ആഗ്നസിനെ പിടിച്ചു വലിച്ചു കൊണ്ട് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാവരും ചേര്‍ന്ന് വലിച്ചിട്ടും അവളുടെ ശരീരം ഒരു അടി പോലും നീക്കാനാവാത്തവിധം ഭാരമേറിയതായി മാറി. അവളെ മര്‍ദ്ദിക്കുവാന്‍ ശ്രമിച്ച അമ്മാവന്‍ മൊണാള്‍ഡോയുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. അതോടെ, മക്കളുടെ ഇഷ്ടമാണ് ദൈവത്തിന്റെ ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും പിന്മാറി. ക്ലാരയും ആഗ്നസും ചേര്‍ന്ന് ക്‌ളാരസഭയ്ക്കു രൂപം കൊടുത്തു. പൂര്‍ണമായും ദൈവിക ചൈതന്യ ത്തില്‍ മുഴുകി ജീവിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ സമൂഹമായിരുന്നു അത്. മല്‍സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ചു. ചെരുപ്പണിയാതെ നടന്നു. പ്രാര്‍ഥനകളും കഠിനമായി ഉപവാസ ങ്ങളും അനുഷ്ഠിച്ചു. ബെനഡിക്ടന്‍ സന്യാസസഭയിലുണ്ടായിരുന്ന ഒരു സംഘം കന്യാസ്ത്രീകള്‍ ക്ലാരസഭയില്‍ ചേരുവാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഫ്രാന്‍സീസ് അസീസി ആഗ്നസിനെ അവര്‍ക്കു നേതൃത്വം കൊടുക്കുവാനായി ചുമതലപ്പെടുത്തി. ആ ജോലി അവള്‍ സന്തോഷപൂര്‍വം ഏറ്റെടു ത്തെങ്കിലും തന്റെ പ്രിയസഹോദരി ക്ലാരയെ വിട്ടുപിരിഞ്ഞത് ആഗ്നസിനെ വേദനിപ്പിച്ചിരുന്നു. വടക്കന്‍ ഇറ്റലിയുടെ പല ഭാഗങ്ങളിലും നിരവധി സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിടാന്‍ ആഗ്നസിനു കഴിഞ്ഞു. 1253ല്‍ വി. ക്ലാരയുടെ മരണസമയത്ത് ആഗ്നസിനെ തിരികെവിളിച്ചു. ക്ലാരയുടെ മരണശേഷം മൂന്നാം മാസം ആഗ്നസും സഹോദരിക്കൊപ്പം സ്വര്‍ഗരാജ്യത്തിലേക്ക് യാത്രയായി. ആഗ്നസിന്റെ ശവകുടീരത്തില്‍ നിന്ന് നിരവധി അദ്ഭുതങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിച്ചു. 1753ല്‍ പോപ് ബെനഡിക് പതിനാലാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 17th of November

ഹംഗറിയിലെ വി. എലിസബത്ത് (1207-1231)


published-img
ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂവിന്റെ മകളായിരുന്നു എലിസബത്ത്. വിശുദ്ധയായിരുന്ന പോര്‍ചുഗലിലെ വി. എലിസബ ത്തിന്റെ (ജൂലൈ നാലിലെ വിശുദ്ധ) ബന്ധു കൂടിയായിരുന്നു എലിസബത്ത് രാജകുമാരി. എല്ലാ കാര്യങ്ങളിലും തന്റെ വല്യമ്മായി യുടെ ജീവിതം മാതൃകയാക്കിയാണ് കൊച്ച് എലിസബത്തും വളര്‍ന്നത്. ദാനധര്‍മമാണ് ഏറ്റവും വലിയ പുണ്യമെന്നു ചെറുപ്രായം മുതല്‍ തന്നെ അവള്‍ തിരിച്ചറിഞ്ഞു. രാജകുമാരി എന്ന നിലയ്ക്ക് അവള്‍ക്കു ലഭിച്ചിരുന്ന സൗകര്യങ്ങളും പണവുമെല്ലാം സാധുക്കള്‍ക്ക് നല്‍കുവാന്‍ ദൈവം തന്നെ പ്രത്യേകമായി ഏല്പിക്കുന്നതാണെന്ന് അവള്‍ വിശ്വസിച്ചിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ എലിസബത്ത് കുറിഞ്ചായിലെ ലൂയിസ് രാജാവിനെ വിവാഹം ചെയ്തു. പുതിയ കൊട്ടാരത്തിലും അവള്‍ ദാനധര്‍മം കൈവിട്ടില്ല. പാവപ്പെട്ടവരും ഭിക്ഷക്കാരു മായിരുന്നു അവളുടെ കൂട്ടുകാര്‍. വഴിയരികില്‍ രോഗബാധിതരായി ആരുടെയും സഹായം കിട്ടാതെ കിടക്കുന്ന പാവപ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടി തനിക്കുവേണ്ടി മാറ്റിവച്ചിരുന്ന ഒരു വലിയ കൊട്ടാരം അവള്‍ ആശുപത്രിയാക്കി മാറ്റി. രോഗികളെയും അനാഥരെയും അവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ദിവസവും രണ്ടു നേരം അവരെ സന്ദര്‍സിച്ചു. ചീഞ്ഞുപഴുത്ത മുറിവുകള്‍ പോലും സ്വന്തം കൈ കൊണ്ട് കഴുകി വൃത്തിയാക്കി മരുന്നുകള്‍ വച്ചു കൊടുത്തു. തന്റെ ഭര്‍ത്താവിന്റെ ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം അവര്‍ സഹായവു മായെത്തി. ഭര്‍ത്താവ് തനിക്ക് അനുവദിച്ചു തന്നിരുന്ന തുക മതിയാവാതെ വന്നപ്പോള്‍ വില പിടിപ്പുള്ള സ്വന്തം ആഭരണങ്ങളും വസ്ത്രങ്ങളും വിറ്റ് ആ പണം കൊണ്ട് അവര്‍ സാധുക്കളെ സഹായിച്ചുപോന്നു. രാജ്ഞിയുടെ ഈ ദാനധര്‍മം കൊട്ടാരത്തിനുള്ളില്‍ പരക്കെ വിമര്‍ശനത്തിനു കാരണമായി. ഭര്‍ത്താവിന്റെ പിന്തുണ അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ അദ്ദേഹവും സംശയാലുവായി. ഒരിക്കല്‍ രാജ്ഞി രഹസ്യമായി ഒരു ഭാണ്ഡം ചുമന്നുകൊണ്ടു പോകുന്നത് രാജാവ് കണ്ടു. അതില്‍ നിറയെ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണപ്പൊതികളായിരുന്നു. അദ്ദേഹം ഭാര്യയുടെ അടുത്തെത്തി ഭാണ്ഡം വാങ്ങി പരിശോധിച്ചു. എന്നാല്‍, അതില്‍ നിറയെ റോസാപുഷ്പങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. പ്ലേഗും വെള്ളപ്പൊക്കവും ക്ഷാമവും കൂടി ഒന്നിച്ചു ജനങ്ങളെ വലച്ചുതുടങ്ങിയ സമയത്ത്, ദിവസം ആയിരം പേര്‍ക്ക് രാജ്ഞി ഭക്ഷണം കൊടുക്കുമായിരുന്നു. കരിശുയുദ്ധത്തിനിടെ ലൂയിസ് രാജാവ് കൊല്ലപ്പെട്ടതോടെ ബന്ധുക്കള്‍ രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് ഇറക്കിവിട്ടു. അവള്‍ പരാതി യൊന്നും കൂടാതെ സന്തുഷ്ടയായി പാവപ്പെട്ടവര്‍ക്കൊപ്പം തെരുവില്‍ ജീവിച്ചു. എന്നാല്‍, അധികം വൈകാതെ ലൂയിസ് രാജാവിന്റെ ഉറ്റസുഹൃത്തുക്കള്‍ ഇടപെടുകയും രാജ്ഞിയെ തിരികെ കൊട്ടാരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മക്കളെ കൊട്ടാരത്തിലാക്കിയിട്ട് രാജ്ഞി ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. ശേഷകാലം രാജ്ഞിതന്നെ സ്ഥാപിച്ച ഒരു ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം ജീവിച്ചു. ഇരുപത്തിനാലു വയസു മാത്രമുള്ളപ്പോള്‍ ഒരു നൂറ്റാണ്ടു കൊണ്ട് ചെയ്യാവുന്ന സല്‍പ്രവര്‍ത്തികള്‍ ചെയ്തശേഷം എലിസബത്ത് രാജ്ഞി മരിച്ചു.


Monday 17th of November

St. Hugh of Lincoln


published-img

Hugh of Lincoln was the son of William, Lord of Avalon. He was born at Avalon Castle in Burgundy and was raised and educated at a convent at Villard-Benoit after his mother died when he was eight. He was professed at fifteen, ordained a deacon at nineteen, and was made prior of a monastery at Saint-Maxim. While visiting the Grande Chartreuse with his priorin 1160. It was then he decided to become a Carthusian there and was ordained. After ten years, he was named procuratorand in 1175 became Abbot of the first Carthusian monastery in England. This had been built by King Henry II as part of his penance for the murder of Thomas Becket.

His reputation for holiness and sanctity spread all over England and attracted many to the monastery. He admonished Henry for keeping Sees vacant to enrich the royal coffers. Income from the vacant Sees went to the royal treasury. He was then named bishop of the eighteen year old vacant See of Lincoln in 1186 - a post he accepted only when ordered to do so by the prior of the Grande Chartreuse. Hugh quickly restored clerical discipline, labored to restore religion to the diocese, and became known for his wisdom and justice.

He was one of the leaders in denouncing the persecution of the Jews that swept England, 1190-91, repeatedly facing down armed mobs and making them release their victims. He went on a diplomatic mission to France for King John in 1199, visiting the Grande Chartreuse, Cluny, and Citeaux, and returned from the trip in poor health. A few months later, while attending a national council in London, he was stricken and died two months later at the Old Temple in London on November 16. He was canonized twenty years later, in 1220, the first Carthusian to be so honored.

 
 


Tuesday 18th of November

St. Rose Philippine Duchesne


published-img
St. Rose Philippine Duchesne, Virgin (Feast day - November 18) Born in Grenoble, France, in 1769, Rose joined the Society of the Sacred Heart. In 1818, when she was forty-nine years old, Rose was sent to the United States. She founded a boarding school for daughters of pioneers near St. Louis and opened the first free school west of the Missouri. At the age of seventy-one, she began a school for Indians, who soon came to call her "the woman who is always praying". Her biographers have also stressed her courage in frontier conditions, her singlemindedness in pursuing her dream of serving Native Americans, and her self-acceptance. This holy servant of God was beatified by Pope Pius XII in 1940 and canonized by Pope John Paul II in 1988.


Tuesday 18th of November

വി. ഓഡോ (879-942)


published-img
ഫ്രാന്‍സിലെ ലെ മാന്‍സിലാണ് ഓഡോ ജനിച്ചത്. പിതാവ് അക്വിറ്റ യിലെ ഒരു പ്രഭുവായിരുന്നു. മക്കളില്ലാത്തതില്‍ ദുഃഖിതനായിരുന്ന ആ മനുഷ്യന്‍ തനിക്കൊരു പുത്രനെ തരേണമെന്ന് കരഞ്ഞു പ്രാര്‍ഥിച്ചിരുന്നു. മകന്‍ ജനിച്ചാല്‍ അവനെ ദൈവത്തിനു സമര്‍പ്പിച്ചുകൊള്ളാമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യുകയുംചെയ്തു. ദൈവം പ്രാര്‍ഥന കേട്ടു. ഓഡോ ജനിച്ചു. വാഗ്ദാനം പോലെ മകനെ വി. മാര്‍ട്ടിന്റെ (നവംബര്‍ 11ലെ വിശുദ്ധന്‍) ദേവാലയത്തില്‍ അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. ഓഡോ ദൈവഭയമുള്ള ഉത്തമഭക്തനായാണ് വളര്‍ന്നുവന്നത്. മകനെ രാജസഭയിലെ ഉദ്യോ ഗസ്ഥനാക്കണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ദൈവശുശ്രൂഷ തിരഞ്ഞെടുക്കാനാണ് ഓഡോ ഇഷ്ടപ്പെട്ടത്. ഈ സമയത്ത് ഓഡോയെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചു. വി. മാര്‍ട്ടിന്റെ മധ്യസ്ഥതയിലൂടെ ഓഡോ സുഖപ്പെട്ടു. വൈകാതെ അദ്ദേഹം ബെനഡിക്ടന്‍ സഭയില്‍ ചേര്‍ന്നു. ടൂര്‍സിലെ വി. മാര്‍ട്ടിന്റെ ദേവാലയത്തിലെ കാനോനായി പ്രവര്‍ത്തിച്ചു. പിന്നീട് സംഗീതം, ദൈവശാസ്ത്രം എന്നിവയില്‍ കൂടുതല്‍ പഠനം നടത്തുവാന്‍ അദ്ദേഹം പാരീസിലേക്ക് പോയി. പിന്നീട് ആറു വര്‍ഷം അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും പഠനവുമായി ഏകാന്തവാസം നയിച്ചു. ഫ്രാന്‍സിലെ ബോമിലുള്ള ആശ്രമത്തിലായിരുന്നു പിന്നീട് അദ്ദേഹം ജീവിച്ചത്. നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിനു സമ്പാദ്യമായുണ്ടായിരുന്നു. ക്ലൂണില്‍ ഒരു ആശ്രമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ ചുമതലക്കാരനായി ഓഡോ നിയമിതിനായി. അദ്ദേഹത്തിന്റെ വിനയവും എളിമയും ഏവരുടെയും പ്രിയം പിടിച്ചുപറ്റി. സഭകള്‍ തമ്മിലും രൂപതകള്‍ തമ്മിലുമുള്ള തര്‍ക്കം പരിഹരിക്കുവാന്‍ പോപ് ജോണ്‍ പതിനൊന്നാമന്‍ വി. ഓഡോയെയാണു പലപ്പോഴും ചുമതലപ്പെടുത്തിയിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു. റോമില്‍ വച്ച് രോഗബാധിതനായ ഓഡോയെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ടൂര്‍സിലേക്ക് കൊണ്ടുപോയി. അവിടെ വി. മാര്‍ട്ടിന്റെ ദേവാലയത്തില്‍ വച്ച് അദ്ദേഹം മരിച്ചു.


Wednesday 19th of November

St. Nerses the Great


published-img
Bishop and martyr, the father of St. Isaac the Great. A native of Armenia, he studied in Cappadocia and wed a princess who gave birth to Isaac. After she died, he served as a chamber lain in the court of King Arshak of Armenia. In 353 he was made Catholicos of the Armenians. Nerses devoted much effort to reforming the Armenian Church, including convening a synodin 365 based on the principles he had studied under St. Basil at Caesarea. Though he established hospitals and monasteries, his reforms and denunciation of King Arshak's murder of the queen led to his exile. He returned after Arshak's death in battle, but relations were not much better with the new Armenian ruler, Pap, whose dissolute lifestyle caused Nerses to refuse him admission into church. Nerses was invited to a royal banquet at Khakh, on the Euphrates River, and was assassinated by poison.


Thursday 20th of November

St. Edmund Rich


published-img

Archbishop of Canterbury England, who battled for discipline and justice, also called Edmund of Abingdon. Born in Abingdon, on November 30, 1180. he studied at Oxford, England, and in Paris, France. He taught art and mathematics at Oxford and was ordained. He spent eight years teaching theology and became Canon and treasurer of Salisbury Cathedral. An eloquent speaker, Edmund preached a crusade for Pope Gregory IX and was named archbishop of Canterbury. He became an advisor to King Henry III and presided in 1237 at Henry's ratification of the Great Charter. When Cardinal Olt became a papal legate with the patronage of King Henry, Edmund protested. A long-lasting feud between Edmund, the king, and his legate led him to resigning his see in 1240. He went to Pontigny, France, where he became a Cistercian. He died at Soissons, on November 16. Edmund was canonized in 1246 or 1247. A hall in Oxford bears his name.

 
 


Thursday 20th of November

റഷ്യന്‍ പോളണ്ടിലെ വില്‌നയില്‍ (ഇന്നത്തെ ലിത്വാനിയ) പ്രശ സ്തനായ ഗണിതശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ കലിനോസ്‌കി


published-img
ഫ്രാന്‍സിലെ വലോയിസ് പ്രവശ്യയിലെ പ്രഭുവിന്റെ മകനായാണ് ഫെലിക്‌സ് ജനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ ഭക്തിയില്‍ നിറഞ്ഞവനായി ജീവിച്ച ഫെലിക്‌സ് എപ്പോഴും ഏകാന്തതയില്‍ പ്രാര്‍ഥനാപൂര്‍വം ഇരിക്കുവാന്‍ താത്പര്യപ്പെട്ടിരുന്നു. സമപ്രായക്കാര്‍ കളിക്കുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പോകുമ്പോള്‍ അദ്ദേഹം പ്രാര്‍ഥന തിരഞ്ഞെടുത്തു. ഫെലിക്‌സിന്റെ മാതാപിതാ ക്കളുടെ ദാമ്പത്യജീവിതം പരാജയമായിരുന്നു. എപ്പോഴും അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നു. മാതാപിതാക്കളുടെ പ്രവൃത്തി ഫെലിക്‌സിനെ വേദനിപ്പി ച്ചിരുന്നു. അദ്ദേഹം ദൈവത്തോടു കരഞ്ഞുപ്രാര്‍ഥിക്കുമായിരുന്നു. ഫെലിക്‌സിന്റെ യൗവന കാലത്ത് മാതാപിതാക്കള്‍ തമ്മിലുള്ള ശണ്ഠ കൂടുകയും അവര്‍ വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയുംചെയതു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ തന്റെ പേരില്‍ കിട്ടിയ സ്വത്ത് മുഴുവന്‍ പാവപ്പെട്ടവര്‍ക്കു ദാനമായി നല്‍കിയ ശേഷം അദ്ദേഹം സന്യാസജീവിതം തിരഞ്ഞെ ടുത്തു. ഒരു വനപ്രദേശത്ത് ആശ്രമം പണിത് അവിടെ ഏറെക്കാലം ജീവിച്ചു. കാട്ടുപഴങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും ഭക്ഷണം. 71-ാം വയസില്‍ വി. ജോണ്‍ മാത്ത ഫെലിക്‌സിനെ സന്ദര്‍ശിച്ച് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഒരു സന്യാസസമൂഹം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്‌പെയിനില്‍ മുഹമ്മദീയരാല്‍ അടിമകളാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. മറ്റു മതങ്ങളുടെയും തെറ്റായ വിശ്വാസരീതികളുടെയും സ്വാധീനത്തില്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കേണ്ടിവന്നവരെ തിരികെകൊണ്ടുവരുന്നതിനു വേണ്ടി കൂടിയയായിരുന്നു അത്. ഇരുവരും ചേര്‍ന്ന് റോമിലെത്തി. മാര്‍പാപ്പയുടെ അനുവാദത്തോടെ പുതിയ സന്യാസസമൂഹത്തിനു തുടക്കമിട്ടു. അടിമകളുടെ മോചനത്തിനു വേണ്ടി ഫെലിക്‌സ് നിരന്തരം പോരാടി. നാല്‍പതു വര്‍ഷം കൊണ്ട് ലോകമെമ്പാടുമായി ഈ സമൂഹത്തിനു അറുന്നൂറിലേറെ ശാഖകള്‍ ഉണ്ടായി. 1212 ല്‍ വി. ഫെലിക്‌സ് മരിച്ചു. 1262 പോപ് ഉര്‍ബന്‍സ നാലാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പഖ്യാപിച്ചു. 1998ല്‍ ഈ സമൂഹം അവരുടെ എണ്ണൂറാം വാര്‍ഷികം ആഘോഷിച്ചു.


Thursday 20th of November

വി. സെബസ്ത്യാനോസ് (257-288)


published-img
\

                  പരിശുദ്ധ മറിയവും യൗസേപ്പ് പിതാവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ വണങ്ങുന്ന വിശുദ്ധരില്‍ ഒരാളാണ് സെബാസ്റ്റിയന്‍ (സെബസ്ത്യാനോസ്). കേരളത്തിലെ നിരവധി ദേവാലയങ്ങള്‍ ഈ വിശുദ്ധന്റെ മധ്യസ്ഥതയിലുള്ളതാണ്. റോമന്‍ സേനയിലെ വെറുമൊരു പടയാളിയായിരുന്ന സെബാസ്റ്റിയന്‍ ലോകമെങ്ങും അറിയപ്പെടുന്ന വിശുദ്ധനായി മാറിയ കഥ ഏതൊരാളെയും വിശുദ്ധ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സെബാസ്റ്റിയന്‍ വളരെ സമ്പന്നമായ ഒരു റോമന്‍ കുടുംബത്തിലെ അംഗമായിരുന്നു. മിലാനി ലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കി റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തി യുടെ പ്രിയപ്പെട്ട സൈനികരില്‍ ഒരാളായി മാറാന്‍ സെബസ്ത്യാനോസിനു കഴിഞ്ഞു. ക്രൈസ്ത വപീഡന കാലം തുടങ്ങിയതോടെയാണ് സെബസ്ത്യാനോസ് ചക്രവര്‍ത്തിയുമായി അകന്നത്. സൈനിക ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ സൈനികന്‍ എന്ന നിലയിലുള്ള തന്റെ അധികാരങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ സെബസ്ത്യാനോസ് സന്ദര്‍ ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. രോഗികളെ സന്ദര്‍ശിക്കുവാനും ദരിദ്രരെ സാമ്പത്തികമായി സഹായിക്കുവാനും അദ്ദേഹം എപ്പോഴും ശ്രമിച്ചു. അങ്ങനെയിരിക്കെ, മാര്‍ക്കസ് എന്നും മര്‍സല്ലിനസ് എന്നും പേരുള്ള രണ്ട് ക്രൈസ്തവ യുവാക്കള്‍ തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യേശുവിനെ തള്ളിപ്പറയാനും അതുവഴി തടവറയില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുവാനും അവര്‍ സമ്മതിച്ചു. എന്നാല്‍, ഇതറിഞ്ഞ സെബസ്ത്യാനോസ് തടവറയിലെത്തി ഇവരെ ഉപദേശിച്ചു. യേശുവിനെ തള്ളിപ്പറയുന്നതിനെപ്പറ്റി ചിന്തിച്ചുപോയതില്‍ അവര്‍ പശ്ചാത്തപിച്ചു. തടവറയില്‍ കാവല്‍ നിന്നിരുന്ന മറ്റൊരു സൈനികന്റെ ഭാര്യ ഊമയായിരുന്നു. സെബസ്ത്യാനോസ് ഈ സ്ത്രീയെ വിളിച്ച് അവളുടെ നെറ്റിയില്‍ കുരിശു വരച്ചു. ഇതോടെ, അവള്‍ക്ക് സംസാരശേഷി തിരിച്ചുകിട്ടി. ഈ അദ്ഭുതത്തിനു സാക്ഷിയായ ഇരുപതോളം സൈനികരും റോമന്‍ ഗവര്‍ണറും അപ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. ക്രൈസ്തവ വിരോധികളായ ചിലര്‍ സെബസ്ത്യാനോസിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ ചക്രവര്‍ത്തി യുടെ മുന്നിലെത്തിച്ചു. ക്രൈസ്തവനാകുക എന്നത് മരണം ഉറപ്പാകുന്ന ശിക്ഷയായിരുന്നു അന്ന്. ചക്രവര്‍ത്തി സെബസ്ത്യാനോസിനോട് ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ കല്പിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകു മെന്നും പ്രലോഭനങ്ങളുണ്ടായി. സെബസ്ത്യാനോസ് വഴങ്ങിയില്ല. ഒടുവില്‍ ചക്രവര്‍ത്തി മരണ ശിക്ഷ വിധിച്ചു. സെബസ്ത്യാനോസിനെ ഒരു മരത്തില്‍ ബന്ധിച്ച ശേഷം പടയാളികള്‍ അദ്ദേഹത്തിന്റെ നേരെ അമ്പുകളയച്ചു. ദേഹം മുഴുവന്‍ ശരങ്ങള്‍ കുത്തിക്കയറി. രക്തം വാര്‍ന്നൊഴുകി. അക്ഷമനായി ദൈവത്തെ സ്തുതിച്ചുകൊണ്ട് അദ്ദേഹം ശരങ്ങളേറ്റുവാങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണുകള ടഞ്ഞു. സെബസ്ത്യാനോസ് മരിച്ചുവെന്നു കരുതി സൈനികള്‍ സ്ഥലം വിട്ടു. ക്രൈസ്തവ വിശ്വാസിയായ ഒരു സ്ത്രീ രഹസ്യമായി അദ്ദേഹത്തിന്റെ മൃതദേഹമെടുത്ത് അടക്കം ചെയ്യാനായി വന്നു. വിശുദ്ധന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തി അവര്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു. എന്നാല്‍, ഈ സംഭവം ഉടന്‍തന്നെ ചക്രവര്‍ത്തിയുടെ ചെവിയിലെത്തി. അദ്ദേഹം ഇരുമ്പുവടി കൊണ്ട് അടിച്ച് വിശുദ്ധനെ കൊല്ലാന്‍ ഉത്തരവിട്ടു. അപ്രകാരം വലിയ ഇരുമ്പുലക്ക കൊണ്ടുള്ള അടിയേറ്റ് ആ വിശുദ്ധന്‍ മരണമേറ്റുവാങ്ങി.


Friday 21st of November

ലുവെയ്‌നിലെ വി. ആല്‍ബര്‍ട്ട് (1166-1202)


published-img
ഇന്നത്തെ ബെല്‍ജിയത്തിന്റെയും ഹോളണ്ടിന്റെയും ഭാഗങ്ങള്‍ ചേര്‍ന്ന ബ്രബന്റ് എന്ന പ്രവിശ്യയുടെ ഡ്യൂക്കായിരുന്ന ഗോഡ്ഫ്രി മൂന്നാമന്റെ മകനായിരുന്നു ആല്‍ബര്‍ട്ട്. പന്ത്രണ്ടാം വയസില്‍ ബെല്‍ജിയത്തിലെ ലിജെയുടെ കാനോനായി ആല്‍ബര്‍ട്ട് നിയമിതനായി. എന്നാല്‍ ആ നിയമനം മതപരമായിരുന്നുവെന്ന് പറയുക വയ്യ. കൃത്യമായ ശമ്പളം ലഭിക്കുന്ന ഒരു പദവിയായിരുന്നു അത് എന്നതിനാല്‍ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ആല്‍ബര്‍ട്ട് നിയമിക്കപ്പെടുകയായിരുന്നു. 21-ാം വയസു വരെ ആല്‍ബര്‍ട്ട് ആ പദവിയില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം ഹായ്‌നോള്‍ട്ടിലെ കൗണ്ടായിരുന്ന ബാള്‍ഡ്വിന്‍ അഞ്ചാമന്റെ കൊട്ടാരത്തില്‍ നൈറ്റ് സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അക്കാലത്ത് യൂറോപ്പിലെ ദേശങ്ങളില്‍ കുലീനകുടുംബസ്ഥരായ ആളുകളായിരുന്നു നൈറ്റ് എന്ന സൈനിക പദവിയില്‍ നിയമിക്കപ്പെട്ടിരുന്നത്. ആല്‍ബര്‍ട്ടിന്റെ ജന്മനാടായിരുന്ന ബ്രബന്റിന്റെ ശത്രുരാജ്യമായിരുന്നു ഹായ്‌നോള്‍ട്ട്. ഇക്കാലത്ത് അദ്ദേഹത്തിനു യുദ്ധത്തിലും ഭൗതികനേട്ടങ്ങളിലുമുള്ള താത്പര്യം മെല്ലെ മെല്ലെ കുറയുകയും മാനസികമായി ദൈവത്തോട് അടുക്കുകയും ചെയ്തു. തന്റെ ജോലി രാജിവച്ച ശേഷം അദ്ദേഹം തിരികെ ലീജെയിലെത്തി കാനോനായി ചുമതലയേറ്റു. പന്ത്രണ്ടാം വയസില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ കയറിപ്പറ്റിയ പദവിയില്‍ ദൈവപ്രേരണയാല്‍ അദ്ദേഹം മടങ്ങിയെത്തി. ബ്രബന്റിലെ ദേവാലയത്തിന്റെ ഭരണാധികാരിയായും പിന്നീട് ആര്‍ച്ച്ഡീക്കനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1191 ല്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അദ്ദേഹം ലീജെയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാല്‍, റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹെന്റി ആറാമന്റെ രാജ്ഞിയുടെ ബന്ധുവായ മറ്റൊരാളും ലീജെയിലെ ബിഷപ്പാകാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചക്രവര്‍ത്തി ലൊതെയര്‍ എന്നൊരു മൂന്നാമനെ ബിഷപ്പായി നിയമിച്ചു. ആല്‍ബര്‍ട്ട് മാര്‍പാപ്പയുടെ സമീപം പരാതി പറഞ്ഞു. പോപ് ഇടപെട്ട് ആല്‍ബര്‍ട്ടിന് അധികാരം നല്‍കിയെങ്കിലും ചക്രവര്‍ത്തിയുടെ പിന്തുണയുണ്ടായിരുന്ന ലൊതെയര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നു മാറാന്‍ തയാറായില്ല. കൊളോണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു ബ്രൂണോയായിരുന്നു ആല്‍ബര്‍ട്ടിനു ബിഷപ്പ് പദവി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ചക്രവര്‍ത്തിയെ ഭയന്ന് അദ്ദേഹം അതിനു തയാറായില്ല. തുടര്‍ന്ന് റീംസിലെ ആര്‍ച്ച് ബിഷപ്പായ വില്യംസ് ആല്‍ബര്‍ട്ടിനു വൈദികപട്ടം നല്‍കുകയും ബിഷപ്പ് പദവിയില്‍ അവരോധിക്കുകയും ചെയ്തു. ആല്‍ബര്‍ട്ട് ഈ പ്രശ്‌നങ്ങളിലൊക്കെയും ശത്രുതാമനോഭാവമോ പിണക്കമോ കാണിച്ചില്ല. പക്ഷേ, പോപ്പിന്റെ തീരുമാനങ്ങളാണ് പ്രാവര്‍ത്തികമാകേണ്ടത് എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, എതിര്‍പക്ഷം പ്രശ്‌നപരിഹാരത്തിനു അവരുടെതായ വഴി കണ്ടെത്തിയിരുന്നു. ചക്രവര്‍ത്തിയുടെ രഹസ്യസേനയിലെ അംഗങ്ങള്‍ വഴിയിരികില്‍ വച്ച് ആല്‍ബര്‍ട്ടിനെ കുത്തികൊലപ്പെടുത്തി. വെറും രണ്ടുമാസം മാത്രം മെത്രാനായി ഇരുന്ന ആല്‍ബര്‍ട്ട് ഒടുവില്‍ മരണത്തിനു കീഴടങ്ങി.


Friday 21st of November

St. Gelasius


published-img
St. Gelasius I, Pope (Feast day - November 21) Gelasius was born in Rome, in the fifth century, the son of an African named Valerius. Later, ordained a priest, he was elected Pope on March 1st, 492.  Gelasius had a reputation for learning, justice, holiness, and charity. However, he was burdened with difficulties caused by a conflict with Euphemius, the Patriarchof Constantinople, over the Acacian heresy. He also protested the encroachments by Constantinople on Alexandria and Antioch. Gelasius was influential in setting aside Roman pagan festivals. Moreover, in opposition to the Manichaeans, he ordered reception of the Eucharist under both species. Gelasius is known to have composed liturgical Prefaces and Orations for Sacramentaries, which may be part of the Leonine Sacramentary. However, he had nothing to do with the Gelasian Sacramentary or the Gelasian Decree (listing the Canonical books of the Bible) - which have been erroneously attributed to him. He died at Rome on November 21, 496.


Saturday 22nd of November

St. Cecilia


published-img

In the fourth century a Greek religious romance on the Loves of Cecilia and Valerian was written in glorification of virginal life with the purpose of taking the place of then-popular sensual romances.

Consequently, until better evidence is produced, we must conclude that St. Cecilia was not known or venerated in Rome until about the time when Pope Gelasius (496) introduced her name into his Sacramentary.

It is said that there was a church dedicated to St. Cecilia in Rome in the fifth century, in which Pope Symmachus held a council in 500.

The story of St. Cecilia is not without beauty or merit. She is said to have been quite close to God and prayed often:

In the city of Rome there was a virgin named Cecilia, who came from an extremely rich family and was given in marriage to a youth named Valerian. She wore sackcloth next to her skin, fasted, and invoked the saints, angels, and virgins, beseeching them to guard her virginity

During her wedding ceremony she was said to have sung in her heart to God and before the consummation of her nuptials, she told her husband she had taken a vow of virginity and had an angel protecting her. Valerian asked to see the angel as proof, and Cecilia told him he would have eyes to see once he traveled to the third milestone on the Via Appia (Appian Way) and was baptized by Pope Urbanus.

Following his baptism, Valerian returned to his wife and found an angel at her side. The angel then crowned Cecilia with a chaplet of rose and lily and when Valerian's brother, Tibertius, heard of the angel and his brother's baptism, he also was baptized and together the brothers dedicated their lives to burying the saints who were murdered each day by the prefect of the city, Turcius Almachius.

Both brothers were eventually arrested and brought before the prefect where they were executed after they refused to offer a sacrifice to the gods.

As her husband and brother-in-law buried the dead, St. Cecilia spent her time preaching and in her lifetime was able to convert over four hundred people, most of whom were baptized by Pope Urban.

Cecilia was later arrested and condemned to be suffocated in the baths. She was shut in for one night and one day, as fires were heaped up and stoked to a terrifying heat - but Cecilia did not even sweat.

When Almachius heard this, he sent an executioner to cut off her head in the baths.

The executioner struck her three times but was unable to decapitate her so he left her bleeding and she lived for three days. Crowds came to her and collected her blood while she preached to them or prayed. On the third day she died and was buried by Pope Urban and his deacons.

St. Cecilia is regarded as the patroness of music, because she heard heavenly music in her heart when she was married, and is represented in art with an organ or organ-pipes in her hand.

Officials exhumed her body in 1599 and found her to be incorrupt, the first of all incurrupt saints. She was draped in a silk veil and wore a gold embroidered dress. Officials only looked through the veil in an act of holy reverence and made no further examinations. They also reported a "mysterious and delightful flower-like odor which proceeded from the coffin."

St. Cecilia's remains were transferred to Cecilia's titular church in Trastevere and placed under the high altar.

In 1599 Cardinal Paolo Emilio Sfondrati, nephew of Pope Gregory XIV, rebuilt the church of St. Cecilia.

 
 

Saturday 22nd of November

കന്യകയായ വി. സിസിലിയ (രണ്ടാം നൂറ്റാണ്ട്)


published-img
കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചിരുന്നവരെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കാലത്ത് റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച സിസിലിയയുടെ ജീവിതകഥ ഒരു റോമന്‍ പുരാണകഥയാണെന്നു തോന്നിപ്പോകും. എന്നാല്‍ നാലാം നൂറ്റാണ്ടു മുതല്‍ തന്നെ 'സ്വര്‍ഗരാജ്യത്തിലെ ലില്ലിപുഷ്പം' എന്നറിയപ്പെടുന്ന വിശുദ്ധയാണവര്‍. നിരവധിയായ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് വാങ്ങിക്കൊടുത്ത വിശുദ്ധ. ക്രിസ്തീയ സംഗീതത്തിന്റെ മാധ്യസ്ഥ കൂടിയാണീ വിശുദ്ധ. സിസിലിയയുടെ കഥ പറയാം. റോമിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഒരു കുടുംബമായിരുന്നു സിസിലിയയുടേത്. അതിസമ്പന്നരും തറവാടികളുമായിരുന്നു അവളുടെ മാതാപിതാക്കള്‍. സുന്ദരമായ ഒരു കൊട്ടാരത്തില്‍ എല്ലാ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ അവള്‍ ജീവിച്ചു. സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വെള്ള വസ്ത്രങ്ങളാണ് അവള്‍ അണിഞ്ഞിരു ന്നത്. അവള്‍ക്കു കളിക്കുവാന്‍ മാത്രമായി വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിസു ന്ദരങ്ങളായ പുഷ്പങ്ങള്‍ അവിടെ നട്ടുവളര്‍ത്തപ്പെട്ടു. പൂക്കളെയും പ്രകൃതിയെയും സ്‌നേഹിച്ച സിസിലിയ ലില്ലിപ്പൂക്കള്‍ പോലെ സുന്ദരിയുമായിരുന്നു. ഇത്ര സുന്ദരമായ പ്രകൃതിയെ സൃഷ്ടിച്ച സര്‍വശക്തന്‍ എത്ര വലിയവനായിരിക്കുമെന്ന് സിസിലിയ എപ്പോഴും ചിന്തിച്ചിരുന്നു. യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ നാള്‍ മുതല്‍ ആ ദിവ്യസ്‌നേഹം അനുഭവിച്ചു ജീവിക്കാന്‍ അവള്‍ കൊതിച്ചു. പൂന്തോട്ടത്തില്‍ ഏകാന്തതയിലിര ിക്കുമ്പോള്‍ മാലാഖമാര്‍ അവളെ സന്ദര്‍ശിക്കുമായിരുന്നു. സിസിലിയയുടെ മാതാപിതാക്കളും ദൈവഭയമുള്ളവരായിരുന്നു. എന്നാല്‍ച്ച വിവാഹപ്രായമെത്തിയപ്പോള്‍ പ്രഭുകുമാരനായ വലേറിയനുമായി അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. സിസിലിയ എതിര്‍ത്തുനോക്കി. പക്ഷേ, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു അവള്‍ക്കു വഴങ്ങേണ്ടതായി വന്നു. വിവാഹദിവസം രാത്രി അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ''എനിക്കൊരു രഹസ്യം പറയുവാനുണ്ട്. മറ്റാരോടും അത് പറയരുത്. ഞാന്‍ ദൈവദൂതന്റെ സംരക്ഷണയില്‍ കഴിയുന്നവളാണ്. എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ താങ്കളോട് ദൈവദൂതന്‍ കോപിക്കും.''ഭര്‍ത്താവ് ചിരിച്ചുകൊണ്ട് ചോദിച്ചു: ''ഞാനിതു വിശ്വസിക്കുകയോ? ആദ്യം നീ ആ ദൈവദൂതനെ എനിക്കു കാണിച്ചുതരു. എന്നിട്ട് ഞാന്‍ നിന്റെ വാക്കുകള്‍ അനുസരിക്കാം.'' സിസിലിയ പറഞ്ഞു: ''ദൈവദൂതനെ നിനക്കു കാണുവാനാകും. പക്ഷേ, ആദ്യമായി താങ്കള്‍ ഏകദൈവവും സത്യദൈവവുമായ യേശു ക്രിസ്തുവില്‍ വിശ്വസിക്കണം.'' സിസിലിയയുടെ വാക്കുകള്‍ സത്യമാണോ എന്നറിയുന്നതിനു വേണ്ടി വലേറിയന്‍ ക്രിസ്തുമതം സ്വീകരിച്ചു. ജ്ഞാനസ്‌നാനം സ്വീകരിച്ചതോടുകൂടി അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. യഥാര്‍ഥ ദൈവത്തെ അദ്ദേഹം അനുഭവിച്ചറിഞ്ഞു. സിസിലിയയെ കന്യകയായി ജീവിക്കാന്‍ അനുവദിച്ച ശേഷം വലേറിയന്‍ സഹോദരനായ തിബൂര്‍ത്തിയോസിനൊപ്പം ക്രിസ്തുമതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കുന്നവരെ സംസ്‌കരിക്കുന്നതിനുള്ള ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. പിന്നീട് ഇരുവരും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. വൈകാതെ റോമന്‍ അധികാരികള്‍ സിസിലിയയെയും തടവിലാക്കി. തടവറയില്‍ അവള്‍ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി. റോമന്‍ ദൈവത്തെ വണങ്ങാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അവളെ തീച്ചൂളയിലിട്ട് കൊല്ലുവാന്‍ കല്പനയുണ്ടായി. മൂന്നുദിവസം തീച്ചൂളയില്‍ കിടന്നിട്ടും അവളുടെ തലമുടിനാരു പോലും കരിഞ്ഞില്ല. പിന്നീട് അവളെ കഴുത്തുവെട്ടി കൊലപ്പെടുത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ സിസിലിയയുടേത് എന്നു കരുതപ്പെടുന്ന ശവകുടീരം കണ്ടെടുക്കപ്പെട്ടു. റോമിലെ സിസിലിയയുടെ നാമത്തിലുള്ള ദേവാലയത്തില്‍ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കപ്പെട്ടു.


Sunday 23rd of November

വി. ക്ലെമന്റ് പാപ്പ (ഒന്നാം നൂറ്റാണ്ട്)


published-img
നാലാമത്തെ മാര്‍പാപ്പയായിരുന്ന ക്ലെമന്റ് യഹൂദവംശജനായിരുന്നു. അപ്പസ്‌തോലന്മാരുമായി അടുത്തിടപഴകിയിട്ടുള്ള ക്ലെമന്റ് പാപ്പയെപ്പറ്റി വി. ബൈബിളിലും പരാമര്‍ശമുണ്ട്. സഭാപിതാക്കന്മാ രില്‍ ഒരാളായി ക്ലെമന്റ് പാപ്പ അറിയപ്പെടുന്നു.ഫോസ്റ്റിനസ് എന്ന റോമാക്കാരന്റെ മകനായാണ് ക്ലെമന്റ് ജനിച്ചത്. താന്‍ യഹൂദനാ ണെന്നും യാക്കോബിന്റെ ഗോത്രത്തില്‍പ്പെട്ടവനാണെന്നും ക്ലെമന്റ് തന്നെ പറഞ്ഞിട്ടുണ്ട്. വി. പത്രോസ് ശ്ലീഹായോ വി. പൗലോസ് ശ്ലീഹായോ ആണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് സ്വീകരിച്ചത്. രണ്ടു ശ്ലീഹന്മാര്‍ക്കുമൊപ്പം ക്ലെമന്റ് സുവിശേഷപ്രവര്‍ത്തനം നടത്തുകയും പ്രേഷിത ജോലികളില്‍ ഇരുവരെയും സഹായിക്കുകയും ചെയ്തു. ആദിമസഭാപിതാക്കന്മാരായ ഒരിജനും വി. ജറോമും ക്ലെമന്റിനെ 'അപ്പസ്‌തോലികന്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പത്രോസ് ശ്ലീഹാ തന്നെയാണ് ക്ലെമന്റിനു മെത്രാന്‍ പദവി കൊടുത്തതെന്നു കരുതപ്പെടുന്നു. പീലിപ്പോസില്‍ വച്ച് എ.ഡി. 62 ല്‍ പൗലോസ് ശ്ലീഹാ വരിച്ച സഹനങ്ങളില്‍ പങ്കാളിയാകുവാനും ക്ലെമന്റിനു കഴിഞ്ഞു. 'ജീവന്റെ പുസ്തകത്തില്‍ പേരുള്ളവന്‍' എന്നാണ് വി. പൗലോസ് ശ്ലീഹാ പീലിപ്പോസു കാര്‍ക്കെഴുതിയ ലേഖനത്തില്‍ ക്ലെമന്റിനെ വിശേഷിപ്പിക്കുന്നത്. (പീലി. 4:3) വി. ലൂക്കായോടും തിമോത്തിയോടും പൗലോസിനോടുമൊപ്പം ക്ലെമന്റ് എല്ലാ സഹനങ്ങളിലും പങ്കാളിയാകുകയും എല്ലാ പ്രതിസന്ധികളെയും നേരിടുകയും ചെയ്തു. നിരവധി പേരെ യേശുവിലേക്ക് ക്ലെമന്റ് ആകര്‍ഷിച്ചു. ആദിമസഭയുടെ വിശ്വാസങ്ങളെ ശരിയായ വഴിയിലൂടെ തിരിച്ചുവിടാന്‍ അദ്ദേഹത്തിനു സാധിച്ചു. പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനു ശേഷം വി. ലീനസും അതിനു ശേഷം വി. ക്ലീറ്റസും മാര്‍പാപ്പമാരായി. എ.ഡി. 89 ല്‍ നാലാമത്തെ മാര്‍പാപ്പയായി ക്ലെമന്റ് അധികാര മേറ്റെടുത്തു. ഒന്‍പതു വര്‍ഷവും ഇരുപതു മാസവും അദ്ദേഹം മാര്‍പാപ്പ പദവിയിലിരുന്നു. കൊറിന്ത്യക്കാര്‍ക്ക് ക്ലെമന്റ് എഴുതിയ ലേഖനം ഏറെ പ്രസിദ്ധമാണ്. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഡൊമിനിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് അദ്ദേഹം ചക്രവര്‍ത്തി താമസിച്ച അതേ നഗരത്തില്‍ തന്നെ ക്ലെമന്റും താമസിച്ചു. എ.ഡി. 101 ല്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.


Sunday 23rd of November

Bl. Miguel Pro


published-img

Born on January 13, 1891 in Guadalupe, Mexico, Miguel Agustin Pro Juarez was the eldest son of Miguel Pro and Josefa Juarez.

Miguelito, as his doting family called him, was, from an early age, intensely spiritual and equally intense in hi mischievousness, frequently exasperating his family with his humor and practical jokes. As a child, he had a daring precociouness that sometimes went too far, tossing him into near-death accidents and illnesses. On regaining consciousness after one of these episodes, young Miguel opened his eyes and blurted out to his frantic parents, "I want some cocol" (a colloquial term for his favorite sweet bread). "Cocol" became his nickname, which he would later adopt as a code name during this clandestine ministry.

Miguel was particularly close to his older sister and after she entered a cloistered convent, he came to recognize his own vocation to the priesthood. Although he was popular with the senoritas and had prospects of a lucrative career managing his father's thriving business concerns, Miguel renounced everything for Christ his King and entered the Jesuit novitiate in El Llano, Michoacan in 1911.

He studied in Mexico until 1914, when a tidal wave of anti-Catholicism crashed down upon Mexico, forcing the novitiate to disband and flee to the United States, where Miguel and his brother seminarians treked through Texas and New Mexicobefore arriving at the Jesuit house in Los Gatos, California.

In 1915, Miguel was sent to a seminary in Spain, where he remained until 1924, when he went to Belgium for his ordination to the priesthood in 1925. Miguel suffered from a severe stomach problem and after three operations, when his health did not improve, his superiors, in 1926, allowed him to return to Mexico in spite of the grave religious persecution in that country.

The churches were closed and priests went into hiding. Miguel spent the rest of his life in a secret ministry to the sturdy Mexican Catholics. In addition to fulfilling their spiritual needs, he also carried out the works of mercy by assisting the poor in Mexico City with their temporal needs. He adopted many interesting disguises in carrying out his secret mininstry. He would come in the middle of the night dressed as a beggar to baptize infants, bless marriages and celebrate Mass. He would appear in jail dressed as a police officer to bring Holy Viaticum to condemned Catholics. When going to fashionable neighboorhoods to procure for the poor, he would show up at the doorstep dressed as a fashionable businessmam with a fresh flower on his lapel. His many exploits could rival those of the most daring spies. In all that he did, however, Fr. Pro remained obedient to his superiors and was filled with the joy of serving Christ, his King.

Falsely accused in the bombing attempt on a former Mexican president, Miguel became a wanted man. Betrayed to the police, he was sentenced to death without the benefit of any legal process.

On the day of his execution, Fr. Pro forgave his executtioners, prayed, bravely refused the blindfold and died proclaiming, "Viva Cristo Rey", "Long live Christ the King!"

Information courtesy of ProVision and Brother Gerald Mueller.

 
 


Monday 24th of November

St. Andrew Dung Lac


published-img
Through the missionary efforts of various religious families beginning in the sixteenth century and continuing until 1866, the Vietnamese people heard the message of the gospel, and many accepted it despite persecution and even death. On June 19, 1988, Pope John Paul II canonized 117 persons martyred in the eighteenth century. Among these were ninety-six Vietnamese, eleven missionaries born in Spain and belonging to the Order of Preachers, and ten French missionaries belonging to the Paris Foreign Mission Society. Among these saints are eight Spanish and French bishops, fifty priests (thirteen European and thirty-seven Vietnamese), and fifty-nine lay people. These martyrs gave their lives not only for the Church but for their country as well. They showed that they wanted the gospel of Christ to take root in their people and contribute to the good of their homeland. On June 1, 1989, these holy martyrs were inscribed in the liturgical calendar of the Universal Church on November 24th.


Monday 24th of November

രക്തസാക്ഷികളായ വി. ഫേïാറയും മേരിയും (ഒന്‍പതാം നൂറ്റാണ്ട്)


published-img
ക്രൈസ്തവര്‍ക്കെതിരെ മുസ്‌ലിംവിഭാഗക്കാരുടെ പീഡനം ശക്ത മായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ടു യുവതികളാണ് മേരിയും ഫേïാറയും. മേരി ക്രൈസ്തവവിശ്വാസിയായിരുന്നുവെങ്കില്‍ ഫേïാറ മുസ്‌ലിം സമുദായത്തിലെ അംഗമായിരുന്നു. ഫേïാറയുടെ മാതാപിതാക്കളും സഹോദരങ്ങളും മുസ്‌ലിം മതത്തില്‍ വിശ്വ സിച്ചിരുന്നവരായിരുന്നു. ഫേïാറ ക്രൈസ്തവിശ്വാസിയായത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ കൃത്യമായി ഇന്ന് അറിവില്ല. ഒരുപക്ഷേ, ഉറ്റസുഹൃ ത്തായ മേരിയുടെ സ്വാധീനം അതിനു പിന്നിലുണ്ടാവാം. ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നതിന്റെ പേരില്‍ ഫേïാറയ്ക്ക് വീട്ടില്‍നിന്നു തന്നെ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്നു. പക്ഷേ, അവള്‍ തളരാതെ പിടിച്ചുനിന്നു. തന്റെ വിശ്വാസത്തിനു ഒരു പോറല്‍ പോലുമേല്ക്കാന്‍ അവള്‍ അനു വദിച്ചില്ല. എന്നും പതിവ്രതയായി ജീവിക്കുമെന്നും യേശുവിന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലി ക്കില്ലെന്നും അവള്‍ ശപഥം ചെയ്യുകയും ചെയ്തു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാനും അവര്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുവാനും ഫേïാറ എപ്പോഴും ശ്രമിച്ചു. പാവപ്പെട്ടവരെ സഹായിച്ചു. ഫേïാറയെ തിരികെ മുസ്‌ലിം വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ കഴിയുന്നത്ര ശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയപ്പെട്ടതേയുള്ളു. അവര്‍ ഫേïാറയുടെ വിവാഹം ഒരു മുസ്‌ലിം യുവാവുമായി നിശ്ചയിച്ചു. വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെ വിവാഹം കഴിച്ചയയ്ക്കു മെന്നു മനസിലാക്കിയ ഫേïാറ സുഹൃത്തായ മേരിക്കൊപ്പം വീട്ടില്‍നിന്ന് ഒളിച്ചോടി. ഫേïാറയുടെ സഹോദരിയുടെ വീട്ടിലേക്കാണ് അവര്‍ പോയത്. എന്നാല്‍ സഹോദരി അവര്‍ക്കു സംരക്ഷണം കൊടുത്തില്ല. ഫേïാറയുടെ സഹോദരന്‍ തന്നെ ഇരുവരെയും ഇസ്‌ലാം അധികാരികള്‍ക്കു പിടിച്ചുകൊടുത്തു. പരസ്യമായി വിചാരണ ചെയ്യപ്പെട്ടശേഷം ക്രൂരമായ മര്‍ദനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ തയാറായില്ല. വധശിക്ഷ കാത്തുകിടന്ന സമയത്ത് ഇരുവരും തടവറയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, അധികം വൈകാതെ വീണ്ടും പിടിക്കപ്പെ ട്ടതിനെ തുടര്‍ന്ന് ഇരുവരെയും തലഛേദിച്ച് കൊലപ്പെടുത്തി. എ.ഡി. 851നും 856നും ഇടയിലാ യിരുന്നു ഇവരുടെ രക്തസാക്ഷിത്വം.


Tuesday 25th of November

അലക്‌സാന്‍ഡ്രിയായിലെ വി. കാതറീന്‍ (മൂന്നാം നൂറ്റാണ്ട്)


published-img
റോമന്‍ രാജകുടുംബത്തില്‍ പിറന്ന മഹാപണ്ഡിതയായ കാതറീന്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രിയപ്പെട്ട മധ്യസ്ഥയാണ്. കാതറീന്റെ ജീവിതവും അവളുടെ രക്തസാക്ഷിത്വവും ആദിമ സഭയുടെ കാലം മുതല്‍ തന്നെ കഥകളായി പ്രചരിച്ചുപോരുന്നു. റോമന്‍ ചക്രവര്‍ത്തിയായ മാക്‌സിമസ് ക്രൈസ്തവ വിശ്വാസികളെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തി രുന്ന കാലം. ചക്രവര്‍ത്തി വിശ്വസിച്ചിരുന്ന റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നവളായിരുന്നു കാതറീന്‍. സ്വപ്നത്തില്‍ യേശുവിന്റെ ദര്‍ശനമുണ്ടായതോടെ കാതറീന്‍ യഥാര്‍ഥ ദൈവത്തെ തിരിച്ചറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രാജസന്നിധിയിലെത്തിയ വിജാതീയരായ കുറെ തത്വചിന്തകരു മായി കാതറീന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു. ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. എന്നാല്‍ച്ച കാതറീന്‍ യേശുവിലാണ് യഥാര്‍ഥ രക്ഷ എന്നു വിളിച്ചുപറഞ്ഞത് ചക്രവര്‍ത്തിയെ ക്ഷുഭിതനാക്കി. സംവാദത്തില്‍ വിജാതീയ തത്വചിന്തകര്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, കാതറീന്റെ വാക്കുകള്‍ അവരെയും ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. ആ തത്വചിന്തകരെ അപ്പോള്‍ തന്നെ ചക്രവര്‍ത്തി വധിച്ചു. എന്നാല്‍ച്ച കാതറീനു തടവുശിക്ഷ മാത്രമേ നല്‍കിയുള്ളു. സംവാദത്തിനിടെ കാതറീന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ മാക്‌സിമസിന്റെ ഭാര്യയെയും സൈന്യാധി പനെയും സ്വാധീനിച്ചിരുന്നു. അവര്‍ രഹസ്യമായി തടവറയിലെത്തി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. രാജ്ഞിയെയും സൈന്യാധിപനെയും ചക്രവര്‍ത്തി നിഷ്‌കരുണം കൊലപ്പെടുത്തി. അതീവസുന്ദരിയായിരുന്ന കാതറീനെ ചക്രവര്‍ത്തി മോഹിച്ചിരുന്നുവെന്നതായിരുന്നു മരണശിക്ഷ നല്‍കാതിരിക്കാനുള്ള കാരണം. ചക്രവര്‍ത്തി കാതറീനെ തനിക്കൊപ്പം കിടക്ക പങ്കിടാന്‍ ക്ഷണിച്ചു. ഒട്ടേറെ മോഹനവാഗ്ദാന ങ്ങളും അയാള്‍ കാതറീനു കൊടുത്തു. എന്നാല്‍, പാപത്തില്‍ പതിക്കുവാന്‍ അവള്‍ തയാറായില്ല. ചക്രവര്‍ത്തിയുടെ ആജ്ഞ നിരസിച്ചാല്‍ മരണശിക്ഷ ഉറപ്പായിരുന്നു. പക്ഷേ, അവള്‍ അയാളുടെ ക്ഷണത്തെ പുച്ഛിച്ചു തള്ളി. മാക്‌സിമസ് ഒരവസം കൂടി കൊടുത്തു. മനസുമാറി തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അയാള്‍ അവളെ നാടുകടത്തി. കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കാതറീനെ തന്റെ കിടപ്പറ പങ്കാളിയാകാന്‍ ക്ഷണിച്ചു. കാതറീന്‍ വീണ്ടും ക്ഷണം നിരസിച്ചു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. അവളുടെ സുന്ദരമായ അവയവങ്ങള്‍ ഒരോന്നായി ഛേദിച്ചു. ഒടുവില്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. കാതറീന്റെ ജീവിതകഥയ്ക്ക് ചരിത്രപരമായ തെളിവുകളുടെ അഭാവമുണ്ടെന്ന കാരണത്താല്‍ 1969 ല്‍ കത്തോലിക്കാ സഭ കാതറീനെ ഔദ്യോഗിക വിശുദ്ധരുടെ കലണ്ടറില്‍ നിന്നു നീക്കം ചെയ്തു. കാതറീന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനോ മാധ്യസ്ഥം യാചിക്കുന്നതിനോ തടസമുണ്ടായിരുന്നില്ല. 2002ല്‍ കാതറീനെ വീണ്ടും കലണ്ടറില്‍ ഉള്‍പ്പെടുത്തി. കാതറീന്റെ നാമത്തില്‍ ലോകമെമ്പാടും നിരവധി ദേവാലയങ്ങളും സന്യാസസമൂഹങ്ങളുമുണ്ട്. നാല്‍പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിശുദ്ധയാണ് കാതറീന്‍.


Tuesday 25th of November

St. Catherine of Alexandria


published-img

Saint Catherine of Alexandria is a canonized saint in the Catholic Church who, per Christian tradition, was martyred around 305 in Alexandria, Egypt. Of course, the Church of the first Millennium was undivided. She is also recognized as the Great Martyr and Saint by the Orthodox Church. There are no surviving primary sources attesting to her existence, but the fact that her memory, and the stories about her, have been kept alive - and handed down in the tradition - certainly confirm her existence, and her life of heroic virtue and holiness.

The young saint was born around 287 in Alexandria, Egypt. At that time, Alexandria was one of the finest cities in the world, and a center of learning and culture as well as faith.

Christian tradition states she was of noble birth, possibly a princess. As a member of the nobility, she was also educated and was an avid scholar. Around the age of fourteen, she experienced a moving vision of Mary and the infant Jesus, and she decided to become a Christian.

Although she was a teenager, she was very intelligent and gifted. When the emperor Maxentius began persecuting Christians, Catherine visited him to denounce his cruelty.

Rather than order her execution, Maxentius summoned fifty orators and philosophers to debate her. However, Catherine was moved by the power of the Holy Spirit and spoke eloquently in defense of her faith. Her words were so moving that several of the pagans converted to Christianity and were immediately executed.

Unable to defeat her rhetorically or to intimidate her into giving up her belief, the emperor ordered her to be tortured and imprisoned.

Catherine was arrested and scourged. Despite the torture, she did not abandon her faith. Word of her arrest and the power of her faith quickly spread and over 200 people visited her. According to some legends, the emperor's own wife, Valeria Maximilla was converted by Catherine. The emperor eventually executed his own wife over her conversion. However, this is not mentioned in the historical record and may be a legend. It is believed that Maximilla was alive and with her husband at the Battle of the Milvian Bridge in 312, seven years after the death of Catherina.

Following her imprisonment, Maxentius made a final attempt to persuade the beautiful Catherine to abandon her faith by proposing marriage to her. This would have made her a powerful empress. Catherine refused, saying she was married to Jesus Christ and that her virginity was dedicated to him.

The emperor angrily ordered her to be executed on a breaking wheel. The breaking wheel is an ancient form of torture where a person's limbs are threaded among the spokes and their bones are shattered by an executioner with a heavy rod. It is a brutal punishment that results in a slow and painful death, normally reserved for the worst criminals.

When Catherine was presented before the wheel, she touched it and a miracle occurred that caused the wheel to shatter.

Unable to torture her to death, the emperor simply ordered her beheaded.

One account claimed that angels took her body to Mt. Sinai. In the sixth century, the Emperor Justinian ordered a monastery established in her name. The monastery, Saint Catherine's, remains to this day and is one of the oldest in the world.

Around the year 800, a legend spread that her body has been found with her hair still growing and a constant stream of oil coming from her body. Nothing exists to this day of her remains, and her very existence has been called into question.

Despite these questions, and the possibility that her story may be confused with that of one or more other saints, she is still venerated in the Eastern Orthodox Church as a Martyr. Many Roman Catholics also venerate her to this day as one of the great virgin saints of the early Church.

During the medieval period, St. Catherine was one of the most famous saints of the Church. She has was a popular subject in renaissance art and many paintings from the period are dedicated to her.

Catherine is still a very popular Catholic name.

The spiked wheel is a popular symbol often associated with St. Catherine.

Her feast day is Nov. 25, and she is the patron of a great many professions and causes. Her patronage includes students, unmarried girls, apologists and many more as well as many places around the world.

 
 


Wednesday 26th of November

St. John Berchmans


published-img
Eldest son of a shoemaker, John was born at Diest, Brabant. He early wanted to be a priest, and when thirteen became a servant in the household of one of the Cathedral canons at Malines, John Froymont. In 1615, he entered the newly founded Jesuit College at Malines, and the following year became a Jesuit novice. He was sent to Rome in 1618 to continue his studies, and was known for his diligence and piety, impressing all with his holiness and stress on perfection in little things. He died there on August 13. Many miracles were attributed to him after his death, and he was canonized in 1888. He is the patron of altar boys. His feast day is November 26.


Wednesday 26th of November

വി. ജോണ്‍ ബര്‍ക്ക്മാന്‍സ് (1599-1621)


published-img
മലയാളികള്‍ക്കു സുപരിചിതനാണ് ബര്‍ക്ക്മാന്‍സ് എന്ന വിശുദ്ധന്‍. ചങ്ങനാശേരിയിലെ പ്രസിദ്ധമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജും ഹൈസ്‌കൂളും ഈ വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്. ബര്‍ക്ക്മാന്‍സ് എന്ന വിശുദ്ധന്‍ ജീവിച്ചിരിക്കെ ഒരു അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചിട്ടില്ല. സന്യാസസമൂഹങ്ങള്‍ക്കൊന്നും തുടക്കം കുറിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹവും വിശ്വാസ തീഷ്ണതയും വിശുദ്ധന്‍ എന്ന സ്വര്‍ഗീയ പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. ബെല്‍ജിയത്തിലെ ബ്രാബാന്റില്‍ ചെരുപ്പുനിര്‍മാണം തൊഴിലാക്കിയിരുന്ന ആളായിരുന്നു ബര്‍ക്ക്മാന്‍സിന്റെ അച്ഛന്‍. മാതാപിതാക്കള്‍ ഭക്തരായിരുന്നു. അവര്‍ ദൈവഭയമുള്ളവരായി മക്കളെ വളര്‍ത്തി. ബര്‍ക്ക്മാന്‍സിനു നാലു സഹോദരങ്ങള്‍ കൂടി ഉണ്ടായിരുന്നു. അഞ്ചു പേരില്‍ മൂന്നു പേരും ആത്മീയ ജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തില്‍ അള്‍ത്താരബാലനായി വി. കുര്‍ബാനയില്‍ സജീവമായി പങ്കെടുത്തിരുന്ന ബര്‍ക്ക്മാന്‍സ് പാവങ്ങളോടുള്ള അനുകമ്പയും ദൈവത്തോടുള്ള സ്‌നേഹവും ഒന്നുതന്നെയാണെന്നു വിശ്വസിച്ചിരുന്നു. മാതാപിതാക്കള്‍ ബര്‍ക്ക്മാന്‍സിന്റെ സ്വഭാവനിഷ്ഠയിലും ദൈവസ്‌നേഹത്തിലും അതീവസന്തുഷ്ടരായിരുന്നു. അമ്മയെ മാറാരോഗങ്ങള്‍ വലച്ചിരുന്നു. അമ്മയെ ശുശ്രൂഷിക്കുവാന്‍ മറ്റാരെക്കാളും എപ്പോഴും സമയം ചെലവഴിച്ചിരുന്നത് ബര്‍ക്ക്മാന്‍സ് ആയിരുന്നു. പഠനത്തിലും കായികവിനോദങ്ങളിലും എപ്പോഴും മുന്നിലായിരുന്നു അവന്‍. വിശുദ്ധനായിരുന്ന അലോഷ്യസ് ഗോണ്‍സാഗയെക്കുറിച്ചുള്ള പുസ്തകം ഒരിക്കല്‍ വായിച്ചതോടെയാണ് ബര്‍ക്ക്മാന്‍സ് ആത്മീയ ജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. മലിനസിലെ ജെസ്യൂട്ട് സഭയുടെ കോളജില്‍ ചേര്‍ന്നു. പിന്നീട് തത്വചിന്ത പഠിക്കുന്നതിനായി ബര്‍ക്ക്മാന്‍സ് റോമിലേക്ക് പോയി. ഒരിക്കല്‍ ബര്‍ക്ക്മാന്‍സ് ഒരു സ്വപ്നം കണ്ടു. പലരാജ്യങ്ങളില്‍നിന്നുള്ള പല ഭാഷക്കാരായ അഭയാര്‍ഥികളെ താന്‍ സഹായിക്കുന്നതായിരുന്നു സ്വപ്നം. താന്‍ കണ്ട സ്വപ്നം സത്യമാകണമെങ്കില്‍ മറ്റുഭാഷകളും അറിഞ്ഞിരിക്കണം എന്ന ചിന്തയില്‍ യൂറോപ്പിലെ പ്രമുഖ ഭാഷകളെല്ലാം അദ്ദേഹം പഠിച്ചു. പഠനകാലത്ത് ബര്‍ക്ക്മാന്‍സ് അധ്യാപകരുടെയും സഹപാഠി കളുടെയും പ്രീതി പിടിച്ചുപറ്റി. കന്യകാമറിയത്തോടുള്ള തീവ്രമായ ഭക്തി, വി. കുര്‍ബാനയിലുള്ള ഭക്തിപൂര്‍വമായ പങ്കാളിത്തം, ദരിദ്രരോടുള്ള അനുകമ്പ എന്നിവയെല്ലാം ബര്‍ക്ക്മാന്‍സിന്റെ പ്രത്യേകതകളായിരുന്നു. തത്വചിന്തകനെന്ന നിലയിലും അദ്ദേഹം പേരെടുത്തു. 1621ല്‍ ബിരുദം സമ്പാദിച്ചശേഷം ഒരു ദിവസം ഒരു ആത്മീയ സംവാദത്തില്‍ പങ്കെടുക്കുന്നതിനു ബര്‍ക്ക്മാന്‍സിനെ ചുമതലപ്പെടുത്തി. സംവാദത്തില്‍ ബര്‍ക്ക്മാന്‍സ് മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ആശയങ്ങളുടെ സ്പഷ്ടതയും എതിരാളികള്‍ പോലും അംഗീ കരിച്ചു. സംവാദത്തില്‍ പങ്കെടുത്തു കോളജില്‍ മടങ്ങിയെത്തിയ ബര്‍ക്ക്മാന്‍സിനെ കടുത്ത പനി ബാധിച്ചു. പരിശുദ്ധ ജപമാല ചൊല്ലിക്കൊണ്ടും യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ടും ബര്‍ക്ക്മാന്‍സ് രോഗത്തെ നേരിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍, പൗരോഹിത്യം സ്വീകരിച്ചശേഷം ചൈനയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനു പോകണമെന്ന മോഹം ബാക്കിവച്ച് അദ്ദേഹം മരിച്ചു. 1888 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ ജോണ്‍ ബര്‍ക്ക്മാന്‍സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 27th of November

വി. ജോസഫത് (മൂന്നാം നൂറ്റാണ്ട്)


published-img
നവംബര്‍ 27 ഓര്‍മദിവസമായിട്ടുള്ള വിശുദ്ധന്‍മാര്‍ ഏറെയുണ്ട്. പക്ഷേ, ഞാന്‍ എഴുതുവാന്‍ പോകുന്നത് ജീവിച്ചിരുന്നതാണെന്ന് ഒരു ഉറപ്പും എനിക്കു നല്കുവാനില്ലാത്ത ജോസഫത് എന്ന വിശുദ്ധന്റെ കഥയാണ്. അതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മധ്യകാലത്ത് ജോസഫത്തിനെക്കുറിച്ച് പ്രചരിച്ചിരുന്ന കഥകള്‍ അത്രയ്ക്ക് ഏറെയുണ്ടായിരുന്നു. രണ്ട്, അദ്ദേഹം ഒരു ഇന്ത്യാക്കാ രനായിരുന്നു. ജോസഫത്തിന്റെ കഥ അറിയാത്തവര്‍ ചുരുക്ക മാണെന്നു വേണമെങ്കില്‍ പറയാം. കാരണം അത് സാക്ഷാല്‍ ശ്രീ ബുദ്ധന്റെ കഥയാണ്. കൊട്ടാരം വിട്ട് സത്യം തേടി പോയ ബുദ്ധന്റെ കഥ ക്രിസ്തീയമായി അവതരിപ്പിച്ചിരുക്കുന്നതാണ് ജോസഫത്തിന്റെ കഥയെന്നാണ് പറയപ്പെടുന്നത്. . ഐതിഹ്യങ്ങളില്‍ ജോസഫത്തും ഒരു രാജകുമാരനായിരുന്നു. അബനീര്‍ എന്നു പേരുള്ള ഇന്ത്യയിലെ ഒരു രാജാവിന്റെ മകന്‍. മകന്‍ ജനിച്ചപ്പോള്‍ ജ്യോതിഷരെ വിളിച്ചുവരുത്തി രാജാവ് മകന്റെ ഭാവി അന്വേഷിച്ചു. ലോകം മുഴുവന്‍ കീര്‍ത്തി പരത്തുന്ന മഹാനായ ചക്രവര്‍ത്തിയായി ജോസഫത് മാറുമെന്നായിരുന്നു ജ്യോതിഷരുടെ ഉറപ്പ്. എന്നാല്‍ അവരിലൊരാള്‍ മാത്രം മറ്റൊന്ന് പറഞ്ഞു. രാജകുമാരന്‍ ഒരു ക്രൈസ്തവനായി മാറും. വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിലെത്തി നിരവധി പേരെ മാനസാന്തരപ്പെടുത്തി ക്രൈസ്തവരാക്കിയിരുന്നു. ജോസഫത്തിന്റെ രാജ്യത്തി ലും നിരവധി ക്രൈസ്തവ വിശ്വാസികളുണ്ടായിരുന്നു. മകനെക്കുറിച്ചുള്ള പ്രവചനം കേട്ട് അസ്വസ്ഥനായ രാജാവ് ക്രൈസ്തവരെ പീഡിപ്പിക്കാന്‍ തുടങ്ങി. ജനങ്ങളുമായി ഒരു ബന്ധവും ഉണ്ടാവാതിരിക്കാന്‍ കൊട്ടാരത്തില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും രാജാവ് ജോസഫത്തിനെ അനുവദിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ബാര്‍ലാം എന്നു പേരുള്ള ഒരു ക്രൈസ്തവ സന്യാസി വേഷംമാറി കൊട്ടാരത്തിലെത്തുകയും അദ്ദേഹം ജോസഫത്തിനെ ക്രൈസ്തവനായി മാറ്റുകയും ചെയ്തു. മകന്‍ ക്രൈസ്തവനായി മാറിയതറിഞ്ഞ് രാജാവ് അസ്വസ്ഥനായി. പക്ഷേ, ജോസഫത് ഉറച്ചുനിന്നു. യഥാര്‍ഥ ദൈവം യേശുവാണെന്നു തിരിച്ചറിഞ്ഞു. രാജാവ് മകനു പകുതി രാജ്യം വാഗ്ദാനം ചെയ്തു. രാജ്യഭാരം ഏറ്റെടുത്തെങ്കിലും ക്രൈസ്തവനായി തന്നെ അദ്ദേഹം ജീവിച്ചു. മകന്റെ വിശ്വാസത്തിന്റെ ശക്തി വൈകാതെ തിരിച്ചറിഞ്ഞ രാജാവും ക്രൈസ്തവമതം സ്വീക രിച്ചു. എന്നാല്‍, ഒരുദിവസം ജോസഫത് ബുദ്ധനെ പോലെ കൊട്ടാരത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ച് യാത്രയായി. ദൈവത്തെതേടി സര്‍വതും ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് പോയി. അവിടെ വിശുദ്ധ ബാര്‍ലാമിനൊപ്പം പിന്നീടുള്ള കാലം മുഴുവന്‍ ജീവിച്ചു.


Thursday 27th of November

വിശുദ്ധ കാതറിന്‍ (1413-1463)


published-img
                 

                    'കാതറിന്‍ ഡി വിര്‍ജി' എന്ന സിസ്റ്റര്‍ കാതറിന്‍ മരണശേഷമാണ് ഏറെ പ്രശസ്തയായത്. 1463 മാര്‍ച്ച് ഒന്‍പതിനായിരുന്നു കാതറിന്റെ മരണം. ശവപ്പെട്ടിയില്‍ അടക്കം ചെയ്യാതെയാണ് അവരെ കുഴിച്ചി ട്ടത്. കാതറിന്റെ കുഴിമാടത്തിനടുത്ത് ഒട്ടെറെ അദ്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങിയതോടെ അവരുടെ മൃതദേഹം ദേവാലയത്തിലേക്കു മാറ്റാന്‍ തീരുമാനിക്കപ്പെട്ടു. മരിച്ച് അടക്കം ചെയ്ത് 18 ദിവസ ങ്ങള്‍ക്കുശേഷം മൃതദേഹം പുറത്തെടുത്തു. കാതറിന്റെ മൃതദേഹം ഒട്ടും അഴുകിയിരുന്നില്ലെന്നു മാത്രമല്ല, അവരെ പൂശിയിരുന്ന സുഗന്ധതൈലങ്ങളുടെ ഗന്ധം പോലും നഷ്ടപ്പെട്ടിരുന്നില്ല. ഇറ്റലിയിലെ ബൊലോങ്ങയില്‍ ജനിച്ച കാതറിന്‍ ചെറുപ്പം മുതല്‍ തന്നെ നിര്‍മലമായൊരു ജീവിതമാണ് നയിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടെറെ അദ്ഭുതങ്ങള്‍ കാതറിന്‍ വഴി ദൈവം പ്രവര്‍ത്തിച്ചു. കാതറിന്റെ ജനനത്തെപ്പറ്റി വളരെ മുന്‍പ് തന്നെ അവരുടെ പിതാവിനു ദര്‍ശനം ഉണ്ടായിരുന്നു. 14-ാം വയസില്‍ സന്യാസിനിയായ കാതറിന്‍ ഒട്ടെറെ പേരെ യേശുവിലേക്കു കൊണ്ടുവന്നു. ഒരിക്കല്‍ ഒരു ക്രിസ്മസ് ദിനത്തില്‍ കന്യകാമറിയത്തിന്റെ മടിയില്‍ കിടക്കുന്ന യേശുക്രിസ്തുവിന്റെ രൂപം കാതറിനു സ്വപ്നത്തില്‍ ദൃശ്യമായി. ഇറ്റലിയിലെ പൂവര്‍ ക്ലെയര്‍ കോണ്‍വന്റിനു തുടക്കമിട്ടത് കാതറിനായിരുന്നു.. നല്ലൊരു ചിത്രകാരിയും ശില്‍പിയുമായിരുന്നു അവര്‍. കലാകാരന്‍മാരുടെയും ചിത്രകാരന്‍മാരുടെയും മധ്യസ്ഥയായാണ് വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.


Thursday 27th of November

St. James Intercisus


published-img
James was a favorite of King Yezdigerd I of Persia and a Christian. He abandoned his religion when Yesdigerd launched a persecution of the Christians. When the king died, James repented of his apostasy and declared himself to be a Christian to the new king, Bahram. When James refused to apostasize, he was executed by having his body cut apart piece by piece, beginning with his fingers (hence his surname Intercisus - cut to pieces), and then beheaded. His feast day is November 27.


Friday 28th of November

St. Catherine Laboure


published-img

St. Catherine Laboure, virgin, was born on May 2, 1806. At an early age she entered the community of the Daughters of Charity, in Paris, France. Three times in 1830 the Virgin Mary appeared to St. Catherine Laboure, who then was a twenty-four year old novice.

On July 18, the first apparition occurred in the community's motherhouse. St. Catherine beheld a lady seated on the rightside of the sanctuary. When St. Catherine approached her, the heavenly visitor told her how to act in time of trial and pointed to the altar as the source of all consolation. Promising to entrust St. Catherine with a mission which would causeher great suffering, the lady also predicted the anticlerical revolt which occurred at Paris in 1870.

On November 27, the lady showed St. Catherine the medal of the Immaculate Conception, now universally known as the "Miraculous Medal." She commissioned St. Catherine to have one made, and to spread devotion to this medal. At that time, only her spiritual director, Father Aladel, knew of the apparitions. Forty-five years later, St. Catherine spoke fully of the apparitions to one of her superiors. She died on December 31, 1876, and was canonized on July 27, 1947. Her feast day is November 28.


Friday 28th of November

വി. കാതറീന്‍ ലബോര്‍ (1806-1876)


published-img
മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച കാതറീന്‍ എന്ന വിശുദ്ധയുടെ കഥ നവംബര്‍ 25 ന് നമ്മള്‍ ധ്യാനിച്ചുവെങ്കില്‍ ഇത് മറ്റൊരു കാതറീന്റെ കഥയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ധന്യമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലെത്തിയ കാതറീന്‍ ലബോറിന്റെ കഥ. ഫ്രാന്‍ സിലെ ഒരു കര്‍ഷക ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒന്‍പതാ മത്തവളായിരുന്നു കാതറീന്‍. സോ എന്നായിരുന്നു അവളുടെ ആദ്യ പേര്. ബാല്യകാലം മുതല്‍ ദാരിദ്ര്യവും കഷ്ടപ്പാടുകളും അവളുടെ കൂടെയുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചില്ല. എഴുതുവാനോ വായിക്കുവാനോ പഠിച്ചില്ല. എട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അതോടെ വീട്ടുജോലികളുടെ ഉത്തരവാദിത്തം സോയുടെ ചുമരില്‍വന്നു. മൂത്ത സഹോദരി കന്യാസ്ത്രീയാകുവാനായി പോയതോടെ ഭാരം വര്‍ധിച്ചു. പക്ഷേ, ഒരു പരാതിയോ മുറുമുറുപ്പോ പോലുമില്ലാതെ എല്ലാം അവള്‍ ഏറ്റെടുത്തു; ഭംഗിയായി നോക്കിനടത്തി. എല്ലാ വേദനകളും അവള്‍ പങ്കുവച്ചത് യേശുനാഥനുമായായിരുന്നു. പ്രാര്‍ഥനകളില്‍ അവള്‍ ആശ്വാസം കണ്ടെത്തി. ഉപവാസം കരുത്തേകി. ജീവിതം അങ്ങനെ മുന്നോട്ടുപോകവേ, വീട്ടിലെ സാമ്പത്തികഭാരം പിതാവിനെകൊണ്ടു മാത്രം പരിഹരിക്കാനാവാത്ത അവസ്ഥ വന്നു. അങ്ങനെ പാരീസിലെ ഒരു ഹോട്ടലില്‍ വേലക്കാരിയായും വിളമ്പുകാരിയായും സോ ജോലി നോക്കി. പിന്നീട് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന ഒരു ആശുപത്രിയില്‍ ചേര്‍ന്നു. അവിടെ രോഗി കള്‍ക്ക് ആശ്വാസം പകരുവാനും അവരെ മറ്റാരെക്കാളും ആത്മാര്‍ഥമായി ശുശ്രൂഷിക്കുവാനും സോയുണ്ടായിരുന്നു. അവിടെ കഴിയുന്ന കാലത്ത് ഒരിക്കല്‍ സോയ്ക്കു സെന്റ് വിന്‍സന്റ് ഡി പോളിന്റെ ദര്‍ശനമുണ്ടായി. രോഗികള്‍ക്കാശ്വാസം പകരുവാനായി സോയുടെ ജീവിതം മാറ്റി വയ്ക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വിന്‍സന്റ് ഡി പോള്‍ സ്വപ്നത്തില്‍ അവളോടു പറഞ്ഞു. ഇതെതുടര്‍ന്ന് സോ, കാതറീന്‍ എന്ന പേരു സ്വീകരിച്ച് ഉപവിയുടെ സഹോദരിമാരുടെ മഠത്തില്‍ ചേര്‍ന്നു. വി. കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തി കാതറീന്റെ പ്രത്യേകത യായിരുന്നു. വി. കുര്‍ബാനയുടെ മധ്യേ യേശുവിനെ നേരിട്ടുകാണുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെടുമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ മൂന്നു ദര്‍ശനങ്ങള്‍ കാതറീന് ഉണ്ടായി. ഒരു തവണ ഒരു കാശുരൂപം മാതാവ് അവള്‍ക്കു കൊടുത്തതായും അതിന്റെ ശക്തിയാല്‍ നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ നടന്നതായും വിശ്വസിക്കപ്പെടുന്നു.


Saturday 29th of November

വി. സത്തൂര്‍ണിനസ് (മൂന്നാം നൂറ്റാണ്ട്)


published-img
റോമിലെ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സത്തൂര്‍ണിനസിന്റെ ആദ്യകാലത്തെക്കുറിച്ച് ഇന്ന് അറിവൊന്നുമില്ല. മാര്‍പ്പാപ്പയായിരുന്ന ഫേബിയന്‍ അദ്ദേഹത്തെ സുവിശേഷപ്രചാരണത്തിനായി ഗോളി ലേക്ക് അയച്ചതുമുതലുള്ള ചരിത്രം മാത്രമേ അറിവുള്ളൂ. അവിടെ നിരവധി പേരെ മാനസാന്തരപ്പെടുത്തി യേശുവില്‍ വിശ്വാസമുള്ള വരാക്കി തീര്‍ത്ത സത്തൂര്‍ണിനസിനു ടൂളൂസിലെ മെത്രാന്‍ സ്ഥാനം ലഭിച്ചു. ടുളൂസില്‍ അന്ന് വ്യാജമന്ത്രവാദികളുടെ സുവര്‍ണകാലമായിരുന്നു. ദേവന്മാരെ ആരാധിച്ച് മന്ത്രവാദത്തിലൂടെ പ്രവചനങ്ങള്‍ നടത്തി സാധുക്കളുടെ പണം തട്ടുകയായിരുന്നു അവരുടെ മുഖ്യതൊഴില്‍. സത്തൂര്‍ണിനസ് മെത്രാനായി അവിടെ എത്തിയപ്പോള്‍ കപടദൈവങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മന്ത്രവാദികള്‍ പ്രവചനം നടത്തിക്കൊ ണ്ടിരുന്ന ക്ഷേത്രത്തിലേക്ക് അദ്ദേഹം പോയി. സത്തൂര്‍ണിനസ് അവിടെയെത്തിയതോടെ അവരുടെ ദേവന്മാര്‍ പ്രവചനങ്ങള്‍ നിര്‍ത്തി. കുപിതരായ മന്ത്രവാദികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ടു. തങ്ങളുടെ ദേവനെ ആരാധിക്കുവാന്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. മരണം ഉറപ്പായിട്ടും അദ്ദേഹം അതിനു തയാറായില്ല. 'നിങ്ങളുടെ ദേവന്മാര്‍ പിശാചുക്കളാണ്. ഞാന്‍ ആരാധിക്കുന്നത് സത്യമായ ദൈവത്തെയാണ്.''- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്ഷുഭിതരായ മന്ത്രവാദികളും അവരുടെ അനുയായികളും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ഒരു പോരുകാളയുടെ കാലില്‍ അദ്ദേഹത്തെ കെട്ടിയിട്ട ശേഷം കാളയെ അടിച്ചോടിച്ചു. നിലത്ത് തലയിടിച്ച് അദ്ദേഹം മരിച്ചു. രണ്ടു ക്രിസ്തീയ യുവതികള്‍ അദ്ദേഹത്തിന്റെ മൃതദേഹം എടുത്ത് ഒരു കിടങ്ങില്‍ കൊണ്ടുപോയി സംസ്‌കരിച്ചു.


Saturday 29th of November

St. Saturninus


published-img
St. Saturninus Bishop of Toulouse and Martyr November 29 A.D. 257     St. Saturninus went from Rome by the direction of pope Fabian, about the year 245, to preach the faith in Gaul, where St. Trophimus, the first bishop of Arles, had some timebefore gathered a plentiful harvest. In the year 250, when Decius and Gratus were consuls, St. Saturninus fixed his episcopal see at Toulouse. Fortunatus tells us, that he converted a great number of idolaters by his preaching and miracles. This is all the account we have of him till the time of his holy martyrdom. The author of his acts, who wrote about fifty years after his death, relates, that he assembled his flock in a small church; and that the capitol, which was the chief temple in the city, lay in the way between that church and the saint's habitation. In this temple oracles were given; but the devils were struck dumb by the presence of the saint as he passed that way. The priests spied him one day going by, and seized and dragged him into the temple. declaring that he should either appease the offended deities by offering sacrifice to them, or expiate the crime with his blood. Saturninus boldly replied: "I adore one only God, and to him I am ready to offer a sacrificeof praise. Your gods are devils, and are more delighted with the sacrifice of your souls than with those of your bullocks. How can I fear them who, as you acknowledge, tremble before a Christian?" The infidels, incensed at this reply, abused the saint with all the rage that a mad zeal could inspire, and after a great variety of indignities, tied his feet to a wild bull, which was brought thither to be sacrificed. The beast being driven from the temple, ran violently down the hill, so that the martyr's scull was broken, and his brains dashed out. His happy soul was released from the body by death, and fled to the kingdom of peace and glory, and the bull continued to drag the sacred body, and the limbs and blood were scattered on every side, till, the cord breaking, what remained of the trunk was left in the plain without the gates of the city. Two devout women laid the sacred remains on a bier, and hid them in a deep ditch, to secure them from any further insult, where they lay in "wooden coffin" till the reign of Constantine the Great. Then Hilary, bishop of Toulouse, built a small chapel over this his holy predecessor's body Sylvius, bishop of that city towards the close of the fourth century, began to build a magnificent church in honor of the martyr, which was finished and consecrated by his successor Exuperius, who, with great pomp and piety, translated the venerable relics into it. This precious treasure remains there to this day with due honor. The martyrdom of this saint probably happened m the reign of Valerian, in 257.


Sunday 30th of November

St. Andrew


published-img

St. Andrew, also known as Andrew the Apostle, was a Christian Apostle and the older brother to St. Peter.

According to the New Testament, Andrew was born in the village of Bethsaida on the Sea of Galilee during the early first century. Much like his younger brother, Simon Peter, Andrew was also a fisherman. Andrew's very name means strong and he was known for having good social skills.

In the Gospel of Matthew, it is said Jesus was walking along the shore of the Sea of Galilee and saw Andrew and Simon Peter fishing. It is then he asked the two to become disciples and "fishers of men."

In the Gospel of Luke, Andrew is not initially named. It describes Jesus using a boat, believed to be solely Simon's, to preach to the multitudes and catch a large amount of fish on a night that originally was dry. Later, in Luke 5:7, it mentions Simon was not the only fisherman on the boat, but it is not until Luke 6:14 that there is talk of Andrew being Simon Peter's brother.

However, the Gospel of John tells a separate story, stating Andrew was a disciple of John the Baptist. When Jesus walked by one day, John the Baptist stated, "Behold, the Lamb of God!" It is then that Andrew and another made the decision to follow Jesus.

Little else is said about Andrew in the Gospels, but it is believed Andrew was one of the closer disciples to Jesus. It was he who told Jesus about the boy with the loaves and fishes, according to John 6:8. When Philip wanted to speak to Jesus about Greeks seeking him, he spoke to Andrew first. Andrew was also present at the last supper.

Per Christian tradition, Andrew went on to preach the Good News around the shores of the Black Sea and throughout what is now Greece and Turkey. Andrew was martyred by crucifixion in Patras. He was bound, rather than nailed, to a cross, as is described in the Acts of Andrew. He was crucified on a cross form known as "crux decussata," which is an X-shaped cross or a "saltire." Today this is commonly referred to as "St. Andrew's Cross." It is believed Andrew requested to be crucified this way, because he deemed himself "unworthy to be crucified on the same type of cross as Jesus."

Andrew's remains were originally preserved at Patras. However, some believe St. Regulus, who was a monk at Patras, received a vision telling him to hide some of Andrew's bones. Shortly after Regulus' dream, many of Andrew's relics were transferred to Constantinople by order of Roman emperor Constantius II around 357. Regulus later received orders in a second dream telling him to take the bones "to the ends of the earth." He was to build a shrine for them wherever he shipwrecked. He landed on the coat of Fife, Scotland.

In September 1964, Pope Paul VI had all of St. Andrew's relics that ended up in Vatican City sent back to Patras. Now, many of Andrew's relics and the cross on which he was martyred are kept in the Church of St. Andrew in Patras.

St. Andrew is venerated in Georgia as the first preacher of Christianity in that territory and in Cyprus for having struck the rocks creating a gush of healing waters upon landing on the shore.

His saltire cross is featured on the flag of Scotland and is represented in much of his iconography. He is commonly portrayed as an old man with long white hair and a beard, often holding the Gospel book or a scroll.

St. Andrew is the patron saint of fishermen and singers. He is also the patron saint to several countries and cities including: Scotland, Romania, Russia, Ukraine and Patras and his feast day is celebrated on November 30.

 

Monday 1st of December

St. Eligius


published-img
Eligius (also known as Eloi) was born around 590 near Limoges in France. He became an extremely skillful metalsmith and was appointed master of the mint under King Clotaire II of Paris. Eligius developed a close friendship with the King and his reputation as an outstanding metalsmith became widespread. With his fame came fortune. Eligius was very generous to the poor, ransomed many slaves, and built several churches and a monastery at Solignac. He also erected a major convent in Paris with property he received from Clotaire's son, King Dagobert I. In 629, Eligius was appointed Dagobert's first counselor. Later, on a mission for Dagobert, he persuaded the Breton King Judicael, to accept the authority of Dagobert. Eligius later fulfilled his desire to serve God as a priest, after being ordained in 640. Then he was made bishop of Noyon and Tournai. His apostolic zeal led him to preach in Flanders, especially Antwerp, Ghent, and Courtai where he made many converts. Eligius died on December 1, around 660, at Noyon. He is the patron of metalworkers and his feast day is December 1. The use of one's talents and wealth for the welfare of humanity is a very true reflection of the image of God. In the case of St. Eligius, he was so well liked that he attracted many to Christ. His example should encourage us to be generous in spirit and kind and happy in demeanor.

 


Monday 1st of December

വി. എലിജിയസ്


published-img
സ്വര്‍ണപ്പണിക്കാരനായ എലിജിയസ് തന്റെ വിശുദ്ധ ജീവിതത്തി ലൂടെ സ്വര്‍ഗത്തില്‍ പണിത സുവര്‍ണ സിംഹാസനത്തിന്റെ കഥയാണിത്. യേശുവിന്റെ ശിഷ്യനും ഇന്ത്യയുടെ അപ്പസ്‌തോ ലനുമായ തോമാശ്ലീഹാ കേരളത്തില്‍ വന്നപ്പോള്‍ സംഭവിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു കഥയുണ്ട്. മരപ്പണിക്കാരനായി എത്തിയ തോമാശ്ലീഹായോട് രാജാവ് തനിക്കായി ഒരു കൊട്ടാരം പണിയാന്‍ ആവശ്യപ്പെട്ടു. യഥേഷ്ടം പണവും നല്കി. എന്നാല്‍ ഈ പണ മൊക്കെയും സാധുക്കള്‍ക്ക് വിതരണം ചെയ്യുകയാണ് തോമസ് ചെയ്തത്. ഇടയ്ക്കിടെ രാജാവി ന്റെ പക്കല്‍ചെന്നു പണി പൂര്‍ത്തിയായി വരുന്നുവെന്നു പറഞ്ഞു പണം വാങ്ങിക്കൊണ്ടേയിരുന്നു. അതും സാധുക്കള്‍ക്ക് കൊടുത്തു. ഒടുവില്‍ രാജാവ് കള്ളം തിരിച്ചറിയുകയും തോമാശ്ലീഹായെ തടവിലാക്കുകയും ചെയ്തു. അന്നുരാത്രി രാജാവിന്റെ സഹോദരന്‍ മരിച്ചു. അയാള്‍ സ്വര്‍ഗരാജ്യ ത്തിലെത്തിയപ്പോള്‍ അവിടെ ഒരു മനോഹരമായ കൊട്ടാരം കാണുകയും തോമാശ്ലീഹാ തന്റെ സഹോദരനായ രാജാവിനു വേണ്ടി പണിത കൊട്ടാരമാണെന്നു മനസിലാക്കുകയും ചെയ്തു വെന്നാണു കഥ. തോമാശ്ലീഹായും എലിജിയസുമായി ബന്ധമൊന്നുമില്ല. പക്ഷേ, ഈ കഥയുമായി എലിജിയസി ന്റെ ജീവിതത്തിനു സാമ്യമുണ്ട്. സ്വര്‍ണപ്പണിക്കാരനായിരുന്നു എലിജിയസെന്നു പറഞ്ഞല്ലോ. ആത്മാര്‍ഥതയോടെ അദ്ദേഹം ജോലി ചെയ്തു. ദൈവാനുഗ്രഹത്താല്‍ മികച്ച സ്വര്‍ണപ്പണിക്കാര നെന്ന പേരും സമ്പാദിച്ചു. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവ് എലിജിയസിന്റെ സാമര്‍ഥ്യം കേട്ടറിഞ്ഞ് അദ്ദേഹത്തെ സ്വര്‍ണവും രത്‌നവും കൊണ്ട് ഒരു സിംഹാസനം ഉണ്ടാക്കുവാന്‍ ഏല്‍പിച്ചു. രാജാവ് കൊടുത്ത സ്വര്‍ണവും രത്‌നങ്ങളും കൊണ്ട് ഒരു സിംഹാസനത്തിനു പകരം രണ്ട് സിംഹാസനങ്ങള്‍ പണിതു കൊടുത്തു. സന്തുഷ്ടനായ ക്ലോട്ടയര്‍ എലിജിയസിനെ തന്റെ സ്വര്‍ണഖനിയുടെ സൂക്ഷിപ്പുകാരനാക്കി. ഭക്തരായ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയ ദൈവ സ്‌നേഹവും ഭക്തിയുമായിരുന്നു എലിജിയസിന്റെ സമ്പാദ്യം. വി. ഗ്രന്ഥങ്ങള്‍ വായിച്ചും ദേവാലയ പ്രാര്‍ഥനകളില്‍ പങ്കെടുത്തും ഉപവാസമനുഷ്ഠിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. തന്റെ സമ്പാ ദ്യമെല്ലാം അദ്ദേഹം സാധുക്കള്‍ക്കു വിതരണം ചെയ്തു. രോഗികളെയും പാവപ്പെട്ടവരെയും സഹാ യിച്ചു; ശുശ്രൂഷിച്ചു. അടിമകളെ വിലയ്ക്കു വാങ്ങി അവരെ മോചിപ്പിക്കുകയായിരുന്നു എലിജി യസിന്റെ മറ്റൊരു സദ്പ്രവൃത്തി. കൊട്ടാരത്തില്‍ താമസിക്കവെ പലവിധമായ പ്രലോഭനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. എലിജിയസിന്റെ വീട് ആര്‍ക്കും പെട്ടെന്നു തിരിച്ചറിയാമായിരുന്നു. അനാഥരും അടിമകളും രോഗികളും ഭിക്ഷക്കാരുമായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. അവര്‍ക്കൊപ്പം രാജക്കൊട്ടാര ത്തിലെ ഉദ്യോഗസ്ഥനായ എലിജിയസും. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും എലിജിയസ് തന്റെ സമ്പാദ്യം ഉപയോഗിച്ച് പണിതു. സുവിശേഷം പ്രസംഗിച്ച് നിരവധി പേരെ ക്രൈസ്തവ വിശ്വാസികളാക്കി മാറ്റി. എലിജിയസിന്റെ സദ്പ്രവൃത്തികള്‍ എല്ലാവരെയും അദ്ദേഹവുമായി അടുപ്പിച്ചു. ഫ്രാന്‍സിലെ നോയണിലെ ബിഷപ്പായി എലിജിയസിനെ നിയമിക്കാന്‍ സഭാ അധികാ രികള്‍ തീരുമാനിച്ചു. എന്നാല്‍, വൈദികനല്ലാത്തതിന്റെ പേരില്‍ അദ്ദേഹം ആ പദവി ഏറ്റെടുത്തി ല്ല. പിന്നീട് പൗരോഹിത്യപഠനം നടത്തി വൈദികനായി പട്ടം സ്വീകരിച്ചശേഷം മാത്രമേ മെത്രാന്‍ പദവി അദ്ദേഹം സ്വീകരിച്ചുള്ളു. 660 ഡിസംബര്‍ ഒന്നിനു കടുത്ത പനി ബാധിച്ച് എലിജിയസ് മരിച്ചു. 71 വയസു വരെ വിശുദ്ധ ജീവിതം നയിച്ച് എലിജിയസ് മരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തിനായി സുവര്‍ണസിംഹാസനം നിര്‍മിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സ്വര്‍ണപ്പണിക്കാര്‍, കര്‍ഷകര്‍, ആശാരിമാര്‍ എന്നിവരുടെ മധ്യസ്ഥനായി എലിജിയസ് അറിയപ്പെടുന്നു.


Tuesday 2nd of December

സ്വര്‍ണപ്പണിക്കാരനായ എലിജിയസ് തന്റെ വിശുദ്ധ ജീവിതത്തി ലൂടെ സ്വര്‍ഗത്തില്‍ പണിത സുവര്‍ണ സിംഹാസനത്തിന്


published-img
ഭാഗ്യമരണം എന്നു പറയാറുണ്ട്. ഏറ്റവും ഭാഗ്യമുള്ള മരണമേതാണ്? നൂറു വയസുവരെ ജീവിച്ച്, മക്കളെയെല്ലാം സാക്ഷിയാക്കി, വേദന യൊന്നും അനുഭവിക്കാതെ ഉറക്കത്തിലേക്കു വീഴുന്ന പോലെ ഒരു മരണം. അതാണോ? അല്ല. ഒരു യഥാര്‍ഥ ക്രൈസ്തവ വിശ്വാസി യുടെ ഭാഗ്യമരണം യേശുവിനു വേണ്ടിയുള്ള മരണമാണ്. തനിക്കു വേണ്ടി കുരിശില്‍ പീഡനങ്ങളേറ്റു വാങ്ങി മരിച്ച യേശുക്രിസ്തുവിനു വേണ്ടി പകരമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ആദ്യ നൂറ്റാ ണ്ടുകളില്‍ യേശുവിനു വേണ്ടി രക്തസാക്ഷികളുടെ എണ്ണം കൃത്യമായി പറയുക വയ്യ. അത്രയ്ക്ക് ഏറെയുണ്ട് അവരുടെ സംഖ്യ. ഇവരില്‍ വളരെ കുറച്ചുപേരെ മാത്രമേ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നമ്മളിപ്പോള്‍ സ്മരിക്കാറുള്ളു. ക്രിസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടുവരെ റോം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാരില്‍ ഏറെപ്പേരും ക്രൈസ്തവ വിരോധികളായിരുന്നു. റോമിന്റെ പ്രവശ്യകള്‍ ഭരിച്ചിരുന്ന ഗവര്‍ണമാരിലും മതമര്‍ദ കര്‍ ഏറെയുണ്ടായിരുന്നു. ജൂലിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ഫïാവിയന്‍ എന്നും ഡഫ്രോസ എന്നും പേരുള്ള ദമ്പതികളുടെ മകളായിരുന്നു ബിബിയാന. മാതാപിതാക്കള്‍ കൊല്ലപ്പെടുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തതോടെ ബിബി യാനയും അനുജത്തി ഡെമെട്രിയായും ദാരിദ്ര്യത്തിലമര്‍ന്നു. മാതാപിതാക്കളെ പോലെ ദൈവഭയ മുള്ളവരായിരുന്നു ഇരുവരും. സ്വര്‍ഗത്തില്‍ തങ്ങള്‍ക്കായി കാത്തിരിക്കുന്ന സര്‍വശക്തനായ പിതാവിനോട് അവര്‍ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനകള്‍ അവര്‍ക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍, ഭൂമിയിലെ അവരുടെ ജീവിതം നരകതുല്യമായിരുന്നു. അങ്ങനെയിരിക്കെ, റൂഫിന എന്നൊരു സ്ത്രീ രണ്ടുകുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു വാക്കുകൊടുത്ത് അവരെ കൊണ്ടുപോയി. അതീവസുന്ദരികളായിരുന്ന സഹോദരിമാരെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു ആ ദുഷ്ട സ്ത്രീയുടെ ലക്ഷ്യം. എന്നാല്‍ രണ്ടുപേരും വഴങ്ങിയില്ല. പലവിധത്തില്‍ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കാന്‍ റൂഫിന ശ്രമിച്ചു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ പീഡനങ്ങള്‍ ആരംഭിച്ചു. ഇരുവരും ക്രൈസ്തവ വിശ്വാസികളാണെന്നു ഗവര്‍ണറോടു അവര്‍ പരാതിപ്പെട്ടു. ഗവര്‍ണര്‍ ഇരുവരെയും കൊട്ടാരത്തി ലേക്ക് വിളിപ്പിച്ചു. ഡെമെട്രിയ യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാതെ പീഡനമേറ്റുവാങ്ങി മരിച്ചു. ബിബിയാനയെ റൂഫിന കൊണ്ടുപോയി. ഒരു തൂണില്‍ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ച് അവളെ കൊലപ്പെടുത്തി.


Tuesday 2nd of December

St. Bibiana


published-img

St. Bibiana, Virgin and Martyr (Feast day - December 2nd) Other than the name, nothing is known for certain about this saint. However, we have the following account from a later tradition.

In the year 363, Julian the Apostate made Apronianus Governor of Rome. St. Bibiana suffered in the persecution started by him. She was the daughter of Christians, Flavian, a Roman knight, and Dafrosa, his wife. Flavian was tortured and sent into exile, where he died of his wounds. Dafrosa was beheaded, and their two daughters, Bibiana and Demetria, were stripped of their possessions and left to suffer poverty. However, they remained in their house, spending their time in fasting and prayer.

Apronianus, seeing that hunger and want had no effect upon them, summoned them. Demetria, after confessing her Faith, fell dead at the feet of the tyrant. St. Bibiana was reserved for greater sufferings. She was placed in the hands of a wicked woman called Rufina, who in vain endeavored to seduce her. She used blows as well as persuasion, but the Christian virgin remained faithful.

Enraged at the constancy of this saintly virgin, Apronianus ordered her to be tied to a pillar and beaten with scourges, laden with lead plummets, until she expired. The saint endured the torments with joy, and died under the blows inflicted by the hands of the executioner.


Wednesday 3rd of December

St. Francis Xavier


published-img

St. Francis Xavier was a Navarrese-Basque Roman Catholic missionary born in the Kingdom of Navarre on April 7, 1506. His father was a privy counselor and finance minister to King John III of Navarre. He was the youngest in his family and resided in a castle which still partially stands today and is in the possession of the Jesuit order.

As the young Francis grew, he was surrounded by war. Navarre was the target of a campaign by King Ferdinand of Aragon and Castile, and the kingdom was eventually conquered.

When the war stopped and Francis came of age, he was sent to study at the University of Paris. While there he roomed with his friend, Peter Favre. The pair met and were heavily influenced by Ignatius of Loyola, who encouraged Francis to become a priest.

In 1530, Francis Xavier earned his master's degree, and went on to teach philosophy at the University of Paris.

On August 15, 1534, Francis Xavier along with Peter Favre, and several other friends, made vows of poverty, chastity, and obedience. The men planned to travel to the Holy Land to convert non-believers. Francis Xavier started his study of theology that same year and was ordained on June 24, 1537.

Pope Paul III approved the formation of their order in 1540, which became The Society of Jesus. The order is more popularly became known as the Jesuits.

While Francis Xavier was becoming a priest, Portugal was colonizing India. The Portuguese settlers in India and elsewhere were losing their faith and Christian values. To restore these values, the King of Portugal asked the Pope to send missionaries to the region.

Pope Paul III asked the new order to take the mission, particularly since they could not undertake their preferred mission to the Holy Land due to warfare there. Ignatius ultimately decided to send Francis.

Francis Xavier left for India in 1541, on his thirty-fifth birthday. As he departed he was informed that the pope appointed him to be the Papal Nuncio in the East. A Papal Nuncio is a diplomat who takes up permanent residence in another country to formally represent the Church there. He arrived in the region and colony of Goa, India on May 6, 1542.

Although Goa had churches and even a bishop in the Portuguese colony, there were few people to preach and minister to the Portuguese, especially outside the walls of the city.

A major problem Francis quickly recognized was the nature of the people and their intentions. Many sailors and settlers were former prisoners who had been recruited from Portuguese jails or were fleeing mistakes they made back home. None of them came to spread or live virtuous lives. Instead they came to escape Portugal, find adventure, or to make fortunes. Still, they settled and made families.

Xavier ministered first to the sick and the children. Then he learned about the native people of the Pearl Fishery Coast, which had been baptized a decade earlier, but were never taught their faith. Xavier began ministering to them. He spent three years among them, but was often embarrassed by the conduct of his Portuguese countrymen who were already Catholic, but frequently misbehaved.

Xavier built 40 churches for the people of the Pearl Fishery Coast. Xavier encountered difficulty in his mission because he usually worked to convert the people first, instead of their leaders.

Xavier eventually decided to travel to Malacca and the Maluku Islands to evangelize the people there. He spent about two years in the region, and while in Malacca, a Japanese man named Anjiro caught up with him. Anjiro was accused of murder in Japan but had managed to flee. Learning about Xavier, he decided to find Xavier and tell him about Japan, which he did. Xavier converted Anjiro to Christianity, making him the first Japanese convert to Christianity.

Xavier returned to Goa for about a year to attend to his official responsibilities, but he was very interested in visiting Japan. In 1549, he finally departed for the country, arriving in July of that year.

The local daimyo warmly received Xavier, but forbade his subjects from converting to Christianity. In addition to the legal obstacle, Xavier found language to be a barrier. The Japanese language was different than any other he had previously encountered.

Xavier was surprised to find that his poverty was a barrier to his communication. Poverty was not respected in feudal Japan as it was in Europe, so Xavier was compelled to change his strategy. On one occasion, when meeting with a local prince, Xavier arranged to be finely dressed and for his fellow missionaries to wait on him. He had gifts from India delivered to him. The charade had the desired effect and improved his reputation.

Despite his efforts, the Japanese were not easily converted. Most held fast to their traditional Buddhist or Shinto beliefs. The Japanese also found the concept of hell as a place of eternal torment to be difficult to accept.

Some traditionalists, including priests from the native religions, grew hostile toward Xavier and Christianity. Xavier established a few congregations, but the religion was suppressed from spreading by the nobility to grew to mistrust the outsiders and their faith. Eventually, Christianity became the subject of great persecution, forcing many to go underground with their belief.

Xavier finished his work in Japan for the time and decided to return to India with a stop in Goa. During his voyage, he was petitioned to meet with the Chinese emperor and argue for the release of several Portuguese prisoners as a representative of their government. Xavier decided to make the trip to China, but first felt the need to return to his headquarters in Goa.

He departed India for the last time in April, 1552 and stopped in Malacca to obtain official documents attesting to his status as a representative of the Portuguese king. However, the harbor in Malacca was now controlled by Alvaro da Gama, the Captain of Malaca and the son of Vasco da Gama.

Da Gama was not friendly to Xavier who refused to recognize his official status as Papal Nuncio. He confiscated the gifts Xavier intended for the Chinese emperor and staffed his ship with a new crew, loyal to himself.

Xavier's ship reached China in August, stopping at an island off the Chinese coast. From there, Xavier was on his own. He managed to find a man to agree to take him to China for a large fee, but while he was waiting for his boat to arrive became ill with a fever. Xavier died on December 3, 1552.

Xavier was buried on the island until February 1553 when his body was removed and taken to Malacca where it was buried at a church for a month. Then one of Xavier?s companions moved his body to his own residence for the rest of the year. In December, his body was moved to Goa. Xavier remains buried in a silver casket enclosed in a glass case.

Several of his bones have been removed. His right arm, used to bless converts, is on display in Rome. Another arm bone is kept on Coloane island, in Macau, which today is part of China.

Xavier was beatified by Pope Paul V on Oct. 25, 1619, and canonized by Gregory XV on March 12, 1622 at the same ceremony as Ignatius of Loyola. He is the patron of Catholic missions and his feast day is on December 3.

 

Wednesday 3rd of December

വി. ഫ്രാന്‍സീസ് സേവ്യര്‍


published-img
ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിശുദ്ധനായിരുന്നു ഫ്രാന്‍സീസ് സേവ്യര്‍. കേരളമടക്കം ഇന്ത്യയുടെ വിവിധ പ്രദേശ ങ്ങളില്‍ ലക്ഷക്കണക്കിനാളുകളെ ക്രൈസ്തവ മതത്തിലേക്ക് കൊണ്ടുവന്നത് ഈ വിശുദ്ധനാണ്. പഴയ ഗോവയിലെ ഉണ്ണിയേശു വിന്റെ നാമത്തിലുള്ള ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍ സീസ് സേവ്യറുടെ ഭൗതികശരീരം ഇപ്പോഴും പൂര്‍ണമായി അഴുകിയിട്ടില്ല. ലക്ഷക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി 2002ലാണ് വിശുദ്ധന്റെ ശരീരം അവസാനമായി പുറത്തെടുത്തു പ്രദര്‍ശിപ്പിച്ചത്. സ്‌പെയിനിലെ നവാരയിലുള്ള ഒരു കുലീനകുടുംബത്തില്‍ 1506 ല്‍ ജനിച്ച ഫ്രാന്‍സീസ് സേവ്യര്‍ പൗരോഹിത്യത്തിലേക്ക് തിരിയുന്നത് യാദൃശ്ചികമായിട്ടായിരുന്നു. വി. ഇഗ്നേഷ്യസ് ലയോളയു ടെ (ജൂലൈ 31ലെ വിശുദ്ധന്‍) സ്വാധീനമാണ് അതിനു നിമിത്തമായത്. തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം പാരീസ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി നോക്കുമ്പോ ഴായിരുന്നു അത്. ലയോളയുമായി പരിചയപ്പെടാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. വി. ഇഗ്നേഷ്യസ് ലയോളയ്‌ക്കൊപ്പം അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ലയോള സ്ഥാ പിച്ച ഈശോ സഭയുടെ സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങി. 1573 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയിലെ പോര്‍ചുഗീസ് അധീനപ്രദേശങ്ങളില്‍ മതപ്രചാരണം നടത്തുന്നതിനായി പോര്‍ചുഗലിലെ ജോണ്‍ മൂന്നാമന്‍ രാജാവ് ഫ്രാന്‍സീസിനെ ഇന്ത്യയിലേക്ക് അയച്ചു. ഗോവയി ലാണ് അദ്ദേഹം എത്തിയത്. ഗോവയിലെ മുക്കുവരുടെയും തടവുകാരുടെയും കുഷ്ഠരോഗികളുടെ യുമൊപ്പം അവരിലൊരാളായി അദ്ദേഹം ജീവിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു തുടങ്ങിയതോടെ അധികാരികള്‍ ശത്രുക്കളായി. പോര്‍ചുഗീസ് അധികാരികള്‍ ജനങ്ങളെ ഏറെ പീഡിപ്പിച്ചിരുന്നു. ഫ്രാന്‍സീസ് സേവ്യര്‍ എത്തിയതോടെ പീഡനങ്ങള്‍ കുറഞ്ഞു തുടങ്ങി. മതത്തെ രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടിരുന്ന പോര്‍ചുഗീസ് അധികാരികളുടെ എതിര്‍പ്പ് ശക്തമായതോടെ അദ്ദേഹം കേരളതീരത്തേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റി. തിരുവിതാകൂറി ന്റെ തെക്കന്‍പ്രദേശങ്ങളിലും ഇന്തൊനീഷ്യയിലെ മലാക്കയിലും ജപ്പാനിലും അദ്ദേഹം ആയിരക്ക ണക്കിനാളുകളെ മാനസാന്തരപ്പെടുത്തി. ദരിദ്രരോടൊപ്പമായിരുന്നു അദ്ദേഹം ജീവിച്ചത്. മലര്‍ പൊടിയും കഞ്ഞിവെള്ളവുമായിരുന്നു ഭക്ഷണം. പകല്‍സമയം മുഴുവന്‍ സുവിശേഷപ്രസംഗ ത്തിനും രാത്രി പ്രാര്‍ഥനയ്ക്കുമായി അദ്ദേഹം നീക്കിവച്ചു. വേദനകള്‍ ജീവിതത്തിലുണ്ടാകു മ്പോള്‍ 'കൂറെക്കൂടി വേദനകള്‍ തരൂ, കര്‍ത്താവേ...' എന്നായിരുന്നു അദ്ദേഹം പ്രാര്‍ഥിച്ചിരുന്നത്. സന്തോഷമുണ്ടാകുമ്പോള്‍ 'മതി കര്‍ത്താവേ..മതി' എന്നും. ജപ്പാനില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരവേ, ചൈനയിലേക്ക് പോകുവാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങോട്ടു യാത്ര തിരിക്കു കയും ചെയ്തു. എന്നാല്‍ വഴിമധ്യേ സാന്‍ഡിയന്‍ ദ്വീപില്‍ വച്ച് 46-ാം വയസില്‍ അദ്ദേഹം മരിച്ചു. അവിടെ തന്നെ മൃതദേഹം അടക്കം ചെയ്തു. പിന്നീട് ഇന്തൊനീഷ്യയിലെ മലാക്കയിലേക്ക് ഭൗതികശരീരം മാറ്റി. എന്നാല്‍ അഞ്ചുമാസത്തിനുള്ളില്‍ മതപരമായ ആവശ്യത്തിനായി കബറിടം തുറന്നപ്പോള്‍ മൃതദേഹം ഒട്ടും അഴുകിയിട്ടില്ലെന്നു മനസിലായതോടെ 'വിശുദ്ധ ശരീരം' എന്ന ഖ്യാതി ലഭിച്ചു. 1677ല്‍ ഭൗതികശരീരം ഗോവയിലെ ബോംജീസസ് ബസലിക്കയില്‍ മാറ്റി പ്രതിഷ്ഠിച്ചു. കേരളത്തിലെ ക്രൈസ്തവ സഭയെ സമ്പന്നമാക്കിയതില്‍ വി. ഫ്രാന്‍സീസ് സേവ്യര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിച്ചിരിക്കെത്തന്നെ നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1544ല്‍ വേണാടിനെ (പിന്നീട് തിരുവിതാംകൂര്‍) വിജയനഗരത്തിന്റെ ആക്രമണത്തില്‍ നിന്ന് ഫ്രാന്‍സീസ് സേവ്യര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതായി ഒരു ഐതിഹ്യമുണ്ട്. വിജയനഗരസൈന്യം വിജയം നേടി മുന്നേറവേ, തന്റെ കയ്യിലിരുന്ന കുരിശെടുത്ത് ഉയര്‍ത്തിക്കാട്ടി അദ്ദേഹം സൈന്യത്തെ പിന്തിരിപ്പിച്ചുവെന്നാണ് കഥ. എന്നാല്‍, ഈ കഥയ്ക്ക് ചരിത്രപരമായ പിന്തുണ വേണ്ടത്രയില്ല. 1622ല്‍ പോപ് ഗ്രിഗറി പതിനഞ്ചാമനാണ് ഫ്രാന്‍സീസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Thursday 4th of December

വി. ഫേïാറിയാന്‍


published-img
ഒരു ചെറിയ പാത്രത്തിലെ വെള്ളം കൊണ്ട് തീ പടര്‍ന്നു പിടിച്ച ഒരു നഗരത്തെ തന്നെ രക്ഷിച്ച വിശുദ്ധനായാണ് വി. ഫേïാറിയാന്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഓസ്ട്രിയയില്‍ തമ്പടിച്ചിരുന്ന റോമന്‍ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇദ്ദേഹം. യേശുവിന്റെ ഉറച്ച വിശ്വാസിയായിരുന്നു അദ്ദേഹം. റോമന്‍ സൈനികനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച ഫേïാറിയാന്‍ രഹസ്യമായി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഇത് വളരെ ഗുരുതരമായ തെറ്റുകളായിരുന്നു. ഒരിക്കല്‍, ആ രാജ്യത്തെ ഒരു നഗരത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. പല വീടുകളും കത്തിനശിച്ചു. അവിടെ ഓടിയെത്തിയ ഫേïാറിയാന്‍ യേശുവിന്റെ നാമത്തില്‍ വന്‍ അദ്ഭുതം തന്നെ ചെയ്തു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് തീയുടെ മുകളിലേക്ക് ഒഴിച്ചു. കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിബാധ പൂര്‍ണമായി അണഞ്ഞു. ഒരിക്കല്‍ ഡയോഷ്യന്‍ ചക്രവര്‍ത്തി അവിടെയുള്ള ഒരുപറ്റം ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കല്‍പിച്ചു. എന്നാല്‍, ഈ ഉത്തരവ് അനുസരിക്കാന്‍ ഫേïാറിയാനു കഴിയുമായിരുന്നില്ല. അവന്‍ എതിര്‍ത്തു. തന്റെ വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ ഫേïാറിയാനെ ചക്രവര്‍ത്തി തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവനെ കൊന്നൊടുക്കുകയും ചെയ്തു. ഫേïാറിയാന്റെ കഴുത്തില്‍ ഒരു ഭാരമുള്ള കല്ലു കെട്ടിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫേïാറിയാന്റെ മൃതദേഹം പിന്നീട് ക്രൈസ്തവ വിശ്വാസികളായ ചിലര്‍ ചേര്‍ന്ന് പുഴയില്‍ നിന്നു രഹസ്യമായി തപ്പിയെടുത്തു. 1138 ല്‍ ഫേïാറിയാന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലേക്ക് മാറ്റി. യുദ്ധങ്ങള്‍, അഗ്നിബാധ, വെള്ളത്തില്‍ വീണു മരണത്തോട് മല്ലടിക്കുന്നവര്‍, വെള്ളപ്പൊക്കബാധിതര്‍ തുടങ്ങിയവരുടെയൊക്കെ മധ്യസ്ഥനായാണ് ഫേïാറിയാന്‍ അറിയപ്പെടുന്നത്.


Thursday 4th of December

St. John of Damascus


published-img
Saint John Damascene has the double honor of being the last but one of the fathers of the Eastern Church, and the greatest of her poets. It is surprising, however, how little that is authentic is known of his life. The account of him by John of Jerusalem, written some two hundred years after his death, contains an admixture of legendary matter, and it is not easy to say where truth ends and fiction begins. 

The ancestors of John, according to his biographer, when Damascus fell into the hands of the Arabs, had alone remained faithful to Christianity. They commanded the respect of the conqueror, and were employed in judicial offices of trust and dignity, to administer, no doubt, the Christian law to the Christian subjects of the Sultan. His father, besides this honorable rank, had amassed great wealth; all this he devoted to the redemption of Christian slaves on whom he bestowed their freedom. John was the reward of these pious actions. John was baptized immediately on his birth, probably by Peter II, bishop of Damascus, afterwards a sufferer for the Faith. The father was anxious to keep his son aloof from the savage habits of war and piracy, to which the youths of Damascus were addicted, and to devote him to the pursuit of knowledge. The Saracen pirates of the seashore neighboring to Damascus, swept the Mediterranean, and brought in Christian captives from all quarters. A monk named Cosmas had the misfortune to fall into the hands of these freebooters. He was set apart for death, when his executioners, Christian slaves no doubt, fell at his feet and entreated his intercession with the Redeemer. The Saracens enquired of Cosmas who he was. He replied that he had not the dignity of a priest; he was a simple monk, and burst into tears. The father of John was standing by, and expressed his surprise at this exhibition of timidity. Cosmas answered, "It is not for the loss of my life, but of my learning, that I weep." Then he recounted his attainments, and the father of John, thinking he would make a valuable tutor for his son, begged or bought his life of the Saracen governor; gave him his freedom, and placed his son under his tuition. The pupil in time exhausted all the acquirements of his teacher. The monk then obtained his dismissal, and retired to the monastery of S. Sabas, where he would have closed his days in peace, had he not been compelled to take on himself the bishopric of Majuma, the port of Gaza. 

The attainments of the young John of Damascus commanded the veneration of the Saracens; he was compelled reluctantly to accept an office of higher trust and dignity than that held by his father. As the Iconoclastic controversy became more violent, John of Damascus entered the field against the Emperor of the East, and wrote the first of his three treatises on the Veneration due to Images. This was probably composed immediately after the decree of Leo the Isaurian against images, in 730. 

Before he wrote the second, he was apparently ordained priest, for he speaks as one having authority and commission. The third treatise is a recapitulation of the arguments used in the other two. These three treatises were disseminated with the utmost activity throughout Christianity. 

The biographer of John relates a story which is disproved not only by its exceeding improbability, but also by being opposed to the chronology of his history. It is one of those legends of which the East is so fertile, and cannot be traced, even in allusion, to any document earlier than the biography written two hundred years later. Leo the Isaurian, having obtained, through his emissaries, one of John's circular epistles in his own handwriting -- so runs the tale -- caused a letter to be forged, containing a proposal from John of Damascus to betray his native city to the Christians. The emperor, with specious magnanimity, sent this letter to the Sultan. The indignant Mahommedan ordered the guilty hand of John to be cut off. Johnentreated that the hand might be restored to him, knelt before the image of the Virgin, prayed, fell asleep, and woke with his hand as before. John, convinced by this miracle, that he was under the special protection of our Lady, resolved to devote himself wholly to a life of prayer and praise, and retired to the monastery of Saint Sabas. 

That the Sultan should have contented himself with cutting off the hand of one of his magistrates for an act of high treason is in itself improbable, but it is rendered more improbable by the fact that it has been proved by Father Lequien, the learned editor of his works, that Saint John Damascene was already a monk at Saint Sabas before the breaking out of the Iconoclastic dispute. 

In 743, the Khalif Ahlid II persecuted the Christians. He cut off the tongue of Peter, metropolitan of Damascus, and banished him to Arabia Felix. Peter, bishop of Majuma, suffered decapitation at the same time, and Saint John of Damascus wrote an eulogium on his memory. Another legend is as follows: it is probably not as apocryphal as that of the severed hand: -- The abbot sent Saint John in the meanest and most beggarly attire to sell baskets in the marketplace of Damascus, where he had been accustomed to appear in the dignity of office, and to vend his poor ware at exorbitant prices. Nor did the harshness of the abbot end there. A man had lost his brother, and broken-hearted at his bereaval, besought Saint John to compose him a sweet hymn that might be sung at this brother's funeral, and which at the same timewould soothe his own sorrow. John asked leave of the abbot, and was curtly refused permission. But when he saw the distress of the mourner he yielded, and sang him a beautiful lament. The abbot was passing at the time, and heard the voice of his disciple raised in song. Highly incensed, he expelled him from the monastery, and only re- admitted him on condition of his daily cleaning the filth from all the cells of his brethren. An opportune vision rebuked the abbot for thus wasting the splendid talents of his inmate. John was allowed to devote himself to religious poetry, which became the heritage of the Eastern Church, and to theological arguments in defense of the doctrines of the Church, and refutation of all heresies. His three great hymns or "canons," are those on Easter, the Ascension, and Satin Thomas's Sunday. Probably also many of the Idiomela an Stichera which are scattered about the office- books under the title of "John" and "John the Hermit" are his. His eloquent defense of images has deservedly procured him the title of "The Doctor of Christian Art." The date of his death cannot be fixed with any certainty; but it lies between 754 and before 787.

 


Friday 5th of December

St. Sabas


published-img

Sabas was born at Mutalaska, Cappadocia, near Caesarea. He was the son of an army officer there who when assigned to Alexandria, left him in the care of an uncle. Mistreated by his uncle's wife, Sabas ran away to another uncle, though he was only eight. When the two uncles became involved in a lawsuit over his estate, he again ran away, this time to a monastery near Mutalaska. In time the uncles were reconciled and wanted him to marry, but he remained in the monastery. In 456, he went to Jerusalem and there entered a monastery under St. Theoctistus. When he was thirty, he became a hermit under the guidance of St. Euthymius, and after Euthymius' death, spent four years alone in the desert near Jericho. Despite his desire for solitude, he attracted disciples, organized them into a laura in 483, and when his one hundred fifty monks asked for a priest and despite his opposition to monks being ordained, he was obliged to accept ordination by Patriarch Sallust of Jerusalem in 491. He attracted disciples from Egypt and Armenia, allowed them a liturgy in their own tongue, and built several hospitals and another monastery near Jericho. He was appointed archimandrite of all hermits in Palestine who lived in separate cells, but his custom of going off by himself during Lent caused dissension in the monastery, and sixty of his monks left to revive a ruined monastery at Thecuna. He bore them no illwill and aided them with food and supplies. In 511, he was one of a delegation of abbots sent to Emperor Anastasius I, a supporter of Eutychianism, which Sabas opposed, to plead with the Emperor to mitigate his persecution of orthodox bishops and religious. They were unsuccessful. Sabas supported Elias of Jerusalem when the Emperor exiled him, was a strong supporter of theological orthodoxy, and persuaded many to return to orthodoxy. He was a vigorous opponent of Origenism and monophysitism. In 531, when he was ninety-one, he again went to Constantinople, this time to plead with Emperor Justinian to suppress a Samaritan revolt and protect the people of Jerusalem from further harassment by the Samritans. He fell ill soon after his return to his laurafrom this trip and died on December 5 at Laura Mar Saba, after naming his successor. Sabas is one of the most notable figures of early monasticism and is considered one of the founders of Eastern monasticism. The laura he founded in the desolate, wild country between Jerusalem and the Dead Sea, named Mar Saba after him, was often called the Great Laurafor its preeminence and produced many great saints. It is still inhabited by monks of the Eastern Orthodox Church and is one of the three or four oldest monasteries in the world. His feast day is December 5th.

 

Friday 5th of December

വി. സാബാസ്


published-img
ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ കപ്പഡോസിയ എന്ന സ്ഥലത്തു ജനിച്ച സാബാസ് വളരെ ലളിതജീവിതം നയിച്ച ശാന്തനായ ഒരു മനുഷ്യനായിരുന്നു. പലസ്തീനിയന്‍ സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ച സാബാസ് മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹം അലക്‌സാന്‍ഡ്രിയായിലായിരുന്നു. മാതൃസഹോദരന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍ കഠിനമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സാബാസ് അവിടെനിന്നു തന്റെ പിതൃസഹോദരന്റെ വീട്ടിലേക്ക് പോയി. എന്നാല്‍, സാബാസിന്റെ പിതാവിന്റെ സ്വത്ത് കൂടി തന്റെ പേര്‍ക്ക് എഴുതി ക്കൊടുത്താല്‍ മാത്രമേ മകനെ നോക്കാനാവൂ എന്ന് അയാള്‍ പറഞ്ഞു. ഇത് സാബാസിനെ വേദനിപ്പിച്ചു. എല്ലാറ്റിലും വലുത് പണമാണെന്നു ചിന്തിക്കുന്നവരുടെ ലോകത്ത് നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ച സാബാസ് വീടുവിട്ടിറങ്ങി. ഇരുപതാം വയസില്‍ വിശുദ്ധനായ എത്തീമിയസിന്റെ ശിഷ്യനായി. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ജീവിച്ചു. എന്നാല്‍ എത്തിമീയസിന്റെ മരണത്തോടെ സാബാസ് ആശ്രമം വിട്ട് മരുഭൂമിയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ ഏകാന്തജീവിതം ആരംഭിച്ചു. കഠിനമായി അദ്ധ്വാനിച്ചു. ഒരു ദിവസം അരളിച്ചെടി കൊണ്ടുള്ള പത്ത് കുട്ടകള്‍ അദ്ദേഹം നെയ്‌തെടുക്കുമായിരുന്നു. ബാക്കി സമയം മുഴുന്‍ പ്രാര്‍ഥന യില്‍ മുഴുകി. ആഴ്ചയുടെ അവസാനം കുട്ടകള്‍ ഗ്രാമത്തില്‍ കൊണ്ടുപോയി വിറ്റിട്ട് ഒരാഴ്ചത്തെ ഭക്ഷണം വാങ്ങും. വൈകാതെ, സാബാസിന്റെ വിശുദ്ധ ജീവിതം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. അനുയായികള്‍ ഏറെയുണ്ടായതോടെ അദ്ദേഹം ഒരു ആശ്രമം പണിതു. വളരെ വേഗത്തില്‍ അനുയായികളുടെ എണ്ണം പെരുകി. പല സ്ഥലങ്ങളിലും സാബാസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മകള്‍ തുടങ്ങി. ഏകാന്തജീവിതം നഷ്ടപ്പെട്ടു തുടങ്ങിയതായും തിരക്കുമുലം പ്രാര്‍ഥനയ്ക്കു സമയം കിട്ടുന്നി ല്ലെന്നും തിരിച്ചറിഞ്ഞ സാബാസ് ജോര്‍ദാനിയായില്‍ ഒരു വനപ്രദേശത്തേക്ക് പോയി. അവിടെ ഒരു സിംഹമടയില്‍ അദ്ദേഹം കയറിച്ചെന്നു. സിംഹം നിശ്ശബ്ദനായി പുറത്തിറങ്ങി ആ ഗുഹ പുണ്യാത്മാവായ സാബാസിനു കൊടുത്തു. സാബാസ് കയറി പോയി ഗുഹയില്‍ നിന്ന് സിംഹം പുറത്തിറങ്ങി പോയത് കണ്ട ആരോ ഒരാള്‍ സാബാസ് സിംഹത്താല്‍ കൊല്ലപ്പെട്ടുവെന്നു പറഞ്ഞുപരത്തി. സാബാസിനെ പുറത്താക്കി സന്യാസസമൂഹത്തിന്റെ അധികാരം പിടിച്ചെടുക്കാ ന്‍ തക്കംപാത്തിരുന്ന സന്യാസിമാരില്‍ ചിലര്‍ ജറുസലേം പാട്രിയാര്‍ക്കിനെ സമീപിച്ച് വിവരം പറഞ്ഞു. സാബാസ് കൊല്ലപ്പെട്ടതിനാല്‍ പുതിയ ആശ്രമാധിപനെ തിരഞ്ഞെടുക്കണമെന്നാ യിരുന്നു അവരുടെ ആഗ്രഹം. അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ സാബാസ് മുറിയിലേക്ക് കടന്നുചെന്നു. എ.ഡി. 531ല്‍ അദ്ദേഹം മരിച്ചു.


Saturday 6th of December

വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ


published-img
വി. ത്രേസ്യയുടെ സന്തതസഹചാരിയായിരുന്നു ആനി ഗാര്‍സിയ. ആടുകളെ മേയ്ച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ആനി. വളരെ ദരിദ്രമായ കുടുംബമായിരുന്നു അവളുടേത്. മലമുകളില്‍ ആടുകളെ മേയ്ക്കുമ്പോള്‍ അവള്‍ക്ക് കൂട്ട് യേശു മാത്രമായിരുന്നു. യേശുവിന്റെ മണവാട്ടിയാകാന്‍ തന്റെ ജീവിതം മാറ്റിവയ്ക്കുമെന്ന് വളരെ ചെറിയ പ്രായത്തില്‍ തന്നെ അവള്‍ ശപഥം ചെയ്തു. പതിമൂന്നു വയസ് മാത്രമുള്ളപ്പോള്‍ കന്യാസ്ത്രീയാകുവാനായി കര്‍മലീത്ത കോണ്‍വന്റില്‍ അവള്‍ എത്തി. എന്നാല്‍, ചെറിയ പ്രായത്തില്‍ കന്യാസ്ത്രീയാകാന്‍ അനുവാദമില്ലെന്നു പറഞ്ഞ് അധികാരികള്‍ അവളെ മടക്കി അയയ്ക്കുകയാണു ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങള്‍ തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് അവള്‍ ജീവിച്ചു. ആനിയുടെ സഹോദരന്‍മാര്‍ക്ക് അവളുടെ തീരുമാനത്തോടെ വിയോജിപ്പാണ് ഉണ്ടായിരുന്നത്. അവര്‍ കര്‍ശനമായി എതിര്‍ത്തു. കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ അവരില്‍ നിന്ന് ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. എന്നാല്‍, ആനി അതെല്ലാം നിശ്ശബ്ദയായി സഹിച്ചു. ഇരുപതാം വയസിള്‍ ആനി വീണ്ടും കാര്‍മലീത്ത കോണ്‍വന്റിലെത്തി. 1572 ല്‍ അവള്‍ വ്രതവ്യാഖ്യാനം നടത്തി. മഠത്തിന്റെ സുപ്പീരിയറായിരുന്ന അമ്മ ത്രേസ്യക്കു (വി. ത്രേസ്യ) ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വി. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ വി. ത്രേസ്യ മരിക്കുന്നതും ആനിയുടെ മടിയില്‍ കിടന്നായിരുന്നു. കന്യാസ്ത്രീയുള്ള ജീവിതത്തിനിടയ്ക്ക് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും അപ്പോഴെല്ലാം വി. ത്രേസ്യയുടെ വാക്കുകളാണ് അവള്‍ക്കു തുണയായി നിന്നത്. ആനി കവിതകളെഴുതുമായിരുന്നു. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമിടയ്ക്ക് കവിതകളിലൂടെ അവള്‍ ദൈവത്തോട് സംസാരിച്ചു. ആനിയുടെ കവിതകള്‍ പിന്നീട് പുസ്തകരൂപത്തില്‍ ഇറങ്ങി. കര്‍മലീത്ത സഭയുടെ വിവിധ സന്യാസിനി സമൂഹങ്ങള്‍ പല ഭാഗത്തായി തുടങ്ങുന്നതിനും ആനി മുന്‍കൈയെടുത്തു. 1826 ല്‍ ബെല്‍ജിയത്തില്‍ വച്ച് ആനി മരിച്ചു. 1917ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ ആനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Saturday 6th of December

St. Nicholas


published-img

The great veneration with which St. Nicholas has been honored for many ages and the number of altars and churches all over the world that are dedicated in his memory are testimonials to his wonderful holiness and the glory he enjoys with God. As an episcopal see, and his childhood church falling vacant, the holy Nicholas was chosen bishop, and in that station became famous by his extraordinary piety and zeal and by his many astonishing miracles. The Greek histories of his life agree he suffered an imprisonment of the faith and made a glorious confession in the latter part of the persecution raised by Dioletian, and that he was present at the Council of Nicaea and there condemned Arianism. It is said that St. Nicholas died in Myra, and was buried in his cathedral.

St. Nicholas' episcopate at Myra during the fourth century is really all that appears indubitable authentic, according to Alban Butler, an English Roman Catholic priest from the 1700s. This is not for lack of material, beginning with the life attributed to the monk who died in 847 as St. Methodius, Patriarch of Constantinople. Nevertheless, the universal popularity of the saint for so many centuries requires that some account of the legends surrounding his life should be given.

St. Nicholas, also known as "Nikolaos of Myra," was a fourth century saint and Greek bishop of Myra. Nicholas was born in Asia Minor in the Roman Empire as an only child to Christian parents. Nicholas would take nourishment only once on Wednesdays and Fridays, and that in the evening according to the canons. "He was exceedingly well brought up by his parents and trod piously in their footsteps. The child, watched over by the church, enlightened his mind and encouraged his thirst for sincere and true religion." Both of his parents tragically died during an epidemic when he was a young man, leaving him well off, but to be raised by his uncle - the Bishop of Patara. Nicholas was determined to devote his inheritance to works of charity, and his uncle mentored him as a reader and later ordained him as a presbyter (priest).

An opportunity soon arose for St. Nicholas and his inheritance. A citizen of Patara had lost all his money, and needed to support his three daughters who could not find husbands because of their poverty; so the wretched man was going to give them over to prostitution. Nicholas became informed of this, and thus took a bag of gold and threw it into an open window of the man's house in the night. Here was a dowry for the eldest girl and she was soon duly married. At intervals Nicholas did the same for the second and the third; at the last time the father was on the watch, recognized his benefactor and overwhelmed Nicholas with his gratitude. It would appear that the three purses represented in pictures, came to be mistaken for the heads of three children and so they gave rise to the absurdstory of the children, resuscitated by the saint, who had been killed by an innkeeper and pickled in a brine-tub.

Coming to the city of Myra when the clergy and people of the province were in session to elect a new bishop, St. Nicholas was indicated by God as the man they should choose. This was during the time of persecutions in the beginning of the fourth century and "as he [Nicholas] was the chief priest of the Christians of this town and preached the truths of faith with a holy liberty, the divine Nicholas was seized by the magistrates, tortured, then chained and thrown into prison with many other Christians. But when the great and religious Constatine, chosen by God, assumed the imperial diadem of the Romans, the prisoners were released from their bonds and with them the illustrious Nicholas, who when he was set at liberty returned to Myra."

St. Methodius asserts that "thanks to the teaching of St. Nicholas the metropolis of Myra alone was untouched by the filth of the Arian heresy, which it firmly rejected as death-dealing poison," but says nothing of his presence at the Council of Nicaea in 325.

According to other traditions St. Nicholas was not only there during the Council of Nicaea in 325, but so far forgot himself as to give the heresiarch Arius a slap in the face. The conciliar fathers deprived him of his episcopal insignia and committed him to prison; but our Lord and His Mother appeared there and restored to him both his liberty and his office.

As against Arianism so against paganism, St. Nicholas was tireless and often took strong measures: among other temples he destroyed was that of Artemis, the principal in the district, and the evil spirits fled howling before him. He was the guardian of his people as well in temporal affairs. The governor Eustathius had taken a bribe to condemn to death three innocent men. At the time fixed for their execution Nicholas came to the place, stayed the hands of the executioner, and released the prisoners. Then he turned to Eustathiujs and did not cease to reproach him until he admitted his crime and expressed his penitence.

 

St. Nicholas' presence was found in a separate occasion involving three imperial officers simply on their way to duty in Phrygia. When the men were back again in Constantinople, the jealousy of the prefect Ablavius caused them to be imprisoned on false charges and an order for their death was procured from the Emperor Constantine. When the officers heard this they remembered the example they had witnessed of the powerful love of justice of the Bishop of Myra and they prayed to God that through his merits and by his instrumentality they might yet be saved. That night St. Nicholas appeared in a dream to Constatine, and told him with threats to release the three innocent men, and Ablavius experienced the same thing. In the morning the Emporor and the prefect compared notes, and the condemned men were sent for and questioned. When he heard they had called on the name of the Nicholas of Myra who appeared to him, Constatine set them free and sent them to the bishop with a letter asking him not to threaten him any more, but to pray for the peace of the world. For a long time, this has been the most famous miracle of St. Nicholas, and at the time of St. Methodius was the only thing generally known about him.

The accounts are unanimous that St. Nicholas died and was buried in his episcopal city of Myra, and by the time of Justinian, there was a basilica built in his honor at Constantinople.

An anonymous Greek wrote in the tenth century that, "the West as well as the East acclaims and glorifies him. Wherever there are people, in the country and the town, in the villages, in the isles, in the furthest parts of the earth, his name is revered and churches are built in his honor. Images of him are set up, panegyrics preached and festivals celebrated. All Christians, young and old, men and women, boys and girls, reverence his memory and call upon his protection. And his favors, which know no limit of time and continue from age to age, are poured out over all the earth; the Scythians know them, as do the Indians and the barbarians, the Africans as well as the Italians." When Myra and its great shrine finally passed into the hands of the Saracens, several Italian cities saw this as an opportunity to acquire the relics of St. Nicholas for themselves. There was great competition for them between Venice and Bari.

Bari won and the relics were carried off under the noses of the lawful Greek custodians and their Mohammedan masters. On May 9, 1087 St. Nicholas' relics safetly landed in Bari, a not inappropriate home seeing that Apulia in those days still had large Greek colonies. A new church was built to shelter the relics and the pope, Bd. Urban II, was present at their enshrining.

Devotion to St. Nicholas has been present in the West long before his relics were brought to Italy, but this happening greatly increased his veneration among the people, and miracles were as freely attributed to his intercession in Europe as they had been in Asia.

 

At Myra "the venerable body of the bishop, embalmed as it was in the good ointments of virtue exuded a sweet smelling myrrh, which kept it from corruption and proved a health giving remedy against sickness to the glory o f him who had glorified Jesus Christ, our true God." The translation of the relics did not interrupt this phenomenon, and the "manna of St. Nicholas" is said to flow to this day. It was one of the great attractions that drew pilgrims to his tomb from all parts of Europe.

The image of St. Nicholas is, more often than any other, found on Byzantine seals. In the later middle ages nearly four hundred churches were dedicated in his honor in England alone, and he is said to have been represented by Christian artists more frequently than any saint, except our Lady.

St. Nicholas is celebrated as the patron saint of several classes of people, especially, in the East, of sailors and in the West of children. The first of these patronage is most likely due to the legend that during his lifetime, he appeared to storm tossed mariners who invoked his aid off the coast of Lycia and brought them safely to port. Sailors in the Aegean and Ionian seas, following a common Eastern custom, had their "star of St. Nicholas" and wished one another a good voyage in the phrase "May St. Nicholas hold the tiller."

The legend of the "three children" is credited to his patronage of children and various observances, ecclesiastical and secular, connected there with; such were the boy bishop and especially in Germany, Switzerland and the Netherlands, the giving of presents in his name at Christmas time.

This custom in England is not a survival from Catholic times. It was popularized in America by the Dutch Protestants of New Amsterdam who converted the popish saint into a Nordic magician (Santa Claus = Sint Klaes = Saint Nicholas) and was introduced into this country by Bret Harte. It is not the only "good old English custom" which, however good, is not "old English," at any rate in its present form. The deliverance of the three imperial officers naturally caused St. Nicholas to be invoked by and on behalf of prisoners and captives, and many miracles of his intervention are recorded in the middle ages.

Curiously enough, the greatest popularity of St. Nicholas is found neither in the eastern Mediterranean nor north-western Europe, great as that was, but in Russia. With St. Andred the Apostle, he is patron of the nation, and the Russian Orthodox Church even observes the feast of his translation; so many Russian pilgrims came to Bari before the revolution that their government supported a church, hospital and hospice there.

 

He is also the patron saint of Greece, Apulia, Sicily and Loraine, and of many citiesand dioceses (including Galway) and churches innumerable. At Rome the basilica of St. Nicholas in the Jail of Tully (in Carcere) was founded between the end of the sixth and the beginning of the seventh centuries. He is named in the preparation of the Byzantine Mass. St. Nicholas became recognized as a saint long before the Roman Catholic Church began the regular canonizing procedures in the late 10th century. Therefore, he does not have a specific date of canonization, rather records of him exist in a gradual spread until his stories became widley known and celebrated. St. Nicholas' feast day is December 6.

 
 
 

Sunday 7th of December

St. Maria Giuseppe Rossello


published-img
Foundress of the Daughters of Our Lady of Mercy. She was born at Albisola Marina, Liguria, Italy, in 1811, and was baptized Benedetta. At sixteen she became a Franciscan tertiary, and in 1837, she and three companions, Pauline Barla, Angela, and Domenica Pessio, found a community in Savona. The congregation was devoted to charitable works, hospitals, and educating poor young women. In 1840, Maria Giuseppe, also called Josepha, was made superior. By the time she died on December 7, 1888, she had made sixty-eight foundations. She was canonized in 1949.

 


Sunday 7th of December

മിലാനിലെ വി. ആബ്രോസ്


published-img
ഇറ്റലിയിലെ മിലാന്റെ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആബ്രോസ് ക്രിസ്ത്യാനി പോലുമായിരുന്നില്ല. ഒരു റോമന്‍ ഗവ ര്‍ണറായിരുന്നു അദ്ദേഹം. ഗവര്‍ണറായിരുന്ന ഒരാള്‍ ക്രിസ്തീയ സഭയുടെ മെത്രാനായി മാറിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി രുന്നു. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായ ഗോള്‍ എന്ന പ്രവിശ്യയിലെ ട്രയറിലാണ് ആബ്രോസ് ജനിച്ചത്. സമ്പന്നമായ റോമന്‍ പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ മികച്ച വിദ്യാഭ്യാസം ആബ്രോസിനു കിട്ടി. സാഹിത്യം, ഗ്രീക്ക് ചിന്തകള്‍, തത്വശാസ്ത്രം എന്നിവയൊക്കെ പഠിച്ചു. റോമിലായിരുന്നു വിദ്യാഭ്യാസം. മികച്ച പ്രാസംഗികനായും അറിയപ്പെടുന്ന കവിയായും ആബ്രോസ് വളരെ വേഗം മാറി. അഭിഭാഷകനായി ജോലി നോക്കിവരവെയാണ് അദ്ദേഹം ലിഗ്ഗൂരിയ, എമിലിയ എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. അന്ന് 33 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മിലാനിലെ ബിഷപ്പ് മരിച്ചപ്പോള്‍ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തര്‍ക്കം തുടങ്ങി. തര്‍ക്കം അക്രമത്തിലേക്കും യുദ്ധത്തിലേക്കും വരെ നീങ്ങുന്ന അവസ്ഥ എത്തിയപ്പോള്‍ ഗവര്‍ണറായ ആബ്രോസ് ഇരുവിഭാഗങ്ങളെയും വിളിച്ചുകൂട്ടി അനുര ഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ അധികാരമോഹികളെ രമ്യതയിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ''മറ്റൊരാളെ മുറിവേല്‍പിച്ചിട്ട് ഒരാള്‍ക്കും സുഖംപ്രാപിക്കാനാവില്ല.''- ആബ്രോസ് അക്രമികളോടു പറഞ്ഞു. ബിഷപ്പിന്റെ പദവിക്കുവേണ്ടിയുള്ള പുരോഹിതരുടെ പോരാട്ടം വിശ്വാസികളെ വേദനിപ്പിച്ചു. ശാന്തനായ ആബ്രോസിന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചു. ആബ്രോസ് തന്നെ ബിഷപ്പ് സ്ഥാനം ഏറ്റെടുക്കണമെന്ന് വിശ്വാസികള്‍ ഒന്നാകെ ആവശ്യപ്പെട്ടു. താന്‍ ബിഷപ്പ് പദവിക്ക് അര്‍ഹനല്ല എന്നു പറഞ്ഞ് ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി ഒടുവില്‍ സമ്മതിച്ചു. ബിഷപ്പായ ശേഷമാണ് അദ്ദേഹം ക്രിസ്ത്യാനിയായി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അപ്പോള്‍ തന്നെ തന്റെ സ്വത്തിന്റെ പകുതി അദ്ദേഹം സഭയ്ക്ക് എഴുതിക്കൊടുത്തു. മറ്റേ പകുതി ദരിദ്രര്‍ക്ക് വിതരണം ചെയ്തു. മികച്ച സുവിശേഷപ്രാസംഗികനായും അധ്യാപകനായും ബൈബിള്‍ പണ്ഡി തനായും അദ്ദേഹം വളരെ വേഗത്തില്‍ മാറി. റോമന്‍, ആര്യന്‍ മതങ്ങളുടെ അനാചാരങ്ങള്‍ അദ്ദേഹം പരസ്യമായി എതിര്‍ത്തു. പാപങ്ങളില്‍ മുഴുകി ജീവിച്ച ഹിപ്പോയിലെ അഗസ്റ്റിനെ (ഓഗസ്റ്റ് 28ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത് ആബ്രോസായിരുന്നു. . മദ്യപാനം, വ്യഭിചാരം, ചൂതാട്ടം അങ്ങനെ തിന്മകള്‍ക്കു നടുവില്‍ നിന്ന അഗസ്റ്റിന്‍ മാണിക്കേയ മതത്തിന്റെ പ്രചാരകനായിരുന്നു. ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമ ല്ലെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. ആംബ്രാസ് തന്നെയാണ് അഗസ്റ്റിനു ജ്ഞാനസ്‌നാനം നല്‍കിയത്. നിരവധി ആത്മീയ ഗ്രന്ഥങ്ങളും ഗാനങ്ങളും ആബ്രോസ് രചിച്ചിട്ടുണ്ട്.


Monday 8th of December

പോപ് യുത്തീക്കിയന്‍


published-img
വളരെ കുറച്ചു മാത്രമേ പോപ് യൂത്തീക്കിയനെ കുറിച്ച് ഇന്ന് അറിവുള്ളു. ഇരുപത്തിയേഴാമത്തെ പോപ്പായിരുന്നു അദ്ദേഹം. യൂത്തീക്കിയന്‍ മാര്‍പാപ്പയാകുന്നതിനു മുന്‍പുവരെ മതപീഡന ങ്ങളുടെ കാലമായിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവര്‍ അന്ന് രഹസ്യമായാണ് ഒത്തുചേരുകയും പ്രാര്‍ഥിക്കു കയും ചെയ്തിരുന്നത്. യൂത്തീക്കിയന്‍ മാര്‍പാപ്പയായപ്പോള്‍ ക്രൈസ്തവ വിരോധിയായ ഔറേലിയന്‍ ചക്രവര്‍ത്തി മരിച്ചിരുന്നു. അതുകൊണ്ടുതന്നെ പീഡനങ്ങളില്ലാത്ത ശാന്തമായ കാലത്താണ് അദ്ദേഹം മാര്‍പാപ്പയായി സഭയെ നയിച്ചത്. ഇക്കാലത്ത് ക്രൈസ്തവരെ ഒരു കൂട്ടായ്മയായി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആരാധനാക്രമം ചിട്ടപ്പെടുത്തിയും ആത്മീയമായ പരിഷ്‌കാരങ്ങള്‍ വരുത്തിയും പോപ് സഭയെ മുന്നോട്ടുകൊണ്ടു പോയി. മതപീഡനങ്ങളില്‍ കൊല്ലപ്പെട്ട 324 രക്തസാക്ഷികളെ യൂത്തീക്കിയന്‍ നേരിട്ട് അടക്കം ചെയ്തുവെന്നാണ് ഐതിഹ്യം. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഈ വാദത്തെ ചോദ്യം ചെയ്യുന്നു. പോപ്പിന്റെ കാലത്ത് മതപീഡനങ്ങള്‍ വളരെ കുറവായിരു ന്നതിനാല്‍ 324 രക്തസാക്ഷികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നതാണ് അവരുടെ വാദം. എന്നാല്‍ മാര്‍പാപ്പയുടെ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പാണ് യൂത്തീക്കിയന്‍ രക്തസാക്ഷി കളെ സംസ്‌കരിച്ചതെന്നു മറ്റുചിലര്‍ വാദിക്കുന്നു.


Monday 8th of December

St. Romaric


published-img
In the account of St Amatus of Remiremont it is related how he brought about the conversion to God of a Merovingian nobleman named Romaric, who became a monk at Luxeuil; and how they afterwards went together to the estate of Romaric at Habendum in the Vosges, and established the monastery which was later known as Remiremont (Romarici Mons). The father of Romaric had lost his life and his lands at the hands of Queen Brunehilda, and his young son became a homeless wanderer; but at the time of his meeting St Amatus, Romaric was a person of distinction at the court of Clotaire II, with considerable property and a number of serfs. These he enfranchised, and it is said that when he was tonsured at Luxeuil several of these newly freed men presented themselves to the abbot for the same purpose. Remiremont was founded in 620 and St Amatus was its first abbot, but his duties soon devolved upon St Romaric, who at the time of his death had governed for thirty years. Among the early recruits was the friend of Romaric, St Arnulfus of Metz, who about 629 came to end his days in a nearby hermitage. Shortly before his death St Romaric was disturbed by the news that Grimoald, the son of another old friend, Bd Pepin of Landen, was plotting to exclude the young prince Dagobert from the Austrasian throne. The aged abbot made his way to Metz, where he remonstrated with Grimoald and warned the nobles who supported him. They heard him quietly, treated him with courtesy, and sent him back to his monastery. Three days later St Romaric died.


Tuesday 9th of December

വി. ജോണ്‍ റോബര്‍ട്‌സ് (1577-1610)


published-img
ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുടുംബത്തില്‍ ജനിച്ച റോബര്‍ട്‌സിന്റെ മാതാപിതാക്കള്‍ ജോണും അന്നയുമായിരുന്നു. ഇരുവരും പ്രൊട്ട സ്റ്റന്റ് മതക്കാരായിരുന്നു. അതുകൊണ്ടുതന്നെ റോബര്‍ട്‌സും അങ്ങനെയാണ് വളര്‍ന്നത്. ഓക്‌സ്ഫഡിലെ സെന്റ് ജോണ്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ ബിരുദം സമ്പാദിക്കു ന്നതിനു മുന്‍പ് റോബര്‍ട്‌സിനു കോളജ് വിടേണ്ടി വന്നു. ഇരുപ ത്തിയൊന്നു വയസുള്ളപ്പോള്‍ റോബര്‍ട്‌സ് നിയമപഠനം ആരംഭിച്ചു. ഒരു സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇരുപത്തിരണ്ടു വയസുള്ളപ്പോള്‍ ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം ക്രൈസ്തവസഭയില്‍ ചേര്‍ന്നു. വിദ്യാഭ്യാസം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ, ദൈവവിളി റോബര്‍ട്‌സിനെ തേടി ചെന്നിരുന്നു. പുരോഹിതനാകാന്‍ അദ്ദേഹം തീരുമാനിച്ചു. സെന്റ് ബെനഡിക്ടിന്റെ സന്യാസസഭയില്‍ ചേര്‍ന്നു. പിന്നീട് കോംപോസ്‌റ്റെലയിലെ സെന്റ് മാര്‍ട്ടിന്റെ ആശ്രമത്തിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. സുവിശേഷപ്രവര്‍ത്തകനായി ജന്മനാട്ടിലേക്ക് പോയ റോബര്‍ട്‌സ് തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. പ്ലേഗ് പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. പ്ലേഗ് ബാധിച്ചവര്‍ക്കിടയില്‍ ആശ്വാസം പകരുവാന്‍ റോബര്‍ട്‌സ് ഉണ്ടായിരുന്നു. കത്തോലിക്ക സഭയില്‍ വിശ്വസിച്ചിരുന്നതിനാലും പ്രൊട്ടസ്റ്റന്റ് സഭയില്‍ ചേര്‍ന്നതിനാലും അദ്ദേഹത്തോട് അധികാരികള്‍ക്കു വിരോധമുണ്ടാ യിരുന്നു. അദ്ദേഹം വീണ്ടും നാടുകടത്തപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതു വീണ്ടും ആവര്‍ത്തിക്കപ്പൈട്ടു. ഒടുവില്‍ അദ്ദേഹം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ നാല്പതു രക്തസാക്ഷികള്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളാണ് ജോണ്‍ റോബര്‍ട്‌സ്.


Tuesday 9th of December

St. Juan Diego


published-img

Saint Juan Diego was born in 1474 as Cuauhtlatoatzin, a native to Mexico. He became the first Roman Catholic indigenous saint from the Americas.

Following the early death of his father, Juan Diego was taken to live with his uncle. From the age of three, he was raised in line with the Aztec pagan religion, but always showed signs of having a mystical sense of life.

He was recognized for his religious fervor, his respectful and gracious attitude toward the Virgin Mary and his Bishop Juan de Zumarraga, and his undying love for his ill uncle.

When a group of 12 Franciscan missionaries arrived in Mexico in 1524, he and his wife, Maria Lucia, converted to Catholicism and were among the first to be baptized in the region. Juan Diego was very committed to his new life and would walk long distances to receive religious instruction at the Franciscan mission station at Tlatelolco.

On December 9, 1531, Juan Diego was in a hurry to make it to Mass and celebrate the Feast of the Immaculate Conception. However, he was stopped by the beautiful sight of a radiant woman who introduced herself, in his native tongue, as the "ever-perfect holy Mary, who has the honor to be the mother of the true God."

Mary told Juan Diego she was the mother of all those who lived in his land and asked him to make a request to the local bishop. She wanted them to build a chapel in her honor there on Tepeyac Hill, which was the site of a former pagan temple.

When Juan Diego approached Bishop Juan de Zumarraga telling of what happened, he was presented with doubts and was told to give the Bishop time to reflect on the news.

Later, the same day, Juan Diego encountered the Virgin Mary a second time and told her he failed in granting her request. He tried to explain to her he was not an important person, and therefore not the one for the task, but she instead he was the man she wanted.

Juan Diego returned to the Bishop the next day and repeated his request, but now the Bishop asked for proof or a sign the apparition was real and truly of heaven.

Juan Diego went straight to Tepeyac and, once again, encountered the Virgin Mary. After explaining to her what the Bishop asked, she agreed and told him she'd provide him with proof on the next day, December 11.

However, on the next day, Juan Diego's uncle became very sick and he was obligated to stay and care for him. Juan Diego set out the next to find a priest for his uncle. He was determined to get there quickly and didn't want to face the Virgin Mary with shame for missing the previous day's meeting.

But the Virgin Mary intercepted him and asked what was wrong. He explained his situation and promised to return after he found his uncle a priest.

She looked at him and asked "No estoy yo aqui que soy tu madre?" (Am I not here, I who am your mother?) She promised him his uncle would be cured and asked him to climb to the hill and collect the flowers growing there. He obeyed and found many flowers blooming in December on the rocky land. He filled his tilma (cloak) with flowers and returned to Mary.

The Virgin Mary arranged the flowers within his cloak and told him this would be the sign he is to present to the bishop. Once Juan Diego found the bishop, he opened his cloak and the bishop was presented with a miraculous imprinted image of the Virgin Mary on the flower-filled cloak.

The next day, Juan Diego found his uncle fully healed from his illness. His uncle explained he, too, saw the Virgin Mary. She also instructed him on her desires to have a church built on Tepeyac Hill, but she also told him she wanted to be known with the title of Guadalupe.

News of Juan Diego's miracle quickly spread, and he became very well-known. However, Juan Diego always remained a humble man.

The bishop first kept Juan Diego's imprinted cloak in his private chapel, but then placed it on public display in the church built on Tepeyac Hill the next year.

The first miracle surrounding the cloak occurred during the procession to Tepeyac Hill when a participant was shot in the throat by an arrow shot in celebration. After being placed in front of the miraculous image of Mary, the man was healed.

Juan Diego moved into a little hermitage on Tepeyac Hill, and lived a solidarity life of prayer and work. He remained there until his death on December 9, 1548, 17 years after the first apparition.

News of Our Lady's apparitions caused a wave of nearly 3,000 Indians a day to convert to the Christian faith. Details of Juan Diego's experience and Mary's words moved them deeply.

During the revolutions in Mexico, at the beginning of the 20th century, nonbelievers attempted to destroy the Image with an explosion. The altar?s marble steps, the flower-holders, and the basilica windows were all very damaged, but the pane of glass protecting the Image was not even cracked.

Juan Diego's imprinted cloak has remained perfectly preserved from 1531 to present time. The "Basilica of Guadalupe" on Tepeyac Hill has become one of the world's most-visited Catholic shrines.

St. Juan Diego was beatified on May 6, 1990 by Pope John Paul II and canonized on July 31, 2002. His feast day is celebrated on December 9 and he is the patron saint of Indigenous people.


Wednesday 10th of December

വി. യുലാലിയ (291-304)


published-img
പതിമൂന്നാം വയസില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിയായ യുലാലിയുടെ കഥ ആരുടെയും കരളലിയിക്കും. യഥാര്‍ഥ ഭക്തി എത്ര സഹനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ജീവിതമായിരുന്നു മരണം സ്വയം ഏറ്റുവാങ്ങി യ ഈ പെണ്‍കുട്ടിയുടേത്. യുലാലിയയുടെ രക്തസാക്ഷിത്വകഥ നാലാം നൂറ്റാണ്ടില്‍ പ്രുദെന്‍സിയൂസ് കവിതയായി എഴുതിയിട്ടുണ്ട്. റോം കണ്ട ഏറ്റവും ക്രൈസ്തവവിരുദ്ധരായ ചക്രവര്‍ത്തിമാരുടെ കാലത്താണ് യുലാലിയ ജനിച്ചത്. ഡൈക്ലീഷന്റെയും മാാക്‌സിമിയന്റെയും ഭരണകാലത്ത്. സ്‌പെ യിനിലെ മെരീഡ എന്ന സ്ഥലത്തായിരുന്നു അവളുടെ വീട്. മാതാപിതാക്കള്‍ ക്രൈസ്തവരും ഭക്തരുമായിരുന്നു. ദൈവസ്‌നേഹത്തിന്റെ ചൈതന്യത്തില്‍ അവള്‍ വളര്‍ന്നുവന്നു. യുലാലിയക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് മതപീഡനവിളംബരം മെരീഡയില്‍ പുറപ്പെടുവിക്കുന്നത്. ക്രൈസ്തവ മതത്തില്‍ ചേര്‍ന്നിട്ടുള്ളവരെല്ലാം ഉടന്‍ അതുപേ ക്ഷിക്കണമെന്നും അല്ലാത്തവര്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാകണമെന്നുമായിരുന്നു വിളംബരം. ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ഒരു ഗവര്‍ണര്‍ മെരീഡയിലേക്ക് വന്നു. വിളംബരം കേട്ടയുടന്‍ തന്നെ യുലാലിയയുടെ കുടുംബവും മറ്റനേകം ക്രൈസ്തവ കുടുംബങ്ങളും രഹസ്യകേന്ദ്രങ്ങളി ലേക്ക് താമസം മാറ്റി. നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നതിന്റെ കഥകള്‍ വന്നുകൊണ്ടി രുന്നു. ഏവരും ഭയത്തോടെ കഴിഞ്ഞു. എന്നാല്‍, പീഡനങ്ങളുടെ കഥകള്‍ യുലാലിയയ്ക്ക് ആവേശം പകര്‍ന്നുകൊടുത്തതേയുള്ളു. യേശുവിനു വേണ്ടി രക്തസാക്ഷിയാകണമെന്ന് അവള്‍ മോഹിച്ചു. കൗമാരത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ മരണം ചോദിച്ചുവാങ്ങുവാന്‍ അവള്‍ തീരുമാനിച്ചു. കൂട്ടുകാരിയായ ജൂലിയായ്‌ക്കൊപ്പം ഒളിവുകേന്ദ്രത്തില്‍ നിന്ന് അവള്‍ പുറത്തുകടന്ന് നേരെ റോമന്‍ ഗവര്‍ണറുടെ കൊട്ടാരത്തിലെത്തി. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്ക ണമെന്ന് ഗവര്‍ണറുടെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു. ഗവര്‍ണര്‍ സ്തബ്ധനായി. ''നീയേതാണു കുട്ടീ?'' എന്നാണ് അദ്ദേഹം ചോദിച്ചത്. ''സത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയാണു ഞാന്‍. യേശുവില്‍ വിശ്വസിക്കുന്നവരെ പീഡിപ്പിക്കുന്ന താങ്കളോട് എനിക്ക് അടക്കാനാവത്ത വെറുപ്പാണുള്ളത്''-യുലാലിയ പറഞ്ഞു. ഗവര്‍ണര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു: ''ആരോടാണു സംസാരിക്കുന്നതെന്ന് നിനക്ക് അറിയാമോ കുട്ടീ..?'' 'ഗവര്‍ണറോട്', അവള്‍ പറഞ്ഞു. ആദ്യമൊക്കെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അറിവില്ലായ്മയായി ഇതിനെ കണ്ട ഗവര്‍ണര്‍ പിന്നീട് ഉപദേശത്തിലേക്കും ഭീഷണിയിലേക്കും കടന്നു. യുലാലിയ എല്ലാം തള്ളിക്കളഞ്ഞു. ഒടുവില്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിചാരണയും പീഡനങ്ങളും ആരംഭിച്ചു. ആ പിഞ്ചുശരീരത്തില്‍ ഇരുമ്പുകൊണ്ടുള്ള ചമ്മട്ടി പ്രയോഗിച്ച് മര്‍ദനം തുടങ്ങി. രക്തം വാര്‍ന്നൊഴുകിയിട്ടും ഒട്ടും ഭാവവ്യത്യാസമില്ലാതെ ചിരിച്ചുകൊണ്ട് അവള്‍ നിന്നു. പൂര്‍ണ നഗ്നയാക്കി പന്തങ്ങള്‍ കൊണ്ട് അവളുടെ മാറിടത്തിലും വയറ്റിലും പൊള്ളലേല്‍പിച്ചു. ഇരുമ്പുകൊളുത്തുകൊണ്ട് മാംസം ചീന്തിയെടുത്തു. കൊടിയ വേദനകള്‍ അവള്‍ സഹിക്കുന്നതു കണ്ട് ഗവര്‍ണര്‍ കൂടുതല്‍ ക്ഷുഭിതനായി. യുലാലിയയുടെ മുടിക്ക് തീകൊടുത്തു. ഒടുവില്‍ അഗ്നിയില്‍ അവള്‍ വെന്തുരുകി. അവള്‍ മരിച്ചപ്പോള്‍ ഒരു പ്രാവ് മൃതദേഹത്തില്‍ നിന്ന് പറന്നുയര്‍ന്നതായി ഐതിഹ്യമുണ്ട്. മരണത്തിനു തൊട്ടുമുന്‍പ് യുലാലിയ പ്രാര്‍ഥിച്ചത് എന്തായിരുന്നുവെന്നു കൂടി കേള്‍ക്കുക: ''എന്റെ ദൈവമേ..എന്റെ ശരീരത്തിലുണ്ടാകുന്നു ഈ മുറിവുകള്‍ എന്നെ അങ്ങയുടെ മണവാട്ടിയാകാന്‍ യോഗ്യയാക്കട്ടെ. അങ്ങയുടെ കാരുണ്യം എന്റെ മേലുണ്ടാവണമേ..''


Wednesday 10th of December

Pope Saint Gregory III


published-img

He was just standing there, not doing anything special. As a Syrian priest he must have felt a little out of place among the Roman people mourning that day for the dead Pope. As a good preacher, he must have wanted to speak to the funeral procession about Christ's promise of resurrection. As a learned man, he must have wondered who would follow the holy Saint Gregory II as Pope and where he would take the Church. As a holy man, he must have been praying for Gregory II and for all the people around him to find their place after death in God's arms. But he was just one of the crowd.

Not to God. And not to the people who recognized the well-known holy man in their midst. Right in the middle of the funeral procession they singled him out. They swept him away and clamored for him to be named the next bishop of Rome. Then suddenly, unexpectedly, without his even lifting a finger, his whole life changed and he could no longer just stand there and do nothing.

After he was proclaimed Pope Gregory III, Emperor Leo III attacked the veneration of holy images. Because Leo III thought the honor paid to Jesus, Mary, and the saints by keeping statues and icons was idolatry, he condemned them and wanted them destroyed. Gregory III didn't just stand there but immediately sent a letter to Leo III. He couldn't get the letter through because the priest-messenger was afraid to deliver it. So instead, Gregory called a synod that approved strong measures against anyone who would try to destroy images of Jesus, Mary, or the saints.

Gregory took his stand and Leo III apparently thought the only way to move him was through physical force. So Leo sent ships to kidnap Gregory and bring him to Constantinople. Many people in Rome must have tried to get Gregory to move -- but he just stood there. And once again God intervened. A storm destroyed Leo's ships. The only thing Leo could do was capture some of the papal lands.

So Leo got a few acres of land and we kept our wonderful reminders of the love of God, the protection of Jesus, the prayersof Mary, and the examples of the saints. All because Gregory knew when to take a stand -- and when to stand there and let God work.

Gregory III was Pope from 731-741.

In His Footsteps: Where in your life do you need to take a stand? Take a stand: The next time you here someone say something that indicates religious, racial, gender, or any other kind of prejudice, take a stand and make it clear that such prejudice is not tolerated by God or God's people.

Prayer: Saint Gregory III, it's hard to stand still and wait for God to do his work. Sometimes I doubt God's providence. I'm afraid that God's plan won't work out unless I push it along. Help me, when I'm confused, to stop, pray, and wait for God. Amen

 

Thursday 11th of December

വി. ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പ (306-384)


published-img
റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം പ്രഖ്യാപിക്കപ്പെട്ടത് വിശുദ്ധ ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പയായിരുന്ന കാലത്താണ്. ആരാധനാക്രമത്തിലും പ്രാര്‍ഥനകള്‍ക്കും ശരിയായ രൂപം കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. റോമിലാണ് ഡമാസസ് ജനിച്ചതെങ്കിലും സ്‌പെയിനായിരുന്നു യഥാര്‍ഥ നാട്. ഡമാസസിന്റെ പിതാവ് തന്റെ ഭാര്യയുടെ മരണശേഷം പുരോഹിതനായ വ്യക്തിയായിരുന്നു. റോമിലെ സെന്റ് ലോറന്‍സ് ദേവാലയത്തില്‍ പിതാവിനൊപ്പം ഡീക്കനായി ഡമാസസും സേവനം അനുഷ്ഠിച്ചുപോന്നു. പുരോഹിതനായ ശേഷം മാര്‍പാപ്പയായിരുന്ന ലിബേരിയസിന്റെ സെക്രട്ടറിയായി ജോലി നോക്കി. ലിബേരിയൂസ് മരിച്ചപ്പോള്‍ പുതിയ പോപ്പായി ഡമാസസ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം ഉര്‍സിനസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇരു മാര്‍പാപ്പമാരും റോമില്‍ ഭരണം നടത്തി. ഇരുവരുടെയും അനുയായികള്‍ തമ്മില്‍ തര്‍ക്ക ങ്ങളും ഏറ്റുമുട്ടലും ഉണ്ടായിക്കൊണ്ടിരുന്നു. ഡമാസസ് അക്രമം ഒഴിവാക്കാന്‍ തന്നാലാവുന്ന തെല്ലാം ചെയ്തു. ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആര്യനിസത്തെയും വിഗ്രഹാരാധനയെയും പ്രോത്സാഹിപ്പിക്കുന്ന വിജാതീയ മതങ്ങളെയും അദ്ദേഹം ശക്തിയായി എതിര്‍ക്കുകയും ചെയ്തു. ലത്തീന്‍ ഭാഷയെ സഭയുടെ പ്രധാന ആരാധനാഭാഷയായി തിരഞ്ഞെടുത്തതും ഡമാസസായിരുന്നു. വിശുദ്ധനായ ജെറോമിനെ (സെപ്റ്റംബര്‍ 30ലെ വിശുദ്ധന്‍) വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് പരിഭാഷപ്പെടുത്താന്‍ ഡമാസസ് ചുമതലപ്പെടുത്തി. ജെറോമിന്റെ വിശ്വാസത്തിന്റെ ആഴവും അദ്ദേഹത്തിന്റെ അറിവും മനസിലാക്കിയ പോപ്പ് ഡമാസസ് ജെറോമിനെ തന്റെ സെക്രട്ടറിയാക്കുകയും ചെയ്തു. ആദിമസഭാപിതാക്കന്‍മാരുടെ പല ഗ്രന്ഥങ്ങളും പോപ്പിന്റെ നിര്‍ദേശപ്രകാരം ജെറോം പരിഭാഷപ്പെടുത്തി. രക്തസാക്ഷികളെ ആദരിക്കുന്നതിനായി അവരുടെ ശവകുടീരങ്ങള്‍ ഭംഗിയായി അലങ്കരിക്കുകയും അവിടെയെല്ലാം തിരുവചനങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തത് ഡമാസസ് ആയിരുന്നു. എ.ഡി. 366 മുതല്‍ പതിനെട്ടു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയായിരുന്നു. 384 ഡിസംബര്‍ പത്തിന് അദ്ദേഹം മരിച്ചു.


Thursday 11th of December

Pope Saint Damasus I


published-img

All lovers of Scripture have reason to celebrate this day. Damasus was the pope who commissioned Saint Jerome to translate the Scriptures into Latin, the Vulgate version of the Bible.

Damasus was a sixty-year-old deacon when he was elected bishop of Rome in 366. His reign was marked by violence from the start when another group decided to elect a different pope. Both sides tried to enforce their selections through violence. Though the physical fighting stopped, Damasus had to struggle with these opponents throughout his years as pope.

Damasus may not have won this battle directly, but he won the war by initiating works that outlasted all his opponents. Not only did he commission the Vulgate translation but he also changed the liturgical language of the Church from Greek to Latin. He worked hard to preserve and restore the catacombs, the graves of the martyrs, and relics.

Damasus was a writer -- but he didn't author many-volumed treatises as other Christian writers did. Damasus liked to write epigrams in verse: short sayings that capture the essence of what needed to be said. He wrote many epigrams on martyrs and saints. And he wrote one about himself that shows his humility and the respect he had for the martyrs. In a Roman cemetery is the papal crypt he built. All that is left of him there, however, is this: " I, Damasus, wished to be buried here, but I feared to offend the ashes of these holy ones." Instead, when he died in 384, he was buried with his mother and sister.

From the Decree of Damasus (attributed to Damasus):

The arrangement of the names of Christ, however, is manifold: Lord, because He is Spirit; Word, because He is God; Son, because He is the only-begotten son of the Father; Man, because He was born of the Virgin; Priest, because He offered Himself as a sacrifice; Shepherd, because He is a guardian; Worm, because He rose again; Mountain, because He is strong; Way, because there is a straight path through Him to life; Lamb, because He suffered; Corner-Stone, because instruction is His; Teacher, because He demonstrates how to live; Sun, because He is the illuminator; Truth, because He is from the Father; Life, because He is the creator; Bread because He is flesh; Samaritan, because He is the merciful protector; Christ, because He is anointed; Jesus, because He is a mediator; Vine, because we are redeemed by His blood; Lion, because he is king; Rock, because He is firm; Flower, because He is the chosen one; Prophet, because He has revealed what is to come.

From The Faith of the Early Fathers , by William A. Jurgens, Copyright 1970, the Order of St. Benedict, Collegeville, Minnesota

In His Footsteps:

Damasus' love and respect for Scripture is shown in his authorization of the Vulgate translation. Spend 30 minutes today reading and meditating on Scripture. Try to make this a daily habit. One way to do this is keep a Bible open by your bedside and read it first thing in the morning and last thing before you turn out the light at night.

Prayer: Saint Damasus, instead of worrying about the short term of life on earth, you took God's view and looked to the things that last. Pray for me that I may be able to look beyond immediate popularity and fleeting favors, and choose to do the things that God wants me to do. Amen

 

Friday 12th of December

വിശുദ്ധ ഫിന്നിയന്‍ (470-552)


published-img
അയര്‍ലന്‍ഡിലെ മൈഷാലിലാണ് ഫിന്നിയാന്‍ ജനിച്ചത്. മാതാ പിതാക്കള്‍ ക്രൈസ്തവരായിരുന്നു. പുരോഹിതനാകും മുന്‍പു തന്നെ മൂന്നു ദേവാലയങ്ങള്‍ സ്ഥാപിച്ച വ്യക്തിയാണ്. അയര്‍ലന്‍ഡില്‍ വിശുദ്ധ പാട്രിക്കിന്റെ (മാര്‍ച്ച് 17ലെ വിശുദ്ധന്‍) നേതൃത്വത്തില്‍ നിരവധി പേര്‍ ക്രിസ്തുമതത്തിലേക്ക കടന്നുവന്ന സമയമായിരുന്നു അത്. ഫിന്നിയന്‍ വിശുദ്ധ പാട്രിക്കിന്റെ വാക്കുകള്‍ അതേപടി ജീവിതത്തില്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കു കയും ചെയ്തു. അയര്‍ലന്‍ഡിലെ ക്ലൊനാര്‍ദില്‍ അദ്ദേഹം സ്ഥാപിച്ച ആശ്രമം ആയിരം വര്‍ഷ ത്തോളം ആ രാജ്യത്തെ പുരോഹിതരുടെ സര്‍വകലാശാല എന്ന പോലെയായിരുന്നു. പിന്നീട് വിശുദ്ധരായി മാറിയ നിരവധി പേരുടെ ഗുരുവായി ഫിന്നിയന്‍ ജോലിനോക്കി. ഫിന്നിയാന്‍ ഒരു ബിഷപ്പായാണ് പലപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍, ഇതു പൂര്‍ണമായി ശരിയാണോ എന്നത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല. നിരവധി അദ്ഭുതങ്ങളും ഫിന്നിയാന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. പ്രാവുകളും കിളികളും എപ്പോഴും അദ്ദേഹത്തിന്റെ തലയ്ക്കു മുകളില്‍ പറക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞകള്‍ അവര്‍ അനുസരിക്കുമായിരുന്നു. നിരവധി പേരെ സുഖ പ്പെടുത്തുകയും മറ്റുനിരവധി അദ്ുഭതങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തു. ഒരിക്കല്‍ ഉത്തരജര്‍മന്‍ വിഭാഗമായ സാക്‌സോണ്‍ ആക്രമിച്ചപ്പോള്‍ അവരെ നേരിടുന്നതിനു വേണ്ടി ഫിന്നിയന്‍ ഒരു ഭൂചലനം സൃഷ്ടിച്ചതായും അക്രമികള്‍ അങ്ങനെ കൊല്ലപ്പെട്ടതായും ഐതിഹ്യമുണ്ട്. എ.ഡി. 549-552 കാലത്ത് പ്ലേഗ് ബാധിച്ചാണ് ഫിന്നിയന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ക്ലോനാര്‍ദില്‍ അടക്കം ചെയ്തു. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടില്‍ അവ നശിപ്പിക്കപ്പെട്ടു.


Friday 12th of December

Our Lady of Guadalupe


published-img

An elder Mexican man makes his way to Mass in the early morning twilight of December 9, 1531. He is a peasant, a simple farmer and laborer, and he has no education. Born under Aztec rule, he is a convert to Catholicism, and each step he takes this morning is a step into history.

The morning quiet is broken by a strange music that he will later describe as the beautiful sound of birds. Diverting his path to investigate the sound, Juan Diego comes face to face with a radiant apparition of the Virgin Mary.

uan Diego is 57 years old. He has just encountered the Virgin Mary on Tepeyac Hill, the site of a former Aztec Temple. His wife has died two years earlier, and he lives with his elder uncle, scratching his living from the earth as a humble peasant farmer. Why should this unlearned, man be chosen by Our Lady to carry a message to the Bishop? Perhaps because she would find none other as humble as Juan Diego.

Juan Diego is dazzled by the incredible beauty and miraculous nature of Our Lady's appearance. She appears as a native princess to him, and her words sound more beautiful than the sweetest music ever made.

Our Lady calms the startled traveler, and assures him of who she is. She instructs Juan Diego to visit his bishop and ask that a temple be built on the site of her appearance, so that she will have a place to hear petitions and to heal the suffering of the Mexican people. "Now go and put forth your best effort," Our Lady instructs.

Visibly shaken, Juan Diego approaches the Bishop who is initially very skeptical of his account. What did this peasant truly want? Does he merely seek attention? Notoriety? Money? Or is he possessed by demons? Has Juan Diego been tricked by the Devil?

The Bishop patiently listens to Juan Diego's accounts and dismisses him. The humble farmer has failed.

Juan Diego begins to doubt himself. He returns to Tepeyac Hill where he hopes for some conformation of what he's experienced. Indeed, Our Lady does not disappoint, for she appears again, as radiant as before. Juan Diego tells Our Lady what she already knows, that the Bishop did not believe him. She instructs him to return the next morning and ask again.

The Bishop is beside himself. Why did this peasant insist on telling this story? How could he know if the peasant was lying or perhaps insane? At their second meeting, the Bishop asks for a sign. Juan Diego makes a promise he won't keep, saying he will return the very next morning with a sign from Our Lady.

But that evening, Juan Diego returns home to find his uncle, Juan Bernadino, who is 68 years old, and suddenly, terribly ill. The illness is known to the people there and it brings a burning fever so hot, it's almost always fatal. Juan Diego cannot leave his uncle's bedside to keep his pledge to the Bishop. He spends two days with his uncle, trying to save him. When it becomes apparent his uncle is about to die, he leaves to find a priest who can prepare him for death.

Frightened and saddened, Juan Diego sets off in a great hurry, time is running out, and Juan Diego is afraid his uncle will die without a last confession. On the road, in his way, Our Lady appears for a third time. Upset and afraid, Juan explains himself. Our Lady replies, "Am I not your mother? ... Are you not in the crossing of my arms?" she asks.

Shamed by the admonishment, but emboldened by Our Lady's presence, Juan Diego asks for the sign he promised to the Bishop. He knows he is wrong to doubt Our Lady. Juan Diego is instructed to climb to the top of Tepeyac Hill where he will find flowers. He is to pick the flowers there, which are unlike any he has seen before, and he is to keep them hidden in his tilma until he reaches the Bishop.

Juan Diego is skeptical again. It's December, what flowers could grow on the summit of the hill in this cold?

Nevertheless, he obeys and atop the hill he finds a great number of flowering roses which he picks and hastily gathers into his cloak.

For the third time, Juan Diego is ushered in to see the Bishop. The skeptical cleric has waited for two days to see what sign Our Lady has for him. Juan opens his tilma, letting the roses cascade to the floor. But more than the roses, both men are astonished to see what is painted on his humble tilma - an exquisite image of Our Lady.

In the image, she stands as she appeared, a native princess with high cheekbones. Her head is bowed and her hands are folded in prayer to God. On her blue cloak, the stars are arranged as they appeared in the morning darkness at the hour of her first apparition.

Under her feet, is a great crescent moon, a symbol of the old Aztec religion. The message is clear, she is more powerful than the Aztec gods, yet she herself is not God.

At the same time Our Lady is appearing to Juan Diego, and directing him to cut the flowers on Tepeyac Hill, she also appears to his uncle, Juan Bernadino who believes he is about to die. As soon as she appears, the fever stops and Juan Bernadino feels well again. She tells Juan Bernadino, she wants to be known as "Santa Maria, de Guadalupe."

Our Lady of Guadalupe did not appear again, for her mission was complete. The temple was built and remains there today, in what is now a suburb of Mexico City. Juan Diego's tilma, woven from cactus fibers, with a shelf-life of just 30 years at best, remains miraculously preserved.

The symbolism of Our Lady's dress is obvious to over eight million Native Mexicans, whom all speak different languages. She is brighter than the sun, more powerful than any Aztec god, yet she is not a god herself, and she prays to one greater than her. Her gown is adorned with stars in the correct position as in the night sky, and the gold fringe of her cloak mirrors the surrounding countryside. Millions of natives will convert at the news of what has happened. Millions more will make pilgrimages over the next five centuries to see the miraculous tilma, and to honor Our Lady of Guadalupe. Great miracles continue to occur, even today.

On October 12, 1945, Pope Pius XII, decreed Our Lady of Guadalupe to be "Patroness of all the Americas." Her feast day is December 12, and it is a Holy Day of Obligation in Mexico.

Our Lady of Guadalupe had this to say to Juan Diego:

"Know for certain, least of my sons, that I am the perfect and perpetual Virgin Mary, Mother of the True God through whom everything lives, the Lord of all things near and far, the Master of heaven and earth. It is my earnest wish that a temple be built here to my honor. Here I will demonstrate, I will exhibit, I will give all my love, my compassion, my help and my protection to the people. I am your merciful mother, the merciful mother of all of you who live united in this land, and of all mankind, of all those who love me, of those who cry to me, of those who seek me, of those who have confidence in me. Here I will hear their weeping, their sorrow, and will remedy and alleviate all their multiple sufferings, necessities and misfortunes."

 
 

 

 


Saturday 13th of December

St. Lucy


published-img

Lucy's history has been lost and all we really know for certain is that this brave woman who lived in Syracuse lost her life during the persecution of Christians in the early fourth century. Her veneration spread to Rome so that by the sixth century the whole Church recognized her courage in defense of the faith.

Because people wanted to shed light on Lucy's bravery, legends began to crop up. The one that has passed the test of time tells the story of a young Christian woman who vowed to live her life in service of Christ. Her mother tried to arrange a marriage for her with a pagan and Lucy knew her mother could not be swayed by a young girl's vow, so she devised a plan to convince her mother that Christ was the better partner for life.

After several prayers at the tomb of Saint Agatha, Lucy saw the saint in a dream. St. Agatha told Lucy her mother's illness would be cured through faith, which Lucy used to persuade her mother to give the dowry money to the poor and allow her to commit her life to God.

While Lucy and her mother were grateful to God, the rejected bridegroom was deeply angered and betrayed Lucy's faith to the governor Paschasius. The governor attempted to force her into defilement at a brothel, but the guards who came to take her away were unable to move her, even after hitching her to a team of oxen.

The guards heaped bundles of wood around her but it wouldn't burn so they finally resorted to their swords, and Lucy met her death.

Though details of her life remain unknown, it is widely known that during her lifetime Christians were persecuted for their faith. They were forced to endure horrific torture and often met painful ends during Diocletian's reign. Though the details surrounding her death remain only as legends, it is all modern-day Christians can rely on.

Lucy's legend did not end with her death. According to later accounts, Lucy warned Paschasius he would be punished. When the governor heard this he ordered the guards to gouge out her eyes; however, in another telling, it was Lucy who removed her eyes in an attempt to discourage a persistent suitor who greatly admired them.

When her body was being prepared for burial, they discovered her eyes had been restored.

Sigebert (1030-1112), a monk of Gembloux, wrote sermo de Sancta Lucia, in which he described Lucy's body as remaining undisturbed in Sicily for 400 years until Faroald II, Duke of Spoleto, seized the island and transferred Lucy's remains to Abruzzo, Italy. It was later removed by Emperor Otho I in 972 to Metz and left in the church of St. Vincent. There is much confusion about what happened to her body after its stay at St. Vincent's, but it is believed that several pieces of her body can be found in Rome, Naples, Verona, Lisbon, Milan, Germany, France and Sweden.

In 1981, thieves stole all but her head but police were able to recover them on her feast day.

Lucy, whose name can mean "light" or "lucid," is the patron saint of the blind. She is often seen with the emblem of eyes on a cup or plate. In paintings, she is often depicted with a golden plate holding her eyes and often holds a palm branch, which is a symbol of victory over evil.

Saint Lucy's Prayer:
Saint Lucy, you did not hide your light under a basket, but let it shine for the whole world, for all the centuries to see. We may not suffer torture in our lives the way you did, but we are still called to let the light of our Christianity illumine our daily lives. Please help us to have the courage to bring our Christianity into our work, our recreation, our relationships, our conversation -- every corner of our day. Amen


Saturday 13th of December

വി. ലൂസി (283-304)


published-img
ഗ്രീക്ക് വംശജയായ ലൂസി സിസിലിയയിലെ പ്രധാനനഗരമായ സിറാക്കൂസിലാണ് ജനിച്ചത്. വളരെ സമ്പന്നമായ കുടുംബം. മാതാപിതാക്കള്‍ ഭക്തരായിരുന്നു. ലൂസി കുഞ്ഞായിരിക്കുമ്പോള്‍ പിതാവ് മരിച്ചു. അമ്മയായിരുന്നു അവളെ വളര്‍ത്തിക്കൊണ്ടുവന്നത്. ലൂസി ചെറുപ്രായത്തില്‍ തന്നെ യേശുവിന്റെ അടിയുറച്ച വിശ്വാ സിയായി മാറി. പ്രാര്‍ഥനയിലും ഉപവാസത്തിലും സംതൃപ്തി കണ്ടെത്തിയാണ് അവള്‍ കഴിഞ്ഞിരുന്നത്. യേശുവിനെ മണവാ ളനായി സ്വീകരിച്ച് നിത്യകന്യകയായി തുടരുമെന്ന് അവള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍, അമ്മ ലൂസിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു. ഒരു റോമന്‍ യുവാവുമായി അവളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, ലൂസി വിവാഹം മൂന്നുവര്‍ഷത്തോളം നീട്ടികൊണ്ടു പോയി. അങ്ങനെയിരിക്കെ, ലൂസിയുടെ അമ്മയെ മാറാരോഗം ബാധിച്ചു. മരിക്കുന്നതിനു മുന്‍പ് മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. വിശുദ്ധ അഗതയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ രോഗം മാറുമെന്ന് ലൂസി അമ്മയോടു പറഞ്ഞു. അവര്‍ അവിടെയെത്തി പ്രാര്‍ഥിച്ചു. വിശുദ്ധ അഗതയോടുള്ള പ്രാര്‍ഥന ലൂസിയുടെ വിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തത്. രാത്രിയില്‍ അഗതയുടെ ദര്‍ശനം ലൂസിക്കുണ്ടായി. ''അമ്മയുടെ രോഗം സുഖപ്പെടും. എന്നാല്‍, നീ സകലതും ദരിദ്രര്‍ക്കു നല്‍കി ദൈവത്തിലേക്ക് അടുക്കണം.'' ഇതായിരുന്നു അഗതയുടെ വാക്കുകള്‍. ലൂസി തനിക്കുള്ളതെല്ലാം ദരിദ്രര്‍ക്കു നല്‍കി. സകല സ്വത്തുക്കളും ഉപേക്ഷിച്ചു. ലൂസിയുമായി വ ിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ഈ സംഭവത്തില്‍ ക്ഷുഭിതനായി. അയാള്‍ ലൂസി ക്രിസ്ത്യാനിയാണെന്ന് റോമന്‍ അധികാരികളോട് പോയി ഒറ്റുകൊടുത്തു. അവള്‍ പിടിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ അവള്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ അവളെ ക്രൂരമായി മാനഭംഗപ്പെടുത്തി. തീവച്ചു ഒടുവില്‍ കഴുത്തി ലൂടെ വാള്‍ കുത്തിയിറക്കി അവളെ കൊന്നു.


Sunday 14th of December

കുരിശിന്റെ വി. ജോണ്‍ (1542-1591)


published-img
ദാരിദ്ര്യത്തിലേക്കാണ് ജോണ്‍ ജനിച്ചുവീണത്. ജോണിന്റെ പിതാവ് ഗോണ്‍സാലസ് സ്‌പെയിനിലെ സമ്പന്ന കുടുംബാംഗമായിരുന്നു. പക്ഷേ, അനാഥയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന പേരില്‍ കുടുംബത്തില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. ദാരി ദ്ര്യത്തിലായിരുന്നുവെങ്കിലും ആ കുടുംബം സന്തുഷ്ടമായിരുന്നു. ജോണടക്കം മൂന്നു മക്കള്‍ അവര്‍ക്കുണ്ടായി. എന്നാല്‍, പെട്ടെന്നൊരു ദിവസം ഗോണ്‍സാലസ് മരിച്ചു. അതോടെ, ആ കുടുംബം അനാഥമായി. മക്കളെ വളര്‍ത്തുവാന്‍ നിരാലംബയായ ആ അമ്മയ്ക്കു കഴിഞ്ഞില്ല. അവര്‍ മെഡീനയിലേക്ക് താമസം മാറ്റി. എല്ലുമുറിയെ പണിയെടുത്തു. മെഡീനയില്‍ സാധുക്കള്‍ക്കുവേണ്ടിയുള്ള ഒരാശുപത്രിയില്‍ ജോണിനു ജോലി കിട്ടി. അവിടെ രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു ജോണിന്റെ ചുമതല. അദ്ദേഹത്തിന്റെ കരുണയും സ്‌നേഹവും രോഗികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നുകൊടുത്തു. ജോലിക്കൊപ്പം പഠനവും ജോണ്‍ തുടര്‍ന്നിരുന്നു. ഈശോ സഭയുടെ പേരിലുള്ള ഒരു സ്‌കൂളി ലായിരുന്നു വിദ്യാഭ്യാസം. ദൈവസ്‌നേഹത്തില്‍ നിറഞ്ഞ് ഭക്തിയില്‍ അലിഞ്ഞ് ജോണ്‍ ജീവിച്ചു. ഇരുപത്തിയൊന്നാം വയസില്‍ ജോണ്‍ കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. പുരോഹിതനാകുക എന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്നാലാവുന്ന വിധം മറ്റുള്ളവരെ സേവിക്കുക മാത്ര മായിരുന്നു ലക്ഷ്യം. കര്‍മലീത്തസഭയുടെ നിയമങ്ങള്‍ കുറച്ചുകൂടി കഠിനമായ രീതിയിലാണ് ജോണ്‍ പാലിച്ചിരുന്നത്. രോമച്ചട്ടയണിഞ്ഞും കഠിനമായ ഉപവാസമനുഷ്ഠിച്ചുമാണ് അദ്ദേഹം ജീവിച്ചത്. ഇരുപത്തിയഞ്ചാം വയസില്‍ അദ്ദേഹത്തെ അധികാരികള്‍ പുരോഹിതനാക്കി പട്ടം നല്‍കി. ആവിലായിലെ അമ്മത്രേസ്യയുടെ (ഒക്‌ടോബര്‍ 15ലെ വിശുദ്ധ) നിര്‍ദേശപ്രകാരം ജോണ്‍ കര്‍മലീത്ത സഭയെ നവീകരിക്കുവാനുള്ള നടപടികളാരംഭിച്ചു. നിഷ്പാദുക സഭ (ചെരുപ്പു ധരിക്കാത്ത കര്‍മലീത്ത സഭാവിഭാഗം) സ്ഥാപിച്ചു. യേശുക്രിസ്തുവിന്റെ സഹനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തില്‍ 'കുരിശിന്റെ വി. ജോണ്‍' എന്ന പേര് അദ്ദേഹം സ്വീകരിച്ചു. ജോണ്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ വളരെ കഠിനമായിരുന്നു. ഇത് മുതിര്‍ന്ന സന്യാസികള്‍ക്ക് സ്വീകാര്യമായില്ല. ഇവരുടെ പരാതിയെത്തുടര്‍ന്ന് മെഡീനയിലേക്ക് മടങ്ങി പ്പോകാന്‍ അധികാരികള്‍ ജോണിനോട് ആവശ്യപ്പെട്ടു. അതിനു തയാറാകാതെ വന്നോടെ അദ്ദേഹത്തെ തടവിലാക്കി. ജയിലിലെ ദിനങ്ങള്‍ യേശുവുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു. പ്രാര്‍ഥനയും ഉപവാസവും മാത്രമായിരുന്നു അദ്ദേഹത്തിനു തുണ. ഒന്‍പതാം മാസം അദ്ദേഹം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. കര്‍മലീത്ത സഭയെ പരിഷ്‌കരിക്കുന്ന നടപടികളുമായി അദ്ദേഹം മുന്നോട്ടുപോയി. മൂന്നു പുസ്തകങ്ങള്‍ രചിച്ചു. 49-ാം വയസില്‍ അദ്ദേഹം മരിച്ചു. 1726 ഡിസംബര്‍ 27 ന് പോപ് ബെനഡിക്ട് പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Sunday 14th of December

St. John of the Cross


published-img

Saint John of the Cross was born Juan de Yepes y Alvarez, in Fontiveros, Avila, Spain in 1542. His father was employed by wealthy family members as an accountant, but they disowned him when he married a poor woman from the lower class. As a result of his family's poverty, John's family suffered greatly.

His father died when he was three, and his older brother, Luis died two years after that, likely because of malnutrition. John's mother eventually found work weaving which helped her to feed her family.

As a child, John was sent to a boarding school for poor and orphaned children. He was given a religious education from a young age and chose to follow a religious path, even as a child. He served as an acolyte at an Augustinian monastery. As he grew older, he went to work in a hospital while attending a Jesuit school.

In 1563, he was able to join the Carmelite Order and took the name, "John of St. Matthias." He made vows the following year, and was sent to the university in Salamanca to study theology and philosophy. He became an expert in the Bible and dared to translate the Song of Songs into Spanish, an act which was controversial since the Church forbade the translation of the Bible from Latin -a measure to protect the original meanings in the scripture.

John became a priest in 1567 and considered joining the Carthusian Order where monks lived cloistered in individual cells. He was attracted by the simple and quiet life. However, he encountered Theresa of Avila, a charismatic Carmelite nun. Theresa asked John to follow her.

John was attracted by the strict routine followed by Theresa, a routine she hoped to reintroduce to her order, as well as her devotion to prayer and simplicity. Her followers went barefoot, and were therefore known as the discalced Carmelites.

On Nov. 28, 1568, Theresa founded a new monastery. The same day, John changed his name again to John of the Cross. Within a couple years, John and his fellow friars, relocated to a larger site for their monastery. He remained at this location until 1572.

In 1572, John traveled to Avila at the invitation of Theresa to become her confessor and spiritual guide. He remained in Avila until 1577. While there, he had a vision of Christ and made a drawing that remains to this day called, "Christ from Above." The little drawing shows Christ on the cross, looking down on him from above. The image has been preserved for centuries.

Around 1575, a rift within the Carmelite order began to grow and create controversy between various monastic houses. There was disagreement between the Discalced Carmelites and the ordinary Carmelites, over reform.

The Discalced Carmelites sought to restore the original, strict routine and regimen that the order had when it was founded. In 1432, the strict rules of the order were "mitigated" relieving the Carmelites of some of their most strict rules. Some Carmelites, such as Theresa of Avila, felt this liberalization of their rule had interfered with their order and practice. Theresa, along with John, sought to restore the original rule.

The Carmelites had been undergoing reform since 1566, under the direction of two Canonical Visitors from the Dominican Order, sent by the Vatican. The intervention of the Holy See as well as the political machinations of King Phillip II and his court, led to dramatic, even violent disagreement between the Carmelites.

In late 1577, John was ordered to leave the monastery in Avila and to return to his original house. However, John's work to reform the order had already been approved by the Papal Nuncio, who was a higher authority. Based on that, John chose to ignore the lower order and stay.

On December 2, 1577, a group of Carmelites broke into John's residence and kidnapped him. He was taken by force to the order's main house in Toledo. He was brought before a court and placed on trial for disobedience. He was punished by imprisonment.

A cell was made for him in the monastery that was so small he could barely lie on the floor. He was fed only bread and water, and occasional scraps of salt fish. Each week he was taken into public and lashed, then returned to his cell. His only luxuries were a prayer book and an oil lamp to read it by. To pass the time he wrote poems on paper that was smuggled to him by the friar charged with guarding his cell.

John became known as a remarkable and influential poet, especially following his death. He has been cited as an influence to many poets, mystics, and artists, even Salvador Dali.

After nine months, John managed to pry his cell door from its hinges and escape.

He joined Teresa's nuns in Toledo, and spent six weeks in the hospital to recover. In 1579, he was sent to the town of Baeza to be rector of a new college and to support the Discalced Carmelites in Andalusia.

In 1580, Pope Gregory formally authorized the split between the Discalced Carmelites and the rest of the order. This ended the rift within the order. At that time, there were about 500 members in the order living in 22 houses.

During the last few years of his life, John traveled and established new houses across Spain.

In 1591, John became ill with a skin condition that resulted in an infection. He died on December 14, 1591, John of the Cross died.

Shortly following his burial, there was a dispute over where he should be buried. The dispute was resolved by removing his legs and arms. Over the years, parts of his body were placed on display or buried across several places.

Saint John of the Cross was beatified by Pope Clement X in 1675, and Canonized by Pope Benedict XIII in 1726.

He is the patron of Contemplatives, mystics and Spanish poets and his feast day is celebrated on December 14.

 
 
 

Monday 15th of December

St. Mary Di Rosa


published-img

Saint Mary (Paula) Di Rosa December 15 The pounding on the barricaded door of the military hospital sent every heart thudding in terror. In the middle of the war in Brescia (Italy) in 1848, the wounded, sick, and those who cared for them knew what that pounding meant. The shouts from beyond the door came from soldiers, not obeying any command but their inner desire to destroy and plunder. Who could do anything to stop them? The only people here were some Sisters, the Handmaids of Charity, who devoted themselves to helping the sick. The doctors had not even wanted them there. The doctors wanted medical people who were secular and military, not nuns. And in the face of this new danger they were even more useless! Worse than useless -- because that Paula (as she was known) di Rosa was actually moving to open the door!

When the door swung wide, the soldiers saw their way blocked with a great crucifix held by Paula di Rosa and two candlesheld by two of the six sisters who stood by her. Suddenly their frenzy to destroy disappeared, and full of shame before this display of courage and faith, they slunk back into the shadows.

Throughout her life, Paula di Rosa was never afraid to open the door on a new opportunity to serve God, especially when she was unsure of what lay beyond. People who didn't know her well must have thought she was too frail and delicate for these ventures, but she came armed not only with her faith but boundless energy, intelligence, and hunger to serve.

Born in 1813, she had tackled enormous projects from the time she was seventeen, arranging retreats and special missions for her parish and setting up a women's guild. Because of all she accomplished, when she was only twenty-four she was asked to be supervisor of a workhouse for poor girls. After two years, she became concerned because there was no place for the girls to go at the end of the day. Night held special dangers for these girls and Paula wanted to give them a safe place to stay. The trustees refused to provide that place. For Paula the choice was easy -- she once said that she could never go to bed with a clear conscience if she had missed the chance to do some good. So she quit the workhouse to set up a boardinghouse for poor girls while helping her brother with a school for the deaf.

At 27 she stood before another door. She was appointed superior of the Handmaids of Charity, a religious society whose purpose was to dedicate all their time and attention to the suffering in hospitals. With her friends Gabriela Bornati and Monsignor Pinzoni, she won the respect of those who thought of these "handmaids" as intruders.

Then in 1848, her whole life seemed to fall apart. First she lost Gabriela and then Monsignor Pinzoni died, leaving her without the support and friendship she had come to depend on. War started in Europe and her homeland was invaded. Facing that kind of grief and turmoil, many others would have crawled into bed and pulled the covers over their head. But Paula had always seen opportunity in everything that came her way. War meant that many would be wounded and displaced by the war so she and her sisters went to work at a military hospital and even went out to the battlefield to give spiritual and physical comfort to the wounded and dying.

She died in 1855, going through the final door, unafraid and joyful to be joining her Lord forever.

In Her Footsteps :Mary di Rosa would go out at a moment's notice if she felt that someone needed her help. The next timesomeone you know needs your aid, don't put off helping and make excuses. Drop what you are doing and give them what they need.

Prayer : Saint Mary, you weren't afraid to take new opportunities. It's frightening when we are asked to do something that is different or new. We would rather stay in our safe and comfortable routines. Help us to embrace each obstacle in our path as a new opportunity to serve God. Amen

 
 

Monday 15th of December

വി. വിര്‍ജിനിയ (1587-1651)


published-img
ഇരുപതാം വയസില്‍ വിവാഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിന്റെ വിയോഗം. പറക്കമുറ്റാത്ത രണ്ടു പെണ്‍മക്കളുമായി കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം. കുടുംബഭാരം മുഴുവന്‍ ചുമരി ലേറ്റി ഒരു പരാതിയും കൂടാതെ അവള്‍ കഴിഞ്ഞു; വിര്‍ജിനിയ സെഞ്ചൂറിയോന്‍ ബാര്‍സെല്ലി എന്ന ഇറ്റാലിയന്‍ വിശുദ്ധ. ഒടുവില്‍ സര്‍വസവും ഉപേക്ഷിച്ച് പ്രേഷിതപ്രവര്‍ത്തനത്തിനായി ഇറങ്ങി ത്തിരിച്ച വിര്‍ജിനിയ പാവപ്പെട്ടവരുടെയും രോഗികളുടെയും ആശ്വാസകേന്ദ്രമായി മാറി. എല്ലുമുറിയെ പണിയെടുത്ത് കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകുന്ന സ്ത്രീകള്‍ക്ക് വിര്‍ജിനിയ ഒരു മാതൃക മാത്രമല്ല, ആശ്വാസം കൂടിയാണ്. വിധവകളുടെയും ഭര്‍തൃപീഡനം ഏറ്റുവാങ്ങുന്നവരുടെയും മധ്യസ്ഥയായി ഇവര്‍ അറിയപ്പെടുന്നു. ഇറ്റലിയിലെ ജനോവയില്‍ സമ്പന്നമെന്നു പറയാവുന്ന കുടുംബത്തിലാണ് വിര്‍ജിനിയ ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരും ദൈവഭയമുള്ളവരുമായിരുന്നു. ഇത് അവളുടെ വിശ്വാസജീവിതത്തെ സ്വാധീനിച്ചു. ചെറുപ്രായം മുതല്‍ പ്രാര്‍ഥന, ജീവിതത്തിന്റെ ഭാഗമാക്കി വിര്‍ജിനിയ മാറ്റി. കന്യകയായി ദൈവത്തിനു സമര്‍പ്പിച്ച് ജീവിക്കണമെന്നായിരുന്നു അവള്‍ മോഹിച്ചത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിര്‍ജിനിയയ്ക്ക് വിവാഹിതയാകേണ്ടിവന്നു. ഗാസ്‌പെറോ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. മുഴുക്കുടിയന്‍. ചൂതുകളിച്ച് പണം കളയുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍. അമിതമദ്യപാനം മൂലം രോഗബാധിതനായി ദാമ്പത്യത്തിന്റെ അഞ്ചാം വര്‍ഷം ഗാസ്‌പെറോ മരിക്കുമ്പോള്‍ ഈ ദമ്പതികള്‍ക്കു രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. ഭര്‍ത്താ വിന്റെ അമ്മയ്‌ക്കൊപ്പം തന്റെ മക്കളുമായി അവള്‍ കഴിഞ്ഞൂകൂടി. മക്കളെ ദൈവസ്‌നേഹത്തില്‍ വളര്‍ത്തി. അവരുടെ വിദ്യാഭ്യാസം നിര്‍വഹിച്ചു. ഒടുവില്‍ അവരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതുവരെ വിര്‍ജിനിയ കുടുംബത്തിനൊപ്പം കഴിഞ്ഞു. ഇക്കാലത്തും സമയംപോലെ രോഗികളെ സന്ദര്‍ശിക്കുവാനും അവര്‍ക്കു സാമ്പത്തി കസഹായം ചെയ്യുവാനും അവള്‍ ശ്രമിച്ചിരുന്നു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ, അനാഥരായ കുട്ടികളെയും വൃദ്ധരെയും സംരക്ഷിക്കുന്നതിനുവേണ്ടി പൂര്‍ണസമയവും മാറ്റിവച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയമായതിനാല്‍ ദിനംപ്രതി അനാഥരുടെ എണ്ണം പെരുകിവന്നു. അനാഥരായ അഭയാര്‍ഥികള്‍ക്കു താമസിക്കാന്‍ തന്റെ വീടു തന്നെ വിര്‍ജിനിയ നല്‍കി. അനാഥരുടെ എണ്ണം കൂടിവന്നപ്പോള്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു വലിയ കെട്ടിടം വാടകയ്‌ക്കെടുത്തു. പിന്നീട് ഒരു വലിയ ആശുപത്രിയായി അതു മാറി. അറുപത്തിനാലാം വയസില്‍ വിര്‍ജിനിയ മരിക്കുമ്പോള്‍ രണ്ടു സന്യാസസമൂഹങ്ങളുടെയും നിരവധി അനാഥാലയങ്ങളുടെയും ആശുപത്രികളുടെ യുമൊക്കെ സ്ഥാപകയായും ചുമതലക്കാരിയായും അവര്‍ മാറിക്കഴിഞ്ഞിരുന്നു. 2003 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ വിര്‍ജിനിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Tuesday 16th of December

വി. അഡെലൈഡ് (931-999)


published-img
ഫ്രാന്‍സിലെ ബര്‍ഗന്‍ഡിയിലെ രാജാവായിരുന്നു റുഡോള്‍ഫ് രണ്ടാമന്‍. പ്രൊവെന്‍സിലെ രാജാവായിരുന്നു യൂഗോയുമായി റുഡോള്‍ഫ് രണ്ടാമന്‍ ഉടമ്പടി ചെയ്തപ്പോള്‍ അതിലൊരു വ്യവസ്ഥ ഇതായിരുന്നു. ''റുഡോള്‍ഫിന്റെ മകളെ യൂഗോയുടെ മകനു വിവാഹം ചെയ്തുകൊടുക്കും.'' ഈ കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ റുഡോള്‍ഫ് രാജാവിന്റെ മകളുടെ പ്രായം രണ്ടുവയസ്. ഈ മകളായിരുന്നു അഡെലൈഡ്. അതീവസുന്ദരിയായിരുന്നു അഡെ ലൈഡ്. അവളുടെ സൗന്ദര്യം പല രാജാക്കന്‍മാരെയും മോഹിപ്പിച്ചു. പലരും വിവാഹ വാഗ്ദാ നവുമായെത്തി. എന്നാല്‍, പിതാവ് കൊടുത്ത വാക്കുപോലെ പതിനാറാം വയസില്‍ അഡെലൈഡ് യൂഗോയുടെ മകന്‍ ലോത്തെയറിനെ വിവാഹം കഴിച്ചു. അദ്ദേഹം പ്രൊവെന്‍സിലെ രാജാവായി കഴിഞ്ഞിരുന്നു അപ്പോള്‍. അഡെലൈഡിനെ ലോത്തെയര്‍ വിവാഹം കഴിച്ചതില്‍ അസൂയാലുവായ, ഇവ്രയായിലെ ബെറെങ്കാരിയൂസ് ലോത്തെയറിനെ വിഷം കൊടുത്തുകൊന്ന ശേഷം അധികാരം പിടിച്ചെടുത്തു. തന്റെ മകനെ വിവാഹം കഴിക്കാന്‍ അയാള്‍ അഡെലൈഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അത് നിരസിച്ചു. ക്ഷുഭിതനായ ബെറെങ്കാരിയൂസ് അവളെ തടവിലാക്കി. ജര്‍മന്‍ രാജാവായ ഒട്ടോ ഒന്നാമന്‍ ഇറ്റലിയില്‍ യുദ്ധം ജയിക്കുന്നതുവരെ അഡെലൈഡ് തടവില്‍ കഴിഞ്ഞു. ഒട്ടോ ഒന്നാമന്‍ അഡെലൈഡിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വര്‍ഷം റോമിന്റെ ചക്രവര്‍ത്തിയായി ഒട്ടോ ഒന്നാമന്‍ മാറി. ഇരുപതു വര്‍ഷത്തോളം രാജ്ഞി പദവിയില്‍ അഡെലൈഡ് കഴിഞ്ഞു. ഒട്ടോ ഒന്നാമന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയിലുള്ള മകനായ ഒട്ടോ രണ്ടാമന്‍ സ്ഥാനമേറ്റെടുത്തു. പുതിയ ചക്രവര്‍ത്തി ഇളയമ്മയായ അഡെലൈഡിനെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കി. പത്തുവര്‍ഷത്തെ ഭരണത്തിനു ശേഷം ഒട്ടോ രണ്ടാമന്‍ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ മകനെ ചക്രവര്‍ത്തിയാക്കി അമ്മ തെയോഫാന റീജന്റ് ഭരണം ആരംഭിച്ചു. അപ്പോഴും അഡെലൈഡിനു കൊട്ടാരത്തില്‍ സ്ഥാനം കിട്ടിയില്ല. ക്ലൂണിയിലുള്ള ഒരു ആശ്രമത്തില്‍ പൂര്‍ണമായും പ്രാര്‍ഥന യിലും ഉപവാസത്തിലും കഴിയുകയായിരുന്നു അഡെലൈഡ് അപ്പോള്‍. ആശ്രമ ജീവിതം അഡെലൈഡിനു പുതിയൊരു സ്ത്രീയാക്കി. ദൈവസ്‌നേഹം അവള്‍ അനുഭവിച്ചറിഞ്ഞു. രാജ്ഞി യായിരുന്നിട്ടും ഒരുവിധത്തിലുള്ള സൗകര്യങ്ങളുമില്ലാത്ത ആശ്രമത്തില്‍ അവള്‍ സന്തോഷപൂര്‍വം ജീവിച്ചു. ആശ്രമവാസികള്‍ക്കെല്ലാം ആശ്വാസമേകാന്‍ രാജ്ഞി ശ്രമിച്ചു. റീജന്റായിരുന്ന തെയോഫാന മരിച്ചതോടെ ആ സ്ഥാനമേറ്റെടുക്കാന്‍ അഡെലൈഡിന് കൊട്ടാരത്തില്‍ മടങ്ങി യെത്തേണ്ടിവന്നു. ചക്രവര്‍ത്തിയായ ഒട്ടോ മൂന്നാമന് അപ്പോഴും പ്രായപൂര്‍ത്തിയായിരുന്നില്ല. അധികാരം തിരികെയെത്തിയപ്പോഴും തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് അഡെലൈഡ് കുറ വൊന്നും വരുത്തിയല്ല. പാവപ്പെട്ടവരെ സഹായിക്കുവാനും രോഗികള്‍ക്ക് ആശ്വാസം പകരുവാനും അവള്‍ തന്റെ അധികാരം ഉപയോഗിച്ചു. അടിമകളെ മോചിപ്പിച്ചു. നിരവധി ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു. ഒട്ടോ മൂന്നാമന്‍ പ്രായപൂര്‍ത്തിയായി രാജ്യഭരണം ഏറ്റെടുത്തപ്പോള്‍ വീണ്ടും ക്ലൂണിയിലെ ആശ്രമത്തിലേക്ക് അവള്‍ മടങ്ങി. അവിടെവച്ച് അറുപത്തിയെട്ടാം വയസില്‍ അഡെലൈഡ് മരിച്ചു. പോപ് ഉര്‍ബന്‍ രണ്ടാമന്‍ 1097ല്‍ അഡെലൈഡിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Tuesday 16th of December

St. Ado of Vienne


published-img
An archbishop and scholar, Ado was born in Sens and educated at the Benedictine abbey of Ferrieres. Abbot LupusServatus, an outstanding humanist of the time, trained Ado, and was impressed with the obvious holiness of the young man. A noble by birth, Ado renounced his inheritance and became a Benedictine, in time assigned to the monastery of Prum, near Trier, Germany. Ado's holiness made him enemies, and he was forced to leave Prum. He went to Rome on a pilgrimage and remained there for two years. He then went to Ravenna, where he found an old copy of the Roman Martyrology. Using this, Ado wrote a new version, published in 858. In Lyons, Ado was welcomed by St. Remigius, the archbishop. He served as a pastor in Lyons until 860, when he became the archbishop of Vienne, appointed by Pope Nicholas I. Ado reformed the clergy in Vienne and wrote the lives of St. Desiderius and St. Theuderis. He also opposed the actions of Lothair II, the king of Lorraine, who tried to set aside his lawful wife to marry his mistress. Lothair bribed officials to get a divorce from his queen, Theutberga, but was undone when Ado went to Rome and denounced the plot to the pope. Ado remained in Vienne until his death in 875.

 


Wednesday 17th of December

St. Olympias


published-img
Olympias born into a wealthy noble Constantinople family. She was orphaned when a child and was given over to the care of Theodosia by her uncle, the prefect Procopius. She married Nebridius, also a prefect, was widowed soon after, refused several offers of marriage, and had her fortune put in trust until she was thirty by Emperor Theodosius when she also refused his choice for a husband. When he restored her estate in 391, she was consecrated deaconess and with several other ladies founded a community. She was so lavish in her almsgiving that her good friend St. John Chrysostom remonstrated with her and when he became Patriarch of Constantinople in 398, he took her under his direction. She established a hospital and an orphanage, gave shelter to the expelled monks of Nitria, and was a firm supporter of Chrysostom when he was expelled in 404 from Constantinople and refused to accept the usurper Arsacius as Patriarch. She was fined by the prefect, Optatus, for refusing to accept Arsacius, and Arsacius' successor, Atticus, disbanded her community and ended her charitable works. She spent the last years of her life beset by illness and persecution but comforted by Chrysostom from his place of exile. She died in exile in Nicomedia on July 25, less than a year after the death of Chrysostom. Her feast day is December 17th.


Wednesday 17th of December

വി. ഒളിംപ്യസ് (368-410)


published-img
കോണ്‍സ്റ്റാന്റിനോപ്പിളിലെ അതിസമ്പന്നമായ കുടുംബത്തിലാണ് ഒളിംപ്യസ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായതിനാല്‍ ബന്ധുവായ പ്രോകോപിയസിന്റെ സംരക്ഷണ യിലാണ് അവള്‍ വളര്‍ന്നത്. വിശുദ്ധയായ ആംബിലേഷ്യസിന്റെ സഹോദരിയായ തിയോഡീഷ്യയായിരുന്നു അവളുടെ വളര്‍ത്തമ്മ. ഭക്തയായ തിയോജീഷ്യ ഒളിംപ്യസിന്റെ വിശ്വാസജീവിതത്തെ ശക്തമായി പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിവാഹപ്രായമെത്തുന്നതിനു മുന്‍പു തന്നെ ചക്രവര്‍ത്തിയുടെ ഖജാന്‍ജിയായ നെബ്രീദിയൂസ് എന്ന യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ ദാമ്പത്യജീവിതത്തിനു 20 ദിവസത്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു ള്ളു. വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം നെബ്രീദിയൂസ് മരിച്ചു. സുന്ദരിയായിരുന്നതിനാല്‍ നിരവധി വിവാഹ ആലോചനകള്‍ അവള്‍ക്കു വന്നുകൊണ്ടേയിരുന്നു. ചക്രവര്‍ത്തി തന്നെ അവള്‍ക്കുവേണ്ടി വിവാഹാലോചന കൊണ്ടുവന്നു. എന്നാല്‍, എല്ലാ വിവാഹമോഹികളെയും അവള്‍ തള്ളിക്കളഞ്ഞു. തന്റെ ജീവിതം പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവാന്‍ അവള്‍ തീരുമാനിച്ചിരുന്നു. കഠിനമായ ജീവിതരീതികള്‍ അവള്‍ സ്വീകരിച്ചു. ഉപവാസവും പ്രാര്‍ഥനയും അവള്‍ക്ക് എല്ലാറ്റിനും കരുത്തേകി. എളിമയും ശാന്തതയും സഹജീവികളോടുള്ള കരുണയും ഒളിംപ്യസിന്റെ എടുത്തുപറയേണ്ട സ്വഭാവസവിശേഷതകളാണ്. തന്റെ പേരിലുള്ള സകല സ്വത്തുക്കളും അവള്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തു. പാവപ്പെ ട്ടവര്‍ക്കായി ഒരു വലിയ ആശുപത്രിയും അനാഥാലയവും ഒളിംപ്യസ് പണിതു. വിശുദ്ധനായ ജോണ്‍ ക്രിസോസ്റ്റമായിരുന്നു (സെപ്റ്റംബര്‍ 13ലെ വിശുദ്ധന്‍) ഒളിംപ്യസിന്റെ ആധ്യാത്മിക ഉപദേഷ്ടാവും സുഹൃത്തും. വി. ജോണിന്റെ കര്‍ശനമായ ഭാഷയിലുള്ള വിമര്‍ശനവും അഴിമതി ക്കെതിരെയുള്ള പോരാട്ടവും പ്രഭുക്കന്‍മാരുടെയും ചില പുരോഹിതന്‍മാരുടെയും ഉറക്കം കെടു ത്തിയിരുന്നു. അവരുടെ ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം നാടുകടത്തപ്പെട്ടു. ക്രിസോസ്റ്റ ത്തിന്റെ എതിരാളിയായിരുന്ന അര്‍സാസിയൂസ് മെത്രാന്‍ ഒളിംപ്യസിനെയും ദ്രോഹിച്ചു. അവളുടെ ആശ്രമത്തിനു വലിയൊരു തുക പിഴയിട്ടു. ഒളിംപ്യസ് സ്ഥാപിച്ച മഠത്തിലെ സന്യാസിനികളെ അവിടെനിന്ന് ഇറക്കിവിടുക പോലും ചെയ്തു. 42-ാം വയസില്‍ ഒളിംപ്യസ് മരിച്ചു.


Thursday 18th of December

വി. വിന്നിബാള്‍ഡ് (എട്ടാം നൂറ്റാണ്ട്)


published-img
വിശുദ്ധരുടെ കുടുംബത്തിലാണു വിന്നിബാള്‍ഡ് ജനിച്ചത്. സഹോദരരായ വില്ലിബാള്‍ഡും (ജൂലൈ ഏഴിലെ വിശുദ്ധന്‍) വാള്‍ബുര്‍ഗായും വിശുദ്ധപദവി നേടിയവരാണ്. പിതാവ് റിച്ചാര്‍ഡ് രാജാവും വിശുദ്ധപദവി നേടി. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജനിച്ച വിന്നിബാള്‍ഡ് സഹോദരനായ വില്ലിബാള്‍ഡിന്റെയും പിതാവിന്റെയുമൊപ്പം വിശുദ്ധനാടുകളിലേക്ക് തീര്‍ഥയാത്ര പോയി. റോമിലേക്കുള്ള യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡിനെയും വിന്നാബാള്‍ഡിനെയും രോഗം ബാധിച്ചു. വില്ലിബാള്‍ഡ് രോഗത്തില്‍നിന്നു പെട്ടെന്നു രക്ഷനേടി. പക്ഷേ, വിന്നിബാള്‍ ഡിനു യാത്ര തുടരാനായില്ല. അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. ഏഴു വര്‍ഷക്കാലം. വിദ്യാഭ്യാസകാലവും അവിടെത്തന്നെയായിരുന്നു. ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്ന് പട്ടം സ്വീകരിച്ച വിന്നിബാള്‍ഡ് വി. ബോനിഫസിന്റെ നിര്‍ദേശപ്രകാരം ജര്‍മനിയിലേക്ക് പോയി. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈ സ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫ സിനൊപ്പം ചേര്‍ന്ന് വിന്നിബാള്‍ ഇവരില്‍ നല്ലൊരു ശതമാനത്തെയും മാനസാന്തരപ്പെടുത്തി. ഹീഡെന്‍ഹെയിം ആശ്രമത്തിന്റെ ചുമതല വഹിച്ചു. സഹോദരി വാള്‍ബുര്‍ഗായും ഈ സമയത്ത് എത്തി. ഇരുവരും ഒന്നിച്ചാണ് സുവിശേഷജോലികള്‍ ചെയ്തിരുന്നത്. നിരവധി പേരെ യേശു വിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അവിടെ യെല്ലാം വിന്നിബാള്‍ഡിന്റെയും വാള്‍ബുര്‍ഗായുടെയും പിന്തുണയും സഹായവും അദ്ദേഹത്തി നുണ്ടായിരുന്നു. ഇവരെ സഹായിക്കാനായി പിന്നാലെ, ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ഇവരുടെ രീതി. ജര്‍മനിയിലെ ഹീഡെന്‍ഹെയിമില്‍ വച്ചുതന്നെ രോഗബാധിതനായി അദ്ദേഹം മരിച്ചു.


Thursday 18th of December

വി. വിന്നിബാള്‍ഡ് (എട്ടാം നൂറ്റാണ്ട്)


published-img
വിശുദ്ധരുടെ കുടുംബത്തിലാണു വിന്നിബാള്‍ഡ് ജനിച്ചത്. സഹോദരരായ വില്ലിബാള്‍ഡും (ജൂലൈ ഏഴിലെ വിശുദ്ധന്‍) വാള്‍ബുര്‍ഗായും വിശുദ്ധപദവി നേടിയവരാണ്. പിതാവ് റിച്ചാര്‍ഡ് രാജാവും വിശുദ്ധപദവി നേടി. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജനിച്ച വിന്നിബാള്‍ഡ് സഹോദരനായ വില്ലിബാള്‍ഡിന്റെയും പിതാവിന്റെയുമൊപ്പം വിശുദ്ധനാടുകളിലേക്ക് തീര്‍ഥയാത്ര പോയി. റോമിലേക്കുള്ള യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡിനെയും വിന്നാബാള്‍ഡിനെയും രോഗം ബാധിച്ചു. വില്ലിബാള്‍ഡ് രോഗത്തില്‍നിന്നു പെട്ടെന്നു രക്ഷനേടി. പക്ഷേ, വിന്നിബാള്‍ ഡിനു യാത്ര തുടരാനായില്ല. അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. ഏഴു വര്‍ഷക്കാലം. വിദ്യാഭ്യാസകാലവും അവിടെത്തന്നെയായിരുന്നു. ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്ന് പട്ടം സ്വീകരിച്ച വിന്നിബാള്‍ഡ് വി. ബോനിഫസിന്റെ നിര്‍ദേശപ്രകാരം ജര്‍മനിയിലേക്ക് പോയി. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈ സ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫ സിനൊപ്പം ചേര്‍ന്ന് വിന്നിബാള്‍ ഇവരില്‍ നല്ലൊരു ശതമാനത്തെയും മാനസാന്തരപ്പെടുത്തി. ഹീഡെന്‍ഹെയിം ആശ്രമത്തിന്റെ ചുമതല വഹിച്ചു. സഹോദരി വാള്‍ബുര്‍ഗായും ഈ സമയത്ത് എത്തി. ഇരുവരും ഒന്നിച്ചാണ് സുവിശേഷജോലികള്‍ ചെയ്തിരുന്നത്. നിരവധി പേരെ യേശു വിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അവിടെ യെല്ലാം വിന്നിബാള്‍ഡിന്റെയും വാള്‍ബുര്‍ഗായുടെയും പിന്തുണയും സഹായവും അദ്ദേഹത്തി നുണ്ടായിരുന്നു. ഇവരെ സഹായിക്കാനായി പിന്നാലെ, ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ഇവരുടെ രീതി. ജര്‍മനിയിലെ ഹീഡെന്‍ഹെയിമില്‍ വച്ചുതന്നെ രോഗബാധിതനായി അദ്ദേഹം മരിച്ചു.


Thursday 18th of December

St. Rufus


published-img

Rufus and Zosimus were citizens of Antioch (or perhaps Philippi) who were brought to Rome with St. Ignatius of Antiochduring the reign of Emperor Trajan. They were condemned to death for their Christianity and thrown to wild beasts in the arena two days before the martyrdom of Ignatius. Feast Day December 18.

 
 


Friday 19th of December

St. Nemesius


published-img

Martyr of Egypt. He was burned alive in Alexandria, Egypt, during the persecutions under Emperor Trajanus Decius. Nemesius was arrested and scourged and then burned to death. Like Christ, he was executed between two criminals.

 


Friday 19th of December

രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും (മൂന്നാം നൂറ്റാണ്ട്)


published-img
ഈജിപ്തിലെ അലക്‌സാന്‍ഡ്രിയായില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് നെമെസിയോണ്‍ എന്നും വിളിക്കപ്പെടുന്ന നെമെസിയസ്. യേശു കുരിശില്‍ തുങ്ങി മരിച്ചത് രണ്ടു കള്ളന്മാരുടെ മധ്യേ കിടന്നാണെന്നു നമുക്കറിയാം. നെമെസിയസിന്റെ രക്തസാക്ഷിത്വവും ഈ വിധത്തില്‍ യേശുവിനോടു സാമ്യപ്പെടുന്നു. കള്ളന്മാരുടെ മധ്യേ, അവരിലൊരാളായി കണക്കാക്കിയാണ് അദ്ദേഹത്തെ നിഷ്‌കരുണം കൊല ചെയ്യുന്നത്. ട്രാജനസ് ഡേസിയസ് ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു നെമെസിയസിന്റെ രക്തസാക്ഷിത്വം. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം. അക്കാലത്ത്, ക്രൈസ്തവര്‍ രഹസ്യ മായാണ് പ്രാര്‍ഥിച്ചിരുന്നതും ഒത്തുചേര്‍ന്നിരുന്നതും. ക്രിസ്ത്യാനിയാണെന്നറിഞ്ഞാല്‍ മരണം ഉറപ്പ്. എന്നാല്‍, നെമെസിയസ് തടവിലാക്കപ്പെട്ടത് ക്രൈസ്തവനാണ് എന്നതിന്റെ പേരിലായി രുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു മോഷണക്കുറ്റം ചുമത്തപ്പെട്ടു. മറ്റു കള്ളന്മാര്‍ക്കൊപ്പം അദ്ദേഹത്തെ വിചാരണയും ചെയ്തു. എന്നാല്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു നെമെസിയസ് തെളിയിച്ചു. അതോടെ, അദ്ദേഹത്തെ വെറുതെവിട്ടു. എന്നാല്‍, ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണവുമായി വന്നു. ഇത്തവണ കുറെക്കൂടി ഗൗരവമുള്ള കുറ്റം. 'നെമെസിയസ് ഒരു ക്രിസ്ത്യാനിയാണ്.' വിചാരണ ചെയ്ത ന്യായാധിപന്‍ അദ്ദേഹത്തോടു ചോദിച്ചു. ''ഈ ആരോപണവും തെറ്റാണെന്നു നിങ്ങള്‍ തെളിയിക്കുമോ?'' നെമെസിയസ് പറഞ്ഞു: ''ഇതു സത്യമാണ്. ഞാന്‍ സത്യമായ ദൈവത്തെ ആരാധിക്കുന്ന ഒരു ക്രൈസ്തവനാണ്.'' ശിക്ഷ ഉടനടി വിധിക്കപ്പെട്ടു. ചമ്മട്ടികൊണ്ട് അടിച്ചു. ക്രൂരമായ മര്‍ദനങ്ങള്‍ ആരംഭിച്ചു. എല്ലാം അദ്ദേഹം നിശ്ശബ്ദമായി സഹിച്ചു. ഒടുവില്‍ മറ്റു കള്ളന്മാര്‍ക്കൊപ്പം തീയില്‍ ദഹിപ്പിക്കാനായിരുന്നു വിധി. ന്യായാധിപന്റെ അംഗരക്ഷകരായി അപ്പോള്‍ അവിടെ അഞ്ചു പടയാളികളുണ്ടായിരുന്നു. ഇവര്‍ അഞ്ചു പേരും ക്രൈസ്തവരായിരുന്നു. നെമെസിയസ് നേരിടുന്ന പീഡനങ്ങള്‍ അവരെ വേദനിപ്പിച്ചു. ശിക്ഷയ്ക്കിടെ അദ്ദേഹത്തെ സഹായിക്കാന്‍ അവര്‍ ഇറങ്ങി. ഇത് ന്യായാധിപനെ ചൊടിപ്പിച്ചു. നെമെസിയസിനൊപ്പം അവരെ അഞ്ചുപേരെയും തീയില്‍ ദഹിപ്പിച്ചു.


Saturday 20th of December

വി. ഡൊമിനിക് (1000-1073)വി. ഡൊമിനിക് (1000-1073)


published-img
സ്‌പെയിനിലെ നവേറയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ഡൊമിനിക് ജനിച്ചത്. ബാല്യകാലം വേദനകളുടെയും കഷ്ടപ്പാടു കളുടെയുമായിരുന്നു. എന്നും ആടുകളെ മേയ്ക്കാനായി മല മുകളിലേക്ക് പോകും. അവിടെ ഏകാന്തതയില്‍ ആടുകളെയും നോക്കി ഇരിക്കുമ്പോള്‍ ഡൊമിനിക് സംസാരിച്ചിരുന്നത് ദൈവവു മായായിരുന്നു. ആടുകള്‍ തീറ്റതേടി അലയുമ്പോള്‍ എവിടെയെങ്കിലു മിരുന്നു പ്രാര്‍ഥിക്കുകയാവും ഡൊമിനിക് ചെയ്യുക. ആ പ്രാര്‍ഥന കളിലൂടെ അവന്റെ വേദനകള്‍ക്ക് ആശ്വാസം ലഭിച്ചു. തന്റെ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കണമെന്ന തീരുമാനം ഡൊമിനിക് എടുക്കുകയും വൈകാതെ ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേരുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ള പട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ മഠാധിപതിയായി. നവേരയിലെ രാജാവായിരുന്ന ഗാര്‍സിയ മൂന്നാമന്‍ ആശ്രമത്തിന്റെ കുറെ സ്ഥലം വിട്ടുകൊടു ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു ഡൊമിനിക് നിരസിച്ചതോടെ രാജാവു പ്രതികാരനടപടികള്‍ തുടങ്ങി. ഡൊമിനിക്കിനെയും ആശ്രമത്തിലെ മറ്റു രണ്ടു സന്യാസിമാരെയും സൈനികര്‍ പിടിച്ചുകെട്ടി. പിന്നീട് ഇവരെ നാടുകടത്തി. ഓള്‍ഡ് കാസ്റ്റിലിലെ രാജാവായ ഫെര്‍ഡിനാന്‍ഡ് ഡൊമിനിക്കിനു അഭയം കൊടുത്തു. സീലോ സിലെ ആശ്രമത്തിന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. ഇവിടെ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം വരുത്തി. വൈകാതെ, വളരെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായി ആ സ്ഥലം മാറി. ഡൊമിനിക്കിന്റെ പ്രാര്‍ഥനകള്‍ നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുത്തു. നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിം ഭരണാധികാരികള്‍ അടിമകളാക്കി വച്ചിരുന്ന നിരവധി ക്രൈസ്തവരെ മോചിപ്പിക്കുവാനും ഡൊമിനിക്കിനു കഴിഞ്ഞു. സ്‌പെയിനിലെ ഏറ്റവും ജനപ്രിയനായ വിശുദ്ധനായാണ് ഡൊമിനിക് അറിയപ്പെടുന്നത്. ഇപ്പോഴും നിരവധിയായ അനുഗ്രഹങ്ങള്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥതയിലൂടെ വിശ്വാസികള്‍ക്ക് കിട്ടികൊണ്ടിരിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും മധ്യസ്ഥനായി വി. ഡൊമിനിക് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഒരു കുഞ്ഞിനുവേണ്ടി കരഞ്ഞു പ്രാര്‍ഥിച്ച അസയിലെ ജോവാന്‍ എന്ന സ്ത്രീക്ക് ജനിച്ച ബാലനാണ് പിന്നീട് ഡൊമിനിക്കന്‍ സഭയുടെ സ്ഥാപകനായി മാറിയത്. വി. ഡൊമിനിക് (ഓഗസ്റ്റ് എട്ടിലെ വിശുദ്ധന്‍) എന്ന് ഈ വിശുദ്ധനും അറിയപ്പെടുന്നു.


Saturday 20th of December

St. Dominic of Silos


published-img
Benedictine abbot and defender of the faith. Born in Canas, Navarre, Spain, circa 1000, he entered the Benedictines at San Millan de Ia Cogolla. King Garcia III of Navarre challenged him when he became abbot of the monastery, and Dominic refused to surrender part of the Benedictine lands to the crown. For this he was exiled, going to King Ferdinand I of Castile and Leon, who made him abbot of St. Sebastian Abbey at Silos, now called St. Dominic's. Dominic reformed the abbey, built the cloisters in Romanesque style, and started a scriptorium that became famous throughout the region. One of the most beloved saints in Spain, Dominic also rescued Christian slaves from the Moors. Dominic's shrine is noted for its place in the birth of Dominic de Guzman, the founder of the Order of Preachers. Dominic de Guzman's mother begged for a child there. Dominic was also noted for miracles of healing.


Sunday 21st of December

St. Peter Canisius


published-img

In 1565, the Vatican was looking for a secret agent. It was shortly after the Council of Trent and the pope wanted to get the decrees of the Council to all the European bishops. What would be a simple errand in our day, was a dangerous assignment in the sixteenth century. The first envoy who tried to carry the decrees through territory of hostile Protestants and vicious thieves was robbed of the precious documents. Rome needed someone courageous but also someone above suspicion. They chose Peter Canisius. At 43 he was a well-known Jesuit who had founded colleges that even Protestants respected. They gave him a cover as official "visitor" of Jesuit foundations. But Peter couldn't hide the decrees like our modern fictional spies with their microfilmed messages in collar buttons or cans of shaving cream. Peter traveled from Rome and crisscrossed Germany successfully loaded down with the Tridentine tomes -- 250 pages each -- not to mention the three sacks of books he took along for his own university!

Why did the Vatican choose Peter Canisius for this delicate task?

Born in Holland in 1521, Peter had edited and written several volumes on Church history and theology, been a delegate to the Council of Trent, and reformed the German universities from heresy. Called to Vienna to reform their university, he couldn't win the people with preaching or fancy words spoken in his German accent. He won their hearts by ministering to the sick and dying during a plague. The people, the king, and the pope all wanted to make Peter bishop of Vienna, but Peter declined vigorously and administered the diocese for a year.

For many years during the Reformation, Peter saw the students in his universities swayed by the flashy speeches and the well-written arguments of the Protestants. Peter was not alone in wishing for a Catholic catechism that would present true Catholic beliefs undistorted by fanatics. Finally King Ferdinand himself ordered Peter and his companions to write a catechism. This hot potato got tossed from person to person until Peter and his friend Lejay were assigned to write it. Lejay was obviously the logical choice, being a better writer than Peter. So Peter relaxed and sat back to offer any help he could. When Father Lejay died, King Ferdinand would wait no longer. Peter said of writing: "I have never learned to be elegant as a writer, but I cannot remain dumb on that account." The first issue of the Catechism appeared in 1555 and was an immediate success. Peter approached Christian doctrine in two parts: wisdom -- including faith, hope, and charity -- and justice -- avoiding evil and doing good, linked by a section on sacraments.

Because of the success and the need, Peter quickly produced two more versions: a Shorter Catechism for middle school students which concentrated on helping this age group choose good over evil by concentrating on a different virtue each day of the week; and a Shortest Catechism for young children which included prayers for morning and evening, for mealtimes, and so forth to get them used to praying.

As intent as Peter was on keeping people true to the Catholic faith, he followed the Jesuit policy that harsh words should not be used, that those listening would see an example of charity in the way Catholics acted and preached. However, his companions were not always as willing. He showed great patience and insight with one man, Father Couvillon. Couvillon was so sharp and hostile that he was alienating his companions and students. Anyone who confronted him became the subject of abuse. It became obvious that Couvillon suffered from emotional illness. But Peter did not let that knowledgeblind him to the fact that Couvillon was still a brilliant and talented man. Instead of asking Couvillon to resign he begged him to stay on as a teacher and then appointed him as his secretary. Peter thought that Couvillon needed to worry less about himself and pray more and work harder. He didn't coddle him but gave Couvillon blunt advice about his pride. Coming from Peter this seemed to help Couvillon. Peter consulted Couvillon often on business of the Province and asked him to translate Jesuit letters from India. Thanks to Peter , even though Couvillon continued to suffer depression for years, he also accomplished much good.

Peter died in December 21, 1597. He is known as the Second Apostle of Germany and was named a Doctor of the Church.

In His Footsteps

Peter believed in the importance in learning and understanding the Catholic faith. If it is available to you, resolve to read a portion of the new Catechism of the Catholic Church. Don't try to read too much but consider reading a page a day. Before we can spread our faith we must have a solid foundation in ourselves.

Prayer:

Saint Peter Canisius, you saw the good in even the most troublesome of people. You found their talents and used them. Help me to see beyond the behavior of others that may bother me to the gifts God has given them. Amen

 
 


Sunday 21st of December

വി.പീറ്റര്‍ കനീഷ്യസ് (1521-1597)


published-img
''നിനക്കു ചെയ്തുതീര്‍ക്കുവാനുള്ള ജോലി എത്രയേറെയുണ്ടായാ ലും, ദൈവസഹായമുണ്ടെങ്കില്‍ അവയൊക്കെ എത്രനിസാരം.'' പതിനാറാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രശസ്തനായ വിശുദ്ധരില്‍ ഒരാളായ പീറ്റര്‍ കനീഷ്യസ് പറഞ്ഞ വാക്കുകളാണിത്. തിരുസഭ യ്ക്കും സമൂഹത്തിനുമായി അദ്ദേഹം ചെയ്തു തീര്‍ത്ത ജോലികള്‍ എത്ര വലുതായിരുന്നു. അവയെല്ലാം ദൈവസ്‌നേഹത്താല്‍ നിറഞ്ഞ വനായി അദ്ദേഹം ചെയ്തുതീര്‍ത്തു. ഹോളണ്ടില്‍ ജനിച്ചുവെങ്കിലും ജര്‍മനിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജര്‍മനിയുടെ രണ്ടാം അപ്പസ്‌തോലനായിട്ടാ ണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. പഠനത്തില്‍ അതിസമര്‍ഥനായിരുന്നു പീറ്റര്‍ കനീഷ്യസ്. ജര്‍മനിയിലെ കൊളോണിലായിരുന്നു വിദ്യാഭ്യാസം. പത്തൊന്‍പതാം വയസില്‍ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. താനൊരു മടിയനാണെന്ന് അദ്ദേഹം പലരോടും പറയുമായിരുന്നു. എന്നാല്‍, സത്യത്തില്‍ മടിയെ ധീരമായി നേരിട്ട് വിജയം വരിച്ചവനായിരുന്നു പീറ്റര്‍. വാഴ്ത്തപ്പെട്ട പീറ്റര്‍ ഫാബറിന്റെ ധ്യാനപ്രസംഗമാണ് ഈശോ സഭയില്‍ ചേര്‍ന്നു യേശുവിനു വേണ്ടി ജോലി ചെയ്യുവാന്‍ പീറ്റര്‍ കനീഷ്യസിനെ പ്രേരിപ്പിച്ചത്. 1543ലായിരുന്നു അത്. മൂന്നുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ (ജൂലൈ 31ലെ വിശുദ്ധന്‍) സന്തതസഹചാരി യായിരുന്നു കനീഷ്യസ്. അദ്ദേഹമെഴുതിയ പല പുസ്തകങ്ങളും കനീഷ്യസാണ് പ്രസാധനം ചെയ്തത്. തിരക്കുപിടിച്ച ജോലികളായിരുന്നു കനീഷ്യസിന്റെ ചുമതലയിലുണ്ടായിരുന്നത്. എന്നാല്‍, ഈ തിരക്കുകള്‍ക്കിടയിലും അദ്ദേഹം കാരാഗൃഹങ്ങള്‍ സന്ദര്‍ശിച്ചു, ആശുപത്രികളില്‍ രോഗികള്‍ക്കു ആശ്വാസവുമായെത്തി. ജര്‍മനയില്‍ സുവിശേഷപ്രവര്‍ത്തനം നടത്തവേ, നിരവധി കോളജുകളും മതപരിശീലന കേന്ദ്ര ങ്ങളും അദ്ദേഹം തുടങ്ങി. നിരവധി പേരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നു. കനീഷ്യസിന്റെ പ്രസംഗങ്ങള്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയായിരുന്നു. അദ്ദേഹമെഴുതിയ വേദോപദേശം 12 ഭാഷകളിലായി ഇരുന്നൂറിലേറെ പതിപ്പുകള്‍ ഇറക്കി. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെയായിരുന്നു ഇതെല്ലാം. രോഗബാധിതനായി കിടക്കുമ്പോഴും ഒരു സെക്രട്ടറിയുടെ സഹായത്താല്‍ അദ്ദേഹംതന്റെ രചനകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നു. 1597ല്‍ സ്വിറ്റ്‌സര്‍ലന്‍ ഡില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. 1925ല്‍ പോപ് പയസ് പതിനൊന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 22nd of December

St. Chaeromon


published-img
Bishop of Nilopolis, in Egypt. When the persecution was instituted by Emperor Trajanus Decius, Chaeromon Was quite elderly. He and several companions fled into the Arabian desert and were never seen again. The bishop and his companions are listed as martyrs.


Monday 22nd of December

വി. ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി (1850-1917)


published-img
'മുള്ളുകളില്‍ കൂടി നടക്കുക; നിങ്ങള്‍ നടക്കുന്നത് മറ്റാരെയും അറിയിക്കാതിരിക്കുക.' ഇങ്ങനെ ഉപദേശിക്കുമായിരുന്നു ഈ വിശുദ്ധ- ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി. തന്റെ വാക്കുകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി അവര്‍ മറ്റുള്ളവര്‍ക്കു മാതൃകയാവു കയും ചെയ്തു. ഇറ്റലിലെ ലൊമ്പാര്‍ഡിയിലുള്ള ഒരു കര്‍ഷക കുടുംബത്തില്‍ പതിമൂന്നു മക്കളില്‍ ഒരുവളായാണ് കബ്രിനി ജനിച്ചത്. മണ്ണില്‍ വിയര്‍പ്പൊഴുക്കിയ അപ്പം ഭക്ഷിച്ചിരുന്ന മാതാപിതാക്കളായിരുന്നു അവളുടെത്. തങ്ങളുടെ പ്രയത്‌നങ്ങള്‍ക്കു പ്രതിഫലം നല്‍കേണ്ടത് ദൈവമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഇവര്‍ക്ക്. എന്നും ദേവാലയത്തിലെത്തി വി. കുര്‍ബാന സ്വീകരിക്കും. എന്തൊക്കെ തടസങ്ങളു ണ്ടെങ്കിലും കുടുംബപ്രാര്‍ഥനകള്‍ മുടക്കിയിരുന്നില്ല അവര്‍. മാതാപിതാക്കള്‍ തെളിച്ച ദൈവസ്‌നേഹത്തിന്റെ വഴികളിലൂടെയാണ് കബ്രിനി വളര്‍ന്നുവന്നത്. കോണ്‍വന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപികയാകുക എന്നതായിരുന്നു കബ്രനിയു ടെ മോഹം. അതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണു ഒരു കന്യാസ്ത്രീയാകണ മെന്ന് അവള്‍ തീരുമാനിക്കുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചെന്നുവെങ്കിലും രോഗങ്ങളും മോശം ആരോഗ്യസ്ഥിതിയും മൂലം അവളെ അവിടെ പ്രവേശിപ്പിച്ചില്ല. പുരോഹിതന്റെ നിര്‍ദേശപ്രകാരം ഒരു അനാഥാലയത്തിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1877 ല്‍ വ്രതവാഗ്ദാനം നടത്തിയതോടെ പരിപൂര്‍ണമായി അനാഥര്‍ക്കുവേണ്ടി അവള്‍ ജീവിതം മാറ്റിവച്ചു. അനാഥാലയം പൂട്ടിയപ്പോള്‍ മിഷനറീസ് ഓഫ് സേക്രട്ട് ഹാര്‍ട്ട് എന്ന സന്യാസ സഭയ്ക്കു കബ്രിനി തുടക്കം കുറിച്ചു. ദരിദ്രരരും അനാഥരുമായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്‌കൂളുകളും നിരവധി ആശുപത്രികളും സഭയുടെ കീഴില്‍ തുടങ്ങി. ചൈനയില്‍ മിഷനറി പ്രവര്‍ത്തനത്തിനു പോകണമെന്ന് കബ്രിനി ആഗ്രഹിച്ചിരുന്നു. എന്നാല്‍, പോപ് അവളെ പ്രേഷിത ജോലികള്‍ക്കായി അയച്ചത് അമേരിക്കയിലേക്കായിരുന്നു. അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഇറ്റാലിയന്‍ കുടിയേറ്റക്കാരെ സഹായിക്കുകയും അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരുകയുമായിരുന്നു കബ്രിനിയുടെ ദൗത്യം. തന്നെ ഏല്പിച്ച ചുമതല അവള്‍ ഭംഗിയായി നിര്‍വഹിച്ചു. അമേരിക്കയില്‍ സ്‌കൂളുകളും ആശുപത്രികളും അനാഥാലയ ങ്ങളുമടക്കം 67 സ്ഥാപനങ്ങള്‍ അവര്‍ തുടങ്ങി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കബ്രിനി പിന്നീട് മരണം വരെ അവിടെ കഴിഞ്ഞു. വിശുദ്ധ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ അമേരിക്കക്കാരിയാണ് ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി.


Tuesday 23rd of December

വി. അനറ്റോലിയയും വിക്‌ടോറിയയും (മൂന്നാം നൂറ്റാണ്ട്)


published-img
രക്തസാക്ഷികളായ ഈ സഹോദരിമാര്‍ ഇറ്റാലിയന്‍ നാടോടിക്കഥ കളിലെ അറിയപ്പെടുന്ന കഥാപാത്രങ്ങളാണ്. വിശുദ്ധരുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ചരിത്രകാരന്മാരും ചില ആധു നിക സഭാപണ്ഡിതരും അഭിപ്രായപ്പെടുന്നത് ഇരുവരും കഥകളിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ മനുഷ്യരല്ലെന്നുമാണ്. ആദിമസഭയുടെ കാലം മുതല്‍ തന്നെ ഇവരെകുറിച്ച് എഴുതപ്പെട്ടി ട്ടുണ്ട് എന്നതു മാത്രമല്ല, ഈ വിശുദ്ധരെ ഇവിടെ അവതരിപ്പിക്കാന്‍ കാരണം. വിശ്വാസികള്‍ക്കിട യില്‍ അദ്ഭുതപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇവര്‍ ഏറെ പ്രിയങ്കരരുമായിരുന്നു. ക്രൈസ്തവ വിശ്വാസികളായിരുന്നു ഇരു സഹോദരിമാരും. അനറ്റോലിയ അതീവസുന്ദരിയായിരു ന്നു. അവളുടെ സൗന്ദര്യം രാജാക്കന്മാരെ പോലും ഭ്രമിപ്പിച്ചു. പക്ഷേ, ലൗകിക ജീവിതത്തിലല്ല, ആത്മീയജീവിതത്തിലായിരുന്നു അവളുടെ താത്പര്യം. ഇരു സഹോദരിമാരെയും രണ്ട് വിജാതീയ റോമന്‍ യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. യേശുവിന്റെ മണവാട്ടിയായി നിത്യകന്യകയായി തുടരാനായിരുന്നു അനറ്റോലിയയുടെ താത്പര്യം. അവള്‍ വിവാഹത്തെ എതിര്‍ത്തു. വിക്‌ടോറിയ ആകട്ടെ, വിവാഹം കഴിച്ചാലും യേശുവില്‍ ജീവിക്കാമെന്ന് വിശ്വസിച്ചു. അബ്രാഹവും ഇസഹാക്കും യാക്കോബും അടങ്ങുന്ന ആദിമപിതാക്കന്മാര്‍ വിവാഹം കഴിച്ചിരുന്നുവെന്ന കാര്യം വിക്‌ടോറിയ ചൂണ്ടികാട്ടി. അനറ്റോലിയ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നു തന്നെ സഹോദരിക്കു മറുപടി നല്‍കി. ഒടുവില്‍ അനറ്റോലിയയുടെ വാദങ്ങളോടു വിക്‌ടോറിയ യോജിച്ചു. തന്റെ ആഭരണങ്ങളെല്ലാം അവള്‍ വിറ്റു. ആ പണം ദരിദ്രര്‍ക്കു നല്‍കി. അനറ്റോലിയയെ പോലെ വിക്‌ടോറിയയും വിവാഹത്തെ എതിര്‍ത്തു. യൂജിനിയസ് എന്നായിരുന്നു വിക്‌ടോറിയയുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിന്റെ പേര്. അനറ്റോലിയയുടെ പ്രതിശ്രുതവരന്റെ പേര് ടൈറ്റസ് ഔറേലിയസ് എന്നും. രണ്ടു സഹോദ രിമാരും തങ്ങളുമായുള്ള വിവാഹത്തിനു തയാറല്ലെന്നു പ്രഖ്യാപിച്ചതോടെ ഈ യുവാക്കള്‍ അധികാരികളോടു പരാതിപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ നിഷ്‌കരുണം കൊലപ്പെടുത്തി ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇരുസഹോദരിമാരും തടവിലാക്കപ്പെട്ടു. ന്യായാധിപന്‍ സഹോദരിമാരെ പ്രതിശ്രുതവരന്മാര്‍ക്കൊപ്പം വിട്ടു. അവരുടെ മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലാ ക്കി. യേശുവിനെ തള്ളിപ്പറയാന്‍ സഹോദരിമാര്‍ തയാറാവുമെന്നായിരുന്നു യുവാക്കളുടെ പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇവര്‍ക്കു കാവലിനായി നിര്‍ത്തിയിരുന്ന പടയാളിക ളും ജോലികള്‍ക്കായി നിര്‍ത്തിയിരുന്ന പരിചാരകരും അനറ്റോലിയയുടെ സ്വാധീനത്താല്‍ ക്രൈസ്തവവിശ്വാസികളായി മാറി. നാളുകള്‍ ഏറെകഴിഞ്ഞിട്ടും ഇരുവരും യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ വന്നതോടെ മനസുമടുത്ത യൂജിനിയസും ടൈറ്റസും അവരെ അധികാരികള്‍ക്കു തിരിച്ചേല്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും രക്തസാക്ഷികളാകുകയും ചെയ്തു.


Tuesday 23rd of December

St. John of Kanty


published-img

The people of Olkusz in Bohemia in 1431 had every reason to be suspicious of their new pastor. They knew what a Cracowprofessor would think of their small rural town. But even more insulting, their town was once again being used as a dumping ground for a priest who was "in disgrace."

John had indeed been kicked out of his university position -- unjustly. Rivals who resented John's popularity with the students had cooked up a false charge against him. John was not even allowed to appear at his own hearing or testify in his own defense. So at age 41, he was shipped off to be an apprentice pastor.

Certainly no one would have blamed John if he was furious at such injustice. However, he was determined that his new parishioners would not suffer because of what he happened to him.

But there was no overnight miracle waiting of him in Olkusz. He was nervous and afraid of his new responsibilities. And, despite the energy he put into his new job, the parishioners remained hostile. But John's plan was very simple, and came not from the mind but from the heart. He let his genuine interest and concern for these people show in everything he did. Despite working for years without any sign of success, he was very careful not to demonstrate impatience or anger. He knew that people could never be bullied into love, so he gave them what he hoped they would find in themselves.

After eight years, he was exonerated and transferred back to Cracow. He had been so successful that these once-hostile people followed him several miles down the road, begging him to stay.

For the rest of his life, he was professor of sacred Scripture at the university. He was so well-liked that he was often invited to dinner with nobility. Once, he was turned away at the door by a servant who thought John's cassock was too frayed. Johndidn't argue but went home, changed into a new cassock, and returned. During the meal, a servant spilled a dish on John's new clothes. "No matter," he joked. "My clothes deserve some dinner, too. If it hadn't been for them I wouldn't be here at all."

Once John was sitting down to dinner when he saw a beggar walk by outside. He jumped up immediately, ran out, and gave the beggar the food in his bowl. He asked no questions, made no demands. He just saw someone in need and helped with what he had.

John taught his students this philosophy again and again, "Fight all error, but do it with good humor, patience, kindness, and love. Harshness will damage your own soul and spoil the best cause."

In His Footsteps:

John put all his effort into a new and frightening job, that others might have considered beneath him. Today do something you have never done before or do something in a new way, perhaps something that has frightened you or you felt was beneath you. This can be something as simple as trying a different type of prayer or as complex as serving others in a new way.

Prayer:

Saint John of Kanty, you were unjustly fired from your work. Please pray for those who are jobless or in danger of losing their jobs that they may find work that is fulfilling in every way. Guide us to ways to help those looking for work. Amen

 
 

Wednesday 24th of December

St. Adele


published-img

St. Adele, Widow. A daughter of King Dagobert II of Germany, St. Adele became a nun upon the death of her husband, making provisions for her son, the future father of St. Gregory of Utrecht. She founded a convent at Palatiolum near Trierand became its first Abbess, ruling with holiness, prudence, and compassion. St. Adele seems to have been among the disciples of St. Boniface, the Apostle of Germany, and a letter in his correspondence is addressed to her. After a devout lifefilled with good works and communion with God, she passed on to her heavenly reward in 730.

 
 


Wednesday 24th of December

ആദിമാതാപിതാക്കളായ ആദവും ഹവ്വയും


published-img
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. പിന്നീട് വെളിച്ചത്തെ സൃഷ്ടിച്ചു. പകലിനെയും രാത്രിയെയും വേര്‍തിരിച്ചു. കരയും കടലും സൃഷ്ടിച്ചു. ഇങ്ങനെ സകല സൃഷ്ടികള്‍ക്കുമൊടു വില്‍ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. അങ്ങനെ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായിരുന്നു ആദം. മണ്ണ് എന്നര്‍ഥമുള്ള 'അദമാ' എന്ന ഹീബ്രുപദത്തില്‍ നിന്നാണ് ആദം എന്ന പേരുണ്ടായത്. 'മണ്ണില്‍ നിന്നെടുത്തവന്‍, 'മണ്ണു കൊണ്ടു നിര്‍മിക്കപ്പെ ട്ടവന്‍' എന്നിങ്ങനെയൊക്കെ ഈ പേരിനു അര്‍ഥം കൊടുക്കാം. കര്‍ത്താവായ ദൈവം, ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായി തീര്‍ന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ടാണ് ദൈവം സ്ത്രീയെ സൃഷ്ടിക്കുന്നത്. ആദമിന്റെ ഒരു വാരിയെല്ലെടുത്ത് ദൈവം ഹവ്വയെ സൃഷ്ടിച്ചു. എല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയുമുള്ള ഏദന്‍തോട്ടത്തില്‍ അവര്‍ ജീവിച്ചു. തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ നിന്നുമാത്രം ഫലം ഭക്ഷിക്കരുതെന്നു ദൈവം അവരോടു കല്പിച്ചു. എന്നാല്‍, സാത്താന്റെ പ്രലോഭനത്തിനു വഴങ്ങി അവര്‍ ഫലം ഭക്ഷിച്ചു. ഇതിന്റെ ശിക്ഷയായി ദൈവം ഇരുവരെയും ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി. സ്വര്‍ഗ വാതില്‍ അവര്‍ക്കെതിരായി അടച്ചു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. അങ്ങനെ അവരുടെ ഭൂമിയിലെ ജീവിതം ആരംഭിച്ചു. ദൈവത്തിന്റെ ശാപം തലമുറകള്‍ പിന്നിട്ട് മനുഷ്യവര്‍ഗം മുഴുവന്‍ അനുഭവിക്കുന്നു. ഒരോ മനുഷ്യനും ജനിച്ചുവീഴുന്നത് പാപിയായാ ണെന്നും ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതോടെയേ 'ഉത്ഭവപാപം ഇല്ലാതാകുന്നുള്ളുവെന്നുമാണു ക്രൈസ്തവ വിശ്വാസം. ജീവനുള്ളതിന്റെയെല്ലാം അമ്മയായി ഹവ്വ അറിയപ്പെടുന്നു. നരനില്‍ നിന്ന് എടുക്കപ്പെട്ടതിനാല്‍ നാരി. ഇരുവരുടെയും കഥ ബൈബിളിലെ ആദ്യ പുസ്തകമായ ഉത്പത്തിയുടെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇവരുടെ മക്കളായ കായേലിന്റെയും ആബേലിന്റെയും കഥയും ബൈബിളില്‍ വായിക്കാം. ആദത്തിന്റെയും ഹവ്വയുടെയും ജീവിതത്തിനു ബൈബിളല്ലാതെ മറ്റു തെളിവുകളൊന്നുമില്ല. യഹൂദ, ഇസ്‌ലാമിക വിശ്വാസികളും ക്രൈസ്തവരും ഇവരെ ആദിമാതാപിതാക്കളായി കാണുന്നു.


Thursday 25th of December

St. Eugenia


published-img

There definitely was a Roman martyr named Eugenia but the rest of her story is a romantic fictitious legend. According to it she was the daughter of Duke Philip of Alexandria, governor of Egypt during the reign of Emporer Valerian. She fled her father's house dressed in men's clothing and was baptized by Helenus, bishop of Heliopolis, who sent her to an abbey of which she later became abbot. Accused of adultery by a woman she had cured of a sickness and whose advances she had resisted, she was hailed before a judge to answer the charges; the judge was her father. Exonerated when she revealed she was a woman and his daughter, she converted him to Christianity (he later became a bishop and was beheaded for his faith). Eugenia converted many others, including her mother, Claudia, and suffered martyrdom by sword for her faith in Rome, where she had gone with her mother. Her feast day is December 25th.

 
 


Thursday 25th of December

വി. അനസ്താസിയ (മൂന്നാം നൂറ്റാണ്ട്)


published-img
എല്ലാ വിശുദ്ധരെക്കാളും വിശുദ്ധനായ യേശുക്രിസ്തുവിന്റെ ഓര്‍മദിനമാണിന്ന്. ഈ ക്രിസ്മസ് ദിനത്തില്‍ യേശുവിനൊപ്പം അനുസ്മരിക്കപ്പെടാന്‍ യോഗ്യത നേടിയ അനസ്താസിയ എന്ന വിശുദ്ധയുടെ കഥ പറയാം. അനസ്താസിയ എന്ന വിശുദ്ധയുടെ മഹത്വം വിവരിക്കാന്‍ അധികമൊന്നും എഴുതേണ്ടതില്ല. ഒരു കാര്യം മാത്രം പറഞ്ഞാല്‍ മതി. ക്രിസ്മസ് ദിനത്തിലെ വി. കുര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കും ശേഷം അനസ്താസിയയെ അനുസ്മരിക്കാന്‍ രണ്ടാമതൊരു വി. കുര്‍ബാന റോമില്‍ നടത്തിയിരുന്നുവെന്നതാണ് അക്കാര്യം. അത്രയ്ക്കു മഹനീയ സ്ഥാനം ഈ വിശുദ്ധയ്ക്കു റോമന്‍ സഭയിലുണ്ടായിരുന്നു. റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് അനസ്താസിയ ജനിച്ചത്. യേശുവിനെക്കുറിച്ചു കേട്ടറിഞ്ഞ നാള്‍മുതല്‍ അടിയുറച്ച വിശ്വാസവുമായി ജീവിച്ച അനസ്താസിയ സാധുക്കളെ സഹായിക്കു വാനും രോഗികള്‍ക്ക് സഹായമെത്തിക്കുവാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ പീഡിക്കപ്പെട്ടിരുന്ന സമയമായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരെ അനസ്താസിയ ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. മനുഷ്യവംശ ത്തിനു മുഴുവന്‍വേണ്ടി കുരിശില്‍മരിച്ച യേശുവിനു വേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിക്കണമെന്ന് എപ്പോഴും അനസ്താസിയ ചിന്തിച്ചിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അനസ്താസിയയെ പിതാവ് വിജാതീയനായ പുബ്ലിയൂസ് എന്ന റോമാക്കാരനെകൊണ്ടു വിവാഹം കഴിപ്പിച്ചു. എന്നാല്‍, ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. പേര്‍ഷ്യയിലേക്കുള്ള ഒരു യാത്രയ്ക്കിടെ പൂബ്ലിയൂസ് മരിച്ചു. വിധവയായതോടെ പൂര്‍ണസമയ പ്രേഷിതപ്രവര്‍ത്തനത്തിനു അനസ്താസിയ ഇറങ്ങിത്തിരിച്ചു. ഡൈക്ലീഷന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരെ അനസ്താസിയ പരസ്യമായി പ്രതികരിച്ചു. ഇതോടെ അവള്‍ തടവിലാക്കപ്പെട്ടു. വിചാരണയില്‍ യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്നതോടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. മറ്റുതടവുകാര്‍ക്കൊപ്പം ജീവനോടെ ചുട്ടുകൊന്നു.


Friday 26th of December

വി. എസ്തപ്പാനോസ് (-എ.ഡി. 36)


published-img
ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷിയാണ് വി. സ്റ്റീഫന്‍ അഥവാ, എസ്തപ്പാനോസ്. ജനങ്ങള്‍ ഇദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ബൈബിളിലെ നടപടി പുസ്തകത്തില്‍ കാണാം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിനാ ളുകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ പ്രതിദിന സഹായത്തിനും വിധവകളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനുമായി ശിഷ്യന്മാര്‍ ഏഴു ശുശ്രൂഷകരെ തിരഞ്ഞെടുത്തു. അവരിലൊരാളായിരുന്നു എസ്തപ്പാനോസ്. ദൈവകൃപയും ശക്തിയും നിറഞ്ഞ് ജനങ്ങളുടെ ഇടയില്‍ എസ്തപ്പാനോസ് നിരവധി അദ്ഭുത ങ്ങളും വലിയ അടയാളങ്ങളും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു കഴിഞ്ഞില്ല. 'ഇയാള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി ദൂഷണം പറയുന്നു' എന്ന് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. ജനത്തെയും പ്രമാണിമാ രെയും വേദപണ്ഡിതരെയും ശത്രുക്കള്‍ ഇളക്കിവിട്ടു. എസ്തപ്പാനോസ് തടവിലാക്കപ്പെട്ടു. പ്രധാനാചാര്യന്റെ ചോദ്യങ്ങളും അവയ്ക്കുള്ള എസ്തപ്പാനോസിന്റെ മറുപടികളും വായിച്ചിരിക്കേണ്ടതാണ്. നടപടി പുസ്തകം ഏഴാം അധ്യായം ഒന്നാം വാക്യം മുതല്‍ 53-ാം വാക്യം വരെ എസ്തപ്പാനോസിന്റെ പ്രസംഗമാണുള്ളത്. എസ്തപ്പാനോസിന്റെ പ്രകോപനപരമായ വാക്കുകള്‍ അധികാരികളെയും ജനങ്ങളില്‍ ചിലരെയും ക്ഷുഭിതരാക്കി. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ക്രൂരമായി മര്‍ദിച്ചു. എസ്തപ്പാനോസ് സ്വര്‍ഗത്തിലേക്ക് നോക്കി. ദൈവമഹത്വം അദ്ദേഹത്തിനു ദൃശ്യമായി. അദ്ദേഹം വിളിച്ചുപറഞ്ഞു: ''നോക്കൂ, സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്ത് മനുഷ്യപുത്രന്‍ ഇരിക്കുന്നതും ഞാന്‍ കാണുന്നു.'' ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തേക്ക് കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു. മരിക്കും മുന്‍പ് എസ്തപ്പാനോസ് ഇങ്ങനെ പ്രാര്‍ഥിച്ചു. ''കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ..കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ..' ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹം മരിച്ചു.


Friday 26th of December

St. Stephen


published-img

Saint Stephen was one of the first ordained deacons of the Church. He was also the first Christian martyr. The Greek word from which we derive the English word martyr literally means witness. In that sense, every Christian is called to bear witness to Jesus Christ, in both their words and their actions. Not all are asked to shed their blood.

Those who do shed their blood for the faith are the greatest of witnesses. They have been especially honored since the very beginning of Christianity. Stephen was so conformed to Jesus in his holy life that his martyrdom was both a natural and supernatural sign of his love for the Lord. It also inspired the early believers as they faced the first round of brutal persecution.

His behavior, even forgiving those who were taking his life while he was being stoned to death, was a beautiful reflection of how conformed he truly was to the Lord Jesus Christ. It is recorded in Chapter 7 of the Acts of the Apostles (Acts 7:54-60), which immediately follows the Gospels in the New Testament.

The 6th chapter of the Acts of the Apostles contains an account of the choice of the first seven deacons of the Church. As the Apostles worked to continue the ministry of Jesus Christ as his elders, some of the Greek-speaking widows were being neglected in their practical needs. The Twelve decided to ordain seven deacons to oversee their care. In doing so, the deacons extended the pastoral care of the Apostles, the first Bishops of the early Church, enabling them to attend more to teaching.

Of the seven ordained, Stephen was the oldest and given the title of "archdeacon," the chief among them. Little is known about him before this account. Like most of the early Christian leaders, he was Jewish, but may have come came from among the Greek speaking or Hellenistic believers, the ones feeling slighted in the distribution of alms.

Great preaching and miracles were attributed to Stephen. The Bible records that Stephen "full of grace and power, did great wonders and signs among the people." Stephen s popularity created enemies among some Jews, members of the Synagogue of Roman Freedmen. They debated with him, to generate evidence against him in furtherance of their persecution of the early Church.

They accused him of blasphemy, of speaking against God and Moses. The charges inflamed the local populace which demanded he be tried and punished. When Stephen was put on trial, several false witnesses were brought forward by the Sanhedrin to testify that he was guilty of blasphemy. He was charged with predicting that Jesus would destroy the Temple and for preaching against Mosaic law.

Stephen was filled with wisdom from heaven. He responded by detailing the history of Israel and outlining the blessings God had bestowed upon his chosen people. He also explained how disobedient Israel had become, despite the goodness and mercy of the Lord. Stephen explained that Jesus had come to fulfil the law of Moses, not destroy it. He quoted extensively from the Hebrew scriptures to prove his case.

Finally, he admonished the Sanhedrin, saying, "You stubborn people, with uncircumcised hearts and ears. You are always resisting the Holy Spirit, just as your ancestors used to do. Can you name a single prophet your ancestors never persecuted? They killed those who foretold the coming of the Upright One, and now you have become his betrayers, his murderers. In spite of being given the Law through angels, you have not kept it." (Acts 7:51-53)

As Stephen concluded his defense, he looked up and saw a vision of Jesus standing at the right hand of God. He said, "Look, I can see heaven thrown open and the Son of Man standing at the right hand of God." That vision was taken as the final proof of blasphemy to the Jews who did not believe Jesus was the Messiah or Son of God. For them, Jesus could not possibly be beside the Father in Heaven. The crowd rushed upon Stephen and carried him outside of the city to stone him to death.

As Stephen was being brutally stoned, he spoke his last words, "Lord Jesus, receive my spirit. Lord, do not hold this sin against them." Words which echoed the very words of Jesus on the Cross. Following those words, Stephen died, in the Lord.

Watching the trial and execution was a Rabbi named Saul of Tarsus, a virulent persecutor of the early Church. Shortly thereafter, that Rabbi would himself encounter the Lord Jesus on the road to Damascus and be dramatically converted. His encounter is recorded in the 9th chapter of the Acts of the Apostles. He took the name Paul as a sign of his new life in Jesus Christ and went on to become the great apostle to the Gentiles.

Stephen was buried by Christians, but the location of his tomb is not specified in the New Testament and may have been forgotten for a time. In 415 a Christian priest claimed he had a vision of the tomb and located Stephen s remains. A name inside the tomb confirmed the find.

St. Stephen is often depicted with stones, a Gospel Book, a miniature church and a martyr's palm frond. He is the patron saint of Altar Servers, bricklayers, casket makers and deacons and his feast day is celebrated on December 26.

Join with us in offering this prayer, written by Deacon Keith Fournier, seeking his intercession:

"Lord Jesus, Receive my Spirit" (St. Stephen, Martyr)

A Prayer by Deacon Keith Fournier
Lord Jesus, you chose Stephen as the first deacon and martyr of your One, Holy, Catholic and Apostolic Church. The heroic witness of his holy life and death reveals your continued presence among us. Through following the example of his living faith, and by his intercession, empower us by your Holy Spirit to live as witnesses to the faith in this New Missionary Age. No matter what our state in life, career or vocation, help us to proclaim, in both word and in deed, the fullness of the Gospel to a world which is waiting to be born anew in Jesus Christ. Pour out upon your whole Church, the same Holy Spirit which animated St Stephen, Martyr, to be faithful to the end, which is a beginning of life eternal in the communion of the Trinity.

 
 
 

Saturday 27th of December

വി. യോഹന്നാന്‍ ശ്ലീഹാ (ബി.സി. 98-എ.ഡി. 100)


published-img
ബേദ്‌സയിദക്കാരനായ സെബദിയുടെയും സലോമിയുടെയും മക്കളായിരുന്നു ക്രിസ്തുശിഷ്യരായ യോഹന്നാനും യാക്കോബും. പിതാവായ സെബദി മല്‍സ്യത്തൊഴിലാളിയായിരുന്നു. പിതാവിനെ ഇരുസഹോദരന്മാരും മല്‍സ്യബന്ധനത്തിനു സഹായിച്ചുപോന്നു. പൂര്‍വപിതാക്കന്‍മാര്‍ എഴുതിയിരിക്കുന്ന പലരേഖകളിലും കാണുന്നത് സെബദി ഒരു സമ്പന്നനായ മനുഷ്യനായിരുന്നു വെന്നാണ്. സെബദിക്ക് സ്വന്തമായി ഉണ്ടായിരുന്ന വഞ്ചിയിലാണ് പത്രോസും അന്ത്രയോസും മീന്‍പിടിക്കാന്‍ പോയിരുന്നത്. യോഹന്നാന്റെ അമ്മയായ സലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരിയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. ഗ്രീക്കു ഭാഷയിലും സാഹിത്യത്തിലും യോഹന്നാനു പരിജ്ഞാനമുണ്ടായിരുന്നു എന്നത് പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പത്രോസിന്റെ സഹോദരനായ അന്ത്രയോസിനൊപ്പം സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു യോഹന്നാന്‍. സ്‌നാപകയോഹന്നാന്‍ യേശുവിനെ നോക്കി 'ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുവാന്‍ വന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിശേഷിപ്പിച്ചതോടെ ഇവര്‍ യേശുവിനെ അനുഗമിക്കുകയാ യിരുന്നു. യോഹന്നാന്‍ വിവാഹം കഴിച്ചിരുന്നില്ലെന്നും ബ്രഹ്മചാരിയായിരുന്നുവെന്നും ആദിമ സഭാപിതാവായ ആഗസ്തിനോസ് എഴുതിയിട്ടുണ്ട്. യേശു ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ എന്ന വിശേഷണം യോഹന്നാനു കിട്ടുവാന്‍ കാരണം അന്ത്യ അത്താഴ സമയത്ത് യേശുവിന്റെ വക്ഷസില്‍ ചാരിക്കിടന്നു എന്ന ബൈബിളിലെ പരാമര്‍ശമാണ്. 'ശിഷ്യരില്‍ യേശു സ്‌നേഹിച്ചിരുന്ന ഒരുവന്‍ അവിടുത്തെ വക്ഷസിലേക്ക് ചാരിക്കിടന്നിരുന്നു.' (യോഹന്നാന്‍ 13: 23) യേശുവിനെ പടയാളികള്‍ തടവിലാക്കിയപ്പോള്‍ മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചു. എന്നാല്‍, യോഹന്നാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. യേശു കുരിശില്‍ കിടക്കുമ്പോഴും താഴെ കാത്തുനിന്നിരുന്ന ഏക ശിഷ്യന്‍ യോഹന്നാനായിരുന്നു. സെബദീ പുത്രന്‍മാരുടെ അമ്മയായ സലോമിയും മകന്‍ യോഹന്നാനും ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ പറയുന്നുണ്ട്. കുരിശില്‍ കിടന്നുകൊണ്ട്, യേശു തന്റെ അമ്മയെ യോഹന്നാനെ ഏല്‍പിച്ചു. 'സ്ത്രീ, ഇതാ നിന്റെ മകന്‍ എന്ന് അമ്മയോടും 'ഇതാ, നിന്റെ അമ്മ' എന്നു യോഹന്നാനോടും യേശു പറഞ്ഞു. യേശുവിന്റെ ഉത്ഥാനത്തിനു സാക്ഷ്യം വഹിച്ച ആദ്യ ശിഷ്യന്മാരില്‍ ഒരാള്‍ കൂടിയാണ് യോഹന്നാന്‍. യേശുവിന്റെ ശരീരം ആരോ മോഷ്ടിച്ചുവെന്നു മഗ്ദലന മറിയം ആദ്യം പറയുന്നത് പത്രോസിനോടും യോഹന്നാനോടുമാണ്. അവര്‍ ശവക്കല്ലറയിലെത്തി നേരിട്ടു കണ്ടു വിശ്വസിക്കുകയും ചെയ്തു. യേശുവിന്റെ മരണശേഷം എ.ഡി. 52 വരെ യോഹന്നാന്‍ ജറുസലേമില്‍ തന്നെ താമസിച്ചു. യേശുവിന്റെ അമ്മയായ മറിയം ഈ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മറിയത്തിന്റെ മരണശേഷമാണ് യോഹന്നാന്‍ റോമിലേക്ക് പോകുന്നത്. എന്നാല്‍, മറിയത്തോടൊപ്പം യോഹ ന്നാന്‍ എഫേസൂസിലേക്കു പോയെന്നും അവിടെ ഒരു പഴയ ഭവനത്തില്‍ ഇവര്‍ താമസിച്ചുവെന്നും മറ്റൊരു വാദമുണ്ട്. ഏതായാലും 49ലെ ജറുസലേം സുനഹദോസിന്റെ സമയത്ത് യോഹന്നാന്‍ ജറുസലേമിലുണ്ടായിരുന്നു. പാലസ്തീനായില്‍ പത്രോസിനൊപ്പം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. റോമില്‍ വച്ച് ഏറെ പീഡനങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. ഡൊമീനീഷ്യന്‍ ചക്രവര്‍ത്തി തിളയ്ക്കുന്ന എണ്ണയില്‍ യോഹന്നാനെ ഇട്ടുവെന്നും അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെടുവെന്നും ഒരു വിശ്വാസമുണ്ട്. എഫേസൂസിലെ യോഹന്നാന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ഐതിഹ്യങ്ങള്‍ ഏറെയുണ്ട്. ധാരാളം അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നു സഭാപിതാക്കന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. എഫേ സൂസില്‍ വച്ച് മരിച്ച ഒരു മനുഷ്യനെ ഉയര്‍പ്പിച്ചു. ഏഫേസൂസില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം ഏഷ്യന്‍ പ്രവിശ്യയിലുള്ള സഭകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. സ്മര്‍ണ പര്‍ഗാം, സാര്‍ദിസ്, ഫിലഡല്‍ഫിയ, ലാവോദേക്യ തുടങ്ങിയ സഭകളെ കുറിച്ച് വെളിപാടു പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലം വരെ യോഹന്നാന്‍ ജീവിച്ചിരുന്നു. 98 ജനുവരിയിലാണ് ട്രാജന്റെ ഭരണം തുടങ്ങുന്നത്. എ.ഡി. 100 നോട് അടുത്താണ് യോഹന്നാന്റെ മരണം. ഈ സമയത്ത് അദ്ദേഹത്തിനും തൊണ്ണൂറുവയസിനു മേല്‍ പ്രായമുണ്ടായിരുന്നു. മരണ സമയം അടുത്തുവെന്നു മനസിലായപ്പോള്‍ യോഹന്നാന്‍ ശിഷ്യന്മാരോട് തന്നെ കുഴിമാടത്തി ലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അവിടെവച്ച് അദ്ദേഹം പ്രാര്‍ഥിച്ചു. ''കര്‍ത്താവായ യേശുവേ, നീ എന്റെ കൂടെ ഉണ്ടായിരിക്കണമേ..'' പിന്നീട് ശിഷ്യന്മാരെ ആശീര്‍വദിച്ചശേഷം അദ്ദേഹം മരിച്ചു.


Saturday 27th of December

St. John the Apostle


published-img

St. John, Apostle and Evangelist

St. John the Apostle, the son of Zebedee and Salome, was one of the Twelve Apostles of Jesus. John was called to be an Apostle by our Lord in the first year of His public ministry. He is considered the same person as John the Evangelist, John of Patmos and the Beloved Disciple. John's older brother was St. James the Great, another one of Jesus' Twelve Apostles. Jesus referred to the brothers as "Boanerges," meaning "sons of thunder." John is believed to be the longest living apostle and the only not to die a martyr's death.

John, along with Peter and James, were the only witnesses of the raising of Daughter of Jairus, and the closest witnesses to the Agony in Gethsemane. John was the one who reported to Jesus they had "'forbidden' a non-disciple from casting out demons in Jesus' name." This prompted Jesus to state, "he who is not against us is on our side."

John and Peter were the only two apostles sent by Jesus to make preparations for the final Passover meal, the Last Supper. During the meal, St. John sat next to Jesus, leaning on him rather than lying along the couches.

John was the only one of the Twelve Apostles who did not forsake the Savior in the hour of His Passion. He stood faithfully at the cross when the Savior made him the guardian of His Mother.

After the Assumption of Mary, John went to Ephesus, according to Church tradition. He later became banished by the Roman authorities to the Greek Island of Patmos; this is where he allegedly wrote the Book of Revelation. It is said John was banished in the late 1st century, during the reign of the Emperor Domitian, after being plunged into boiling oil in Rome and suffering no injuries. It is also said that all those who witnessed the miracle in the Colosseum were converted to Christianity. Emperor Domitian was known for his persecution of Christians.

John is known as the author of the Gospel of John and four other books in the New Testament - the three Epistles of John and the Book of Revelation. The authorship of the Gospel is credited to the "disciple whom Jesus loved," and John 21:24 claims the Gospel of John is based on the "Beloved Disciple's" testimony. However, the true authorship has been debated on since 200. In his Eclesiastical History, Eusebius states the First Epistle of John and the Gospel of John are agreed upon as John's. Eusebius continues to state the second and third epistles of John are not John the Apostle's.

In the Gospel of John, the phrase "the disciple whom Jesus loved," or "the Beloved Disciple" is used five times, but is not used in any other New Testament accounts of Jesus.

St. John is called the Apostle of Charity, a virtue he had learned from his Divine Master, and which he constantly inculcated by word and example. The "beloved disciple" died in Ephesus after AD 98, where a stately church was erected over his tomb. It was afterwards converted into a Mohammedan mosque.

St. John is the patron saint of love, loyalty, friendships, and authors. He is often depicted in art as the author of the Gospel with an eagle, symbolizing "the height he rose to in his gospel." In other icons, he is shown looking up into heaven and dictating his Gospel to his disciple.


Sunday 28th of December

വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)


published-img
അയര്‍ലന്‍ഡിലെ ഏറ്റവും വലിയ വിശുദ്ധനും ആ രാജ്യത്തിന്റെ അപ്പസ്‌തോലനുമായി അറിയപ്പെടുന്ന വിശുദ്ധ പാട്രിക് (മാര്‍ച്ച് 17ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഒരു കൊള്ളക്കാരനായിരുന്നു മൊഹോള്‍ഡ്. പാട്രിക് അയര്‍ലന്‍ഡിലെ ത്തുന്ന സമയത്ത് അവിടെ അടിമവേലയും മന്ത്രവാദവും വ്യാപക മായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്. മൊഹോള്‍ഡ് ഒരു ഗോത്രരാജാവിന്റെ മകനായിരുന്നു. മന്ത്രവാദവും നരഹത്യയും ദൈവത്തിനുള്ള കാഴ്ചകളായി കണ്ടിരുന്ന മൊഹോള്‍ഡ് പാവപ്പെട്ടവരെ കൊള്ളയടിച്ചും പീഡിപ്പിച്ചുമാണ് ജീവിതം ആഘോഷിച്ചിരുന്നത്. ഒട്ടെറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള വി. പാട്രിക് 39 പേരെ മരണശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. പാട്രിക്ക് ചെയ്യുന്നതു വെറും മന്ത്രവാദമാണെന്നും അത് താന്‍ പൊളിച്ചു കൊടുക്കുമെന്നും മൊഹോള്‍ഡ് തന്റെ സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ ഒരു പദ്ധതി തയറാക്കി. ഒരാളെ മരിച്ചവനെ പോലെ കിടത്തി. ശവസംസ്‌കാരസമയത്ത് നടത്തുന്ന ആചാരങ്ങള്‍ ആരംഭിച്ചു. മൊഹോള്‍ഡും കൂട്ടരും പോയി വി. പാട്രിക്കിനെ വിളിച്ചുകൊണ്ടുവന്നു. 'ഞങ്ങളുടെ സുഹൃത്ത് മരിച്ചു പോയി. അങ്ങയുടെ അദ്ഭുതപ്രവൃത്തികൊണ്ട് ഇവനെ ഉയര്‍പ്പിക്കണം.' പാട്രിക് അവിടെയെത്തി മരിച്ചവനെ പോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു. ''ശരിയാണ്, ഇവന്‍ മരിച്ചു പോയി.'' പാട്രിക് തിരിച്ചു പോയി. മൊഹോള്‍ഡും കൂട്ടുകാരും അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. അവിടെ കൂടിയിരുന്നവരോട് അവര്‍ വിളിച്ചുപറഞ്ഞു: ''നോക്കുക, ഒരാള്‍ മരിച്ചവനാണോ ജീവിച്ചിരിക്കുന്നവനാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഈ മനുഷ്യനെയാണോ നിങ്ങള്‍ അദ്ഭുതപ്രവര്‍ത്തകന്‍ എന്നുവിളിക്കുന്നത്.'' ആഘോഷങ്ങള്‍തുടങ്ങി. എന്നാല്‍, മരിച്ചവനെപ്പോലെ കിടത്തിയിരുന്നയാള്‍ അപ്പോഴും എഴുന്നേറ്റില്ല. മൊഹോള്‍ഡും സുഹൃത്തുക്കളും ചെന്ന് അവനെവിളിച്ചു: ''നമ്മള്‍ ജയിച്ചിരിക്കുന്നു. ആ തട്ടിപ്പുകാരനെ നമ്മള്‍ പരിഹാസ്യനാക്കി.'' എന്നാല്‍ അവര്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ഥത്തില്‍ മരിച്ചു പോയിരുന്നു. അതോടെ ചിരി നിന്നു. ആഘോഷങ്ങള്‍ അവസാനിച്ചു. മൊഹോള്‍ഡ് തന്റെ തെറ്റ് തിരിച്ചറിഞ്ഞു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിനരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. പാട്രിക് മൊഹോള്‍ഡിനോടു പറഞ്ഞു: ''നീയാണിവരുടെ നേതാവ്. നിന്റെ നേതൃത്വപാടവം നീ അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു.'' മൊഹോള്‍ഡ് പറഞ്ഞു: ''ഇനി അങ്ങ് പറയുന്നതുപോലെ ഞാന്‍ ജീവിക്കാം.'' പാട്രിക്ക് മൊഹോള്‍ഡിനെ അയര്‍ലന്‍ഡിലെ ഒരു ദ്വീപിലേക്ക് അയച്ചു. അവിടെയുണ്ടായിരുന്ന രണ്ടു ബിഷപ്പുമാര്‍ക്കൊപ്പം അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം ചെയ്തു. കാലക്രമേണ ബിഷപ്പ് പദവി വരെ മൊഹോള്‍ഡിനു നല്കപ്പെട്ടു. എത്രവലിയ പാപിയാണെങ്കിലും ദൈവത്തിലേക്ക് തിരികെ വരാനാകുമെന്ന് മൊഹോള്‍ഡിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.


Sunday 28th of December

St. Anthony the Hermit


published-img
Anthony was born about circa 468 at Valeria in Lower Pannonia. When he was eight years old, his father died and he was first entrusted to the care of St. Severinus. After the death of Severinus, an uncle, Bishop Constantius of Lorsch in Bavaria took charge of his upbringing. While in Bavaria, Anthony became a monk. He returned to Italy in 488 and joined the clericMarius and his companions as a hermit at Lake Como. However, he gained so many disciples that he was forced to flee. Anthony then went to Lerins in Gaul and became a monk there. However, he lived only two years at Lerins before his death, renowned for his miracles and spirituality.


Monday 29th of December

ദാവീദ് രാജാവ്


published-img
'ദാവീദന്റെ പുത്രന്‍' എന്നാണ് യേശുക്രിസ്തു അറിയപ്പെടുന്നത്. ദാവീദ് രാജാവിന്റെ മഹത്വത്തെപ്പറ്റി വിവരിക്കാന്‍ മറ്റൊന്നും പറയേ യേണ്ടതില്ലല്ലോ. മത്തായിയുടെയും ലൂക്കായുടെയും സുവിശേഷ ങ്ങളില്‍ യേശുക്രിസ്തുവിന്റെ വംശാവലി വിവരിച്ചിട്ടുണ്ട്. മത്തായി തന്റെ സുവിശേഷം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്: ''അബ്രാഹ ത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രനായി ഈശോമിശിഹായുടെ വംശാവലിവിവരണം.'' ഇസ്രയേലിന്റെ രണ്ടാമത്തെ രാജാവായ ദാവീദ് പഴയനിയമത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ്. സാവൂള്‍രാജാവിന്റെ പിന്‍ഗാമിയായിരുന്നു അദ്ദേഹം. ആടുമേയ്ക്കലായിരുന്നു ദാവീദിന്റെ തൊഴില്‍. ബേത്‌ലഹേമുകാരനായ ഇസ്സെയുടെ ഇളയ പുത്രന്‍. സാവൂള്‍ രാജാവിനെ ഒരു ദുരാത്മാവു പീഡിപ്പിക്കുന്നുവെന്നും കിന്നരം വായിച്ചുകേട്ടാല്‍ അതൊഴിഞ്ഞുപോകുമെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദാസന്മാര്‍ കിന്നരം വായനയില്‍ വിദഗ്ധനായ ദാവീദിനെ കണ്ടെത്തി കൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. സാമുവല്‍ ഒന്നും രണ്ടും പുസ്തകങ്ങളില്‍ ദാവീദിന്റെ കഥ വിവരിക്കുന്നു. ദാവീദ് കിന്നരം വായിച്ചപ്പോള്‍ ദുരാത്മാവ് സാവൂളിനെ വിട്ടുപോയി. അങ്ങനെ ദാവീദ് രാജാവിനു പ്രിയങ്കരനായി. 'ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ' കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഫെലിസ്ത്യര്‍ ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ അവര്‍ മുന്നില്‍ നിര്‍ത്തിയത് ഗോലിയാത്തിനെ യായിരുന്നു. പത്തടി ഉയരവും അതിനൊത്ത ശരീരവുമുണ്ടായിരുന്ന ഗോലിയാത്തിനു മുന്നില്‍ ഇസ്രയേലുകാര്‍ വിറപൂണ്ടു. ആടുകളെ മേയ്ക്കുമ്പോള്‍ കാട്ടുമൃഗങ്ങളെ കവണയില്‍ നിന്നു കല്ലുതെറ്റിച്ച് ഓടിക്കാന്‍ മിടുക്കനായിരുന്ന ദാവീദ് ഗോലിയാത്തിനെ നേരിടാനൊരുങ്ങി. കവണയില്‍ നിന്ന് കല്ലുതെറ്റിച്ച് ഗോലിയാത്തിന്റെ നെറ്റിയില്‍ കൊള്ളിച്ചു. നിലത്തുവീണ ഗോലിയാത്തിന്റെ തല വാളെടുത്ത് ദാവീദ് വെട്ടി. ഫെലിസ്ത്യര്‍ പരാജയപ്പെട്ട് ഓടി. സാവൂളിനു ദാവീദിനെ ഏറെ ഇഷ്ടമായി. അദ്ദേഹത്തിന്റെ മകളെ ദാവീദ് വിവാഹം കഴിച്ചു. സാവൂള്‍ രാജാവിനു വേണ്ടി നിരവധി യുദ്ധങ്ങള്‍ ദാവീദ് പോരാടി. അവയൊക്കെയും വിജയിക്കുകയും ചെയ്തു. ഇസ്രയേല്‍ ജനം മുഴുവന്‍ ദാവീദിനെ ആരാധിക്കുവാനും സ്തുതിക്കുവാനും തുടങ്ങി. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഇത് സാവൂളിനു അസൂയയ്ക്കു കാരണമായി. ദാവീദിനെ കൊല്ലാന്‍ രാജാവ് പദ്ധതിയിട്ടു. എന്നാല്‍, അതൊന്നും യാഥാര്‍ഥ്യമായില്ല. സാവൂളും മക്കളും ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ ദാവീദ് രാജാവായി. ഇസ്രയേ ലിന്റെ സുവര്‍ണകാലമായിരുന്നു ദാവീദിന്റെ ഭരണകാലം. നാല്പതു വര്‍ഷം അദ്ദേഹം ഭരണം നടത്തി. പലപ്പോഴും പാപത്തില്‍ വീണുപോകുന്ന ദാവീദിനെ ബൈബിളില്‍ കാണാം. എങ്കിലും അദ്ദേഹം പശ്ചാത്തപിക്കുകയും പാപപരിഹാരമനുഷ്ഠിക്കുകയും ചെയ്തു.


Monday 29th of December

St. Aileran


published-img
Monk, biographer, and scholar-also called Sapiens the Wise. Aileran was one of the most distinguished professors at the school of Clonard in Ireland. St. Finian welcomed Aileran to Clonard. In 650, Aileran became rector of Clonard, and was recognized as a classical scholar and a master of Latin and Greek. He wrote The Fourth Life of St. Patrick, a Latin-Irish Litany and The Lives of St. Brigid and St. Fechin of Fore. His last work was a treatise on the genealogy of Christ according to St. Matthew. A fragment of another of Aileran's works has survived: A Short Moral Explanation of the Sacred Names. Scholarly institutions across Europe read this work aloud annually. Aileran died from the Yellow Plague. His death on December 29, 664 is chronicled in the Annals of Ulster.


Tuesday 30th of December

വി. സബിനസ് (-303)


published-img
ഇറ്റലിയില്‍ നാലാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ രക്തസാക്ഷിത്വം വരിച്ച ബിഷപ്പാണ് സബിനസ്. അസീസിയിലെ ബിഷപ്പായിരുന്നു അദ്ദേഹം. ഡയൊക്ലിഷനും മാക്‌സിമിയനും റോമന്‍ ചക്രവര്‍ത്തി മാരായിരുന്ന കാലത്തായിരുന്നു അത്. ചക്രവര്‍ത്തിമാര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പ്രസി ദ്ധം ചെയ്ത വിളംബരം ക്രിസ്ത്യാനികളെ എല്ലാം ഭയചകിത രാക്കി. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിവരം പുറത്തറിഞ്ഞാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി പ്രഖ്യാപിച്ചവരെല്ലാം മരണത്തെ സ്വീകരിച്ചവരായി മാറി. ചിലര്‍ ദൂരസ്ഥലങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടു. മറ്റുള്ളവര്‍ രഹസ്യമായി കഴിഞ്ഞു. സബിനസിനെയും അദ്ദേഹത്തിന്റെ ഡീക്കന്‍മാരായ രണ്ടുപേരെയും കുറെ വിശ്വാസികളെയും പടയാളികള്‍ തടവിലാക്കി. ഗവര്‍ണറായിരുന്ന വെനസ്തിയാനസിന്റെ പക്കല്‍ ഇവരെ വിചാര ണയ്ക്കു കൊണ്ടുവന്നു. സബിനസ് പരസ്യമായി തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ജൂപ്പിറ്റര്‍ ദേവന്റെ വലിയൊരു വിഗ്രഹം സ്വര്‍ണം കൊണ്ടുണ്ടാക്കിയത് സബിനസിന്റെ മുന്നില്‍കൊണ്ടുവന്നു. വിഗ്രഹത്തെ നമസ്‌കരിക്കാന്‍ സബിനസിനോട് ഗവര്‍ണര്‍ കല്പിച്ചു. അദ്ദേഹം അത് എടുത്തു വലിച്ചെറിഞ്ഞു. മരണത്തെ സ്വീകരിക്കേണ്ടിവന്നാലും യേശുവിനെ തള്ളിപ്പറയില്ലെന്ന സബിനസി ന്റെ പ്രഖ്യാപനം അദ്ദേഹത്തെ ക്ഷുഭിതനാക്കി. സബിനസിന്റെ രണ്ടുകൈകളും അപ്പോള്‍തന്നെ വെട്ടിനീക്കി. മറ്റുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചു. പീഡനങ്ങള്‍ അവരുടെ മരണം സംഭവിക്കുന്നതു വരെനീണ്ടുനിന്നു. സബിനസിനെ കുറെദിവസങ്ങള്‍കൂടി തടവറയില്‍ പാര്‍പ്പിച്ചു. ഏതോ ജയില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയും സബിനസിന്റെ അദ്ഭുതപ്രവൃത്തികള്‍ കേട്ടറിഞ്ഞിട്ടുള്ളവളുമായി ഒരു സ്ത്രീ തന്റെ അന്ധനായ മകനെയും കൊണ്ട് അദ്ദേഹത്തിനെ കാണാന്‍ തടവറയിലെത്തി. സബിനസ് ആ ബാലനു കാഴ്ചശക്തി കിട്ടുന്നതിനുവേണ്ടി പ്രാര്‍ഥിച്ചു. തത്ക്ഷണം അവനു കാഴ്ച കിട്ടി. ഈ സംഭവത്തിനു സാക്ഷികളായിരുന്ന സഹതടവുകാര്‍ അപ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച് ക്രിസ്ത്യാനികളായി മാറി. ഗവര്‍ണറായ വെനസ്തിയാനസ് ഈ സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞു. ഗവര്‍ണറുടെ കണ്ണിലുണ്ടായിരുന്ന അസുഖം സബിനസ് സുഖപ്പെടുത്തി. ഗവര്‍ണറും ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണ റെയും കുടുംബത്തെയും ഉടന്‍തന്നെ കൊലപ്പെടുത്തി. പിന്നാലെ സബിനസും പീഡനങ്ങളേറ്റു വാങ്ങി രക്തസാക്ഷിത്വം വരിച്ചു.


Wednesday 31st of December

വി. സില്‍വസ്റ്റര്‍ പാപ്പ (280-335)


published-img
എ.ഡി. 314 മുതല്‍ 335 വരെ മാര്‍പാപ്പ പദവിയിലിരുന്ന വി. സില്‍വസ്റ്റര്‍ സഭയ്ക്കു വേണ്ടിയും ക്രിസ്തുമതത്തിനു വേണ്ടിയും ചെയ്ത സംഭാവനകള്‍ ഏറെയാണ്. യേശുക്രിസ്തുവിന്റെ മരണശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം വരെ മതമര്‍ദനത്തിന്റെ കാലമായിരുന്നു. ഇക്കാലത്ത് എത്ര ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചു എന്നതിന്റെ കണക്കെടുക്കുക പോലും അസാധ്യമാണ്. അത്രയ്ക്ക് ഏറെ പേര്‍ യേശുവിനു വേണ്ടി ജീവന്‍ വെടിഞ്ഞു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എ.ഡി. 313ലെ വിളംബരപ്രകാരം സഭയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം മാര്‍പാപ്പയായ ആദ്യവ്യക്തിയാണ് സില്‍വസ്റ്റര്‍. റോമിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ യേശുവിന്റെ സ്‌നേഹം അനുഭവിച്ചും അത് ജീവിതത്തില്‍ പകര്‍ത്തിയുമായിരുന്നു അദ്ദേഹം വളര്‍ന്നുവന്നത്. ക്രിസ്ത്യാനികള്‍ രഹസ്യമായി കഴിഞ്ഞിരുന്ന ആ കാലത്ത് കൗമാരപ്രായക്കാരനായിരുന്ന സില്‍വസ്റ്റര്‍ ക്രൈസ്തവരെ സഹായിക്കുവാനും അവര്‍ക്കു ശുശ്രൂഷ ചെയ്യുവാനും താത്പര്യം കാണിച്ചിരുന്നു. അവര്‍ക്കു ഭക്ഷണമൊരുക്കി. അവരുടെപാദങ്ങള്‍ കഴുകി. രക്തസാക്ഷിത്വം വരിക്കുന്ന ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി പോയി എടുത്ത് യഥാവിധം സംസ്‌കരിച്ചു. താമസിയാതെ അദ്ദേഹം പുരോഹിതജോലികള്‍ ചെയ്തു തുടങ്ങി. ക്രൈസ്തവരുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. 314ല്‍ മാര്‍പാപ്പയായിരുന്ന മെല്‍ക്കിയാദസ് മരിച്ചപ്പോള്‍ സില്‍വസ്റ്ററിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവവിശ്വാസികളെ അവരുടെ വിശ്വാസ ത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ അനുവദിച്ചുവെങ്കിലും ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല. കോണ്‍സ്റ്റ ന്റൈനെ ക്രിസ്തുമതവിശ്വാസിയാക്കുന്നത് സില്‍വസ്റ്റര്‍ പാപ്പയാണെന്നു കരുതപ്പെടുന്നു. പെട്ടെന്നൊരു ദിവസം ചക്രവര്‍ത്തിക്ക് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടു. വൈകാതെ അത് ദേഹം മുഴുവന്‍ പടര്‍ന്നു. സില്‍വസ്റ്റര്‍ മാര്‍പാപ്പയെ പോയി നേരില്‍കാണാന്‍ രാത്രിയില്‍ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായതിനെതുടര്‍ന്ന് ചക്രവര്‍ത്തി സില്‍വസ്റ്ററിന്റെ അടുത്തെത്തി. അദ്ദേഹം രോഗം സുഖപ്പെടുത്തി. കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു. നിരവധി മെത്രാന്മാരെ സില്‍വസ്റ്റര്‍ നിയമിച്ചു. അദ്ദേഹത്തിന്റെ കാലത്ത്, കോണ്‍സ്റ്റന്റൈന്റെ സഹായത്തോടെ ക്രിസ്തുമതം വ്യാപകമായി പ്രചരിച്ചു. 335 ഡിസംബര്‍ 31ന് അദ്ദേഹംമരിച്ചു


Wednesday 31st of December

St. Sylvester


published-img

St. Sylvester, born in Rome, was ordained by Pope St. Marcellinus during the peace that preceded the persecutions of Diocletian. He passed through those days of terror, witnessed the abdication of Diocletian and Maximian, and saw the triumph of Constantine in the year 312. Two years later he succeeded St. Melchiades as Bishop of Rome. In the same year, he sent four legates to represent him at the great Council of the Western Church, held at Aries. He confirmed it's decision and imparted them to the Church.

The Council of Nice was assembled during his reign, in the year 325, but not being able to assist at it in person, on account of his great age, he sent his legates, who headed the list of subscribers to its decrees, preceding the Patriarchs of Alexandria and Antioch. St. Sylvester was Pope for twenty-four years and eleven months. He died in the year 335. His Feast Day is December 31st.


Wednesday 31st of December

വി. ബെനഡിക്ട ( 1791- 1858)


published-img

Saturday 18th of January

വി. മാര്‍ഗരറ്റ് (1242-1271)


published-img
 

                  ഹംഗറിയിലെ രാജാകുമാരിയായിരുന്നു മാര്‍ഗരറ്റ്. മഹാനായ ബൈസെന്റൈന്‍ ചക്രവര്‍ത്തിയുടെ കൊച്ചുമകള്‍. ഹംഗറിക്കു നേരെ തുര്‍ക്കികളുടെ ആക്രമണമുണ്ടായപ്പോള്‍ മാര്‍ഗരറ്റിന്റെ പിതാവായ ബെലാ നാലാമന്‍ രാജാവ് തനിക്കുണ്ടാവുന്ന അടുത്ത കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. യുദ്ധത്തില്‍ ഹംഗറി വിജയിച്ചതോടെ രാജാവ് പ്രതിജ്ഞ നിറവേറ്റാന്‍ തയാറായി. അങ്ങനെ മാര്‍ഗരറ്റ് മൂന്നാം വയസില്‍ ഡൊമിനികന്‍ സഭയില്‍ സമ ര്‍പ്പിക്കപ്പെട്ടു. പത്താം വയസില്‍ മാര്‍ഗരറ്റിനെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള കോണ്‍വന്റിലേക്ക് മാറ്റി.തന്റെ ശിഷ്ടകാലം മാര്‍ഗരറ്റ് ഈ മഠത്തിലാണ് ചെലവഴിച്ചത്. വിവാഹപ്രായമെത്തിയപ്പോള്‍ ബെലാ രാജാവ് മകള്‍ക്കു വേണ്ടി ഒരു ആലോചന കൊണ്ടുവന്നു. ബൊഹീമിയയിലെ ഒട്ടോക്കര്‍ രണ്ടാമന്‍ രാജാവുമായുള്ള ബന്ധത്തിന് പക്ഷേ, മാര്‍ഗരറ്റ് സമ്മതം മൂളിയില്ല. താന്‍ യേശുവിനു വേണ്ടി ജീവിച്ചു മരിക്കുമെന്ന് അവള്‍ പ്രതിജ്ഞയെടുത്തു. പതിനെ ട്ടാം വയസില്‍ മാര്‍ഗരറ്റ് വ്രതവാഗ്ദാനം നടത്തി. രാജകുമാരിയായിരുന്നതിനാല്‍ മഠത്തിലുള്ള മറ്റു സന്യാസിനികള്‍ ചില പ്രത്യേക പരിഗണനകള്‍ മാര്‍ഗരറ്റിനു കൊടുത്തിരുന്നു. എന്നാല്‍, മറ്റുള്ള വരെക്കാള്‍ ഒരു പടി താഴെ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് അവള്‍ എല്ലാം നിരസിച്ചു. മഠത്തിലെ അടുക്കളജോലികള്‍ മാര്‍ഗരറ്റ് ഏറ്റെടുത്തു ചെയ്തു. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കഠിനമായ ജോലികള്‍ സന്തോഷത്തോടെ ചോദിച്ചു വാങ്ങി മാര്‍ഗരറ്റ് ചെയ്യുമായിരുന്നു. മറ്റു സന്യാസിനികള്‍ക്കും ആ പ്രദേശത്തെ ജനങ്ങള്‍ക്കും മാര്‍ഗരറ്റ് ഒരു അദ്ഭുതമായിരുന്നു. അവള്‍ കഠിനമായ വ്രതങ്ങളെടുത്തു. യേശുവിനു വേണ്ടി വേദന സഹിക്കുവാന്‍ മാര്‍ഗരറ്റ് സ്വയം പീഡിപ്പിക്കുമായിരുന്നു. അതേസമയം തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവരോടൊ ത്തു കഴിയുവാനും അവള്‍ ശ്രമിച്ചു. നിരവധി അദ്ഭുതങ്ങള്‍ യേശുവിന്റെ നാമത്തില്‍ മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ മരിച്ചുപോയ ഒരാളെ ഉയിര്‍പ്പിച്ചെന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധപദവി നല്‍കുന്ന സമയത്ത് 27 അദ്ഭുതപ്രവര്‍ത്തികള്‍ പരിഗണിക്കപ്പെട്ടു. 1271ലായിരുന്നു മാര്‍ഗരറ്റിന്റെ മരണം. 1943 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Sunday 19th of January

വി. ജെര്‍മാനികസ് (രണ്ടാം നൂറ്റാണ്ട്)


published-img
 

                  രണ്ടാം നൂറ്റാണ്ടില്‍, ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ബാലനാണ് ജെര്‍മാനികസ്. ഈ വിശുദ്ധനെ കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഇന്ന് അറിവുള്ളു. വിശുദ്ധനും സഭാ പിതാക്കന്‍മാരിലൊരാളുമായ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വ ത്തെകുറിച്ചുള്ള ഒരു പ്രാചീന ഗ്രന്ഥത്തിലാണ് ജെര്‍മാനികസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്.ഇന്നത്തെ തുര്‍ക്കി യുടെ ഭാഗമായ ഇസ്മിര്‍ പണ്ട് സ്മിര്‍ന എന്ന പ്രാചീന നഗരമാ യിരുന്നു. ക്രിസ്തുമതവിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്ന സമയത്ത്, യേശുവില്‍ വിശ്വസിച്ചതിന്റെ പേരിലാണ് ജെര്‍മാനികസ് പിടിയിലാകുന്നത്. തന്റെയൊപ്പം തടവിലായ ക്രൈസ്തവ വിശ്വാസികള്‍ക്കു ധൈര്യം പകര്‍ന്നുകൊടുത്തത് കൗമാരപ്രായക്കാരനായ ജെര്‍മാനികസായിരുന്നു. മറ്റാരും 'തെറ്റ്' ആവര്‍ത്തിക്കാതിരിക്കാന്‍ പരസ്യമായി, വളരെ ക്രൂരമായ രീതിയിലാണ് അക്കാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്നത്. പീഡനങ്ങള്‍ കൂടുമ്പോള്‍ ആളുകള്‍ ആര്‍ത്ത് അട്ടഹസിച്ച് കയ്യടിക്കും. കൂടുതല്‍ കയ്യടി കിട്ടാന്‍ ആരാച്ചാര്‍ കൂടുതല്‍ പാകൃതമായ രീതികള്‍ തിരയും. ജെര്‍മാനികസിനെ വധിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലം തുറസായ ഒരു വലിയ പൊതുനാടകശാലയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതു കാണാന്‍ വന്‍ജനാവലി തടിച്ചുകൂടി. വന്യമൃഗങ്ങളെ കൊണ്ട് ആക്രമിപ്പിച്ച് ജെര്‍മാനികസിനെ കൊല്ലുവാനായിരുന്നു പദ്ധതി. എന്നാല്‍, കാട്ടുമൃഗങ്ങള്‍ ജെര്‍മാനികസിനെ ഒന്നും ചെയ്തില്ല. തന്നെ ആക്രമിക്കാന്‍ വേണ്ടി ജെര്‍മാനികസ് തന്നെ അവരെ പ്രകോപിപ്പിച്ചു. എന്നാല്‍, അവ നിശ്ശബ്ദമായി നിന്നതേയുള്ളു. കാഴ്ചക്കാര്‍ അമ്പരന്നു. പടയാളികളും ന്യായാധിപനും ഇളിഭ്യരായി. മരണം ഏറ്റെടുക്കാന്‍ തന്നെ അനുവദി ക്കണമേയെന്നു ജെര്‍മാനികസ് യേശുവിനോടു പ്രാര്‍ഥിച്ചു. പിന്നീട് കാട്ടുമൃഗങ്ങളെ ജെര്‍മാനികസ് കൂടുതല്‍ പ്രകോപിപ്പിച്ചു. ഒടുവില്‍ അവര്‍ അവനെ ആക്രമിച്ചു കൊന്നു.


Tuesday 21st of January

റോമിലെ വി. ആഗ്നസ് (292-304)


published-img
 

                      പന്ത്രണ്ടു വയസുമാത്രം പ്രായമുള്ളപ്പോള്‍ യേശുവിനു വേണ്ടി ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി, മാനഭംഗം ചെയ്യപ്പെട്ട് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച കുഞ്ഞുവിശുദ്ധയാണ് ആഗ്നസ്. കുഞ്ഞാട് എന്നര്‍ഥമുള്ള പേരു മാത്രമല്ല, കുഞ്ഞാടിനെ പോലെ ഓമനത്തമുള്ള മുഖവും നിര്‍മലമായ മനസും ആഗ്നസിനുണ്ടായിരുന്നു. യേശുവിന്റെ ദിവ്യസ്‌നേഹത്തില്‍ നിറഞ്ഞാണ് അവള്‍ വളര്‍ന്നത്. മരണ സമയ ത്തു പോലും തന്റെ വിശ്വാസത്തിന്റെ ശക്തി അവളില്‍ നിന്നു ചോര്‍ ന്നു പോയില്ല. റോമിലായിരുന്നു ആഗ്നസ് ജനിച്ചത്. അതീവസുന്ദരിയായിരുന്നു അവള്‍. റോമിലെ പ്രഭുകുമാരന്മാരടക്കം ധാരാളം യുവാക്കള്‍ ആഗ്നസിനെ വിവാഹം കഴിക്കാന്‍ മോഹിച്ചിരുന്നു. ആഗ്നസിനെ സ്വന്തമാക്കാന്‍ അവരെല്ലാവരും പരസ്പരം മല്‍സരിച്ചിരുന്നു. എന്നാല്‍, എല്ലാവരോ ടും ആഗ്നസ് ഇങ്ങനെയാണ് പറഞ്ഞത്: ''എന്റെവിവാഹം നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. സ്വര്‍ഗത്തിലാണ് എന്റെ മണവാളനുള്ളത്.'' ആഗ്നസ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ചില യുവാക്കള്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ ആഗ്നസിനെ ഒറ്റുകൊടുത്തു. ക്രിസ്ത്യാനിയാണ് ആഗ്നസ് എന്നറിഞ്ഞതോടെ അവളുടെ കുഞ്ഞുകൈകളില്‍ വിലങ്ങുകള്‍ വീണു. ന്യായാധിപന്‍ ജൂപ്പിറ്റര്‍ ദേവനെ സാഷ്ടാംഗം നമസ്‌കരിക്കാന്‍ ആഗ്നസി നോടു കല്പിച്ചു. അവള്‍ അതിനു തയാറായില്ല. ക്ഷുഭിതനായ ന്യായാധിപന്‍ സൈനികരെ കൊണ്ട് ആഗ്നസിനെ വലിച്ചിഴച്ച് ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തിനരികില്‍ കൊണ്ടുവന്നു. എന്നാല്‍, അവിടെയെത്തിയ ഉടനെ ഒരു കുരിശടയാളം വരയ്ക്കുകയാണ് ആഗ്നസ് ചെയ്തത്. അതോടെ, മര്‍ദ്ദനങ്ങള്‍ തുടങ്ങി. ഇളംമേനിയില്‍ നിന്നു രക്തമൊഴുകി. പിന്നീട് അവളെ ഒരു വേശ്യാലയത്തിലേക്ക് അയയ്ക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. ആര്‍ക്കും അവളെ ലൈംഗികമായി ഉപയോഗിക്കാമെന്നു കൂടി അയാള്‍ പറഞ്ഞു. ''എന്റെ യേശുനാഥന്‍ അവനു സ്വന്തമായുള്ളവരെ സംരക്ഷിക്കും'' എന്നാണ് ആഗ്നസ് പറഞ്ഞത്. പരസ്യമായി അവളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റാന്‍ തുടങ്ങി. ആഗ്നസ് കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. അവിടെ കൂടിയിരുന്നവരെല്ലാം പെട്ടെന്ന് പുറത്തേക്ക് പോയി. ദൈവത്തിന്റെ അദ്ഭുതമായിരുന്നു അത്. ഒരു യുവാവ് മാത്രം അവിടെ നിന്നു. അവളുടെ നഗ്നത ആസ്വദിക്കാന്‍ നിന്ന അയാള്‍ ഉടനടി അന്ധനാക്കപ്പെട്ടു. ആഗ്നസിന്റെ സൗന്ദര്യത്തില്‍ മതിമറന്ന ന്യായാധിപന്‍ തന്നെ വിവാഹം കഴിക്കാന്‍ തയാറായാല്‍ ഉടനടി മോചിപ്പിക്കാമെന്നു പറഞ്ഞു. ''യേശുനാഥനാണ് എന്റെ മണവാളന്‍'' എന്നവള്‍ വീണ്ടും പറഞ്ഞു. ക്ഷുഭിതനായ ന്യായാധിപന്‍ ആഗ്നസിനെ തലയറുത്തു കൊല്ലാന്‍ കല്പിച്ചു. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചശേഷം ആഗ്നസ് തലകുനിച്ചുകൊടുത്തു. ആരാച്ചാര്‍ ഒറ്റവെട്ടിന് അവളുടെ തല ശരീരത്തില്‍ നിന്നുവേര്‍പ്പെടുത്തി. എല്ലാ കന്യകകള്‍ക്കും മാതൃകയാണ് വി. ആഗ്നസിന്റെ ജീവിതം. 'കന്യകാത്വത്തിന്റെ മഹത്വത്തിന്റെ കിരീടം രക്തസാക്ഷിത്വം കൊണ്ട് ചൂടിയ വിശുദ്ധ' എന്നാണ് മഹാനായ വിശുദ്ധ ജെറോം ആഗ്നസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.


Wednesday 22nd of January

വി. വിന്‍സെന്റ് പലോട്ടി (1798-1850)


published-img
 

 

                     ഇറ്റലിയിലെ ആഢ്യ കുടുംബത്തില്‍ പിറന്ന വിന്‍സെന്റ് കുഞ്ഞു നാള്‍ മുതല്‍തന്നെ ദൈവസ്‌നേഹത്തിലും അടിയുറച്ച വിശ്വാസ ത്തിലും വളര്‍ന്നുവന്നു. പഠനത്തില്‍ സമര്‍ഥനൊന്നുമായിരുന്നില്ല വിന്‍സെന്റ്. അവന്റെ മനസുനിറയെ പാവങ്ങളോടുള്ള കരുണയും സഹാനുഭൂതിയുമായിരുന്നു. ഒരു പുരോഹിതനായി മാറണമെന്ന ആഗ്രഹം ബാലനായിരിക്കുമ്പോള്‍ മുതല്‍ത്തന്നെ വിന്‍സെന്റിനു ണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ പുരോഹിതനാകുവാനും അറിയപ്പെടുന്ന മതപണ്ഡിതനായി മാറുവാനും അദ്ദേഹത്തിനു കഴിയുകയും ചെയ്തു. ദൈവ ശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കോളറ പടര്‍ന്നു പിടിച്ച കാലത്ത് തന്റെ ആരോഗ്യത്തെ പ്പറ്റി ചിന്തിക്കാതെ അദ്ദേഹം രോഗികള്‍ക്കിടയില്‍ ഓടിനടന്നു. അവരെ ശുശ്രൂഷിച്ചു. അവര്‍ക്കൊ പ്പം താമസിച്ചു. വിന്‍സെന്റ് പലോട്ടി തുടക്കമിട്ട സ്ഥാപനങ്ങളുടെ എണ്ണമെടുക്കുക സാധ്യമല്ല. സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, പെണ്‍കുട്ടികള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, ബാങ്കുകള്‍, കാര്‍ഷിക സ്‌കൂളുകള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്കുള്ള വിനോദകേന്ദ്രങ്ങളും അദ്ദേഹം സ്ഥാപിച്ചു. തൊഴിലാളികള്‍ക്കു വേണ്ടി ഒരു സംഘന രൂപീകരിക്കുവാനും പാലോട്ടിക്കായി. മുസ്‌ലിം വിശ്വാസികള്‍ക്കിടയിലേക്ക് യേശുവിനെ എത്തിക്കുവാനും അദ്ദേഹം ശ്രമിച്ചു. പൗരസ്ത്യ സഭകളുടെ ഐക്യത്തിനു വേണ്ടി അദ്ദേഹം ഏറെ പണിപ്പെട്ടു. എപ്പിഫെനി തിരുനാളിന്റെ എട്ടാം ദിവസം പുനൈരക്യ തിരുനാള്‍ ആചരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കാളും ഉപരിയായി പലോട്ടിയുടെ പ്രായച്ഛിത്തപ്രവൃത്തികളും സഹന മാര്‍ഗ ങ്ങളുമാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ തെളിവായി പറയപ്പെടുന്നത്. കുരിശില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരിച്ച യേശുവിന്റെ അനുയായി എപ്പോഴും സഹനങ്ങളേറ്റുവാങ്ങാന്‍ തയാറായിരിക്ക ണമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നല്‍കിയത്. 1850ലാണ് വിന്‍സെന്റ് പലോട്ടി മരിച്ചത്. 1963ല്‍ പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

 


Thursday 23rd of January

വി. ഇല്‍ഡിഫോണസ് (607-667)


published-img
 

                          പ്രശസ്തനായ സ്പാനിഷ് ഗ്രന്ഥകാരനാണ് വിശുദ്ധനായ ഇല്‍ഡി ഫോണസ്. സ്‌പെയിനിലെ ടൊലേഡോയില്‍ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ച ഇല്‍ഡിഫോണസ് അവിടുത്തെ ആര്‍ച്ചുബിഷ പ്പായിരുന്നു. ബാലനായിരിക്കുമ്പോള്‍ മുതല്‍ യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്ന് ഇല്‍ഡിഫോണസ് പ്രതിജ്ഞ എടുത്തി രുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഈ തീരുമാനത്തെ എതിര്‍ത്തു. പിതാവിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ചെറുപ്രായ ത്തില്‍ തന്നെ അദ്ദേഹം സന്യാസിയാകുവാന്‍ ഇറങ്ങിത്തിരിച്ചു. ആഗ്ലിയിലായിരുന്നു അദ്ദേഹത്തി ന്റെ ആശ്രമം. സന്യാസജീവിതത്തിന്റെ തുടക്കത്തില്‍ കന്യാസ്ത്രീകള്‍ക്കായി ഒരു മഠം ഇല്‍ഡി ഫോണസ് സ്ഥാപിച്ചു. ടൊലൊണ്ടോയില്‍ വച്ച് എ.ഡി. 653 ലും 655ലും രണ്ട് സുനഹദോസുകള്‍ നടന്നു. രണ്ടിന്റെയും പ്രധാന ചുമതലക്കാരന്‍ ഇല്‍ഡിഫോണസായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 657ല്‍ അദ്ദേഹം ടൊലൊണ്ടോയുടെ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. സ്പാനിഷില്‍ ലിറ്റര്‍ജിക്ക് ഏകരൂപം കൊടുക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം. പരിശുദ്ധ കന്യാമറിയ ത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി ഏറെ പ്രസിദ്ധമായിരുന്നു. മറിയഭക്തി വിവരിക്കുന്ന പുസ്തകങ്ങളും അദ്ദേഹം നിരവധി എഴുതി. മറിയത്തിന്റെ നിത്യകന്യകാത്വത്തെ കുറിച്ചുള്ള പുസ്തകം ഏറെ പ്രസിദ്ധമാണ്. പല തവണ കന്യകാമറിയത്തിന്റെ ദര്‍ശനം ഇല്‍ഡിഫോണ സിനുണ്ടായതായി കരുതപ്പെടുന്നു. 667ല്‍ രോഗബാധിതനായി അദ്ദേഹം മരിച്ചു.


Friday 24th of January

സെയില്‍സിലെ വി. ഫ്രാന്‍സീസ് (1567-1622)


published-img
 

                      ഫ്രാന്‍സിലെ തൊറന്‍സ് എന്ന സ്ഥലത്ത് ജനിച്ച ഫ്രാന്‍സീസ് വൈദികനാകുവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രാജ്യാധികാരങ്ങ ളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ മകനെ ഒരു അഭിഭാഷകനാക്കാനും രാഷ്ട്രീയക്കാരനാക്കുവാനു മാണ് ആഗ്രഹിച്ചത്. അധികാരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോ ടെയായിരുന്നു ഫ്രാന്‍സീസിന്റെ വിദ്യാഭ്യാസവും. പാരീസിലും പാദുവായിലുമായിരുന്നു വിദ്യാഭ്യാസം. നിയമബിരുദമെടുത്ത ശേഷം അദ്ദേഹം വീട്ടില്‍ മടങ്ങിയെ ത്തുകയും സെനറ്റില്‍ അഭിഭാഷകനായി ജോലി ആരംഭിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തിരിച്ചറിയുന്നത്. ഒരു ദിവസം രാത്രിയില്‍ അദ്ദേഹ ത്തിന് ഒരു ദര്‍ശനമുണ്ടായി. 'സര്‍വവും ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക' എന്നൊരു ശബ്ദം അദ്ദേഹം കേട്ടു. പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിയാണിതെന്നു തിരിച്ചറിഞ്ഞ ഫ്രാന്‍സീസ് പുരോഹിതനാകാന്‍ ഇറങ്ങിത്തിരിച്ചു. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹ ത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സീസ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സഹജീവികളോടുള്ള സ്‌നേഹവും ശാന്തതയോടെയുള്ള പെരുമാറ്റവുമായിരുന്നു ഫ്രാന്‍സീസി ന്റെ പ്രത്യേകത. എന്നാല്‍, അദ്ദേഹം ഒരു വലിയ മുന്‍കോപിയായിരുന്നു. പലര്‍ക്കും ഇത് അറിയുക പോലുമില്ലായിരുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ അദ്ദേഹം എപ്പോഴും അധ്വാനിച്ചു. 20 കൊല്ലം കൊണ്ടാണ് അദ്ദേഹം തന്റെ മുന്‍കോപത്തെ നിയന്ത്രിച്ചെടുത്തത്. വിശുദ്ധിയിലേക്കു ള്ള വഴി സഹനത്തിന്റേതാണെന്നു അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം എഴുതി: ''വിശുദ്ധി യിലേക്ക് പ്രവേശിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. പ്രവൃത്തിയും സഹനവും.'' ഫ്രാന്‍സീസിന്റെ വാക്കുകളും പ്രസംഗങ്ങളും സ്വാധീനിക്കാത്തവരില്ലായിരുന്നു. 35-ാം വയസില്‍ അദ്ദേഹം ജനീവയിലെ മെത്രാനായി. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ നോക്കുക. * 'നമുക്കു മറിയത്തിന്റെ പക്കലേക്ക് ഓടിച്ചെല്ലാം. എന്നിട്ടു ആ അമ്മയുടെ കുഞ്ഞുമക്കളായി ആ കൈകളില്‍ ആത്മവിശ്വാസത്തോടെ മയങ്ങാം.' * 'നമ്മളെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെയാണു നമ്മള്‍ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ടത്.' * 'ദൈവത്തോടുള്ള സ്‌നേഹം മൂലം നാം അവിടത്തെ ഭയപ്പെടണം, അല്ലാതെ ഭയം മൂലം സ്‌നേഹിക്കരുത്.' * 'ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് ദൈവസമക്ഷത്തിലേക്ക് പോകരുത്. മറിച്ച്, സ്‌നേഹത്താലും വിശ്വാസത്താലും മാത്രമാവണം ദൈവസന്നിധിയിലേക്കുള്ള യാത്ര.' * 'ജീവിതത്തിന്റെ പരിപൂര്‍ണത എന്നത് സ്‌നേഹത്തിന്റെ പരിപൂര്‍ണതയാണ്. എന്തെന്നാല്‍ സ്‌നേഹമെന്നത് ആത്മാവിന്റെ ജീവനാകുന്നു.' * 'നിന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ നിനക്ക് തിരികെ കിട്ടുന്നത് ദൈവത്തെ മാത്രമല്ലച്ച മരണാനന്തര ജീവിതം കൂടിയാണ്.' * 'സഹനം കൂടാതെ വിശുദ്ധിയില.ï' ഇങ്ങനെ വി. ഫ്രാന്‍സീസിന്റേതായുള്ള വചനങ്ങള്‍ എത്ര വേണമെങ്കിലും പറയാനുണ്ട്. വിശ്വാസികളെ സ്വാധീനിക്കാന്‍ ഫ്രാന്‍സീസിന്റെ ഈ വാക്കുകള്‍ക്കെല്ലാം കഴിഞ്ഞു.


Saturday 25th of January

വി. ഡൈന്‍വെന്‍ (അഞ്ചാം നൂറ്റാണ്ട്)


published-img
 

                     പ്രണയിനികളുടെ മധ്യസ്ഥയാണ് വി.ഡൈന്‍വെന്‍. തങ്ങളുടെ പ്രണയം സഫലമാക്കുന്നതിനായി ഡൈന്‍വെന്നിനോടു പ്രാര്‍ഥിക്കുന്ന യുവതികള്‍ ഇന്നും ഏറെയുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍, വെയിത്സ് ഭരിച്ചിരുന്ന ബ്രിച്ചന്‍ എന്ന രാജാവിന്റെ മകളായിരുന്നു സുന്ദരിയായ ഡൈന്‍വെന്‍. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന്, അവളെ മോഹിച്ചു കഴിഞ്ഞിരുന്ന യുവാക്കള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, യേശുവിനു വേണ്ടി മാത്രമായി തന്റെ ജീവിതത്തെ മാറ്റിവയ്ക്കണമെന്നായിരുന്നു അവള്‍ മോഹിച്ചിരുന്നത്. ഭക്തയും ദാനധര്‍മങ്ങളില്‍ ഏറെ ശ്രദ്ധവച്ചിരുന്നവളുമായിരുന്ന ഡൈന്‍വെനിനെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഡൈന്‍വെന്‍ പ്രണയിനികളുടെ മധ്യസ്ഥയായി മാറിയതിന്റെ പിന്നിലുള്ള ഐതിഹ്യം ഏറെ പ്രസിദ്ധമാണ്. ഈ കഥയില്‍ എത്ര സത്യമുണ്ടെന്നു ഇന്ന് പറയുക സാധ്യമല്ലെന്നു മാത്രം. ഒരിക്കല്‍, ബ്രിച്ചാന്‍ രാജാവ് വലിയൊരു വിരുന്നു നടത്തി. രാജാക്കന്‍മാരും രാജകുമാരന്‍മാരും ഉന്നതകുലജാതരും മാത്രമുള്ള വിരുന്നില്‍ ഡൈന്‍വെന്നും പങ്കെടുത്തു. അവിടെ വിരുന്നിനെത്തിയ മീലണ്‍ എന്നു പേരുള്ള പ്രഭുകുമാരന്‍ ഡൈന്‍വെന്നിനെ കണ്ട മാത്രയില്‍ തന്നെ പ്രണയിച്ചു. ഡൈന്‍വെന്നിനും മീലണിനെ ഇഷ്ടമായി. മീലണ്‍ അപ്പോള്‍ തന്നെ ബ്രിച്ചന്‍ രാജാവിനോടു വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, രാജാവിനു മീലണിനെ ഇഷ്ടമായിരുന്നില്ല. അദ്ദേഹം വിവാഹത്തിനു അനുമതി കൊടുത്തില്ല. മീലണ്‍ തനിക്കൊപ്പം ഇറങ്ങിവരാന്‍ ഡൈന്‍വെന്നിനെ നിര്‍ബന്ധിച്ചു. എന്നാല്‍, വിവാഹം കഴിക്കാതെ അയാള്‍ക്കൊപ്പം പോകാന്‍ അവള്‍ തയാറായില്ല. മാത്രമല്ല, ഒരു സന്യാസിനിയായി ജീവിക്കാനാണ് തന്റെ മോഹമെന്നു അവള്‍ പറഞ്ഞു. നിരാശനായ മീലണ്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഡൈന്‍വെന്‍ ദുഃഖിതയായി. വിവാഹം അവള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മീലണിനെ വേദനിപ്പിച്ചതില്‍ അവള്‍ക്കു ദുഃഖമുണ്ടായിരുന്നു. അവള്‍ കരഞ്ഞു പ്രാര്‍ഥിച്ചു. മീലണിനെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടാതെ, വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തിക്കുവേണ്ടി യാചിച്ചു. അവളുടെ പ്രാര്‍ഥന ദൈവം കേട്ടു. സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് അവള്‍ക്കു ഒരു പാനീയം കൊടുത്തു. അവളും മീലണും അതു കുടിക്കുന്നതായും തത്ക്ഷണം മീലണ്‍ ഒരു വലിയ മഞ്ഞുകട്ടിയായി മാറി. ഡൈന്‍വെന്നിനു മൂന്നു വരങ്ങളും മാലാഖ കൊടുത്തു. അവള്‍ അഭ്യര്‍ഥിച്ച മൂന്നു വരങ്ങള്‍ ഇപ്രകാരമായിരുന്നു. 1. മീലണിനെ വീണ്ടും ഒരു മനുഷ്യനാക്കണം. 2. ലോകത്തുള്ള എല്ലാ കാമുകീകാമുകന്‍മാര്‍ക്കും സന്തോഷം നല്‍കണം. 3. തന്നെ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനും അശുദ്ധചിന്തകളില്ലാതെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞുചേരുവാനും കൃപയരുളണം. മൂന്നു വരങ്ങളും മാലാഖ നല്‍കി. ഡൈന്‍വെന്‍ പിന്നീട് സുവിശേഷപ്രാസംഗികയായി മാറി. വെയില്‍സില്‍ ഉടനീളം അവള്‍ യേശുവിന്റെ വചനം പ്രഘോഷിച്ചു. ഡൈന്‍വെന്‍ സ്ഥാപിച്ച ദേവാലയത്തിലും ആശ്രമത്തിലും ഇന്നും നിരവധി കാമുകിമാര്‍ തങ്ങളുടെ പ്രണയം സഫലമാക്കുവാനുള്ള പ്രാര്‍ഥനകളുമായി എത്താറുണ്ട്. ഡൈന്‍വെന്നിന്റെ മധ്യസ്ഥദിനത്തില്‍ കാമുകര്‍ക്കു ആശംസാകാര്‍ഡ് അയയ്ക്കുന്ന പതിവും ഇപ്പോഴുണ്ട്.


Sunday 26th of January

വി. പൗള (347-404)


published-img
                 

                    വിധവകളുടെ മധ്യസ്ഥയായി അറിയപ്പെടുന്ന പൗള റോമിലെ സെനറ്ററായിരുന്ന ടോക്‌സോഷ്യസിന്റെ ഭാര്യയായിരുന്നു. അഞ്ചു മക്കളുടെ അമ്മയായിരുന്നു പൗള. ഇവരില്‍ യൂസ്‌റ്റോഷിയം, ബ്ലേസില്ല എന്നിവര്‍ പിന്നീട് വിശുദ്ധപദവി ലഭിച്ചവരാണ്. പൗളയുടെ ദാമ്പത്യം വളരെ മാതൃകാപരമായിരുന്നു. പരോപകാര പ്രവൃത്തികളും പ്രാര്‍ഥനയും ദാനധര്‍മവും അടിസ്ഥാനമാക്കിയാണു ആ കുടുംബം ജീവിച്ചത്. ദൈവകൃപ അവര്‍ക്കുണ്ടായിരുന്നു. പൗളയ്ക്കു 32 വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം ഭര്‍ത്താവ് ടോക്‌സോഷ്യസ് മരിച്ചു. ഇത് പൗളയെ മാനസികമായി തളര്‍ത്തി. എന്നാല്‍, പ്രാര്‍ഥന അവള്‍ക്കു ശക്തി പകര്‍ന്നു. തന്റെ ജീവിതം പൂര്‍ണമായി സഹജീവികള്‍ക്കു സമര്‍പ്പിച്ചുകൊണ്ട് ആത്മീയ വഴിയിലേക്കു തിരിയാന്‍ അവള്‍ തീരുമാനിച്ചു. എ.ഡി. 382ല്‍ പൗള വിശുദ്ധ ജെറോമിനെ (സെപ്റ്റംബര്‍ 30ലെ വിശുദ്ധന്‍) കണ്ടുമുട്ടി. ഇത് അവളുടെ ജീവിതത്തെ പൂര്‍ണമായി മാറ്റിമറിച്ചു. ജെറോമിന്റെ വാക്കുകള്‍ പൗളയുടെ ആത്മീയതയെ ഏറെ സ്വാധീനിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ദുരന്തം കൂടി പൗളയ്ക്കു നേരിടേണ്ടി വന്നു. മകള്‍ ബ്ലേസില്ലയുടെ മരണം. ദുഃഖിതയായ പൗള മകന്‍ യൂസ്‌റ്റോഷിയത്തിനൊപ്പം റോം വിട്ട് ദൂരദേശത്തേക്കു പോയി. ഇരുവരും വി. ജെറോമിനൊപ്പം വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞശേഷം ബേത്‌ലഹേമില്‍ താമസമാക്കി. അവിടെ ഒരു ആശ്രമവും ഒരു ആതുരശുശ്രൂഷാകേന്ദ്രവും ഒരു മഠവും സ്ഥാപിച്ച്, അതു നോക്കി നടത്തി. ജെറോമിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകയായി മാറിയ പൗള അദ്ദേഹത്തെ പുസ്തകങ്ങളെഴുതാനും ബൈബിള്‍ പഠനങ്ങളിലും സഹായിച്ചു. ജെറോമിന്റെ സഹായത്താല്‍ നിരവധി ദേവാലയങ്ങളും പൗള സ്ഥാപിച്ചു. എ.ഡി. 404ല്‍ ഒരു ജനുവരി 26-ാം തിയതി പൗള മരിച്ചു.


Monday 27th of January

ഏയ്ഞ്ചല മെറിസി (1474-1540)


published-img
                     

                      ഉര്‍സുലിന്‍ സന്യാസസഭയുടെ സ്ഥാപകയാണ് ഏയ്ഞ്ചല മെറിസി. ഇറ്റലിയിലെ ഡെസെന്‍സാനോ നഗരത്തിലാണ് ഏയ്ഞ്ചല ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളെയും സഹോദരിയെയും ഏയ്ഞ്ചലയ്ക്കു നഷ്ടമായി. ഉറ്റവരുടെ വേര്‍പാട് അവളെ തളര്‍ത്തി. മാതാപിതാക്കളുടെയും സഹോദരിയുടെയും ആത്മശാന്തിക്കായി നിരന്തരം പ്രാര്‍ഥനകളും ഉപവാസവുമായി കഴിയാനായിരുന്നു അവളുടെ തീരുമാനം. പതിനഞ്ചാം വയസില്‍ ഫാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്നു വ്രതവാഗ്ദാനം നടത്തി. ഭക്തരായ സ്ത്രീകള്‍ക്കു പ്രചോദനമേകുവാന്‍ ജീവിതം മാറ്റിവയ്ക്കണമെന്ന് ഒരു ദര്‍ശനം ഏയ്ഞ്ചലയ്ക്കു ഉണ്ടായി. അതോടെ, തന്റെ ഭവനം പെണ്‍കുട്ടികള്‍ക്കു ക്രിസ്തുമതപഠനം നടത്തുന്നതിനുള്ള സ്ഥലമാക്കി ഏയ്ഞ്ചല മാറ്റി. ദിനംപ്രതി നിരവധി പേര്‍ ഏയ്ഞ്ചലയുടെ സ്‌കൂളില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ഒരു കന്യാസ്ത്രീ മഠം സ്ഥാപിക്കാന്‍ ഏയ്ഞ്ചലയ്ക്കു ഇടവരുമെന്നൊരു ദര്‍ശനവും ഇക്കാലത്ത് അവള്‍ക്കു ഉണ്ടായി. ആയിടയ്ക്ക് വിശുദ്ധനാടുകളിലേക്ക് ഏയ്ഞ്ചലയും സംഘവും ഒരു തീര്‍ഥയാത്ര നടത്തി. യാത്രാമധ്യേ ഏയ്ഞ്ചലയുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. കൂടെയുള്ളവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും കാഴ്ചയില്ലെങ്കിലും തീര്‍ഥാടനം പൂര്‍ത്തിയാക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. വിശുദ്ധ നാടുകളില്‍ പരിപൂര്‍ണ ഭക്തിയോടെയും ഏകാഗ്രതയോടെയും കാഴ്ചയുള്ളവരെ പോലെ തന്നെ അവള്‍ സന്ദര്‍ശനം നടത്തി. മടക്കയാത്രയില്‍ കാഴ്ചനഷ്ടപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ കുരിശുരൂപത്തിനു മുന്നില്‍ ഏയ്ഞ്ചല മുട്ടുകുത്തി കണ്ണീരോടെ പ്രാര്‍ഥിച്ചു. തത്ക്ഷണം അവളുടെ കാഴ്ചശക്തി തിരികെ കിട്ടി. 1535ല്‍ ഒരു പറ്റം പെണ്‍കുട്ടികളെ സംഘടിപ്പിച്ച് വിശുദ്ധ ഉര്‍സുലയുടെ നാമത്തില്‍ ഉര്‍സുലിന്‍ സഭ സ്ഥാപിച്ചു. അഞ്ചു വര്‍ഷം കൂടി ജീവിച്ച് സഭയെ ശക്തിപ്പെടുത്തിയ ശേഷം 1540ല്‍ അറുപത്തിയാറാം വയസില്‍ ഏയ്ഞ്ചല മരിച്ചു. 1807ല്‍ ഏഴാം പീയൂസ് മാര്‍പാപ്പ ഏയ്ഞ്ചലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Tuesday 28th of January

വി. തോമസ് അക്വിനാസ് (1225-1274)


published-img
                 

                       അക്വിനോയിലെ പ്രഭുവിന്റെ മകനായിരുന്നു തോമസ് അക്വിനാസ്. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ഇദ്ദേഹം, വിജ്ഞാനിയായ വിശുദ്ധന്‍, വിശുദ്ധനായ വിജ്ഞാനി എന്നൊക്കെ അറിയപ്പെടുന്നു. പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ പ്രഭുക്കന്‍മാരുമായും രാജകുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു തോമസ് അക്വിനാസിന്. എന്നാല്‍, യഥാര്‍ഥ രാജാവും പ്രഭുവും യേശുക്രിസ്തുവാണെന്നു തിരിച്ചറിഞ്ഞ് ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബെനഡിക്ടന്‍ സന്യാസസഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലായിരുന്നു തോമസ് പഠിച്ചത്. തുടര്‍ന്ന് നേപ്പിള്‍സ് സര്‍വകലാശാലയിലും പഠിച്ചു. ഒരു വൈദികനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ അതിനു സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ പഠനം പൂര്‍ത്തിയായപ്പോള്‍ തോമസ് രഹസ്യമായി ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചു. എന്നാല്‍, വീട്ടുകാര്‍ ഇത് അറിഞ്ഞതോടെ പ്രശ്‌നമായി. അവര്‍ തോമസിനെ ബലമായി പിടിച്ചു കൊണ്ടു പോയി വീട്ടുതടങ്കലിലാക്കി. ഒന്നരവര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞുവെങ്കിലും ഇത്, തോമസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. തടവറയില്‍ യേശുവുമായി പ്രാര്‍ഥനയിലൂടെ ഒന്നാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തോമസ് അക്വിനാസിന്റെ ദൈവികചിന്ത നീക്കുവാന്‍ മാതാപിതാക്കള്‍ അതീവസുന്ദരിയായ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കടത്തിവിട്ടു. എന്നാല്‍, ആ പ്രലോഭനത്തെയും അദ്ദേഹം അതിജീവിച്ചു. ഒടുവില്‍ മകനെ വഴിതെറ്റിക്കാന്‍ കഴിയാത്തതില്‍ നിരാശരായ മാതാപിതാക്കളെ വിട്ട് തോമസ് അക്വിനാസ് ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. മഹാനായ വിശുദ്ധ ആല്‍ബര്‍ട്ടിന്റെ ആശ്രമത്തില്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായി മാറിയ തോമസ് അക്വിനാസ്, 1250 ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പാരീസ് സര്‍വകലാശാലയില്‍ മതപഠന അധ്യാപകനായി. ഇക്കാലത്ത് നിരവധി പുസ്തകങ്ങള്‍ അക്വിനാസ് എഴുതി. പുസ്തകങ്ങള്‍ വായിക്കുന്നവരെല്ലാം ദൈവസ്‌നേഹത്തില്‍ അലിഞ്ഞുചേരുമായിരുന്നു. എന്നാല്‍, പലപ്പോഴും തന്റെ ഭാഷയെയും താന്‍ എഴുതിയിരിക്കുന്നവയെയും കുറിച്ച് അക്വിനാസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അത് ഇഷ്ടമാകാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. ഒരു ദിവസം, യേശുക്രിസ്തുവിന്റെ ദര്‍ശനം അദ്ദേഹത്തിനുണ്ടായി. 'എന്നെപ്പറ്റി എത്ര സുന്ദരമായി നീ എഴുതിയിരിക്കുന്നു' എന്ന് യേശു സ്വപ്നത്തില്‍ അദ്ദേഹത്തോടു പറഞ്ഞു. വിശുദ്ധ കുര്‍ബാനയോടും തിരുസഭയോടും അക്വിനാസിനുണ്ടായിരുന്ന ഭക്തി വര്‍ണിക്കുക സാധ്യമല്ല. ഒരു ക്രൈസ്തവ സന്യാസി എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം തന്റെ ജീവിതം വഴിയായി മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുത്തു. അക്വിനാസിനൊപ്പമുണ്ടായിരുന്ന സന്യാസിമാര്‍ ചേര്‍ന്ന് ഒരിക്കല്‍ അദ്ദേഹത്തെ പരിഹസിച്ചു. 'തോമസ്, ഇതാ ഒരു കാള പറന്നു പോകുന്നു' എന്ന്. അവര്‍ വിളിച്ചു പറഞ്ഞതു കേട്ട് അതു കാണാന്‍ അക്വിനാസ് ഓടിച്ചെന്നു. ഇതു കണ്ട് മറ്റുള്ളവര്‍ അദ്ദേഹത്തെ കളിയാക്കി. 'നീ എന്തു മൂഢനാണ്. കാള പറന്നു പോകുന്നു എന്നു കേട്ടപ്പോള്‍ നീ വിശ്വസിച്ചുവല്ലോ' എന്ന് അവര്‍ കളിയാക്കി ചോദിച്ചു. തോമസ് അക്വിനാസിന്റെ മറുപടി ഇതായിരുന്നു. 'ഒരു സന്യാസി കള്ളം പറയുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ ഞാന്‍ വിശ്വസിക്കുക കാള പറക്കുന്നു എന്നു കേള്‍ക്കുമ്പോഴാണ്.' മറ്റുള്ളവര്‍ ഇളിഭ്യരായി എന്നു മാത്രമല്ല, തോമസിന്റെ വാക്കുകള്‍ അവരെ ചെയ്തു പോയ തെറ്റിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1274 ലാണ് തോമസ് അക്വിനാസ് മരിക്കുന്നത്. 1323ല്‍ വിശുദ്ധനായും 1567ല്‍ സഭയുടെ വേദപാരംഗതനായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.


Wednesday 29th of January

വി. ഡള്ളന്‍ ഫൊര്‍ഗെയില്‍ (530-598)


published-img
 

                   ഐറിഷ് രാജകുടുംബത്തില്‍ ജനിച്ച ഡള്ളന്‍ ഫൊര്‍ഗെയില്‍ അയര്‍ ലന്‍ഡിലെ ഏറ്റവും അറിയപ്പെടുന്ന കവികളില്‍ ഒരാളായിരുന്നു. പഠനത്തില്‍ അതീവ സമര്‍ഥനായിരുന്നു ഡള്ളന്‍. അദ്ദേഹം വായി ക്കാത്ത പുസ്തകങ്ങളോ പഠിക്കാത്ത വിഷയങ്ങളോ ഇല്ലെന്നു വേ ണമെങ്കില്‍ പറയാം. തുടര്‍ച്ചയായ പഠനവും വായനയും എഴുത്തും മൂലം അദ്ദേഹത്തിന്റെ കാഴ്ച തന്നെ നഷ്ടമായി. ദൈവസ്‌നേഹ ത്തില്‍ ലയിച്ചുചേര്‍ന്നു ജീവിച്ച ഡള്ളന്‍ നിരവധി സ്‌തോത്രഗീത ങ്ങളും പ്രാര്‍ഥനകളും എഴുതി. വിശുദ്ധ കൊളംബയുടെ ജീവിതം പശ്ചാത്തലമാക്കി അദ്ദേഹം എഴുതിയ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ഈ ഗീതം എഴുതി പാടിയപ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചശക്തി തിരികെ കിട്ടിയതായി ഐതിഹ്യങ്ങള്‍ പറയുന്നു. അയര്‍ലന്‍ഡിലെ ക്രൈസ്തവ വിശ്വാസങ്ങളെ ശരിയായ ദിശയിലേക്കു തിരിച്ചുവിടുന്നതില്‍ ഡള്ളന്റെ സംഭാവനകള്‍ ചെറുതല്ല. കവിതയിലൂടെയും ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം ജനഹൃദയ ങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിടയിലാണ് ഡള്ളന്‍ രക്ത സാക്ഷിത്വം വരിച്ചത്. എ.ഡി. 598ലായിരുന്നു അത്. ഡള്ളന്റെ ആശ്രമം കടല്‍ത്തീരത്തായിരുന്നു. കൊള്ളക്കാര്‍ ഡള്ളന്റെ കഴുത്തറത്ത് കടലിലേക്കു വലിച്ചെറിഞ്ഞതായും തിരമാലകള്‍ തല തീരത്തേക്കു കൊണ്ടുവന്നു. മുറിച്ചുമാറ്റപ്പെട്ട തല വീണ്ടും അദ്ദേഹത്തിന്റെ കഴുത്തില്‍ പുനഃസ്ഥാ പിക്കപ്പെടുകയും ചെയ്തുവെന്നതായും ഐതിഹ്യം പറയുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു. യേശുവിനെ മഹത്വപ്പെടുത്തുന്ന സ്‌തോത്രഗീതം പാടിയശേഷമാണ് ഡള്ളന്‍ മരിച്ചതെന്നാണ് വിശ്വാസം.


Thursday 30th of January

വി. മാര്‍ട്ടിന (മൂന്നാം നൂറ്റാണ്ട്)


published-img
             

                    റോമാ നഗരത്തിന്റെ മധ്യസ്ഥയായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശുദ്ധയാണ് മാര്‍ട്ടിന. എ.ഡി. 228ല്‍ രക്തസാക്ഷിത്വം വരിച്ചതായി കണക്കാക്കപ്പെടുന്ന മാര്‍ട്ടിനയെ 1969 ല്‍ വിശുദ്ധരുടെ റോമന്‍ കലണ്ടറില്‍ നിന്നു സഭ നീക്കം ചെയ്തു. എന്നാല്‍, മാര്‍ട്ടിന ജീവിച്ചിരുന്നില്ലെന്നോ അവര്‍ വിശുദ്ധപദവിക്ക് അര്‍ഹയല്ലെന്നോ അതിനര്‍ഥമില്ല. മാത്രമല്ല, ഈ വിശുദ്ധരോടു മാധ്യസ്ഥത യാചിച്ചു പ്രാര്‍ഥിക്കുന്നതിനും തടസമില്ല. റോമന്‍ കൗണ്‍സലറായിരുന്ന സമ്പന്നനായ പിതാവിന്റെ മകളായിരുന്നു മാര്‍ട്ടിന. എന്നാല്‍, അവളുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. അനാഥയായ മാര്‍ട്ടിന തന്റെ വേദനകള്‍ക്കു പരിഹാരം കണ്ടെത്തിയതു പ്രാര്‍ഥനയിലൂടെയായിരുന്നു. സര്‍വവും ഉപേക്ഷിച്ചു തന്നെ അനുഗമിക്കാന്‍ യേശു ആവശ്യപ്പെടു ന്നതായി മാര്‍ട്ടിനയ്ക്കു തോന്നി. പിതാവിന്റെ സമ്പത്ത് മുഴുവന്‍ അവള്‍ ദരിദ്രര്‍ക്കു ദാനമായി നല്‍കിയ ശേഷം പൂര്‍ണമായി യേശുവിനു സമര്‍പ്പിച്ചു ജീവിച്ചു. അലക്‌സാണ്ടര്‍ സെവേറസിന്റെ കാലത്ത്, ക്രൈസ്തവ വിശ്വാസിയായതിന്റെ പേരില്‍ മാര്‍ട്ടിന തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി. റോമന്‍ ദൈവങ്ങളെ വണങ്ങണമെന്ന് അവളോടു ആവശ്യപ്പെട്ടു. എന്നാല്‍, യേശുവിനെയല്ലാതെ മറ്റാരെയും വണങ്ങാനാവില്ലെന്നു പറഞ്ഞ് മാര്‍ട്ടിന പീഡനങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒടുവില്‍ യേശുവിനെപ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. മാര്‍ട്ടിനയുടെ ജീവിത കഥ വിവരിക്കുന്ന നിരവധി പുസ്തകങ്ങളും ജീവചരിത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. നിരവധി അദ്ഭുത പ്രവര്‍ത്തനങ്ങള്‍ ഈ പുസ്തകങ്ങളില്‍ വിവരിക്കപ്പെടുന്നു. എന്നാല്‍, ചരിത്രപരമായ തെളിവുകളുടെ അഭാവം എല്ലാറ്റി ലുമുണ്ട്. പീഡനങ്ങള്‍ക്കിടെ മാര്‍ട്ടിനയുടെ ദേഹത്തു നിന്ന് രക്തമല്ല, പാലാണ് ഒഴുകിയതെന്നു ഒരു കഥയില്‍ പറയുന്നു. മാര്‍ട്ടിനയുടെ കഥയുമായി സാമ്യമുള്ള മറ്റു പല റോമന്‍ വിശുദ്ധകളു മുണ്ട്. ഇത്തരം ചരിത്രപരമായ തെളിവുകളുടെ അഭാവമാണ് മാര്‍ട്ടിനയെ റോമന്‍ കലണ്ടറില്‍ നിന്നു നീക്കാനുള്ള കാരണം. എങ്കിലും ഇപ്പോഴും മാര്‍ട്ടിനയുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവരും ഏറെയുണ്ട്.


Friday 31st of January

വി. ജോണ്‍ ബോസ്‌കോ (1815-1888)


published-img
 

                             ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധനാണ് ജോണ്‍ ബോ സ്‌കോ. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് അദ്ദേഹം കൂടുതല്‍ വിളിക്കപ്പെടുന്നത്. ഏതൊരുവനും മാതൃകയാക്കാവുന്ന വിശുദ്ധ ജന്മമായിരുന്നു ഡോണ്‍ ബോസ്‌കോയുടേത്. വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച്, ജീവിതമാര്‍ഗത്തിനു വേണ്ടി ചെറുപ്രായ ത്തില്‍ തന്നെ കഠിനമായി അദ്ധ്വാനിച്ച് മുന്നോട്ടുനീങ്ങിയ ഡോണ്‍ ബോസ്‌കോ കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളു ടെയും മധ്യസ്ഥനായി അറിയപ്പെടുന്നു. ഇറ്റലിയിലെ റെച്ചി എന്ന സ്ഥലത്താണ് ഡോണ്‍ ബോസ്‌കോ ജനിച്ചത്. ദാരിദ്ര്യത്തോടു പോരാടി യിരുന്ന ആ കുടുംബത്തിനു അല്പം കൃഷിഭൂമി മാത്രമാണുണ്ടായിരുന്നത്. ജോണിനു രണ്ടു വയസുള്ളപ്പോള്‍ പിതാവു മരിച്ചു. ഇതോടെ കുടുംബം പട്ടിണിയിലേക്ക് വഴുതിവീണു. ചെറു പ്രായം മുതല്‍ തന്നെ ജോണും സഹോദരനും മണ്ണില്‍ അധ്വാനിച്ചു. ജോണിനു പല സര്‍ക്കസ് വിദ്യകളും മാജിക്കും അറിയാമായിരുന്നു. തെരുവില്‍ ഈ വിദ്യകള്‍ അവതരിപ്പിച്ച് കിട്ടുന്ന പണം കൂടി തന്റെ പഠനത്തിനും കുടുംബത്തിന്റെ ചെലവിനുമായി ജോണ്‍ മാറ്റിവച്ചു. ഒരിക്കല്‍ ജോണി നു ഒരു ദര്‍ശനമുണ്ടായി. കുട്ടികളെ പഠിപ്പിക്കുന്നതിനും അവര്‍ക്കു വേണ്ടി ജീവിക്കുന്നതിനും വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചിരിക്കുന്നതെന്നു ജോണിനു ആ ദര്‍ശനത്തിലൂടെ ബോധ്യ മായി. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ലെങ്കിലും ജോണ്‍ പഠനത്തില്‍ മോശമായില്ല. അമ്മ മാര്‍ഗരറ്റ് ജോണിനെ ദൈവഭയത്തിലും ദൈവസ്‌നേഹ ത്തിലും വളര്‍ത്തികൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ജോണിന്റെ പഠനത്തി നു വേണ്ടി സമയവും പണവും ചെലവഴിക്കുന്നതില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു എതിര്‍പ്പുണ്ടായി രുന്നു. പഠിക്കാന്‍ പോകുന്ന സമയം കൂടി കുടുംബത്തിനു വേണ്ടി അധ്വാനിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇടവക വികാരിയുടെ സഹായത്തോടെയാണ് ജോണ്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജോണിന്റെ ഏറ്റവും അടുത്ത സുഹൃത്ത് യേശുക്രിസ്തുവായിരുന്നു. തന്റെ വേദനകളും ബുദ്ധിമു ട്ടുകളും ഉറ്റസുഹൃത്തിനോടെന്ന പോലെ ജോണ്‍ ദൈവവുമായി പങ്കുവച്ചു. എല്ലാക്കാര്യത്തിലും ദൈവകൃപ ജോണിനൊപ്പം ഉണ്ടായിരുന്നുതാനും. ഒടുവില്‍, ഒരു വൈദികനാകുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജോണിനു സാധിക്കുകയും ചെയ്തു. സെമിനാരിയില്‍ പഠിക്കുന്ന സമയത്തും തയ്യല്‍ ജോലികളും ചെരുപ്പുനിര്‍മാണവും ആശാരിപ്പണിയും ജോണ്‍ ചെയ്യുമായിരുന്നു. പാവ പ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടി തന്റെ പൗരോഹിത്യം മാറ്റിവയ്ക്കുകയാണ് ജോണ്‍ ചെയ്തത്. അനാഥക്കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ജോണ്‍ തുടങ്ങി. തെരുവു തെണ്ടി ജീവിച്ചിരുന്ന കുട്ടികളെ തന്റെയൊപ്പം കൊണ്ടുവന്ന് അവരെ ദൈവഭയമുള്ളവരാക്കി മാറ്റിയെടുക്കാന്‍ ജോണിനു കഴിഞ്ഞു. കുട്ടികളെ ദൈവവുമായി അടുക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ജോണ്‍ എഴുതി. 1859ല്‍ ജോണ്‍ സലേഷ്യന്‍ സഭയ്ക്കു രൂപം നല്‍കി. പരിശുദ്ധ കന്യാമറിയത്തോടുള്ള ജോണിന്റെ ഭക്തിയും ഏറെ പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ക്കു വേണ്ടി വാദിക്കുവാനും അവരുടെ അവകാശങ്ങള്‍ മുതലാളി വര്‍ഗത്തില്‍ നിന്നു നേടിയെടുക്കാനും ജോണ്‍ പരിശ്രമിച്ചിരുന്നു. തളര്‍വാത രോഗം പിടിപെട്ട് കിടപ്പിലായ ജോണ്‍ 1888 ജനുവരി 31നാണ് മരിക്കുന്നത്. മരണസമയത്ത് ജോണ്‍ സ്ഥാപിച്ച സഭയില്‍ 768 അംഗങ്ങളാണുണ്ടായിരുന്നത്. ഇന്ന് ഡോണ്‍ ബോസ്‌കോയുടെ സലേഷ്യന്‍ സഭയില്‍ (എസ്ഡിബി) 72 രാജ്യങ്ങളിലായി അമ്പതിനായിരത്തോളം അംഗങ്ങളുണ്ട്.


Saturday 1st of February

ഓസ്‌ട്രേഷ്യയിലെ വി. സിഗിബെര്‍ട്ട് മൂന്നാമന്‍ ( 631-656)


published-img
 

                         ഫെബ്രുവരി ഒന്നാം തിയതി ഓര്‍മദിനമായി ആചരിക്കുന്ന വിശുദ്ധ രില്‍ ഏറ്റവും പ്രധാനപ്പെട്ടത് അയര്‍ലന്‍ഡിലെ വി. ബ്രിജിത്താണ്. ഈ വിശുദ്ധയുടെ ഓര്‍മദിവസം ജൂണ്‍ 10നു ആചരിക്കുന്നുണ്ട്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബ ണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്. ജൂണ്‍ പത്തി ലെ വിശുദ്ധയായി ബ്രിജിത്തിന്റെ കഥ നേരത്തെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ (ബ്രിജിത്തിന്റെ കഥ വായിക്കുക) മറ്റൊരു പ്രമുഖ വിശുദ്ധന്റെ കഥ പറയാം. ഓസ്‌ട്രേഷ്യയിലെ വിശുദ്ധ സിഗിബെര്‍ട്ട് മൂന്നാമന്റെ കഥ. അഞ്ചാമത്തെ വയസില്‍ ഓസ്‌ട്രേഷ്യയുടെ രാജാവായ സിഗിബെര്‍ട്ട് വെറും പത്തുവയസു പ്രായമുള്ളപ്പോള്‍ വന്‍ യുദ്ധത്തെ മുന്നില്‍ നിന്നു നയിക്കുക കൂടി ചെയ്തു. ഇന്നത്തെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മഹത്താ യ ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഓസ്‌ട്രേഷ്യ. ഇന്നത്തെ ഫ്രാന്‍സിന്റെ കിഴ ക്കന്‍ ഭാഗങ്ങളായിരുന്നു ഈ രാജ്യത്തില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേഷ്യയുടെ രാജാവായിരുന്ന ഡഗോബെര്‍ട്ട് ഒന്നാമന്റെ മൂത്ത മകനായിരുന്നു സിഗിബെര്‍ട്ട്. അദ്ദേഹത്തിനു ഏഴു വയസുള്ള പ്പോള്‍ പിതാവ് മരിക്കുകയും വൈകാതെ, രാജ്യഭാരം ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. യുദ്ധ ങ്ങളോ അക്രമമോ ധനസമ്പാദ്യമോ സിഗിബെര്‍ട്ടിന്റെ താത്പര്യങ്ങളായിരുന്നില്ല. പക്ഷേ, പലപ്പോ ഴും രാജ്യതാത്പര്യത്തിനു വേണ്ടി യുദ്ധങ്ങള്‍ വേണ്ടി വന്നു. സിഗിബെര്‍ട്ടിനു പത്തുവയസുള്ള പ്പോള്‍ സമീപരാജ്യവുമായി യുദ്ധം നടന്നു. അദ്ദേഹം യുദ്ധക്കളത്തിലേക്കിറങ്ങി. ധീരമായി പോരാടി. പക്ഷേ, പരാജയമായിരുന്നു ഫലം. ഇതേതുടര്‍ന്ന് 'നിര്‍ഗുണനായ രാജാവ്' എന്ന പേര് സിഗിബെര്‍ട്ടിനു ചാര്‍ത്തികിട്ടി. യുദ്ധങ്ങള്‍ ജനദ്രോഹപരമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സാധുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യം. നിരവധി ആശുപത്രികളും ആശ്രമങ്ങളും ദേവാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി വീടുകള്‍ പണിതു. അനാഥാലയങ്ങളും ബാലഭവനുകളും പണിതു. ജീവിതം മുഴുവന്‍ ദൈവ ത്തിനു സമര്‍പ്പിച്ച് ജീവിച്ച അദ്ദേഹം, ഇരുപത്തിയഞ്ചാം വയസില്‍ രോഗബാധിതനായി മരിച്ചു.


Sunday 2nd of February

വി. കാതറീന്‍ റിച്ചി (1522-1590)


published-img
 

                         ഇറ്റലിയിലെ ഫേïാറന്‍സില്‍ ജനിച്ച കാതറീന്‍ റിച്ചി ഏറെ പ്രത്യേക തകളുള്ള ഒരു വിശുദ്ധയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. തലതൊട്ടമ്മയാണ് പിന്നെ കാതറീനെ വളര്‍ത്തിയത്. പക്ഷേ, കാതറീന്റെ യഥാര്‍ഥ അമ്മ ദൈവമാതാവായിരുന്നു. പരി ശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയായിരുന്നു അവളുടെ കരുത്ത്. അമ്മയില്ലാതെ വളരുന്നതിന്റെ വേദനകള്‍ അവള്‍ പങ്കുവച്ചതു തന്റെ കാവല്‍മാലാഖയോടാണ്. കന്യാമറിയത്തോടുള്ള ജപമാല ചൊല്ലു വാന്‍ അവളെ പഠിപ്പിച്ചതും കാവല്‍ മാലാഖയായിരുന്നു. ആറാം വയസില്‍ കാതറീന്‍ തന്റെ ഒരു അമ്മായിയുടെ ചുമതലയുള്ള കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ അന്തരീഷം അവളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഒരു കന്യാസ്ത്രീയായി ജീവിക്കുവാന്‍ കാതറീന്‍ തീരുമാനമെടുത്തു. എന്നാല്‍, അവളുടെ പിതാവ് പീറ്റര്‍ ഈ തീരൂമാനത്തെ ശക്തമായി എതിര്‍ത്തു. കാതറീന്‍ തീവ്രമായി പ്രാര്‍ഥിച്ചു. കഠിനമായി ഉപവസിച്ചു. ഇതോടെ കാതറീന്‍ രോഗബാധിതയായി. പീറ്റര്‍ മകളുടെ തീരുമാനത്തിനു സമ്മതം കൊടുക്കുന്നതു വരെ രോഗങ്ങള്‍ കാതറീനെ അലട്ടിക്കൊണ്ടിരുന്നു. ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിലാണ് കാതറീന്‍ ചേര്‍ന്നത്. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുവാന്‍ കാതറീന്‍ ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി ദര്‍ശനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആത്മീയ നിര്‍വൃതിയില്‍ സ്വയം മറന്നു പോകുന്ന അവസ്ഥയാകുമായിരുന്നു. മറ്റു കന്യാസ്ത്രീകള്‍ ആദ്യമൊക്കെ കാതറീന്റെ ഈ അവസ്ഥയെ തെറ്റിധരിച്ചു. ജോലി ചെയ്യാതിരിക്കാനുള്ള തന്ത്രമായാണ് അവരില്‍ പലരും ഇതിനെ കണ്ടത്. കാതറീനാകട്ടെ, ഇത്തരം ദര്‍ശനങ്ങളും ഹര്‍ഷോന്മാദവും തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നുണ്ടെന്നു കരുതി. ഒരിക്കല്‍ യേശുനാഥന്‍ ഒരു മോതിരം കാതറീനു സമ്മാനിച്ചതായി വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ കാതറീന്റെ ശരീരത്തിലും ഉണ്ടായി ക്കൊണ്ടിരുന്നു. ഇരുപതാം വയസു മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം കാതറീന്റെ ശരീരത്തില്‍ ഇതു പ്രത്യക്ഷപ്പെടുമായിരുന്നു. 1542 ലെ ഒരു നോമ്പുകാലത്ത് യേശുവിന്റെ കുരിശുമരണത്തെ ധ്യാനി ച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു രക്തം ധാരധാരയായി ഒഴുകി. കടുത്ത വേദന അനുഭവപ്പെട്ടു. കാതറീന്‍ രോഗബാധിതയായി കിടപ്പിലായി. ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു മഗ്ദലന മറിയവുമായി സംസാരിക്കുന്ന രംഗം സ്വപ്നത്തിലൂടെ കണ്ടതോടെ കാതറീന്‍ വീണ്ടും ആരോഗ്യവതിയായി. ഈ സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മഠത്തിനു മുന്നില്‍ തടിച്ചുകൂടി. അഞ്ചു തിരുമുറിവുകളോടു കൂടിയ കാതറീനെ ദര്‍ശിച്ച മാത്രയില്‍ പലരുടെയും രോഗങ്ങള്‍ മാറി, വിശ്വാസം ശക്തിപ്പെട്ടു. അന്ന്, കാതറീനെ കാണാന്‍ തടിച്ചുകൂടിയവരില്‍ മൂന്നു പേര്‍ പിന്നീട് കത്തോലിക്കാ സഭയുടെ മാര്‍പാപ്പ പദവിയിലെത്തി; പോപ് മാര്‍സിലെസ് രണ്ടാമന്‍, പോപ് ലിയോ പതിനൊന്നാമന്‍, പോപ് ക്ലെമന്റ് എട്ടാമന്‍ എന്നിവരായിരുന്നു അവര്‍. 1590ല്‍ കാതറീന്‍ മരിച്ചു. 1746 ല്‍ പോപ് ബെനഡിക്ട് പതിനാലാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറാ രോഗങ്ങളും മുറിവുകളും ഉണ്ടാകുമ്പോള്‍ കാതറീന്റെ മാധ്യസ്ഥത വഴി സുഖം പ്രാപിക്കാമെന്ന വിശ്വാസം അവളുടെ മരണശേഷം ശക്തിപ്പെട്ടു.


Monday 3rd of February

വി. ബ്ലെയ്‌സ് (നാലാം നൂറ്റാണ്ട്)


published-img
                       

                    നാല്പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിശുദ്ധ നാണ് ബ്ലെയ്‌സ്. പാശ്ചാത്യപൗരസ്ത്യ സഭകളില്‍ ഒരുപോലെ പ്രസിദ്ധനാണ് ഈ പുണ്യവാളന്‍. വൈദ്യനില്‍ നിന്നു വൈദികനി ലേക്കും മെത്രാന്‍പദവിയിലേക്കും എത്തിയ വിശുദ്ധനായിരുന്നു ബ്ലെയ്‌സ്. അര്‍മീനിയായിലെ സെബസ്റ്റ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജനങ്ങള്‍ക്കു ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. വൈദ്യനെന്ന നിലയില്‍ നിരവധി പേരുടെ രോഗങ്ങള്‍ ബ്ലെയ്‌സ് സുഖപ്പെടുത്തി. അദ്ദേഹത്തിന്റെ സ്പര്‍ശനമാത്രയില്‍ തന്നെ മാറാരോഗങ്ങള്‍ പോലും സുഖപ്പെടുമായിരുന്നു. മൗണ്ട് ആര്‍ഗസിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെ അദ്ദേഹത്തില്‍ നിന്നു സൗഖ്യം തേടി വന്യമൃഗങ്ങള്‍ വരെ എത്തുമായിരുന്നു എന്നാണ് ഐതിഹ്യം. ഗുഹയ്ക്കു ള്ളില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ബ്ലെയ്‌സിനു യാതൊരു തടസങ്ങളും വരാതിരിക്കുവാന്‍ മൃഗങ്ങള്‍ ഗുഹാകവാടത്തില്‍ കാവല്‍ കിടക്കുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മെത്രാന്‍ പദവിയിലെത്തിയ ശേഷം മനുഷ്യരുടെ ആത്മീയമായ മുറിവുകളും രോഗങ്ങളും സുഖപ്പെടുത്തു വാന്‍ ബ്ലെയ്‌സ് ശ്രമിച്ചു. ഗവര്‍ണറായ അഗ്രികോളസ് റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസിന്റെ നിര്‍ദേശപ്രകാരം ക്രൈസ്തവവിശ്വാസികളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി സെബസ്റ്റയിലെ ത്തി. യേശുവില്‍ വിശ്വസിക്കുന്നവരെ പിടികൂടി വന്യമൃഗങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു നീചനായ ആ ഗവര്‍ണറുടെ രീതി. ഇതിനായി മൃഗങ്ങളെ പിടികൂടുന്നതിനായി ഗവര്‍ണറുടെ പടയാളികള്‍ കാട്ടിലെത്തി. അലച്ചിലിനൊടുവില്‍ അവര്‍ ബ്ലെയ്‌സ് പ്രാര്‍ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ഗുഹയുടെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടെത്തി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ബ്ലെയ്‌സിനെ അവര്‍ പിടികൂടുകയും ചെയ്തു. ബ്ലെയ്‌സിനെ പടയാളികള്‍ വിചാരണയ്ക്കായി കൊണ്ടുപോകുന്ന വേളയില്‍ വഴിയരികില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ടു നില്‍ക്കുന്നതു കണ്ടു. അവരുടെ മകന്റെ തൊണ്ടയില്‍ ഒരു വലിയ മീന്‍ മുള്ളു കൊള്ളുകയും അതെടുക്കാനാവാതെ ആ ബാലന്‍ അവശനിലയിലാകുകയും ചെയ്തിരു ന്നു. ബ്ലെയ്‌സ് അപ്പോള്‍ തന്നെ ആ ബാലനെ സുഖപ്പെടുത്തി. ഈ സംഭവം തൊണ്ടയിലുണ്ടാകു ന്ന രോഗങ്ങളുടെ മധ്യസ്ഥനായി ബ്ലെയ്‌സിനെ കാണുവാന്‍ ഇടയാക്കി. തൊണ്ടയില്‍ മുള്ളു കൊള്ളു മ്പോള്‍ ബ്ലെയ്‌സ് പുണ്യവാളനെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഗവര്‍ണര്‍ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ ബ്ലെയിസിനോടു കല്പിച്ചു. എന്നാല്‍ അദ്ദേഹം അതു തള്ളിക്കളഞ്ഞു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷം ബ്ലെയിസിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അദ്ദേഹം വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്നതായി വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, വെള്ളത്തിനു മുകളിലൂടെ നടന്ന് കരയിലേക്ക് എത്തിയ അദ്ദേഹം ഗവര്‍ണറെയും കൂട്ടാളികളെ യും വെല്ലുവിളിച്ചു. ''നിങ്ങളുടെ വിശ്വാസം ശക്തമാണെങ്കില്‍ നിങ്ങളും ഇതുപോലെ ചെയ്തു കാണിക്കുക.'' ഇളിഭ്യനായ ഗവര്‍ണര്‍ ഇരുമ്പുകൊളുത്തുകൊണ്ട് അദ്ദേഹത്തിന്റെ മാംസം വലിച്ചു കീറിപ്പിച്ചു. ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് ദേഹം മുഴുവന്‍ പൊള്ളിച്ചു. അവസാനം അദ്ദേഹത്തെ തലവെട്ടി കൊലപ്പെടുത്തി.


Tuesday 4th of February

വി. ജെയ്ന്‍ (144-1505)


published-img
 

                     ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്റെ മകളാ യിരുന്നു ജെയ്ന്‍. ജോവാന്‍ എന്നും ഈ പുണ്യവതി വിളിക്കപ്പെ ടുന്നു. ജന്മനാ രോഗവതിയും വൈരൂപ്യമുള്ളവളുമായിരുന്നു ജെയ്ന്‍. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയില്‍ ലയിച്ചു ചേര്‍ന്നതായിരുന്നു ജെയിന്റെ ബാല്യകാലം. കാവല്‍മാലാഖമാ രോ ടുള്ള പ്രാര്‍ഥനയിലും അവള്‍ ആശ്വാസം കണ്ടത്തെി. ഒന്‍പതാം വയസില്‍ ജെയ്ന്‍ വിവാഹിതയായി. പ്രഭുവായിരുന്ന ലൂയിസായി രുന്നു ഭര്‍ത്താവ്. ലൂയിസിനു ജെയിനിനെ വിവാഹം കഴിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ലൂയിസ് പതിനൊന്നാമന്‍ രാജാവിന്റെ ആവശ്യപ്രകാരമായി രുന്നു അദ്ദേഹത്തിന്റെ മകളെ ലൂയിസ് വിവാഹം കഴിച്ചത്. ഭര്‍ത്താവിനെ പരിപാലിക്കേണ്ടതു തന്റെ കടമയാണെന്നു മനസിലാക്കിയാണ് ജെയ്ന്‍ പെരുമാറി യത്. ലൂയിസ് തന്റെ പിതാവിനെതിരെ തിരിയുന്നുവെന്നു തിരിച്ചറിഞ്ഞ ജെയിനിന്റെ സഹോദരന്‍ അയാളെ വധിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, ജെയിനിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അയാള്‍ ആ നീക്കത്തില്‍ നിന്നു പിന്തിരിഞ്ഞ് അവളുടെ ഭര്‍ത്താവിനെ വെറുത വിട്ടു. അധികം വൈകാതെ ജെയിനിന്റെ ഭര്‍ത്താവ് ഫ്രാന്‍സിന്റെ രാജാവായി. അധികാരം സ്വന്തമായതോടെ ജെയിനിനെ ഉപേക്ഷിക്കുവാനും മറ്റൊരുവളെ വിവാഹം കഴിക്കുവാനും ലൂയിസ് തീരുമാനിച്ചു. ഇതിനു അന്നത്തെ പോപ് അലക്‌സാണ്ടര്‍ ആറാമന്റെ അനുവാദവും അദ്ദേഹം സംഘടിപ്പിച്ചു. ജെയിനിനെ ലൂയിസ് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നതിനാല്‍ ഇവരുടെ വിവാഹം പോപ് അസാധുവാക്കി. ഭര്‍ത്താവിന്റെ തീരുമാനത്തോട് ജെയിന്‍ ഒരുതരത്തിലും എതിര്‍പ്പു പ്രകടിപ്പിച്ചില്ല; അത് അവളെ വേദനിപ്പിച്ചുവെങ്കിലും. പിന്നീടുള്ള തന്റെ ജീവിതം പരിപൂര്‍ണമായി യേശുനാഥനു സമര്‍പ്പിക്കു വാന്‍ അവളെ തീരുമാനിച്ചു. ബെറിയിലെ പ്രഭ്വി പദവി ലൂയിസ് രാജാവ് ജെയിനിനു കൊടുത്തി രുന്നു. തന്റെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഗില്‍ബര്‍ട്ട് നിക്കോളാസിനൊപ്പം പരിശുദ്ധ കന്യാ മറിയത്തിന്റെ നാമത്തില്‍ ഒരു സന്യാസ സമൂഹത്തിനു ജെയ്ന്‍ തുടക്കമിട്ടു. തന്റെ ശിഷ്ടകാലം കന്യാസ്ത്രീകള്‍ക്കായുള്ള ഈ സന്യാസസമൂഹത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ട്, പ്രാര്‍ഥനയിലും ഉപവാസത്തിലും പരോപകാര പ്രവൃത്തികളിലും ദൈവത്തെ തേടികൊണ്ട് അവള്‍ ജീവിച്ചു. 1505ല്‍ ജെയ്ന്‍ മരിച്ചു. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ ജെയിനിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Wednesday 5th of February

വി. അഗത (മൂന്നാം നൂറ്റാണ്ട്)


published-img
         

                    ഇറ്റലിയിലെ സിസിലിയില്‍ മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച കന്യകയാണ് അഗത. അതീവസുന്ദരിയായിരുന്ന അഗതയുടെ മാതാപിതാക്കള്‍ സമ്പന്നരും സമൂഹം മുഴുവന്‍ മാനിക്കുന്നവരുമാ യിരുന്നു. ക്രൈസ്തവ വിശ്വാസികളായ അവര്‍ മകളെ ദൈവസ്‌നേ ഹത്തില്‍ നിറഞ്ഞവളായി വളര്‍ത്തിക്കൊണ്ടുവന്നു. അഗതയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരു ന്നവര്‍ ഏറെപ്പേരുണ്ടായിരുന്നെങ്കിലും തന്നെ പൂര്‍ണമായി യേശു വിനു സമര്‍പ്പിച്ച് ഉത്തമ ക്രിസ്തുശിഷ്യയായി തീരാനായിരുന്നു അഗതയുടെ മോഹം. ഡേഷ്യസ് ചക്രവര്‍ത്തി (249-251) ക്രൈസ്തവ മതവിശ്വാസികളെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ അഗത യുടെ കുടുംബം ഭീതിയുടെ നിഴലിലായി. ചക്രവര്‍ത്തിയുടെ സിസിലിയിലെ പ്രതിനിധിയായിരുന്ന ക്വിന്റിയാനസ് അഗതയെ മോഹിച്ചിരുന്നു. തനിക്കു വീണു കിട്ടിയ അവസരം മുതലാക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. അഗതയ്ക്കു പതിനഞ്ചു വയസായിരുന്നു അപ്പോള്‍ പ്രായം. ക്വിന്റിയാനസ് പടയാളികളെ വിട്ടു അഗതയെ തടവിലാക്കി. ക്രിസ്തുവില്‍ വിശ്വസിച്ചു എന്നതായിരുന്നു അവളുടെ തെറ്റ്. അഗതയെ േപ്പാലെ പിടിയിലായ ക്രൈസ്തവ വിശ്വാസികളെയെല്ലാം തടവറയിലടച്ച് ക്രൂരമായി പീഡിപ്പിക്കു വാന്‍ തുടങ്ങി. എന്നാല്‍, അഗതയെ സ്വന്തമാക്കാന്‍ മോഹിച്ചിരുന്ന ക്വിന്റിയാനസ് അവളെ ഒരു വലിയ മണിമാളികയിലാക്കി. അവിടെ സമ്പന്നയായ ഒരു ദുഷ്ടസ്ത്രീയും അവളുടെ അഞ്ചു പെണ്‍മക്കളുമുണ്ടായിരുന്നു. അഗതയെ വശത്താക്കുവാന്‍ ആ യുവതികള്‍ ശ്രമമാരംഭിച്ചു. എന്നാല്‍, പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അഗത മതിമറന്നില്ല. ക്വിന്റിയാനസിനെക്കു റിച്ചു മോഹവാക്കുകള്‍ പറഞ്ഞ് അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള ശ്രമവും ഫലിച്ചില്ല. തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെന്ന് അവള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒടു വില്‍ ക്വിന്റിയാനസ് തന്നെ നേരിട്ടെത്തി. മറ്റുള്ളവരെയെല്ലാം ക്രൂരമായി പീഡിപ്പിച്ചു കൊന്നൊടു ക്കിയതിന്റെ കഥകള്‍ അയാള്‍ വിവരിച്ചു. തനിക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറായാല്‍ അഗതയെ മോചിപ്പിക്കാമെന്നും സ്വത്തുക്കളും അധികാരവും നല്‍കാമെന്നും അയാള്‍ പറഞ്ഞു. അഗതയുടെ മറുപടി ഇതായിരുന്നു: ''യേശുവാണ് എന്റെ രക്ഷ, യേശുവിലാണ് എന്റെ ജീവിതം.'' ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തില്‍ നമസ്‌ക്കരിക്കുവാന്‍ അവളോടു ക്വിന്റിയാനസ് കല്‍പിച്ചു. അവള്‍ അതിനും വഴങ്ങിയില്ല. ക്രുദ്ധനായ ക്വിന്റിയാനസ് വാളെടുത്ത് അവളുടെ സ്തനങ്ങള്‍ മുറിച്ചുകളഞ്ഞു. അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നയാക്കി തീക്കനലിലൂടെ ഉരുട്ടി. ദേഹം മുഴുവന്‍ പൊള്ളലുമായി അവളെ തടവറയിലേക്ക് വലിച്ചെറിഞ്ഞു. തടവറയില്‍ വച്ച് വി. പത്രോസ് ശ്ലീഹായുടെ ദര്‍ശനം അഗതയ്ക്കുണ്ടായതായും അവളുടെ മുറിവുകള്‍ ശ്ലീഹാ സുഖപ്പെടുത്തിയതായും ചില അപ്രാമാണിക ഗ്രന്ഥങ്ങളില്‍ പറയുന്നു. അഗത സുഖപ്പെട്ടതറിഞ്ഞ് ക്വിന്റിയാനസ് വീണ്ടും പീഡനങ്ങളാരംഭിച്ചു. തത്ക്ഷണം ഒരു വലിയ ഭൂമികുലുക്കമുണ്ടായതായും ക്വിന്റിയാനസിന്റെ രണ്ടു സൈനിക ഉദ്യോഗ സ്ഥര്‍ മരിച്ചതായും ഐതിഹ്യമുണ്ട്. ഭൂമി കുലുക്കം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ ക്വിന്റിയാനസിന്റെ അടുത്ത് എത്തി, അഗതയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ വാക്കു കേട്ട് അഗതയെ മര്‍ദിക്കുന്നതു നിര്‍ത്താന്‍ അയാള്‍ കല്പന കൊടുത്തു. വീണ്ടും ജയില്‍മുറിയിലടയ്ക്കപ്പെട്ട അഗത അവിടെവച്ച് മരിച്ചു. എ.ഡി. 250ലായിരുന്നു അഗത യുടെ രക്തസാക്ഷിത്വം. ഭൂമികുലുക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുമ്പോള്‍ വി. അഗതയുടെ മാധ്യസ്ഥം യാചിച്ചു പ്രാര്‍ഥിക്കന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.


Thursday 6th of February

വി. ഡൊറോത്തി (മൂന്നാം നൂറ്റാണ്ട്)


published-img
 

                                   ആദിമസഭയുടെ കാലത്ത്, പീഡനങ്ങളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ക്ക് എല്ലാം പൊതുവായ ചില ഘടകങ്ങളുണ്ട്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അറസ്റ്റിലാവുക, യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാതെ വരുന്നതോടെ പീഡനങ്ങളേറ്റു വാങ്ങുക, ഒടുവില്‍ ക്രൂരവും പ്രാകൃതവുമായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍വച്ച് രക്തസാക്ഷിത്വം വരിക്കുക. ഫെബ്രുവരി അഞ്ചിലെ വിശുദ്ധയായ അഗതയും ഇന്നത്തെ വിശുദ്ധയായ ഡൊറോത്തിയും ഇത്തരത്തില്‍ പീഡനങ്ങളേറ്റുവാങ്ങി മരിച്ച കന്യകമാരാണ്. ക്രൈസ്തവരായ മാതാപിതാക്കളുടെ മകളായി കപ്പഡോഷ്യയില്‍ ജനിച്ച ഡൊറോത്തി ഡയൊക്ലിഷന്‍ ചക്രവര്‍ ത്തിയുടെ മതപീഡനകാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. ഡൊറോത്തി പിടിയിലാകുന്നതിനു മുന്‍പ് തടവിലാക്കപ്പെട്ട രണ്ടു സഹോദരിമാരായിരുന്ന ക്രിസ്റ്റിനയും കലിസ്റ്റയും. എന്നാല്‍, പീഡനങ്ങളെ ഭയന്ന് ഇരുവരും യേശുവിനെ തള്ളിപ്പറയുകയും റോമന്‍ ദൈവത്തെ വണങ്ങുകയും ചെയ്തു. ഗവര്‍ണറുടെ കൊട്ടാരത്തില്‍ വഴിവിട്ട ജീവിതവുമായി കഴിഞ്ഞുപോന്നിരുന്ന ഈ സഹോദരിമാരെ ഗവര്‍ണര്‍ ഡൊറോത്തി യുടെ പക്കലേക്ക് അയച്ചു. തങ്ങളെപ്പോലെ യേശുവിനെ തള്ളിപ്പറഞ്ഞു ജീവന്‍ രക്ഷിക്കുവാനും സമ്പത്തും സ്ഥാനമാനങ്ങളും നേടാനും അവളെ ഉപദേശിക്കുകയായിരുന്നു അവരുടെ ചുമതല. എന്നാല്‍, നേരെ വിപരീതമാണു സംഭവിച്ചത്. ക്രിസ്റ്റിനയെയും കലിസ്റ്റയെയും ഡൊറോത്തി യേശുവിലേക്ക് തിരികെ കൊണ്ടുവന്നു. ചെയ്തു പോയ പാപത്തെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യ മായി. ഡൊറോത്തി അവരെ സമാധാനിപ്പിച്ചു. എത്ര കൊടിയ പാപവും പൊറുക്കുന്നവനാണ് കരുണാമയനായ യേശുനാഥനെന്ന് അവള്‍ അവരോടു പറഞ്ഞു. ഇരുസഹോദരിമാരും യേശുവി നെ വാഴ്ത്തിപ്പാടി. ഈ സംഭവമറിഞ്ഞ ഗവര്‍ണര്‍ ക്ഷുഭിതനായി ഇരുവരെയും തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവര്‍ രണ്ടു പേരും രക്തസാക്ഷിത്വം വരിച്ചു. ഡൊറോത്തിയെ വധിക്കുവാനായി പടയാളികള്‍ കൊണ്ടുവന്നപ്പോള്‍ അവള്‍ ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പാടി. ''ദൈവമേ, എന്നെ അങ്ങയുടെ സ്വര്‍ഗീയ മണവാട്ടിയാക്കണമേ.. അങ്ങയുടെ പറുദീസയിലേക്ക് ഞാനിതാ വരുന്നു..'' ഡൊറോത്തിയുടെ ഈ പ്രാര്‍ഥന കേട്ട് ഗവര്‍ണറുടെ ഉപദേഷ്ടകരില്‍ ഒരാളായിരുന്ന തിയോഫിലസ് അവളെ പരിഹസിച്ചു ചിരിച്ചു: ''യേശുവിന്റെ മണവാട്ടീ..നീ പറുദീസയില്‍ ചെല്ലുമ്പോള്‍ കുറച്ച് ആപ്പിളും പൂക്കളും എനിക്കു കൊടുത്തുവിടുക..'' പരിഹാസവാക്കുകള്‍ കേട്ട് ഡൊറോത്തി പുഞ്ചിരിച്ചു. ''തീര്‍ച്ചയായും ഞാനത് ചെയ്യും'' എന്നായിരുന്നു അവളുടെ മറുപടി. ശിക്ഷ നടപ്പാക്കുവാനായി ആരാച്ചാരെത്തി. തല വെട്ടി കൊലപ്പെടുത്തുന്നതിന് മുന്‍പ് അവള്‍ കണ്ണുകളടച്ച് പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന കഴിഞ്ഞപ്പോഴേക്കും ആരാച്ചാരുടെ വാള്‍ അവളുടെ കഴുത്തില്‍ പതിച്ചു. പുഞ്ചിരിച്ച മുഖവുമായി അവള്‍ മരണം വരിച്ചു. ഡൊറോത്തിയെ വധിക്കുന്നതു കണ്ട് പരിഹസിച്ചു ചിരിച്ചുകൊണ്ടിരുന്ന തിയോഫിലസിന്റെ അടുത്ത് അപ്പോള്‍തന്നെ ഒരു പിഞ്ചു ബാലികയെത്തി. മൂന്നു ആപ്പിളുകളും മൂന്നു റോസപ്പൂക്ക ളുമുള്ള ഒരു ചെറിയ കുട്ട ആ ബാലിക അയാള്‍ക്കു കൊടുത്തു. തത്ക്ഷണം അവള്‍ അപ്രത്യ ക്ഷയായി. മഞ്ഞുകാലമായിരുന്നതിനാല്‍ ഒരു ചെടിയിലും പൂക്കളോ ആപ്പിള്‍മരത്തില്‍ ഇലകള്‍ പോലുമോ ഇല്ലാതിരുന്ന സമയമായിരുന്നു അത്. തനിക്കു ഡൊറോത്തി മാലാഖയുടെ കൈവശം കൊടുത്തയച്ച പറുദീസയില്‍നിന്നുള്ള സമ്മാനമാണ് അതെന്നു തിരിച്ചറിഞ്ഞ തിയോഫിലസ് പശ്ചാത്തപിച്ചു. യഥാര്‍ഥ ദൈവം യേശുക്രിസ്തുവാണെന്നു അദ്ദേഹം മനസിലാക്കുകയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തെയും ഗവര്‍ണര്‍ അപ്പോള്‍ തന്നെ തന്റെ വാളിനിരയാക്കി.


Saturday 8th of February

വി. ജെറോം എമിലിയാനി (1481-1537)


published-img
 

                   ഇറ്റലിയിലെ വെനീസില്‍ ഒരു സമ്പന്നകുടുംബത്തിലാണ് ജെറോം ജനിച്ചത്. ജെറോം ബാലനായിരിക്കെ പിതാവ് മരിച്ചു. പതിനഞ്ച് വയസുള്ളപ്പോള്‍ ജെറോം വീട്ടില്‍നിന്ന് ഒളിച്ചോടി. കുറെ നാളുകള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ച് അവിടെയുമിവിടെയും അലഞ്ഞു നടന്നു. ഇരുപത്തിയേഴാം വയസില്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ജെറോമിന്റെ സാമര്‍ഥ്യം അവനു സൈന്യത്തില്‍ നല്ലപേരു നേടിക്കൊടുത്തു. ട്രെവിസോ മലനിരകളിലുള്ള കോട്ട സംരക്ഷിക്കാന്‍ നിയുക്തമാക്കപ്പെട്ട സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു ജെറോം. ശത്രുസൈന്യത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ അദ്ദേഹം പിടിയിലായി. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു കഴിയുമ്പോഴാണ് ജെറോമിനു ദൈവസ്‌നേഹത്തി ന്റെ വില തിരിച്ചറിയുന്നത്. അദ്ദേഹം കരഞ്ഞുപ്രാര്‍ഥിച്ചു. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ ക്കെല്ലാം മാപ്പുചോദിച്ചു. തന്നെ ശത്രുക്കളുടെ പിടിയില്‍ നിന്നു മോചിപ്പിക്കുകയാണെങ്കില്‍ ശിഷ്ട ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിച്ചുകൊള്ളാമെന്ന് ജെറോം ശപഥം ചെയ്തു. അധികം വൈകാതെ ജെറോം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ജെറോമിന്റെ ചങ്ങലകള്‍ പൊട്ടിച്ച് അദ്ഭുതകരമായി ജയിലില്‍ നിന്നു മോചിപ്പിക്കുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. തന്റെ പ്രതിജ്ഞ പാലിച്ച് ശിഷ്ടജീവിതം നയിക്കാന്‍ ജെറോം തീരുമാനിച്ചു. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുകയായിരുന്നു ജെറോമിന്റെ മുഖ്യലക്ഷ്യം. അനാഥ രെ സ്വന്തം വീട്ടില്‍കൊണ്ടുവന്ന് താമസിപ്പിച്ചു. രാത്രിസമയങ്ങളില്‍ നഗരത്തിലൂടെ നടന്ന് തന്റെ സഹായം ആവശ്യമുള്ളവരെ അദ്ദേഹം തേടി കണ്ടെത്തുമായിരുന്നു. അനാഥമൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വേശ്യകളെ പുനരധിവസിപ്പിക്കുന്നതിനായി ആറു അനാഥാലയങ്ങള്‍ തുടങ്ങി. ആശുപത്രിയും സന്യാസ ആശ്രമങ്ങളുംസ്ഥാപിച്ചു. തന്റെയൊപ്പം പ്രേഷിത ജോലികള്‍ക്ക് തയാറായി വന്ന വൈദികരെയും അല്മായരെയും ചേര്‍ത്ത് പുതിയൊരു സന്യാസസമൂഹത്തിനുംരൂപം കൊടുത്തു. പകര്‍ച്ചവ്യാധി ബാധിച്ചവരെ ശുശ്രൂഷിച്ചു കഴിയവേ, രോഗബാധിതനായി അദ്ദേഹം മരിച്ചു. 1767ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Sunday 9th of February

വി. അപ്പോളോണിയ (മൂന്നാം നൂറ്റാണ്ട്)


published-img
 

                             ഈജിപ്തിലെ അലക്‌സാന്‍ട്രിയായില്‍ ജീവിച്ചിരുന്ന വൃദ്ധകന്യ ക യായിരുന്നു അപ്പോളോണിയ. ക്രൈസ്തവ മതം പ്രചാരം നേടിവരു ന്ന കാലമായിരുന്നു അത്. ഉത്തമക്രൈസ്തവ വിശ്വാസിയായി ജീവിച്ച അപ്പോളോണിയ കരുണ, എളിമ തുടങ്ങിയ പുണ്യങ്ങളാല്‍ നിറഞ്ഞവളായിരുന്നു. അലക്‌സാന്‍ട്രിയായില്‍ മതപീഡനം ആരംഭി ച്ചപ്പോള്‍ തന്റെ വിശ്വാസത്തിനു വേണ്ടി ഈ വിശുദ്ധയ്ക്കു ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. അലക്‌സാന്‍ട്രിയായിലെ ഒരു വ്യാജപ്രവാ ചകന്‍, ക്രിസ്ത്യാനികള്‍ ഈജിപ്ത്തിന്റെ നാശത്തിനു കാരണമാകുമെന്നു പ്രവചിച്ചതോടെയാണ് ജനങ്ങള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കാന്‍ ആരംഭിച്ചത്. അപ്പോളോണിയയും പീഡകരുടെ പിടിയിലായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ അവര്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. അപ്പോളോണിയയുടെ പല്ലുകള്‍ മുഴുവന്‍ മര്‍ദ്ദകര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു. പീന്നീട് അപ്പോളോണിയ അടക്കമുള്ളവരെ ജീവനോടെ ചുട്ടെരിക്കുന്നതിനു വേണ്ടി അവര്‍ ഒരു വലിയ ചിതയുണ്ടാക്കി. യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ''ഇല്ലെങ്കില്‍ ജീവനോടെ ചുട്ടെരിക്കും'' എന്നായിരുന്നു അവരുടെ ഭീഷണി. അപ്പോളോണിയ ചിതയ്ക്കരികില്‍ നിന്നു കണ്ണുകളടച്ചു പ്രാര്‍ഥിച്ച ശേഷം ചിതയിലേക്ക് എടുത്തു ചാടി സ്വയം മരണം വരിച്ചു. അപ്പോളോ ണിയയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിരുദ്ധാഭിപ്രായമുള്ളവര്‍ സഭയില്‍ ഏറെപ്പേരുണ്ട്. ചിതയിലേക്ക് എടുത്തു ചാടുക എന്നത് ആത്മഹത്യയാണെന്നാണ് ഇക്കൂട്ടരുടെ വാദം. ആത്മഹത്യയെ ന്യായീകരിക്കുന്നത് ശരിയല്ലെന്നു ഇവര്‍ പറയുന്നു. എന്നാല്‍, യേശുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് അവര്‍ മരണം വരിച്ചത്. രക്തസാക്ഷിത്വം വരിക്കുന്നവര്‍ എല്ലാംതന്നെ ഒരര്‍ഥത്തില്‍ മരണം സ്വയം ഏറ്റുവാങ്ങുന്നവര്‍ തന്നെയാണ്. ജീവിതനൈരാശ്യത്താലല്ല, മറിച്ച് ദൈവത്തില്‍ ലയിച്ചുചേരുവാനുള്ള മോഹമാണ് അപ്പോളോണിയയെ ചിതയിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത്. അപ്പോളോണിയയുടെ രക്തസാക്ഷിത്വം അലക്‌സാന്‍ട്രിയായില്‍ പീഡനങ്ങളേറ്റു വാങ്ങിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് ധൈര്യം പകരുകയാണ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന മതപീഡനകാലത്ത് നിരവധി ക്രൈസ്തവ രക്തസാക്ഷികള്‍ ഉണ്ടായി.


Monday 10th of February

വി. സ്‌കോളാസ്റ്റിക്ക (480-543)


published-img
 

                  ബെനഡിക്ടന്‍ സന്യാസസഭയുടെ സ്ഥാപകനായ വി. ബെനഡിക്ടിന്റെ ഇരട്ടസഹോദരിയാണ് കന്യകയായ സ്‌കോളാസ്റ്റിക. ഇറ്റലിയിലെ ഉംബ്രിയയിലുള്ള നേഴ്‌സിയാ എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. ഇരട്ടസഹോദരരായിരുന്നതിനാല്‍ ഇരുവരും പരസ്പരം ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. ബാല്യകാലം മുതല്‍ തന്നെ ദൈവസ്‌നേഹത്തിലും അഗാധമായ ഭക്തിയിലും നിറഞ്ഞാണ് ഇവര്‍ വളര്‍ന്നത്. വി. ബെനഡിക്ട് ആശ്രമജീവിതം തിരഞ്ഞെടുത്തപ്പോള്‍ സഹോദരിയും തന്റെ ജീവിതം യേശുവിനായി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ബെനഡിക്ടിന്റെ ആശ്രമത്തിന്റെ അടുത്തുള്ള മറ്റൊരു ഗ്രാമത്തില്‍ സ്‌കോളാസ്റ്റിക്കയും ആശ്രമജീവിതം തുടങ്ങി. ബെനഡിക്ട് തയാറാക്കിയ സന്യാസജീവിതരീതി തന്നെയാണ് സ്‌കോളാസ്റ്റിക്ക തന്റെ ആശ്രമത്തിലും പാലിച്ചുവന്നത്. ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് ബെനഡിക്ട് മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ ആശ്രമത്തിലുള്ളവര്‍ പുറത്തൊരിടത്തും അന്തിയുറങ്ങാന്‍ പാടില്ലെന്നു കര്‍ശനമായ നിബന്ധനയുമുണ്ടായിരുന്നു. സ്‌കോളാസ്റ്റിക്കയുടെ ജീവിതത്തെപ്പറ്റിയും മഹത്വത്തെപ്പറ്റിയുമറിയാന്‍ വിശുദ്ധനായ പോപ് ഗ്രിഗറി എഴുതിയിരിക്കുന്നതു വായിച്ചാല്‍മതി. ''.....എല്ലാ വര്‍ഷവും ഒരു ദിവസം സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തുമായിരുന്നു. ആശ്രമത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലായിരുന്നതിനാല്‍ ബെനഡിക്ട് തന്റെ ശിഷ്യന്‍മാര്‍ക്കൊപ്പം ആശ്രമത്തിന്റെ പുറത്തേക്ക് ഇറങ്ങിവന്ന് അതിനടുത്തുള്ള ഒരു ചെറിയ ഭവനത്തില്‍ വച്ചാണ് സഹോദരിയെ കണ്ടിരുന്നത്. ബെനഡിക്ടും സ്‌കോളാസ്റ്റിക്കയും ഒന്നിച്ചി രുന്ന ഏറെ നേരം സംസാരിക്കും. ആത്മീയകാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ഒരുദിവസം സ്‌കോളാസ്റ്റിക്ക പതിവു പോലെ സഹോദരനെ കാണാനെത്തി. അത് അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു. പകല്‍മുഴുവന്‍ ഒന്നിച്ചിരുന്ന് അവര്‍ ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. രാത്രിയായിട്ടും ആത്മീയചര്‍ച്ചകള്‍ അവസാനിച്ചില്ല. അവര്‍ ഒന്നിച്ച് അത്താഴം കഴിച്ചു. പിരിയാന്‍ സമയമായി. അവള്‍ക്കു സംസാരിക്കുവാനുള്ളതു മുഴുവന്‍ തീര്‍ന്നിരുന്നില്ല. സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനോടു പറഞ്ഞു: ''ദയവായി ഇന്ന് എന്നോടൊപ്പം ഇവിടെ താമസിക്കുക. രാത്രി മുഴുവനുമിരുന്ന് ആത്മീയ ജീവിതത്തിന്റെ വിശുദ്ധിയെപ്പറ്റി നമുക്ക് സംസാരിക്കാം.''ബെനഡിക്ട് പറഞ്ഞു: ''സഹോദരീ, നീയെന്താണീ പറയുന്നത്. എനിക്ക് ആശ്രമത്തിനു പുറത്ത് താമസിക്കാനാവില്ലെന്ന് അറിഞ്ഞുകൂടെ?''തന്റെ അഭ്യര്‍ഥന ബെനഡിക്ട് നിരസിച്ചപ്പോള്‍ സ്‌കോളാരിസ്റ്റ കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. തത്ക്ഷണം ശക്തമായ ഇടിയും മിന്നലും കനത്ത മഴയും ആരംഭിച്ചു. പുറത്തേക്കിറങ്ങാന്‍ പോലും ആവാത്ത അവസ്ഥ. ബെനഡി ക്ട് പറഞ്ഞു: ''നീയെന്താണ് ചെയ്തത്? ഈ തെറ്റിനു ദൈവം നിന്നോടു പൊറുക്കട്ടെ''സ്‌കോളാ സ്റ്റിക്കയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ നിന്നോടു ചോദിച്ചു. ഞാന്‍ പറയുന്നതു നീ കേട്ടില്ല. അപ്പോള്‍ ഞാന്‍ സര്‍വശക്തനായ ദൈവത്തോടു ചോദിച്ചു. അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ടു.'' അന്ന് രാത്രി ബെനഡിക്ടും ശിഷ്യന്മാരും സ്‌കോളാസ്റ്റിക്കയ്‌ക്കൊപ്പം കഴിഞ്ഞു. പിറ്റേന്ന് അവരെല്ലാം ആശ്രമത്തിലേക്കു മടങ്ങി. ഈ സംഭവം നടന്ന് മൂന്നാം ദിവസം, ബെനഡിക്ട് പ്രാര്‍ഥനയിലായിരിക്കെ തന്റെ സഹോദരിയുടെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗത്തിലേക്കു പോകുന്നതായി കണ്ടു. ഉടന്‍ തന്നെ അദ്ദേഹം ശിഷ്യന്മാരെ സ്‌കോളാസ്റ്റിക്കയുടെ ആശ്രമത്തി ലേക്ക് അയച്ചു. അവര്‍ അവളുടെ മൃതദേഹം കൊണ്ടുവന്നു ബെനഡിക്ടിന്റെ ആശ്രമത്തില്‍ സംസ്‌കരിച്ചു.


Monday 10th of February

ഡൊമിനിക് സാവിയോ (1842-1857)


published-img
 

                    ''''എത്ര സുന്ദരമാണീ കാഴ്ചകള്‍.'' 15-ാം വയസില്‍ മരണക്കിടക്ക യില്‍ കിടന്ന് ഡൊമിനിക് സാവിയോ പറഞ്ഞ വാക്കുകളാണിവ. മരണസമയത്ത് അപൂര്‍വ സുന്ദരമായ ദര്‍ശനം ഉണ്ടായ വിശുദ്ധനാണ് ഡൊമിനിക്. 15 വര്‍ഷത്തെ ജീവിതം കൊണ്ടു വിശുദ്ധിയുടെ ആള്‍രൂപമായി മാറിയ ഡൊമിനിക് സാവിയോ വിശുദ്ധ ജോണ്‍ ബോസ്‌കോയുടെ ശിഷ്യനായിരുന്നു. കൊല്ലപ്പണി ക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായ അമ്മയുടെയും പത്തു മക്കളിലൊരുവനായി ജനിച്ച ഡൊമിനിക് അഞ്ചാം വയസില്‍ അള്‍ത്താര ബാലനായി മാറി. പന്ത്രണ്ടാം വയസില്‍ പുരോഹിതനാകുന്നതിനായി സെമിനാരിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഡൊമിനിക് മരിച്ചു. ഒരു പുരോഹിതനായി തീരുക എന്ന അവന്റെ സ്വപ്നം സഫലമാകുന്നതിനു രോഗങ്ങള്‍ തടസമായി. ''ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനല്ല, എങ്കിലും ഏറ്റവും ചെറുതായ കാര്യങ്ങള്‍ പോലും സര്‍വശക്തനായ ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'''' ഡൊമിനിക് ഇങ്ങനെ പറയുമായിരുന്നു. യേശുവിനോടുള്ള സ്‌നേഹത്തെ പ്രതി ദാനം ചെയ്യുന്ന ഒരു കപ്പ് പച്ചവെള്ളത്തിനു പോലും അവിടുന്നു പ്രതിഫലം തരുമെന്ന് ഡൊമിനിക് വിശ്വസിച്ചു. അനാഥരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും മധ്യസ്ഥനായാണ് ഡൊമിനിക് അറിയപ്പെടുന്നത്.


Tuesday 11th of February

വിശുദ്ധ എവുളോജിയസ് ( എ.ഡി.859)


published-img
 

                     മുസ്‌ലിം മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച സ്‌പെയിനി ലെ വൈദികനായിരുന്നു എവുളോജിയസ്. ഒരിക്കല്‍ ചില ക്രിസ്ത്യാ നികള്‍ മുസ്‌ലിം പ്രവാചകനായ മുഹമ്മദിനെ പുച്ഛിച്ചു സംസാരി ക്കുകയും തുടര്‍ന്ന വലിയ ലഹള പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ക്രിസ്തുമത വിശ്വാസിയായി മാറിയ ഒരു മുസ്‌ലിം യുവതിയെ ഒളിപ്പിച്ചു പാര്‍പ്പിച്ചതിന്റെ പേരിലാണ് എവുളോജിയസും അദ്ദേഹത്തിന്റെ സഹോദരിയും അറസ്റ്റിലായത്. രാജാവിന്റെ കല്‍പന പ്രകാരം എവുളോജിയസിന്റെ ശിരസ്സു ഛേദിക്കുവാന്‍ തീരുമാനിച്ചു. കോടതിയിലും തന്റെ വിശ്വാസത്തില്‍ എവുളോജിയസ് ഉറച്ചുനിന്നു സംസാരിച്ചു. ക്ഷുഭിതനായ ഒരു സൈനികന്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചു. എവുളോജിയസ് തന്റെ മറ്റേ കരണം കാണിച്ചു കൊടുത്തു. അവിടെയുമടിച്ചു. പിന്നീട് ക്രൂരമായി പീഡിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ തലയറുത്തു കൊന്നു. സ്‌പെയിനിലെ കോര്‍ഡോവോയില്‍ ജനിച്ച എവുളോജിയസ് നന്നെ ചെറുപ്പത്തിലെ വൈദികനും പിന്നീട് വൈദിക വിദ്യാലയത്തിന്റെ തലവനുമായി. ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പ് എവുളോജിയസ് കൊല്ലഫപ്പെട്ടു.


Tuesday 11th of February

വി. വിക്‌ടോറിയ (-304)


published-img
                       

                       ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വിക്‌ടോറിയ. ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ഏറെപ്പേര്‍ റോമിലും ഇറ്റലിയിലുമൊക്കെയായി ഇക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും വിക്‌ടോറിയയുടെ ജന്മനാട്ടില്‍ അതൊരു അപൂര്‍വസംഭവമായിരുന്നു. നോര്‍ത്ത് ആഫ്രിക്കയിലെ വളരെ സമ്പന്നമായ ഒരു പ്രഭുകുടുംബത്തിലായിരുന്നു വിക്‌ടോറിയ ജനിച്ചത്. തന്റെ ബാല്യകാലത്തു തന്നെ വിക്‌ടോറിയ യേശുവിനെ കുറിച്ച് കേട്ടറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. എന്നാല്‍, യേശുവില്‍ വിശ്വസിക്കുന്നത് അതീവരഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമായിരുന്നു അന്ന്. സ്വകാര്യ പ്രാര്‍ഥനകളിലൂടെ അവള്‍ ദൈവവുമായി അടുത്തടുത്തു വന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അവളുടെ സമ്മതമില്ലാതെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹദിവസം രാവിലെ തന്റെ വീടിന്റെ ജനാലവഴി പുറത്തേക്കു ചാടി വിക്‌ടോറിയ ഓടി രക്ഷപ്പെട്ടു. അടുത്തുള്ള ഒരു ദേവാലയത്തില്‍ അഭയം പ്രാപിച്ച വിക്‌ടോറിയ അവിടെവച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. തന്റെ വിശ്വാസം പരസ്യമായി വിളിച്ചുപറഞ്ഞു കൊണ്ട് വി. കുര്‍ബാനയില്‍ പങ്കുകൊള്ളവേ, പടയാളികള്‍ അവളെ തേടിയെത്തി. അറസ്റ്റിലായ വിക്‌ടോറിയയെ മറ്റു ക്രൈസ്തവ തടവുകാര്‍ക്കൊപ്പം വിചാരണയ്ക്കായി കൊണ്ടുപോയി. വിക്‌ടോറിയയുടെ കുടുംബത്തിനു കൊട്ടാരവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ക്രൈസ്തവര്‍ക്കു കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മരണമാണെന്നു അറിയാമായിരുന്നതിനാല്‍ അവളുടെ സഹോദരന്‍ ന്യായാധിപനോടു സഹായഅഭ്യര്‍ഥനയുമായി എത്തി. തന്റെ സഹോദരിക്കു മാനസികരോഗമാണെന്നും അറിവില്ലാതെ ചെയ്തുപോയ തെറ്റ് പൊറുക്കണമെന്നും അയാള്‍ അഭ്യര്‍ഥിച്ചു. എന്നാ ല്‍, വിക്‌ടോറിയ തനിക്കൊരു രോഗവുമില്ലെന്നു വ്യക്തമാക്കുന്നവിധത്തില്‍ ന്യായാധിപനുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. രോഗമില്ലെന്നു മനസിലായെങ്കിലും, ന്യായാധിപന്‍ പിന്നെയും അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. സഹോദരനെ അനുസരിച്ച് പോകാന്‍ തയാറായാല്‍ വിട്ടയയ്ക്കാമെന്നു അയാള്‍ വിക്‌ടോറിയയോടു പറഞ്ഞു. 'ഞാന്‍, എന്റെ കര്‍ത്താവായ ദൈവത്തെ മാത്രമേ അനുസരിക്കുകയുള്ളു' എന്നായിരുന്നു അവളുടെ മറുപടി. യേശുവിന്റെ കഥ വെറും ഭാവനയാണെന്നും അതില്‍ വിശ്വസിച്ച് വെറുതെ ജീവിതം കളയരുതെന്നും ന്യായാധിപന്‍ അഭ്യര്‍ഥിച്ചുനോക്കിയെങ്കിലും അവള്‍ തന്റെ വിശ്വാസ ത്തില്‍ ഉറച്ചുനിന്നു. ഒരുതരത്തിലും വിക്‌ടോറിയ വഴങ്ങുന്നില്ലെന്നു കണ്ടതോടെ ന്യായാധിപന്‍ വധശിക്ഷ വിധിച്ചു. കൂട്ടാളികളായ 45 ക്രൈസ്തവവിശ്വാസികള്‍ക്കൊപ്പം ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി അവള്‍ കൊല്ലപ്പെട്ടു.


Wednesday 12th of February

വി. ജൂലിയാന്‍


published-img
 

                          ജൂലിയാന്‍ എന്ന വിശുദ്ധന്റെ കഥ പൂര്‍ണമായും ഐതിഹ്യം മാത്ര മാണെന്നു വാദിക്കുന്ന പണ്ഡിതന്‍മാര്‍ ഏറെയുണ്ട്. ചരിത്രപരമായ തെളിവുകള്‍ കുറവാണെന്നതാണ് ഇതിനു കാരണം. ജൂലിയാന്‍ ജനിച്ച സ്ഥലത്തെപ്പറ്റി തന്നെ മൂന്നുവിധം അനുമാനങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലേ മാന്‍സിലാണ് ജൂലിയാന്‍ ജനിച്ച തെന്നു ചില പുസ്തകങ്ങളില്‍ കാണാം. ഇദ്ദേഹം ജനിച്ചതു ബെല്‍ജിയത്തിലാണെന്നും ഇറ്റലിയിലെ നേപ്പിള്‍സിലാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഏതായാലും യൂറോപ്പില്‍ മുഴുവന്‍ ഒരേപോലെ പ്രചാരത്തിലുള്ള കഥയാണ് ജൂലിയാന്‍ എന്ന വിശുദ്ധന്റേത്. ഇദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശുപത്രികളും പല സ്ഥലങ്ങളിലുമുണ്ട്. ജൂലിയാന്റെ ജീവിതകഥയ്ക്കു ഒരു നാടോടിക്കഥയുടെ സ്വഭാവമുണ്ട്. വളരെ സമ്പന്നരായിരുന്നു ജൂലിയാന്റെ മാതാപിതാക്കള്‍. ജൂലിയാന്‍ ജനിച്ച ദിവസം രാത്രി അദ്ദേ ഹത്തിന്റെ പിതാവ് ഒരു സ്വപ്നം കണ്ടു. പിശാചുകള്‍ക്കൊപ്പമെത്തി തന്റെ മകന്‍ തന്നെയും ഭാര്യയെയും കൊല്ലുന്നതായിരുന്നു സ്വപ്നത്തില്‍. ജനിച്ച ഉടന്‍ തന്നെ ജൂലിയാനെ ഉപേക്ഷി ക്കാന്‍ ആ പിതാവ് ആഗ്രഹിച്ചു. എന്നാല്‍, ജൂലിയാന്റെ അമ്മ അതിനു സമ്മതിച്ചില്ല. കാലം കടന്നുപോയി. ജൂലിയാന്‍ വളര്‍ന്നുവന്നു. തന്റെ മകന്‍ അവന്റെ പിതാവിനെ കൊല്ലുമെന്ന പേടി അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നു. അവര്‍ ഇടയ്ക്കിടെ അതോര്‍ത്തു കരഞ്ഞു കൊണ്ടി രുന്നു. ഒരിക്കല്‍ അമ്മയുടെ കണ്ണീരിന്റെ കാരണം ജൂലിയാന്‍ അന്വേഷിച്ചു. അമ്മ ആ കഥ പറഞ്ഞു. 'ഒരിക്കലും ഇത്ര ക്രൂരമായ പാപം ഞാന്‍ ചെയ്യില്ല' എന്നായിരുന്നു ജൂലിയാന്റെ മറുപടി. എങ്കിലും അവന്റെ മനസില്‍ അസ്വസ്ഥതയ്ക്കു തുടക്കമായിരുന്നു. മറ്റൊരു ദിവസം, ജൂലിയാന്‍ കാട്ടില്‍ വേട്ടയ്ക്കു പോയി. അവിടെവച്ച് ഒരു കലമാനെ അദ്ദേഹം പിടികൂടി. കലമാന്‍ ജൂലിയാ നോടു പറഞ്ഞു: 'നിന്റെ മാതാപിതാക്കളെ നീ കൊലപ്പെടുത്തും.' ഈ സംഭവം കൂടി കഴിഞ്ഞ തോടെ, ജൂലിയാന്‍ ഏറെ അസ്വസ്ഥനായി. ഒരിക്കലും തന്റെ മാതാപിതാക്കളുടെ കൊലപാതകി യായി താന്‍ മാറില്ലെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നാടുവിട്ടു ദൂരദേശത്തേക്കു പോയി. ജൂലിയാന്‍ സമ്പന്നയായ ഒരു വിധവയെ വിവാഹം കഴിച്ചു. പിന്നെയും കാലം ഏറെ കടന്നു. ജൂലിയാന്‍ ഭാര്യയുമൊത്ത് സുഖമായി ജീവിച്ചുപോരുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ദുഃഖിതരായിരുന്നു. ജൂലിയാനെ അവര്‍ക്കു നഷ്ടമായതു വെറുമൊരു സ്വപ്നത്തില്‍ വിശ്വസിച്ചതിനെ തുടര്‍ന്നായിരുന്നു എന്ന തിരിച്ചറിവ് അവരെ വേദനിപ്പിച്ചിരുന്നു. മകന്റെ ദുഃഖത്തിനു പരിഹാരം കണ്ട്, അവനെ തിരിച്ചുവീട്ടിലേക്കു കൊണ്ടുവരാമെന്ന നിശ്ചയത്തില്‍ മാതാപിതാക്കള്‍ ജൂലിയാന്റെ വീട് തിരഞ്ഞ് കണ്ടെത്തി അവിടെയെത്തി. ആ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ജൂലിയാന്റെ ഭാര്യ മാതാപിതാക്കളെ സ്വീകരിച്ച്, വേണ്ടവിധത്തില്‍ സത്കരിച്ചു. രാത്രിയായപ്പോള്‍ ജൂലിയാന്റെ മുറിയില്‍ അവരെ കിടത്തി. ഭാര്യ മറ്റൊരു മുറിയില്‍ നിലത്തുകിടന്നു. രാത്രിയില്‍ ജൂലിയാന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ മുറിയില്‍ രണ്ടു പേര്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുകയാണെന്നു കരുതി മറ്റൊന്നും ആലോചിക്കാതെ വാളൂരിയെടുത്ത് അദ്ദേഹം ഇരുവരെയും വെട്ടിക്കൊന്നു. പ്രവചനങ്ങള്‍ സത്യമായി. താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ചറിഞ്ഞ് ജൂലിയാന്‍ പൊട്ടിക്കര ഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹം തകര്‍ന്നുപോയി. പാപപരിഹാരമായി ഭാര്യയ്‌ക്കൊപ്പം പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ചു പ്രാര്‍ഥിച്ചു. പിന്നീട്, അദ്ദേഹം ജീവിച്ചത് പാവപ്പെട്ടവരെയും രോഗികളെ യും അനാഥരെയും സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. നിരവധി ആശുപത്രികള്‍ അദ്ദേഹം സ്ഥാപിച്ചു. കഠിനമായ ഉപവാസങ്ങള്‍ അദ്ദേഹം അനുഷ്ഠിക്കുമായിരുന്നു. ഒരിക്കല്‍, കുഷ്ഠരോഗിയായ ഒരു ഭിക്ഷക്കാരന്‍ മരണത്തോടു മല്ലിട്ടു യാത്ര ചെയ്യുന്ന കാഴ്ച ജൂലിയാന്‍ കണ്ടു. അദ്ദേഹം അയാളെ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി. തന്റെ വീട്ടില്‍ തന്റെ കിടക്കയില്‍ കൊണ്ടു കിടത്തി അയാളെ അദ്ദേഹം ശുശ്രൂഷിച്ചു. ഈ കുഷ്ഠരോഗി ഒരു മാലാഖയായിരുന്നു വെന്നും മാലാഖ ജൂലിയാനെ അനുഗ്രഹിച്ച് പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയിച്ചതായും വിശ്വസിക്കപ്പെടുന്നു.


Wednesday 12th of February

വി. സെറാഫീന (1253)


published-img
 

                    ദാരിദ്ര്യത്തിലേക്കാണ് വിശുദ്ധ സെറാഫീന ജനിച്ചു വീണത്. ചെറുപ്രായം മുതലേ മാറാരോഗങ്ങളില്‍ പെട്ടു ജീവിച്ച സെറാഫീന അപ്പോഴും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ് ശ്രമിച്ചത്. ചെറുപ്രാ യത്തില്‍ തന്നെ മറ്റാരും സഹായിക്കാനില്ലഫാതെ പകര്‍ച്ചവ്യാധി ബാധിച്ച സെറാഫീന വീട്ടില്‍ തന്നെയാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്. തന്റെ വേദനകള്‍ക്കു പ്രാര്‍ഥനയിലൂടെ ആശ്വാസം കണ്ടെത്താന്‍ സെറാഫീനയ്ക്കു കഴിഞ്ഞു. സാന്താഫീന എന്നാണു നാട്ടുകാര്‍ സ്‌നേഹത്തോടെ അവരെ വിളിച്ചിരുന്നത്. തന്നെ പോലെ രോഗത്തിലും വേദനയിലും ജീവിച്ച വിശുദ്ധ ഗ്രിഗറിയായിരുന്നു അവളുടെ ആധ്യാത്മിക ഗുരു. തന്റെ മരണസമയം നേരത്തെ തന്നെ അറിയുവാന്‍ വിശുദ്ധ ഗ്രിഗറിയുടെ ദര്‍ശനത്തിലൂടെ അവര്‍ക്കു കഴിയുകയും ചെയ്തു. രോഗികളുടെയും വികലാംഗരുടെയും മധ്യസ്ഥയായാണ് വി. സെറാഫീന അറിയപ്പെടുന്നത്.


Thursday 13th of February

വി. എവുപ്രാസിയ (390-420)


published-img
 

                         റോമിനെ ഒരു ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയെടുത്ത തെയോഡോ സിയസ് ചക്രവര്‍ത്തിയുടെ കാലം. ചക്രവര്‍ത്തിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പ്രഭുവിന്റെ മകളായിരുന്നു എവുപ്രാസിയ. അവളുടെ ജനനത്തിനു ശേഷം ഏറെ വൈകാതെ പ്രഭു മരിച്ചു. എവുപ്രാസിയയ്ക്കു അഞ്ചു വയസുള്ളപ്പോള്‍ ചക്രവര്‍ത്തി തന്നെ മുന്‍കൈയെടുത്തു റോമിലെ ഒരു പ്രമുഖ സെനറ്ററുടെ മകനുമായി അവളുടെ വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ഈജിപ്തിലെ ആശ്രമത്തിലേക്കു അമ്മയോടൊപ്പം അവള്‍ താമസം മാറ്റി. അമ്മയുടെ പേരും എവുപ്രാസിയ എന്നു തന്നെയായിരുന്നു. സസ്യങ്ങളും പയറും കഴിച്ചാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മയുടെ അടുത്തെത്തി താനും സന്യാസജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി എവുപ്രാസിയ പറഞ്ഞു. അവളെ യേശുവിന്റെ ചിത്രത്തോടു ചേര്‍ത്തു നിര്‍ത്തി ആ അമ്മ പ്രാര്‍ഥിച്ചു: 'ദൈവമേ, ഇതാ ഇവളെ സ്വീകരിക്കുക. അങ്ങയെയാണ് ഇവള്‍ തേടുന്നത്. അങ്ങയെ മാത്രമാണ് ഇവള്‍ സ്‌നേഹിക്കുന്നത്.''' അധികം വൈകാതെ തന്നെ അമ്മയും മരിച്ചു. എവുപ്രാസിയക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അപ്പോഴത്തെ ചക്രവര്‍ത്തിയായ അറേകഡിയസ് അവളെ വിളിപ്പിച്ചു. മുന്‍പ് തീരുമാനിച്ചിരുന്ന വിവാഹം കഴിക്കാന്‍ അവളോട് ആജ്ഞാപിച്ചു. എന്നാല്‍, തന്നെ വിവാഹത്തില്‍ നിന്നു ഒഴിവാക്കണമെന്നാണ് അവള്‍ അപേക്ഷിച്ചത്. തന്റെ മുഴുവന്‍ സ്വത്തുക്കളും വിറ്റ് അവ പാവപ്പെട്ടവര്‍ക്കും അടിമകളെ സ്വതന്ത്രമാക്കുവാനും ഉപയോഗിക്കുവാന്‍ അവള്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി വിവാഹത്തില്‍ നിന്ന് അവളെ ഒഴിവാകാന്‍ അനുവദിച്ചു. ഉപവാസവും പ്രാര്‍ഥനയുമായിരുന്നു എവുപ്രാസിയയുടെ വിശ്വാസത്തിന്റെ അടിത്തറ. ചില ദിവസങ്ങളില്‍ ഒരിടത്തു നിന്ന് ഒരു കല്ലെടുത്ത് മറ്റൊരിടത്തു വയ്ക്കുകയും പിന്നീട് വീണ്ടും അതേസ്ഥലത്തു തിരിച്ചു വയ്ക്കുകയും ചെയ്യുക അവരുടെ പതിവായിരുന്നു. ഒരു ദിവസം നിരവധി തവണ ഇങ്ങനെ ആവര്‍ത്തിക്കും. ദുഷ്ചിന്തകളെയും ദുരാഗ്രഹങ്ങളെയും നേരിടുന്നതിനു വേണ്ടിയായിരുന്നു എവുപ്രാസിയ ഇങ്ങനെ ചെയ്തിരുന്നത്.


Thursday 13th of February

വി. മാര്‍ട്ടിനിയന്‍ (350-398)


published-img
 

                             പലസ്തീനിലെ സെസാറെയില്‍ ജനിച്ച മാര്‍ട്ടിനിയന്റെ ബാല്യകാല ത്തെ കുറിച്ച് അറിവൊന്നുമില്ല. അറിവുള്ള അദ്ദേഹത്തിന്റെ ജീവിത കഥയിലാകട്ടെ വിശ്വാസ്യതയുടെ കുറവുമുണ്ട്. അദ്ഭുതപ്രവര്‍ത്തക നായിരുന്നു മാര്‍ട്ടിനിയന്‍. അദ്ദേഹത്തിന്റെ അദ്ഭുതപ്രവര്‍ത്തികളുടെ ഒരു നീണ്ട പട്ടിക തന്നെഎഴുതുവാനുണ്ട്. പക്ഷേ, ഇവയില്‍ 'കഥ'ക ളെത്ര, സത്യമെത്ര എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നു മാത്രം. എന്നാല്‍, ഇതുകൊണ്ട് മാര്‍ട്ടിനിയന്റെ വിശുദ്ധിയെ സംശയിക്കാനു മാവില്ല. ഇപ്പോഴും ഈ വിശുദ്ധന്റെ നാമത്തില്‍ നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. മാര്‍ട്ടിനിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന 'കഥ'കളില്‍ ഒന്നു പറയാം. ഒരിക്കല്‍ സോ എന്നു പേരായ ഒരു സാധുസ്ത്രീ അഭയം തേടി മാര്‍ട്ടിനിയന്റെ ഭവനത്തിലെത്തി. ദീര്‍ഘയാത്രയ്ക്കിടെ അവശയായി എത്തിയ ആ സ്ത്രീയെ മാര്‍ട്ടിനിയന്‍ വീട്ടിലേക്കു ക്ഷണിച്ചു. ഭക്ഷണവും വസ്ത്ര ങ്ങളും നല്‍കി. കുളിച്ചു വേഷം മാറിയപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന അവളുടെ സൗന്ദര്യം മാര്‍ട്ടിനിയനെ അദ്ഭുതപ്പെടുത്തി. സുന്ദരിയായ ആ സ്ത്രീ മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ക്ഷണിച്ചു. നിമിഷനേരത്തേക്കെങ്കിലും മാര്‍ട്ടിനിയന്റെ മനസ് അവള്‍ക്കു കീഴടങ്ങി. ഉടന്‍ തന്നെ തന്റെ തെറ്റു തിരിച്ചറിഞ്ഞ മാര്‍ട്ടിനിയന്‍ തീകൂട്ടി അതിലേക്ക് തന്റെകാലുകള്‍ എടുത്തുവച്ചു. കാലുകള്‍ പൊള്ളി. ദുസ്സഹമായ വേദന കൊണ്ട് അദ്ദേഹം പുളഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ച സോയോട് മാര്‍ട്ടിനിയന്‍ പറഞ്ഞു: ''ഭൂമിയിലെ ഈ ചെറിയ തീകുണ്ഠം എന്നെ ഇത്രയധികം വേദനിപ്പിക്കുമെങ്കില്‍ നരകാഗ്നിയില്‍ വെന്തുരുകുമ്പോള്‍ എന്താവും വേദന എന്നു തിരിച്ചറിയാനാണിത്.'' മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു താന്‍ ചെയ്ത തെറ്റു തിരിച്ചറിഞ്ഞ സോ അപ്പോള്‍ തന്നെ പശ്ചാത്തപിച്ച് ക്രിസ്തുമതം സ്വീകരിച്ചു. പിന്നീട് ബേത്‌ലഹേമില്‍ ഒരു സന്യാസിനി യായി അവള്‍ ജീവിച്ചു. തന്റെ തെറ്റുകളില്‍ നിന്നു ശാശ്വതമായ മോചനം നേടാന്‍ കടലിലുള്ള ഒരു ചെറിയ ദ്വീപില്‍ അദ്ദേഹം അഭയം തേടി. അവിടെ ഏകനായി അദ്ദേഹം പ്രാര്‍ഥനയും ഉപവാസ വുമായി ജീവിച്ചു. വര്‍ഷത്തില്‍ മൂന്നു ദിവസം ഒരു ക്രൈസ്തവ നാവികന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. അയാള്‍ കൊടുക്കുന്ന റൊട്ടിയും വെള്ളവുമായിരുന്നു മാര്‍ട്ടിനിയന്റെ ജീവന്‍ നിലനിര്‍ത്തിയത്. ആറു വര്‍ഷം അദ്ദേഹം അങ്ങനെ കഴിഞ്ഞു. ആറാം വര്‍ഷം അദ്ദേഹ ത്തിന്റെ ദ്വീപില്‍ മറ്റൊരു സന്ദര്‍ശക എത്തി. ഒരുകപ്പലപകടത്തില്‍ നിന്നു രക്ഷപ്പെട്ട് ആ ദ്വീപില്‍ അടിഞ്ഞ ആ സ്ത്രീയെ രക്ഷിക്കുക തന്റെ കടമയാണെന്നു മാര്‍ട്ടിനിയന്‍ തിരിച്ചറിഞ്ഞു. പക്ഷേ, ഇത്ര സുന്ദരിയായ ഒരു സ്ത്രീക്കൊപ്പം ഏകനായി ആ ദ്വീപില്‍ കഴിഞ്ഞാല്‍ താന്‍ പ്രലോഭനത്തിനു അടിമപ്പെട്ടുപോകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. താന്‍ സൂക്ഷിച്ചു വച്ചിരുന്ന ഭക്ഷണവും കുടിവെള്ളവും അവള്‍ക്കു കൊടുത്ത മാര്‍ട്ടിനിയന്‍ മൂന്നു മാസത്തി നുള്ളില്‍ അവളെ അവിടെ നിന്നു രക്ഷിച്ചുകൊള്ളാമെന്നു ശപഥം ചെയ്ത ശേഷം കടലിലേക്ക് എടുത്തുചാടി, നീന്തി കരയിലെത്തി. രണ്ടു മാസത്തിനുള്ളില്‍ മാര്‍ട്ടിനിയന്റെ സുഹൃത്തായ നാവികന്‍ അവളെ അവിടെ നിന്നു രക്ഷിച്ചു. പിന്നീടുള്ള കാലം മാര്‍ട്ടിനിയന്‍ ആതന്‍സില്‍ സന്യാസജീവിതം നയിച്ചതായി കരുതപ്പെടുന്നു.


Friday 14th of February

വി. വാലന്റൈന്‍ (മൂന്നാം നൂറ്റാണ്ട്)


published-img
 

                       റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ 'വാലന്റൈന്‍സ് ഡേ' എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വാലന്റൈന്‍. ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം. ഈ സമയത്ത് ഒരു പുരോഹിതന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്തു പോന്നു. ക്രൈസ്തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്തു. ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. ഒടുവില്‍ ഒരു ദിവസം അദ്ദേഹവും പടയാളികളുടെ പിടിയിലായി. വിചാരണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ന്യായാധിപന്‍ ഒരു കാര്യം മാത്രമേ അദ്ദേഹത്തോടു ആവശ്യപ്പെട്ടുള്ളു. 'യേശുവിനെ തള്ളിപ്പറയുക'. പല പ്രലോഭനങ്ങളും വാലന്റൈന്റെമുന്നില്‍ നിരത്തപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ശിക്ഷ വിധിക്കപ്പെട്ടു. 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ തലയറുത്ത് കൊലപ്പെടുത്തി. വാലന്റൈന്‍ പ്രണയിക്കുന്നവരുടെ മധ്യസ്ഥനായതിന്റെ പിന്നിലുള്ള കഥ കൂടി പറയാം. ശക്തമായൊരു സൈന്യം ക്ലോഡിയസ് രണ്ടാമന്റെ സ്വപ്നമായിരുന്നു. സൈന്യത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി അദ്ദേഹം ഒരു മണ്ടന്‍ ആശയം ഉത്തരവായി പുറത്തിറക്കി: ''റോമാ സാമ്രാജ്യത്തിലെ യുവാക്കള്‍ വിവാഹിതരാകുന്നത് ചക്രവര്‍ത്തി നിരോധിച്ചിരിക്കുന്നു.'' ഇങ്ങനെയൊരു ഉത്തരവ് നടപ്പിലായാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാമല്ലോ. പ്രണയം പുറത്തുകാട്ടാനാവാതെ വാളും പരിചയുമായി യുദ്ധഭൂമിയിലേക്കു പോകുന്ന യുവാക്കള്‍ വാലന്റൈന്റെ കണ്ണുകള്‍ നനച്ചു. ചക്രവര്‍ത്തിയുടെ ഉത്തരവ് മറന്ന് അദ്ദേഹം രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. എങ്ങനെയോ ചക്രവര്‍ത്തിയുടെ കാതില്‍ വാലന്റെന്റെ രഹസ്യം വീണു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ ചക്രവര്‍ത്തി സൈനികരെ വിട്ടു പിടികൂടിയതത്രേ. വാലന്റൈന്‍ ടെര്‍ണിയുടെ മെത്രനായിരുന്നു എന്നും കഥയുണ്ട്. ചക്രവര്‍ത്തിയുടെ അന്ധയായ മകളെ സുഖപ്പെടുത്തിയ സംഭവവും വിശുദ്ധ വാലന്റൈയിന്റേതായി വിശ്വസിക്കപ്പെടുന്നു. മരണം വിധിക്കപ്പെട്ട ശേഷം വാലന്റൈന്‍ ചക്രവര്‍ത്തിയുടെ മകള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്നാണത്രെ വാലന്റൈന്‍ സന്ദേശങ്ങളുടെ പിറവി. എ.ഡി. 469ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14 ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.


Friday 14th of February

വി. മാറ്റില്‍ഡ (പത്താം നൂറ്റാണ്ട്)


published-img
 

                   ജര്‍മനിയിലെ രാജാവായിരുന്ന ഹെന്റിയുടെ ഭാര്യയായിരുന്നു മാറ്റില്‍ഡ. ഒരു രാജ്ഞിയായിരുന്നെങ്കിലും ഒരു ദാസിയെ പോലെ യാണ് അവര്‍ ജീവിച്ചത്. പ്രാര്‍ഥനയിലും ദാനദര്‍മത്തിലും മുഴുകി ജീവിച്ച മാറ്റില്‍ഡ 23 വര്‍ഷക്കാലത്തോളം വൈവാഹിക ജീവിതം നയിച്ചു. 936 ല്‍ അവള്‍ വിധവയായി. തുടര്‍ന്ന് തന്റെ മൂന്നു മക്കളില്‍ രണ്ടാമനായ ഹെന്റിയെയാണ് ചക്രവര്‍ത്തി സ്ഥാനത്തേയ്ക്കു മാറ്റില്‍ഡ പിന്തുണച്ചത്. എന്നാല്‍ മൂത്ത മകനായ ഓത്തോയാണ് ഒടുവില്‍ ചക്രവര്‍ത്തിയായത്. ഹെന്റിയെ സഹായിച്ചുവെന്നതിനാല്‍ അമ്മയെ ക്രൂരമായി പീഡിപ്പിക്കാനാണ് ഓത്തോ ശ്രമിച്ചത്. ഓത്തോ പീന്നീട് റോമിന്റെ ചക്രവര്‍ത്തിയായി. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് അത് പാവങ്ങള്‍ക്കു ദാനം ചെയ്ത ശേഷം മാറ്റില്‍ഡ സന്യാസ ജീവിതം നയിച്ചു. ആശ്രമങ്ങളും ദേവാലയങ്ങളും പണിത് ശിഷ്ടജീവിതം നയിച്ചു. ചാക്കു ധരിച്ചും ചാരം പൂശിയും പാപങ്ങള്‍ ഏറ്റുപറഞ്ഞും 963 മാര്‍ച്ച് 14ന് അവര്‍ മരണം വരിച്ചു.


Saturday 15th of February

വിശുദ്ധ ലോന്‍ജിനസ് (എ.ഡി. ഒന്നാം നൂറ്റാണ്ട്)


published-img
               

               വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലുള്ള ലോന്‍ജിന സിന്റെ പ്രതിമ ഏറെ പ്രശസ്തമാണെങ്കിലും ഈ വിശുദ്ധന്റെ കഥ അത്ര പ്രശസ്തമല്ല. യേശുവിനെ വധിച്ച സൈനികരിലൊരാളായി രുന്നു ലോന്‍ജിനസ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോന്‍ജിന സിന്റെ കഥ സംബന്ധിച്ചു ഏറെ വിവാദങ്ങള്‍ ഇന്നും നിലനില്‍ക്കു ന്നുണ്ട്. യേശുവിനെ മരണം വിവരിക്കുന്ന സുവിശേഷങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സൈനികന്‍ ലോന്‍ജിനസാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു. ''''പടയാളികള്‍ വന്ന് അവിടുത്തോടു കൂടെ ക്രൂശില്‍ കിടക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കാലുകള്‍ തകര്‍ത്തു. എന്നാല്‍ അവര്‍ ഈശോയുടെ അടുത്ത് എത്തിയപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞിരിക്കുന്ന തായി കണ്ടു. അതിനാല്‍ അവര്‍ അവിടുത്തെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളി ലൊരാള്‍ അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി. ഉടനെ അവിടെ നിന്നു രക്തവും ജലവും ഒഴുകി.'''' യേശുവിനെ കുന്തം കൊണ്ടു കുത്തിയ പടയാളി ലോന്‍ജിനസ് ആണെന്നു സാക്ഷ്യപ്പെടുത്തുന്നത് ബൈബിളിലില്ലാത്ത പുസ്തകത്തിലാണ്. 'ഗോസ്പല്‍ ഓഫ് നിക്കേ ദമസി'ല്‍ ഇങ്ങനെ കാണാം. ''''''ലോന്‍ജിനസ് എന്നു പേരായ ഒരു പടയാളി ഈശോയുടെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.'''' എന്നാല്‍, നിക്കേദമസിന്റെ പുസ്‌കത്തില്‍ പടയാളി കുന്തം കൊണ്ടു കുത്തുന്നത് യേശുവിന്റെ മരണത്തിനു മുന്‍പാണ്. യോഹന്നാന്റെ സുവിശേഷവുമായി പരസ്പരവിരുദ്ധവുമാണിത്. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭ ഈ പുസ്തകത്തെ അംഗീകരിക്കുന്നില്ല. യേശുവിന്റെ മരണത്തിനു സാക്ഷ്യം വഹിച്ച ലോന്‍ജിനസ് പിന്നീട് തെറ്റുകള്‍ ഏറ്റുപറഞ്ഞു ദൈവത്തിലേക്കു വന്നുവെന്നു ചില പണ്ഡിതന്‍മാര്‍ വാദിക്കുന്നു. ബൈബിളില്‍ ഇങ്ങനെ കാണാം. യേശുവിന്റെ മരണത്തെ തുടര്‍ന്ന് തിരശ്ശീലകള്‍ നെടുകെ കീറി, പാതാളങ്ങള്‍ തുറക്കപ്പെട്ടു. ഭൂമി കുലുങ്ങി, പാറകള്‍ പൊട്ടിപ്പിളര്‍ന്നു. 'യേശുവിനു കാവല്‍ നിന്നവര്‍ ഭൂകമ്പവും മറ്റും കണ്ട് ഭയചകിതരായി. '' ''സത്യമായും ഇദ്ദേഹം ദൈവപുത്രനായിരുന്നു'' എന്നു പറഞ്ഞു.'' (മത്തായി 27: 55) ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത നിക്കേദമസിന്റെ പുസ്‌കത്തിലും മത്തായി, മര്‍ക്കോസ്, ലൂക്കാ സുവിശേഷകര്‍ പറയുന്ന ഈ സംഭവം വിവരിക്കുന്നുണ്ട്. ലോന്‍ജിനസ് പിന്നീട് ക്രിസ്തുവിന്റെ അനുയായിയായി മാറി. ഒന്നാം നൂറ്റാണ്ടില്‍ പന്തിയോസ് പീലാത്തോസിന്റെ കല്‍പന പ്രകാരം ലോന്‍ജിനസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.


Saturday 15th of February

വിശുദ്ധ സഹോദരന്മാരായ ഫൗസ്തി നസും ജോവിറ്റയും (രണ്ടാം നൂറ്റാണ്ട്)


published-img
             

               ഇറ്റലിയിലെ ബ്രേഷ്യായില്‍ ജീവിച്ച രണ്ടു സഹോദരന്മാരായിരുന്നു ഫൗസ്തിനസും ജോവിറ്റയും. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം. ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. യേശുവില്‍ വിശ്വസിച്ചിരുന്ന ഈ രണ്ടു സഹോദരന്മാരും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അനേകരെ ക്രൈസ്തവ വിശ്വാസികളാക്കി മാറ്റി. പ്രേഷിതപ്രവര്‍ത്തനത്തിനു എപ്പോഴും സമയം നീക്കിവച്ച് രണ്ടുപേരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അനാഥര്‍ക്കു തുണയേകുവാനും രോഗികളെ ശുശ്രൂഷിക്കുവാനും അവര്‍ സമയം കണ്ടെത്തി. പാപത്തില്‍ മുഴുകി ജീവിച്ചവരെ മാനസാന്തരപ്പെടുത്തി. ദരിദ്രരെ സഹായിച്ചു. പാവപ്പെട്ടവരോടും പണക്കാരോടും ഒരേപോലെ സുവിശേഷം പ്രസംഗിക്കുവാന്‍ ഇരുവരും ശ്രമിച്ചിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലമായിരുന്നു അത്. ക്രിസ്ത്യാനികളായാല്‍ മരണം ഉറപ്പെന്ന് അറിയാമായിരുന്നുവെങ്കിലും നിരവധിപേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമതം സ്വീകരിച്ചു. ഈ വിവരം ചക്രവര്‍ത്തി അറിഞ്ഞതോടെ ഇരുവരും തടവിലാക്കപ്പെട്ടു. യേശുവിനെ സ്തുതിക്കുന്നത് നിര്‍ത്തിയാല്‍ അവസാനിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇരുവരും യേശുവിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന മര്‍ദ്ദനങ്ങള്‍ക്കു നന്ദിപറയുകയും ചെയ്തു. മര്‍ദ്ദനങ്ങള്‍കൊണ്ട് പ്രതീക്ഷയില്ലെന്നു വന്നതോടെ ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. ഫൗസ്തിനസിനെയും ജോവിറ്റയെയും കുറിച്ചുള്ള പുസ്തകങ്ങള്‍ അഞ്ചോളമുണ്ട്. എങ്കിലും ചരിത്രപരമായ തെളിവുകളുടെ കുറവുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ ഇവരെ വിശുദ്ധരുടെ കലണ്ടറില്‍ നിന്നു കത്തോലിക്കാ സഭ നീക്കം ചെയ്തു.


Sunday 16th of February

നിക്കോഡെമിയായിലെ വി. ജൂലിയാന


published-img
             

             വിശുദ്ധരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍ പലതും അവിശ്വസനീയമായിതോന്നുക സ്വാഭാവികമാണ്. പല വിശുദ്ധ ജീവിതങ്ങള്‍ക്കും ഇക്കാലത്ത് നമുക്ക് ചിന്തിക്കാനാവുന്നതിനേക്കാള്‍ ഭാവനാ പൂര്‍ണമായ കഥകളുടെ പിന്തുണയുണ്ട്. അക്കാലത്ത്, ഈ ജീവിത കഥകളൊന്നും എഴുതപ്പെട്ടിരുന്നില്ല.. വാമൊഴിയായി പ്രചരിച്ചുവന്നു പിന്നീട് എഴുതപ്പെട്ടവയാണ് ആദ്യനൂറ്റാണ്ടുകളിലെ വിശുദ്ധരുടെ ജീവിതങ്ങളൊക്കെയും. വാമൊഴിയായി കഥകള്‍ പ്രചരിക്കുമ്പോള്‍ അതില്‍ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത്രയും ആമുഖമായി പറഞ്ഞത് നിക്കോഡെമിയായിലെ വിശുദ്ധ ജൂലിയാനയുടെ കഥ പറയാനാണ്. ജൂലിയാനയുടെ ജീവിതം സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള ആദ്യകാല പുസ്തകങ്ങള്‍ ഏറെയുണ്ട്. 'ജൂലിയാനയുടെ നടപടി' എന്നൊരു പുസ്തകം തന്നെയുണ്ട്. പക്ഷേ, ജൂലിയാന എന്നു പേരുള്ള മറ്റു വിശുദ്ധര്‍ ആദിമസഭയുടെ കാലത്ത് വേറെ ഉണ്ടായിരുന്നതിനാല്‍ രണ്ടു ജീവിതങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞുപോയെന്ന് പല പുസ്തങ്ങളും വായിക്കുമ്പോള്‍ അനുഭവപ്പെടും. ചില ആധുനികകാലപുസ്തകങ്ങളില്‍ ജൂലിയാന ജീവിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിയായ ഡയൊക്ലിഷന്റെ കാലത്തല്ല മാക്‌സിമിയസിന്റെ കാലത്താണ് എന്ന് എഴുതിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ റോമന്‍ ചക്രവര്‍ത്തിമാരായ മാക്‌സിമിയസും ഡയൊക്ലീഷനും ഭരിച്ചിരുന്നത് ഒരേ കാലത്തുതന്നെയാണ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് റോമില്‍ ഒരേസമയത്ത് രണ്ടു ചക്രവര്‍ത്തിമാരുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ക്രൈസ്തവ വിരോധികളും മതമര്‍ദകരുമായിരുന്നു. ജൂലിയാനയുടെ പിതാവ് ആഫ്രികാനസ് എന്നു പേരായ വിജാതീയനായിരുന്നു. എന്നാല്‍ ജൂലിയാന യേശുവിന്റെ അനുയായി എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത്. എവിലേസ് എന്നുപേരായ ഒരു പ്രഭുകുമാരനുമായി ജൂലിയാനയുടെ വിവാഹം പിതാവ് നിശ്ചയിച്ചു. എന്നാല്‍, ഒരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ വിവാഹം നീട്ടിക്കൊണ്ടുപോയി. നിക്കോഡെമിയായിലെ പെര്‍ഫെക് പദവിയിലെത്തുകയാണെങ്കില്‍ അയാളെ വിവാഹം കഴിക്കാമെന്നു ജൂലിയാന പറഞ്ഞു. പിന്നീട് അയാള്‍ ആ പദവിയിലെത്തിയപ്പോള്‍ അവള്‍ പുതിയ നിബന്ധന വച്ചു. ക്രിസ്തുമതം സ്വീകരിക്കണം. എന്നാല്‍ എവിലേസിനു ഈ വ്യവസ്ഥ അംഗീകരിക്കാനാവുമായിരുന്നില്ല. വൈകാതെ, ജൂലിയാനയെ ക്രൈസ്തവ വിശ്വാസിയെന്ന പേരില്‍ തടവിലാക്കി. ഏവിലേസ് അവള്‍ക്കെതിരായി ന്യായാധിപന്റെ മുന്നില്‍ സാക്ഷ്യം പറയുകയും ചെയ്തു. തിളപ്പിച്ച എണ്ണ ഒഴിച്ച് ദേഹം മുഴുവന്‍ പൊള്ളിച്ചശേഷമാണ് ജൂലിയാനയെ തലയറുത്ത് കൊന്നത്.


Monday 17th of February

ഏഴു മേരീ ദാസന്‍മാര്‍


published-img
 

                 ഫേïാറന്‍സിലെ പ്രഭുകുടുംബാംഗങ്ങളായ ഏഴു പേര്‍ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍ മാരുടെ സഭ. ഈ ഏഴു പേരുടെയും ഓര്‍മദിവസമാണിന്ന്. അല്ക്‌സിസ് ഫല്‍കോനിയേരി, ബര്‍ത്തലോമോ അമീഡെയ്, ബെനഡിക്ട്, ബുവോന്‍ഫിഗ്‌ലിയോ, ഗെറാര്‍ഡിനോ, ഹ്യൂഗ്, ജോണ്‍ മൊനേറ്റി എന്നിവരാണ് ഈ ഏഴു പേര്‍. 1233 ല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിവസം ഈ ഏഴു പേര്‍ക്കു മാതാവ് പ്രത്യക്ഷപ്പെടുകയും അവരോടു ലൗകികജീവിതം അവസാനിപ്പിച്ച് ദൈവമാര്‍ഗത്തിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ തന്റെ നാമത്തില്‍ പ്രേഷിതജോലികള്‍ ചെയ്യുവാനും തന്റെ ദാസന്‍മാരായി ഇരിക്കുവാനും മറിയം അവരോടു ആവശ്യപ്പെട്ടിതിനെ തുടര്‍ന്ന് ഇവര്‍ ഏഴു പേരുംചേര്‍ന്ന് ഫേïാറന്‍സിനടുത്ത് ലാക്മാര്‍സിയാ എന്ന പ്രദേശത്തും അവര്‍ ആശ്രമം സ്ഥാപിച്ചു. പരിശുദ്ധ മറിയം തന്നെയാണ് ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടു സഭാവസ്ത്രം നല്‍കിയതെന്നും വിശ്വസിക്കപ്പെടുന്നു. വി. അഗസ്റ്റിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മാതാവ് ആവശ്യപ്പെട്ടത്. 1249 ല്‍ സഭയ്ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. വളരെ വേഗം സഭ പ്രചാരം നേടി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിനു ആശ്രമങ്ങളും പതിനായിരത്തിലേറെ അംഗങ്ങളുമെന്ന് നിലയിലേക്ക് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മേരീദാസന്‍മാരുടെ സഭ വളര്‍ന്നു. മാതാവിന്റെ ഏഴു വ്യാകുലതകളോടുള്ള ഭക്തിയാണ് ഇവരുടെപ്രാര്‍ഥനകളുടെ അടിസ്ഥാനം. 1888ല്‍ ഏഴു പരിശുദ്ധ സ്ഥാപകര്‍ എന്ന പേരു നല്‍കി സഭ ഇവര്‍ക്കു വിശുദ്ധ പദവി നല്‍കി.


Tuesday 18th of February

വി. ശിമയോന്‍ (ഒന്നാം നൂറ്റാണ്ട്)


published-img
 

                        ബൈബിളില്‍ ശിമയോന്‍ എന്നു പേരുള്ള നിരവധി പേരുണ്ട്. പത്രോസ് ശ്ലീഹായുടെ പേരു ശിമയോന്‍ എന്നായിരുന്നു. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരിലും ഒരു ശിമയോന്‍ ഉള്‍പ്പെട്ടിരുന്നു. കുരിശും വഹിച്ചുകൊണ്ട് ഗാഗുല്‍ത്താ മലയിലേക്ക് കയറവെ യേശുവിന്റെ കുരിശുതാങ്ങിയത് മറ്റൊരു ശിമയോനായിരുന്നു. ഇന്ന് ഓര്‍മദിവസം ആചരിക്കുന്നത് യേശുവിന്റെ ബന്ധുകൂടിയായ ശിമയോന്റെതാണ്. ഈ ശിമയോന്‍ യേശുവിന്റെ വളര്‍ത്തുപിതാവായ യൗസേപ്പിന്റെ സഹോദരപുത്രനായിരുന്നു. മാത്രമല്ല, യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായി അറിയപ്പെടുന്ന മറ്റൊരു മറിയത്തിന്റെ മകനായിരുന്നു. യേശു കുരിശില്‍ മരിച്ചപ്പോള്‍ ഈ മറിയം അവിടത്തെ കുരിശിന്റെ ചുവട്ടില്‍ നിന്നിരുന്നുവെന്ന് ബൈബിളില്‍ കാണാം. പിതാവു വഴിയും മാതാവു വഴിയും യേശുവിന്റെ ബന്ധുവായിരുന്നു ശിമയോന്‍. മത്തായിയുടെ സുവിശേഷത്തിലും നടപടി പുസ്തകത്തിലും ഈ ശിമയോനെ കുറിച്ചു പരാമര്‍ശമുണ്ട്. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫോസിന്റെ മകനായിരുന്നു ശിമയോന്‍. യേശുവിന്റെ ശിഷ്യന്‍മാരായ ചെറിയ യാക്കോബിന്റെയും യൂദായുടെയും ഇളയ സഹോദരനാണ് ശിമയോന്‍ എന്നാണ് കരുതപ്പെടുന്നത്. ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് (യേശുവിന്റെ ശിഷ്യന്‍) എഡി 62 ല്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജറുസലേമിനെ നയിച്ചത് ശിമയോനായിരുന്നു. വി. പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിനു ശേഷം ജറുസലേം റോമാക്കാര്‍ ആക്രമിക്കുമെന്നു മുന്‍കൂട്ടി അറിഞ്ഞ് ശിമയോന്‍ ക്രൈസ്തവ വിശ്വാസികളെ എഫല്ലാവരെയും കൂട്ടി ജോര്‍ദാന്‍ കടന്നു പെല്ലാ എന്ന സ്ഥലത്തേക്കു പോയി. ജറുസലേം തകര്‍ക്കപ്പെട്ട ശേഷം വിശ്വാസികളുമായി ശിമയോന്‍ തിരികെയെത്തി. ശിമയോന്‍ നിരവധി അദ്ഭുതങ്ങള്‍ കാഴ്ചവച്ചതായും നിരവധി പേരെ ക്രൈസ്തവവിശ്വാസികളാക്കി മാറ്റിയതായും വിശ്വസിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും പാഷണ്ഡതകള്‍ക്കുമിടയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ നേര്‍വഴിയിലേക്കു കൊണ്ടുവരാന്‍ ശിമയോനു കഴിഞ്ഞു. റോമന്‍ ഗവര്‍ണര്‍ അറ്റികൂസിന്റെ കാലത്ത് ശിമയോന്‍ തടവിലാക്കപ്പെട്ടു. ഒരേസമയം, യഹൂദനായും ക്രൈസ്തവനായും പ്രവര്‍ത്തിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനു മുകളില്‍ ചുമത്തപ്പെട്ട കുറ്റം. യേശുവിനെപോലെ കുരിശില്‍ തറയ്ക്കപ്പെട്ടാണ് ശിമയോനും മരിച്ചത്.


Wednesday 19th of February

വി. കോണ്‍റാഡ് (1290-1354)


published-img
     

                      ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച കോണ്‍റാഡ് വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. യുഫ്രോസിന്‍ എന്നായിരുന്നു ഭാര്യയുടെ പേര്. അവളും ഒരു പ്രഭുകുടംബത്തില്‍ പിറന്നവളായിരുന്നു. ഇരുവരും ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചുപോന്നുവെങ്കിലും കോണ്‍റാഡ് ദൈവഭയമുള്ളവനായിരുന്നു. നായാട്ടുനടത്തുകയായിരുന്നു കോണ്‍റാഡിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. ഒരിക്കല്‍, അത്തരമൊരു നായാട്ടിനിടെയുണ്ടായ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ പൂര്‍ണമായി മാറ്റിവച്ചു. നായാട്ടിനു പോയ കോണ്‍റാഡ് ഏതോ ഒരു കാട്ടുമൃഗത്തെ വളഞ്ഞുപിടിക്കുന്നതിനു വേണ്ടി കാട്ടില്‍ ഒരു ഭാഗത്തു തീ കൊളുത്താന്‍ കല്‍പിച്ചു. എന്നാല്‍, ശക്തമായ കാറ്റില്‍ തീ വളരെവേഗം പടര്‍ന്നുപിടിച്ചു. കാടിന്റെ ഒരു ഭാഗം പൂര്‍ണമായി തീപിടിത്തത്തില്‍ കത്തിനശിച്ചു. അടുത്തള്ള ഗ്രാമത്തിലേക്കും കൃഷിഭൂമിയിലേക്കും നഗരത്തിലേക്കും തീപടര്‍ന്നുപിടിച്ചു. നിരവധി പേരുടെ ജീവനും സ്വത്തിനും നാശം സംഭവിച്ചു. ഭയന്നുപോയ കോണ്‍റാഡ് അവിടെനിന്നും ഓടിയൊളിച്ചു. തീപടര്‍ന്നുപിടിച്ച സ്ഥലത്ത് ധ്യാനത്തില്‍ മുഴുകിയിരുന്ന ഒരു സന്യാസിയെ സൈനികര്‍ അറസ്റ്റുചെയ്തു. ഇയാളാണ് തീകൊളുത്തിയതെന്നു സംശയിച്ചായിരുന്നു അത്. ഇയാളെ വിചാരണ ചെയ്തു. താനല്ല തെറ്റുകാരനെന്നു അയാള്‍ പറഞ്ഞെങ്കിലും സാഹചര്യതെളിവുകള്‍ എതിരായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ അയാള്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. ഒടുവില്‍ തീകൊളുത്തി കൊല്ലുവാന്‍ കല്പനവന്നു. എന്നാല്‍, ഈ സമയത്ത് താന്‍ ചെയ്ത തെറ്റിന്റെ പേരില്‍ മറ്റാരാള്‍ ശിക്ഷ അനുഭവിക്കുന്നതു കണ്ടുനില്‍ക്കാനാവാതെ കോണ്‍റാഡ് മുന്നോട്ടു വന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞു. പ്രായച്ഛിത്തമായ തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി സമര്‍പ്പിക്കാമെന്ന് അദ്ദേഹംപറഞ്ഞു. തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി നല്‍കിയ ശേഷം കോണ്‍റാഡും ഭാര്യയും പുതിയൊരു ജീവിതത്തിനു തുടക്കമിടാന്‍ തീരുമാനിച്ചു. ചെയ്തുപോയ പാപങ്ങള്‍ക്കു ദൈവത്തില്‍ നിന്നു മാപ്പു യാചിച്ച് പ്രാര്‍ഥനകളില്‍ മുഴുകി. യുഫ്രോസിന്‍ ക്ലാര മഠത്തില്‍ ചേര്‍ന്നു. കോണ്‍റാഡ് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു സന്യാസജീവിതം തുടങ്ങി. ഏതാണ്ട് 36 വര്‍ഷത്തോളം അദ്ദേഹം പാപപരിഹാരമായി പ്രാര്‍ഥനകളും ഉപവാസവുമായി സന്യാസജീവിതം നയിച്ചു. ഒട്ടേറെ അദ്ഭുതപ്രവൃത്തികള്‍ കോണ്‍റാഡ് ചെയ്തതായി അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. അറുപതാം വയസില്‍ കുരിശുരൂപത്തിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരിച്ചു.


Thursday 20th of February

വി. എല്യുത്തേരിയസ് (ആറാം നൂറ്റാണ്ട്)


published-img
 

                      ഫ്രാന്‍സിലെ ടൂര്‍ണെയില്‍ ക്രൈസ്തവവിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച എല്യുത്തേരിയസ് ടൂര്‍ണെയുടെ ആദ്യത്തെ ബിഷപ്പായി അറിയപ്പെടുന്നു. എല്യുത്തേരിയസിനും 150 വര്‍ഷത്തോളം മുന്‍പ് ക്രൈസ്തവവിശ്വാസം സ്വീകരിച്ച കുടുംബമായിരുന്നു അത്. വി. പിയറ്റില്‍ നിന്നായിരുന്നു ടൂര്‍ണെയില്‍ വ്യാപകമായി ക്രിസ്തമതം പ്രചരിക്കപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോടെ ക്രിസ്തീയ വിശ്വാസങ്ങള്‍ ക്ഷയിക്കുവാന്‍ തുടങ്ങി. മാത്രമല്ല, മതമര്‍ദനം ശക്തമായിരുന്നതിനാല്‍ ക്രിസ്ത്യാനികള്‍ ദൂരദേശങ്ങളിലേക്ക് പലായനംചെയ്തു കൊണ്ടുമിരുന്നു. ഈയവസരത്തിലാണ് എല്യുത്തേരിയസ് ടൂര്‍ണെയിലെ ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. എ.ഡി. 486ലായിരുന്നു അത്. ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന ആര്യന്‍ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുകയായിരുന്നു എല്യുത്തേരിയസിന്റെ പ്രധാന ചുമതല. അതില്‍ അദ്ദേഹം ഒരുപരിധി വരെ വിജയിക്കുകയുംചെയ്തു. ക്രിസ്തു ദൈവപുത്രനല്ലെന്നും വെറും മനുഷ്യനാണെന്നും വാദിച്ചിരുന്നവര്‍ക്കെതിരെയും അദ്ദേഹം വിശ്വാസയുദ്ധം നടത്തി. മാര്‍പാപ്പയായിരുന്നു ഹോര്‍മിസ്ദാസിന്റെ നിര്‍ദേശപ്രകാരം എല്യുത്തേരിയസ് ഒരു സുനഹദോസ് വിളിച്ചുകൂട്ടി. ഇവിടെവച്ച് അദ്ദേഹം തെളിവുകള്‍ നിരത്തി എതിര്‍വിശ്വാസങ്ങളെ കീഴ്‌പ്പെടുത്തി. ഇതിനു അദ്ദേഹത്തിനു സ്വന്തം ജീവന്‍തന്നെ ബലികഴിക്കേണ്ടതായി വന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ഒളിച്ചിരുന്നു ആക്രമിച്ചു. തലയ്ക്കു മുറിവേറ്റ എല്യുത്തേരിയസ് അഞ്ചാഴ്ച അവശനായി കിടന്നശേഷം മരിച്ചു. എ.ഡി. 1092 ല്‍ ഉണ്ടായ ഒരുതീപിടിത്തതില്‍ എല്യുത്തേരിയസിന്റെ ജീവിതം സംബന്ധിച്ചുള്ള നിരവധി തെളിവുകളും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും നശിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ എല്യുത്തേരിയസിനെപ്പറ്റി എഴുതപ്പെട്ട ഒരു പുസ്തകത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ ജീവിതം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.


Friday 21st of February

വി. പീറ്റര്‍ ഡാമിയന്‍ ( 1007-1072)


published-img
 

                       പീറ്റര്‍ ഡാമിയന്‍ എന്ന വിശുദ്ധന്‍ ജനിച്ചുവീണതു ദാരിദ്ര്യത്തി ന്റെയും ക്രൂരതയുടെയും നടുവിലേക്കായിരുന്നു. വലിയൊരു കുടുംബത്തിലെ അവസാന സന്തതിയായിരുന്നു അദ്ദേഹം. കുടുംബം ദാരിദ്ര്യത്തോടു പടവെട്ടി ജീവിച്ചുവരവേയാണ് പീറ്ററിന്റെജനനം. ഇതു മൂത്ത സഹോദരനെ ക്ഷുഭിതനാക്കി. അയാള്‍ വളരെക്രൂരമായി ആ പിഞ്ചു കുഞ്ഞിനോടു പെരുമാറി. പെറ്റമ്മ പോലും പീറ്ററിനെ കൈവിട്ടു. മുലപ്പാല്‍ പോലും കുടിക്കാതെ എങ്ങനെയൊക്കെയോ ആ പിഞ്ചു കുഞ്ഞ് വളര്‍ന്നുവന്നു. പലപ്പോഴും അയല്‍വാസികളുടെ കാരുണ്യംകൊണ്ടാണ് പീറ്ററിനു ഭക്ഷണം കഴിക്കാന്‍ സാധിച്ചത്. മാതാപിതാക്കള്‍ കൂടി മരിച്ചതോടെ പീറ്റര്‍ തീര്‍ത്തും അനാഥനായി. മൂത്തസഹോദരന്മാരില്‍ ഒരാളുടെ സംരക്ഷണയില്‍ കുറച്ചുകാലം കഴിഞ്ഞു. തനിക്കുകിട്ടിയ ഭക്ഷണത്തിനു പകരമായി പന്നികളെ നോക്കുന്ന ജോലി അവനു ചെയ്യേണ്ടതായി വന്നു. പീറ്ററിന്റെ സ്ഥിതി മനസിലാക്കിയ മറ്റൊരു സഹോദരന്‍ അവനെ ഇറ്റലിയിലെ റാവെന്നാ നഗരത്തിലേക്കു കൊണ്ടുപോയി. ആ സഹോദരന്‍ ഒരു പുരോഹിതനായിരുന്നു. പീറ്ററിനു വേണ്ട വിദ്യാഭ്യാസം ഇവിടെനിന്നാണ് ലഭിച്ചത്. പഠനത്തില്‍ സമര്‍ഥനായിരുന്ന പീറ്റര്‍ ഇരുപത്തിയഞ്ചാം വയസില്‍ പഠനം പൂര്‍ത്തി യാക്കി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധികം വൈകാതെ ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്നു പുരോഹിതനായി. രാത്രി സമയം മുഴുവന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവൃത്തി. കഠിനമായ ഉപവാസവും ഉറക്കമില്ലായ്മയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളര്‍ത്തി. പുരോഹി തരുടെ പ്രായച്ഛിത്തപ്രവൃത്തികള്‍ തീവ്രമാക്കണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയന്‍. അടിയേറ്റ് വേദനകൊണ്ടു പുളയുക അദ്ദേഹം കണ്ടെത്തിയ പ്രായച്ഛിത്തങ്ങളിലൊന്നായിരുന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധവച്ചു. പലപ്പോഴും വത്തിക്കാനില്‍ നിന്ന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്തങ്ങള്‍ കിട്ടുമായിരുന്നു. സഭകളും ആശ്രമങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയായിരുന്നു അതിലേറെയും. 1057ല്‍ അദ്ദേഹം ഒസ്റ്റിയായിലെ കര്‍ദിനാളായി. 1072 വരെ ആ സ്ഥാനത്തു തുടര്‍ന്നു. ആ വര്‍ഷം ഫെബ്രുവരി 21ന് അദ്ദേഹം മരിച്ചു.


Saturday 22nd of February

വി. മാര്‍ഗരറ്റ് (1247-1297)


published-img
 

                      ഇറ്റലിയിലെ ലുവിയാനോയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് മാര്‍ഗരറ്റ് ജനിച്ചത്. അവള്‍ക്കു ഏഴു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മാര്‍ഗരറ്റിന്റെ ജീവിതം ദുസ്സഹമായി. രണ്ടാനമ്മ ഒരു ശല്യക്കാരിയായാണ് അവളെ കണ്ടിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. ഇക്കാലത്താണ് ഒരു യുവാവുമായി മാര്‍ഗരറ്റ് അടുക്കുന്നത്. ഒരു പ്രഭുകുമാരനായിരുന്നു അയാള്‍. പ്രണയം വളരെ വേഗം പുഷ്പിച്ചു. അധികം വൈകാതെ മാര്‍ഗരറ്റ് വീട്ടുകാരോടു പറയാതെ ഒരു രാത്രി അയാള്‍ക്കൊപ്പം ഒളിച്ചോടി. പിന്നീടുള്ള ഒന്‍പതു വര്‍ഷം അയാള്‍ക്കൊപ്പമാണ് മാര്‍ഗരറ്റ് ജീവിച്ചത്. അവര്‍ക്ക് ഒരു മകനുമു ണ്ടായി. 1274 ല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ മാര്‍ഗരറ്റും മകനും അനാഥരായി. ഭര്‍ത്താവിന്റെ മരണം താന്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയായാണ് മാര്‍ഗരറ്റ് കണ്ടത്. കുറ്റബോധത്തോടെ അവള്‍ തന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോയി. എന്നാല്‍, പിതാവ് മകളെ നിഷ്‌സക്കരുണം മടക്കി അയച്ചു. മാര്‍ഗരറ്റിനു മകനുമായി എങ്ങോട്ടു പോകണമെന്ന് നിശ്ചയമില്ലായിരുന്നു. ഒടുവില്‍ കോര്‍ടോണയിലെ കത്തോലിക്കാ സന്യാസി കളുടെ ഒരു ആശ്രമത്തില്‍ അവള്‍ അഭയം തേടി. മാര്‍ഗരറ്റ് അതീവസുന്ദരിയായിരുന്നു. അവളെ കാണുന്ന യുവാക്കളൊക്കെ അവളെ മോഹിച്ചു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ അവളെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പ്രാര്‍ഥനയിലൂടെയാണ് അവള്‍ പാപത്തെ തോല്‍പിച്ചത്. തന്റെ സൗന്ദര്യം യുവാക്കളെ പാപത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മനസിലാക്കിയ മര്‍ഗരറ്റ് സ്വയം വിരൂപയാകാന്‍ ശ്രമിച്ചുവെങ്കിലും ഒരു സന്യാസി തക്കസമയത്ത് അവളെ തടഞ്ഞു. ദരിദ്രരായ സ്ത്രീകളെ സഹായിച്ച് അവര്‍ക്കൊപ്പം ജീവിക്കാന്‍ മാര്‍ഗരറ്റ് തീരുമാനിച്ചു. രാവും പകലും അവരെ ശുശ്രൂഷിച്ചു. 1277ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന മാര്‍ഗരറ്റിന്റെ പ്രാര്‍ഥന കള്‍ക്ക് സ്വര്‍ഗത്തില്‍ നിന്നു മറുപടികള്‍ കിട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനായി സമാനമനസ്‌കരായ സ്ത്രീകളെ ചേര്‍ത്ത് സന്യാസസമൂഹത്തിനു മാര്‍ഗരറ്റ് തുടക്കം കുറിച്ചു. ദരിദ്രര്‍ക്കുവേണ്ടി ആശുപത്രി സ്ഥാപിച്ചു. വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു മാര്‍ഗരറ്റിന്റെ ശക്തി. പ്രവചനങ്ങളും അദ്ഭുതങ്ങളും മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചു. തന്റെ മരണദിവസം മാര്‍ഗരറ്റ് മുന്‍കൂട്ടി പ്രവചിച്ചു. 1297 ഫെബ്രുവരി 22ന് മാര്‍ഗരറ്റ് മരിച്ചു. 1728ല്‍ പോപ് ബെനഡിക്ട് പതിമൂന്നാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Sunday 23rd of February

വി. പോളികാര്‍പ് (69-155)


published-img
       

                        യേശുവിന്റെ ശിഷ്യനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളി കാര്‍പ്. അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നതും യോഹന്നാന്‍ ശ്ലീഹായായിരുന്നു. സ്മിര്‍ണായിലെ (ഇന്നത്തെ തുര്‍ക്കിയുടെ ഒരു ഭാഗം) ആദ്യ മെത്രാനായി യോഹന്നാന്‍ പോളി കാര്‍പിനെ വാഴിച്ചു. ബൈബിളിലെ വെളിപാടു പുസ്തകത്തില്‍ യോഹന്നാന്‍ 'സ്മിര്‍ണായിലെ മാലാഖ' എന്നു വിശേഷിപ്പിക്കു ന്നതു പോളികാര്‍പിനെയാണെന്നു കരുതപ്പെടുന്നു. ''മരണം വരെ വിശ്വസ്തനായിരിക്കുക. അങ്ങനെയെങ്കില്‍ ജീവന്റെ കിരീടം നിനക്കു ഞാന്‍ നല്‍കും'' എന്നാണ് വെളിപാടു പുസ്തകത്തില്‍ സ്മിര്‍ണായിലെ സഭയ്ക്കുള്ള സന്ദേശത്തില്‍ യോഹന്നാന്‍ പറയുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും ക്രിസ്തു വിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും പോളികാര്‍പ് പ്രത്യേക ശ്രദ്ധവച്ചിരുന്നു. അക്കാലത്ത്, ഏറെ പ്രചാരം നേടിയിരുന്ന നോസ്റ്റിക് ചിന്തയ്‌ക്കെതിരെ പോരാടിയതും പോളികാര്‍പ്പായിരുന്നു. ഈസ്റ്റര്‍ എന്ന് ആഘോഷിക്കണമെന്നതു സംബന്ധിച്ച് മാര്‍പാപ്പയായിരുന്ന അനിസെത്തസു മായി പോളികാര്‍പ് ചര്‍ച്ചകള്‍ നടത്തിയതായും വിശ്വിക്കപ്പെടുന്നു. പോളികാര്‍പ് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഫിലിപ്പിയാക്കാര്‍ക്കെഴുതിയ ലേഖനം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഔറേലിയസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളികാര്‍പ് രക്തസാക്ഷിത്വം വരിച്ചു. അന്ന് അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. ഇത്രയും പ്രായമുള്ള ഒരാളെ വധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം മടിച്ചു. എന്നാല്‍, സമ്മര്‍ദം ശക്തമായപ്പോള്‍ അദ്ദേഹത്തെ ജീവനോടെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. എന്നാല്‍ അഗ്നിയിലേക്ക് അദ്ദേഹത്തെ ഇറക്കിനിര്‍ത്തിയിട്ടും ഒരു പൊള്ളല്‍ പോലും ഏല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ കുന്തംകൊണ്ടു കുത്തിയാണ് പോളികാര്‍പിനെ കൊലപ്പെടുത്തിയത്.


Monday 24th of February

ഇംഗ്ലണ്ടിലെ വി. അഡേല (1064-1137)


published-img
 

                     ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യത്തിന്റെ (ജേതാവായ വില്യം) മകളായിരുന്നു അഡേല. മധ്യകാല യൂറോപ്പിലെ ഏറ്റവും സമ്പന്ന രില്‍ ഒരാളായിരുന്ന ബ്ലോയിസിലെ പ്രഭുവായ സ്റ്റീഫനായിരുന്നു അഡേലയുടെ ഭര്‍ത്താവ്. അഡേലയുടെ ജീവിതകഥ മറ്റു വിശുദ്ധരു ടേതു പോലെയല്ല. ഇംഗ്ലണ്ടിലെ രാഷ്ട്രീയത്തിലും ജറുസലേം പിടിച്ച ടക്കാന്‍ നടന്ന കുരിശുയുദ്ധങ്ങളിലും സജീവമായി ഇടപെടുകയും പോരാടുകയുംചെയ്ത അഡേല എങ്ങനെയാണ് വിശുദ്ധ പദവിയി ലെത്തിയതെന്നു സംശയം തോന്നാം. ഇംഗ്ലണ്ടില്‍ ക്രിസ്തുമതം ശക്തിപ്രാപിപ്പിക്കാന്‍ അഡേല നടത്തിയ ശ്രമങ്ങളുടെ പേരിലാവും അവര്‍ എക്കാലവും സ്മരിക്കപ്പെടുക. നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ആശ്രമങ്ങളും ആശുപത്രികളും പണിയുകയും ചെയ്ത ധീരവനിതയായിരുന്നു അവര്‍. നോര്‍മാന്‍ഡിയിലെ അഡേല എന്നും ഈ വിശുദ്ധ അറിയപ്പെടുന്നു. ഇംഗ്ലണ്ടിന്റെ രാജാവായ സ്റ്റീഫന്റെയും വിന്‍ചെസ്റ്ററിലെ ബിഷപ്പായിരുന്ന ഹെന്റിയുടെയും മാതാവാകാനും അഡേല യ്ക്കു ഭാഗ്യം ലഭിച്ചു. സ്റ്റീഫനു മുന്‍പ് ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ഹെന്റി ഒന്നാമന്‍ അഡേലയുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു. അഡേലയെ ബ്ലോയിസിലെ പ്രഭു സ്റ്റീഫന്‍ വിവാഹം ചെയ്യുന്നത് 1083ലാണ്. മൂന്നൂറോളം എസ്‌റ്റേറ്റുകളുടെ ഉടമയായിരുന്നു സ്റ്റീഫന്‍. സ്വന്തംകാര്യം മാത്രം നോക്കാന്‍ ആഗ്രഹിച്ചിരുന്ന സ്റ്റീഫനെ നിര്‍ബന്ധിച്ച് ആദ്യത്തെ കുരിശുയുദ്ധത്തിനയച്ചതു (1095-1098) അഡേലയായിരുന്നു. ജറുസലേമിന്റെ അധികാരത്തിനായി ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടന്ന കുരിശുയുദ്ധങ്ങളില്‍ ഇംഗ്ലണ്ടിലെ രാജാക്കന്‍മാര്‍ പടപൊരുതിയിരുന്നു. എന്നാല്‍ ഭീരുവായ സ്റ്റീഫന്‍ യുദ്ധസ്ഥലത്തുനിന്നു മടങ്ങിപ്പോന്നു. ഒന്നുരണ്ടു വര്‍ഷത്തിനകം സ്റ്റീഫന്‍ മരിച്ചു. രണ്ടാം കുരിശുയുദ്ധം 1102ല്‍ ആരംഭിച്ചപ്പോള്‍ അഡേലയും അതില്‍ പങ്കുചേര്‍ന്നു. തന്റെ മകന്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിന്റെ രാജാവാകുന്നതിനും മറ്റൊരു മകന്‍ ഹെന്‍ റി ബിഷപ്പാകുന്നതിനും സാക്ഷിയായ ശേഷം അഡേല 1137 ല്‍ മരിച്ചു.


Tuesday 25th of February

വി. വാള്‍ബുര്‍ഗ (710-779)


published-img
 

                    വിശുദ്ധരുടെ കുടുംബത്തിലാണ് വാള്‍ബുര്‍ഗ ജനിച്ചത്. പിതാവ് റിച്ചാര്‍ഡ് രാജാവ് (ഫെബ്രുവരി ഏഴിലെ വിശുദ്ധന്‍), സഹോദരരായ വില്ലിബാള്‍ഡ്(ജൂലൈ ഏഴിലെ വിശുദ്ധന്‍), വിന്നിബാള്‍ഡ് (ഡിസം ബര്‍ 18 ലെ വിശുദ്ധന്‍) എന്നിവരെല്ലാം വിശുദ്ധ പദവിയിലെത്തിയ വരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു വാള്‍ബുര്‍ഗ. സഹോദരന്‍ വിന്നിബാള്‍ഡ് പ്രേക്ഷിത പ്രവര്‍ത്തനത്തിനായി ജര്‍മനിയിലേക്കു പോയപ്പോള്‍ വാള്‍ബുര്‍ഗ അദ്ദേഹത്തെ അനുഗമിച്ചു.അവിടെ അക്രൈസ്തവമായ പ്രാകൃതമതങ്ങളില്‍ വിശ്വസിച്ച,് വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്ന നിരവധി പേരെ വാള്‍ബുര്‍ഗ മാനസാന്തരപ്പെടുത്തി ക്രൈസ്തവ വിശ്വാസികളാക്കി. ഏറെ അദ്ഭുതപ്രവൃത്തി കളുടെ കഥകള്‍ വാള്‍ബുര്‍ഗയുടെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ രോഗസൗഖ്യത്തിന്റെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.


Wednesday 26th of February

വി. പോര്‍ഫിയറസ് (346-420)


published-img
 

                   തെലസലോനിക്കയില്‍ നാലാം നൂറ്റാണ്ടില്‍ ജനിച്ച പോര്‍ഫിയറ സിന്റെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നു. മികച്ച വിദ്യാഭ്യാസം സ്വന്തമാക്കാന്‍ മാതാപിതാക്കളുടെ പണം അദ്ദേഹത്തെ സഹായിച്ചു. പഠനസമയത്തു തന്നെ ആശ്രമജീവിതം സ്വപ്നം കണ്ടിരുന്ന അദ്ദേഹം, പഠനം പൂര്‍ത്തിയാക്കി തിരികെയെത്തിയതോടെ ഇതേപ്പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ തുടങ്ങി. നിരന്തരമായ പ്രാര്‍ഥനകള്‍ അദ്ദേഹത്തിനു ഉത്തരം നല്‍കി. അപ്രകാരം ഇരുപത്തിയഞ്ചാം വയസില്‍ ജന്മനാടിനെ വിട്ട് അദ്ദേഹം ഈജിപിതിലേക്കു പോയി. അവിടെ മരുഭൂമിയില്‍ വി. മകേറിയസിന്റെ കൂടെ അദ്ദേഹം ജീവിച്ചു. ഇക്കാലയളവില്‍ അദ്ദേഹം വി. ജെറോമിനെയും പരിചപ്പെട്ടു. കുറെ വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം അദ്ദേഹം ജറുസലേമി ലേക്ക് തീര്‍ഥയാത്ര പോയി. യേശുക്രിസ്തു തൂങ്ങിമരിച്ചുവെന്നു കരുതപ്പെടുന്ന കുരിശു കാണുകയായിരുന്നു ലക്ഷ്യം. പിന്നീട് ജോര്‍ദാനിലെക്കു പോയി. ഗാസയിലെ ബിഷപ്പായി നിയമിതനായപ്പോഴാണ് അദ്ദേഹം പൂര്‍ണമായി ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്നത്. തന്റെ പുതിയ ചുമതലകള്‍ അദ്ദേഹം പൂര്‍ണ ഉത്തരവാദിത്തത്തോടെയും വിശ്വസ്തതയോടെയും നിറവേറ്റി. പതിനായരിക്കണക്കിനു വിജാതീയരെ അദ്ദേഹം ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നു. പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരെ നേര്‍വഴിക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ അദ്ദേഹംവിജയിക്കുകയുംചെയ്തു. മരണം വരെ സുവിശേഷം പ്രസംഗിച്ച അദ്ദേഹം നിരവധി അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. അനവധി പേര്‍ക്കു രോഗസൗഖ്യം നല്‍കി. എ.ഡി. 420 ല്‍ അദ്ദേഹം മരിച്ചു.


Thursday 27th of February

വ്യാകുലമാതാവിന്റെ വി. ഗബ്രിയേല്‍ ( 1828-1862)


published-img
 

                  ''എന്റെ ഇഷ്ടങ്ങള്‍ തകര്‍ത്തുകളയുവാനായി ഒരോ ദിവസവും ഞാന്‍ പ്രയത്‌നിക്കും. എന്റെ ഇഷ്ടമല്ല, എന്റെ ദൈവത്തിന്റെ ഇഷ്ടമാണ് നിറവേറേണ്ടത്''- ഇങ്ങനെ പ്രാര്‍ഥിച്ച വിശുദ്ധനായിരുന്നു വി. ഗബ്രിയേല്‍. ഇറ്റലിയിലെ അസീസിയില്‍ 1838ല്‍ ജനിച്ച വി. ഗബ്രിയേല്‍ തന്റെ യൗവനകാലത്ത് പൂര്‍ണമായും ലൗകിക സുഖങ്ങളില്‍ മുഴുകി യാണു ജീവിച്ചത്. ഒന്നാന്തരം നര്‍ത്തകനായിരുന്നു ഗബ്രിയേല്‍. കുതിരസവാരി, നാടകങ്ങള്‍ അങ്ങനെ സമസ്തരംഗങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്ന ഗബ്രിയേലിന്റെ ആദ്യ പേര് ഫാന്‍സെസ്‌കോ പൊസെറ്റിനി എന്നായിരുന്നു. ഒരേ സമയം രണ്ടു പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു പൊസെറ്റിനി. മകന്റെ ജീവിതം വഴിവിട്ടുപോകുന്നതില്‍ ദുഃഖിച്ചിരുന്ന മാതാപിതാക്കള്‍ക്കു ഒരു അപ്രതീക്ഷിത വാര്‍ത്തയുമായാണ് പൊസെറ്റിനി വീട്ടിലേക്കു കടന്നുചെന്നത്. താന്‍ പാഷനിസ്റ്റ് സന്യാസസഭയില്‍ ചേരാന്‍ പോകുന്നുവെന്നതായിരുന്നു ആ വാര്‍ത്ത. തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നപ്പോഴും എല്ലാവരും പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊസെറ്റിനി അവിടെനിന്നു തിരികെ വരുമെന്നായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഗബ്രിയേല്‍ എന്ന പേരു സ്വീകരിച്ചു പരിപൂര്‍ണായ ദൈവഭക്തിയില്‍ നിറഞ്ഞ് അദ്ദേഹം തന്റെ പുതിയ ജീവിതം തുടങ്ങി. ഗബ്രിയേലിന്റെ ജീവിതം വലിയ സംഭവങ്ങളാലോ അദ്ഭുതപ്രവൃത്തികളാലോ നിറഞ്ഞതല്ല. പക്ഷേ, അദ്ദേഹം വ്യത്യസ്തനായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. യേശുവിന്റെ അമ്മയെന്ന നിലയില്‍ മറിയം അനുഭവിച്ച ക്ലേശങ്ങളും ത്യാഗങ്ങളും വേദനകളും ഓര്‍ത്ത് ധ്യാനിച്ചിരുന്ന ഗബ്രിയില്‍ പില്‍ക്കാലത്ത് വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ എന്ന പേരില്‍ അറിയപ്പെടുവാനും തുടങ്ങി. ക്ഷയരോഗം പിടിപെട്ട് ഇരുപത്തിനാലാം വയസില്‍ അദ്ദേഹം മരിച്ചു. യുവാക്കളുടെ മധ്യസ്ഥനായി പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ അദ്ദേഹത്തെ പ്രഖ്യാപിച്ചു. ഇറ്റലിയിലെ വി. ഗെമ്മ ഗല്‍വാനിയുടെ മാറാരോഗം സുഖപ്പെട്ടത് ഗബ്രിയേലിന്റെ മാധ്യസ്ഥതയാലായിരുന്നു. ഗബ്രിയേലിന്റെ ശവകുടീരത്തില്‍ വന്നുപ്രാര്‍ഥിച്ച നിരവധി പേര്‍ക്ക് രോഗസൗഖ്യം ഉണ്ടായതായി തെളിവുകളുണ്ട്.


Friday 28th of February

വി. വില്ലാന ഡിബോട്ടി (1332-1361)


published-img
 

                      ഇറ്റലിയിലെ ഫേïാറന്‍സില്‍ ജീവിച്ച വില്ലാന എന്ന വിശുദ്ധ അവരു ടെ ഇരുപത്തിയൊമ്പതാം വയസിലാണു മരിച്ചത്. മരണശേഷം മുപ്പതാം ദിവസമാണ് വില്ലാനയുടെ ഭൗതികശരീരം അടക്കം ചെയ്യു ന്നത്. അവരുടെ മൃതദേഹത്തില്‍ അവസാനമായി ചുംബിക്കുവാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ജനം തടിച്ചുകൂടിക്കൊണ്ടിരുന്ന താണ് ഈ മുപ്പതുദിവസം സംസ്‌കാരം വൈകിച്ചത്. അത്രയ്ക്കു ജനങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു വില്ലാന. ഒരു വ്യാപാരിയുടെ മകളായിരുന്നു അവര്‍. ബാല്യകാലം മുതല്‍ തന്നെ ഭക്തിപൂര്‍വമുള്ള പ്രാര്‍ഥനകളും ഉപവാസവും ശീലമാക്കിയ വില്ലാന, പതിമൂന്നാം വയസില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കന്യാസ്ത്രീയാകുക എന്ന തന്റെ ലക്ഷ്യത്തിനു മാതാപിതാക്കള്‍ എതിരുനില്‍ക്കുന്നതില്‍ ദുഃഖിതയായിരുന്നു അവര്‍. ഒരു കന്യാസ്ത്രീമഠത്തിലേക്കാണ് അവള്‍ ഒളിച്ചോടിയത്. പക്ഷേ, അവിടെ അവളെ സ്വീകരിച്ചില്ല. വീട്ടിലേക്കു മടങ്ങിപ്പോകുവാനാണ് അവര്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ മടങ്ങിയെത്തിയ വില്ലാനയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. റോസോ ഡി പിയറോ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. കന്യാസ്ത്രീമഠത്തില്‍ നിന്നു തിരിച്ചയച്ചതും വിവാഹം കഴിക്കേണ്ടിവന്നതും വില്ലാനയെ ഏറെ വേദനിപ്പിച്ചു. അവളുടെ ജീവിതരീതിതന്നെ മാറി. അലസയായി. ലൗകികസുഖങ്ങളില്‍ തൃപ്തിപ്പെട്ടു ജീവിച്ചുതുടങ്ങി. ഒരിക്കല്‍ ഒരു സല്ക്കാര പാര്‍ട്ടിക്കു പോകുന്നതിനായി വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടിരിക്കെ കണ്ണാടിയില്‍ തന്റെ പ്രതിരൂപം ഒരു ദുര്‍ദേവതയുടെതായി അവര്‍ക്ക് അനുഭവപ്പെട്ടു. തന്റെ ജീവിതംവഴിതെറ്റി പോകുന്നതായി ദൈവം മനസിലാക്കിതരികയാണെന്നു തിരിച്ചറിഞ്ഞ വില്ലാന അപ്പോള്‍ തന്നെ വസ്ത്രങ്ങള്‍ മാറ്റി വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ നിന്നുമിറങ്ങി. ഡൊമിനികന്‍ സന്യാസസഭയുടെ കീഴിലുള്ള ഒരു ആശമത്തിലേക്കാണ് വില്ലാന പോയത്. അവളെ അവിടെ സ്വീകരിച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയും വേദപുസ്തകപാരായണവുമായി വില്ലാന കഴിഞ്ഞു. ചെയ്തുപോയ പാപങ്ങളുടെ മോചനത്തിനായി വീടുകളില്‍ കയറിയിറങ്ങി ഭിക്ഷയാചിച്ചാണ് വില്ലാന പിന്നീട് ജിവിച്ചത്. ഇത് അവളുടെ പഴയ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നാണക്കേടിനുകാരണമായി. ഭിക്ഷയാചിക്കുന്നതു അവസാനിപ്പിക്കാന്‍ അവര്‍ നിരന്തരം അഭ്യര്‍ ഥിച്ചുകൊണ്ടിരുന്നു. വി. കുര്‍ബാനയുടെ മധ്യേ പലതവണ അവള്‍ക്കു ഹര്‍ഷോന്മാദം അനുഭവ പ്പെടുമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനവും നിരവധി തവണ വില്ലാനയ്ക്കു ലഭിച്ചു. പ്രവചനവരവും ശത്രുക്കളെ പോലും സ്‌നേഹിതരാക്കുന്നതിനുള്ള പ്രത്യേകകഴിവും അവള്‍ക്കുണ്ടായിരുന്നു. 1361ല്‍ വില്ലാന രോഗബാധിതയായി മരിച്ചു.


Saturday 1st of March

വി. അല്‍ബീനസ്


published-img
 

                      എളിമയുടെ വിശുദ്ധനായിരുന്നു വി. അല്‍ബീനസ്. ഇംഗ്ലണ്ടിലെ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു അദ്ദേഹം. വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അല്‍ബീനസ് ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ ദൈവിക വിശുദ്ധിയിലും ചൈതന്യത്തിലുമാണ് അല്‍ബീനസ് വളര്‍ന്നത്. എന്തെങ്കിലും സ്വന്തമാക്കുക എന്നതിനെക്കാള്‍ എന്തെങ്കിലും ത്യജിക്കുക എന്നതിലായിരുന്നു അവന്റെ താത്പര്യം. എല്ലഫാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവത്തിനു സമര്‍പ്പിച്ച് അവയൊക്കെ ഉപേക്ഷിക്കുന്നതില്‍ അല്‍ബീനസ് സംതൃപ്തി കണ്ടെത്തി. വൈദികനാകണമെന്ന അതീവ ആഗ്രഹത്താല്‍ ചെറുപ്രായത്തില്‍ തന്നെ അല്‍ബീനസ് ആശ്രമത്തില്‍ ചേര്‍ന്നു. വൈദികനായും പിന്നീട് മെത്രാനായും (എ.ഡി. 529 ല്‍) പ്രവര്‍ത്തിക്കുമ്പോഴും ബാല്യകാലം മുതലേ ശീലമാക്കിയ എളിമയും ആശയടക്കവും അല്‍ബീനസ് കൈവിട്ടില്ലഫ. അതുകൊണ്ടു തന്നെ അല്‍ബീനസിന്റെ മഹത്വവും അദ്ദേഹം വഴിയുള്ള അദ്ഭുത പ്രവര്‍ത്തികളും നാടെങ്ങും സംസാരവിഷയമായി. രാജാക്കന്‍മാര്‍ വരെ അദ്ദേഹത്തെ ബഹുമാനിച്ചു. അപ്പോഴും താന്‍ വെറും ദാസനാണെന്ന വിശ്വാസം അദ്ദേഹം മാറ്റിയില്ലഫ. എളിമയാണ് എഫല്ലാ മഹത്വത്തിനും കാരണമെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ജീവിച്ചിരിക്കെ തന്നെ അല്‍ബീനസ് വഴി ദൈവം ഒട്ടെറെ അദ്ഭുതങ്ങള്‍ കാണിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിനരികില്‍ തീര്‍ഥാടകരുടെ പ്രവാഹമായി. അവിടം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി.


Sunday 2nd of March

വിശുദ്ധ ആഗ്നസ് (1205-1282)


published-img
 

                      ''ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അവള്‍ അതീവ സുന്ദരിയായിരുന്നു. പല രാജാക്കന്‍മാരും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു..'' വേണമെങ്കില്‍ ഇങ്ങനെ, ഒരു നാടോടിക്കഥ പറയുന്നതു പോലെ വിശുദ്ധ ആഗ്നസിന്റെ കഥ പറഞ്ഞു തുടങ്ങാം. ആഗ്നസിന്റെ ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും അതിനായി അവള്‍ ചെയ്ത ത്യാഗത്തിന്റെയും കഥ ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണുതാനും. ബൊഗീമിയ എന്ന രാജ്യത്തെ രാജകുമാരിയായിരുന്നു ആഗ്നസ്. ഒട്ടോക്കര്‍ ഒന്നാമന്‍ രാജാവിന്റെയും കോണ്‍സ്റ്റന്‍സ് രാജ്ഞിയുടെയും മകള്‍. ആഗ്നസിനു മുന്നു വയസുള്ളപ്പോള്‍ തന്നെ സൈലേഷ്യയിലെ പ്രഭു അവളെ വിവാഹവാഗ്ദാനം ചെയ്തു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഭു മരിച്ചു. ആഗ്നസ് വളര്‍ന്നു വരും തോറും ദൈവത്തിലേക്കു അടുത്തുകൊണ്ടേയിരുന്നു. ജര്‍മനിയിലെ രാജാവ് ഹെന്റി ഏഴാമന്‍, ഇംഗ്ലണ്ടിലെ ഹെന്റി മൂന്നാമന്‍ എന്നിവര്‍ ആഗ്നസിനെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആഗ്നസ് അതിനു തയാറായില്ല. റോമന്‍ ചക്രവര്‍ത്തിയായ ഫെഡറിക് രണ്ടാമന്‍ അവളെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ആഗ്നസ് പോപ്പ് ഗ്രിഗറി ഒന്‍പതാമന്റെ സഹായം തേടി. പോപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ചക്രവര്‍ത്തി തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറി. 1236 ല്‍ മറ്റു ഏഴു സ്ത്രീകളോടൊപ്പം ആഗ്നസ് ആശ്രമത്തില്‍ ചേര്‍ന്നു. പ്രാര്‍ഥന, അച്ചടക്കം, ത്യാഗം എന്നിവയായിരുന്നു ആഗ്നസിന്റെ കരുത്ത്. മറ്റു സന്യാസിനികളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നതും അവര്‍ക്കു ഭക്ഷണമൊരുക്കിയിരുന്നതും ആഗ്നസായിരുന്നു. രോഗികളെ ശുശ്രൂക്ഷിക്കുവാനും അവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുവാനും ഈ രാജകുമാരി മടി കാണിച്ചില്ല. 45 വര്‍ഷത്തോളം ഇങ്ങനെ പാവങ്ങള്‍ക്കൊപ്പം ജീവിച്ച ആഗ്നസ് ക്ഷമയുടെയും അനുകമ്പയുടെയും പര്യായമായിരുന്നു.


Monday 3rd of March

വിശുദ്ധ കാതറിന്‍ ഡെക്‌സല്‍ (1858-1955)


published-img
 

                  ഫിലാഡല്‍ഫിയയിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ 1858ലാണു കാതറിന്‍ ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നുവെങ്കിലും ദൈവവിശ്വാസവും മനുഷ്യസ്‌നേ ഹവും ഉള്ളവരായിരുന്നു. പാവപ്പെട്ടവര്‍ക്കായി ജീവിക്കാന്‍ അവര്‍ കാതറിനെ പഠിപ്പിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം വീട്ടില്‍ പാവപ്പെട്ട വര്‍ക്കു ഭക്ഷണവും വസ്ത്രവും കൊടുക്കുക പതിവായിരുന്നു. മാതാപിതാക്കളുടെ മനുഷ്യസ്‌നേഹവും കാരുണ്യപ്രവര്‍ത്തികളും കണ്ടു കാതറിന്‍ വളര്‍ന്നു. ഒരിക്കല്‍ തന്റെ പിതാവിനൊപ്പം ഉത്തര അമേരിക്ക സന്ദര്‍ശിച്ച കാതറിന്‍ അവിടെ കറുത്ത വര്‍ഗക്കാരോടുള്ള പീഡനവും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടു അസ്വസ്ഥയായി. തന്റെ ജീവിതം പൂര്‍ണമായി അവര്‍ക്കു വേണ്ടി ഒഴിഞ്ഞുവയ്ക്കാന്‍ അവള്‍ തീരുമാനിച്ചു. 33 വയസു മുതല്‍ 1955ല്‍ മരിക്കുന്നതു വരെ അവളുടെ ജീവിതവും കുടുംബസ്വത്തായ രണ്ടു കോടി ഡോളറും പാവപ്പെട്ടവര്‍ക്കായി മാറ്റിവച്ചു. കറുത്തവര്‍ഗക്കാര്‍ക്കായി സ്‌കൂളുകളും 40 സന്യാസ കേന്ദ്രങ്ങളും ഒരു സര്‍വകലാശാലയും തന്റെ ജീവിതകാലത്തു സ്ഥാപിക്കാന്‍ കാതറിനു കഴിഞ്ഞു.


Tuesday 4th of March

വി. കാസിമീര്‍ (1458-1483)


published-img
 

                           രാജകൊട്ടാരവും സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു യഥാര്‍ഥ രാജാവിനെ തേടി ഇറങ്ങിയ രാജകുമാരനാണു വിശുദ്ധ കാസിമീര്‍. പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ നാലാമന്റെയും ഓസ്ട്രിയിലെ എലിസബത്ത് രാജകുമാരിയുടെയും മകനായിരുന്നു കാസിമീര്‍. എന്നാല്‍ ചെറുപ്രായം മുതല്‍ തന്നെ അച്ഛനെക്കാള്‍ വലിയ രാജാവിനെയാണ് കാസിമീര്‍ തിരഞ്ഞത്. കാനന്‍ ജോണ്‍ ഡഗ്ലോസായുടെ ശിക്ഷണത്തില്‍ ദൈവവിശ്വാസത്തില്‍ അടിയുറച്ച ജീവിതമാണ് കാസിമീര്‍ നയിച്ചത്. രാജകൊട്ടാരവും അവിടുത്തെ സൗകര്യങ്ങളും മുള്ളുമെത്ത പോലെയായിരുന്ന കാസിമീറിന്. ദൈവസന്നിധിയിലേക്ക് അടുക്കുന്നതില്‍ നിന്നു തന്നെ തടയുന്ന പ്രതിബന്ധങ്ങളായാണ് ഇവയൊക്കെയും കാസിമീര്‍ കണ്ടത്. രാജവസ്ത്രങ്ങള്‍ അണിയാനോ ആഡംബരമായി നടക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിഫല്ല. കാസിമീറിന്റെ ഈ തരം ജീവിതത്തില്‍ അസ്വസ്ഥനായി രുന്നു അച്ഛന്‍. ഒരിക്കല്‍ ഹങ്കറിയിലേക്കു സൈന്യത്തെ നയിക്കാന്‍ രാജാവ് മകനോടു കല്‍പിച്ചു. കാസിമീറിനു താത്പര്യമിഫല്ലായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹപ്രകാരം സൈന്യത്തെ നയിച്ചു. എന്നാല്‍, ഇടയ്ക്കു വച്ചു മുന്നോട്ടു പോകാന്‍ താത്പര്യമിഫല്ലാതെ അദ്ദേഹം മടങ്ങിപ്പോന്നു. ക്ഷുഭിതനായ രാജാവ് കാസിമീറിനെ നാടുകടത്തി. 23-ാം വയസില്‍ കരള്‍രോഗം വന്നു കാസിമീര്‍ മരിച്ചു. കന്യകാമറിയത്തിന്റെ വലിയ ഭക്തനായിരുന്നു കാസിമീര്‍. ''എന്നും മാതാവിനെ ഓര്‍ത്തു പാടുക'' എന്ന ഗാനം അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ടതായിരുന്നു.


Wednesday 5th of March

വിശുദ്ധ ജോണ്‍ ജോസഫ് (1654- 1734)


published-img
                   

                   പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ജോണ്‍ ബാല്യകാലം മുതല്‍ തന്നെ നന്മയുടെ പ്രതീകമായിരുന്നു. പതിനാ റാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തി നകം തന്നെ ജോണിനു കനത്ത ചുമതല ലഭിച്ചു. പുതുതായി ഒരു സന്യാസിമഠം സ്ഥാപിക്കുക എന്നതായിരുന്നു അത്. ജോണ്‍ ആ സ്ഥലത്തേയ്ക്കു പോയി തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം അവിടെ ഒരുക്കുവാന്‍ ജോണിനു കഴിഞ്ഞു. മറ്റു മതസ്ഥര്‍ക്കും സ്വീകാര്യനായിരുന്നു ജോണ്‍. അനുസരണയും കൃത്യനിഷ്ഠയും കൊണ്ടു മറ്റു വൈദികര്‍ക്കും ജോണിനെ ഏറെ ഇഷ്ടമായി രുന്നു. തന്റെ അമ്മ മരിക്കാറായി കിടന്നപ്പോള്‍ ജോണ്‍ അവരെ കാണാനെത്തി. ജോണിനെ കണ്ടതോടെ മരണാവസ്ഥയില്‍ നിന്നു അവര്‍ക്കു ആശ്വാസം കിട്ടി. അവര്‍ക്കുവേണ്ടി രോഗീലേ പന പ്രാര്‍ഥനയും കുര്‍ബാനയും ജോണ്‍ നടത്തി. എല്ലഫാ പ്രാര്‍ഥനകളും കഴിഞ്ഞതിനു ശേഷമാണ് അമ്മ മരിച്ചത്. ജീവിച്ചിരിക്കെ തന്നെ ജോണ്‍ വഴി ദൈവം ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ജോണിന്റെ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ജോണിന്റെ മധ്യസ്ഥപ്രാര്‍ഥന വഴി ലഭിച്ചു. 1839 ല്‍ പോപ് ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 6th of March

വിശുദ്ധ കോളെറ്റ് കന്യക (1381-1447)


published-img
ഒരു മരപ്പണിക്കാരന്റെ മകളായി 1381 ജനുവരി 13 ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലാണ് കോളെറ്റ് ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സന്യാസജീവിതത്തോട് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന കോളെറ്റിനു 17-ാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന പിക്കാര്‍ഡി ദേവാലയത്തിനരികെ ഒരു കുടിലില്‍ താമസമാക്കി. 1406 ല്‍ വി. ഫ്രാന്‍സീസ് അസീസിയുടെ ദര്‍ശനം കോളെറ്റിനുണ്ടായി. പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്ന സഭയെ നവീകരിക്കണ മെന്നായിരുന്നു ഫ്രാന്‍സീസ് അസീസി ആവശ്യപ്പെട്ടത്. ഏറെ തടസങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാന്‍സീസ് അസീസിയുടെ നിര്‍ദേശ പ്രകാരം മൂന്നോട്ടു നീങ്ങാന്‍ കോളെറ്റിനു കഴിഞ്ഞു. 17 സന്യാസ മഠങ്ങള്‍ സ്ഥാപിച്ചു. കോളെറ്റിന്റെ ജീവിതവിശുദ്ധിയും ആത്മീയ കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെട്ടു. തന്റെ മരണം ബെല്‍ജിയത്തിലെ ഹെന്റ് സന്യാസിമഠത്തില്‍ വച്ചാകുമെന്നു മുന്‍കൂട്ടി പ്രവചിക്കുവാനും കോളറ്റിനു കഴിഞ്ഞു. 1447 മാര്‍ച്ച് ആറിനു പ്രവചനം പോലെ തന്നെ കോളെറ്റ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.


Friday 7th of March

രക്തസാക്ഷികളായ വി. പെര്‍പെത്തു വായും ഫെലിച്ചിത്താസും (മൂന്നാം നൂറ്റാണ്ട്)


published-img
 

                            ദൈവത്തെ മുറുകെ പിടിച്ചതിനു സ്വന്തം ജീവിതം തന്നെ ബലിയര്‍ പ്പിക്കേണ്ടി വന്ന ധീരരായ രണ്ടു രക്തസാക്ഷികളാണു പെര്‍പെത്തു വായും ഫെലിച്ചിത്താസും. അവരുടെ കഥ ഇങ്ങനെ: എ.ഡി. 202ല്‍ സെവേരൂസു ചക്രവര്‍ത്തിയുടെ മതപീഡനകാലം. പെര്‍പെത്തുവാ കുലീന കുടുംബത്തില്‍ ജനിച്ച സുന്ദരിയും വിദ്യാസമ്പന്നയുമായ യുവതിയായിരുന്നു. വിവാഹിതയായി ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായിരിക്കെയാണു പെര്‍പെത്തുവായെയും മറ്റു അഞ്ചു സ്ത്രീകളെയും അറസ്റ്റു ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല എന്നതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. വന്യമൃഗങ്ങളുടെ മുന്നിലേക്കു ഇട്ടുകൊടുത്തു കൊല്ലുകയായിരുന്നു ക്രൂരനായ സെവേരൂസിന്റെ ശിക്ഷാസമ്പ്രദായം. പെര്‍പെത്തുവായുടെ അച്ഛന്‍ ക്രിസ്ത്യാനിയായിരുന്നില്ല. തടവിലായിരിക്കെ പെര്‍പെത്തുവായെ സന്ദര്‍ശിക്കാന്‍ അച്ഛന്‍ എത്തി. തന്റെ മനസുമാറ്റാന്‍ ശ്രമിച്ച പിതാവിനോട് ഒരു കുടം കാണിച്ചിട്ട് അവര്‍ ചോദിച്ചു. ''ഈ കാണുന്നതു ഒരു കുടമാണ്. ഇതിനെ മറ്റെന്തെങ്കിലും വിളിക്കാനാകുമോ?.'' ''ഇല്ല''അയാള്‍ പറഞ്ഞു. ''അതുപോലെ തന്നെയാണു ഞാന്‍. ഒരു ക്രിസ്ത്യാനിയാണ്. എനിക്കിനി മാറാനാവില്ല.'' പെര്‍പെത്തുവാ പറഞ്ഞു. തന്റെ കുഞ്ഞുകൊച്ചിനെ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണു പെര്‍പെത്തുവാ വന്നതെങ്കില്‍ ഫെലിച്ചിത്താ സ് അറസ്റ്റിലാകുമ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. റോമന്‍ നിയമപ്രകാരം ഗര്‍ഭിണികളെ കൊല്ലാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവള്‍ പ്രസവിക്കുന്നതു വരെ ശിക്ഷ നീട്ടിവച്ചു. ശിക്ഷ നടപ്പിലാക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ക്കു പ്രസവവേദന തുടങ്ങി. ''ഈ വേദന നിനക്കു സഹിക്കാന്‍ പറ്റില്ലെങ്കില്‍ മൃഗങ്ങള്‍ കടിച്ചു കീറുമ്പോള്‍ നീ എങ്ങനെ സഹിക്കും.'' എന്നു ചോദിച്ചു കൊണ്ടു പടയാളികള്‍ അവളെ പരിഹസിക്കാനും മനസുമാറ്റാനും ശ്രമിച്ചു. എന്നാല്‍ ഫെലിച്ചിത്താസ് ധീരയായി മറുപടി പറഞ്ഞു. ''ഇപ്പോള്‍ ഞാന്‍ മാത്രമാണു ഈ വേദന അനുഭവിക്കുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കു വേണ്ടി മറ്റൊരാള്‍ വേദന സഹിക്കും. കാരണം ഞാന്‍ അവനു വേണ്ടിയാണു ആ വേദന അനുഭവിക്കുന്നത്.'' ശിക്ഷ നടപ്പിലാക്കുന്ന ദിവസമെത്തി. വലിയൊരു ജനക്കൂട്ടം അതു കാണാനെത്തിയിരുന്നു. വിജാതീയ ദൈവത്തിന്റെ വേഷം അവരെ അണിയിക്കാന്‍ കൊണ്ടുവന്നു. എന്നാല്‍ പെര്‍പ്പെത്തുവാ അതണിയാന്‍ തയാറായില്ല. ''ഞങ്ങളുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ഫ മരിക്കാന്‍ തന്നെ തയാറായത്. ഇപ്പോള്‍ ഈ വേഷം ധരിക്കുന്നില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ എന്തു ശിക്ഷയാണ് ഞങ്ങള്‍ക്കു ലഭിക്കുക. ശിക്ഷ തുടങ്ങി. പുരുഷന്‍മാരെ കരടി, പുള്ളിപ്പുലി തുടങ്ങിയവയുടെ മുന്നിലേക്ക് എറിഞ്ഞു. വെകിളി പിടിച്ച പശുവിന്റെ മുന്നിലേക്ക് സ്ത്രീകള്‍ എറിയപ്പെട്ടു. പിന്നീട് അവരുടെ ശിരസ് അറുത്തു. ''നിന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക, പരസ്പരം സ്‌നേഹിക്കുക'' ഇതായിരുന്നു പെര്‍പെത്തുവായുടെ അവസാന വാക്ക്.


Saturday 8th of March

ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495- 1550)


published-img
 

               ഒരു ആട്ടിടയനായിരുന്നു ജോണ്‍. പിന്നീട് ക്രൂരനായ ഒരു പട്ടാളക്കാര നായി മാറി. ഒടുവില്‍ വീണ്ടും ആട്ടിടയനായി; ദൈവത്തിന്റെ ആട്ടി ടയന്‍. വളരെ കുത്തഴിഞ്ഞ യുവത്വമായിരുന്നു ജോണിന്റെത്. ദൈവഭയം തീര്‍ത്തും ഇല്ലാതെ ജീവിച്ച ജോണ്‍ സ്‌പെയിനിലെ രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ സൈന്യത്തില്‍ ചേര്‍ന്ന് ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞു സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ അദ്ദേഹം വീണ്ടും ആട്ടിടയനായി ജോലി നോക്കി. അക്കാലത്താണ് ഉണ്ണിയേശുവിന്റെ ദര്‍ശനം ജോണിനുണ്ടാകുന്നത്. സ്വപ്നത്തില്‍ ഉണ്ണിയേശു ജോണിനെ ''ദൈവത്തിന്റെ ജോണ്‍'' എന്നു വിളിച്ചു. ആവിലായിലെ വിശുദ്ധ ജോണിന്റെ പ്രസംഗം കേള്‍ക്കുക കൂടി ചെയ്തതോടെ അദ്ദേഹം കുറ്റബോധം കൊണ്ടു ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു. ആളുകള്‍ ജോണിനെ ഭ്രാന്താലയത്തില്‍ അടച്ചു. ഭ്രാന്താലയത്തില്‍ നിന്നു പുറത്തിറങ്ങി യ ശേഷം സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ താമസമാക്കിയ ജോണ്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പിന്നീട് ജീവിച്ചത്. താന്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടി ഭക്ഷണമില്ലാത്തവരെയും വീടില്ലാത്തവരെയും രോഗികളെയും ശുശ്രൂക്ഷിച്ചു. പാവങ്ങള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനു വേണ്ടി ജോണ്‍ തെരുവില്‍ ഭിക്ഷയാചിച്ചു. അവര്‍ക്കു വേണ്ടി കൂലിപ്പണി ചെയ്തു, അവര്‍ക്കു വേണ്ടി ജീവിച്ചു.


Sunday 16th of March

വി. ഏബ്രഹാം (എ.ഡി. 296-366)


published-img
 

               സിറിയയിലെ എദേസയിലാണ് വിശുദ്ധ ഏബ്രഹാം ജനിച്ചത്. ചെറുപ്രായത്തില്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഏബ്രഹാം വിവാഹിതനാകാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ വിവാഹ ചടങ്ങു കള്‍ നടക്കുന്ന ദിവസം ഏബ്രഹാം ഓടി രക്ഷപ്പെട്ടു. ഒരു കെട്ടിടത്തി ന്റെ അടച്ചിട്ട മുറിയില്‍ കയറി ഒളിച്ചിരുന്നു. ആത്മീയ ജീവിതമാണ് തന്റെ ആഗ്രഹമെന്നു ഏബ്രഹാം തന്റെ വീട്ടുകാരോടു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ ഏബ്രഹാമിന്റെ ആഗ്രഹപ്രകാരം വിവാഹം ഉപേക്ഷിച്ചു. പിന്നീട് എഡെസയിലെ ബിഷപ്പ് ഏബ്രഹാമിനെ പുറത്തേക്കു കൊണ്ടുവരുന്നതു വരെച്ച പത്തുവര്‍ഷക്കാലത്തോളം ആ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി ഏബ്രഹാം ജീവിച്ചു. ബിഷപ്പിന്റെ നിര്‍ബന്ധപ്രകാരം കിഡുന എന്ന കുഗ്രാമത്തിലേക്ക് ഏബ്രഹാം പ്രേഷിതപ്രവര്‍ത്തന ത്തിനായി പോയി. അവിടെ പുതിയ ദേവാലയം പണിയുകയും ആ പ്രദേശത്തുള്ള സകലരെയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത ശേഷം ഏബ്രഹാം തന്റെ മുറിയിലേക്കു മടങ്ങിപ്പോയി. കിഡുനയിലെ വിജയകരമായ പ്രേഷിതപ്രവര്‍ത്തനം 'ഏബ്രഹാം കിഡൂനെയിയ' എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തു. പിന്നീട് ഒരിക്കല്‍ മാത്രമേ ഏബ്രഹാം തന്റെ മുറിയില്‍ നിന്നു പുറത്തിറങ്ങിയുള്ളൂ. വിശുദ്ധയായി തീര്‍ന്ന മേരി എന്ന യുവതിയെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പാപത്തില്‍ മുഴുകി ജീവിച്ചിരുന്ന മേരിയെ ഒരു സൈനികന്റെ വേഷം ധരിച്ചു ഏബ്രഹാം സന്ദര്‍ ശിച്ചു. അവള്‍ ചെയ്ത പാപങ്ങളെ കുറിച്ചു പറഞ്ഞു മനസിലാക്കി ദൈവികമായ ജീവിതത്തി ലേക്ക് അവരെ കൊണ്ടുവരികയു ചെയ്തു.


Monday 17th of March

വി. പാട്രിക് (381-461)


published-img
 

                           അയര്‍ലന്‍ഡ് എന്ന ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തു വിന്റെ അനുയായികളായി മാറ്റിയ വിശുദ്ധനാണ് പാട്രിക്. ഒട്ടെറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള പാട്രിക് 39 പേരെ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. സ്‌കോ ട്‌ലന്‍ഡിലെ ഒരു റോമന്‍ കുടുംബത്തില്‍ ജനിച്ച പാട്രിക്കിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 16-ാം വയസില്‍ കടല്‍ക്കൊ ള്ളക്കാര്‍ പാട്രിക്കിനെ തട്ടിക്കൊണ്ടു പോയി അയര്‍ലന്‍ഡില്‍ അടിമയാക്കി. അവിടെ ആട്ടിടയനായി പട്ടിണിയില്‍ ആറു മാസം കഴിച്ചുകൂട്ടി. ഇക്കാലത്താണ് യേശുക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെട്ടത്. മുടങ്ങാതെ പ്രാര്‍ഥിച്ചുകൊണ്ടാണ് പാട്രിക് തന്റെ വേദനകള്‍ മറന്നത്. പാട്രിക്കിന്റെ പ്രാര്‍ഥന ദൈവം കേട്ടു. തന്റെ നാട്ടില്‍ നിന്നുള്ള കപ്പല്‍ജോലിക്കാരുടെ സഹായ ത്താല്‍ പാട്രിക് അയര്‍ലന്‍ഡിലെ അടിമജോലിയില്‍ നിന്നു രക്ഷപ്പെട്ടു വീട്ടില്‍ മടങ്ങിയെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മെത്രാനായി മാറിയ പാട്രിക് പോപ്പ് സെലസ്റ്റിന്റെ കല്‍പന പ്രകാരം അയര്‍ലന്‍ഡിലേക്കു തന്നെ പോയി. അവിടെ 33 വര്‍ഷം അദ്ദേഹം മിഷന്‍വേല ചെയ്തു. അയര്‍ലന്‍ഡിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു അനേകരെ മാനസാന്തരപ്പെടുത്തി. ഒട്ടെറെ അദ്ഭുതങ്ങള്‍ ചെയ്തു. നൂറുകണക്കിനു പുരോഹിതരെ വാഴിച്ചു. കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിച്ചു. അയര്‍ലന്‍ഡിലെ അക്കാലത്ത് അടിമവേലയും മന്ത്രവാദവും വ്യാപകമായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുത പ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്. ഒരിക്കല്‍, ഒരു ഗോത്രത്തിന്റെ തലവന്‍ പാട്രിക്കിനെ വെല്ലുവിളിച്ചു. ''നിന്റെ ദൈവം മരിച്ചവരെ ഉയര്‍പ്പിക്കുമെന്നു ഞാനും എന്റെ ജനങ്ങളും വിശ്വസിക്കണമെങ്കില്‍ നീ അതു നേരില്‍ കാണിക്കണം'' എന്നു പറഞ്ഞു. ''ആരെയാണ് ഉയര്‍പ്പിക്കേണ്ടത്?'' പാട്രിക് ചോദിച്ചു. ആ ഗോത്രത്തലവന്‍ നാലു വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയുടെ പേരു പറഞ്ഞു. അവര്‍ കുഴിമാടത്തിലെത്തി. മൂടി തുറന്ന ശേഷം പാട്രിക് പറഞ്ഞു. ''യേശുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എഴുന്നേല്‍ക്കുക.'' നാലു വര്‍ഷം മുന്‍പ് മരിച്ച സ്ത്രീ ജീവനിലേക്കു തിരികെ വന്നു. അതോടെ ആ സമൂഹം മുഴുവന്‍ യേശുവിലും പാട്രിക്കിലും വിശ്വസിച്ചു. അയര്‍ലന്‍ഡിലെ മന്ത്രവാദം പൂര്‍ണമായി ഇല്ലാതാക്കിയതും പാട്രിക്കായിരുന്നു. ഒരിക്കല്‍ കുറെ മന്ത്രവാദികള്‍ കൂടി പാട്രിക്കിനെ അപമാനിക്കാനായി തീരുമാനിച്ചു. അവരിലൊരാള്‍ മരിച്ചവനെ പോലെ കിടന്നു. ബാക്കിയുള്ളവര്‍ പാട്രിക്കിന്റെ സമീപത്തെത്തി മരിച്ചുപോയ തങ്ങളുടെ സുഹൃത്തിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നു അഭ്യര്‍ഥിച്ചു. പാട്രിക് അവിടെയെത്തി മരിച്ചവനെപോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു. ''ശരിയാണ്, ഇവന്‍ മരിച്ചു പോയി.'' പാട്രിക് തിരിച്ചു പോയി. മന്ത്രവാദികള്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ഥത്തില്‍ മരിച്ചു പോയിരുന്നു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിനരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. മറ്റൊരിക്കല്‍ പാട്രിക് യേശുവിന്റെ നാമത്തില്‍ അയര്‍ലന്‍ഡിലെ മുഴുവന്‍ പാമ്പുകളെയും നശിപ്പിച്ചു. അയര്‍ലന്‍ഡ് വിഷപാമ്പുകളുടെ നാടായിരുന്നു അതുവരെ. എന്നാല്‍ പീന്നീട് ഇന്നുവരെ അയര്‍ലന്‍ഡില്‍ പാമ്പുകള്‍ ഉണ്ടായിട്ടേയില്ല.


Tuesday 18th of March

ജറുസലേമിലെ വി. സിറില്‍ (315-386)


published-img
 

             ജറുസലേമിലെ മെത്രാനായിരുന്നു സിറില്‍. ആര്യന്‍മാരുടെ പീഡന ങ്ങളേറ്റു വാങ്ങി മൂന്നു തവണ നാടുകടത്തപ്പെട്ട വി. സിറിലിന്റെ പ്രസംഗങ്ങള്‍ ഏറെശ്രദ്ധേയമായിരുന്നു. വി. സിറില്‍ ജറുസലേം ബിഷപ്പായിരുന്ന കാലത്ത് ജൂലിയാന്‍ ചക്രവര്‍ത്തി ജറുസലേം ദേവാലയം വീണ്ടും പണിയാന്‍ തീരുമാനിച്ചു. ജറുസലേം ദേവാലയത്തെ പറ്റി യേശു പറയുന്ന ബൈബിള്‍ വാക്യം മറന്നായിരുന്നു ചക്രവര്‍ത്തി ഇങ്ങനെ ചെയ്തത്. ''നിങ്ങള്‍ ഈ കാണുന്നവയില്‍ തകര്‍ക്കപ്പെടാത്തതായി കല്ലിന്മേല്‍ കല്ലു ശേഷിക്കയില്ലാത്ത ദിവസങ്ങള്‍ വരും.'' (ലൂക്കാ: 21:6) ഒട്ടെറെ പണം ചെലവഴിച്ച് ആയിരക്കണക്കിനു പണിക്കാരെക്കൊണ്ട് ദേവാലയം പണിയാനാ യിരുന്നു ചക്രവര്‍ത്തിയുടെ തീരുമാനം. എന്നാല്‍ സിറില്‍ ഒരു കാര്യം മാത്രം പറഞ്ഞു. ''ദൈവ ത്തിന്റെ വാക്കുകള്‍ നിലനില്‍ക്കും.'' ദേവാലയം പണിയാന്‍ തുടങ്ങിയപ്പോള്‍ ഭൂമിക്കടിയില്‍ നിന്നു അഗ്നി വമിച്ചു. പലതവണ ശ്രമിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു. ഒടുവില്‍ ചക്രവര്‍ത്തി ദേവാലയം പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു. വലിയ മതപണ്ഡിതനായാണ് സിറില്‍ അറിയപ്പെട്ടിരുന്നത്. വി. കുര്‍ബാന സ്വീകരിക്കുന്നതിനെ പറ്റി സിറിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്. ''നിങ്ങള്‍ കൈകള്‍ കൊണ്ടൊരു സിംഹാസനം തീര്‍ക്കുക. ഇടതു കൈയുടെ മുകളില്‍ വലതു കൈ വച്ച് ഉള്ളം കൈ കുഴിച്ചു പിടിച്ചു ആ സിംഹാസനത്തിലേക്ക് മിശിഹായുടെ ശരീരം സ്വീകരിക്കുക. പരിശുദ്ധമായ യേശുവിന്റെ ശരീരത്തില്‍ തൊടുമ്പോള്‍ നിറഞ്ഞ ഭക്തിയോടെ 'ആമേന്‍' എന്നു പറയുക. ഒരു പൊടി പോലും താഴെ വീഴാതെ കഴിക്കുക.''


Wednesday 19th of March

വി. യൗസേപ്പ് പിതാവ്


published-img
 

                   ദൈവപുത്രന്റ വളര്‍ത്തച്ഛന്‍. കന്യകാമറിയത്തിന്റെ ഭര്‍ത്താവ്. ദൈവം തന്റെ പുത്രനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് വി. യൗസേപ്പ് പിതാവിനെയാണ് എന്നതില്‍ നിന്നു തന്നെ ആ മഹത്‌വ്യക്തി ത്വത്തെ മനസിലാക്കാം. ബൈബിളില്‍ യൗസേപ്പിനെ കുറിച്ചു പറയുന്ന ഭാഗങ്ങള്‍ ഏറെയുണ്ട്. ''യൗസേപ്പ് നീതിമാനായിരുന്നു'' (മത്തായി 1:19) എന്ന വാക്യം കൊണ്ടു തന്നെ വെറുമൊരു മരപ്പണിക്കാരനായിരുന്ന ആ മനുഷ്യന്‍ ദൈവത്തിനു എത്ര പ്രിയപ്പെട്ട വനായിരുന്നു എന്നു മനസിലാക്കാം. ലോകത്ത് കന്യകാമറിയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ നടക്കുന്നത് വി. യൗസേപ്പിന്റെ മാധ്യസ്ഥതയിലാണ്. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18-ാം വാക്യം മുതല്‍ രണ്ടാം അധ്യായം തീരുന്നതു വരെ യൗസേപ്പിനെ പറ്റി പറയുന്നു. ദൈവം പലപ്പോഴായി യൗസേപ്പിനോടു പല കാര്യങ്ങളും തന്റെ ദൂതന്‍ വഴി അരുള്‍ ചെയ്തു. അവയൊന്നും യൗസേപ്പിനെ സംബന്ധിച്ച് അത്ര സുഖകരമായതായിരുന്നില്ല. പക്ഷേ, ഒരു എതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ഇഷ്ടം യൗസേപ്പ് നടപ്പില്‍ വരുത്തി. താന്‍ വിവാഹം ചെയ്യാനായി വാഗ്ദാനം ചെയ്തിരുന്ന കന്യക ഗര്‍ഭിണിയാണെന്ന് അറിഞ്ഞാന്‍ ഏത് മനുഷ്യനാണ് ക്ഷോഭിക്കാത്തത്. എന്നാല്‍, നീതിമാനായിരുന്ന യൗസേപ്പ് അവള്‍ക്ക് ദോഷമൊന്നും വരാതിരിക്കാന്‍ രഹസ്യമായി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. അന്നു രാത്രിയില്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ''ദാവീദിന്റെ പുത്രനായ യൗസേപ്പേ, മറിയത്തെ നിന്റെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. മറിയം ഗര്‍ഭവതിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.'' (മത്തായി 1:20)യൗസേപ്പ് ഉറക്കത്തില്‍ നിന്നുണര്‍ന്നു കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതു പോലെ പ്രവര്‍ത്തിക്കുകയും മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. മറിയം പുത്രനെ പ്രസവിച്ചതു വരെ അദ്ദേഹം അവരുമായി സംഗമിച്ചില്ല. (മത്തായി 1: 24,25) പിന്നീട് പല ഘട്ടങ്ങളിലും ദൈവദൂതന്‍ യൗസേപ്പിനോട് ആജ്ഞകള്‍ കൊടുത്തുകൊണ്ടേ യിരുന്നു. അവയൊക്കെയും അദ്ദേഹം അനുസരിച്ചു. അഗസ്റ്റസ് സീസറിന്റെ കല്‍പന പ്രകാരം നസ്രത്തില്‍ നിന്നു പൂര്‍ണഗര്‍ഭിണിയായ മറിയത്തെയും കൊണ്ടു ബേത്‌ലേഹമിലേക്കു പോയ യൗസേപ്പ് ശിശു ജനിച്ച ശേഷം ദൈവദൂതന്റെ നിര്‍ദേശമനുസരിച്ച് ജറുസലേമിലേക്കു പോയി. അവിടെ നിന്നു പിന്നീട് വീണ്ടും ദൈവദൂതന്‍ പറഞ്ഞതനുസരിച്ച് നസ്രത്തിലേക്കും. ഈ സമയത്തൊക്കെ ഒരു മനുഷ്യന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും എത്ര വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അവയൊക്കെയും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം തരണം ചെയ്തു. ദൈവം നമ്മളെയെല്ലാം സംരക്ഷിക്കുമ്പോള്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വമാണ് യൗസേപ്പിന്റേത്. ദൈവത്തിന്റെ ആജ്ഞകള്‍ യൗസേപ്പ് അനുസരിച്ചപ്പോള്‍ യൗസേപ്പിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ദൈവപുത്രന്‍ വളര്‍ന്നു. യേശുവിനു 15 വയസുള്ളപ്പോള്‍ യൗസേപ്പ് മരിച്ചതായാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. തിരുസഭയുടെ സംരക്ഷകനായാണ് വി. യൗസേപ്പ് അറിയപ്പെടുന്നത്. കന്യകകളുടെ സംരക്ഷകന്‍, ജനിക്കാനിരിക്കുന്ന കുട്ടികളുടെ മധ്യസ്ഥന്‍, തൊഴിലാളികളുടെ സംരക്ഷകന്‍, കുടുംബങ്ങളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ വി. യൗസേപ്പ് അദ്ഭുതങ്ങളുടെ തോഴനാണ്. എല്ലാ ആവശ്യങ്ങളിലും എല്ലാ ഉദ്യമങ്ങളിലും നമ്മെ സഹായിക്കുന്ന വിശുദ്ധനാണ് യൗസേപ്പ് പിതാവെന്നു വി. തോമസ് അക്വിനാസും, 'യൗസേപ്പിന്റെ സഹായം അഭ്യര്‍ഥിച്ച ഒരു കാര്യം പോലും എനിക്കു നടക്കാതിരുന്നിട്ടില്ല' എന്നു ആവിലായിലെ വി. ത്രേസ്യയും സാക്ഷ്യപ്പെടുത്തുന്നു.


Thursday 20th of March

വി. ബെനഡിക്ട ( 1791- 1858)


published-img
 

                  ഇറ്റലിയിലെ പാവിയായില്‍ ജനിച്ച ബെനഡിക്ട കുട്ടിക്കാലം മുതല്‍ തന്നെ യേശുവിന്റെ പിന്‍ഗാമിയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി അവള്‍ക്കു 25-ാം വയസില്‍ വിവാഹിതയാകേണ്ടി വന്നു. ബാറ്റിസ്റ്റ എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. രണ്ടു വര്‍ഷക്കാലം അവര്‍ ഒന്നിച്ചു ജീവിച്ചു. ഈ കാലയളവില്‍ ബെനഡിക്ടയുടെ ഭക്തിയും വിശുദ്ധിയും മനസിലാക്കിയ ഭര്‍ത്താവ് അവളെ ദൈവിക ജീവിതം നയിക്കാന്‍ അനുവദിച്ചു. അവള്‍ പിരിഞ്ഞു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാന്‍സര്‍ രോഗിയായിരുന്ന ബെനഡിക്ടയുടെ ഇളയ സഹോദരിയെ ശുശ്രൂക്ഷിക്കുന്നതിനു വേണ്ടി കുറച്ചുകാലം കൂടി അവര്‍ ഒന്നിച്ചു ജീവിച്ചു. അനുജത്തിയുടെ മരണത്തെ തുടര്‍ന്ന് ബാറ്റിസ്റ്റയും ബെനഡിക്ടയും രണ്ടു വിദൂര സ്ഥലങ്ങളില്‍ സന്യാസജീവിതം തുടങ്ങി. ഉര്‍സുലിന്‍ സന്യാസിനി മഠത്തിലായിരുന്നു ബെനഡിക്ട പ്രവേശിച്ചത്. അവിടെവച്ച് ഗുരുതരമായ രോഗങ്ങള്‍ ബെനഡിക്ടയെ ബാധിച്ചു. അതോടെ അവര്‍ പാവിയായിലേക്കു മടങ്ങിയെത്തി. അവിടെയുള്ള യുവതികളെ സംഘടിപ്പിച്ചു പ്രേഷിത പ്രവര്‍ത്തനം നടത്തുകയായിരുന്നു അവര്‍ പിന്നീട് ചെയ്തത്. അവളുടെ ഭര്‍ത്താവ് ബാറ്റിസ്റ്റയും ഈ സമയത്ത് അവരെ സഹായിക്കാനെത്തി. ബെനഡിക്ട തുടങ്ങിയ സ്‌കൂളുകളുകള്‍ വളരെ പെട്ടെന്ന് പ്രശസ്തിയാര്‍ജിച്ചതോടെ പാവിയായിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതല ബിഷപ്പ് ബെനഡിക്ടയ്ക്കു നല്‍കി. ബാറ്റിസ്റ്റയും ബെനഡിക്ടയും ദൈവികമായി അടുത്തും ലൈംഗികമായി അകന്നും തന്നെയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, വിമര്‍ശനങ്ങളും പരദൂഷണങ്ങളും വന്നു തുടങ്ങി. ഇതറിഞ്ഞതോടെ നിരാശയായ ബെനഡിക്ട പാവിയായിലെ ജീവിതം അവസാനിപ്പിച്ചു ദൂരദേശത്തേക്കു പോയി ഒറ്റയ്ക്കു ജീവിതം ആരംഭിച്ചു. പക്ഷേ, പോയ സ്ഥലത്തും പ്രേഷിത പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു. സ്‌കൂളുകളും സന്യാസമഠങ്ങളും സ്ഥാപിച്ചു. പിന്നീട് മരിക്കുന്നതു വരെ പ്രാര്‍ഥനയിലും ഉപവാസത്തിലും അവര്‍ കഴിഞ്ഞുകൂടി. മരണശേഷം ധാരാളം അദ്ഭുതങ്ങള്‍ ബെനഡിക്ടയുടെ മാധ്യസ്ഥതയില്‍ വിശ്വാസികള്‍ക്കു ലഭിച്ചു. 2002 മേയ് 10നാണ് ബെനഡിക്ടയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.


Saturday 22nd of March

വി. ഡെറേക്ക (നാലാം നൂറ്റാണ്ട്)


published-img
 

                 17 ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും പ്രസവിച്ചു വളര്‍ത്തിയ അമ്മയായിരുന്നു വിശുദ്ധ ഡെറേക്ക. എന്നാല്‍ ഈ വിശുദ്ധയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ മഹത്വം അവരുടെ 19 മക്കളും വിശുദ്ധരായി മാറി എന്നതാണ്. ഇവരുടെ 17 ആണ്‍മക്കളും ബിഷപ്പുമാരുമായിരുന്നു. തീരുന്നില്ല. അയര്‍ലന്‍ഡില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി ആ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ വി. പാട്രിക്കിന്റെ ( മാര്‍ച്ച് 17 ലെ വിശുദ്ധന്റെ കഥ വായിക്കുക) സഹോദരി കൂടിയായിരുന്നു അവര്‍. അയര്‍ലന്‍ഡില്‍ തന്നെയായിരുന്നു ഡെറേക്കയുടെയും പ്രേഷിത പ്രവര്‍ത്തനം. ഇവരുടെ ജീവിതത്തെ പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഡെറേക്ക രണ്ടു തവണ വിവാഹം കഴിച്ചു. ആദ്യ ഭര്‍ത്താവ് റെസ്റ്റീഷ്യസ് മരിച്ചതിനെ തുടര്‍ന്നാണ് അവര്‍ രണ്ടാമതും വിവാഹിതയായത്. രണ്ടു വിവാഹത്തിലുമായി അവര്‍ക്കു ജനിച്ച കുട്ടികള്‍ക്കു മുഴുവന്‍ ദൈവിക ചൈതന്യം പകര്‍ന്നു കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വി. പാട്രിക്കിനൊപ്പം അയര്‍ലന്‍ഡില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ ആ കുടുംബം ശ്രദ്ധയൂന്നി. അയര്‍ലന്‍ഡിനു വേണ്ടിയാണ് ഡെറേക്കയെ ദൈവം ഇത്രയും മക്കളുടെ അമ്മയാക്കിയതെന്നു വിശ്വസിക്കുന്നവരുണ്ട്. ആ കുടുംബത്തിന്റെ പ്രേഷിതപ്രവര്‍ത്തനം വഴി ഒരു രാജ്യം മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളായി മാറി.


Sunday 23rd of March

വി. റാഫ്ഖ (1832 - 1914)


published-img
 

                      യേശുക്രിസ്തു പീഡാനുഭവ വേളയില്‍ അനുഭവിച്ച വേദനയുടെ തീവ്രത അളക്കാന്‍ ആര്‍ക്കു കഴിയും? ആ വേദന അനുഭവിക്കാനുള്ള ഭാഗ്യം തനിക്കു തരേണമേ എന്നു പ്രാര്‍ഥിച്ച വിശുദ്ധയാണ് റാഫ്ഖ. ദൈവം അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. 1832 ല്‍ ലബനനിലെ കുലീന കുടുംബത്തിലാണ് റാഫ്ഖ ജനിച്ചത്. റാഫ്ഖയ്ക്കു ആറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ, രണ്ടാനമ്മയാണ് അവളെ വളര്‍ത്തിയത്. 11 വയസു മുതല്‍ നാലു വര്‍ഷക്കാലം വീട്ടുജോലിയെടു ക്കേണ്ട സ്ഥിതിയിലേക്കാണ് രണ്ടാനമ്മയുടെ പീഡനം അവളെ കൊണ്ടെത്തിച്ചത്. 14-ാം വയസു മുതല്‍ യേശുവിനെ മാത്രം മനസില്‍ ധ്യാനിച്ചാണ് റാഫ്ഖ കഴിച്ചുകൂട്ടിയത്. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ജോലിഭാരം കുറയ്ക്കാന്‍ അവള്‍ക്കു സാധിച്ചു. ഒരു കന്യാസ്ത്രീ യായി തന്റെ ജീവിതം എന്നും ക്രിസ്തുവിനോടൊപ്പം ചെലവഴിക്കാനുള്ള തീരുമാനം റാഫ്ഖ എടുക്കുന്നത് ഇക്കാലത്താണ്. അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നിട്ടും അവള്‍ തന്റെ തീരുമാനം മാറ്റിയില്ല. 21-ാം വയസില്‍ റാഫ്ഖ മഠത്തില്‍ ചേര്‍ന്നു. പ്രേഷിത പ്രവര്‍ത്തങ്ങളും കാരുണ്യപ്രവര്‍ത്തികളും വഴി ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ റാഫ്ഖ എപ്പോഴും ധ്യാനിച്ചിരുന്നത് ക്രിസ്തുവിന്റെ പീഡാനുഭവവേളയിലെ വേദനകളെ പറ്റിയായിരുന്നു. ഒരിക്കല്‍ വിശുദ്ധ ജപമാലയുടെ പെരുന്നാള്‍ ദിനത്തില്‍ റാഫ്ഖ യേശുവിനോടു പ്രാര്‍ഥിച്ചു: ''എന്റെ ദൈവമേ, നീ അനുഭവിച്ച വേദനകള്‍ നിന്നോടൊപ്പം ചേര്‍ന്ന് അനുഭവിക്കാന്‍ എന്നെ യോഗ്യയാക്കേണമേ..'' പിറ്റേന്ന് മുതല്‍ റാഫ്ഖയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അവളുടെ കാഴ്ച മങ്ങി വന്നു. കാലുകള്‍ക്കു ശേഷി നഷ്ടമായി. മുടന്തി മാത്രം നടക്കാനാവുന്ന അവസ്ഥയെത്തി. 30 വര്‍ഷം കൂടി ഈ അവസ്ഥയില്‍ അവര്‍ ജീവിച്ചു. പ്രാര്‍ഥനയും ഉപവാസവും വഴി വേദനകള്‍ ദൈവത്തോടൊപ്പം അനുഭവിച്ചു. എന്നാല്‍ ആ സമയത്തും കോണ്‍വന്റിലെ ജോലികള്‍ ചെയ്യാതിരിക്കാന്‍ അവര്‍ തയാറായില്ല. ഇരുന്നു കൊണ്ടു ചെയ്യാവുന്ന ജോലികളെല്ലാം അവര്‍ ചെയ്തു. 1907 ല്‍ റാഫ്ഖയുടെ ശരീരം പൂര്‍ണമായി തളര്‍ന്നു. കാഴ്ച പൂര്‍ണമായി നഷ്ടമായി. അപ്പോഴൊക്കെയും തനിക്കു തരുന്ന വേദനകള്‍ക്കു അവര്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. കൂടുതല്‍ വേദന അനുഭവിക്കാന്‍ അവര്‍ പിന്നെയും ആഗ്രഹിച്ചു. ആ സമയത്ത് മദര്‍ സുപ്പീരിയറും റാഫ്ഖയുടെ ഉറ്റ സ്‌നേഹിതയുമായിരുന്ന മദര്‍ ഉര്‍സുല ഡ്യുമിത്തിന്റെ നിര്‍ബന്ധ പ്രകാരം ആത്മകഥ എഴുതുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചു മരണത്തോട് അടുത്തു. മദര്‍ ഉര്‍സുലയോടു അവര്‍ യാത്ര ചോദിച്ചു. തന്റെ പ്രിയ സ്‌നേഹിതയെ ഒരിക്കല്‍ കൂടി കാണുവാനുള്ള അതിയായ മോഹത്താല്‍ തന്റെ കാഴ്ച ഒരു മണിക്കൂര്‍ നേരത്തേക്കു തിരിച്ചു നല്‍കണമേ എന്നു റാഫ്ഖ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു കാഴ്ച ശക്തി തിരികെ കിട്ടി. ഒരു മണിക്കൂര്‍ നേരം അവര്‍ തന്റെ പ്രിയസ്‌നേഹിതയെ കണ്ടു സംസാരിച്ചു. വൈകാതെ അവര്‍ മരിച്ചു. റാഫ്ഖയുടെ മരണശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങി. മദര്‍ ഉര്‍സുലയ്ക്കായിരുന്നു ആദ്യമായി അനുഗ്രഹം കിട്ടിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചു മരണത്തോട് അടുത്തു കൊണ്ടിരുന്ന അവരുടെ രോഗം പെട്ടെന്നു സുഖമായി. പിന്നീട് വളരെ പേര്‍ക്കും അനുഗ്രഹങ്ങളുണ്ടായി. 2001 ജൂണ്‍ 10 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റാഫ്ഖയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 24th of March

വി. കാതറീന്‍ ( 1331-1381)


published-img
 

                    വിശുദ്ധയായ അമ്മയുടെ വിശുദ്ധയായ മകള്‍. അതായിരുന്നു കാതറീന്‍. സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ മകള്‍. കാതറീനു പതിമൂന്നുവയസു പ്രായമുള്ളപ്പോള്‍ ജര്‍മന്‍കാരനായ എഗ്ഗേര്‍ഡിനെ അവള്‍ വിവാഹം കഴിച്ചു. നിരന്തര രോഗിയായിരുന്നു എഗ്ഗേര്‍ഡ്. അതു കൊണ്ട് അവള്‍ കന്യകയായി തന്നെ ജീവിച്ചു. പിന്നീട് കാതറീന്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ റോമില്‍ തന്റെ അമ്മയുടെ അടുത്തേക്കു പോയി. അധികം വൈകാതെ എഗ്ഗേര്‍ഡ് മരിച്ചു. വിധവയായ ശേഷം പിന്നീടുള്ള 25 വര്‍ഷക്കാലം വിശുദ്ധ ബ്രിജിറ്റും കാതറീനും റോം കേന്ദ്രമാക്കി പ്രേഷിത പ്രവര്‍ത്തനം നടത്തി. ഇതിനിടയ്ക്കു ജറുസലേം അടക്കമുള്ള പല വിശുദ്ധ നഗരങ്ങളിലും അമ്മയോടൊത്ത് സന്ദര്‍ശിച്ചു. റോമിലുള്ള സമയത്ത് അവര്‍ പ്രാര്‍ഥനയും ഉപവാസത്തിനും ഏറെ സമയം നീക്കിവച്ചു. പാവങ്ങളോടൊത്ത് ജീവിച്ചു. അവര്‍ക്കു വേണ്ടി ജോലി ചെയ്തു. ആയിരക്കണക്കിനാളുകളെ യേശുവിലേക്ക് അടുപ്പിക്കാനും അമ്മയ്ക്കും മകള്‍ക്കും കഴിഞ്ഞു. വിശുദ്ധ ബ്രിജിറ്റ് മരിച്ചതോടെ കാതറീന്‍ സ്വീഡനിലേക്ക് പോയി. അവിടെ തന്റെ അമ്മ തന്നെ സ്ഥാപിച്ച വാഡ്‌സ്‌റ്റേനാ മഠത്തില്‍ ബ്രിജിറ്റിന്റെ ശവസംസ്‌കാരം നടത്തി. പിന്നീട് ആ മഠത്തിന്റെ ചുമതല വഹിച്ചു അവിടെ തന്നെ കഴിഞ്ഞു. കാതറീന്റെയും ബ്രിജിറ്റിന്റെയും നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഈ അദ്ഭുതങ്ങളുടെ വെളിച്ചത്തില്‍ 1485ല്‍ പോപ്പ് ഇന്നസെന്റ് എട്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. അവിഹിത ഗര്‍ഭിണികളുടെ സംരക്ഷകയായി കാതറീന്‍ അറിയപ്പെടുന്നു.


Tuesday 25th of March

വി. ഡിസ്മസ് (യേശുവിന്റെ കാലം)


published-img
 

              ''സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടി പറുദീസയിലായിരിക്കും.'' യേശുക്രിസ്തു നേരിട്ടു വിശുദ്ധനായി പ്രഖ്യാപിച്ച ഏക വിശുദ്ധനാണ് ഡിസ്മസ്. ഗാഗുല്‍ത്തായില്‍ ഈശോയോടു കൂടി കുരിശില്‍ തറയ്ക്കപ്പെട്ട 'നല്ല കള്ളന്‍'. ഡിസ്മസിന്റെ ഓര്‍മദിവസം മാര്‍ച്ച് 25 ന് ആചരിക്കുന്നത് യേശുവിന്റെ കുരിശു മരണം നടന്നത് ഈ ദിവസമാണ് എന്ന വിശ്വാസത്തിലാണ്. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ അവിടുത്തെ ഇരുവശങ്ങളിലുമായി ഡിസ്മസിനെയും മറ്റൊരു കള്ളനെയും കുരിശില്‍ തറച്ചിരുന്നു. ഗെസ്റ്റാസ് എന്ന പേരുള്ള കള്ളന്‍ കുരിശില്‍ കിടന്നു കൊണ്ട് യേശുവിനെ പരിഹസിച്ചു സംസാരിച്ചു. ''നീ മിശിഹായാണെങ്കില്‍ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.'' എന്നാല്‍ അതു കേട്ട് ഡിസ്മസ് അയാളെ ശകാരിച്ചു. ''നിനക്കു ദൈവത്തെ പോലും ഭയമില്ലേ? തെറ്റു ചെയ്ത നമുക്കും തെറ്റുചെയ്യാത്ത ഈ മനുഷ്യനും ഒരേ ശിക്ഷയല്ലേ ലഭിച്ചിരിക്കുന്നത്.'' പിന്നെ ഡിസ്മസ് യേശുവിന്റെ നേര്‍ക്കു തിരിഞ്ഞു കൊണ്ട് അപേക്ഷിച്ചു. '' ഈശോയെ അങ്ങയുടെ രാജ്യത്ത് വച്ച് അങ്ങ് എന്നെയും ഓര്‍ക്കേണമേ.'' യേശു അവനോട് അരുള്‍ ചെയ്തു. ''സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും.'' (ലൂക്കാ 23: 40-43) ചില പുരാതന പുസ്തകങ്ങളില്‍ ഡിസ്മസും യേശുവിന്റെ കുടുംബവുമായുള്ള മറ്റൊരു ബന്ധം വിവരിക്കുന്നുണ്ട്. യേശു പിറന്നതറിഞ്ഞ് ഹേറോദേസ് രാജാവ് രണ്ടു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊല്ലാന്‍ കല്‍പിച്ചു. കര്‍ത്താവിന്റെ ദൂതന്‍ നിര്‍ദേശിച്ചതനുസരിച്ച് ഈ സമയത്ത് യൗസേപ്പും മറിയവും ഈജിപ്തിലേക്കു ഓടിപ്പോവുകയായിരുന്നു. ഡിസ്മസും മറ്റു ചില കള്ളന്‍മാരും ഇവരെ വഴിയില്‍ വച്ചു തടഞ്ഞു. എന്നാല്‍ ഡിസ്മസിന് ഇവരോട് വല്ലാത്തൊരു അടുപ്പം തോന്നി. മറ്റു കള്ളന്‍മാരോട് അഭ്യര്‍ഥിച്ച് തിരുക്കുടുംബത്തെ ഉപദ്രവിക്കാതെ ഡിസ്മസ് യാത്രയാക്കി. ജയില്‍പ്പുള്ളികളുടെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നവരുടെയും മാനസാന്തരപ്പെടുന്ന കള്ളന്‍മാരുടെയും മധ്യസ്ഥനായാണ് ഡിസ്മസ് അറിയപ്പെടുന്നത്.


Wednesday 26th of March

വി. മാര്‍ഗരറ്റ് (1555-1586)


published-img
 

                     പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ മതപീഡന കാലത്തു രക്തസാക്ഷിത്വം വഹിച്ച ആദ്യ വനിതയാണ് വി. മാര്‍ഗരറ്റ്. കത്തോലിക്ക വിശ്വാസത്തില്‍ ചേരുകയും പുരോഹി തന്‍മാരെ ഒളിച്ചു താമസിപ്പിക്കുകയും ചെയ്തു എന്നതായിരുന്ന മാര്‍ഗരറ്റ് ചെയ്ത കുറ്റം. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളായ മാതാപിതാക്കളുടെ മകളായി 1555 ലായിരുന്നു മാര്‍ഗരറ്റ് ജനിച്ചത്. പതിനാറാം വയസില്‍ അവള്‍ വിവാഹിതയായി. ജോണ്‍ ക്ലീത്തെറോ എന്ന പ്രൊട്ടസ്റ്റന്റ് മതക്കാരനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ഗരറ്റ് ഭര്‍ത്താവിന്റെ അനുമതിയോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ക്ലീത്തെറോയ്ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അത്രയ്ക്കു ശക്തമായിരുന്നു അവരുടെ ദാമ്പത്യം. ഇറച്ചിവില്‍പനക്കാരനായിരുന്ന ക്ലീത്തറൊയെ കച്ചവടത്തിലും മാര്‍ഗരറ്റ് സഹായിച്ചു. അവര്‍ക്കു മുന്നു മക്കളും ഉണ്ടായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും ദിവസവും ഒന്നരമണിക്കൂര്‍ നേരം മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. ആഴ്ചയില്‍ നാലു ദിവസം ഉപവസിച്ചു. എല്ലാദിവസവും ഒളിവില്‍ പോയി വി. കുര്‍ബാന കണ്ടു. അക്കാലത്ത് കത്തോലിക്ക പുരോഹിതന്‍മാരെല്ലാം ഒളിവില്‍ കഴിഞ്ഞായിരുന്നു പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. പിടിക്കപ്പെട്ട പുരോഹിതരെല്ലാം വധിക്കപ്പെട്ടു. തന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ചില പുരോഹിതരെ ഒളിച്ചുപാര്‍ക്കാന്‍ മാര്‍ഗരറ്റ് സഹായിച്ചു. അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും അവര്‍ക്കു സൗകര്യങ്ങളൊരുക്കി കൊടുത്തു. മാത്രമല്ല, ഒട്ടേറെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ കത്തോലിക്ക വിശ്വാസത്തിലേക്കു മടക്കികൊണ്ടുവരാനും മാര്‍ഗരറ്റിനു സാധിച്ചു. ഇവയൊക്കെയും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അന്ന്. പക്ഷേ, മാര്‍ഗരറ്റ് ഭയപ്പെട്ടില്ല. തന്റെ മകന്‍ ഹെന്റിയെ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തണമെന്നായിരുന്നു മാര്‍ഗരറ്റിന്റെ ആഗ്രഹം. അതിനു വേണ്ടി അവള്‍ ഹെന്റിയെ ഇംഗ്ലണ്ടിനു പുറത്തയച്ചാണ് പഠിപ്പിച്ചത്. ഇതും ഗുരുതരമായ കുറ്റമായിരുന്നു. ഒടുവില്‍ അധികാരികള്‍ മാര്‍ഗരറ്റിനെ പിടികൂടുകയും ചെയ്തു. മാര്‍ഗരറ്റിന്റെ വീടു മുഴുവന്‍ സൈനികര്‍ പരിശോധിച്ചെങ്കിലും ഒളിവില്‍ കഴിഞ്ഞ പുരോഹിതരെ പിടിക്കാനായില്ല. അവര്‍ രക്ഷപ്പെട്ടു. തെറ്റുകള്‍ മനസിലാക്കി ക്ഷമ ചോദിക്കാത്ത എല്ലാവര്‍ക്കും മരണശിക്ഷ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, തെറ്റുകള്‍ ക്ഷമിക്കണമെന്നു യാചിക്കാന്‍ അവള്‍ തയാറായില്ല. ''ഞാന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് എന്നെ വിചാരണ ചെയ്യുന്നത്'' - അവള്‍ ന്യായാധിപന്‍മാരോടു ചോദിച്ചു. മാര്‍ഗരറ്റിനു മരണശിക്ഷ വിധിക്കപ്പെട്ടു. തടികൊണ്ടുള്ള ഒരു പലകയ്ക്കും പാറയ്ക്കുമിടയില്‍ കിടത്തി വലിയ ഭാരം ഇട്ട് ഞെരുക്കി കൊല്ലാനായിരുന്നു തീരുമാനം. അതിഭീകരമായ ശിക്ഷയെ പറ്റി കേട്ടിട്ടും മാര്‍ഗരറ്റിന്റെ മുഖത്തു നിന്നു ചിരി മാഞ്ഞില്ല. ''ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും നല്ലൊരു മരണം എനിക്കു ലഭിക്കാനില്ല.'' മരിക്കുന്നതിനു തൊട്ടു മുന്‍പും മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. '' യേശു, യേശു, യേശു...എന്നോടു കരുണ തോന്നണമേ...'' മാര്‍ഗരറ്റ് കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കു 30 വയസുമാത്രമായിരുന്നു പ്രായം. 1970 ഒക്‌ടോബര്‍ 25ന് പോപ്പ് പോള്‍ ആറാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Thursday 27th of March

ഈജിപ്തിലെ വി. ജോണ്‍(എ.ഡി. 305-394)


published-img
 

                ഒരു തച്ചന്റെ മകനായിരുന്നു ജോണ്‍. ചെറുപ്രായം മുതില്‍ തന്നെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നാണ് ജോണ്‍ വളര്‍ന്നത്. ജോണിനു 25 വയസായപ്പോള്‍ ദൈവവിളി കേട്ട് അവന്‍ വീടുവി ട്ടിറങ്ങി. പിന്നീട് വര്‍ഷങ്ങളോളം മരുഭൂമിയില്‍ ഒരു സന്യാസിയുടെ ശിഷ്യനായി ജീവിച്ചു. ജോണിനെ പരീക്ഷിക്കുന്നതിനു വേണ്ടി സന്യാസി ഒരു പ്രയോജനവുമില്ലാത്ത ജോലികള്‍ അവനെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. വലിയ പാറകള്‍ മലയുടെ മുകളില്‍ വലിച്ചു കയറ്റുക, കരിഞ്ഞുണങ്ങിയ ചെടിക്കു വെള്ളമൊഴിപ്പിക്കുക തുടങ്ങിയ ജോലികള്‍ ഒരു മടിയും കൂടാതെ ജോണ്‍ ചെയ്തു. പരിപൂര്‍ണമായ അനുസരണയും വിനയവും വഴി ജോണ്‍ തന്റെ ഗുരുവിനെ പ്രീതിപ്പെടുത്തി. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാനുള്ള ശക്തി ദൈവം ജോണിനു കൊടുത്തിരുന്നു. ഒരിക്കല്‍ പല്ലേഡിയസ് എന്നൊരു യുവ സന്യാസി ജോണിനെ സന്ദര്‍ശിച്ചു. ജോണ്‍ അയാളോടു പറഞ്ഞു. ''ഒരു കാലത്ത് നീ ഒരു ബിഷപ്പായി തീരും'' എന്നാല്‍ യുവസന്യാസി അത് ചിരിച്ചു തള്ളി. ''ആശ്രമത്തിലെ വെറുമൊരു പാചകക്കാരനായ ഞാന്‍ ഒരു ബിഷപ്പാകുമെന്നോ?.'' ജോണ്‍ പറഞ്ഞു: ''അത് സംഭവിച്ചിരിക്കും.'' കുറെ കാലം കഴിഞ്ഞപ്പോള്‍ പല്ലേഡിയസ് രോഗബാധി തനായതിനെ തുടര്‍ന്ന് അയാളെ അലക്‌സാണ്ട്രിയയിലേക്ക് അയച്ചു. ഏറെ വൈകാതെ പല്ലേഡിയസ് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ടു. പതിനാറു വര്‍ഷം സന്യാസിയോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞ ശേഷം ജോണ്‍ അവിടം വിട്ടു. ലിക്കോപോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി അവിടെ ഒരു ചെറിയ ഗുഹയില്‍ താമസം തുടങ്ങി. മറ്റാരുമായും ബന്ധപ്പെടാതെ ദൈവത്തോടു മാത്രം ചേര്‍ന്നു നിന്നായിരുന്നു ജോണിന്റെ ജീവിതം. ആഴ്ചയില്‍ അഞ്ചു ദിവസം മറ്റാരെയും കാണാതെ അവിടെ കഴിഞ്ഞു. ശനിയും ഞായറും തന്നെ തേടിയെത്തുന്ന രോഗികളെ സുഖപ്പെടുത്തി. പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ക്കു ഉപദേശം നല്‍കി. പകല്‍സമയം മുഴുവന്‍ ഉപവസിച്ചു. രാത്രിയില്‍ അല്‍പമെന്തെങ്കിലും കഴിക്കും. 42-ാം വയസു മുതല്‍ 90-ാംവയസു വരെ ഈ ഗുഹയിലായിരുന്നു ജോണിന്റെ താമസം. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ പോലും മനസിലാക്കാനുള്ള കഴിവു ദൈവം ജോണിനു നല്‍കിയിരുന്നു. ഒരിക്കല്‍ ഒരു പുരോഹിതന്‍ മറ്റു ആറു പേരോടൊപ്പം ജോണിനെ സന്ദര്‍ശിച്ചു. അയാള്‍ താനാരാണെന്നു ജോണിനോടു പറഞ്ഞിരുന്നില്ല. ജോണ്‍ അയാളുടെ കൈകളില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു. ''ഒരിക്കലും കള്ളം പറയരുത്. നല്ലതിനുവേണ്ടിയാണെങ്കില്‍ പോലും. കള്ളം ഒരിക്കലും ദൈവത്തില്‍ നിന്നു വരില്ല. മറിച്ച് അത് വരുന്നത് സാത്താനില്‍ നിന്നാണ് എന്നാണ് നമ്മുടെ രക്ഷകന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത.്'' ജോണിന്റെ ജീവിതത്തിലെ അവസാന മൂന്നുവര്‍ഷം പൂര്‍ണമായും ദൈവത്തിനു വേണ്ടി നീക്കിവച്ചു. മറ്റാരെയും കാണാന്‍ ജോണ്‍ തയാറായില്ല. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ജോണ്‍ മരിച്ചത്.


Friday 28th of March

വി. ഗോന്ത്രാമനസ് എന്ന ഗോന്ത്രാന്‍ രാജാവ് ( 525-593)


published-img
 

                         ഫ്രാന്‍സിലെ ക്‌ളോട്ടയര്‍ രാജാവിന്റെ നാലു മക്കളിലൊരാളായിരുന്നു ഗോന്ത്രാന്‍. എ.ഡി. 561 ല്‍ ക്‌ളോട്ടയര്‍ രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം നാലായി ഭാഗിച്ചു നാലു മക്കളും ഒരോ ഭാഗം ഭരിച്ചു. മൂത്ത സഹോദരന്‍ ചാരിബെര്‍ട്ടായിരുന്നു പാരീസ് ഭരിച്ചത്. ഓര്‍ലീന്‍സിന്റെയും ബര്‍ഗന്റിയുടെയും രാജാവായിരുന്നു ഗോന്ത്രാന്‍. ചലോണ്‍സായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഒരിക്കല്‍ ഗോന്ത്രാന്റെ ഭാര്യ രോഗം ബാധിച്ചു മരണാസന്നയായി. തന്റെ ഭാര്യയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയാഞ്ഞതി നു വൈദ്യനെ ഗോന്ത്രാന്‍ കൊലപ്പെടുത്തി. എന്നാല്‍, ഈ സംഭവത്തെ കുറി ച്ചോര്‍ത്തു പിന്നീട് ജീവിതകാലം മുഴുവന്‍ ഗോന്ത്രാന്‍ ദുഃഖിച്ചു. ക്രൈസ്തവ മതം സ്വീകരിച്ച ശേഷം താന്‍ ചെയ്ത തെറ്റുകള്‍ മനസിലാക്കിയ ഗോന്ത്രാന്‍ കുറ്റബോധം നിമിത്തം അസ്വസ്ഥനായി. പ്രായശ്ചിത്തമെന്ന നിലയില്‍ ക്രൈസ്തവ ദേവാലയം പണിയുകയും പാവങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്തു. തന്റെ സഹോദരന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ പരാജയപ്പെടുത്തേണ്ട അവസ്ഥയാ ണു ഗോന്ത്രാനു പിന്നീട് ഉണ്ടായത്. എന്നാല്‍ അവരുടെ ഒരു തുണ്ടു ഭൂമി പോലും സ്വന്തമാക്കാ തെ അവരെ സമാധാനത്തില്‍ വിടുകയാണ് അദ്ദേഹം ചെയ്തത്. പുരോഹിതന്‍മാരെയും സന്യാസികളെയും ഏറെ ബഹുമാനിച്ചിരുന്ന ഗോന്ത്രാന്‍ മര്‍ദ്ദിതരുടെ സംരക്ഷകനും പ്രജകളുടൈ പ്രിയപ്പെട്ടവനുമായി മാറി. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി അദ്ദേഹം പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. തന്റെ പടയാളികള്‍ ജനങ്ങളെ മര്‍ദിക്കുന്നതും പീഡിപ്പിക്കുന്നതും അദ്ദേഹം തടഞ്ഞു. തെറ്റുചെയ്യുന്നവരെ ന്യായമായി ശിക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. എന്നിരുന്നാലും, തനിക്കു നേരെ തെറ്റുചെയ്യുന്നവരോട് ഗോന്ത്രാന്‍ ക്ഷമിച്ചു. 32 വര്‍ഷം രാജ്യം ഭരിച്ച ഗോന്ത്രാന്‍ 68-മത്തെ വയസില്‍ മരിച്ചു.

 


Saturday 29th of March

വി. ഗ്ലാഡിസ്


published-img
 

              ആര്‍തര്‍ ചക്രവര്‍ത്തിയുടെ കാലത്ത് വെയില്‍സിലെ ബ്രക്‌നോക്കിന്റെ രാജാവായിരുന്ന ബ്രിച്ചാന്റെ മകളായിരുന്നു ഗ്ലാഡിസ്. ഗുണ്ടാത്തലവനായിരുന്ന ഗുണ്ടെലെസും ഗ്‌ളാഡിസും പ്രണയബദ്ധരായിരുന്നു. എന്നാല്‍ ബ്രിച്ചാന് ഇത് ഇഷ്ടമായിരുന്നില്ല. ഗ്ലാഡിസിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഗുണ്ടെലസ് തന്റെ 300 അംഗ സംഘവുമായി ബ്രിച്ചാനെ ആക്രമിച്ചു. എന്നാല്‍ ഗുണ്ടെലെസിനൊപ്പ മുണ്ടായിരുന്നവരില്‍ 200 പേരും കൊല്ലപ്പെട്ടു. ഗുണ്ടെലെസ് പരാജയപ്പെട്ടു. പക്ഷേ, ആരുമറിയാതെ ഗുണ്ടെലെസ് ഗ്ലാഡിസിനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു. ദൈവത്തില്‍ നിന്നകന്നു പാപങ്ങളില്‍ മുഴുകിയാണിവര്‍ ജീവിച്ചത്. എന്നാല്‍ ഇവരുടെ മകന്‍ കാഡോക് ദൈവികമാര്‍ഗത്തില്‍ നീങ്ങി പുരോഹിതനായി മാറി. കാഡോകിന്റെ ഉപദേശത്തെ തുടര്‍ന്ന്, മാനസാന്തരപ്പെട്ട ഗ്ലാഡിസും ഗുണ്ടെലെസും തെറ്റുകള്‍ തിരുത്തി ദൈവത്തിലേക്കു മടങ്ങിവന്നു. ദൈവവിളിയെ തുടര്‍ന്നു ലൗകിക ജീവിതം ഉപേക്ഷിച്ച് ഗ്ലാഡിസ് സന്യാസി നിയായി മാറി. ഗുണ്ടെലെസും സന്യാസജീവിതം തുടങ്ങി. പ്രേഷിത പ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തികളും വഴി ചെയ്തു പോയ തെറ്റുകള്‍ക്കു ഇവര്‍ മാപ്പിരന്നു. ഗ്ലാഡിസ്, ഭര്‍ത്താവ് ഗുണ്ടെലെസ്, മകന്‍ കാഡോക് എന്നീ മുന്നു പേരും അവരുടെ ജീവിതം കൊണ്ടു തന്നെ വിശുദ്ധരായി മാറി.


Sunday 30th of March

വി. ജോണ്‍ ക്ലൈമാക്കസ് (525-605)


published-img
 

                 പരിപൂര്‍ണതയിലേക്കുള്ള ഗോവണിയെന്നാണ് വി. ജോണിന്റെ വിഖ്യാത ഗ്രന്ഥമായ 'ക്ലൈമാക്‌സ്' അറിയപ്പെടുന്നത്. വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഇത്രയധികം പ്രചോദനം നല്‍കുന്ന മറ്റൊരു പുസ്തകമില്ല. പലസ്തീനായില്‍ ജനിച്ച ജോണ്‍ പതിനാറാം വയസില്‍ തന്റെ സന്യാസ ജീവിതത്തിനു തുടക്കമിട്ടു. സീനായ് മലയില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ജോണ്‍ ചെയ്തത്. പിന്നീട് അവിടെ അദ്ദേഹം ഒരു സന്യാസിയുടെ ശിഷ്യനായി ജീവിക്കാന്‍ തുടങ്ങി. വളരെ ദൈവികമായ ഒരു ജീവിതമായിരുന്നു ജോണ്‍ നയിച്ചിരുന്നത്. മല്‍സ്യമോ മാംസമോ കഴിക്കില്ല. ഭക്ഷണം തന്നെ വല്ലപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം. വേദപുസ്തക ങ്ങളും മറ്റു മതഗ്രന്ഥങ്ങളും വായിച്ചു പഠിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. നാല്‍പതു വര്‍ഷത്തോളം അദ്ദേഹം ഇങ്ങനെ ജീവിച്ചു. പിന്നീട് സീനായ് മലയിലുള്ള ഒരു സന്യാസമഠത്തിന്റെ അധിപനായി സേവനം ചെയ്തു. ഇവിടെ വച്ചാണ് അദ്ദേഹം 'ക്ലൈമാക്‌സ്' എന്ന ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പേരിലാണ് അദ്ദേഹം പിന്നീട് വി. ജോണ്‍ ക്ലൈമാക്കസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വി. ജോണ്‍ ഈ പുസ്തകത്തിലെഴുതിയ എഴുതിയ ഒരോ വാക്കുകളും സ്വര്‍ഗത്തിലേക്കുള്ള ചവിട്ടുപടികളാണ്. ''ദൈവത്തിന്റെ ദാസന്‍മാര്‍ ശാരീരികമായി ഈ ലോകത്ത് തന്നെയായിരിക്കും. പക്ഷേ, മാനസികമായി അവര്‍ സ്വര്‍ഗത്തിന്റെ വാതിലില്‍ മുട്ടിവിളിച്ചുകൊണ്ടിരിക്കുകയാണ്.'', ''നല്ല കപ്പിത്താന്‍ ഉള്ള കപ്പല്‍ ദൈവകൃപയുണ്ടെങ്കില്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തിച്ചേരും. അതുപോലെയാണ് നല്ല ഇടയനുള്ള മനസുകളും. എന്തൊക്കെ തെറ്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കിലും ആ ഇടയന്റെ സഹായത്തോടെ അവര്‍ സ്വര്‍ഗത്തിലെത്തും'', ''ഭാരമുള്ള പക്ഷികള്‍ക്കു കൂടുതല്‍ ഉയരത്തില്‍ പറക്കാനാവില്ല. അതുപോലെയാണ് പാപങ്ങളെ വഹിക്കുന്ന മനുഷ്യനും'', ''ആഗ്രഹങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹങ്ങളെ നിയന്ത്രിക്കുവിന്‍.'' വി. ജോണ്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് അദ്ദേഹം തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു. ധ്യാനത്തില്‍ മുഴുകി. പരിപൂര്‍ണതയിലേക്കുള്ള ഗോവണി കയറി അദ്ദേഹം യാത്രയായി.


Monday 31st of March

വി. സൈമണ്‍ എന്ന രണ്ടുവയസുകാരന്‍ (1472-1475)


published-img
 

                     രണ്ടാം വയസില്‍ യേശുവിനുവേണ്ടി പീഡനങ്ങളേറ്റു വാങ്ങി മരിച്ച ബാലനാണ് ട്രെന്റിലെ വി. സൈമണ്‍. നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത പോലെ അതിക്രൂരമായിട്ടായിരുന്നു ഒരു പറ്റം യഹൂദര്‍ ചേര്‍ന്ന് സൈമണിനെ കൊലപ്പെടുത്തിയത്. അന്നൊരു പെസഹാ വ്യാഴാഴ്ചയായിരുന്നു. യേശുവിനോടുള്ള വെറുപ്പ് മാറിയിട്ടില്ലാത്ത ചില യഹൂദര്‍ ചേര്‍ന്ന് പെസഹാദിവസം ഒരു ക്രിസ്ത്യാനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അവര്‍ തെരുവിലൂടെ ഇറങ്ങി നടന്നു. സൈമണിന്റെ മാതാപിതാക്കള്‍ ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി പോയിരിക്കയായിരുന്നു. വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സൈമണിനെ യഹൂദസംഘം പിടികൂടി അവരിലൊരാളായിരുന്ന സാമുവലിന്റെ വീട്ടിലേക്കു കൊണ്ടു പോയി. അവിടെ വച്ച് അവര്‍ അവന്റെ കൈകള്‍ കുരിശിന്റെ ആകൃതിയിലാക്കി കെട്ടിയിട്ടു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. കുഞ്ഞിന്റെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിത്തിരുകി. ഈശോ കുരിശില്‍ അനുഭവിച്ച പീഡനങ്ങളെ പരിഹസിച്ച് അവര്‍ ആണികള്‍ അവന്റെ ദേഹത്തു കുത്തിയിറക്കി. സൈമണിന്റെ കൈയില്‍ നിന്നും തുടകളില്‍ നിന്നും മാംസം മുറിച്ചുനീക്കി. മോസസ് എന്നു പേരായ ഒരു യഹൂദന്‍ അവന്റെ കഴുത്തില്‍ തൂവാല കൊണ്ടു കെട്ടിയിട്ടു. മറ്റൊരാള്‍ സൈമണിന്റെ കഴുത്തറത്തു. രക്തം ഒരു പാത്രത്തില്‍ ശേഖരിച്ചു. ഒരു മണിക്കൂര്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം ആ കുഞ്ഞുകണ്ണുകള്‍ അടഞ്ഞു. സൈമണിന്റെ മൃതദേഹം ഒരു പുഴയിലേക്കു വലിച്ചെറിഞ്ഞ ശേഷം കൊലപാതകികള്‍ പെസഹ ആചരിക്കാനായി പോയി. പിറ്റേന്ന് കൊലപാതകികള്‍ തന്നെ പൊലീസിനോട് പുഴയില്‍ ഒരു മൃതദേഹം കിടക്കുന്നതായി അറിയിച്ചു. അതിനാല്‍ അവരെയാരും ആദ്യം സംശയിച്ചില്ല. സൈമണിന്റെ മൃതദേഹം ട്രെന്റിലെ സെയ്ന്റ് പീറ്ററിന്റെ ദേവാലയത്തിലേക്കു കൊണ്ടു പോയി. അന്നു മുതല്‍ സൈമണിന്റെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ആ പിഞ്ചുബാലനെ ക്രൂരമായി ബലികഴിച്ച യഹൂദന്‍മാരും പിന്നീട് പിടിയിലായി.


Tuesday 1st of April

ഈജിപ്തിലെ വി. മേരി (344-421)


published-img
 

             പതിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായി ജീവിച്ച വേശ്യയായിരുന്നു മേരി. അതീവ സുന്ദരിയായിരുന്നു അവര്‍. വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ മാതാപിതാക്കളുടെ മകളായി ജനിച്ച മേരി തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെത്തി. പിന്നീട് വേശ്യവൃത്തി തൊഴിലാക്കിയാണ് മേരി ജീവിച്ചത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു തീര്‍ഥാടകസംഘത്തിനൊപ്പം മേരി പാലസ്തീനിലേക്കു പോയി. അവിടെ തീര്‍ഥാടകര്‍ക്കിടയില്‍ ജീവിച്ച് വേശ്യവൃത്തിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാമെന്ന ലക്ഷ്യമായിരുന്നു അവള്‍ക്ക്. അതിനൂ ശേഷം ജറുസലേമിലേക്കു പോകാനായിരുന്നു മേരിയുടെ പദ്ധതി. കുരിശിന്റെ മഹത്വത്തിന്റെ തിരുനാള്‍ ദിവസം അവള്‍ ദേവാലയത്തിലെത്തി. വന്‍ജനക്കൂട്ടം അവിടെയെത്തിയിരുന്നു. ജനങ്ങളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കുന്നതിനായി അവള്‍ അവര്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ജനക്കൂട്ടത്തിനൊപ്പം ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ അജ്ഞാതമായ ഏതോ ശക്തി ഒരു മതിലു പോലെ അവളെ തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വാതിലിനുള്ളിലേക്കു കടക്കാന്‍ അവള്‍ക്കായില്ല. ദൈവസന്നിധിയിലേക്ക് കടക്കാനുള്ള യോഗ്യത തനിക്കില്ലെന്നു തരിച്ചറിഞ്ഞ മേരി പശ്ചാത്തപിച്ചു. ദേവാലയത്തിനു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു. ''വേശ്യയായ മഗ്ദലമറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതു പോലെ തന്നോടും ക്ഷമിക്കണമേ'' എന്നു പ്രാര്‍ഥിച്ചു. അന്നു രാത്രി മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. ശാന്തിയും സമാധാനവും പാപമോചനവും ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി. അവിടെ ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു. മരുഭൂമിയില്‍ കിട്ടിയ പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ട അന്‍പതു വര്‍ഷക്കാലം മറ്റൊരു മനുഷ്യജീവിയെ പോലും കാണാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു കണ്ണീരോടെ മാപ്പിരന്നു. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ച്ച ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തന്നെ കാണാന്‍ എത്തണമെന്നു പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കിടക്കുകയായിരുന്നു. ഒരു സിംഹം അവളുടെ ശരീരത്തിനു സമീപത്തായി മണ്ണുമാന്തി ഒരു കുഴിമാടം ഒരുക്കി വച്ചിരിക്കുന്നതും സോസിമസ് കണ്ടു. വി. സോസിമസാണ് മേരിയുടെ കഥ ലോകത്തെ അറിയിച്ചത്. പശ്ചാത്തപിക്കുന്ന വേശ്യകളുടെ മധ്യസ്ഥയായാണ് വി. മേരി അറിയപ്പെടുന്നത്. ലൈംഗിക അത്യാസക്തിയില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും വി. മേരിയോട് പ്രാര്‍ഥിക്കാറുണ്ട്. ചില സഭകള്‍ ഏപ്രില്‍ മൂന്നിനും മറ്റു ചില സഭകള്‍ ഏപ്രില്‍ ഒന്‍പതിനുമാണ് വി.മേരിയുടെ ഓര്‍മദിവസം ആചരിക്കുന്നത്.


Wednesday 2nd of April

പൗലയിലെ വി. ഫ്രാന്‍സീസ് (1416-1508)


published-img
 

                      ഇറ്റലിയിലെ പൗലയില്‍ ദരിദ്രരായ മാതാപിതാക്കള്‍ക്കു ജനിച്ച ഫ്രാന്‍സീസ് ചെറുപ്രായം മുതല്‍ തന്നെ ആഴത്തിലുറച്ച ദൈവവിശ്വാസത്തിലാണ് വളര്‍ന്നത്. ഫ്രാന്‍സീസ് പഠിച്ചത് ഫ്രാന്‍സീഷ്യന്‍ സഭയുടെ സ്‌കൂളിലായിരുന്നു. അവിടെയുള്ള പുരോഹിതരെക്കാള്‍ വിശ്വാസതീഷ്ണത പ്രകടിപ്പിച്ച ഫ്രാന്‍സീസ് ഒരിക്കല്‍ തന്റെ അച്ഛനോടൊപ്പം അസീസിയിലേക്കൊരു തീര്‍ഥയാത്ര നടത്തി. വി. ഫ്രാന്‍സീസ് അസീസിയെ പോലെ തന്റെ മകനും ആയി തീരണമെന്നു ആഗ്രഹിച്ചിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു ഫ്രാന്‍സീസിന്റെ അച്ഛന്‍. അസീസിയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ഫ്രാന്‍സീസ് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഏകാന്ത ജീവിതം നയിക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു യുവാക്കള്‍ കൂടി ഫ്രാന്‍സീസിനൊപ്പം ഏകാന്തജീവിതം തുടങ്ങി. ഏറെ നാള്‍ കഴിയും മുന്‍പ് കൂടുതല്‍ യുവാക്കള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. 'ചെറിയവരുടെ സഭ' എന്ന പേരില്‍ ഒരു സന്യാസ സമൂഹത്തിനു അവര്‍ തുടക്കമിട്ടു. കഠിനമായ ജീവിതചര്യകളാണ് അവര്‍ സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ഭക്ഷണം മാത്രമാണ് ഫ്രാന്‍സീസ് കഴിച്ചത്. ചിലപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ മാത്രം. മല്‍സ്യം, മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍ തുടങ്ങിയവയൊക്കെ 'ചെറിയവരുടെ സഭ' വര്‍ജിച്ചു. പരസ്‌നേഹം, എളിമ, സേവനം ഇവയായിരുന്നു ലക്ഷ്യം. ഏകാന്തതയില്‍ പ്രാര്‍ഥനാജീവിതം നയിക്കാനാണ് ഫ്രാന്‍സീസ് ആഗ്രഹിച്ചതെങ്കിലും ഒരു അദ്ഭുതപ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്. ധാരാളം ആളുകള്‍ ഫ്രാന്‍സീസിനെ കാണുവാനും വിഷമങ്ങള്‍ പറയാനും അനുഗ്രഹങ്ങള്‍ യാചിക്കുവാനും എത്തിക്കൊണ്ടിരുന്നു. ഫ്രാന്‍സീസിലൂടെ ദൈവം പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവും ദൈവം ഫ്രാന്‍സീസിനു കൊടുത്തു. ഒരിക്കല്‍ ഫ്രാന്‍സീനും അനുയായികള്‍ക്കും ഒരു കടലിടുക്ക് കടന്നു യാത്രചെയ്യേണ്ടി വന്നു. എന്നാല്‍, കടത്തുവള്ളക്കാരന്‍ അവരെ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഫ്രാന്‍സീസ് തന്റെ കുപ്പായം ഊരിയെടുത്തു വെള്ളത്തിലേക്കിട്ടു. പിന്നീട് തന്റെ ദണ്ഡ് തുഴയാക്കി തന്റെ അനുയായികള്‍ക്കൊപ്പം അതില്‍ കയറി യാത്രയാകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഫ്രാന്‍സീസിന്റെ പ്രശസ്തി വ്യാപിച്ചു. ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്‍ തന്റെ മരണസമയത്ത് ഫ്രാന്‍സീസിന്റെ സാമീപ്യം ആഗ്രഹിച്ചു. മാര്‍പാപ്പയുടെ കല്‍പന മാനിച്ച് അദ്ദേഹം രാജാവിനെ സന്ദര്‍ശിച്ച് നല്ല മരണത്തിനുള്ള പ്രാര്‍ഥനകളും മറ്റും നടത്തി മരണത്തിന് ഒരുക്കി. അവസാന കാലത്ത് പരിപൂര്‍ണ ഏകാന്തതയിലാണ് അദ്ദേഹം ജീവിച്ചത്. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം പ്രാര്‍ഥനയ്ക്കിടെ യേശു കുരിശില്‍ കിടന്നു പ്രാര്‍ഥിച്ച പോലെ 'കര്‍ത്താവെ അങ്ങേ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' എന്നു പറഞ്ഞു. അധികം വൈകാതെ ഫ്രാന്‍സീസ് മരിച്ചു.


Thursday 3rd of April

വി. ഐറേന്‍ (നാലാം നൂറ്റാണ്ട്)


published-img
 

                           ഉത്തര ഇറ്റലിയിലെ ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനക്കാലത്ത് അതിക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് ഐറേന്‍. 'ഐറേന്‍' എന്ന വാക്കിന് 'സമാധാനം' എന്നാണ് അര്‍ഥം. വിശുദ്ധരായ അഗപ്പെ, ഷിയോനിയ എന്നിവരുടെ സഹോദരിയായിരുന്നു ഐറേന്‍. തെസലോനിക്കയില്‍ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇവരെ മൂന്നു പേരെയും വിശുദ്ധ ഗ്രന്ഥം കൈവശം വച്ചു എന്ന കുറ്റത്തിനാണ് ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തി അറസ്റ്റ് ചെയ്തത്. എ.ഡി. 303ല്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു കാട്ടി ചക്രവര്‍ത്തി ഉത്തരവിറക്കിയിരുന്നു. തന്റെ ദേവനില്‍ വിശ്വസിച്ച് ആരാധിക്കാന്‍ ചക്രവര്‍ത്തി ഇവരോട് ആവശ്യപ്പെട്ടു. മൂവരും അതു നിരസിച്ചു. വെറുമൊരു കല്ലിനെ കുമ്പിടാന്‍ തനിക്കാവില്ലെന്നു ഐറേന്‍ ധീരയായി ചക്രവര്‍ത്തിയോട് പറഞ്ഞു. സഹോദരിമാര്‍ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കാനായി ചക്രവര്‍ത്തി ഗവര്‍ണറായ ഡള്‍സീഷ്യസിനെ ചുമതലപ്പെടുത്തി. കാമഭ്രാന്തനായ ഗവര്‍ണര്‍, ഐറേനെ കീഴ്‌പ്പെടുത്താന്‍ മോഹിച്ചിരുന്നു. പ്രായത്തില്‍ മുതിര്‍ന്നവരായ അഗപ്പെയെയും ഷിയോനിയയെയും ചുട്ടുകൊന്ന ഡള്‍സീഷ്യസ് ഐറേനെ മാത്രം വീണ്ടും തടവില്‍ പാര്‍പ്പിച്ചു. കന്യകയും സുന്ദരിയുമായിരുന്ന ഐറേനെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ഡള്‍സീഷ്യസ് പല തവണ ശ്രമിച്ചു. പക്ഷേ, മരണം ഉറപ്പായിരുന്നിട്ടു പോലും പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ഐറേന്‍ വഴങ്ങിയില്ല. ഐറേന്റെ മരണശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി തന്റെ ദേവനെ ആരാധിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ''ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവിനെ അല്ലാതെ ആരെയും ഞാന്‍ ആരാധിക്കുകയില്ല''- ഐറേന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. കുപിതനായ ഗവര്‍ണര്‍ ഐറേനെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയയാക്കി. പിന്നീട് പൂര്‍ണ നഗ്നയാക്കി ഒരു വേശ്യാലയത്തിലേക്ക് അവളെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു. എന്നാല്‍, ഐറേനുമായി വേശ്യാലയത്തിലേക്ക് പോയ ഭടന്‍മാര്‍ വഴിയില്‍ വച്ച് തളര്‍ന്നുവീണു. ഐറേന്‍ ഒരു മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് ഗവര്‍ണര്‍ തന്റെ സൈനികരുമായി അവിടെയെത്തി ഐറേനെ അമ്പെയ്തു കൊന്നു. (ചില പുരാതന ഗ്രന്ഥങ്ങളില്‍ ഐറേനെയും ചുട്ടുകൊല്ലുകയായിരുന്നു എന്നു പറയുന്നു)


Friday 4th of April

സെന്റ് ബെനഡിക്ട് (1526-1589)


published-img
 

                              നീഗ്രോവംശജനായിരുന്ന സെന്റ് ബെനഡിക്ട് കുഞ്ഞുനാള്‍ മുതല്‍ തന്നെ വലിയ ദൈവവിശ്വാസിയായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി അതിതീവ്രമായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി സേവനം ചെയ്യുകയുമായിരുന്നു ബെനഡിക്ടിന്റെ പ്രധാന ജോലി. എല്ലാ ദിവസവും മണിക്കൂറുകളോളം മുട്ടുകുത്തി നിന്നു ബെനഡിക്ട് പ്രാര്‍ഥിക്കുമായിരുന്നു. ബെനഡിക്ടിന്റെ ഈ ശീലം മൂലം അദ്ദേഹത്തിന് ധാരാളം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍, ബെനഡിക്ടിന്റെ സമപ്രായക്കാരായ സുഹൃത്തുക്കളുടെ പരിഹാസം വകവയ്ക്കാതെ അദ്ദേഹം പ്രാര്‍ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ''മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കെതിരായി പലതരത്തിലുള്ള അപവാദങ്ങള്‍ പരത്തുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്‍മാരാകുന്നു. അപ്പോള്‍ നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും. '' (മത്തായി 5: 11,12) യേശുവിന്റെ ഈ വാക്കുകളായിരുന്നു ബെനഡിക്ടിന്റെ ശക്തി. യേശുവിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നു തീരുമാനിച്ച ബെനഡിക്ട് സന്യാസജീവിതം ആരംഭിച്ചു. ബെനഡിക്ടിനെ കാണാനും അനുഗ്രങ്ങള്‍ യാചിക്കുവാനുമായി നിരവധി പേര്‍ വന്നുകൊണ്ടേയിരുന്നു. ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം ബെനഡിക്ട് വഴിയായി പ്രവര്‍ത്തിച്ചു. ബെനഡിക്ടിന്റെ മരണശേഷം അദ്ദേഹത്തി്‌ന്റെ ശവകുടീരത്തില്‍ നിന്നും ധാരാളം അദ്ഭുതങ്ങളുണ്ടായി. ബെനഡിക്ടിന്റെ മരണശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ കല്ലറ തുറന്നു. പക്ഷേ, അപ്പോഴും മൃതദേഹം അഴുകിയിരുന്നില്ല.


Saturday 5th of April

വി. വിന്‍സെന്റ ഫെറെര്‍ (1350-1419)


published-img
 

                     പതിനായിരക്കണക്കിന് അന്യമതസ്ഥരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ പുണ്യവാളനാണ് വി. വിന്‍സെന്റ്. സ്‌പെയിനിലെ വലെന്‍സിയ എന്ന സ്ഥലത്ത് വിശുദ്ധമായ ജീവിതം നയിച്ചിരുന്ന മാതാപിതാക്കളുടെ മകനായി പിറന്ന വിന്‍സെന്റ് തന്റെ പതിനെട്ടാം വയസില്‍ മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പണ്ഡിതനായിരുന്നു അദ്ദേഹം. വിന്‍സെന്റിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. തന്റെ പ്രസംഗം കേള്‍ക്കുന്നവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാന്‍ ഈ വിശുദ്ധനു കഴിഞ്ഞു. വിന്‍സെന്റിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ തങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്തു പൊട്ടിക്കരയുമായിരുന്നു. 'വിധിയുടെ മാലാഖ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹോളണ്ട്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം പ്രേഷിത പ്രവര്‍ത്തനം നടത്തി. വിന്‍സെന്റിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഒട്ടേറെ അദ്ഭുതങ്ങളും നടക്കുമായിരുന്നു. അറുപതാം വയസില്‍ അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അവിടെ രോഗാവസ്ഥയിലും അദ്ദേഹം നിരവധി രോഗികളെ സുഖപ്പെടുത്തി. രോഗം മൂര്‍ച്ഛിച്ച് പത്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സഹായികളിലൊരാളെ അടുത്തു വിളിച്ച് കര്‍ത്താവിന്റെ പീഡാനുഭവം വായിച്ചു കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കേട്ട് കിടന്നു കൊണ്ട് അദ്ദേഹം മരിച്ചു. തൊഴിലാളികളുടെ മധ്യസ്ഥനായാണ് വി. വിന്‍സെന്റ് അറിയപ്പെടുന്നത്.


Sunday 6th of April

പീയറീന മോറോസിനി (1931-1957)


published-img
 

       അക്രമവും ചതിയും നിറഞ്ഞ ആധുനിക ലോകത്തിലെ വിശുദ്ധിയുടെ അടയാളമാണ് പീയറീന മോറോസിനി' എന്നാണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ വിശുദ്ധയെ വിശേഷിപ്പിച്ചത്. 1957ല്‍ ഇറ്റലിയില്‍ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട ഈ ഇരുപത്തിയാറുകാരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു പോപ്പ് ഈ വിശേഷണം അവര്‍ക്കു കൊടുത്തത്. ഇറ്റലിയിലെ ബെര്‍ഗാമോ രൂപതയിലുള്ള ഒരു കുടുംബത്തിലെ ദരിദ്രരായ മാതാപിതാക്കളുടെ എട്ടു മക്കളില്‍ ഒരുവളായി 1931 ലാണ് പീയറീന ജനിച്ചത്. കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനു വേണ്ടി പതിനഞ്ചാം വയസില്‍ ഒരു നെയ്ത്തുശാലയില്‍ അവള്‍ ജോലിക്കു പോയിത്തുടങ്ങി. ചെറുപ്രായം മുതലെ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു അവര്‍. വില പിടിച്ച വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നെങ്കിലും അതിനെക്കാളൊക്കെ വിലപിടിച്ചതായി അവള്‍ കണ്ടത് തന്റെ കന്യകാത്വമായിരുന്നു. ഒരു കന്യകയായി എന്നും ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. എട്ടു മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടി കുടുംബഭാരം പകുതി ഏറ്റെടുത്തതിനാല്‍ മഠത്തില്‍ ചേര്‍ന്നു കന്യകാസ്ത്രീയാകാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും മതാധ്യാപികയായും സാമൂഹിക പ്രവര്‍ത്തകയായും അവള്‍ പ്രവര്‍ത്തിച്ചു. ജോലിയുടെ ഇടവേളകളില്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പീയറിന സമയം കണ്ടെത്തി. പീയറീനയ്ക്കു 26 വയസു പ്രായമുള്ളപ്പോള്‍ ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വീട്ടിലെത്തിയപ്പോള്‍ കാമഭ്രാന്തനായ ഒരു മനുഷ്യന്‍ അവളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. അവള്‍ വഴങ്ങിയില്ലഫ. പലവിധ പ്രലോഭനങ്ങള്‍ കൊണ്ട് അയാള്‍ അവളെ വശീകരിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാനഭംഗപ്പെടുത്തിയ ശേഷം അവളെ കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഒരു തരത്തില്‍ പിയറീനയുടെ ജീവിതം. മരിയയെ പോലെ കാമഭ്രാന്തനായ മനുഷ്യനാല്‍ പിയറീനയും കൊല്ലപ്പെട്ടു. പിയറീനയുടെ വിശുദ്ധമായ ജീവിതത്തെ ഏവരും അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഇറ്റലി കണ്ട ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങായിരുന്നു അവളുടേത്. തന്റെ ചാരിത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയറീനയെ മാനംഭംഗത്തിനിരയാകുന്നവരുടെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.


Monday 7th of April

വി. ജൂലിയാന (1193-1258)


published-img
 

                     ബെല്‍ജിയത്തിലെ ലീജിയില്‍ ജനിച്ച ജൂലിയാനയ്ക്കു അഞ്ച് വയസുള്ളപ്പോള്‍ അച്ഛനെയും അമ്മയെയും നഷ്ടമായി. അടുത്തുള്ള ഒരു കോണ്‍വന്റിലാണ് ജൂലിയാനയും സഹോദരി ആഗ്നസും പിന്നീട് ജീവിച്ചത്. കോണ്‍വന്റിലെ ജീവിതം യേശുവുമായി അവളെ കൂടുതല്‍ അടുപ്പിച്ചു. കന്യകാമറിയത്തോടുള്ള സ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനം. യേശുവിന്റെ തിരുവത്താഴ രഹസ്യങ്ങളെ ധ്യാനിക്കുവാനും അവള്‍ ഏറെ ഇഷ്ടപ്പെട്ടു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലുമാണവള്‍ ജീവിച്ചത്. സ്വന്തം ശരീരവും രക്തവും മറ്റുള്ളവര്‍ക്കു വേണ്ടി ഭാഗിച്ചു നല്‍കിയ യേശുവിനെ പോലെ ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. കന്യാസ്ത്രീ മഠത്തിനോടു ചേര്‍ന്നുള്ള ആശുപത്രിയില്‍ രോഗികളെ ശുശ്രൂക്ഷിച്ചാണ് കൂടുതല്‍ സമയവും ജൂലിയാന ചെലവിട്ടത്. പതിമൂന്നാം വയസില്‍ ജൂലിയാന സന്യാസിനിയായി മാറി. ജൂലിയാനയ്ക്ക് 16 വയസുള്ളപ്പോള്‍ അസാധാരണമായ ഒരു സ്വപ്നം അവള്‍ കണ്ടു. തൂങ്ങിയാടു ന്ന ഒരു ചന്ദ്രനെയാണ് അവള്‍ സ്വപ്നത്തില്‍ കണ്ടത്. ഒരു വലിയ കറുത്ത പാട് ചന്ദ്രനില്‍ കാണാമായിരുന്നു. വെറുമൊരു സ്വപ്നം മാത്രമായി കരുതി അവള്‍ അതു തള്ളിക്കളഞ്ഞെങ്കിലും ഇതേ സ്വപ്നം പിന്നീട് ആവര്‍ത്തിച്ച് കാണുക പതിവായി. ഈ സ്വപ്നത്തിന്റെ അര്‍ഥം മനസിലാക്കാനായി ജൂലിയാന പലരോടും ചോദിച്ചു. എന്നാല്‍ ആര്‍ക്കും അതിനെ പറ്റി വിശദീകരിക്കാനായില്ല. ഒടുവില്‍ ഒരു രാത്രിയില്‍ യേശുക്രിസ്തു തന്നെ സ്വപ്നത്തില്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. തന്റെ പീഡാനുഭവത്തിന്റെ സ്മരണയ്ക്കായി ഒരു ദിവസം ആചരിക്കണമെന്നായി രുന്നു ഈശോ അവളോട് പറഞ്ഞത്. ചന്ദ്രന്‍ തിരുസഭയുടെ പ്രതീകമാണെന്നും ചന്ദ്രനിലെ കറുത്ത് പാട് യേശുവിന്റെ തിരുശരീരത്തിന്റെ ആചരണം ഇല്ലാത്തതിനാലാണെന്നും ഈശോ പറഞ്ഞു. പെസഹാവ്യാഴാഴ്ചകളില്‍ മാത്രമായിരുന്നു തിരുവത്താഴ രഹസ്യം അതുവരെ ആചരിച്ചിരുന്നത്. യേശു സ്വപ്നത്തില്‍ അവളോടു സംസാരിച്ചുവെങ്കിലും താന്‍ കണ്ടത് വെറുമൊരു രാത്രിസ്വപ്നം മാത്രമാണെന്നു കരുതി അവള്‍ അത് ആരോടും പറഞ്ഞില്ല. യേശുവിന്റെ ആഗ്രഹപ്രകാരം തിരുശരീരത്തിന്റെ പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ട നടപടികളുമെടുത്തില്ല. അങ്ങനെ നാളുകള്‍ കടന്നു പോയി. 1230ല്‍ ജൂലിയാന തന്റെ സന്യാസമഠത്തിന്റെ അധികാരിയായി. അന്ന് രാത്രി ജൂലിയാന വീണ്ടും ചന്ദ്രന്റെ സ്വപ്നം കണ്ടു. പിറ്റേന്ന് തന്റെ സ്വപ്നത്തെ പറ്റിയും യേശുവിന്റെ ദര്‍ശനത്തെ പറ്റിയും അവള്‍ മതപണ്ഡിതരോടു സംസാരിച്ചു. എല്ലാവരും ക്രിസ്തുവിന്റെ തിരുശരീരത്തിന്റെ പെരുന്നാള്‍ ആചരിക്കുന്നതിനോട് യോജിച്ചു. എന്നാല്‍ ജുലിയാന്റെ നിര്‍ദേശത്തോട് മഠത്തിന്റെ തലവനായ റോജര്‍ എന്ന പുരോഹിതന്‍ യോജിച്ചില്ല. വെറുമൊരു ദിവാസ്വപ്നക്കാരിയാണ് ജൂലിയാന എന്നു കളിയാക്കിയ ഈ പുരോഹിതന്‍ തിരുശരീരത്തിന്റെ ഓര്‍മയാചരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു പരത്തുവാനും ശ്രമിച്ചു. തനിക്കെതിരെ വിശ്വാസികളെ ഇളക്കി വിടുവാനുള്ള തീരുമാനം മനസിലാക്കിയ ജൂലിയാന ഇതില്‍ മനംനൊന്ത് മറ്റൊരു ദേശത്തേക്ക് പോയി. പിന്നീട് ലീജിയിലെ ബിഷപ്പിന്റെ സഹായ ത്തോടെ അവര്‍ വീണ്ടും തിരികെയെത്തുകയും തന്റെ പഴയശ്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഒട്ടെറെ ശ്രമങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ തിരുവത്താഴത്തിന്റെ രഹസ്യം ആചരിക്കാന്‍ തീരുമാനമായി. 1258 ജൂലിയാന മരിച്ചു.


Tuesday 8th of April

വി. മേരി അസൂന്ത (1878-1905)


published-img
 

                     ''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും ജീവിക്കും. അവസാന ദിവസം ഞാന്‍ അവനെ ഉയര്‍പ്പിക്കും.'' (യോഹന്നാന്‍ 6: 56.57) ഇറ്റലിയിലെ വി. മേരിയുടെ ജീവിതം യേശുവിന്റെ ഈ തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കും. ഒരു ദരിദ്ര കുടുബത്തിലെ അഞ്ചു മക്കളില്‍ മൂത്തവളായി 1878 ലാണ് മേരി ജനിച്ചത്. വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു മേരി. ഒരിക്കലും ആരോടും കോപിച്ചിരുന്നില്ല. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പോലും അനുസരണക്കേട് കാട്ടിയിട്ടില്ല. അധികമൊന്നും വിദ്യാഭ്യാസം സിദ്ധിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും എപ്പോഴും ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാന്‍ അവള്‍ ഇഷ്ടപ്പെട്ടു. പതിനഞ്ചു വയസായപ്പോഴേയ്ക്കും പ്രായത്തില്‍ ഏറെ മുതിര്‍ന്നവരെ പോലെ പെരുമാറുകയും കഠിനമായി അധ്വാനിക്കുകയും ചെയ്ത മേരി ആഴ്ചയില്‍ മൂന്നു ദിവസം പൂര്‍ണമായി ഉപവസിക്കുമായിരുന്നു. ത്യാഗജീവിതം നയിക്കുന്നതിനു വേണ്ടി കല്ലിന്റെ പുറത്ത് കിടന്നാണ് അവള്‍ ഉറങ്ങിയിരുന്നത്. ദൈവവിളി ഉണ്ടായെങ്കിലും വീട്ടിലെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ ഒരു സന്യാസിനിയാകാന്‍ അവള്‍ക്കു സാധിക്കുമായിരുന്നില്ല. എങ്കിലും ഇരുപതാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേരുവാന്‍ മേരിക്കു സാധിച്ചു. എപ്പോഴും ചിരിച്ച് പ്രസന്നവദനയായി കാണപ്പെട്ട മേരി ആശ്രമത്തിലെ ഏതു ജോലിയും ചെയ്യുവാന്‍ പൂര്‍ണമനസോടെ തയാറായി. എഴുതുവാനും വായിക്കുവാനുമുള്ള അറിവു കുറവായിരുന്നതിനാല്‍ മൃഗങ്ങളെ പരിപാലിക്കുകയും മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുകയുമാണ് മേരി ചെയ്തത്. മഠത്തില്‍ ചേര്‍ന്ന് പത്തുവര്‍ഷങ്ങള്‍ തികയുന്നതിനു മുന്‍പ് ഒരു ദിവസം മദര്‍ സുപ്പീരിയറിനെ സന്ദര്‍ശിച്ച് കുഷ്ഠരോഗികളെ ശുശ്രൂക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മേരി പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം അടുത്ത വര്‍ഷം മേരിയെ ചൈനയിലേക്ക് വിട്ടു. ചൈനയിലെ ടോങ് ഉല്‍ ക്യു എന്ന സ്ഥലത്തുള്ള ഒരു അനാഥാലയത്തില്‍ പാചകക്കാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു മേരി പിന്നീട്. അങ്ങനെയിരിക്കെ ഒരിക്കല്‍ അവിടെ ടൈഫോയ്ഡ് പടര്‍ന്നു പിടിച്ചു. മേരിയോടൊപ്പമുണ്ടായിരുന്ന ആറു സന്യാസിനികളില്‍ മൂന്നു പേരെ ഗുരുതരമായി രോഗം ബാധിച്ചു. അവരില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നാമത്തവളുടെ രോഗം മൂര്‍ച്ഛിച്ച് മരണത്തോട് അടുത്തപ്പോള്‍ രോഗം തനിക്കു തരണമെന്നും അവര്‍ക്കു വേണ്ടി മരണം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും മേരി പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന ദൈവം കേട്ടു. 1905 ല്‍ വി. മേരി മരിച്ചു. മേരി മരിച്ച ഉടനെ ആ മുറിയില്‍ സുഗന്ധം നിറഞ്ഞു. ആ സുഗന്ധം പിന്നീട് ആ പരിസരങ്ങളിലാകെ വ്യാപിച്ചു. മേരിയെ അവിടെ തന്നെ സംസ്‌കരിച്ചു. ആ വിശുദ്ധയുടെ മരണത്തെ തുടര്‍ന്ന് അദ്ഭുതങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി.


Wednesday 9th of April

ക്ലെയോഫോസിന്റെ ഭാര്യയായ വി. മറിയം


published-img
 

                  യേശുവിന്റെ കുരിശുമരണത്തിനും പുനരുദ്ധാനത്തിനും സാക്ഷ്യം വഹിച്ച വിശുദ്ധയാണ് വി. മറിയം. യേശുവിന്റെ മാതൃസഹോദരി യെന്നാണ് ബൈബിളില്‍ മറിയത്തെ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ മരണത്തിനു സാക്ഷികളായ മൂന്നു 'മറിയ'മാരെ പറ്റി ബൈബിളില്‍ പറയുന്നുണ്ട്. 1. കന്യകാമറിയം. 2. മഗ്ദലേന മറിയം. 3. ക്ലെയോഫോസിന്റെ ഭാര്യയും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയുമായ മറിയം. യാക്കോബിന്റെ അമ്മയും ക്ലെയോഫോസിന്റെ ഭാര്യയുമായ മറിയത്തിന്റെ ഓര്‍മദിവസമാണ് ഏപ്രില്‍ ഒന്‍പതിന് ആചരിക്കുന്നത്. ബൈബിളില്‍ യേശുവിന്റെ കുരിശുമരണം വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്ലെയോഫോസിന്റെ ഭാര്യയായ മറിയത്തെ പറ്റി പറയുന്നുണ്ട്. ''ഈശോയുടെ കുരിശിന്റെ സമീപം അവിടുത്തെ അമ്മയും മാതൃസഹോദരിയും ക്ലെയോഫോസിന്റെ ഭാര്യയായ മറിയവും മഗ്ദലനാമറിയവും നിന്നിരുന്നു. '' (യോഹന്നാന്‍ 19:25) ''ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കുറെ സ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു (മര്‍ക്കോസ് 15:40) ''ഗലീലിയോ മുതല്‍ ഈശോയെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടെറെ ഭക്തസ്ത്രീകള്‍ ഇവയെല്ലാം നോക്കിക്കൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലേന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീ പുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.'' (മത്തായി 27:55, 56) മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം ഒന്നാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. ''ശാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ശാലോമിയും അവിടുത്തെ മൃതശരീരം പൂശേണ്ടതിനു സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. പിന്നീട് യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ഇവര്‍ എത്തിയപ്പോള്‍ കല്ലറ തുറന്നുകിടന്നതായും അതില്‍ യേശുവിന്റെ ശരീരം ഇല്ലായിരുന്നതായും കാണപ്പെട്ടു.'' ഈശോമിശിഹായുടെ ഉയര്‍പ്പിന് ആദ്യ സാക്ഷികളായവരില്‍ ഈ മറിയവും ഉണ്ടായിരുന്നുവെന്ന് ഈ വാക്യത്തില്‍ നിന്നു മനസിലാക്കാം. യേശുവിന്റെ അമ്മയായ കന്യാമറിയവുമായി ഈ മറിയത്തിനുള്ള ബന്ധത്തെ പറ്റി പല തര്‍ക്കങ്ങളും പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശുവിന്റെ മാതൃസഹോദരിയാണ് ക്ലെയോഫോസിന്റെ അമ്മയായ മറിയമെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നു. യൗസേപ്പ് പിതാവിന്റെ സഹോദരനായിരുന്നു ക്ലെയോഫോസ് എന്നു ചില രേഖകളില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ എന്നര്‍ഥത്തിലാവും കന്യകാമറിയത്തിന്റെ സഹോദരി എന്നു മറിയത്തെ വിശേഷിപ്പിക്കുന്നതെന്നു കരുതണം. യേശുവിന്റെ മരണശേഷം മറിയം സ്‌പെയിനിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി പോകുകയും ഒട്ടെറെ പേരെ യേശുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്തു. സ്‌പെയിനില്‍ വച്ചു തന്നെ മറിയം മരിച്ചു. യേശുവിനെയും തന്റെ മക്കളായ യൗസേപ്പ്, യാക്കോബ് തുടങ്ങിയവരെയും മടിയില്‍ വച്ചിരിക്കുന്ന വി. മറിയത്തിന്റെ ചിത്രം വളരെ പ്രശസ്തമാണ്.


Thursday 10th of April

വി. ബഡേമൂസ് (നാലാം നൂറ്റാണ്ട്)


published-img
 

                           തനിക്കുള്ളതെല്ലാം ദൈവത്തിനു സമര്‍പ്പിച്ച് പ്രേഷിത പ്രവര്‍ത്തനത്തിനിറങ്ങി ഒടുവില്‍ യേശുവിന്റെ നാമത്തെപ്രതി മരിക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ബഡേമൂസ്. പേര്‍ഷ്യയിലെ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് തന്റെ സ്വത്തെല്ലാം അദ്ദേഹം വീതിച്ചു നല്‍കി. ബാക്കിയുള്ള പണം കൊണ്ട് ഒരു ആശ്രമം സ്ഥാപിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തി. എന്നാല്‍, അധികം വൈകാതെ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പേര്‍ഷ്യയിലെ സപോര്‍ രാജാവ് ബഡേമൂസിനെയും മറ്റ് ആറ് സന്യാസികളെയും തടവിലാക്കി. പീഡനങ്ങളുടെ കാലമായിരുന്നു പിന്നീടുള്ള നാലു മാസം. എല്ലാ ദിവസവും കുറച്ചുസമയത്തേക്ക് ക്രൂരമായ പീഡനങ്ങള്‍. ബാക്കിയുള്ള സമയം വിശന്നും ദാഹിച്ചും ഒരു ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്നു. ഭാരമേറിയ ചങ്ങലക്കൊണ്ട് ബഡേമൂസിനെ ബന്ധിച്ചിരുന്നു. എന്നാല്‍ അപ്പോഴും തന്റെ വേദനകളൊക്കെയും യേശുവിന്റെ പീഡകളെക്കാള്‍ എത്ര നിസാരമാണെന്നു കരുതാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ സമയത്ത് നെര്‍സന്‍ എന്നൊരു പ്രഭുകുമാരനും ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലായി. നെര്‍സനും ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്നു. ആദ്യമൊക്കെ യേശുവില്‍ അടിയുറച്ചു നില്‍ക്കുവാന്‍ നെര്‍സനു കഴിഞ്ഞെങ്കിലും പിന്നീട് പീഡനങ്ങള്‍ വര്‍ധിച്ചതോടെ അയാള്‍ തളര്‍ന്നു. ഒടുവില്‍ തന്നെ വിട്ടയയ്ക്കുകയാണെങ്കില്‍ ക്രിസ്തുവിനെ തള്ളിപ്പറയാമെന്നു നെര്‍സന്‍ പറഞ്ഞു. ഇതു കേട്ട രാജാവ് ബഡേമൂസിനെയും നെര്‍സനെയും തന്റെ സമീപത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. ഒരു വാളെടുത്ത് നെര്‍സനു കൊടുത്തു. ബഡേമൂസിന്റെ ശിരസ്സറുത്താല്‍ നെര്‍സന് തടവറയില്‍ നിന്നുള്ള മോചനം മാത്രമല്ല, പ്രഭുകുമാരനെന്ന പദവിയും തിരികെ കൊടുക്കാമെന്ന് രാജാവ് പറഞ്ഞു. അയാള്‍ അത് സമ്മതിച്ചു. ബഡേമൂസിന്റെ നെഞ്ചിലേക്ക് വാള്‍ കുത്തിയിറ ക്കാനായി നെര്‍സന്‍ ഓടിയെത്തിയെങ്കിലും പെട്ടെന്ന് അയാള്‍ പേടിച്ച് കൈ പിന്‍വലിച്ചു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ അയാള്‍ പകച്ചു നിന്നു. യേശുവിനെ തള്ളിപ്പറഞ്ഞുള്ള ജീവിതം വേണ്ടെന്ന വച്ച ബഡേമൂസിനെ പോലെയാവാന്‍ അയാള്‍ക്കു മരണഭീതി മൂലം കഴിഞ്ഞിരുന്നില്ല. പക്ഷേ, ബഡേമൂസിനെ കൊല്ലാനും അയാള്‍ അശക്തനായിരുന്നു. കുറെ നേരം ചിന്തിച്ചു നിന്ന ശേഷം നെര്‍സന്‍ വാളെടുത്ത് ബഡേമൂസിനെ വെട്ടി. തെറ്റുചെയ്യുന്നു എന്ന പേടി മുലം ശക്തിയില്ലാതെയാണ് വാള്‍ പ്രയോഗിച്ചത് എന്നതിനാല്‍ ഒരോ വെട്ടും ബഡേമൂസിന്റെ ദേഹത്ത് ഒരോ മുറിവുകളായി മാറിയെന്നതല്ലാതെ ബഡേമൂസ് മരിച്ചില്ല. തന്റെ ശരീത്തില്‍ നിന്നു രക്തം ഒഴുകുമ്പോഴും സമചിത്തനായി യേശുവിനെ സ്തുതിച്ചുകൊണ്ട് ബഡേമൂസ് നിന്നു. തന്നെ ശരിക്കു വെട്ടിക്കൊലപ്പെടുത്തുക പോലും ചെയ്യാതെ ദേഹം മുഴുവന്‍ മുറിവുകള്‍ സൃഷ്ടിച്ചു കൊണ്ട് പിന്നെയും വാളുയര്‍ത്തി നില്‍ക്കുന്ന നെര്‍സനോട് ബഡേമൂസ് ചോദിച്ചു: ''നീ ചെയ്യുന്ന ഒരോ പ്രവര്‍ത്തിയുടെയും കണക്ക് ദൈവം ചോദിക്കുമ്പോള്‍ എന്തു മറുപടിയാണ് നീ പറയുവാന്‍ പോകുന്നത്? സര്‍വശക്തനായ ദൈവത്തിനു വേണ്ടി മരിക്കുവാന്‍ ഞാന്‍ തയാറാണ്. പക്ഷേ, നിന്നെപ്പോലൊരാളുടെ കൈ കൊണ്ട് മരിക്കുന്നതിലും ഭേദം മറ്റാരെങ്കിലും എന്നെ കൊന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്.'' പിന്നീട് നെര്‍സന്റെ വാള്‍ കൊണ്ടു തലയറുക്കപ്പെട്ട് ബഡേമൂസ് മരിച്ചു. എ.ഡി. 376 ഏപ്രില്‍ മാസം പത്താം തീയതിയായിരുന്നു അത്. ബഡേമൂസിന്റെ മൃതശരീരം നായ്ക്കള്‍ക്കു ഭക്ഷണമായി ഇട്ടുകൊടുത്തു. എന്നാല്‍, ക്രിസ്തുവിന്റെ അനുയായികളായ ചിലര്‍ ചേര്‍ന്ന് മൃതദേഹം എടുത്തുകൊണ്ട് പോയി മറ്റൊരിടത്ത് സംസ്‌കരിച്ചു.


Friday 11th of April

വി. ജെമ്മ ഗല്‍വനി (1878-1903)


published-img
 

                     യേശുവിന്റെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ അതേപോലെ പ്രത്യക്ഷപ്പെട്ട വിശുദ്ധ. യേശുവിനു വേണ്ടി വേദനകള്‍ സഹിച്ചു മരിച്ച അദ്ഭുതപ്രവര്‍ത്തക. എല്ലാ ദിവസവും മാലാഖയുടെ ദര്‍ശനം കിട്ടിയ പുണ്യവതി....ജെമ്മ ഇതെല്ലാമോ ഇതിനപ്പുറമോ ആണ്. യേശുവിനു വേണ്ടി നമ്മള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ എത്രയോ നിസാരങ്ങളാണെന്നു വി. ജെമ്മയുടെ ജീവിതം നമുക്കു കാണിച്ചു തരുന്നു. ഇറ്റലിയിലെ ലൂക്ക എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തില്‍ ഒരു മരുന്നുകച്ചവടക്കാരന്റെ മകളായാണ് ജെമ്മ ജനിച്ചത്. ഏഴാം വയസില്‍ അമ്മയെയും പതിനെട്ടാം വയസില്‍ അച്ഛനെയും അവള്‍ക്കു നഷ്ടപ്പെട്ടു. തന്റെ ഏഴു സഹോദരങ്ങളെ വളര്‍ത്തുന്നതിനു വേണ്ടിയാണ് പിന്നെ അവള്‍ ജീവിച്ചത്. ജീവിതത്തോട് മല്ലിട്ടുകൊണ്ടിരിക്കെ അവള്‍ക്ക് ക്ഷയരോഗം പിടിപ്പെട്ടു. ജെമ്മയുടെ രോഗം സുഖപ്പെടുത്താനാവില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ, അവള്‍ നിരാശയായില്ല. തന്റെ വേദനകള്‍ യേശുവിന്റെ മുന്നില്‍ അവള്‍ സമര്‍പ്പിച്ചു. വി. ഗബ്രിയേല്‍ ദൈവദൂതന്റെ മധ്യസ്ഥയില്‍ പ്രാര്‍ഥിച്ച ജെമ്മയുടെ രോഗം ഒരു ദിവസം അദ്ഭുതകരമായി സുഖപ്പെട്ടു. രോഗം സൗഖ്യമായതോടെ ഒരു കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു ദൈവത്തിനു വേണ്ടി തന്റെ ജീവിതം പൂര്‍ണമായി നീക്കിവയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ക്ഷയരോഗിയായിരുന്ന ജെമ്മയെ ഒരു കന്യാസ്ത്രീമഠത്തിലും പ്രവേശിപ്പിച്ചില്ല. അവളുടെ രോഗം സുഖപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ആരും തയാറല്ലായിരുന്നു. അതോടെ കന്യാസ്ത്രീ മഠത്തില്‍ ചേരുന്നില്ലെന്ന് അവള്‍ തീരുമാനിച്ചു. ദരിദ്രര്‍ക്ക് അവരുടെ ഭവനങ്ങളില്‍ സഹായമെത്തിച്ചും അവരുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും കൊടുത്തും അവര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം തുടര്‍ന്നു. 'പരിശുദ്ധ മറിയമേ, എന്നെ ഒരു പുണ്യവതിയാക്കണേ..' എന്നായിരുന്നു അവള്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നത്. വി. ഗബ്രിയേല്‍ മാലാഖ എല്ലാ ദിവസവും ജെമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. തന്റെ വേദനകള്‍ വി. ഗബ്രിയേലുമായി അവള്‍ പങ്കുവച്ചു. 1899 ജൂണ്‍ മാസത്തില്‍ ഒരു ദിവസം യേശു തന്നില്‍ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ പോകുന്നതായി അവള്‍ക്കു തോന്നി. അല്‍പസമയത്തിനുള്ളില്‍ അവളുടെ കൈകളിലും കാലുകളിലും വേദന അനുഭവപ്പെടാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. രക്തം വാര്‍ന്നൊഴുകി. യേശുവിന്റെ തിരുമുറിവുകള്‍ പോലെ ജെമ്മയുടെ ശരീരത്തിലും മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ തീവ്രമായ വേദന അവള്‍ ആസ്വദിച്ചു. എല്ലാ വ്യാഴാഴ്ചകളിലും മുറിവുകളില്‍ നിന്ന് രക്തമൊഴുകും. വെള്ളിയാഴ്ച ഉച്ച വരെ അതിതീവ്രമായ വേദന അനുവിക്കേണ്ടി വരും. 1901 വരെ ഈ അദ്ഭുതപ്രതിഭാസം തുടര്‍ന്നു.''എന്റെഎല്ലാ മുറിവുകളും നീക്കി ഈശോ എന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞാലും ഈ വേദനകള്‍ സഹിച്ചു കൂടുതല്‍ നാള്‍ ജീവിച്ച് കൂടുതല്‍ ദൈവത്തെ മഹത്വപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്''-ജെമ്മ ഒരിക്കല്‍ പറഞ്ഞു. 1902 ല്‍ ജെമ്മയ്ക്കു വീണ്ടും ക്ഷയരോഗം പിടിപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം ഒരു ദുഃഖശനിയാഴ്ച ദിവസം അവള്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ജെമ്മയുടെ മരണസമയത്ത് ഒരു പുരോഹിതന്‍ അവളുടെ സമീപത്തുണ്ടായിരുന്നു. പിന്നീട്, ജെമ്മയുടെ മരണത്തെ പറ്റി അദ്ദേഹം ഇങ്ങനെ എഴുതി. ''ജെമ്മയുടെ മുഖത്ത് നിന്നു ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് അവള്‍ മരിച്ചു. അതുകൊണ്ടു തന്നെ കുറെ സമയത്തേക്ക് ജെമ്മ മരിച്ചു എന്ന് എനിക്കു മനസിലായില്ല.''രോഗികളുടെയും, അനാഥരുടെയും മധ്യസ്ഥയായാണ് ജെമ്മ അറിയപ്പെടുന്നത്. 1940 ല്‍ ജെമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.


Saturday 12th of April

ചിലിയിലെ വി. തെരേസ (1900-1920)


published-img
 

                     ലോകത്തിനു മുന്നില്‍ തന്റേതായ വ്യക്തിമുദ്ര പതിപിക്കാന്‍ ഏറെ വര്‍ഷമൊന്നും ജീവിച്ചിരിക്കേണ്ടതില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് വി. തെരേസയുടെ ജീവിതകഥ. ചിലിയിലെ ഒറു ചെറിയ ഗ്രാമത്തില്‍ 1900ലാണ് തെരേസ ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം ഫ്രാന്‍സിലെ കൊച്ചുത്രേസ്യപുണ്യവതിയുടെ ആത്മകഥ വായിക്കാന്‍ തെരേസയ്ക്കിട വന്നു. ആ വിശുദ്ധയുടെ ജീവിതകഥ അവളുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. കൊച്ചുത്രേസ്യപുണ്യവതിയെ പോലെ തന്റെ ജീവിതവും യേശുവിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് അവള്‍ തീരുമാനിച്ചു. 19-ാം വയസില്‍ തെരേസ കര്‍മലീത്ത സഭയില്‍ കന്യാസ്ത്രീയായി. പ്രാര്‍ഥനയും ത്യാഗവുമായിരുന്നു തെരേസയുടെ മാര്‍ഗം. ''എന്റെ ആരംഭവും എന്റെ അവസാനവും ഈശോയാണ്. ഞാന്‍ അങ്ങയുടേതാണ്''- മരിക്കും മുന്‍പ് തന്റെ ഡയറിയില്‍ തെരേസ എഴുതി. കത്തുകളെഴുതിയാണ് കൂടുതല്‍ സമയവും തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. ഒട്ടെറെ ആളുകളെ കത്തുകളിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇരുപതാം വയസില്‍ തെരേസയെ ടൈഫോയ്ഡ് ബാധിച്ചു. വലിയ ആഴ്ചയിലെ ഒരു ദിവസം അവര്‍ മരിച്ചു. ചിലിയിലെ ആദ്യത്തെ വിശുദ്ധയാണ് വി. തെരേസ. ഇരുപതാം വയസില്‍ ടൈഫോയ്ഡ് ബാധിച്ചു മരിച്ച തെരേസയുടെ ശവകുടീരം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് ഒരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്. തെരേസയുടെ മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിച്ച ആയിരക്കണക്കിനാളുകള്‍ ഇപ്പോഴുമുണ്ട്.


Sunday 13th of April

വി. ഹെര്‍മെനെജില്‍ഡ് (ആറാം നൂറ്റാണ്ട്)


published-img
 

                     കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം അച്ഛന്‍ തടവിലാക്കി പീഡിപ്പിച്ചു കൊന്ന സ്‌പെയിനിലെ രാജകുമാരനായിരു ന്നു ഹെര്‍മെനെജില്‍ഡ്. സ്പാനിഷ് രാജാവായിരുന്ന ലെവിജില്‍ഡി ന്റെ രണ്ടു മക്കളില്‍ ഒരാളായിരുന്നു ഹെര്‍മെനെജില്‍ഡ്. ആര്യന്‍ വിശ്വാസത്തിന്റെ കീഴിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഫ്രാന്‍സിലെ രാജാവായിരുന്ന സിജിബെര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെയാണ് ഇദ്ദേഹം കത്തോലിക്കാ വിശ്വാസിയായത്. തന്റെ മകന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതറിഞ്ഞു ക്ഷുഭിതനായ ലെവിജില്‍ഡ് മകനെ തടവിലാക്കി. ക്രൂരമായ പീഡനങ്ങളിലൂടെ മകന്റെ മനസുമാറ്റാന്‍ രാജാവ് ശ്രമിച്ചു. എന്നാല്‍ ഹെര്‍മെനെജില്‍ഡ് വഴങ്ങിയില്ല. തടവറയില്‍ നിന്ന് രാജാവിന് ഒരു സന്ദേശം ഹെര്‍മെനെജില്‍ഡ് കൊടുത്തയച്ചു. ''കിരീടം എനിക്കു വേണ്ട. ലൗകികമായ ജീവിതത്തെക്കാളും അതിന്റെ സുഖസൗകര്യങ്ങളെക്കാളും ആത്മാവിന്റെ രക്ഷയാണ് വലുതായി ഞാന്‍ കാണുന്നത്. ദിവ്യസത്യം വെടിയുന്നതിനെക്കാള്‍ കിരീടവും ചെങ്കോലും വെടിയാനാണ് എനിക്കിഷ്ടം.'' സ്‌പെയിനിലെ കത്തോലിക്കരെല്ലാം തന്റെ പക്ഷത്ത് നില്‍ക്കുമെന്ന വിശ്വാസം ഹെര്‍മെനെജില്‍ഡിനുണ്ടായിരുന്നു. എന്നാല്‍ രാജാവിനോട് എതിരിടാനുള്ള ശക്തിയോ മനക്കരുത്തോ അവര്‍ക്കുണ്ടായിരുന്നില്ല. മകനെ തന്റെ വിശ്വാസത്തിലേക്ക് മകനെ മടക്കിക്കൊണ്ടുവരാനുള്ള അവസാനശ്രമമെന്ന നിലയ്ക്ക് രാജാവ് ഒരു ആര്യന്‍ ബിഷപ്പിനെ ഹെര്‍മെനെജില്‍ഡിന്റെ സമീപത്തേക്ക് അയച്ചു. ഹെര്‍മെനെജില്‍ഡ് ആ ബിഷപ്പിനെ മടക്കി അയച്ചു. ക്ഷുഭിതനായ രാജാവ് അപ്പോള്‍ തന്നെ മകനെ കഴുത്തറത്തു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. 585 ഏപ്രില്‍ 13 ന് ഹെര്‍മെനെജില്‍ഡ് കൊല്ലപ്പെട്ടു. മകന്റെ മരണശേഷവും രാജാവ് മാനസാന്തരപ്പെട്ടില്ല. എന്നാല്‍, ഈ സംഭവത്തോടെ ഹെര്‍മെനെജില്‍ഡിന്റെ സഹോദരനും പുതിയ രാജാവുമായ റെക്കാര്‍ഡ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയുള്ള മധ്യസ്ഥനായാണ് ഹെര്‍മെനെജില്‍ഡിനെ കണക്കാക്കുന്നത്.


Monday 14th of April

പാലം പണിക്കാരനായ വി. ബെനഡിക്ട് (1165-1184)


published-img
 

                    ഫ്രാന്‍സിലെ സാവോയില്‍ ജനിച്ച ബെനഡിക്ട് ഒരു ആട്ടിടയ നായിരുന്നു. ചെറുപ്രായം മുതല്‍ തന്നെ യേശുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ബെനഡിക്ട് അവിഞ്ഞോണിലെ റോണ്‍ നദിക്കരയിലായിരുന്നു ആടുകളെ മേയ്ക്കാന്‍ കൊണ്ടു പോയിരുന്നത്. ഒരിക്കല്‍ ബെനഡിക്ട് നോക്കി നില്‍ക്കെ ഒരു പാവപ്പെട്ട ജൂതവൃദ്ധ നദി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ശക്തമായ ഒഴുക്കു മൂലം അക്കരെ കടക്കാന്‍ അവര്‍ ബുദ്ധിമുട്ടി. നദിക്കരയില്‍ നിന്നിരുന്ന കുറെ ചെറുപ്പക്കാര്‍ അവരെ കൂകിവിളിച്ചു കളിയാക്കി. ബെനഡിക്ട് ദൂരെ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവന്‍ ഓടിയെത്തി ആ വൃദ്ധയെ സഹായിച്ചു. പ്രത്യുപകാരമായി യഹൂദന്‍മാരുടെ സ്വര്‍ണശേഖരം ഒളിച്ചുവച്ചിരുന്ന സ്ഥലം ബെനഡിക്ടിനു പറഞ്ഞു കൊടുത്തിട്ട് ''നീ വലിയ കാര്യങ്ങള്‍ ചെയ്യാനായി പിറന്നവനാണ്.ഫ'' എന്നു പറഞ്ഞ് അവര്‍ അനുഗ്രഹിച്ചു. കാലം കടന്നു പോയി. നിധിശേഖരം തപ്പി ബെനഡിക്ട് പോയില്ല. പതിനഞ്ചു വയസുകാരനായ വെറുമൊരു ആട്ടിടയന് അത് അത്ര വലിയ കാര്യമായി തോന്നിയില്ല. റോണ്‍ നദിയില്‍ പിന്നീട് പലയാളുകളും ഒഴുക്കില്‍ പെട്ടു മരിച്ചു. പല അപകടത്തിനും ബെനഡിക്ട് സാക്ഷിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു. അതൊരു സൂര്യഗ്രഹണദിവസ മായിരുന്നു. പകല്‍വെളിച്ചം മാഞ്ഞ് കൂരിരുട്ട് വന്നു. ഇരുട്ടില്‍ ഇരിക്കെ ബെനഡിക്ട് ഒരു ശബ്ദം കേട്ടു. ''യേശുവിന്റെ നാമം നിന്നോട് ആവശ്യപ്പെടുന്നു. പോയി റോണ്‍ നദിക്കരയില്‍ ഒരു പാലം പണിയുക.'' അക്കാലത്ത് പാലം പണിയുക എന്നത് ഒരു പ്രേഷിതപ്രവര്‍ത്തനമായാണ് കണക്കാക്കിയിരുന്നത്. ബെനഡിക്ട് മറുപടിയായി ചോദിച്ചു. ''എന്റെ ആടുകളെ ഉപേക്ഷിച്ചിട്ട് ഞാന്‍ എങ്ങനെ പോകും?'' ''അവയെ ഞാന്‍ കാത്തുപരിപാലിച്ചുകൊള്ളാം. മാത്രമല്ല. നിനക്കു തുണയായി ഞാന്‍ മാലാഖമാരെ അയയ്ക്കുകയും ചെയ്യും.'' ബെനഡിക്ട് അശരീരി ആവശ്യപ്പെട്ടതു പോലെ ചെയ്തു. മറ്റ് ആട്ടിടയലന്‍മാര്‍ ആടുകളുമായി ബേത്‌ലേഹമിലേക്ക് പോയ തക്കം നോക്കി തന്റെ ആടുകളെ ഉപേക്ഷിച്ച് റോണ്‍ നദി കടന്ന് ബെനഡിക്ട് അക്കരയ്ക്കു പോയി. ഒരു മാലാഖ അവന്റെ കൂടെയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് മാലാഖ അദൃശ്യയായിരുന്നു. ബിഷപ്പിന്റെ താമസ സ്ഥലത്താണ് ബെനഡിക്ട് എത്തിചേര്‍ന്നത്. റോണ്‍ നദിക്കു കുറുകെ പാലം പണിയണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടതായി ബെനഡിക്ട് പറഞ്ഞു. എന്നാല്‍ ബിഷപ്പ് അതു വിശ്വസിച്ചില്ലെന്നു മാത്രമല്ല, അവിടുത്തെ ന്യായാധിപന്‍ അവനെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ദൈവത്തിന്റെ ദൂതന്‍ അവനോടു പറഞ്ഞു. ''മുന്നോട്ടു തന്നെ പോകുക.'' ''ഭൂമിക്കു കീഴെ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത നീ എങ്ങനെയാണ് പാലം പണിയാന്‍ പോകുന്നത്?'' ന്യായാധിപന്‍ അവനെ പരിഹസിച്ചു. ''എന്നെ സഹായിക്കാന്‍ ദൈവ ദൂതന്‍മാരുണ്ട്''- ബെനഡിക്ട് പറഞ്ഞു. അവര്‍ അവനെ കളിയാക്കി ചിരിച്ചു. ''എങ്കില്‍ നീ അതു തെളിയിക്കുക.'' അവിടെ കിടന്നിരുന്ന ഒരു വലിയ പാറ ചൂണ്ടിക്കാണിച്ചിട്ട് ന്യായാധിപന്‍ പറഞ്ഞു. ''ജനങ്ങളെ എല്ലാം വിളിച്ചുകൂട്ടിയിട്ട് ഈ കിടക്കുന്ന വലിയ പാറ എടുത്ത് നീ നദിക്കരയില്‍ കൊണ്ടു പോകുക. നിന്റെ ശക്തി എല്ലാവരും കാണട്ടെ.'' ഇതുകേട്ട് ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്ന മാലാഖ അവനെ നോക്കി ചിരിച്ചു. ഒട്ടും ആയാസമെടുക്കാതെ ഏതാണ്ട് 100 ക്വിന്റലോളം ഭാരമുണ്ടായിരുന്ന ആ കല്ല് ബെനഡിക്ട് ചുമന്നു നദിക്കരയിില്‍ കൊണ്ടിട്ടു. ''ഇതായിരിക്കും പാലത്തിന്റെ അടിത്തറ.'' അവന്‍ പറഞ്ഞു. അതുകണ്ടു നിന്നവരെല്ലാം അദ്ഭുതസ്തബ്ദരായി. ''അദ്ഭുതം, അദ്ഭുതം'': അവര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ 18 അദ്ഭുതങ്ങള്‍ കൂടി അവിടെ സംഭവിച്ചു. ആള്‍ക്കൂട്ടത്തിനിടെ ഉണ്ടായിരുന്ന അന്ധര്‍ക്ക് കാഴ്ച ലഭിച്ചു. കുഷ്ഠരോഗികള്‍ സുഖപ്പെട്ടു. അദ്ഭുതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പ്രവഹിച്ചു. എല്ലാം കണ്ട് വിശ്വസിച്ച് ന്യായാധിപന്‍ പാലം പണിയാന്‍ അനുമതി കൊടുത്തു. ചെലവിലേക്കായി ഒരു നല്ല തുകയും കൊടുത്തു. ജനങ്ങളെല്ലാം ചേര്‍ന്ന് പിരിവെടുത്തു കൂടുതല്‍ പണം കണ്ടെത്തി. അതുവരെ ആരോടും പറയാതെ വച്ചിരുന്ന 'ജൂതരുടെ നിധി' ബെനഡിക്ട് പാലം നിര്‍മാണത്തിനായി എടുത്തു. എന്നാല്‍, പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ ദൈവം ബെനഡിക്ടിനെ അനുവദിച്ചില്ല. 1184 ല്‍ ആ വിശുദ്ധന്‍ മരിച്ചു. ആ പാലത്തില്‍ തന്നെ ബെനഡിക്ടിനെ അടക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയായി. ബെനഡിക്ടിന്റെ ശവകുടീരത്തിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. വൈകാതെ, അധികാരികള്‍ പാലത്തോട് ചേര്‍ന്നു ഒരു പള്ളിയും പണിതു. ബെനഡിക്ട് മരിച്ച് 500 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത്, 1669 ല്‍, പാലത്തിന്റെ ഒരു ഭാഗം കനത്ത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ബെനഡിക്ടിന്റെ ശവകുടീരം നശിച്ചിരുന്നില്ല. മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി ബെനഡിക്ടിന്റെ ശവകുടീരം തുറന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയിരുന്നില്ല. ഒരു കേടുപാടും സംഭിവിക്കാതെ മരിച്ചദിവസത്തെ പോലെ തന്നെയിരുന്നു. കണ്ണുകള്‍ക്കു പോലും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അതേസമയം, കല്ലറയ്ക്കുള്ളിലെ ഇരുമ്പുകട്ടികള്‍ പോലും ദ്രവിച്ചിരുന്നു. അവിഞ്ഞോണിലെ കത്തീഡ്രലിലേക്ക് ബെനഡിക്ടിന്റെ ശവകുടീരം പിന്നീട് മാറ്റി സ്ഥാപിച്ചു.


Tuesday 15th of April

വി. പീറ്റര്‍ ഗോണസലസ് (1190-1248)


published-img
 

                   സ്‌പെയിനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് പീറ്റര്‍ ജനിച്ചത്. പീറ്ററിന്റെ അമ്മാവന്‍ ഒരു ബിഷപ്പായിരുന്നു. സമ്പന്നതയിലും പ്രൗഢിയിലും വളര്‍ന്നിരുന്നതു കൊണ്ട് അതിന്റെ ഒരു അഹങ്കാരത്തിലാണ് പീറ്റര്‍ തന്റെ യൗവനകാലത്ത് ജീവിച്ചത്. ബിഷപ്പ് അമ്മാവനായിരുന്നതിനാല്‍ ദേവാലയത്തിലും മറ്റും പീറ്ററിനും പല പദവികളും ലഭിച്ചിരുന്നു. ഒരു ദിവസം ക്രിസ്മസിനോടനുബന്ധിച്ചുള്ള ഒരു പൊതുചടങ്ങിനിടയില്‍ ആയിരക്കണക്കിനു ജനങ്ങള്‍ നോക്കി നില്‍ക്കെ പീറ്റര്‍ കുതിരപ്പുറത്തു നിന്നു വീണു. എല്ലാവരും പൊട്ടിച്ചിരിച്ചു. കൂകിവിളിച്ചു. പരിഹസിച്ചു. പീറ്റര്‍ ലജ്ജിതനായി. ആ സംഭവം തന്റെ ജീവിതത്തെപ്പറ്റി മാറ്റിചിന്തിക്കുവാന്‍ പീറ്ററിനെ പ്രേരിപ്പിച്ചു. എളിമയുടെ മഹത്വം മനസിലാക്കിയ പീറ്റര്‍ യേശുവില്‍ തന്റെ ജീവിതം ആരംഭിച്ചു. കുറെക്കാലം പ്രാര്‍ഥനയിലും ഉപവാസത്തിലും ഏകാന്തജീവിതം നയിച്ച ശേഷം തന്റെ ജീവിതത്തിന്റെ യഥാര്‍ഥ വിജയം എന്തെന്നു മനസിലാക്കാന്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു പുരോഹിതനായി. പീറ്ററിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുനില്‍ക്കുന്ന കൊടുംപാപികള്‍ പോലും മാനസാന്തരപ്പെട്ടു. ചിലര്‍ പ്രസംഗത്തിനിടയില്‍ ഓടി വന്നു അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു പൊട്ടിക്കരയുമായിരുന്നു. ഒരിക്കല്‍ ഫെര്‍ഡിനന്‍ഡ് മൂന്നാമന്‍ രാജാവ് തന്റെ ആതിഥ്യം സ്വീകരിച്ചു കൊട്ടാരത്തില്‍ താമസിക്കുവാന്‍ പീറ്ററിനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊട്ടാരത്തിലെത്തി. പീറ്ററിനോട് അസൂയയുണ്ടായിരുന്ന പലര്‍ക്കും ഇത് ഇഷ്ടമായില്ല. പീറ്ററിനെ പ്രലോഭനത്തിലൂടെ പാപത്തില്‍ വീഴിക്കാന്‍ അവര്‍ ശ്രമിച്ചു. പീറ്റര്‍ കൊട്ടാരത്തിലായിരിക്കെ, അവിടുത്തെ ഒരു ദാസി അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. പീറ്റര്‍ വഴങ്ങിയില്ല. കുമ്പസാരിപ്പിക്കണമെന്നു അഭ്യര്‍ഥിച്ച് അവള്‍ പീറ്ററിന്റെ മുറിയില്‍ കയറി. തന്നെ വശീകരിച്ചു തെറ്റു ചെയ്യിക്കാനാണ് അവളുടെ ശ്രമമെന്നു മനസിലാക്കിയ പീറ്റര്‍ ഉടനെ മടങ്ങിവരാമെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിലേക്ക് പോയി. അല്‍പസമയം കഴിഞ്ഞ് അദ്ദേഹം അവളെ വിളിച്ചു. അവള്‍ മുറിയിലെത്തിയപ്പോള്‍ തീയുടെ നടുവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ നില്‍ക്കുകയായിരുന്നു പീറ്റര്‍. ദൈവത്തിന്റെ അദ്ഭുതശക്തിയാല്‍ ഒട്ടും പൊള്ളലേല്‍ക്കാതെ നില്‍ക്കുന്ന പീറ്ററിനെ കണ്ട് അവള്‍ പശ്ചാത്തപിച്ചു. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു അവള്‍ കുമ്പസാരിച്ചു. മറ്റൊരിക്കല്‍ പ്രേഷിതപ്രവര്‍ത്തനവുമായി ദൂരയാത്ര ചെയ്യവേ, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ ഭക്ഷണം കിട്ടാതെ വിശന്നു കരഞ്ഞു. മറ്റൊരു മാര്‍ഗവും കാണാതായപ്പോള്‍ പീറ്റര്‍ നദിക്കരയില്‍ ചെന്നു മുട്ടുകുത്തി പ്രാര്‍ഥിച്ചു. സര്‍വരും നോക്കി നില്‍ക്കെ നദിയില്‍ നിന്നു മല്‍സ്യങ്ങള്‍ കരയിലേക്ക് ചാടി വന്നു. പീറ്റര്‍ ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അനേകം രോഗികളെ സുഖപ്പെടുത്തി. എല്ലാറ്റിനുമുപരിയായി തന്റെ പ്രസംഗങ്ങളിലൂടെ ഒട്ടെറെ പേരെ മാനസാന്തരപ്പെടുത്താനും പീറ്ററിനു കഴിഞ്ഞു. 1248ലെ വലിയ ആഴ്ചയില്‍ അദ്ദേഹം രോഗബാധിതനായി. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തിരുനാള്‍ ദിവസം അദ്ദേഹം മരിച്ചു.


Thursday 17th of April

വി. ബെനഡിക്ട് ജോസഫ് ലാബ്രെ (1748-1783)


published-img
 

               തീര്‍ഥാടകനായ വിശുദ്ധനായിരുന്നു ബെനഡിക്ട്. ഒരു ഭിക്ഷക്കാ രനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്. തീര്‍ഥാടകസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി, അനാഥരുടേയും രോഗികളുടേയുമൊപ്പം ജീവിച്ച മനുഷ്യന്‍. ഫ്രാന്‍സിലെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തില്‍ ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രയുടെയും അന്നയുടെയും മകനായി ജനിച്ച ബെനഡിക്ടിനു 14 ഇളയസഹോദരങ്ങളു മുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പിതൃസഹോദരനായ പുരോഹിതന്റെയടുത്തേക്കു പിതാവ് ബെനഡിക്ടിനെ വിദ്യാഭ്യാസത്തിനായി അയച്ചു. പ്ലേഗ് പടര്‍ന്നു പിടിച്ച സമയമായിരുന്നു അത്. പ്ലേഗ് ബാധിച്ചവര്‍ക്കിടയില്‍ ആശ്വാസത്തിന്റെ ദൂതനായി ബെനഡിക്ട് ഉണ്ടായിരുന്നു. ഒരു പുരോഹിതനാകണമെന്നതായിരുന്നു ബെനഡിക്ടിന്റെ ആഗ്രഹം. പല സഭകളിലും ചേര്‍ന്നെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കാന്‍ ബെനഡിക്ടിനു കഴിഞ്ഞില്ല. ''ഒരു പുരോഹിതനായിരിക്കുന്നത് വളരെ സുന്ദരമായ കാര്യമാണ്. പക്ഷേ, അതുവഴി എനിക്ക് എന്റെ ആത്മാവിനെ തന്നെ നഷ്ടമാകുമെന്നു ഞാന്‍ പേടിക്കുന്നു''-ബെനഡിക്ട് ചിന്തിച്ചത് ഇങ്ങനെയായിരുന്നു. പിന്നീട് ഒരു സഭയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാതെ തീര്‍ഥാടകനായി യൂറോപ്പില്‍ മുഴുവന്‍ ചുറ്റിത്തിരിയുകയാണ് ബെനഡിക്ട് ചെയ്തത്. പരിപൂര്‍ണമായ പട്ടിണിയായിരുന്നു ബെനഡിക്ട് സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം ഭിക്ഷ ചോദിച്ച് വീടുകള്‍ കയറി ഇറങ്ങി. ദേവാലയങ്ങളില്‍ കിടന്നുറങ്ങി. ഒരു ജപമാല കഴുത്തിലണിഞ്ഞ്, കൈയില്‍ ഒരു കുരിശും ബൈബിളും പിടിച്ചായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. കൂടുതലായി ഭിക്ഷ കിട്ടിയാല്‍ അതു തിരിച്ചുകൊടുക്കുകയോ മറ്റുള്ള ഭിക്ഷക്കാര്‍ക്കു കൊടുക്കുകയോ ചെയ്തു. ഒരു പറ്റം അനാഥര്‍ അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. എല്ലാവരും ഭിക്ഷ യാചിച്ചു തന്നെയാണു ജീവിച്ചിരുന്നത്. ബെനഡിക്ട് ഒരു വിശുദ്ധനാണെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒട്ടേറെ അദ്ഭുതങ്ങളും ഈ കാലയളവില്‍ ബെനഡിക്ട് വഴി ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഭക്ഷണത്തിനുള്ള വക ആര്‍ക്കും കിട്ടിയില്ല. ബെനഡിക്ടിന്റെ കൈയില്‍ മാത്രം ഒരു റൊട്ടികക്ഷണമുണ്ടായിരുന്നു. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഈശോയോട് ബെനഡിക്ട് കണ്ണടച്ചു പ്രാര്‍ഥിച്ചു. അവര്‍ക്കെല്ലാം ആവശ്യത്തിനു വേണ്ട അപ്പം അങ്ങനെ ലഭിച്ചു. ഇത്തരം ഒട്ടെറെ അദ്ഭുതങ്ങള്‍ ബെനഡിക്ട് പ്രവര്‍ത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന 136 രോഗികളെ ബെനഡിക്ട് അദ്ഭുതകരമായി സുഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വായിക്കാം. 1783 ഏപ്രില്‍ 17 ന് ബെനഡിക്ട് മരിച്ചു. റോമിലെ ഒരു ദേവാലയത്തില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം പ്രാര്‍ഥിച്ചു. പിന്നീട് അവിടെ തന്നെ കുഴഞ്ഞുവീണു മരിച്ചു. 1883 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ ബെനഡിക്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഭിക്ഷക്കാരു ടെയും അനാഥരുടെയും മാനസിക രോഗികളുടെയും മധ്യസ്ഥനായി ബെനഡിക്ട് അറിയപ്പെടുന്നു.


Friday 18th of April

വാഴ്ത്തപ്പെട്ട മേരി (1565-1618)


published-img
 

               പാരീസിലെ വി. മേരിയുടെ ജനനം പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹത്താലായിരുന്നു. ഫ്രഞ്ച് സര്‍ക്കാരില്‍ വളരെ ഉന്നതമായ ഒരു പദവി വഹിച്ചിരുന്ന നിക്കോളോസ് ഓവ്‌റിലോട്ട് എന്ന മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലമായിരുന്നു മേരി. അവര്‍ക്കു ജനിക്കുന്ന കുട്ടികളെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു പോകുകയായിരുന്നു പതിവ്. നിരവധി ചികിത്സകള്‍ നടത്തിനോക്കിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കിയാല്‍ പരിപൂര്‍ണമായ ദൈവവിശ്വാസത്തില്‍ വളര്‍ത്തി അവളെ കന്യാസ്ത്രീയാക്കിക്കൊള്ളാം എന്നവര്‍ നേര്‍ച്ച നേര്‍ന്നു. ഒടുവില്‍, കന്യാമറിയം അവരുടെ പ്രാര്‍ഥന ദൈവസന്നിധിയിലെത്തിച്ചു. ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ബാര്‍ബെറ എന്ന് അവര്‍ അവള്‍ക്കു പേരിട്ടു. ചെറുപ്രായം മുതല്‍ തന്നെ വിശുദ്ധമായൊരു ജീവിതമാണ് ബാര്‍ബെറ നയിച്ചത്. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആ ബാലിക ശ്രമിച്ചു. ബാര്‍ബെറയ്ക്കു പതിനാലു വയസ് പ്രായമായപ്പോള്‍ പാരീസിലെ അനാഥ രെയും രോഗികളെയും ശുശ്രൂഷിച്ച് ജീവിക്കാക്കാനും ഒരു കന്യാസ്ത്രീയായി മാറാനും താന്‍ ആഗ്രഹിക്കുന്നതായി അവള്‍ തന്റെ മാതാപിതാക്കളോടു പറഞ്ഞു. എന്നാല്‍, അവര്‍ അതിനു സമ്മതിച്ചില്ല. പരിശുദ്ധ കന്യാമറിയത്തോടുള്ള വാഗ്ദാനം അവര്‍ മറന്നു. തന്റെ അമ്മ വഴിയാണ് ദൈവം തന്നോട് സംസാരിക്കുന്നതെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍, ദൈവത്തിന്റെ ആഗ്രഹം അതാവും എന്നു കരുതി അവള്‍ വിവാഹത്തിനു സമ്മതിച്ചു. അവളുടെ സ്വഭാവത്തിനിണങ്ങിയ ഒരു വരനെ തന്നെയാണ് ബാര്‍ബെറയ്ക്കു ലഭിച്ചത്. പീയറി അകാറി എന്നായിരുന്നു മനുഷ്യസ്‌നേഹിയും ഈശ്വരവിശ്വാസിയുമായ ആ സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ പേര്. അവര്‍ക്കു ആറു മക്കള്‍ ജനിച്ചു. മക്കളെയെല്ലാം ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഇരുവരും ശ്രദ്ധിച്ചു. ഇവരുടെ മൂന്നു പെണ്‍മക്കള്‍ പിന്നീട് കന്യാസ്ത്രീകളായി. ഒരാള്‍ പുരോഹിതനുമായി. ഹെന്റി നാലാമന്‍ രാജാവായ സമയത്ത് പീയറി യെ ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവിലാക്കി. പീയറിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി. ഈ സമയത്ത് ഒട്ടേറെ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ബാര്‍ബെറ അനുഭവിക്കേണ്ടി വന്നു. എന്നാല്‍, എല്ലാ വേദനകളിലും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. ബാര്‍ബെറയുടെ 47-ാം വയസില്‍ പീയറി മരിച്ചു. ശിഷ്ടജീവിതം ഒരു സന്യാസിനിയായി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മേരി എന്ന പേരു സ്വീകരിച്ച് കര്‍മലീത്ത സഭയിലാണ് അവള്‍ ചേര്‍ന്നത്. ''ഞാന്‍ ദൈവത്തിന്റെ കാരുണ്യത്തിനായി കേഴുന്ന ഒരു സാധു സ്ത്രീയാണ്. എന്റെ ഇനിയുള്ള ജീവിതം ഈശോയ്ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ എന്നെ അനുവദിക്കണം'' ഇതായിരുന്നു മേരിയുടെ പ്രാര്‍ഥന. മേരി വഴി ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. കന്യാമ റിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒട്ടേറെപേരെ രോഗങ്ങളില്‍ നിന്നു സുഖപ്പെടുത്താനും മേരിക്കു കഴിഞ്ഞു. മേരിക്ക് 52 വയസുള്ളപ്പോള്‍ വിശുദ്ധവാരത്തിലെ ബുധനാഴ്ച അവള്‍ മരിച്ചു.


Saturday 19th of April

വി. ലുക്കേഷ്യോയും ബോണഡോണയും (1260)


published-img
 

                    വിശുദ്ധ ദമ്പതികളാണ് ലുക്കേഷ്യോയും ബോണഡോണയും. ലുക്കേഷ്യോ ഒരു കച്ചവടക്കാര നായിരുന്നു. ഒരു കഴുത്തറപ്പന്‍ കച്ചവടക്കാരന്‍. ആളുകളെ പറ്റിച്ചു പണം സമ്പാദിക്കുവാന്‍ ശ്രമിച്ച ഈ മനുഷ്യന്റെ ജീവിതം മാറിമറിയുന്നത് 1213 ല്‍ വി. ഫ്രാന്‍സീസിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അതോടെ ലുക്കേഷ്യോ പുതിയൊരു ജീവിതത്തിനു തുടക്കം കുറിച്ചു. അത്രയും നാള്‍ പിശുക്കിയും ആളുകളെ പറ്റിച്ചും സമ്പാദിച്ചതും അതിന്റെ ഇരട്ടിയിലധികവും ലുക്കേഷ്യോ പാവങ്ങള്‍ക്കു നല്‍കി. അനാഥരെയും രോഗികളെയും സഹായിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ഈ മനുഷ്യന്‍ മാറ്റിവച്ചു. ഭാര്യയായ ബോണഡോണയ്ക്ക് ആദ്യമാദ്യം ഈ ദാനശീലത്തോടു താത്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ ഭര്‍ത്താവിനോട് ഈ ജീവിതശൈലിയെ പറ്റി പരാതി പറയാനെത്തി. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ലുക്കേഷ്യോയുടെ കൈയില്‍ നിന്നു സഹായം ചോദിക്കാന്‍ ആരെങ്കിലും എത്തിയതായിരിക്കുമെന്നറിഞ്ഞു കൊണ്ട് അവള്‍ വാതില്‍ തുറന്നു. കുറെ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഒരു വൃദ്ധന്‍. മനസില്ലാമനസോടെ ബോണ ഡോണ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ഭക്ഷണമെടുക്കാനായി അടുക്കളയിലേക്കു പോയി. അവിടെ ചെന്നു നോക്കിയതോടെ ആ സ്ത്രീ അദ്ഭുതസ്തബ്ധയായി. താനുണ്ടാക്കി വച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം അപ്പം അവിടെയിരിക്കുന്നു. ആ സംഭവത്തോടെ ബോണഡോണയും മാനസാന്തരപ്പെട്ടു. കച്ചവടസ്ഥാപനം വിറ്റ് ആ പണം കൂടി ദരിദ്രര്‍ക്കു നല്‍കി ഇരുവരും പ്രേഷിതപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു. ആ കാലത്ത് മറ്റ് പല ദമ്പതികളും കുടുംബജീവിതം ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ ശേഷം സന്യാസസഭകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇവര്‍ ആ വഴി തിരഞ്ഞെടുത്തില്ല. പകരം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കമിട്ട് ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ലുക്കേഷ്യോ വഴിയരികില്‍ ബോധരഹിത നായി കിടന്നിരുന്ന ഒരാളെ കണ്ടു. അയാള്‍ ഒരു ഭിക്ഷക്കാരനായിരുന്നു. ചീഞ്ഞുനാറുന്ന വേഷം. പക്ഷേ, ഒരു മടിയും കൂടാതെ ആയാളെ എടുത്തു തോളത്തിട്ടു കൊണ്ട് ലുക്കേഷ്യോ നടന്നൂ നീങ്ങി. ഇതു കണ്ടു കൊണ്ടു നിന്ന ഒരു യുവാവ് ലുക്കോഷ്യോയോടു ചോദിച്ചു. ''ഇത്രയും വൃത്തിക്കെട്ട ഒരു മനുഷ്യനെ നിങ്ങളെന്തിനാണ് തോളത്തിട്ടു കൊണ്ടു പോകുന്നത്?'' ലുക്കേഷ്യോ മറുപടി പറഞ്ഞു: ''ഞാന്‍ തോളത്തിട്ടുകൊണ്ടു കൊണ്ടുപോകുന്നത് എന്റെ ഈശോയെയാണ്.'' ഇതു കേട്ടതോടെ ആ യുവാവും ലുക്കേഷ്യോയുടെ പാത പിന്തുടര്‍ന്നു. ലുക്കേഷ്യോയും ബോണഡോണയും ഒരേ ദിവസമാണ് മരിച്ചത്. 1260 ഏപില്‍ 28 ന്. ലുക്കേഷ്യോയെ 1273 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


Sunday 20th of April

വി. ആഗ്നസ് ( 1268-1317)


published-img
 

                ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടെറെ അദ്ഭുതപ്രവര്‍ത്തികള്‍ വഴി വിശ്വാസികളുടെ മനസ് കീഴടക്കിയ വിശുദ്ധയായിരുന്നു വി. ആഗ്നെസ്. ഡൊമിനിക്കന്‍ കന്യാസ്ത്രീയായിരുന്നു ഇവര്‍. ഒരു സമ്പന്ന കുടുംബത്തിലാണ് ആഗ്നെസ് ജനിച്ചത്. ആറു വയസുമാത്രം പ്രായമായപ്പോള്‍ മുതല്‍ ആഗ്നെസ് തനിക്കു ഒരു കന്യാസ്ത്രീയാകണമെന്നു പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധിച്ചു തുടങ്ങി. ഒന്‍പതാം വയസില്‍ അവള്‍ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. ആഗ്നെസിന്റെ വിശുദ്ധ ജീവിതം മറ്റു പല പെണ്‍കുട്ടികളെയും ആകര്‍ഷിച്ചു. അവരെല്ലാം ആഗ്നെസിന്റെ പാത പിന്തുടര്‍ന്ന് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. വെറും പതിനഞ്ചു വയസു പ്രായമായപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി കന്യാസ്ത്രീയായി. ഒരു പാറക്കല്ല് തലയണയാക്കിഅവള്‍ നിലത്തു കിടന്നാണ് ഉറങ്ങിയിരുന്നത്. 15 വര്‍ഷം അപ്പവും വെള്ളവും മാത്രമേ അവള്‍ ഭക്ഷിച്ചുള്ളു. ആഗ്നെസിന്റെ വിശുദ്ധജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ആഗ്നെസ് പ്രാര്‍ഥിക്കുന്ന സമയത്ത് അവരുടെ ശരീരം ഭൂമിയില്‍ നിന്നു രണ്ടടി ഉയര്‍ന്നു നില്‍ക്കുമായിരു ന്നത്രേ. പല തവണ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒരു ദിവസം അവള്‍ക്ക് ഒരു മാലാഖ പ്രത്യക്ഷയായി. വിശുദ്ധ കുര്‍ബാന മാലാഖ അവളുടെ നാവില്‍ വച്ചു കൊടുത്തു. ആഗ്നെസ് പ്രാര്‍ഥിക്കുമ്പോള്‍ ലില്ലിപൂക്കള്‍ വര്‍ഷിക്കപ്പെടുമായിരുന്നു എന്നും വിശ്വാസമുണ്ട്. ഒരു ദിവസം വെള്ളത്തില്‍ മുങ്ങി മരിച്ചു പോയ ഒരു പിഞ്ചു കുഞ്ഞിനെ ആഗ്നെസ് ഉയര്‍പ്പിക്കുകയും ചെയ്തു. ആഗ്നെസ് രോഗത്തിന്റെ തീവ്രതയില്‍ വേദന അനുഭവിച്ചിരിക്കു മ്പോഴും മറ്റു രോഗികളെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. 1317 ഏപ്രില്‍ 20 ന് ജന്മനാടായ മോന്റെപൂള്‍സിയാനോയിലെ കോണ്‍വന്റില്‍ വച്ച് ആഗ്നെസ് മരിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ആഗ്നെസിന്റെ നാമത്തില്‍ സംഭവിച്ചു. ആ വിശുദ്ധയുടെ മൃതശരീരം കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1534ല്‍ ആഗ്നെസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.